Friday, 4 April 2025

 2025 ഏപ്രിൽ 2 ന് മധുരയിൽ സിപിഐ (എം) ൻ്റെ 24-ാം കോൺഗ്രസിൻ്റെ ഉദ്ഘാടന സമ്മേളനത്തിൽ സി പി ഐ (എം എൽ ) ലിബറേഷൻ  ജനറൽ സെക്രട്ടറി സഖാവ് ദീപങ്കർ ഭട്ടാചാര്യ നടത്തിയ  ഐക്യദാർഢ്യ അഭിസംബോധന

 







ദ്ഘാടന സമ്മേളനത്തിൻ്റെ പ്രസിഡൻ്റ് സഖാവ് മണിക് സർക്കാർ, സഖാവ് പ്രകാശ് കാരാട്ട്, സിപിഐ എം കേന്ദ്ര നേതൃത്വത്തിലെ മറ്റ് അംഗങ്ങൾ, സഖാവ് ഡി രാജ, സഖാവ് മനോജ് ഭട്ടാചാര്യ, സഖാവ് ജി ദേവരാജൻ, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ മുതിർന്ന നേതാക്കളേ , മധുരൈയിൽ എത്തിച്ചേർന്ന തമിഴ്നാട്ടിലെ പുരോഗമനപ്രവർത്തകരായ  പൗരന്മാരേ , സിപിഎമ്മിൻ്റെ 24-ാം കോൺഗ്രസ് പ്രതിനിധികളേ , 

വണക്കം!  നിങ്ങൾക്കെല്ലാവർക്കും വളരെ നല്ല പ്രഭാതം.  സിപിഐ(എം) ൻ്റെ 24-ാമത് കോൺഗ്രസിന് ഞങ്ങളുടെ ഊഷ്മളമായ വിപ്ലവാഭിവാദ്യങ്ങൾ അർപ്പിക്കാൻ സിപിഐ(എംഎൽ)നെ പ്രതിനിധീകരിച്ചാണ്  ഞാനിവിടെ നിൽക്കുന്നത് .  ഇന്നത്തെ സമ്മേളനത്തിൽ, സഖാവ് സീതാറാം യെച്ചൂരിയുടെ നഷ്ടം നമുക്ക് വല്ലാതെ അനുഭവപ്പെടുന്നു.   പതിറ്റാണ്ടുകളായി സി.പി.ഐ.എമ്മിനെ നയിച്ചതിനു പുറമെ, 1980-കളുടെ അവസാനം മുതൽ, പ്രത്യേകിച്ച്, 1992 ഡിസംബർ 6, 1992-ൽ ബി.ജെ.പി ഉന്നതരുടെ സാന്നിദ്ധ്യത്തിൽ സംഘ് ആക്രമണകാരികൾ  അയോധ്യയിലെ ബാബറി മസ്ജിദ് തകർത്തത് മുതൽ സംഘ് ബ്രിഗേഡിൻ്റെ ഫാസിസ്റ്റ് പദ്ധതി തുറന്നുകാട്ടുന്നതിൽ സഖാവ് സീതാറാം പ്രധാന പങ്ക് വഹിച്ചു.  മോദി-ഷാ-യോഗി യുഗത്തിൻ്റെ തുടക്കത്തോടെ, വർദ്ധിച്ചുവരുന്ന ഫാസിസ്റ്റ് ആക്രമണത്തെക്കുറിച്ച് രാജ്യത്തിന് മുന്നറിയിപ്പ് നൽകാനും ഫാസിസത്തിനെതിരെ സാദ്ധ്യമായ ഏറ്റവും വിപുലമായ ഐക്യത്തിന് അടിത്തറയുണ്ടാക്കാനും  പാർലമെൻ്റേറിയൻ, പബ്ലിക് സ്പീക്കർ, കോളമിസ്റ്റ് എന്നീ നിലകളിൽ  തൻ്റെ പങ്ക് ഉപയോഗിച്ച  സഖാവ് സീതാറാമിനും , സിപിഐ എമ്മിൻ്റെയും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെയും വേർപിരിഞ്ഞ മറ്റു പ്രമുഖർക്കും ഞാൻ ഹൃദയംഗമമായ പ്രണാമം അർപ്പിക്കുന്നു.

ഭരണഘടനയെ വ്യവസ്ഥാപിതമായി അട്ടിമറിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും, വിവിധ ഭരണകൂടസ്ഥാപനങ്ങളും തെരഞ്ഞെടുപ്പ് പ്രക്രിയയും തന്നെ വെല്ലുവിളിക്കപ്പെട്ട 2024 ൽ, ഒരു രാജ്യം എന്ന നിലയിലും ഒരു തെരഞ്ഞെടുപ്പ് മുന്നണി  എന്ന നിലയിലും, ബിജെപിക്കും എൻഡിഎയ്ക്കും ശക്തമായ ചില പ്രഹരങ്ങൾ ഏൽപ്പിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു.  ബി.ജെ.പിയെ ഒരിക്കൽ കൂടി ശക്തമായി നിരസിക്കുകയും സംസ്ഥാനത്ത് എൻഡിഎ അക്കൗണ്ട് തുറക്കുന്നതിൽ നിന്ന് തടയുകയും ചെയ്തതിന് തമിഴ്‌നാട്ടിലെ ജനങ്ങളെ അഭിനന്ദിക്കാൻ ഞാൻ ഈ അവസരം ഉപയോഗിക്കുന്നു.  എന്നാൽ മോദി സർക്കാർ അതിജീവിച്ചു; തുടർച്ചയായ മൂന്നാം തവണയും അധികാരത്തിൽ തിരിച്ചെത്തി. ജനാധിപത്യത്തെ തകർത്ത് നമ്മുടെ റിപ്പബ്ലിക്കിലെ മതേതരത്വത്തിൻ്റെയും ഫെഡറലിസത്തിൻ്റെയും എല്ലാ അംശങ്ങളും നശിപ്പിക്കാനുള്ള,  കൊള്ളയടിക്കുന്ന ദൗത്യത്തിലേക്ക് സർക്കാർ മടങ്ങി.  ഭരണഘടനയും റിപ്പബ്ലിക്കിൻ്റെ അടിത്തറയും അംഗീകരിച്ചതിൻ്റെ ഈ എഴുപത്തഞ്ചാം വർഷത്തിൽ, ഇന്ത്യയിലെ ജനങ്ങൾ എന്നെന്നേക്കുമായി ഐക്യപ്പെടാനും ഫാസിസ്റ്റ് ആക്രമണത്തെ കൂടുതൽ ധൈര്യത്തോടും കരുത്തോടും നിശ്ചയദാർഢ്യത്തോടും കൂടി ചെറുക്കാനും മുന്നോട്ട് വരേണ്ടതുണ്ട്. സ്വകാര്യവൽക്കരണത്തിനും , ക്രൂരമായ ലേബർ കോഡുകൾക്കും,  കാർഷികമേഖലയിലെ കോർപ്പറേറ്റ് ഏറ്റെടുക്കലിനും എതിരായും  ഉന്നതവിദ്യാഭ്യാസത്തെ പാവപ്പെട്ടവർക്കും  ദരിദ്രർക്കും എത്തിപ്പിടിക്കാവുന്ന  പരിധിയിൽ നിന്ന് മാറ്റിനിർത്തി ഹിന്ദുത്വ അജണ്ടയ്ക്ക് അനുയോജ്യമായ വിധത്തിൽ ക്യാമ്പസുകളും പാഠ്യപദ്ധതികളും ക്രമീകരിക്കാൻ ശ്രമിക്കുന്ന പുതിയ വിദ്യാഭ്യാസ നയത്തിനും എതിരെയുമുള്ള പോരാട്ടത്തിൽ ഇടതുപക്ഷ പാളയത്തിലെ നമ്മൾ   തീർച്ചയായും ഒറ്റക്കെട്ടാണ്.  എല്ലാറ്റിനുമുപരിയായി, നമ്മുടെ റിപ്പബ്ലിക്കിൻ്റെ സ്വഭാവത്തെയും ദിശയെയുംകുറിച്ചുള്ള അടിസ്ഥാന പ്രഖ്യാപനങ്ങൾക്ക് നേരെയുള്ള നിരന്തരമായ ഫാസിസ്റ്റ് ആക്രമണത്തിനെതിരെ ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കുന്നതിൽ നാം  ഒറ്റക്കെട്ടാണ്.  എന്നാൽ ,  നമ്മുടെ അടിയന്തര ശ്രദ്ധ അർഹിക്കുന്ന മറ്റു ചില പ്രശ്നങ്ങളുമുണ്ട്.

2026 മാർച്ചോടെ ഇന്ത്യയെ 'നക്സൽ വിമുക്ത'മാക്കാനാണ് അമിത് ഷാ സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ച ഈ ലക്ഷ്യം കൈവരിക്കാനല്ല നടപടിയെ  ഛത്തീസ്ഗഢ് ബിജെപി സർക്കാർ ഓപ്പറേഷൻ കഗർ അല്ലെങ്കിൽ 'അന്തിമ ദൗത്യം' എന്ന് വിളിക്കുന്നു.  ബസ്തറിലെ ആദിവാസികൾക്കെതിരെ ക്രൂരമായ യുദ്ധമാണ്  2023 മുതൽ അഴിച്ചുവിട്ടിരിക്കുന്നത് .  നിയമവിരുദ്ധമായ അക്രമത്തിൻ്റെയും പ്രത്യയശാസ്ത്രപരമായ ദുർമന്ത്രവാദവേട്ടയുടെയും ഈ ഭരണം മറ്റേത് ഇടത്തും ആവർത്തിക്കപ്പെടുമെന്നതിൽ സംശയമില്ല. ഭരണഘടനാപരമായ നിയമവാഴ്ചയുടെ ഏതെങ്കിലും മാതൃകയിൽ അടങ്ങിയിരിക്കുന്ന ഉത്തരവാദിത്തത്തിൽ നിന്ന് ഭരണകൂടത്തെ അത്  നിയമരാഹിത്യത്തിലേക്ക് നയിക്കുമെന്നത് കൂടാതെ , ഇന്ത്യയിലെ പ്രത്യയശാസ്ത്രപരമായ എതിർപ്പുകളുടെയും രാഷ്ട്രീയ വിയോജിപ്പുകളുടെയും എല്ലാ പ്രവാഹങ്ങളും തീർത്തും ദുർബ്ബലമാക്കപ്പെടുക എന്ന ഭീഷണികൂടി അതിലുണ്ട് . കൂസലില്ലാത്ത  ഭരണകൂട ഭീകരതയുടെ ഈ ഭരണം ഉടൻ അവസാനിപ്പിക്കുന്നതിനും ,   ന്യായമായ വിചാരണ കൂടാതെ നിലവിൽ അനിശ്ചിതകാല തടങ്കലിൽ കഴിയുന്ന എല്ലാ പ്രവർത്തകരെയും  മോചിപ്പിക്കാനും ,പൗരന്മാർക്കെതിരായ ഭരണകൂടത്തിന്റെ നിരീക്ഷണ  സംവിധാനങ്ങളുടെ നിയമരാഹിത്യത്തിനും എതിരെ പോരാട്ടങ്ങൾ ആവശ്യമാണ് .

ഇസ്ലാമോഫോബിയ ഇന്ത്യയുടെ അപ്രഖ്യാപിത ഭരണ തത്വമായി മാറിയിരിക്കുന്നു.  ഏകീകൃത  സിവിൽ കോഡിൻ്റെയും വഖഫ് ബോർഡ് നിയന്ത്രണത്തിൻ്റെയും പേരിൽ ഭരണകൂടം  മുസ്ലീം സമുദായത്തെ ലക്ഷ്യം വയ്ക്കുമ്പോൾ, യുപി, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ മുതിർന്ന ബിജെപി നേതാക്കളുടെയും മുഖ്യമന്ത്രിമാരുടെയും തുറന്ന പ്രോത്സാഹനവും പ്രേരണയും ലഭിക്കുന്ന ,  സർക്കാർ സ്‌പോൺസർ ചെയ്യുന്ന  സ്വകാര്യ മിലീഷ്യകളും ആൾക്കൂട്ടങ്ങളും പള്ളികളും ശവകുടീരങ്ങളും ലക്ഷ്യമിടുകയാണ് .  ആൾക്കൂട്ടക്കൊലയായി തുടങ്ങിയത് ഇപ്പോൾ ബുൾഡോസർ രാജിലേക്ക് വഴിമാറിയിരിക്കുന്നു. ജുഡീഷ്യൽ നിർദ്ദേശങ്ങളെയും നിയമവാഴ്ചയുടെ ഭരണഘടനാ മാതൃകയെയും പൂർണ്ണമായും അവഹേളിച്ചുകൊണ്ട് ഭരണകൂടം  തന്നെ മുസ്ലീം വിരുദ്ധ അക്രമം സംഘടിപ്പിക്കുകയും ആഘോഷിക്കുകയും ചെയ്തുവരുന്നു.  ഏകീകൃതത്വത്തിന്റെ പേരിൽ നടപ്പാക്കുന്ന നടപടികൾ ഒരു സമൂഹത്തെ മാത്രമല്ല, വ്യത്യസ്തത പുലർത്തുന്ന എല്ലാ ആശയങ്ങളെയും പ്രയോഗങ്ങളെയും ആക്രമിക്കുന്നുവെന്ന് ഉത്തരാഖണ്ഡ് നടപ്പാക്കുന്ന ഏകീകൃത സിവിൽ കോഡ്  മാതൃക നമ്മോട് വ്യക്തമായി പറയുന്നു.  മതാന്തര വിവാഹങ്ങളും മിശ്രവിവാഹങ്ങളും പ്രായപൂർത്തിയായ രണ്ടുപേർ സ്വമേധയാ ഉണ്ടാക്കുന്ന സഹവാസബന്ധങ്ങളും ക്രിമിനൽ കുറ്റമാക്കാൻ ഏകീകൃത സിവിൽ കോഡിനെ ആയുധമാക്കുകയാണ്.  
 ഹീനമായ ഇസ്‌ലാമോഫോബിയക്കെതിരെ ശക്തമായി പോരാടുകയും  ഏകീകൃതത്വത്തിന്റെ  ബുൾഡോസറിനെതിരെ ഇന്ത്യയുടെ വൈവിധ്യത്തെ പ്രതിരോധിക്കുകയും വേണം. മോദി ഭരണത്തിൻ്റെ പ്രചാരണ യന്ത്രവും സംഘ്-ബിജെപി ബ്രിഗേഡും ചേർന്ന് , നരേന്ദ്ര മോദിഭരണത്തിൻ  കീഴിൽ  ഇന്ത്യയുടെ അന്താരാഷ്ട്ര യശസ്സ് വർദ്ധി ച്ചുവെന്ന ഒരു മിഥ്യ കെട്ടിപ്പടുത്തിരുന്നു.  ഇന്ത്യൻ പൗരന്മാരെ അപമാനകരമായി നാടുകടത്തുന്ന  രീതിയിലും ,  ഇന്ത്യയുടെ വിദേശ വ്യാപാരത്തിലും ആഭ്യന്തര സമ്പദ്‌വ്യവസ്ഥയിലും, പ്രത്യേകിച്ച് കാർഷിക, ഉൽപ്പാദന മേഖലകളിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന താരിഫ് ഭീഷണിയിലും മോദി സർക്കാർ ലജ്ജയില്ലാതെ ട്രംപ് ഭരണകൂടത്തിന് കീഴടങ്ങിയതോടെ സമീപകാല സംഭവവികാസങ്ങൾ ഈ മിഥ്യയെ തകർത്തിരിക്കുന്നു. ഒരു മുൻ സർക്കാരും ഇന്ത്യയുടെ ദേശീയ അഭിമാനത്തെയും താൽപ്പര്യങ്ങളെയും നിലവിലെ സർക്കാർ ചെയ്യുന്നതുപോലെ  വ്രണപ്പെടുത്തിയിട്ടില്ല.   ഗാസയിലും ഇപ്പോൾ വെസ്റ്റ്ബാങ്കിലും ഫലസ്തീനികൾക്കെതിരെ വംശഹത്യാ യുദ്ധം  നടത്തുമ്പോഴും നെതന്യാഹു ഭരണകൂടത്തിനുള്ള സർവ പിന്തുണയുമായി മോദി സർക്കാർ  ട്രംപ്-മസ്‌ക് വ്യവഹാരത്തിന് കീഴടങ്ങുകയാണ് .  ഇത് നമ്മെ സംബന്ധിച്ചിടത്തോളം വിദേശനയത്തിന്റെ മാത്രം പ്രശ്നമല്ല , ഇന്ത്യയുടെ ആഗോള പ്രതിച്ഛായ നമ്മുടെ ആന്തരിക സ്വത്വവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ് .   എഴുപത്തിയഞ്ച് വർഷം മുമ്പ്, ഇന്ത്യൻ ഭരണഘടനയ്ക്ക് ഇന്ത്യയെ ഒരു പരമാധികാര സോഷ്യലിസ്റ്റ് സെക്കുലർ ഡെമോക്രാറ്റിക് റിപ്പബ്ലിക്കായി പ്രഖ്യാപിക്കാൻ കഴിഞ്ഞത്  സ്വാതന്ത്ര്യ പ്രസ്ഥാനം ഇന്ത്യയുടെ ദേശീയതയ്ക്ക് പ്രധാനമായും മതനിരപേക്ഷവും സാമ്രാജ്യത്വ വിരുദ്ധ സ്വഭാവവും നൽകിയിരുന്നത് കൊണ്ടാണ് .   ഇന്ന് ഫാസിസം ഇന്ത്യയുടെ ദേശീയതയെ പുനർനിർവചിക്കാൻ ശ്രമിക്കുന്നത്, അദാനിയുടെ താൽപ്പര്യം ഇന്ത്യയുടെ താൽപ്പര്യമായി മാറുകയും വിയോജിപ്പ് ദേശവിരുദ്ധമായി മാറുകയും ചെയ്യുന്ന ഇന്ത്യയിലെ പുതിയ ശത കോടീശ്വരഭരണത്തെ പ്രതിനിധീകരിക്കുന്ന കോർപ്പറേറ്റ് പ്രഭുവർഗ്ഗത്തിന് കീഴ്‌പ്പെട്ടിരിക്കുന്ന ഒരു ഹിന്ദു മേൽക്കോയ്മാ  ഭൂരിപക്ഷവാദത്തിൻ്റെ അടിസ്ഥാനത്തിൽ ആണ് .   ദേശീയതയുടെ ഈ പോരാട്ടത്തിൽ അതിൻ്റെ സാംസ്കാരിക വൈവിദ്ധ്യവും യോജിപ്പും ഉയർത്തിപ്പിടിച്ച് ഇന്ത്യയിലെ സാധാരണക്കാരുടെ താൽപ്പര്യങ്ങളിൽ  കേന്ദ്രീകരിച്ച് ഇതിനുമേൽ വിജയമ നേടുക എന്നതാണ് ഇന്ന് നാം നേരിടുന്ന വെല്ലുവിളി.   ഫാസിസ്റ്റ് ആക്രമണം നാൾക്കുനാൾ  വർ  ദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ചെറുത്തുനില്പ്പിന്റെ അടിയന്തരമായ ആവശ്യകത പ്രത്യേകം പറയേണ്ടതില്ല  

