Saturday 6 July 2024








 


2 - 8  ജൂലൈ 2024  No.28 Vol.27
എം എൽ അപ്ഡേറ്റ് വീക്‌ലി

എഡിറ്റോറിയൽ



ഇന്ത്യയെ ഒരു പോലീസ് സ്റ്റേറ്റാക്കി മാറ്റാനുള്ള മോദി സർക്കാരിൻ്റെ പദ്ധതി പരാജയപ്പെടുത്തുക

 മോദി സർക്കാരിൻ്റെ ആദ്യ പത്തുവർഷത്തെ രാഷ്ട്രീയ നിരീക്ഷകർ പലപ്പോഴും വിശേഷിപ്പിച്ചത് അപ്രഖ്യാപിത അടിയന്തരാവസ്ഥയായിട്ടാണ് .  മൂന്ന് പുതിയ ക്രിമിനൽ കോഡുകൾ നിലവിൽ വന്നതോടെ, ആ അടിയന്തരാവസ്ഥ ഇപ്പോൾ സ്ഥാപനവൽക്കരിക്കപ്പെട്ടിരിക്കുന്നു.  ഇന്ത്യൻ പീനൽ കോഡ് 1860, ക്രിമിനൽ പ്രൊസീജ്യർ കോഡ് 1973, ഇന്ത്യൻ എവിഡൻസ് ആക്റ്റ് 1872 എന്നിവയ്ക്ക് പകരമുള്ള മൂന്ന് കോഡുകളും പാസാക്കിയത് 2023 ഡിസംബർ 20-21 തീയതികളിൽ ആയിരുന്നു. പ്രതിപക്ഷത്തെ മുഴുവൻ സ്പീക്കർ സസ്‌പെൻഡ് ചെയ്ത അവസരത്തിൽ, ഗൗരവമായ ചർച്ചയോ പാർലമെൻ്ററി പരിശോധനയോ കൂടാതെ  തിടുക്കത്തിൽ പാർലമെൻ്റിൽ പാസ്സാക്കിയെടുത്തതാണ് ഈ നിയമങ്ങൾ.   2016 നവംബറിൽ മോദി സർക്കാർ 500, 1000 രൂപയുടെ കറൻസി നോട്ടുകൾ നിരോധിച്ചതിനെ കള്ളപ്പണം അവസാനിപ്പിക്കുന്നതിനും ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ നടപടി എന്നു വിശേഷിപ്പിച്ചത് പോലെ, ക്രിമിനൽ നീതിന്യായവ്യവസ്ഥയുടെ 'ഡീകോളനൈസേഷൻ', ഡിജിറ്റൽ ആധുനികവൽക്കരണം എന്നിവയുടെ പേരിലാണ്  പുതിയ കോഡുകളെ  സർക്കാർ  ന്യായീകരിക്കുന്നത്

 നോട്ട് അസാധുവാക്കൽ കള്ളപ്പണത്തിൻ്റെ ശക്തിയെ ഊട്ടിയുറപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് അനുഭവം ഇപ്പോൾ ഓരോ ഇന്ത്യക്കാരനെയും പഠിപ്പിച്ചു. അതുപോലെ, പുതിയ ക്രിമിനൽ കോഡുകൾ സൂക്ഷ്മമായി പരിശോധിച്ചാൽ  കൊളോണിയൽ കാലഘട്ടത്തിലെ നിയമങ്ങൾ മാറ്റിസ്ഥാപിക്കപ്പെടുന്നതിനേക്കാളേറെ അവയേക്കാൾ ക്രൂരമാണ് പുതിയ കോഡുകൾ എന്ന് കാണാം. അതിനാൽ, അപകോളനീകരണത്തിൻ്റെ അവകാശവാദം വ്യക്തമായും വഞ്ചനാപരവും അസ്ഥാനത്തുമാണ്.  നമുക്ക് കാണാനാകുന്നതുപോലെ, സിആർപിസി പതിപ്പ് 1973-ൽ ക്രോഡീകരിച്ചു മാറ്റിസ്ഥാപിക്കുന്നത് വർഷങ്ങളുടെ കൂടിയാലോചനയ്ക്കും പരിശ്രമത്തിനും ശേഷം  ആയിരുന്നു.  കൊളോണിയൽ കാലഘട്ടത്തിലെ അപാകതകൾ നീക്കം ചെയ്യുന്നതിനും കാലാനുസൃതമായ പരിഷ്കാരങ്ങളും സുരക്ഷകളും അവതരിപ്പിക്കുന്നതിനുമായി തുടർച്ചയായി ലോ കമ്മീഷനുകൾ ശുപാർശ ചെയ്ത പ്രകാരം മറ്റ് രണ്ട് കോഡുകളും നിരവധി ഭേദഗതികൾക്ക് വിധേയമായിരുന്നു.  എന്നാൽ പുതുതായി  'ഡീകോളനിവൽക്കരിക്കപ്പെട്ട' കോഡുകളിലെ തൊണ്ണൂറു ശതമാനത്തിലധികം വ്യവസ്ഥകളും കൊളോണിയൽ യുഗ കോഡുകൾ എന്ന് വിളിക്കപ്പെടുന്നതിൽ നിന്ന് പദാനുപദമായി എടുത്തുചേർത്തവയാണ്.