  ആർഎസ്എസിൻ്റെ ശതാബ്ദിവർഷം കൂടിയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ശതാബ്ദി വർഷത്തിലാണ് നാമിപ്പോൾ.   ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലൂടെയും സ്വതന്ത്ര ഇന്ത്യയിലെ പാർലമെൻ്ററി ജനാധിപത്യത്തിൻ്റെ തുടർന്നുള്ള ദശാബ്ദങ്ങളിലൂടെയും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ആർഎസ്എസിൻ്റെ ഫാസിസ്റ്റ് പദ്ധതിയ്‌ക്കെതിരെ നിരന്തരം പോരാടിയിട്ടുണ്ട്.   ഈ നൂറുവർഷങ്ങളിൽ ഏറിയ കാലവും   ഒറ്റപ്പെട്ട നിലയിലായിരുന്നു ആർ എസ്സ് എസ്സ് .  എന്നാൽ ഇന്ന് അവർ  അധികാരത്തിൻ്റെ മുൻതൂക്കത്തിൽ നിന്ന് പ്രവർത്തിക്കുന്നതിനാൽ, ഭരണകൂടത്തിന്റെ സമസ്ത  മേഖലകളിലും സമൂഹത്തിൻ്റെ എല്ലാ മേഖലകളിലും പിടിമുറുക്കാനും അധികാരം നിലനിർത്താനും സാദ്ധ്യ മായതെല്ലാം ചെയ്തുകൂട്ടുകയാണ് .   ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളുടെ തെര രഞ്ഞെടുപ്പ് പ്രഹരശക്തിക്ക് സമീപ ദശകങ്ങളിൽ ചില വലിയ തിരിച്ചടികൾ നേരിട്ടിട്ടുണ്ടെന്നത് നേരാണെങ്കിലും,  ഫാസിസ്റ്റ് ഭീഷണിക്കെതിരായ കമ്മ്യൂണിസ്റ്റ് പ്രതിരോധത്തെ ദുർബ്ബലപ്പെടുത്താൻ ആ അവസ്ഥയെ നമ്മൾ അനുവദിക്കരുത്.
 
  കൂട്ടായ പ്രവർത്തനത്തിൻ്റെ എല്ലാ മേഖലകളിലും കൂടുതൽ ഐക്യവും സഹകരണവും ഉണ്ടെങ്കിൽ, ഇന്ത്യയുടെ സമ്പന്നമായ കമ്മ്യൂണിസ്റ്റ് പൈതൃകത്തിൻ്റെ അവകാശികളായ ഇന്നത്തെ തലമുറയ്ക്ക് തീർച്ചയായും ഫാസിസ്റ്റ് ശക്തികൾക്ക് നേരെ വിജയം നേടാനാകും .  നമ്മുടെ എല്ലാ ചരിത്രപരമായ അഭിപ്രായഭിന്നതകൾക്കിടയിലും , ജനങ്ങളുടെ കൂട്ടായ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും ഇന്നത്തെ വെല്ലുവിളികളെ നേരിടുന്നതിനും ഊഷ്മളമായ സഹകരണത്തിൻ്റെയും സാഹോദര്യബോധത്തിൻ്റെയും മനോഭാവത്തിൽ മുമ്പെന്നത്തേക്കാളും കൂടുതൽ അടുത്ത് സിപിഐ എമ്മുമായും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ മറ്റ് വിഭാഗങ്ങളുമായും സഹകരിച്ച് പ്രവർത്തിക്കാൻ സിപിഐ(എംഎൽ) പ്രതീക്ഷിക്കുന്നു.   ഇന്ത്യയുടെ പുരോഗമന ജനാധിപത്യ പ്രസ്ഥാനത്തിൻ്റെ ഈ നിർണായക ഘട്ടത്തിൽ സിപിഐ എമ്മിൻ്റെ 24-ാം കോൺഗ്രസ് എല്ലാ വിജയങ്ങളും നേരുന്നു.  
ആധുനിക ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭൂതപൂർവമായ പ്രതിസന്ധിയിലൂടെയാണ് നാം കടന്നുപോകുന്നത്, ഫാസിസത്തിൻ്റെ പിടിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ നാം ഒന്നിക്കണം.


 എന്നെ കോൺഗ്രസിലേക്ക് ക്ഷണിച്ചതിനും നിങ്ങളുടെ വിലയേറിയ സമയം നൽകിയതിനും എല്ലാവർക്കും നന്ദി.

  ഇൻക്വിലാബ് സിന്ദാബാദ്!
  ഇടതുപക്ഷ ശക്തികളുടെ ഐക്യം നീണാൾ വാഴട്ടെ!
  ഫാസിസം  തുലയട്ടെ ,  ജനാധിപത്യം വിജയിക്കട്ടെ! 

https://www.facebook.com/watch/?v=955119236609969



Thursday, 27 March 2025

 വർഗ്ഗീയ ഭ്രാന്ത് ഉണ്ടാക്കുക എന്നത് 2025ലെ ബിജെപിയുടെ ആസൂത്രിത നീക്കമാണ് : ദീപങ്കർ ഭട്ടാചാര്യ

സിപിഐ(എംഎൽ) ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യയുമായി "ദ വയർ " രാഷ്ട്രീയകാര്യ എഡിറ്റർ അജോയ് ആശിർവാദ് മഹാപ്രശസ്ത ഇംഗ്ലീഷിൽ നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ


മ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) ലിബറേഷൻ 2025 മാർച്ച് 2 ന് പട്നയിലെ ഗാന്ധി മൈതാനത്ത് ആയിരക്കണക്കിന് ആളുകളെ അണിനിരത്തി നടത്തിയ "ബദ് ലോ ബിഹാർ മഹാജുഡൻ " എന്ന റാലിയോടെ ബിഹാറിൽ തെരഞ്ഞെടുപ്പ് കാഹളത്തിന് ഏതാണ്ട് ആരംഭം കുറിക്കപ്പെട്ടു. ആശാ പ്രവർത്തകർ, വീരമൃത്യു വരിച്ച സൈനികരുടെ വിധവകൾ, ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾ, "നൽ ജൽ സ്കീം" ജലവിതരണ ഓപ്പറേറ്റർമാർ, ശുചീകരണ തൊഴിലാളികൾ, വിവിധ വിഭാഗങ്ങളിലെ തൊഴിലാളികൾ, കർഷക സംഘടനകൾ എന്നിവരടങ്ങുന്ന 40-ഓളം സംഘടനകൾ റാലിയിൽ പങ്കെടുത്തു. 2024 ഒക്ടോബറിൽ ആരംഭിച്ച "ബദ് ലോ ബിഹാർ ന്യായ് യാത്ര" യുടെ സമാപനമായിരുന്നു ഈ ഒത്തുചേരൽ.
ബിഹാറിലെ ഏറ്റവും വലിയ ഇടതുപക്ഷ പാർട്ടിയായ സി.പി.ഐ-എം.എൽ (ലിബറേഷൻ) കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും വിശാല പ്രതിപക്ഷ സഖ്യത്തിൻ്റെ ഭാഗമായി മികച്ച സ്ട്രൈക്ക് റേറ്റ് നേടി. 2020 ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിച്ച 19-ൽ 12 സീറ്റുകളിലും വിജയം ഉറപ്പിക്കുകയും 2024 ലെ പൊതുതെരഞ്ഞെടുപ്പിൽ മൂന്ന് ലോക്സഭാ സീറ്റുകളിൽ രണ്ടെണ്ണം നേടുകയും ചെയ്തു.
ഈ വർഷം അവസാനം നടക്കാനിരിക്കുന്ന സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ പ്രവർത്തന പദ്ധതിയെക്കുറിച്ച് ചോദിക്കാൻ മാർച്ച് 20 ന് ന്യൂഡൽഹിയിൽ വെച്ച് പാർട്ടി ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യയുമായി ദ വയർ ബന്ധപ്പെട്ടു. ഈ വിശദമായ അഭിമുഖത്തിൽ ഭട്ടാചാര്യ, സമകാലിക രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചും മറ്റുമുള്ള കത്തുന്ന സംവാദങ്ങളിൽ തൻ്റെ പാർട്ടി എവിടെ നിൽക്കുന്നുവെന്നും സംസാരിക്കുന്നു.
അഭിമുഖത്തിൽ നിന്നുള്ള പ്രസക്തഭാഗങ്ങൾ :
'ഛാവ ' എന്ന സിനിമ റിലീസ് ആയതിന്റെ പശ്ചാത്തലത്തിൽ നാഗ് പൂരിൽ ഉണ്ടായ വർഗീയ അക്രമത്തെയും ഇന്ത്യയിലുടനീളം സമീപകാലത്ത് വർഗീയ അസ്വാസ്ഥ്യങ്ങളുടെ ഒരു പരമ്പര ഉണ്ടായതിനേയും താങ്കൾ എങ്ങനെയാണ് കാണുന്നത്?
ഇത് ഭാരതീയ ജനതാ പാർട്ടിയുടെ ഭാഗത്തുനിന്ന് വളരെ ആസൂത്രിതമായി നടപ്പാക്കപ്പെട്ട ഒരു തന്ത്രമാണ്. അടിസ്ഥാനപരമായി , ഇത് ഭിന്നിപ്പിച്ച് ഭരിക്കാനുള്ള പഴയ കൊളോണിയൽ തന്ത്രമാണ്. നിങ്ങളുടെ മുന്നിൽ ഒരു സാമ്പത്തിക പ്രതിസന്ധിയുണ്ട്. മോദിയുടെ അന്താരാഷ്ട്ര പ്രശസ്തി , മോദി-ട്രംപ് സൗഹൃദം തുടങ്ങിയ മുഴുവൻ മിഥ്യയും യുഎസ് പ്രസിഡൻ്റ് ട്രംപ് തകർത്തുകളഞ്ഞു . തീർച്ചയായും , മറ്റേതെങ്കിലും തരത്തിലുള്ള അജണ്ടയിലേക്ക് ജനശ്രദ്ധ തിരിച്ചുവിടാൻ ബി.ജെ.പി ആഗ്രഹിക്കുന്നു, മാത്രമല്ല , അത് വർഗീയതയുടെ പരീക്ഷിക്കപ്പെട്ടതും ഫലം കണ്ടതുമായ അജണ്ടയെ അടിസ്ഥാനമാക്കിയുള്ളതാണ്.
ഉദാഹരണത്തിന്, നിങ്ങൾ ന്യൂസിലൻഡിനെതിരെ ഒരു ട്രോഫി നേടുന്നു, ശരിയാണ്, അത് ഏതെങ്കിലും തരത്തിലുള്ള മുസ്ലീം വിരുദ്ധ വിദ്വേഷ പ്രചാരണത്തിലേക്ക് നയിക്കുന്നതിന് ഒരു കാരണവുമില്ല. അതുപോലെ, എല്ലായ്പ്പോഴും സമന്വയത്തിന്റെ ഒരു ആഘോഷമായിരുന്ന ഹോളി ആഘോഷം മുസ്ലീങ്ങളുടെ ജുമുഅ നമസ്കാരത്തിന് എതിരാണ് എന്ന രീതിയിൽ ആക്കിത്തീർക്കുന്നു
അതിനാൽ, ഇത് വളരെ വളരെ കണക്കുകൂട്ടലോടുകൂടിയാണെന്ന് ഞാൻ കരുതുന്നു, പ്രത്യേകിച്ചും അവർ മഹാരാഷ്ട്രയെ ഉത്തർപ്രദേശ് പോലെയുള്ള ഒരു സ്ഥിരമായ സംഘി ലബോറട്ടറിയാക്കി മാറ്റാൻ ശ്രമിക്കുകയാണെന്ന് ഞാൻ കരുതുന്നു. മധ്യപ്രദേശും ഗുജറാത്തും പോലെയെന്നും നമുക്ക് പറയാം.
മറാത്താ-മുഗൾ പോരാട്ടം ചരിത്രത്തിൽ വ്യത്യസ്തമായതുകൊണ്ടായിരിക്കാം അവർ മറാത്താ സ്വത്വത്തെ മുഴുവൻ പുനർനിർമ്മിക്കാൻ ശ്രമിക്കുന്നത്. മറാത്താ-മുഗൾ സാമ്രാജ്യങ്ങൾ തമ്മിൽ സംഘട്ടനങ്ങൾ ഉണ്ടായെങ്കിലും സഹകരണവും ഉണ്ടായിരുന്നു. അവർ രണ്ട് രാജ്യങ്ങൾ പോലെയായിരുന്നു. അല്ലാതെ ഹിന്ദു-മുസ്ലിം വൈരുദ്ധ്യം ഒന്നുമില്ലായിരുന്നു എന്നതാണ് യാഥാർത്ഥ്യം .പക്ഷേ അവർ എല്ലാം പുനർനിർമ്മിക്കാൻ ശ്രമിക്കുകയാണ് . ബാബറി മസ്ജിദ് പോലെ , ഔറംഗസേബും ധ്രുവീകരിക്കാൻ കഴിയുന്ന മറ്റൊരു ഉപകരണമായി മാറിയിരിക്കുന്നു.
നമ്മൾ ഇപ്പോൾ കാണുന്ന വർഗീയ ഭ്രാന്ത് ഏതെങ്കിലും തരത്തിലുള്ള സ്വതസ്സിദ്ധമായ വൈകാരിക പൊട്ടിത്തെറിയാണെന്ന് ഞാൻ കരുതുന്നില്ല. ഇത് വളരെ വളരെ കണക്കുകൂട്ടിയുള്ളതും, സൃഷ്ടിക്കപ്പെട്ടതും ആണ്. സിനിമയും ആ പ്രോജക്ടിൻ്റെ ഭാഗമാണെന്ന് വന്നാലും ഞാൻ അത്ഭുതപ്പെടില്ല . 'കശ്മീർ ഫയലുകൾ' നാം കണ്ടിട്ടുണ്ട്, 'കേരള സ്റ്റോറി' യും കണ്ടതാണ്. സാംഭാജിയുടെ വധശിക്ഷയുടെ ക്രൂരത ഇത്രയധികം വിശദാംശങ്ങളോടെ ചിത്രീകരിക്കാൻ ഏറെ സമയം ചെലവഴിക്കുന്നവർ ഒരു വർഗീയ തന്ത്രത്തിൻ്റെ ഭാഗമായിട്ടാവണം അത് ചെയ്യുന്നത്. അത്തരമൊരു സിനിമയാണിത്.
ഗൗരവമേറിയ പല പ്രശ്നങ്ങളിൽനിന്നുമുള്ള ഒളിച്ചോട്ടത്തിന് വേണ്ടി ബി ജെ പി കണ്ടെത്തിയ ആസൂത്രിതമായ ഒരു നീക്കമാണ് ഇതെന്നാണോ പറഞ്ഞുവരുന്നത് ?
അതെ, തീർച്ചയായും അവർക്ക് ഈ വർഗീയ ധ്രുവീകരണം വേണം, ബിഹാർ തെരഞ്ഞെടുപ്പിൽ അത് മാത്രമാണ് അവരുടെ പ്രതീക്ഷയെന്ന് ഞാൻ കരുതുന്നു. അതിനാൽ, ബിഹാർ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, ഈ വർഗീയ ധ്രുവീകരണം കൂടുതലായി കാണാൻ നമുക്ക് സാധിക്കും . ജാർഖണ്ഡ് തെരഞ്ഞെടുപ്പിൽ കുംഭമേള പോലും അവർ എങ്ങനെയാണ് അത്തരമൊരു തന്ത്രത്തിന്റെ ഭാഗമായി ഉപയോഗിച്ചതെന്ന് നാം കണ്ടു. ജാർഖണ്ഡിൽ നുഴഞ്ഞുകയറ്റ പ്രശ്നം ഉയർത്തിയത് മുഴുവൻ ഫലവും കണ്ടില്ല. പക്ഷേ ബിഹാറിനെ സംബന്ധിച്ചിടത്തോളം ഇത് കൃത്യമായി ബിജെപിയുടെ ഗെയിം പ്ലാൻ ആയിരിക്കുമെന്ന് ഞാൻ കരുതുന്നു. ഗിരിരാജ് സിംഗ് ഹിന്ദു സ്വാഭിമാൻ യാത്ര നടത്തുന്നത് നാം കണ്ടു. വർഷം മുഴുവനും അത്തരം ഉന്മാദപ്രകടനങ്ങൾ ഇനിയും കണ്ടേക്കാം.
അടുത്തയിടെ , ദേശീയ വിദ്യാഭ്യാസ നയം (NEP) അല്ലെങ്കിൽ ഡീലിമിറ്റേഷൻ (പാർലമെന്റ് മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണ്ണയം ) പോലുള്ള മറ്റ് വിഷയങ്ങളും കേന്ദ്രവും പ്രതിപക്ഷ മുന്നണിയും തമ്മിലുള്ള ധ്രുവീകരണ പ്രശ്നങ്ങളായി മാറിയിരിക്കുന്നു.
ഡെൽഹി തിരഞ്ഞെടുപ്പിന് ശേഷം, ഇന്ത്യാ ബ്ലോക്ക് ശിഥിലമായതായി ചർച്ചകൾ നടന്നിരുന്നു. അതുകൊണ്ട്, ഒട്ടുമിക്ക വിഷയങ്ങളിലും, വിവിധ ഇന്ത്യാ ബ്ലോക്ക് ഘടകകക്ഷികളുടെ ഏകോപിതമായ, യോജിച്ച എതിർപ്പ് - ജനാധിപത്യത്തിൻ്റെ വിഷയങ്ങളിൽ, ഭരണഘടനയെ സംരക്ഷിക്കുന്ന വിഷയങ്ങളിൽ, രാജ്യത്തിൻ്റെ ഫെഡറൽ ചട്ടക്കൂടിൽ - കാണുന്നത് നല്ലതാണ്. അവിടെയുമിവിടെയും ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായാൽ പോലും പാർട്ടികൾ യോജിച്ചും കൂട്ടായും പ്രതികരിക്കണം. ഈ പ്രശ്നങ്ങളെ ഏതെങ്കിലും തരത്തിലുള്ള വടക്ക് - തെക്ക് വിഭജനമാക്കി മാറ്റാനുള്ള മുഴുവൻ ശ്രമവും നടക്കുന്നു. ഇത് വളരെ അപകടകരമാണെന്ന് ഞാൻ കരുതുന്നു. യഥാർത്ഥത്തിൽ വടക്ക്-തെക്ക് വിഭജനത്തിന്റെ പ്രശ്നമല്ല ഇത് .
ഉദാഹരണത്തിന്, NEP യഥാർത്ഥത്തിൽ രാജ്യത്തെ ഉന്നത വിദ്യാഭ്യാസത്തിന് ഒരു ദുരന്തമാണ്. നിങ്ങൾ വിദ്യാഭ്യാസത്തെ പൂർണമായും സ്വകാര്യവത്കരിക്കുകയാണ്, അതിനർത്ഥം രാജ്യത്തെ പാവപ്പെട്ടവരുടെയും അവശത അനുഭവിക്കുന്നവരുടെയും എത്താവുന്ന പരിധിയിൽ നിന്ന് നിങ്ങൾ വിദ്യാഭ്യാസം എടുത്തുകളയുന്നു എന്നാണ്. അതിനാൽ, NEP യോടുള്ള എതിർപ്പ് തമിഴ്നാടിന്റെ എതിർപ്പിനും അപ്പുറമാണ്. അതിൻ്റെ പേരിൽ തമിഴ്നാടിനെ ശിക്ഷിക്കുകയും ഈ ത്രിഭാഷാ സൂത്രവാക്യം ഒരു വിഷയമാക്കുകയും ചെയ്യുന്നത് വിനാശകരമാണ്. ഹിന്ദിയെക്കുറിച്ചല്ല, ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെക്കുറിച്ചാണ് പ്രശ്നം . ഇന്ത്യയെപ്പോലുള്ള ഒരു ബഹുഭാഷാ രാജ്യത്ത് ഏത് ഭാഷാപരമായ അടിച്ചേൽപ്പിക്കലും വിനാശകരമായേ കലാശിക്കൂ .
എന്നാൽ അടിച്ചേൽപ്പിക്കുകയല്ല, ത്രിഭാഷാ നയം നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് സർക്കാർ പറയുന്നത്.
അതിനോട് യോജിക്കാനാവില്ല; ഉത്തരേന്ത്യയിൽ ത്രിഭാഷാനയമില്ല. അവിടെ തെരഞ്ഞെടുക്കപ്പെട്ട മൂന്ന് ഭാഷാ സൂത്രവാക്യം എന്നൊന്ന് ഇല്ല എന്നാണ് ഞാൻ അർത്ഥമാക്കുന്നത് .
പഞ്ചാബ്-ഹരിയാന വിഭജനത്തിന് ശേഷം , ഹരിയാനയിൽ പഞ്ചാബി ഭാഷയെ അകറ്റി നിർത്താൻ ആഗ്രഹിക്കുന്നിടത്തോളം കാലം ഹരിയാനയിൽ തമിഴ് മൂന്നാം ഭാഷയായിരുന്നുവെന്നാണ് ഞാൻ മനസ്സിലാക്കുന്നത് . ഞാൻ ഉദ്ദേശിച്ചത്, ഇന്ത്യൻ ഭാഷകൾക്കിടയിൽ, ഏതെങ്കിലും തെക്കൻ ഭാഷ പറയാം എന്ന നില വരിക എന്നതാണ്. നിങ്ങൾ ഉത്തരേന്ത്യയിൽ തമിഴോ തെലുങ്കോ മലയാളമോ പഠിപ്പിച്ചാൽ, അതിന് അർത്ഥമുണ്ടാകും . മികച്ച ആശയവിനിമയത്തിനും മികച്ച ദേശീയോദ്ഗ്രഥനത്തിനും കൂടുതൽ ഭാഷകൾ പഠിക്കേണ്ടതുണ്ടെന്ന സന്ദേശം അതിലൂടെ പുറത്തുവരും.
ബിഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ആളുകൾ ജോലിക്കായി ദക്ഷിണേന്ത്യയിലേക്ക് കുടിയേറുന്നത് കൂടുതലാണ്. വടക്കും തെക്കും പരസ്പരം എതിർക്കുക എന്ന ഈ ആശയം, സാമ്പത്തിക വീക്ഷണകോണിൽ നിന്ന്, ഉപജീവനത്തിൻ്റെ വീക്ഷണകോണിൽ നിന്ന്, ദേശീയ ഐക്യത്തിന്റെ ദൃഷ്ടിയിൽ നോക്കുമ്പോൾ , തീർച്ചയായും ഫെഡറൽ ചട്ടക്കൂടിനുനേരെയുള്ള ഒരു ഭീഷണിയും , ദുരന്തവുമാണ്.
ഡീലിമിറ്റേഷൻ പ്രക്രിയ താൽക്കാലികമായി മരവിപ്പിക്കാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നതിനേക്കുറിച്ച് എന്ത് തോന്നുന്നു ?
ദേശീയ സാഹചര്യത്തിലെങ്കിലും ഡീലിമിറ്റേഷൻ തൽക്കാലം മാറ്റിവയ്ക്കുന്നതിൽ അർത്ഥമുണ്ടെന്ന് ഞാൻ കരുതുന്നു. പാർലമെൻ്റിൽ നാം കാണുന്ന അസന്തുലിതാവസ്ഥയെ പരിഹരിക്കാൻ ഭൂമിശാസ്ത്രപരമായ പ്രാതിനിധ്യവും ഇപ്പോൾ ഒരുപോലെ പ്രധാനമാണ്. ചില സംസ്ഥാനങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിരാശാബാധിതമായ ന്യൂനപക്ഷത്തിലേക്ക് ശാശ്വതമായി ഒതുങ്ങിപ്പോകുന്ന ഒരു സാഹചര്യം നമുക്കുണ്ടാകാൻ പാടില്ല. എന്നാൽ , ചരിത്രപരമായി ജനസംഖ്യാ വളർച്ചയുടെ അടിസ്ഥാനത്തിലാണ് മണ്ഡല അതിർത്തി നിർണ്ണയം നടന്നത്. അത് ശരിയാണ്. എന്നാൽ നോക്കൂ, നമ്മൾ 2021 സെൻസസ് നടത്തിയിട്ടില്ല. പ്രാദേശിക അസന്തുലിതാവസ്ഥ യഥാർത്ഥത്തിൽ വളർന്ന ഒരു സാഹചര്യത്തിൽ , അതിനാൽ ഡീലിമിറ്റേഷൻ മരവിപ്പിക്കുന്നതിന് അർത്ഥമുണ്ട്. 1971-ൽ ഉണ്ടായിരുന്ന ജനസംഖ്യാ അസന്തുലിതാവസ്ഥ 2025-ൽ വളരെ കൂടുതലാണ്. അതുകൊണ്ടാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ആശങ്കാകുലരാണെന്നും അവരുടെ ഉത്കണ്ഠകൾ അടിസ്ഥാനരഹിതമല്ലെന്നും ഞാൻ കരുതുന്നത് . കൂടാതെ, ഇത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ മാത്രമല്ല. ബംഗാളിനെപ്പോലും പ്രതികൂലമായി ബാധിക്കുമെന്ന് ഞാൻ കരുതുന്നു. അതുപോലെ , പഞ്ചാബിനും നഷ്ടമുണ്ടാകും. .
ജനസംഖ്യാ വർദ്ധനയിലൂടെ വന്ന അസന്തുലിതത്വം പരിഹരിക്കാൻ സംസ്ഥാന അസംബ്ലികൾ വലുതാക്കാം എന്ന ഒരു ഫോർമുല ആരോ നിർദ്ദേശിച്ചു. ഉദാഹരണത്തിന്, ജാർഖണ്ഡ് പോലുള്ള ഒരു സംസ്ഥാനത്ത്, ഒരാൾക്ക് തീർച്ചയായും കൂടുതൽ വലിയ ഒരു അസംബ്ലി പ്രതീക്ഷിക്കാം. എന്നാൽ ,ലോക്സഭയുടെ ഡീലിമിറ്റേഷൻ പ്രക്രിയയുടെ കാര്യത്തിൽ നമ്മൾ അൽപ്പം ചിന്തിക്കേണ്ടതുണ്ട്. സാംസ്കാരികമായും ഭാഷയുടെ കാര്യത്തിലും മറ്റെല്ലാ മാർഗ്ഗങ്ങളിലൂടെയും ദക്ഷിണേന്ത്യയെ എങ്ങനെ അന്യവൽക്കരിക്കാൻ ബിജെപി ശ്രമിച്ചു എന്നത് കണക്കിലെടുക്കുമ്പോൾ, തർക്കവിഷയമായ മണ്ഡല അതിർത്തി പുനർനിർണ്ണയം ഇന്ത്യയ്ക്ക് ആവശ്യമായി വരുന്ന സമയമല്ല ഇത്. താൽക്കാലികമായ മരവിപ്പിക്കൽ എന്ന, ദക്ഷിണേന്ത്യൻ പാർട്ടികളിൽനിന്ന് വന്ന ഒരുനിർദ്ദേശം തികച്ചും യുക്തിസഹമാണെന്ന് ഞാൻ കരുതുന്നു; അത് അർത്ഥവത്താണ്.
താൽക്കാലിക മരവിപ്പിക്കൽ എന്നതിനർത്ഥം ശാശ്വത പരിഹാരം എന്നല്ല. എന്തായിരിക്കാം അത്?
പ്രക്രിയ നടത്തുന്നതിന് കൂടുതൽ സമഗ്രവും കൂടുതൽ ഉദ്ഗ്രഥിതവും ആയ അടിസ്ഥാനം ഉണ്ടായിരിക്കണം. ജനസംഖ്യയെ മാത്രമല്ല, മറ്റ് ഘടകങ്ങളും മാനദണ്ഡങ്ങൾ ആക്കി ഉൾപ്പെടുത്തിയിരിക്കണം .
ഇന്ത്യാ ബ്ലോക്കിൻ്റെ ഭാവിയെ എങ്ങനെയാണ് താങ്കൾ നോക്കിക്കാണുന്നത് ? ആം ആദ്മി പാർട്ടിയും കോൺഗ്രസും പരസ്പരം പോരടിക്കുന്നത് നമ്മൾ കണ്ടു. പ്രതിപക്ഷ സഖ്യത്തിലെ മറ്റ് പല ഘടകകക്ഷികളും കോൺഗ്രസിനെതിരെ സംസാരിക്കുന്നത് കാണുന്നു
ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ അവസരത്തിലാണ് ഇന്ത്യാ ബ്ലോക്ക് രൂപം കൊണ്ടത് . എന്നാൽ , ഇത് ഒരു തിരഞ്ഞെടുപ്പിൽ മാത്രം ഒതുങ്ങുന്നതല്ല. ഇത് തെരഞ്ഞെടുപ്പ് മാത്രം മുന്നിൽ കണ്ടുകൊണ്ടുള്ള ഒരു ആശയമല്ല. ഈ ഘട്ടത്തിൽ വിശാലാടിസ്ഥാനത്തിലുള്ള പ്രതിപക്ഷ ഐക്യം ആവശ്യമാണ്. ജനാധിപത്യം തന്നെ അപകടത്തിലാകുന്നിടത്താണ് ഇന്നത്തെ രാഷ്ട്രീയ പ്രതിസന്ധിയുടെ സ്വഭാവം തിരിച്ചറിയപ്പെടുന്നത് . ഭരണഘടന ആക്രമിക്കപ്പെടുകയാണ്. ബി.ജെ.പി പോലെയുള്ള ഒരു പാർട്ടിയുടെ വെല്ലുവിളി ഫലവത്തായി ഏറ്റെടുക്കാൻ ഒരു പാർട്ടിക്കും ഒറ്റയ്ക്ക് സാധ്യമല്ല. പ്രതിപക്ഷ ഐക്യം വേണം. അതാണ് സാഹചര്യത്തിൻ്റെ ആവശ്യം.
അതുകൊണ്ടാണ് ഇന്ത്യാ ബ്ലോക്ക് സംസ്ഥാനങ്ങളെ സവിശേഷമായി കേന്ദ്രീകരിക്കുന്ന ഒരു സഖ്യമല്ലെന്നു ഞാൻ കരുതുന്നത്. അത് തിരഞ്ഞെടുപ്പിന് വേണ്ടി മാത്രം നിലകൊള്ളുന്നതുമല്ല ഈ രാഷ്ട്രീയ കാലഘട്ടം മുഴുവൻ ഇന്ത്യയിലുടനീളം നമുക്ക് ആവശ്യമുള്ള ഒന്നാണ് അത് .
പാർട്ടികൾ അവരുടെ സ്വന്തം സംഘടനകളെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്നതിൽ ഒരു വൈരുദ്ധ്യവും ഞാൻ കാണുന്നില്ല. ഉദാഹരണത്തിന്, 2020-ലെ ബിഹാർ തിരഞ്ഞെടുപ്പ് ഫലം നോക്കുകയാണെങ്കിൽ, യഥാർത്ഥത്തിൽ വളരെ മോശമായ പ്രകടനം കാഴ്ചവെച്ചത് കോൺഗ്രസാണ്. 70 സീറ്റുകൾ നേടിയ അവർക്ക് 19 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.
ആർജെഡിയിലെ [രാഷ്ട്രീയ ജനതാദൾ] എല്ലാവരും സ്വാഭാവികമായും കോൺഗ്രസ് കൂടുതൽ ശക്തമായ ഒരു സംഘടനയായി, കൂടുതൽ ചലനാത്മകമായ സംഘടനയായി മാറുമെന്ന് പ്രതീക്ഷിക്കും. ഇന്ത്യൻ സഖ്യം വിജയിക്കണമെങ്കിൽ രണ്ടും വേണം. ശക്തവും ശക്തവും കൂടുതൽ ഊർജ്ജസ്വലവുമായ കോൺഗ്രസ് പാർട്ടിയാണ് നമുക്ക് വേണ്ടത്. നമുക്ക് വേണ്ടത് ശക്തമായ ഇടതുപക്ഷമാണ്. ശക്തമായ പ്രാദേശിക പാർട്ടികളും സാമൂഹ്യനീതി പാർട്ടികളും വേണം. എല്ലാ പാർട്ടികളും സ്വയം ശക്തിപ്പെടുത്താൻ ശ്രമിക്കുകയാണെങ്കിൽ, അത് ഒരു ഏകീകൃത, യോജിച്ച, ഐക്യമുന്നണി എന്ന ആശയത്തിന് എതിരല്ല. ഇത് സഖ്യത്തിന് സംഭാവന നൽകുമെന്ന് ഞാൻ കരുതുന്നു.അതിൽ ഒരു സംഘട്ടനവും ഞാൻ കാണുന്നില്ല. ഗ്രാമീണ ദരിദ്രരുടെ പ്രശ്നങ്ങളെയും അവകാശങ്ങളെയും കുറിച്ച് ഞങ്ങൾ എട്ട് മാസം നീണ്ടുനിന്ന പ്രചാരണം നടത്തി. യുവാക്കളുടെ പ്രശ്നങ്ങളെ ചുറ്റിപ്പറ്റിയുള്ള സ്വതന്ത്ര പ്രചാരണത്തിന് ആർജെഡി നേതൃത്വം നൽകി. ഇപ്പോൾ കോൺഗ്രസും തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്.
ഈ മൂന്ന് പാർട്ടികളും സ്വന്തം അണികൾക്ക് ഊർജം പകരുമ്പോൾ, അത് ഏതെങ്കിലും തരത്തിലുള്ള പൊതു അജണ്ടയുടെ രൂപപ്പെടലിനെ സഹായിക്കും. ഉദാഹരണത്തിന്, ഉയർന്ന തൊഴിലില്ലായ്മ, മോശം വേതനം, സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചു. കുടിയേറ്റത്തിലും തൊഴിലിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ബിഹാറിലെ മയ്യാ സമ്മാൻ യോജന, സ്ത്രീകളുടെ അവകാശങ്ങൾ എന്നിവയെക്കുറിച്ച് ആർജെഡി സംസാരിച്ചു.
ഈ പാർട്ടികളെല്ലാം വൈദ്യുതി, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയെക്കുറിച്ചാണ് സംസാരിക്കുന്നത്. ഈ പ്രശ്നങ്ങൾ കൂടുതൽ യോജിച്ച ഏകീകൃത അജണ്ടയുടെ ആവിർഭാവത്തിന് കാരണമാകും.
ജാതി ഗ്രൂപ്പുകൾ എങ്ങനെ വോട്ടുചെയ്യുന്നു എന്നതിനെയാണ് ബിഹാർ ശക്തമായി ആശ്രയിക്കുന്നതെന്ന് നമ്മിൽ പലർക്കും അറിയാം. 2025-ൽ മറ്റൊരു തരത്തിലുള്ള ബിഹാർ തെരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നുണ്ടോ?
തീർച്ചയായും. നോക്കൂ, ജാതിയെ കുറിച്ച് പറയുമ്പോൾ നമ്മൾ പലപ്പോഴും അതിനെ ചലനമില്ലാത്തതായി കണക്കാക്കും. എന്നാൽ ജാതി വളരെ വളരെ ചലനാത്മകമാണ്. എല്ലാ കാലത്തും ജാതികൾ പാർട്ടികളെ തിരഞ്ഞെടുത്തു എന്നല്ല. ജാതികൾ ഒന്നോ മറ്റേതെങ്കിലും പാർട്ടിയോടോ സ്ഥിരമായി ബന്ധപ്പെട്ടിരിക്കുന്നു എന്നല്ല. ചില ജാതികൾക്ക് പ്രസക്തമാകുന്ന വിഷയങ്ങളുണ്ട്. ചില പ്രശ്നങ്ങളുണ്ട്, അവ ജാതികളെ വെട്ടിച്ചുരുക്കുക സാദ്ധ്യമല്ല.
ജീവനോപാധിയുടെ ചോദ്യങ്ങളും തൊഴിലിൻ്റെ ചോദ്യങ്ങളുമുണ്ട്.