 ബഹുഭാഷാ ഇന്ത്യയിൽ ഹിന്ദിയിൽ അടിച്ചേൽപ്പിച്ചുകൊണ്ടുള്ള പേരുമാറ്റം പോലും കാപട്യവും  തെറ്റിദ്ധരിപ്പിക്കുന്നതും ആണ്.  പീനൽ കോഡിന് ഇപ്പോൾ 'ന്യായ് സന്ഹിത' അല്ലെങ്കിൽ നീതിന്യായ കോഡ് എന്ന് പേരിട്ടു, പഴയ ക്രിമിനൽ നടപടിക്രമ കോഡ് നാഗരിക് സുരക്ഷാ സൻഹിത എന്ന പേരിലാണ് മാറ്റിയത് .  കോഡിൻ്റെ പേരിൽ നീതി എന്ന വാക്ക് ഉപയോഗിക്കുന്നത് കൊണ്ടോ, പൗര സുരക്ഷ എന്ന് എഴുതി
ച്ചേർക്കുന്നതുകൊണ്ടോ സാധാരണക്കാർക്ക് നീതി കൂടുതൽ പ്രാപ്യവും സുനിശ്ചിതവും ആകുന്നില്ല. പൗരൻ എന്ന പദം അതിനെ പൗരകേന്ദ്രിതമോ പൗരസൗഹൃദപരമോ ആക്കുന്നില്ല.  വാസ്തവത്തിൽ, രണ്ട് പതിപ്പുകളുടെയും താരതമ്യ വായന, പുതിയ കോഡുകൾ പോലീസിന് കൂടുതൽ ശക്തിയും ഏകപക്ഷീയമായ നടപടിക്കുള്ള ഇടവും നൽകുമെന്നാണ്  വ്യക്തമാക്കുന്നത് . പല കേസുകളിലും, നീതിക്കായുള്ള അന്വേഷണത്തിൻ്റെ ആദ്യപടിയായ എഫ്ഐആർ ഫയൽ ചെയ്യുന്നതിനുപോലും മുമ്പായി പ്രാഥമിക അന്വേഷണവും പോലീസ് അധികാരികളുടെ തന്നിഷ്ടവും നടന്നെന്നിരിക്കും.  

 പോലീസ് കസ്റ്റഡിയുടെ കാലാവധി ഇപ്പോൾ നിലവിലുള്ള 15 ദിവസത്തിൽ നിന്ന് 60 മുതൽ 90 ദിവസത്തേക്ക് നീട്ടാം ( അമിത് ഷാ പറയുന്നത് മൊത്തം 15 ദിവസത്തിൽ കൂടാതെ   ഇത് രണ്ടോ മൂന്നോ മാസത്തേക്ക് വലിച്ചുനീട്ടാം എന്നാണ് ).  ഇങ്ങനെ സംഭവിക്കുമ്പോൾ  തീർച്ചയായും ജാമ്യം, സുപ്രീം കോടതി തന്നെ നിരീക്ഷിച്ചതുപോലെ അപൂർവമായ ഒരു കാര്യവും , കിട്ടാൻ കൂടുതൽ ബുദ്ധിമുട്ടുള്ള ഒരു സംഗതിയും ആക്കിത്തീർക്കും.   കൈവിലങ്ങ്, ഏകാന്തതടവ് തുടങ്ങിയ സമ്പ്രദായങ്ങൾ അനുവദിച്ചുകൊണ്ട് കുറ്റാരോപിതരെ നികൃഷ്ടമായ അപമാനത്തിനും  നേരിട്ടുള്ള പീഡനങ്ങൾക്കും വിധേയരാക്കാൻ  പുതിയ കോഡ് അനുവദിക്കുന്നുണ്ട്.  പുതിയ കോഡുകൾ പ്രകാരം, നീതി തേടുന്ന ഒരു പൗരനും ഭരണകൂടവും തമ്മിലുള്ള സന്തുലിതാവസ്ഥ പൗരന്മാർക്ക്  എതിരായും ഭരണകൂടത്തിന്  അനുകൂലമായും മാറും.  സുതാര്യതയുടെയും ഉത്തരവാദിത്തത്തിൻ്റെയും ഇരട്ട തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു പൗര കേന്ദ്രീത സംവിധാനത്തിന് പകരം പുതിയ നിയമങ്ങൾ ഇന്ത്യയെ ഒരു യഥാർത്ഥ പോലീസ് സ്റ്റേറ്റ് ആക്കിമാറ്റും.
 