എന്നാൽ മഹാഗത്ബന്ധനെ പര്യാപ്തമായ സാമൂഹിക പ്രതിനിധാനമായി താങ്കൾ കാണുന്നുണ്ടോ?

ഉണ്ട് , തീർച്ചയായും. മാറ്റത്തിനുള്ള ആളുകളുടെ ഇച്ഛയും പ്രേരണയും നിമിത്തം ഇത് കൂടുതൽ പ്രാതിനിധ്യമാകുമെന്ന് ഞാൻ കരുതുന്നു. 20 വർഷമായി ഈ സർക്കാർ ഉണ്ട്. അത് ഇപ്പോൾ തീർത്തും പ്രവർത്തനരഹിതമായ ഒരു സർക്കാരായി മാറിയിരിക്കുന്നു. പിന്നെ ജാതിയെക്കുറിച്ച് പറയുമ്പോൾ നമുക്ക് അതിനെക്കുറിച്ച് ചിന്തിക്കാം. ഞാൻ ഉദ്ദേശിച്ചത്, ഒരു ജാതിയെ മറ്റൊരു ജാതിക്കെതിരെ ഉയർത്തി സോഷ്യൽ എഞ്ചിനീയറിംഗ് നടത്താൻ ശ്രമിക്കുന്ന ചിലരുണ്ട്. നിലവിൽ ചില പാർട്ടികൾ ഒരു ദലിത് ഗ്രൂപ്പിനെതിരെ മറ്റൊരു ദലിത് ഗ്രൂപ്പിനെ ഇറക്കി കളിക്കുകയാണ്, ഉപവിഭാഗം സംബന്ധിച്ച സുപ്രീം കോടതി വിധിക്ക് ശേഷം.
എന്നാൽ ബിഹാറിൽ , ബിഹാറിന് മാത്രം വളരെ പ്രത്യേകമായ ചിലതുണ്ട്. ഞങ്ങൾക്ക് ഒരു ജാതി സർവേ ഉണ്ടായിരുന്നു. തുടർന്ന് എല്ലാ പാർട്ടികളും ചേർന്ന് സംവരണം 65 ശതമാനമായി ഉയർത്താനുള്ള പ്രമേയം കൊണ്ടുവന്നു. തമിഴ്നാടിൻ്റെ കാര്യത്തിലെന്നപോലെ ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി സമാനമായ ഒരു പ്രമേയം അംഗീകരിച്ചാൽ നടപ്പിലാക്കാൻ കഴിയുന്ന കാര്യമാണിത്. അങ്ങനെയാണ് തമിഴ്നാട്ടിൽ 69% സംവരണം ഉള്ളത്, ഒമ്പതാം ഷെഡ്യൂളിൽ ആയതിനാൽ ഒരു കോടതിയും അതിനെക്കുറിച്ച് ഒന്നും ചെയ്യുന്നില്ല. അങ്ങനെ സംഭവിച്ചാൽ എല്ലാ ജാതിക്കാർക്കും പ്രയോജനം ലഭിക്കും. പട്ടികജാതി സംവരണം 18ൽ നിന്ന് 20 ശതമാനമായി ഉയരും. എസ്ടി സംവരണം 1 മുതൽ 2% വരെ ഉയരും. ഇബിസി സംവരണം 18ൽ നിന്ന് 25 ശതമാനമായി ഉയരും. മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും 18% ലഭിക്കും. അതിനാൽ, ബഹുജൻ ക്യാമ്പിലെ എല്ലാ ജാതി ബ്ലോക്കുകളും നേട്ടമുണ്ടാക്കും.
നിതീഷ് കുമാർ വാഗ്ദാനം ചെയ്ത കാര്യമാണ് ബിജെപി പിന്തുണച്ചത്. ഡബിൾ എഞ്ചിൻ സർക്കാർ എന്നറിയപ്പെടുന്ന സർക്കാർ ഉണ്ടായിട്ടും എന്തുകൊണ്ട് അത് നടപ്പാക്കുന്നില്ല എന്ന് വിശദീകരിക്കേണ്ടത് അവരാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യത്തിൻ്റെ ഭാഗമായി മത്സരിക്കാൻ സിപിഐ-എംഎൽ (ലിബറേഷൻ) 19 സീറ്റുകൾ നേടി, 12 സീറ്റുകൾ നേടി. ഇത്തവണ കൂടുതൽ സീറ്റുകളിൽ മത്സരിക്കാനുള്ള സാദ്ധ്യത കാണുന്നുണ്ടോ?

തീർച്ചയായും. ലോക്സഭ വീണ്ടും നമ്മുടെ ശക്തി തെളിയിച്ചു. എല്ലാ സഖ്യ പങ്കാളികൾക്കും ഇത് മികച്ച വിജയത്തിലേക്കും മികച്ച സ്ട്രൈക്ക് നിരക്കിലേക്കും കലാശിച്ചു . അങ്ങനെയാണ്, ദക്ഷിണ ബിഹാറിൽ ഞങ്ങൾ ആര , കാരക്കാട്ട് എന്നീ ലോക്സഭാ സീറ്റുകൾ നേടിയത്, ഞങ്ങളുടെ പിന്തുണ കാരണം കോൺഗ്രസും സസ്റാം മണ്ഡലത്തിൽ വിജയം നേടി. ഞങ്ങളുമായുള്ള സഖ്യം കാരണം ബക്സർ, ജെഹാനാബാദ്, പാടലീപുത്ര, ഔറംഗബാദ് എന്നിവ ആർജെഡിയ്ക്കും നേടാൻ കഴിഞ്ഞു.
30% സീറ്റുകളോ , മറ്റെന്തെങ്കിലുമോ ഒരു നിശ്ചിത ക്വാട്ടയായി ഞങ്ങൾ ആവശ്യപ്പെടുന്നില്ല.
പക്ഷേ, CPI-ML-ന് (ലിബറേഷൻ) നു കൂടുതൽ പ്രാതിനിധ്യം ലഭിക്കുന്നത് മുഴുവൻ ഇന്ത്യാ സഖ്യത്തിനും വലിയ വിജയമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. 2020-ലെയും 2024-ലെയും തിരഞ്ഞെടുപ്പുകൾ തെളിയിച്ച കാര്യമാണിത്. അതിനാൽ, തീർച്ചയായും നമ്മൾ നിലത്തേക്ക് നോക്കണം, സൂക്ഷ്മമായി നോക്കണം എന്ന് ഞാൻ കരുതുന്നു.

നിങ്ങളുടെ മനസ്സിൽ ഒരു നമ്പർ ഉണ്ടോ, സിപിഐ-എംഎൽ (ലിബറേഷൻ) എത്ര പേർ മത്സരിക്കണം?

ഇപ്പോൾ നമ്മുടെ നേട്ടം ചില ജില്ലകളിൽ മാത്രം ഒതുങ്ങി നിൽക്കുകയാണ് . എന്നാൽ സി.പി.ഐ-എം.എൽ (ലിബറേഷൻ) ന് ശക്തമായ സാന്നിധ്യമുള്ള ജില്ലകൾ വേറെയുമുണ്ട് .അതിനാൽ, ഒന്നാമതായി, അത് വിപുലീകരിക്കേണ്ടതുണ്ട്.
ദക്ഷിണ ബീഹാറിലും, നോർത്ത് ബീഹാറിലും, ചമ്പാരനിലേക്കും നോക്കിയാൽ, സഖ്യത്തിനാകെ ഒരു സീറ്റ് നേടാനായത് സിപിഐ-എംഎൽ (ലിബറേഷൻ) ന് മാത്രമാണ്. ചമ്പാരനിൽ മറ്റൊരു സഖ്യകക്ഷിപോലും ഒരു സീറ്റ് പോലും നേടിയിട്ടില്ല. മുഴുവൻ ചമ്പാരൻ നിര, പ്രത്യേകിച്ച് പടിഞ്ഞാറൻ ചമ്പാരനിൽ അതായിരുന്നു സ്ഥിതി. അതുപോലെയാണ് മിഥിലയെന്ന് പറയാം. സമസ്തിപൂരിൽ ഞങ്ങൾക്ക് രണ്ട് സീറ്റുകൾ മാത്രമാണ് നൽകിയത്. മധുബനിയിൽ സീറ്റില്ല, ദർഭംഗയിൽ സീറ്റില്ല. നമ്മുടെ സാന്നിധ്യം വിശാലമാക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു. സ്വാഭാവികമായും സീറ്റുകളുടെ എണ്ണവും ഉയരണം എന്നാണ് അത് അർത്ഥമാക്കുന്നത്. ഏതായാലും ,നമുക്ക് കാണാം.
ബീഹാർ ഗവൺമെൻ്റിൻ്റെ പ്രവർത്തനങ്ങളിൽ വിള്ളൽ കണ്ടെത്തുന്നതിൽ പ്രതിപക്ഷം മിടുക്കരാണ്, എന്നാൽ അവർക്ക് സ്വന്തം അജണ്ട രൂപപ്പെടുത്താൻ കഴിഞ്ഞില്ല എന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം നിരീക്ഷകർ ബീഹാറിൽ ഉണ്ട്.
കഴിഞ്ഞ തവണ, ബിഹാറിൽ തൊഴിലുകൾ ഉൽപ്പാദിപ്പിക്കുന്നതും മറ്റു പ്രശ്നങ്ങളും മുൻനിർത്തി ഉണ്ടാക്കിയ ഒരു യോജിച്ച അജണ്ട ഞങ്ങൾക്കുണ്ടായിരുന്നു. നിതീഷ് കുമാർ പോലും ഇപ്പോൾ കുറച്ച് നിയമന വാഗ്ദാന കത്തുകൾ വിതരണം ചെയ്തുകൊണ്ട് പാർട്ടി സംസാരിക്കുന്നത് തൊഴിലിനേക്കുറിച്ചാണ് . ഞങ്ങൾ 10 ലക്ഷത്തെക്കുറിച്ചും പിന്നീട് എൻഡിഎ 19 ലക്ഷത്തെക്കുറിച്ചും സംസാരിച്ചു.
2022-23 കാലയളവിൽ നിതീഷ് കുമാർ മഹാഗഡ് ബന്ധനിൽ വന്നപ്പോൾ, ജോലികൾ വിതരണം ചെയ്യപ്പെട്ടു, ജോലി ലഭ്യതയുടെ പ്രശ്നം ഉൾപ്പെടെ ചില കാര്യങ്ങൾക്ക് വേണ്ടത്ര പ്രാധാന്യം നൽകുന്നതിലും പരിഹാരം തേടുന്നതിലും ഞങ്ങൾ വിജയിച്ചുവെന്ന് ഞാൻ കരുതുന്നു. വിദ്യാഭ്യാസവും ആരോഗ്യവും ബീഹാറിനെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമായ രണ്ട് വിഷയങ്ങളാണ്. സത്യത്തിൽ, അതായിരിക്കണം അജണ്ട. കാരണം നിതീഷ് കുമാർ വികസനത്തെക്കുറിച്ച് സംസാരിക്കുന്നത് തുടരുന്നു, അദ്ദേഹം കുറച്ച് എക്സ്പ്രസ് വേകളെയും കുറച്ച് വിമാനത്താവളങ്ങളെയും ചിലതരം മേൽപ്പാലങ്ങളെയും കുറിച്ച് മാത്രം സംസാരിക്കുന്നു. യഥാർത്ഥ പ്രശ്നങ്ങളെ മറികടക്കുകയും കവച്ചുകടക്കുകയും ചെയ്യുന്ന വികസന സങ്കൽപ്പത്തെ മൊത്തം ഫ്ളൈഓവർ-ബൈപാസ് മോഡൽ എന്നാണ് ഞാൻ വിളിക്കുന്നത്. ഫ്ളൈഓവർ-ബൈപാസ് മാതൃക ബിഹാറിൽ പ്രവർത്തിക്കാൻ പോകുന്നില്ല. ജനങ്ങൾക്ക് ക്ഷേമാധിഷ്ഠിത മാതൃക, മിനിമം വേതനം, ജോലി, വിദ്യാഭ്യാസം, ആരോഗ്യം എന്നിവ ആവശ്യമാണ്. ഇത്തവണ അവയിൽ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്.

ഒരു പൊതു മിനിമം അജണ്ട ഉടൻ പ്രതീക്ഷിക്കേണ്ടതുണ്ടോ?

അതെ, ഞങ്ങൾ പ്രതീക്ഷയിലാണ്. കാരണം കഴിഞ്ഞ തവണ ഒരു പൊതു മിനിമം പ്രോഗ്രാം ഇല്ലായിരുന്നു, അങ്ങനെ പറയാം, പക്ഷേ 15 അല്ലെങ്കിൽ 20 പോയിൻ്റ് തരത്തിലുള്ള ഒരു ചാർട്ടർ ഉണ്ടായിരുന്നു.

അത് വളരെ വൈകിയാണ് വന്നത്?

വളരെ വൈകി. കോൺഗ്രസിൻ്റെ യാത്ര അവസാനിച്ചുകഴിഞ്ഞാൽ, ഈ പാർട്ടികളെല്ലാം ഒരുമിച്ച് ഇരുന്ന് ഈ അജണ്ട എങ്ങനെ ഏകീകരിക്കാമെന്ന് ശ്രമിക്കണമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
എല്ലാ പാർട്ടിക്കാരും ഒരു മീറ്റിംഗിനായി പരസ്പരം സംസാരിച്ചിട്ടുണ്ടോ?
ആളുകൾ ബന്ധപ്പെടുന്നുണ്ട് ; അതെ.
ബി.ജെ.പി ഫാസിസ്റ്റാണോ അല്ലയോ എന്നതിനെക്കുറിച്ചുള്ള സി.പി.ഐ.എമ്മിൻ്റെ ആഭ്യന്തര ചർച്ചയെക്കുറിച്ചുള്ള വിമർശനം സി.പി.ഐ-എം.എൽ (ലിബറേഷൻ) അടുത്തിടെ പ്രസിദ്ധീകരിച്ചു. നിങ്ങൾ ബിജെപിയെ ഒരു ഫാസിസ്റ്റ് പാർട്ടിയായി തരംതിരിക്കുമ്പോൾ അതിനെ ഫാസിസ്റ്റ് പാർട്ടി എന്ന് വിളിക്കാമെന്ന് സിപിഐഎം കരുതുന്നില്ല.

സത്യം പറഞ്ഞാൽ, ഈ ചർച്ച മുഴുവനും എനിക്ക് മനസ്സിലാകുന്നില്ല. ഞാൻ ഉദ്ദേശിച്ചത്, 2025-ൽ ഇത് ആളുകൾ ചർച്ചയാക്കുന്നത്തിന്റെ ഔചിത്യത്തെക്കുറിച്ചാണ് . എല്ലാ ദിവസവും, ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും, ആളുകൾ ഈ ഫാസിസ്റ്റ് ആക്രമണം അനുഭവിക്കുമ്പോഴാണ് അങ്ങനെയൊരു ചർച്ച നടക്കുന്നത്. മുഴുവൻ മുസ്ലീം സമുദായവും, ദലിതരും, ജെഎൻയു മുതൽ ജാദവ്പൂർ വരെയുള്ള എല്ലാ സർവകലാശാലകളും, കർഷകരും, ബുദ്ധിജീവികളും, എല്ലാവരും മനസ്സിലാക്കുന്നത് ബിജെപി ഭരണഘടനയോട് അധരവ്യായാമം കാണിക്കുകയും തിരഞ്ഞെടുപ്പ് സമ്പ്രദായത്തെ അട്ടിമറിക്കുകയും കൃത്രിമം കാണിക്കുകയും ചെയ്യുന്നു എന്നാണ്. എന്തിനാണ് അതിനെക്കുറിച്ച് എന്തെങ്കിലും തർക്കം ഉണ്ടാകേണ്ടതെന്ന് എനിക്ക് മനസ്സിലായില്ല. നിയോ ലിബറലിസം തീർച്ചയായും ഒരു ആഗോള സന്ദർഭമാണ്. എന്നാൽ , ഇന്ത്യയിൽ നമ്മൾ ആർഎസ്എസിനെ മറക്കരുത്. ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ കെട്ടിപ്പടുത്ത ഒരു ഫാസിസ്റ്റ് സംഘടനയാണിത്. കൂടാതെ 100 വർഷമായി അത് വിശ്രമമില്ലാതെ പ്രവർത്തിക്കുന്നു. അതുകൊണ്ട് നവലിബറലിസത്തെക്കുറിച്ചും നവ ഫാസിസത്തെക്കുറിച്ചും ഇത് സംസാരിക്കുന്നു,
ഇത് മുഴുവൻ ഫാസിസ്റ്റ് കഥയുടെയും ഇന്ത്യൻ മാനത്തെ പരിഗണിക്കുന്നില്ല.
ഫാസിസം, ഇരുപതാം നൂറ്റാണ്ടിൽ പോലും, നിങ്ങൾക്ക് ഇറ്റലി ഉണ്ടായിരുന്നപ്പോൾ, നിങ്ങൾക്ക് ജർമ്മനി ഉണ്ടായിരുന്നപ്പോൾ, വളരെ വ്യത്യസ്തമായ ദേശീയ പ്രത്യേകതകളുള്ള ഒരു അന്താരാഷ്ട്ര പ്രതിഭാസമായിരുന്നു. ചരിത്രം കളിക്കും, സംസ്കാരം കളിക്കും, പ്രത്യേക തരത്തിലുള്ള സാമൂഹിക സാഹചര്യങ്ങൾ പ്രവർത്തിക്കും. നമ്മൾ ആർഎസ്എസിൻ്റെ ബ്രാഹ്മനിസത്തേക്കുറിച്ച് പറയുമ്പോൾ സാധാരണ ബ്രാഹ്മണിസത്തെക്കുറിച്ചല്ല സംസാരിക്കുന്നത്. നമ്മൾ സംസാരിക്കുന്നത് അദാനി സ്പോൺസർ ചെയ്യുന്ന ബ്രാഹ്മണിസത്തെക്കുറിച്ചാണ്. ബ്രാഹ്മണിസവും മുതലാളിത്തവും ഈ പ്രസ്ഥാനത്തിൻ്റെ ഇരട്ട ലക്ഷ്യങ്ങളാണെന്ന് അംബേദ്കർ പറഞ്ഞതും ഇതുതന്നെയാണ്. ഇടതുപക്ഷത്തിനുള്ളിൽ ഇത് സംബന്ധിച്ച് എന്തെങ്കിലും സംവാദം ഉണ്ടാകുന്നതിൽ ഞാൻ വളരെ നിരാശനാണെന്ന് സ്വയം കരുതുന്നു. ഫാസിസത്തിൻ്റെ നിർവചിക്കുന്ന സവിശേഷതകളിലൊന്ന്, ആളുകളെ ഇപ്പോഴും ഊഹങ്ങളിൽ നിർത്തുകയും പരസ്പരം ഭിന്നിപ്പിക്കുകയും ചെയ്യുക എന്നതായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ഇത് വിശദീകരിക്കുന്നു.
കമ്മ്യൂണിസ്റ്റുകാർക്ക്, ഒന്നാമതായി, കാര്യം മനസ്സിലാക്കാനും ഫാസിസ്റ്റുകളുടെ ഇരകളുടെ സ്ഥാനത്ത് നിൽക്കുന്ന എല്ലാ വിഭാഗം ആളുകളെയും ഒന്നിപ്പിക്കാനും കഴിയണം. എല്ലാവരും ഫാസിസത്തെ ചെറുക്കുമെന്നോ ഫാസിസത്തിന്റെ യാഥാർഥ്യത്തെ ഒരേ തലത്തിൽ, ഒരേ മാനത്തിൽ അംഗീകരിക്കുമെന്നോ പ്രതീക്ഷിക്കാനാവില്ല. അതൊന്നും വിഷയമല്ല.
യഥാർത്ഥ ജീവിതത്തിൽ ആളുകൾ ഇതിനെ അഭിമുഖീകരിക്കുന്നു, അവരെയെല്ലാം ഒരുമിച്ച് നിർത്താൻ നമുക്ക് കഴിയണം എന്നതാണ് കാതലായ വിഷയം.

നവകേരളത്തിലേക്കുള്ള ഈ പുതിയ പാതയെ കുറിച്ച് എന്നെ ആശങ്കപ്പെടുത്തുന്ന മറ്റൊരു കാര്യം. കേരള സർക്കാർ സ്വീകരിക്കാൻ ശ്രമിക്കുന്ന പുതിയ പാത നിർണ്ണായകമായി നവലിബറൽ ആണ് എന്നതൊഴിച്ചാൽ അതിൽ എന്താണ് പുതിയതെന്ന് എനിക്കറിയില്ല. ഇത് നവകേരളമാണോ അതോ നവലിബറൽ കേരളമാണോ? നവലിബറലിസത്തോടുള്ള ആഭിമുഖ്യം പശ്ചിമ ബംഗാളിൽ ഇടതുപക്ഷത്തിന് വലിയ നഷ്ടമുണ്ടാക്കി. സിംഗൂരും നന്ദിഗ്രാമും, ഭൂമി ഏറ്റെടുക്കൽ, വൻതോതിലുള്ള സ്വകാര്യ നിക്ഷേപം എന്ന തെറ്റായ ആശയം, ബംഗാളിലെ ഇടതുപക്ഷ സർക്കാരിൻ്റെ 34 വർഷത്തെ ഭരണത്തിന് യഥാർത്ഥത്തിൽ നഷ്ടം വരുത്തി. അതുകൊണ്ട്, കേരളത്തിൽ അത്തരത്തിലുള്ള ഒന്നും സംഭവിക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. സ്വകാര്യവൽക്കരണത്തിനെതിരായ എതിർപ്പിലും ജനങ്ങളുടെ ക്ഷേമത്തിനും ജനങ്ങളുടെ അവകാശങ്ങൾക്കും വേണ്ടിയുള്ള പ്രതിരോധത്തിൽ ഇടതുപക്ഷം ഉറച്ചുനിൽക്കുമെന്നും , വകതിരിവുള്ള ബോധം നിലനിൽക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.

ഇത്തരത്തിലുള്ള ഫാസിസ്റ്റ് വെല്ലുവിളിയെ നേരിടാൻ സിപിഐ-എം എൽ (ലിബറേഷൻ) ന്റെ പദ്ധതി എന്താണ്, പ്രത്യേകിച്ചും പാർട്ടികൾക്കിടയിൽ മത്സരാധിഷ്ഠിതമായ ഡോൾ (ഫ്രീബി ) രാഷ്ട്രീയം നിലനിൽക്കുന്ന ഇക്കാലത്ത്?

ഇത് യഥാർത്ഥത്തിൽ അങ്ങനെയല്ലെന്ന് ഞാൻ കരുതുന്നു. ഞാൻ അതിനെ അങ്ങനെ നോക്കാറില്ല. ജനങ്ങൾ അവരുടെ അവകാശങ്ങൾ ആവശ്യപ്പെടുന്നു. ഇത് ഒരു നീണ്ട പോരാട്ടമാണ്. വെറും 2,000 രൂപയോ ക്യാഷ് അലവൻസുകളോ കൊണ്ട് ആളുകൾ സന്തുഷ്ടരും സംതൃപ്തരുമാണെന്നല്ല. ജനങ്ങൾ അവരുടെ അവകാശങ്ങൾ ആവശ്യപ്പെടുന്നു. ബാങ്ക് അക്കൗണ്ടുകളിലേക്ക് നടത്തുന്ന നേരിട്ടുള്ള പണം കൈമാറ്റങ്ങളും ഇടപാട് രാഷ്ട്രീയം എന്ന് വിളിക്കപ്പെടുന്നതും അവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള പോരാട്ടത്തിലേക്കുള്ള ഒരു പ്രാഥമിക ചുവടുവെപ്പാണ്. 2024ലെ തെരഞ്ഞെടുപ്പ് വരെ, ഭരണഘടന ഇത്രയും വലിയൊരു വിഷയമാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല . സാമാന്യ ജനങ്ങൾ ഭരണഘടനയെക്കുറിച്ച് അത്രയൊന്നും ചിന്തിക്കാൻ പ്രാപ്തിയില്ലാത്തവരാണെന്ന പൊതുബോധം തിരുത്തിക്കുറിക്കപ്പെട്ടു .അമേരിക്ക ഇന്ത്യയെ ഇത്രയധികം ദ്രോഹിക്കുകയും അപമാനിച്ചുകൊണ്ടിരിക്കുകായും ചെയ്യുന്ന ഒരു കാലഘട്ടത്തിൽ മോഹൻ ഭാഗവത് പറഞ്ഞത് എന്താണെന്നു നോക്കുക. അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയതോടെയാണ് ഇന്ത്യ യഥാർത്ഥത്തിൽ സ്വതന്ത്രമായതെന്ന പ്രസ്താവം , ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ പൈതൃകത്തിൽനിന്നും എത്രമാത്രം അകലെയാണ് ഭരിക്കുന്ന പാർട്ടി ഇരിക്കുന്നത് എന്ന് തെളിയിക്കുന്നു. സ്വാതന്ത്ര്യം, ഭരണഘടന, ജനാധിപത്യം എന്നിവ മാധ്യമ ചർച്ചകളിലെ അമൂർത്തമായ പരികല്പനകളല്ല, ജനങ്ങളുടെ ജീവിതത്തിലെ സമൂർത്ത യാഥാർഥ്യങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ട സംഗതികളാണ്.
അതുകൊണ്ട്, സവിശേഷ വിഷയങ്ങളായ ഭൂമി, വേതനം, ജോലി ,പരിസ്ഥിതി , കാലാവസ്ഥാവ്യതിയാനദുരിതങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് നമ്മൾ ചോദ്യങ്ങൾ ഉന്നയിക്കുന്നത് പോലെത്തന്നെ മേൽപ്പറഞ്ഞ പ്രശ്നങ്ങളും സജീവമായി ഉയർത്തിക്കൊണ്ടിരിക്കും. മേൽപ്പറഞ്ഞ രണ്ടുതരം പ്രശ്നങ്ങളിലും സക്രിയമായി ഉണർന്നുപ്രവർത്തിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമായിരിക്കും.

' വിഭജിച്ചു ഭരിക്കൽ '
എന്ന കൊളോണിയൽ തന്ത്രം ഇന്ത്യയിൽ ഇനിയും വിലപ്പോവരുത് !

എഡിറ്റോറിയൽ, എം എൽ അപ്ഡേറ്റ് വീക് ലി ( 19-25 മാർച്ച് 2025 ലക്കം )