 കൊളോണിയൽ കാലഘട്ടത്തിലെ രാജ്യദ്രോഹ നിയമത്തിൻ്റെ അസ്വാസ്ഥ്യജനകമായ വർദ്ധിച്ച ഉപയോഗമാണ് 'രാജ്യദ്രോഹ'ത്തിൻ്റെ കൊളോണിയൽ നിർമ്മിതിയും  സ്വതന്ത്ര ജനാധിപത്യ റിപ്പബ്ലിക് എന്ന ആശയവും തമ്മിലുള്ള പൊരുത്തക്കേട് ചൂണ്ടിക്കാണിക്കാൻ സുപ്രീം കോടതിയെ പ്രേരിപ്പിച്ചത്.  വിമതർക്കെതിരെ രാജ്യദ്രോഹക്കേസുകൾ ചുമത്തുന്നത് നിർത്താൻ മോദി സർക്കാർ അന്ന് സമ്മതിച്ചിരുന്നു, ഇപ്പോൾ അത് കൊളോണിയൽ കാലത്തെ രാജ്യദ്രോഹ നിയമം പൂർണ്ണമായും ഇല്ലാതാക്കിയതായി അവകാശപ്പെടുന്നു.  ഗവൺമെൻ്റ് യഥാർത്ഥത്തിൽ ചെയ്തത് രാജ്യദ്രോഹത്തിന് പകരം കൂടുതൽ ഏകപക്ഷീയ സ്വഭാവത്തിലുള്ള ദേശവിരുദ്ധത ചുമത്തുക എന്നതാണ്.  വിയോജിപ്പുള്ള ശബ്ദങ്ങളെ ദേശവിരുദ്ധമായി മുദ്രകുത്തുകയും വിയോജിപ്പുള്ളവരെ പാക്കിസ്ഥാനിലേക്ക് അയക്കാനും മോദി അനുകൂലികൾ ആഹ്വാനം ചെയ്യുന്നത് പതിവായിരുന്നു.  ഇപ്പോൾ, ഇത്തരം ആരോപണങ്ങൾക്ക് പുതിയ രാജ്യദ്രോഹ നിയമത്തിൻ്റെ പിൻബലവും സർക്കാരിൻ്റെയും അതിൻ്റെ നയങ്ങളുടെയും പിന്തുണയും കിട്ടുമ്പോൾ , എതിർപ്പ് പ്രകടിപ്പിക്കുന്നവർ  ഇന്ത്യയുടെ പരമാധികാരത്തിനും ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണെന്ന കുറ്റം ചുമത്തി  ജയിലിൽ അടയ്ക്കപ്പെടാനുള്ള സാധ്യതയുണ്ട്. കർഷക പ്രസ്ഥാനത്തെ ഖാലിസ്ഥാൻ അനുകൂല അല്ലെങ്കിൽ ഖാലിസ്ഥാനി പിന്തുണയുള്ള പ്രസ്ഥാനമായി എങ്ങനെ തരംതാഴ്ത്താൻ ശ്രമിച്ചുവെന്ന് നമുക്കറിയാം.  സിഎഎ വിരുദ്ധ പ്രസ്ഥാനത്തെയും കർഷക പ്രസ്ഥാനത്തെയും പിന്തുണച്ചതിന് അല്ലെങ്കിൽ ഭരണഘടനാ മൂല്യങ്ങൾക്കെതിരായ വർദ്ധിച്ചുവരുന്ന ആക്രമണത്തെയും ഇന്ത്യയിലെ ജനാധിപത്യത്തിൻ്റെ അപചയത്തെയും എതിർത്തതിന് ഇന്ത്യൻ പ്രവാസികളായ  നിരവധിപ്പേരുടെ ഒസിഐ ( വിദേശത്തെ ഇന്ത്യൻ  പൗരത്വ) പദവി  എടുത്തുകളഞ്ഞിരിക്കുന്നു.  സത്യത്തെയും വിയോജിപ്പിനെയും അടിച്ചമർത്താൻ പതിവായി ഉപയോഗിക്കുന്ന കൊളോണിയൽ കാലഘട്ടത്തിലെ മറ്റൊരു നിയമം - അപകീർത്തി നിയമം - പുതിയ കോഡിൽ തൊടാതെ വിട്ടിരിക്കുന്നു.  പല തരത്തിൽ, പുതിയ നിയമാവലി യുഎപിഎ, പിഎംഎൽഎ എന്നിവ പോലെയുള്ള 'അസാധാരണമായ' ക്രൂരമായ നിയമങ്ങളെ പുതിയ മാനദണ്ഡമാക്കി മാറ്റും.  കൃത്യത, നീതി, വ്യക്തത - ആധുനിക നിയമശാസ്ത്രത്തിൻ്റെ മൂലക്കല്ലുകൾ - പുതിയ കോഡുകളിൽ  അവ്യക്തതയ്ക്കും ഏകപക്ഷീയതയ്ക്കും വഴിയൊരുക്കുന്നു.