പാർലമെൻ്റിൽ നിർണായകമായ ബജറ്റ് സമ്മേളനം നടക്കുകയാണ്. ട്രംപ് ഭരണകൂടം ദിനംപ്രതി ഇന്ത്യയെ അപമാനിക്കുകയും ഇന്ത്യയുടെ സാമ്പത്തിക താൽപ്പര്യങ്ങളെ വ്രണപ്പെടുത്തുകയും ചെയ്യുന്നു. ഇലോൺ മസ്‌കും അദ്ദേഹത്തിൻ്റെ സാമ്പത്തിക സാമ്രാജ്യവും യുഎസിൽ വൻ തിരിച്ചടി നേരിടുമ്പോഴും , മസ്‌കിൻ്റെ ഇന്ത്യയിലെ സംരംഭങ്ങൾക്ക് മോദി സർക്കാർ ചുവന്ന പരവതാനി വിരിക്കുകയാണ്. വിദേശ നിക്ഷേപകർ മറ്റ് രാജ്യങ്ങളിലെ കൂടുതൽ സുസ്ഥിരവും ലാഭകരവുമായ വിപണികളിലേക്ക് കുടിയേറുമ്പോൾ ഷെയർ മാർക്കറ്റ് ഇന്ത്യയിലെ നിക്ഷേപകർക്ക് വൻ നഷ്ടം വരുത്തുന്നു. എന്നിട്ടും ഈ ഉയർന്നുവരുന്ന സാമ്പത്തിക പ്രതിസന്ധിയെ ചുറ്റിപ്പറ്റിയും , മോദി ഗവൺമെൻ്റിൻ്റെ അമേരിക്കൻ സാമ്രാജ്യത്വത്തോടുള്ള അപമാനകരമായ കീഴടങ്ങലിനെയും കുറിച്ച് പൊതു ചർച്ചകൾ നടക്കുന്നില്ല. സംഘ് ബ്രിഗേഡും ഗോദി മീഡിയയും ഇന്ത്യയെ മുസ്ലീം വിരുദ്ധ വിദ്വേഷത്തിലേക്കും അക്രമത്തിലേക്കും ആഴ്ന്നിറങ്ങാൻ പ്രചോദിപ്പിക്കുമ്പോൾ ഇന്ധനമെത്തിക്കുന്ന ജോലി ഏറ്റെടുത്തപോലെയാണ് ബോളിവുഡിന്റെ പെരുമാറ്റം.
മഹാരാഷ്ട്രയിൽ ബിജെപിക്ക് നേടാൻ കഴിഞ്ഞത് സംശയാസ്പദമായ വിജയം ആയിരുന്നു . അത് മുതൽ, സംസ്ഥാനത്തെ വിദ്വേഷത്തിൻ്റെ പരീക്ഷണശാലയാക്കി മാറ്റാൻ സംഘ് ബ്രിഗേഡ് അധികസമയവും പ്രവർത്തിച്ചുവരികയാണ്. മൂന്ന് നൂറ്റാണ്ടുകൾക്കുമുമ്പ് അധികാരത്തിലിരുന്ന ആറാമത്തെ മുഗൾ ചക്രവർത്തി ഔറംഗസീബിനെ അപകീർത്തിപ്പെടുത്തിക്കൊണ്ട് കുറച്ച് കാലമായി ബി.ജെ.പി മുസ്ലീം വിരുദ്ധ ഉന്മാദത്തിന് ആസൂത്രിതമായി തിരികൊളുത്തുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ ബോളിവുഡ് ബ്ലോക്ക്ബസ്റ്റർ ഛാവ, ശിവാജിയുടെ മകനും , രണ്ടാമത്തെ മറാഠ ഭരണാധികാരിയുമായ സംഭാജിയെ ഔറംഗസേബ് ക്രൂരമായി കൊലപ്പെടുത്തിയത് വിശദമായി ചിത്രീകരിക്കുന്നുണ്ട് ; അത് എരിതീയിൽ എണ്ണയൊഴിക്കുന്ന ഫലമാണ് ഉണ്ടാക്കിയത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉൾപ്പെടെയുള്ള നിരവധി ബി.ജെ.പി മന്ത്രിമാരും നേതാക്കളും ഔറംഗസേബിനെതിരെ നിരന്തരം പ്രസ്താവനകൾ നടത്തുകയും അദ്ദേഹത്തിൻ്റെ ശവകുടീരം നീക്കം ചെയ്യണമെന്ന ആവശ്യത്തെ അംഗീകരിക്കുകയും ചെയ്തുകൊണ്ട് ഈ വിദ്വേഷത്തിൻ്റെ ഉന്മാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് സഹായിച്ചിട്ടുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലം കൂടിയായ നാഗ്പൂരിൽ ഇത് വർഗീയ കലാപത്തിൻ്റെ ആദ്യത്തെ സംഭവങ്ങളിലേക്ക് നയിച്ചു.
ശിവാജിയുടെ പിൻഗാമികൾക്ക് ഔറംഗസീബിൻ്റെ ശവകുടീരവുമായോ മറ്റ് മുഗൾ സ്മാരകങ്ങളുമായോ ഒരു പ്രശ്‌നവുമില്ലായിരുന്നുവെന്ന് ചരിത്രം പറയുന്നു. മറാത്താ സാമ്രാജ്യത്തിലെ അഞ്ചാമത്തെ ഛത്രപതിയായിരുന്ന ശംഭാജി മഹാരാജിൻ്റെ മകൻ ഷാഹു ഒന്നാമൻ ഔറംഗസേബിൻ്റെ ശവകുടീരം സന്ദർശിച്ച് ആദരാഞ്ജലികൾ അർപ്പിക്കുകയും ഔറംഗസേബിൻ്റെ മകൾ സീനത്ത്-ഉൻ-നിസ്സയുടെ (സത്താരയിലെ ബീഗം മസ്ജിദ്) സ്മരണയ്ക്കായി ഒരു പള്ളി കമ്മീഷൻ ചെയ്യുകയും ചെയ്തതിൻ്റെ രേഖകളുണ്ട്. മറാഠ-മുഗൾ സാമ്രാജ്യങ്ങൾ തമ്മിലുള്ള ബന്ധം അന്ധമായ സംഘട്ടനങ്ങളുടെ രൂപത്തിൽ ലഘൂകരിക്കാൻ കഴിയുന്ന തായിരുന്നില്ല. പരസ്പരസഹകരണത്തിൽ അധിഷ്ഠിതമായി നിലനിന്നിരുന്നതായിരുന്നു അത് എന്ന് സൂക്ഷ്മ വിശകലനം കാണിക്കുന്നു ; യുദ്ധം നയതന്ത്രത്തെ ശാശ്വതമായി തടസ്സപ്പെടുത്തുന്നതായിരുന്നില്ല. മുഗൾ സ്മാരകങ്ങൾ മറാത്ത ഭരണാധികാരികൾ നശിപ്പിച്ചില്ല. എന്നാൽ ഇന്ന് സംഘ് ബ്രിഗേഡ് മറാത്ത ചരിത്രം തിരുത്തിയെഴുതുന്നതിലും ഇസ്‌ലാമോഫോബിയയുടെ സമകാലിക കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിൽ മറാത്ത പൈതൃകത്തെയും സ്വത്വത്തെയും പുനർനിർവചിക്കുന്നതിലും തിരക്കിലാണ്.
ഔറംഗസേബിൻ്റെ ശവകുടീരവും മൊത്തത്തിലുള്ള മുഗൾ പൈതൃകവും ലക്ഷ്യമിട്ടുള്ള ഉച്ചസ്ഥായിയായ വിദ്വേഷ പ്രചാരണം മുഗൾ ഭരണാധികാരികളുടെ ചരിത്രത്തെ ചരിത്രപഠന സിലബസ്സിൽ നിന്ന് മായ്ച്ചുകളയുന്നതിൽ എത്തി നിൽക്കുന്നു . സംഘ് ബ്രിഗേഡിൻ്റെ ആസൂത്രിത മുസ്ലീം വിരുദ്ധ അജണ്ടയുടെ ഭാഗമാണ് അത്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മദ്ധ്യപ്രദേശ് എന്നിവ ഈ വിദ്വേഷ രാഷ്ട്രീയത്തിൻ്റെ പ്രധാന പരീക്ഷണശാലകളാണ്, അവിടെ ഓരോ ദിവസം കഴിയുന്തോറും പുതിയ ഒഴികഴിവുകൾ കണ്ടെത്തുകയും അടിച്ചമർത്തലിൻ്റെ പുതിയ ഉപകരണങ്ങൾ വികസിപ്പിക്കുകയും ചെയ്യുന്നു. യുപിയിലെ അക്രമാസക്തമായ സംഭലിൽ പിരിമുറുക്കം തുടരുമ്പോഴും, രാജ്യത്തുടനീളമുള്ള കൂടുതൽ മുസ്ലീം പള്ളികളും മഖ്ബറകളും അല്ലെങ്കിൽ ദർഗകളും ലക്ഷ്യമിടാനുള്ള നിരന്തരമായ പ്രചാരണം നടക്കുന്നു. ഈ വർഷം ഹോളി ആഘോഷം പോലും മുസ്ലീങ്ങൾക്കെതിരായ വിഷലിപ്തമായ വിദ്വേഷ പ്രചാരണമാക്കി മാറ്റി, ഹോളിയെ ജുമുഅ നമസ്കാരത്തിനെതിരെ ഉയർത്തി.
സമാധാനപരമായ ഹോളി ആഘോഷം ഉറപ്പാക്കുന്നതിനുപകരം, സംഭലിലെ ഡിഎസ്പി അനുജ് ചൗധരി മുസ്ലീങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാൻ ആവശ്യപ്പെടുകയാണ് ചെയ്തത്. അദ്ദേഹത്തിൻ്റെ ആഹ്വാനം യോഗി ആദിത്യനാഥ് പെട്ടെന്ന് അംഗീകരിക്കുകയും, ഉത്തരേന്ത്യയിലുടനീളമുള്ള പ്രകോപനപരമായ വിദ്വേഷ പ്രസംഗങ്ങൾക്കും പ്രവൃത്തികൾക്കും വഴിയൊരുക്കുകയും ചെയ്തു. സംഭലിലെ മുസ്ലീം പള്ളികൾ ടാർപോളിൻ ഷീറ്റുകൊണ്ട് മൂടുകയും ടാർപോളിൻ വസ്ത്രങ്ങൾ ഉപയോഗിച്ച് സ്വയം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ മുസ്ലീങ്ങളെ പരിഹസിക്കുകയും ചെയ്തു. പോലീസ് കണ്ടില്ലെന്ന് ഭാവിക്കുമ്പോൾ, മുസ്ലീം ശവസംസ്കാര ഘോഷയാത്രകളിൽ ചെളി എറിയാൻ പോലും ഹോളി ആഹ്ലാദകരുടെ ടീമുകൾക്ക് ശക്തി ലഭിച്ചു. വിദ്വേഷം നിറഞ്ഞ ഈ അന്തരീക്ഷത്തിൽ വിവേകം പ്രകടിപ്പിക്കാനും സൗഹാർദ്ദം ആഘോഷിക്കാനും ഹിന്ദു, മുസ്ലീം സമുദായങ്ങളിൽ നിന്നുള്ള ആളുകൾക്ക് വളരെയധികം ധൈര്യം ആവശ്യമാണ്. ഹോളിയുടെ പേരിലുള്ള ഫ്യൂഡൽ അക്രമത്തിൻ്റെ അവസാനം ദലിതരേയും തേടിയെത്തി. ബിഹാറിലെ ഔറംഗബാദ് ജില്ലയിൽ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയായ കോമൾ പാസ്വാനെ നിറങ്ങൾ സ്വീകരിക്കാൻ വിസമ്മതിച്ചതിന് അടിച്ചു കൊലപ്പെടുത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടു . മോദി സർക്കാരിൻ്റെ നിയമനിർമ്മാണ അജണ്ട, തെരുവിലെ വിദ്വേഷത്തിൻ്റെയും അക്രമത്തിൻ്റെയും ഈ വ്യാപനത്തെ നിയമവിധേയമാക്കാൻ ലക്ഷ്യമിടുകയാണ്. രണ്ട് ഉദാഹരണങ്ങൾ എടുത്താൽ, ഉത്തരാഖണ്ഡിൽ ഇതിനകം നിയമമായി മാറിയ ഏകീകൃത സിവിൽ കോഡും പാർലമെൻ്റ് പാസാക്കാൻ കാത്തിരിക്കുന്ന വഖഫ് ഭേദഗതി ബില്ലും മുസ്‌ലിംകളെ ഭയത്തിൻ്റെയും അരക്ഷിതത്വത്തിൻ്റെയും പീഡനത്തിൻ്റെയും സ്ഥിരമായ അന്തരീക്ഷത്തിലേക്ക് നയിക്കും. ഏകീകൃത സിവിൽ കോഡിന്റെ ഉത്തരാഖണ്ഡ് മോഡൽ, പ്രായപൂർത്തിയായ മിശ്രജാതി/ മതക്കാർ ആയ രണ്ട് വ്യക്തികൾക്ക് വിവാഹത്തിനും അല്ലെങ്കിൽ തങ്ങൾക്കിഷ്ടമുള്ള തത്സമയ ബന്ധങ്ങളിൽ പ്രവേശിക്കുന്നതിനുമുള്ള ഭരണഘടനാപരമായി സംരക്ഷിത സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നു. വഖഫ് ഭേദഗതി ബിൽ നിയമമാക്കുകയാണെങ്കിൽ, മുസ്ലീം ചാരിറ്റബിൾ പ്രോപ്പർട്ടികൾ, പള്ളികൾ, മഖ്ബറകൾ എന്നിവയുടെ മുഴുവൻ വഖഫ് ബോർഡ് അധികാരപരിധിയും ഭരണകൂടത്തിന്റെ നിയന്ത്രണത്തിന് വിധേയമാക്കും.
ഇന്ത്യ-അമേരിക്കൻ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്കുള്ള തങ്ങളുടെ വിപുലീകൃത ബഹിരാകാശ ദൗത്യത്തിൽ നിന്ന് മടങ്ങിവരുന്നത് ലോകം ആഘോഷിക്കുമ്പോൾ, സംഘ് ബ്രിഗേഡ് ഇന്ത്യയെ അതിൻ്റെ വിദ്വേഷം നിറഞ്ഞ ഖനന രാഷ്ട്രീയത്തിലേക്ക് തള്ളിവിടുന്നത് ചരിത്രത്തിലെ ഞെട്ടിക്കുന്ന വിരോധാഭാസമാണ്. മുന്നൂറിലധികം വർഷങ്ങൾക്ക് മുമ്പ് അന്തരിച്ച ഒരു ചക്രവർത്തിയുടെ ശവകുടീരം 2025 ൽ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തിൻ്റെ കേന്ദ്രബിന്ദുവായി മാറിയിരിക്കുന്നു. സാമൂഹിക പുരോഗതിയുടെയും ജനക്ഷേമത്തിൻ്റെയും എല്ലാ പ്രധാന ഗോബൽ സൂചികകളുടെയും ഏറ്റവും താഴ്ന്ന നിലയിലാണ് ഈ രാജ്യം ഇന്നുള്ളത് . വിഭജനത്തിൻ്റെ ആഘാതത്തിന് വിധേയമാകുന്നതിന് മുമ്പ് ഇന്ത്യയെ രണ്ട് നൂറ്റാണ്ടുകളോളം കീഴടക്കാനുള്ള ഏറ്റവും വലിയ കൊളോണിയൽ ആയുധങ്ങളിലൊന്ന് വർഗീയ വിദ്വേഷമായിരുന്നുവെന്ന് നമുക്ക് ഓർക്കാം. 'വിഭജിച്ച് ഭരിക്കുക' എന്ന കൊളോണിയൽ കാലഘട്ടത്തിലെ തന്ത്രത്തിൻ്റെ തനിപ്പകർപ്പ് ദുരന്തത്തിലേക്കുള്ള സുനിശ്ചിത പാത മാത്രമായിരിക്കും സമ്മാനിക്കുന്നത്. അപകടകരമായ ഈ കെണിയിൽ നിന്ന് എല്ലാ വിധത്തിലും ഇന്ത്യ രക്ഷപ്പെട്ടേ മതിയാകൂ.

All reacti

Sunday, 2 March 2025

  28 ഫെബ്രുവരി 2025



ഇന്ത്യയിൽ ഫാസിസത്തെ തിരിച്ചറിയുന്നത് :
ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ?

 ദീപങ്കർ ഭട്ടാചാര്യ



 

 സിപിഐ എമ്മിൻ്റെ വരാനിരിക്കുന്ന 24-ാമത് കോൺഗ്രസിന് മുന്നോടിയായി പാർട്ടി പൊളിറ്റ് ബ്യൂറോ പുറത്തിറക്കിയ ഒരു ആഭ്യന്തര കുറിപ്പ്  മാദ്ധ്യമങ്ങളിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ , അത് നേരത്തെ പുറത്തിറക്കിയ കരട് പ്രമേയത്തേക്കാൾ കൂടുതൽ ജനശ്രദ്ധ ആകർഷിച്ചു.  നിലവിലെ രാഷ്ട്രീയ സാഹചര്യത്തെയും മോദി സർക്കാരിനെയും വിവരിക്കാൻ 'നവ ഫാസിസ്റ്റ് സ്വഭാവവിശേഷങ്ങൾ' എന്ന പ്രയോഗം രണ്ടിടങ്ങളിൽ ഡ്രാഫ്റ്റിൽ ഉപയോഗിച്ചിരുന്നു.  'നവ-ഫാസിസ്റ്റ് സ്വഭാവസവിശേഷതകൾ' എന്ന പ്രയോഗത്തിൻ്റെ അർത്ഥം സവിശേഷതകളോ പ്രവണതകളോ മാത്രമാണെന്നും,  ഒരു തരത്തിലും മോദി സർക്കാരിനെ ഫാസിസ്റ്റ് അല്ലെങ്കിൽ നവ ഫാസിസ്റ്റ് ഭരണകൂടമായി വിശേഷിപ്പിക്കുന്നില്ലെന്നും കുറിപ്പ് ഇപ്പോൾ വ്യക്തമാക്കുന്നു.  ഇവിടെയാണ് ഇന്ത്യയിലെ നിലവിലെ സ്ഥിതി വിശകലനം ചെയ്യുമ്പോൾ സി.പി.ഐ.യിൽ നിന്നോ സി.പി.ഐ (എം എൽ ) നിന്നോ സി.പി.ഐ(എം) വ്യത്യസ്തമാകുന്നത് എന്ന് കുറിപ്പ് ചൂണ്ടിക്കാട്ടുന്നു. 

 ഒരുപക്ഷെ, 'നവ ഫാസിസം' എന്ന പ്രയോഗം സിപിഐ(എം) അണികളെ ആശയക്കുഴപ്പത്തിലാക്കിയിരിക്കാം, നിലവിലെ സാഹചര്യത്തിൽ സിപിഎമ്മും സിപിഐ(എം എൽ )ഉം  തമ്മിലുള്ള പ്രധാന വ്യത്യാസം 'നിയോ' എന്ന വിശേഷണത്തെ ചുറ്റിപ്പറ്റിയുള്ളതാണ്.  അതിനാൽ ഇന്ത്യയിൽ ഭരണകൂടം  ഇപ്പോൾ പ്രകടമാക്കുന്ന ചിലി സ്വഭാവവിശേഷങ്ങൾ മാത്രം മതിയോ അതിനെ ഫാസിസ്റ്റ് എന്ന് വിശേഷിപ്പിക്കാൻ എന്നത് സംബന്ധിച്ച്  നിലപാട് വ്യക്തമാക്കാൻ ആണ് കുറിപ്പ് ശ്രമിക്കുന്നത് .
 സിപിഐ എം രേഖയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്ന 'നവ ഫാസിസ്റ്റ്' എന്ന പ്രയോഗത്തിന് പാർട്ടി അണികൾ അധികം പ്രാധാന്യം കൽപ്പിക്കേണ്ടെന്ന് വ്യക്തമാക്കാനാണ്ക്കാ കുറിപ്പ്.  മറ്റൊരു വിധത്തിൽ പറഞ്ഞാൽ, 'എഫ്' എന്ന വാക്ക് ഇനി ഒഴിവാക്കാനാവില്ലെന്ന സാഹചര്യം നിലനിൽക്കെ, ഫാസിസ്റ്റ് അപകടത്തെ 'അമിതമായി വിലയിരുത്തുന്നതിനെതിരെ' പാർട്ടിക്ക് മുന്നറിയിപ്പ് നൽകാനാണ് കുറിപ്പ് ശ്രമിക്കുന്നത്. 

 ഇറ്റലിയിലെയും ജർമ്മനിയിലെയും ഫാസിസത്തെ 'ക്ലാസിക്കൽ ഫാസിസം' എന്ന് വിശേഷിപ്പിക്കുന്ന കുറിപ്പ്, നവ-ഫാസിസത്തിൻ്റെ ഉയർന്നുവരുന്ന പ്രവണത ക്ലാസിക്കൽ വൈവിധ്യത്തിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു.  ഈ വ്യത്യാസങ്ങളുടെ ഒരു ഭാഗം സാന്ദർഭികമാണ് - ഒന്നാം ലോകമഹായുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഇറ്റലിയിലും ജർമ്മനിയിലും ഫാസിസം ഉടലെടുത്തത് ലോകയുദ്ധങ്ങളിലേക്കും മുതലാളിത്തത്തിൻ്റെ രൂക്ഷമായ പ്രതിസന്ധിയിലേക്കും നയിച്ച, മഹാമാന്ദ്യം എന്നറിയപ്പെടുന്ന അന്തർ-സാമ്രാജ്യത്വ സ്പർദ്ധയുടെ സാഹചര്യത്തിലാണ്.  കുറിപ്പ് അവിടെ അവസാനിക്കുന്നില്ല, കൂടുതൽ അന്തർലീനമായ ഒരു വ്യത്യാസം കൂടി തിരിച്ചറിയുന്നു - ക്ലാസിക്കൽ ഫാസിസം ബൂർഷ്വാ ജനാധിപത്യത്തെ നിരാകരിച്ചപ്പോൾ, 'നിയോ' വൈവിധ്യം പ്രത്യക്ഷത്തിൽ ബൂർഷ്വാ ജനാധിപത്യവുമായി, പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് സമ്പ്രദായവുമായി സൗകര്യപ്രദമായി  പൊരുത്തപ്പെടുന്നതും ആണ് .  മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ക്ലാസിക്കൽ ഫാസിസത്തിന് ആന്തരികമായി നിയന്ത്രണ സംവിധാനങ്ങൾ   ഉണ്ടായിരുന്നില്ലാത്ത സാഹചര്യത്തിൽ  ജനാധിപത്യത്തിൻ്റെ ഓരോ അംശവും  തകർത്ത നാശത്തിൻ്റെ ഉഗ്രമായ കൊടുങ്കാറ്റ് അഴിച്ചുവിടാൻ കഴിഞ്ഞപ്പോൾ, നവ-ഫാസിസ്റ്റ് വൈവിധ്യത്തിൽ സ്വയം പരിമിതപ്പെടുത്തുന്നതോ സ്വയം നിയന്ത്രിക്കുന്നതോ ആയ ഒന്ന് ഉണ്ട്.

 ക്ലാസിക്കൽ ഫാസിസവും അതിൻ്റെ 'നവ' അവതാരവും തമ്മിൽ ഉണ്ടാക്കാൻ ശ്രമിക്കുന്ന ഈ വേർതിരിവ് തീർച്ചയായും കൂടുതൽ ശ്രദ്ധ അർഹിക്കുന്നു, ഇന്ത്യ ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നതും അനുഭവിച്ചുകൊണ്ടിരിക്കുന്നതും ചില 'നവ-ഫാസിസ്റ്റ് പ്രവണതകൾ' മാത്രമാണെന്ന് സിപിഐ(എം) അവകാശപ്പെടുന്നു, അത് പരിശോധിച്ചില്ലെങ്കിൽ ഭാവിയിൽ നവ-ഫാസിസമായി വളർന്നേക്കാം.  1920-കളിലെ ഫാസിസത്തിൻ്റെ ഉയർച്ചയുടെ ചരിത്രപരമായ സന്ദർഭത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, കടുത്ത അന്തർ-സാമ്രാജ്യത്വ സംഘർഷത്തിനും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കും അപ്പുറം മറ്റൊന്നുണ്ടായിരുന്നു - വിപ്ലവ ഭയം.  1848-ൽ തന്നെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആരംഭിച്ചത്, "ഒരു ഭൂതം യൂറോപ്പിനെ വേട്ടയാടുന്നു - കമ്മ്യൂണിസത്തിൻ്റെ ഭൂതം" എന്ന പ്രതീകാത്മക വാചകത്തോടെയാണ്.  1917 നവംബറിൽ റഷ്യയിൽ നടന്ന വിജയകരമായ സോഷ്യലിസ്റ്റ് വിപ്ലവത്തിൻ്റെ പശ്ചാത്തലത്തിൽ ഈ ഭൂതം കൂടുതൽ യാഥാർത്ഥ്യമായി. യൂറോപ്പിൽ മറ്റിടങ്ങളിലെ വിപ്ലവ സാധ്യതകൾ ഫലവത്തായില്ലെങ്കിലും റഷ്യൻ വിപ്ലവത്തിൻ്റെ അഞ്ചാം വാർഷികമായപ്പോഴേക്കും ഇറ്റലിയിൽ ഫാസിസം ശക്തി പ്രാപിച്ചു. 

 യൂറോപ്പിൽ  തുടക്കത്തിൽ തന്നെ ഫാസിസം ഒരു അന്താരാഷ്ട്ര പ്രതിഭാസമാണെങ്കിലും, അതത് രാജ്യങ്ങളിലെ ചരിത്രപരമായ യാഥാർത്ഥ്യങ്ങളും സാമൂഹിക സാഹചര്യങ്ങളും രൂപപ്പെടുത്തുന്ന ദേശീയമായ  പ്രത്യേകതകൾ പ്രകടിപ്പിക്കാൻ ബാധ്യസ്ഥമാണെന്ന് വ്യക്തമായി.  ജർമ്മനിയിൽ ഫാസിസം പ്രകടമാകുമ്പോഴേക്കും അത് ഒരു പുതിയ ബ്രാൻഡ് നാമം നേടിയിരുന്നു - നാസിസം അല്ലെങ്കിൽ ദേശീയ സോഷ്യലിസം.  ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യപകുതിയിൽ നാം കണ്ട യൂറോപ്യൻ ഫാസിസത്തിൻ്റെ മാതൃകകളുടെ കൃത്യമായ പകർപ്പിനെക്കുറിച്ച് ഇന്ന് ഇന്ത്യയിൽ ആരും സംസാരിക്കുന്നില്ല.   ഇന്നത്തെ ഇന്ത്യയെക്കുറിച്ചുള്ള ഒരു മാർക്‌സിസ്റ്റ് വിശകലനം ഇന്ത്യൻ സവിശേഷതകളും അതുപോലെ തന്നെ ചരിത്രത്തിലെ ഫാസിസത്തിൻ്റെ എല്ലാ സന്ദർഭങ്ങളിലും പൊതുവായുള്ള അടിസ്ഥാന സവിശേഷതകളും കണക്കിലെടുക്കേണ്ടതുണ്ട്.  ഈ വീക്ഷണകോണിൽ നിന്ന് സിപിഐ എമ്മിൻ്റെ വ്യക്തത വരുത്തുന്ന കുറിപ്പ് പരിഗണിക്കുന്നത് തീർച്ചയായും യുക്തിസഹമായിരിക്കും. ഇന്ത്യയിലും അന്തർദേശീയമായും ആർഎസ്സ്എസ്സിനെ  ഫാസിസ്റ്റ് സംഘടനയായി  പരിഗണിക്കുന്ന വിശാല പുരോഗമന അഭിപ്രായത്തോട് സിപിഐ എം യോജിക്കുന്നു.  ഇറ്റലിയിലെയും ജർമ്മനിയിലെയും മാതൃകകളെ  ഫാസിസത്തിൻ്റെ ക്ലാസിക്കൽ മാതൃകകൾ എന്ന് കുറിപ്പിൽ വിശേഷിപ്പിക്കുകയും ചെയ്യുന്നു. അവയുടെ  പ്രത്യയശാസ്ത്രപരമായ അടിത്തറ, സംഘടനാ ഘടന, പ്രവർത്തന രീതി എന്നിവയിൽ ഗണ്യമായ അംശങ്ങൾ  കടമെടുത്തുകൊണ്ട്, ഇന്ത്യയിലെ മുസ്ലീങ്ങളെ  ജർമ്മനിയിലെ ജൂതന്മാരെ എന്നപോലെ  ആത്യന്തിക ശത്രുവായി തിരിച്ചറിഞ്ഞുകൊണ്ട്, അതിൻ്റെ ആരംഭം മുതൽ തന്നെ ആർഎസ്സ്എസ്സിനെ യൂറോപ്യൻ ഫാസിസം വളരെയധികം ആകർഷിച്ചു എന്നത് ശ്രദ്ധേയമാണ്.  കൊളോണിയൽ ഇന്ത്യ യുദ്ധാനന്തര ഇറ്റലിയോ ജർമ്മനിയോ ആയിരുന്നില്ല എന്നത് മറ്റൊരു കാര്യം.  ഇറ്റലിയിലും ജർമ്മനിയിലും ഉയർന്ന് ഏതാനും വർഷങ്ങൾക്കുള്ളിൽ ഫാസിസ്റ്റുകൾ അധികാരത്തിൽ വന്നപ്പോൾ, ഇന്ത്യയിൽ അവർ സ്വാതന്ത്ര്യസമരത്തിൻ്റെ കാലഘട്ടത്തിലോ അല്ലെങ്കിൽ ഒരു ഭരണഘടനാ റിപ്പബ്ലിക്കായി ഇന്ത്യയുടെ പ്രയാണത്തിൻ്റെ ആദ്യ ദശകങ്ങളിലോ ഒരു നാമമാത്ര ശക്തിയായി തുടരുകയായിരുന്നു. 

 ആർഎസ്എസ് ഇന്ന് അനുഭവിക്കുന്ന തരത്തിലുള്ള അധികാരവും  ആധിപത്യവും നേടിയെടുക്കാൻ റിപ്പബ്ലിക്കിൻ്റെ സ്ഥാപന ശൃംഖലയിൽ വഞ്ചനാപരമായി തുളച്ചുകയറുകയും , ശക്തി സംഭരിക്കാൻ മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക-രാഷ്ട്രീയ ചലനാത്മകതയുമായി പൊരുത്തപ്പെടുകയും ചെയ്ത ഫാസിസ്റ്റ് പ്രവണത ലോകത്ത് ഇത്രയും കാലം നിലനിന്നതിന് മറ്റൊരു ഉദാഹരണവുമില്ല.  ഒരു ഫാസിസ്റ്റ് ശക്തി രാഷ്ട്രീയ അധികാരത്തിൽ വളരുന്ന പിടിയിൽ നിന്ന് എന്ത് പ്രയോജനം ഉണ്ടാക്കും - അത് അതിൻ്റെ ഫാസിസ്റ്റ് അജണ്ടയുടെ മുഴുവൻ സാദ്ധ്യതകളും  അഴിച്ചുവിടാനും നടപ്പിലാക്കാനും പോകുമോ,അതോ ബൂർഷ്വാ ജനാധിപത്യത്തോട് ശാശ്വതമായി അനുസരണം പാലിച്ച് 
കളിക്കുമോ ?  ആർഎസ്എസിൻ്റെ എല്ലാ ഉയർച്ച താഴ്ചകളിലൂടെയും അടവുപരമായ പിൻവാങ്ങലിലൂടെയും തന്ത്രപരമായ മുന്നേറ്റങ്ങളിലൂടെയും, അതിൻ്റെ നൂറുവർഷത്തെ നിലനിൽപ്പിൻ്റെ, പ്രത്യേകിച്ച് കഴിഞ്ഞ നാല് ദശാബ്ദക്കാലത്തെ നാടകീയമായ ഉയർച്ചയുടെയും ദൃഢീകരണത്തിൻ്റെയും ട്രാക്ക് റെക്കോർഡ് ആരിലും  അൽപ്പം പോലും സംശയമ ഉണ്ടാക്കേണ്ടതില്ല. 
 അദ്വാനിയുടെ രഥയാത്രയിലൂടെയുള്ള രാമജന്മഭൂമി കാമ്പയിൻ വിപുലപ്പെടുത്തിയതും  ഒടുവിൽ 1992 ഡിസംബർ 6-ന് ബാബറി മസ്ജിദ് തകർത്തതും സംഘ് ബ്രിഗേഡിൻ്റെ നികൃഷ്ടമായ ഫാസിസ്റ്റ് പദ്ധതിയുടെ  ആദ്യത്തെ അസ്വാഭാവിക പരിമിതിയുടെ ദൃശ്യമാണ്  നമുക്ക് നൽകിയത് .  ഇത് കേവലം ആക്രമണാത്മക വർഗീയതയോ മതമൗലിക ഭ്രാന്തോ ആയിരുന്നില്ല, മറിച്ച് ഹിന്ദു മേൽക്കോയ്മയുടെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ സ്വത്വത്തെ പുനർനിർവ്വചിക്കാനും ഒരു ഹിന്ദു രാഷ്ട്രത്തിൻ്റെ ഭാവനയെ ജ്വലിപ്പിക്കാനുമുള്ള വ്യക്തമായ ശ്രമമായിരുന്നു. ഈ നിമിഷത്തെ സിപിഐ(എംഎൽ) തിരിച്ചറിഞ്ഞത് ഇന്ത്യയുടെ ബഹുസ്വര  സംസ്‌കാരത്തിനും ഭരണഘടനാ റിപ്പബ്ലിക്കിനുമുള്ള വർഗീയ ഫാസിസ്റ്റ് ഭീഷണിയായിട്ടായിരുന്നു  .  സഖാക്കളായ വിനോദ് മിശ്രയും സീതാറാം യെച്ചൂരിയും ആർഎസ്എസ് പദ്ധതിയേക്കുറിച്ച് വിപുലമായി എഴുതുകയും ഈ വഴിത്തിരിവിൻ്റെ പ്രത്യയശാസ്ത്ര-രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ച് ഇടത്-പുരോഗമന അണികൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. 

 ബാബറി മസ്ജിദ് തകർത്തതിന്റെ  പശ്ചാത്തലത്തിൽ ബി.ജെ.പിയ്ക്ക് ഉണ്ടായ  ഒറ്റപ്പെടൽ വളരെ ഹ്രസ്വമായാ ഒരു കാലത്തേക്കായിരുന്നു, അഞ്ച് വർഷത്തിനുള്ളിൽ പാർട്ടിക്ക് അഖിലേന്ത്യാ സഖ്യം രൂപീകരിക്കാൻ  കഴിഞ്ഞു.  നൂറ്റാണ്ടിൻ്റെ തുടക്കമായപ്പോഴേക്കും ഇന്ത്യ എൻഡിഎ ഭരണത്തിൻ കീഴിലായിരുന്നു, ഒരു മുഴുവൻ കാലാവധിയും അതിജീവിച്ച ആദ്യത്തെ കോൺഗ്രസ് ഇതര ഭരണം.  1999 ജനുവരിയിൽ ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയിൻസിനെയും മക്കളായ ഫിലിപ്പിനെയും തിമോത്തിയെയും ബജ്‌റംഗ്ദൾ നേതാവ് ദാരാ സിംഗും സംഘവും കൊലപ്പെടുത്തിയതും , മൂന്ന് വർഷത്തിന് ശേഷം ഗുജറാത്തിൽ നടത്തിയ മുസ്ലീം വിരുദ്ധ വംശഹത്യയും സംഘ് ബ്രിഗേഡിൻ്റെ അഴിച്ചുപണി അജണ്ടയുടെ ഉച്ചത്തിലുള്ള സൂചനകൾ നൽകി.  നരേന്ദ്ര മോദി സർക്കാരിൻ്റെ മേൽനോട്ടത്തിൽ നടന്ന  ഗുജറാത്ത് കൂട്ടക്കൊല ഇന്ത്യയിലും വിദേശത്തും വ്യാപകമായി അപലപിക്കപ്പെടുകയും , 2004-ൽ എൻഡിഎയുടെ പരാജയം ഉറപ്പാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്തപ്പോൾ, നരേന്ദ്ര മോദിക്കെതിരെ ഒരു നിയമനടപടിയും സ്വീകരിക്കാൻ സംഘ്-ബിജെപി സംവിധാനങ്ങൾ കൂട്ടാക്കാതിരുന്നതിലൂടെ,  ഹിന്ദു രാഷ്ട്ര ലക്ഷ്യത്തിലേക്കുള്ള അടുത്ത കുതിപ്പിന് സംഘ് ബ്രിഗേഡ് തയ്യാറാണെന്ന് വ്യക്തമാക്കപ്പെട്ടു . യുപിഎ സർക്കാർ രണ്ട് തവണ ഭരണം നടത്തിയെങ്കിലും,  ഗുജറാത്തിൽ ബിജെപി സ്വയം ഉറപ്പിക്കുകയും കോർപ്പറേറ്റ് ഇന്ത്യയും വൈബ്രൻ്റ് ഗുജറാത്ത് എന്ന ദ്വിവത്സര നിക്ഷേപ ഉച്ചകോടിയിൽ മോദി ബ്രാൻഡിന് ചുറ്റും കൂടുതൽ സംഘങ്ങൾ അണിനിരക്കുകയും ചെയ്തു.  കോർപ്പറേറ്റ് ഇന്ത്യയുടെ നിർണ്ണായക പിന്തുണയോടെ മോദിയെ ഡൽഹിയിലേക്ക് കൊണ്ടുവരാനുള്ള മുറവിളി ഉയർന്നു, ടാറ്റാ  ഗ്രൂപ്പും അദാനി-അംബാനി കോറസിൽ ചേർന്നു, 2014 ആയപ്പോഴേക്കും  മോദി യുഗം നമ്മുടെ മുന്നിൽ വന്നു.  കോർപ്പറേറ്റ്-വർഗീയ ഒത്തുചേരലിൻ്റെ ഈ പാത മറക്കാതിരിക്കേണ്ടത് പ്രധാനമാണ്.  മതേതര ജനാധിപത്യ ഇന്ത്യയെ ഹിന്ദു മേൽക്കോയ്മ ഫാസിസ്റ്റ് ക്രമത്തിന് വിധേയമാക്കുക എന്ന സംഘി അജണ്ടയുടെ ചിട്ടയായതും വേഗത്തിലുള്ളതുമായ നിർവ്വഹണം, ഫാസിസ്റ്റ് ദുരന്തത്തിൻ്റെ ഈ ബ്ലൂപ്രിൻ്റിന് നവലിബറലിസത്തിൻ്റെ ഒരു പ്രതിസന്ധിയേക്കാൾ ഒരുപാട് 
മാനങ്ങൾ ഉണ്ടെന്ന് നമ്മോട് പറയും. 

 ഏതാണ്ട് എൺപത് വർഷങ്ങൾക്ക് മുമ്പ്, അംബേദ്കർ നമുക്ക് മുന്നറിയിപ്പ് നൽകിയിരുന്നു, 'ഹിന്ദു രാജ് ഒരു യാഥാർത്ഥ്യമായാൽ, അത് ഈ രാജ്യത്തിൻ്റെ ഏറ്റവും വലിയ വിപത്തായിരിക്കും, സംശയമില്ല.  ഇതിൽക്കൂടുതലായ ഒരു പ്രവചനവും അന്നത്തെ സാഹചര്യത്തിൽ അദ്ദേഹത്തിന് നൽകാൻ കഴിയുമായിരുന്നില്ല .  നിയമങ്ങൾ ഭേദഗതി ചെയ്യുകയും , നിയമത്തിൻ്റെയും നീതിയുടെയും ചട്ടക്കൂടിൽ മാറ്റം വരുത്തുകയും , ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ പൂർണ്ണമായും ലംഘിച്ച് പുതിയ നിയമനിർമ്മാണ നടപടികൾ  നടത്തുകയും നമ്മുടെ റിപ്പബ്ലിക്കിനെ ഭരിക്കുന്ന  സ്ഥാപനപരമായ മുഴുവൻ ചട്ടക്കൂടും പരിതസ്ഥിതിയും അട്ടിമറിക്കുകയും ചെയ്യുന്നത് വരെ ഈ സർക്കാർ ജനാധിപത്യത്തെ നശിപ്പിക്കാനും പൗരന്മാരുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഇല്ലാതാക്കാനും എല്ലാം ചെയ്യുന്നു.  മുസ്‌ലിം സമുദായത്തെയും സമൂഹത്തിലെ വിവിധ ദുർബല വിഭാഗങ്ങളെയും വിയോജിപ്പിൻ്റെ ശബ്ദങ്ങളെയും ലക്ഷ്യം വച്ചുള്ള , ഭരണകൂടം സ്‌പോൺസർ ചെയ്യുന്ന വിദ്വേഷത്തിനും അക്രമത്തിനും അനുവദിച്ചിരിക്കുന്ന തുറന്ന പ്രോത്സാഹനവും പൂർണ്ണമായ ശിക്ഷാരാഹിത്യവും   ഇതോടൊപ്പം ചേർത്താൽ, നമ്മുടെ ജനാധിപത്യ റിപ്പബ്ലിക്കിൻ്റെ ഭരണഘടനാ അടിത്തറയിൽ ദൈനംദിനാടിസ്ഥാനത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന  അഭൂതപൂർവമായ  ആക്രമണങ്ങളേ ക്കുറിച്ച് നമുക്ക് ഒരു ധാരണ കിട്ടും.  പുതിയ ഭരണഘടനയ്ക്ക് വേണ്ടിയുള്ള വ്യക്തമായ ആഹ്വാനങ്ങളും വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്, ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിൻ്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന പാർലമെൻ്റ് ചർച്ചയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ ബാബാസാഹെബ് അംബേദ്കറെ കുറിച്ച് അവഹേളനാപരമായ പരാമർശങ്ങൾ നടത്തിയത് മറക്കാറായിട്ടില്ല . 

 തീർച്ചയായും ഇന്ത്യയിൽ തെരഞ്ഞെടുപ്പുകൾ നടക്കുന്നുണ്ട്, എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഗവൺമെൻ്റിൻ്റെ പൂർണ്ണ നിയന്ത്രണത്തിലായിരിക്കുമ്പോൾ, വോട്ടർ പട്ടിക തയ്യാറാക്കുന്നത് മുതൽ വോട്ടെണ്ണൽ വരെയുള്ള മുഴുവൻ തെരഞ്ഞെടുപ്പ് പ്രക്രിയയും കൂടുതൽ സുതാര്യതാരഹിതവും ഏകപക്ഷീയവുമായി മാറുമ്പോൾ,  ഇന്ത്യയുടെ താറുമാറാക്കപ്പെട്ട  ജനാധിപത്യത്തിന് അത് കാര്യമായ  സംരക്ഷണമാകുമോ?  ഹിറ്റ്‌ലറും തിരഞ്ഞെടുപ്പ് പാതയിലൂടെ തന്നെയായിരുന്നു  അധികാരത്തിലെത്തിയത് . 99% വോട്ട് നേടാനും സ്ഥിരമായ സ്വേച്ഛാധിപത്യം നടപ്പിലാക്കാനും വേണ്ടി മുഴുവൻ പ്രതിപക്ഷത്തെയും ക്രമേണ നിയമവിരുദ്ധമാക്കുകയായിരുന്നു ഹിറ്റ്‌ലർ ചെയ്തത് .  ഇന്ത്യയിലാകട്ടെ,  അമിത് ഷാ ഇയ്യിടെയായി സംസാരിക്കുന്നത്  അൻപത് വർഷമായി തടസ്സമില്ലാതെ ഭരിക്കുന്നതിനെക്കുറിച്ചാണ് .  എല്ലാ തിരഞ്ഞെടുപ്പുകളിലും വിജയിക്കാനും അധികാരത്തിൽ കടിച്ചുതൂങ്ങാനുമുള്ള ബി.ജെ.പിയുടെ തീവ്രവും ദുഷ്‌കരവുമായ ശ്രമത്തിൻ്റെ എത്രയോ സംഭവങ്ങൾ നാം ഇതിനകം കണ്ടിട്ടുണ്ട്.  ആഗോള സമൂഹത്തിനു മുന്നിൽ ഒരു കെട്ടുകാഴ്ചയായി  വർത്തിക്കുന്നതിനും , ആഭ്യന്തരമായി നിയമസാധുത അവകാശപ്പെടുന്നതിനുമായി നടത്തപ്പെടുന്ന ഇന്ത്യയിലെ 
തെരഞ്ഞെടുപ്പുകൾ കൂടുതൽക്കൂടുതൽ  പ്രഹസനമായി മാറുകയാണ്.  

 ബിജെപി,  ഇതുവരെയുള്ള രാഷ്ട്രീയ യാത്രയിൽ നിരവധി സഖ്യകക്ഷികളെയും സഹായികളെയും കണ്ടെത്തിയിട്ടുണ്ട് എന്നത് ശരിയാണ്.  അതിൻ്റെ ഔപചാരിക സഖ്യകക്ഷികളുടെ പിന്തുണ കൂടാതെ, നവലിബറൽ അജണ്ടയിലും മൃദു ഹിന്ദുത്വ തുടർച്ചയുടെ അടിസ്ഥാനത്തിലും അതിന് വിപുലമായ പിന്തുണയും ലഭിക്കുന്നു.  വിയോജിപ്പിന്റെ ശബ്ദങ്ങൾക്കെതിരായ അടിച്ചമർത്തൽ , ഇസ്‌ലാമിനെ പൈശാചികവൽക്കരിക്കൽ, മുസ്‌ലിംകൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും എതിരായ വിദ്വേഷത്തിൻ്റെയും അക്രമത്തിൻ്റെയും കാമ്പെയിനുകൾ , പൗരസ്വാതന്ത്ര്യം, ജനാധിപത്യ അവകാശങ്ങൾ, ജനാധിപത്യ ഇടങ്ങൾ എന്നിവയുടെ ശോഷണം തുടങ്ങിയ വിഷയങ്ങളിൽ, ഇന്ത്യയിലെ പൊതു വ്യവഹാരത്തിൽ ഇപ്പോഴും സംവേദനക്ഷമതയും എതിർപ്പും കുറവാണ്.   ജനാധിപത്യവിരുദ്ധമായ മണ്ണിൽ ജനാധിപത്യത്തിൻ്റെ മേൽ വസ്ത്രം എന്ന് അംബേദ്കർ ഭരണഘടനയെ വിശേഷിപ്പിച്ചതിൽ അതിശയിക്കാനില്ല.  ഫാസിസത്തിനെതിരായ ചെറുത്തുനിൽപ്പ് കെട്ടിപ്പടുക്കുന്നതിൽ കമ്മ്യൂണിസ്റ്റുകൾ മുൻകൈയെടുക്കേണ്ടതും വർദ്ധിച്ചുവരുന്ന ഫാസിസ്റ്റ് ആക്രമണത്തെ അഭിമുഖീകരിക്കുന്ന ജനാധിപത്യത്തിൻ്റെ ഏറ്റവും സ്ഥിരതയുള്ളതും പ്രതിബദ്ധതയുള്ളതുമായ ചാമ്പ്യന്മാരായി പ്രവർത്തിക്കേണ്ടതും ഇത് കൂടുതൽ അനിവാര്യമാക്കുന്നു. സിപിഐ(എം) പ്രമേയം ചില നവ-ഫാസിസ്റ്റ് സ്വഭാവവിശേഷങ്ങൾ തിരിച്ചറിയുന്നു, പരിശോധിച്ചില്ലെങ്കിൽ സ്വഭാവസവിശേഷതകൾ പൂർണ്ണ തോതിലുള്ള 'നവ ഫാസിസ'മായി വളരുമെന്ന് കുറിപ്പിൽ പറയുന്നു.  'പ്രോട്ടോ നിയോ ഫാസിസത്തിൻ്റെ ചേരുവകൾ' എന്ന പ്രയോഗം ഉപയോഗിച്ച്  കൂടുതൽ ലക്ഷണങ്ങൾ കുറിപ്പ്  അവതരിപ്പിക്കുന്നു - ഈ 'പ്രോട്ടോ ചേരുവകൾ' - 'ക്ലാസിക്കൽ ഫാസിസത്തിൽ' നിന്ന് മൂന്ന് വട്ടം  നീക്കം ചെയ്യുന്നതുവരെ നമുക്ക് ഇനിയും സമയമുണ്ടെന്ന് സൂചിപ്പിക്കുന്നു - ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഫാസിസത്തെക്കുറിച്ചുള്ള പൂർണ്ണമായ കേസ് സ്റ്റഡി നടത്തുന്നതിലേക്ക്  പക്വത പ്രാപിക്കുന്നതായി നടിക്കുകയാണ് ഈ കുറിപ്പ് .  ഫാസിസ്റ്റ് അപകടത്തിൻ്റെ അളവോ തീവ്രതയോ വിലയിരുത്തുക എന്നത് മാത്രമാണ് ചോദ്യമെങ്കിൽ, മുസ്സോളിനിയുടെ ഇറ്റലിയുമായും ഹിറ്റ്‌ലറുടെ ജർമ്മനിയുമായും താരതമ്യപ്പെടുത്തുമ്പോൾ, നമ്മുടെ കൺമുന്നിൽ എല്ലാ ദിവസവും സംഭവിച്ചതും സംഭവിക്കുന്നതും അവഗണിക്കുകയും ഇന്ത്യയിൽ ഇപ്പോഴും നിലനിൽക്കുന്ന ജനാധിപത്യത്തിൽ നിന്ന് ആശ്വസിക്കുകയും ചെയ്യുന്ന ആഡംബരം കമ്മ്യൂണിസ്റ്റുകാർക്ക് ഉണ്ടാകുമോ?  ഇന്ത്യയിൽ ഫാസിസത്തിന് സാവധാനവും നീണ്ടുനിൽക്കുന്നതുമായ ഉയർച്ചയുണ്ടായിട്ടുണ്ടെങ്കിൽ, അതിന്റെ  പിന്നിൽ പ്രവർത്തിച്ചത് മുഖ്യമായും ഇന്ത്യയുടെ വിസ്തൃതിയും   സഹജമായ വൈവിധ്യവുമാണ്, മാത്രമല്ല ഈ വൈവിധ്യത്തെ അതിൻ്റെ 'ഒരു രാഷ്ട്രം' എന്ന ഏകീകൃത ഫോർമുല ഉപയോഗിച്ച് ബുൾഡോസ് ചെയ്യാൻ മോദി ഭരണകൂടം ഒരു നിമിഷം പോലും നഷ്ടപ്പെടുത്തുന്നില്ല എന്നതും ഓർക്കേണ്ടതാണ്.  

 ഇന്ത്യൻ ഭരണകൂടം ഫാസിസ്റ്റ് അല്ലെന്നാണ് കുറിപ്പിൽ പറയുന്നത്.  ശരി, ഇന്ത്യയിലെ സ്റ്റേറ്റ്  ഒരു സമ്പൂർണ ഫാസിസ്റ്റ് സ്ഥാപനമായി മാറിയെന്ന് ആരും പറഞ്ഞിട്ടില്ല, എന്നാൽ വിപുലമായ ഒരു ഭരണകൂട സംവിധാനത്തിനുള്ളിൽനിന്നുള്ള സ്ഥാപനപരമായ ചെറുത്തുനിൽപ്പ് വളരെ ദുർബ്ബലമാണെന്നും , ഇന്ത്യയിലെ ജനാധിപത്യത്തിൻ്റെ ശേഷിക്കുന്ന ഘടകങ്ങളെ അല്ലെങ്കിൽ സാദ്ധ്യതകളെ നശിപ്പിക്കാനുള്ള യഥാർത്ഥ ശ്രമം നടക്കുന്നു എന്ന വസ്തുത നമുക്ക് എപ്പോഴെങ്കിലും അവഗണിക്കാനാകുമോ?   അംബേദ്കറും ഭരണഘടനയും ഭരണഘടനാ ദർശനത്തെ അറിയിക്കുകയും ഭരണഘടനയുടെ പ്രചോദകമായ ആമുഖത്തിൽ അതിൻ്റെ വാചാലമായ ആവിഷ്കാരം കണ്ടെത്തുകയും ചെയ്ത സ്വാതന്ത്ര്യസമരപൈതൃകവും ഇപ്പോൾ സംഘ്-ബിജെപി സംവിധാനങ്ങൾക്ക് ഇത്രയധികം പ്രകോപനം സൃഷ്ടിക്കുന്നത്  അതുകൊണ്ടാണ്.  ഈ ഫാസിസ്റ്റ് ആക്രമണത്തിൻ്റെ അവസാനത്തിൽ സ്വയം കണ്ടെത്തുന്ന മണ്ണിലെ ജനങ്ങൾ സ്വയം പ്രതിരോധിക്കാൻ ഭരണഘടനയ്ക്ക് ചുറ്റും അണിനിരക്കുന്നു.  വിഭജനവും വിവേചനപരവുമായ പുതിയ പൗരത്വ നിയമത്തിനെതിരായ ഷഹീൻ ബാഗ് പ്രതിഷേധം മുതൽ സാമൂഹിക അന്തസ്സിനെക്കുറിച്ചുള്ള ദളിത്-ആദിവാസി-ബഹുജൻ ഉത്കണ്ഠകളും കോർപ്പറേറ്റ് കൊള്ളയ്‌ക്കെതിരായ തീവ്രപ്രതിഷേധമായ കർഷക-തൊഴിലാളി സമരങ്ങളും വരെ പരിശോധിച്ചാൽ , ജനാധിപത്യത്തിൻ്റെ ആയുധമായി ഭരണഘടനയെ ജനങ്ങൾ എങ്ങനെയാണ്  വീണ്ടും കണ്ടെത്തുന്നതെന്ന് നമുക്ക് കാണാൻ കഴിയും. 

 അധികാരത്തിൻ്റെ അമരത്ത് ഫാസിസ്റ്റ് ശക്തികളുടെ 11 വർഷത്തെ അനിയന്ത്രിതമായ ഏകീകരണത്തിന് ശേഷം, വളർന്നുവരുന്ന ദുരന്തത്തെ ചരിത്രപരമായി അറിയപ്പെടുന്ന പേര് വിളിക്കാൻ ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ ഇനിയും കാത്തിരിക്കണോ?  വിഖ്യാതമായ ബോബ് ഡിലൻ ഗാനത്തെ ഓർമ്മിപ്പിക്കുന്ന ഒരു സ്ഥിതിയാണ് ഇത് :     'അവരെ ഫാസിസ്റ്റുകൾ എന്ന് വിളിക്കുന്നതിന് മുമ്പ് നാമെല്ലാവരും എത്രമാത്രം നാശം അനുഭവിക്കണം' ? ഈ ഘട്ടത്തിൽ ഫാസിസ്റ്റ് ഭീഷണിയെ നിസ്സാരവൽക്കരിക്കുന്നത്, നവലിബറലിസം, സ്വേച്ഛാധിപത്യം എന്നീ പൊതുഗണങ്ങളിൽ നിന്ന് ഫാസിസ്റ്റ് ഭീഷണിയെ വേർതിരിക്കുന്നതിൽ ഉണ്ടാവുന്ന ഏത് അവ്യക്തതയും കമ്മ്യൂണിസ്റ്റുകളുടെ തെരഞ്ഞെടുപ്പ് ശേഷിയേയും ധാർമ്മിക അധികാരത്തെയും ഇല്ലാതാക്കാൻ മാത്രമേ കഴിയൂ.  മറുവശത്ത്, സ്വാതന്ത്ര്യ സമരത്തിൻ്റെ മൗലിക പാരമ്പര്യവും ജനാധിപത്യത്തിൻ്റെ ഭരണഘടനാ അടിത്തറയിട്ടതിലും അംബേദ്കറുടെ സമൂലമായ സംഭാവനയും ഉയർത്തിപ്പിടിച്ചുകൊണ്ട് ഫാസിസത്തെ ചെറുക്കുക എന്ന വെല്ലുവിളി ഏറ്റെടുക്കാൻ കമ്മ്യൂണിസ്റ്റുകാർക്ക് കഴിയണ മെങ്കിൽ, അദ്ധ്വാനിക്കുന്ന ജനങ്ങളെയും ബുദ്ധിജീവികളെയും ഓരോ കാതലായ ജീവൽപ്രശ്നങ്ങളിലും സാമ്രാജ്യത്വ വിരുദ്ധ ദേശീയതയുടെ പതാകയ്ക്ക് കീഴിൽ  ഒന്നിപ്പിക്കാൻ അവർ ധീരമായ മുൻകൈയെടുക്കണം .  ട്രംപ് ഭരണത്തിനു മുന്നിൽ രാജ്യതാല്പര്യങ്ങൾ നിർലജ്ജം അടിയറവെക്കുന്ന  മോദി സർക്കാരിനെ ഉചിതമായി തുറന്നുകാട്ടിക്കൊണ്ട്  ഫാസിസ്റ്റുകളെ പിന്നോട്ട് തള്ളാൻ അതിലൂടെ മാത്രമേ സാധിക്കൂ. 
 
 ചരിത്രപരമായി സിപിഐ എമ്മിൻ്റെ ഏറ്റവും ശക്തമായ കോട്ടകളായ കേരളത്തിൻ്റെയും പശ്ചിമ ബംഗാളിലെയും രാഷ്ട്രീയ-തെരഞ്ഞെടുപ്പ് സങ്കീർണ്ണതകൾ മനസ്സിലാക്കാൻ കഴിയും, ഫാസിസത്തിൻ്റെ വരവ് തിരിച്ചറിയുന്നതിലും പേരിടുന്നതിലും സിപിഐ എമ്മിൻ്റെ ദ്വന്ദ്വാവസ്ഥ ഈ രണ്ട് സംസ്ഥാനങ്ങളിലും പാർട്ടി അഭിമുഖീകരിക്കുന്ന പെട്ടെന്നുള്ള തെരഞ്ഞെടുപ്പ് സാഹചര്യങ്ങളിൽ നിന്ന് ഉൽഭൂതമായതല്ലെന്ന്  പ്രതീക്ഷിക്കാം.  സംസ്ഥാനത്ത് അധികാരത്തിലിരുന്നിട്ടും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ സിപിഐ(എം) ന് ഉണ്ടായ 
ആവർത്തിച്ചുള്ള പരാജയവും പശ്ചിമ ബംഗാളിൽ അതിൻ്റെ തുടർച്ചയായ തകർച്ചയും ആശങ്കാജനകമാണ്.  സിപിഐ(എം) വോട്ടർമാരുടെയും ഒരുപക്ഷെ ചില മുൻകാല സംഘാടകരും നേതാക്കളും ബിജെപിയിലേക്ക് കുടിയേറുന്നത് തുടരുന്ന അവസ്ഥ  കൂടുതൽ അസ്വാസ്ഥ്യജനകമാണ്. 
 
 പാർട്ടി തീർച്ചയായും അതിൻ്റെ സ്വതന്ത്രമായ വളർച്ചയ്ക്കും പങ്കിനും മുൻഗണന നൽകണം. എന്നാൽ , അത് വിശാലമായ ഫാസിസ്റ്റ് വിരുദ്ധ ഐക്യം കെട്ടിപ്പടുക്കുക എന്ന സുപ്രധാന ദൗത്യത്തിന് എതിരാകുന്നത് അഭിലഷണീയമാണോ  ?  നിലവിൽ ലോക്‌സഭയിൽ പാർട്ടിയുടെ കൈവശമുള്ള നാല് സീറ്റുകളിൽ മൂന്നെണ്ണം ഇന്ത്യാ  സഖ്യത്തിൻ്റെ ഭാഗമായി തമിഴ്‌നാട്ടിൽ നിന്നും രാജസ്ഥാനിൽ നിന്നും ലഭിച്ചവയാണ് .  ഇന്നത്തെ കേന്ദ്ര രാഷ്ട്രീയ പ്രശ്നത്തെ  അവ്യക്തമാക്കികൊണ്ട്   ഏതെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അതിൻ്റെ ശക്തിയും പങ്കും വർദ്ധിപ്പിക്കാൻ കഴിയുമോ?  ആധുനിക ഇന്ത്യയുടെ ഈ നിർണായക ഘട്ടത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ഒരു വിഭാഗവും പതറിപ്പോകില്ലെന്നും , ഫാസിസത്തിൻ്റെ വർദ്ധിച്ചുവരുന്ന വിപത്തിൽ നിന്ന് ഇന്ത്യയെ രക്ഷിക്കാൻ ഫാസിസ്റ്റ് വിരുദ്ധ ചെറുത്തുനിൽപ്പിൻ്റെ കമ്മ്യൂണിസ്റ്റ് ധാരയെ ശക്തിപ്പെടുത്താൻ നമുക്ക് കഴിയുമെന്നും ഞങ്ങൾ ഇപ്പോഴും പ്രതീക്ഷിക്കുന്നു.