 ഇന്ത്യയിലെ സാധാരണ ജനങ്ങൾ വളരെക്കാലമായി സ്ഥാപനവൽക്കരിക്കപ്പെട്ട നീതിനിഷേധങ്ങളാൽ  കഠിനമായി കഷ്ടപ്പെടുന്നു.  വൈവിധ്യമാർന്ന പാർശ്വവൽക്കരിക്കപ്പെട്ട സ്വത്വങ്ങളിലും ന്യൂനപക്ഷങ്ങളിലും ഉൾപ്പെടുന്ന ദരിദ്രർക്കും അടിച്ചമർത്തപ്പെട്ടവർക്കും, നീതി സാധാരണയായി ചിന്തിക്കാനാകാത്തതോ താങ്ങാനാകാത്തതോ ആയ ആഡംബരമാണ്, ഒരിക്കലും ഉറപ്പുള്ള അവകാശമല്ല.  മോദി ഭരണം ജനങ്ങളുടെ ഈ ദുരവസ്ഥ മുതലെടുത്ത് നിയമങ്ങൾ കൂടുതൽ അനീതി നിറഞ്ഞതാക്കുകവഴി  വ്യവസ്ഥയെ  കൂടുതൽ പ്രതികരണരഹിതവും ജനാധിപത്യവിരുദ്ധവുമാക്കുന്നു.  എന്നാൽ കോർപ്പറേറ്റ് അനുകൂല കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തിയ വിജയകരമായ സമരവും,  പുതിയ ക്രിമിനൽ ചട്ടങ്ങൾക്കെതിരായ ആദ്യത്തെ ജനകീയ പ്രതിഷേധമായി മാറിയ ട്രാൻസ്പോർട്ട് ജീവനക്കാരുടെ പണിമുടക്കും ശ്രദ്ധേയമായിരുന്നു. റോഡപകടങ്ങൾക്കുത്തരവാദികളാവുന്ന ഡ്രൈവർമാർക്കെതിരെ   ശിക്ഷ കൂടുതൽ കടുത്തതാക്കുന്നതിൽനിന്നും പിന്തിരിയാൻ സർക്കാരിനെ നിർബന്ധിതരാക്കിയത് പ്രസ്തുത പണിമുടക്ക് ആയിരുന്നു.   ഏതെങ്കിലും പുതിയ നിയമത്തിൻ്റെ അശുഭകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഒരിക്കൽ ബോധവാന്മാരായിക്കഴിഞ്ഞാൽ,  തിരിച്ചടിക്കാൻ ജനങ്ങൾക്ക് എപ്പോഴും കഴിയുമെന്നാണ്  മേൽപ്പറഞ്ഞ അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നത്.


 ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കാനുള്ള ജനങ്ങളുടെ ഇച്ഛാശക്തിയുടെ കരുത്ത് ആണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടമാക്കിയത്.  പുതിയ ക്രിമിനൽ കോഡുകൾ ഭരണഘടനയുടെ ആമുഖത്തിൽ അടങ്ങിയിരിക്കുന്ന  പ്രധാനവും അടിസ്ഥാനപരവുമായ രണ്ട് വാഗ്ദാനങ്ങളായ
 നീതിക്കും സ്വാതന്ത്ര്യത്തിനും എതിരാണ്. പുതിയ കോഡുകളുടെ പിന്നിലെ ദുഷിച്ച പദ്ധതിയെയും , ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ  അവ എങ്ങനെ തുരങ്കം വെക്കുന്നുവെന്നും വിശദീകരിക്കാൻ ശക്തമായതും സുസ്ഥിരവുമായ ഒരു കാമ്പെയ്ൻ നാം  ആരംഭിക്കണം.  ക്രിമിനൽ കോഡ് ഇന്ന് 'ഡീകോളനൈസേഷൻ' എന്ന പേരിൽ മാറ്റിസ്ഥാപിക്കുന്നത് പോലെ തന്നെ 'ഭാരതത്വം' ഇല്ലാത്ത ഒരു വിദേശ-പ്രചോദിതമായ കൊളോണിയൽ രേഖയെന്ന് ഭരണഘടനയെ വിശേഷിപ്പിച്ചുകൊണ്ടാണ് ആർഎസ്എസ് നേതൃത്വത്തിൽ ഭരണഘടന മാറ്റാനുള്ള  മുറവിളി ആരംഭിച്ചത്.  സാമൂഹികവും സാമ്പത്തികവുമായ നീതിക്കുവേണ്ടിയുള്ള പ്രസ്ഥാനത്തിന്  രാഷ്ട്രീയ നീതിക്കുവേണ്ടിയുള്ള ശക്തമായ കാമ്പെയ്‌ൻ പൂരകമാകേണ്ടതുണ്ട് , ഈ പോരാട്ടത്തിൽ ഇന്ത്യയുടെ പൗരസ്വാതന്ത്ര്യ പ്രസ്ഥാനത്തിൻ്റെയും പുരോഗമന നിയമനിർമ്മാണങ്ങളുടേയും  പ്രവർത്തനത്തിൻ്റെ നീണ്ട പാരമ്പര്യത്തിൻ്റെ മുഴുവൻ ശക്തിയും നാം പ്രയോജനപ്പെടുത്തണം.



 മോദി സർക്കാരിൻ്റെ ആദ്യ പത്തുവർഷത്തെ രാഷ്ട്രീയ നിരീക്ഷകർ പലപ്പോഴും വിശേഷിപ്പിച്ചത് അപ്രഖ്യാപിത അടിയന്തരാവസ്ഥയായിട്ടാണ് .  മൂന്ന് പുതിയ ക്രിമിനൽ കോഡുകൾ നിലവിൽ വന്നതോടെ, ആ അടിയന്തരാവസ്ഥ ഇപ്പോൾ സ്ഥാപനവൽക്കരിക്കപ്പെട്ടിരിക്കുന്നു.  ഇന്ത്യൻ പീനൽ കോഡ് 1860, ക്രിമിനൽ പ്രൊസീജ്യർ കോഡ് 1973, ഇന്ത്യൻ എവിഡൻസ് ആക്റ്റ് 1872 എന്നിവയ്ക്ക് പകരമുള്ള മൂന്ന് കോഡുകളും പാസാക്കിയത് 2023 ഡിസംബർ 20-21 തീയതികളിൽ ആയിരുന്നു. പ്രതിപക്ഷത്തെ മുഴുവൻ സ്പീക്കർ സസ്‌പെൻഡ് ചെയ്ത അവസരത്തിൽ, ഗൗരവമായ ചർച്ചയോ പാർലമെൻ്ററി പരിശോധനയോ കൂടാതെ  തിടുക്കത്തിൽ പാർലമെൻ്റിൽ പാസ്സാക്കിയെടുത്തതാണ് ഈ നിയമങ്ങൾ.   2016 നവംബറിൽ മോദി സർക്കാർ 500, 1000 രൂപയുടെ കറൻസി നോട്ടുകൾ നിരോധിച്ചതിനെ കള്ളപ്പണം അവസാനിപ്പിക്കുന്നതിനും ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ നടപടി എന്നു വിശേഷിപ്പിച്ചത് പോലെ, ക്രിമിനൽ നീതിന്യായവ്യവസ്ഥയുടെ 'ഡീകോളനൈസേഷൻ', ഡിജിറ്റൽ ആധുനികവൽക്കരണം എന്നിവയുടെ പേരിലാണ്  പുതിയ കോഡുകളെ  സർക്കാർ  ന്യായീകരിക്കുന്നത്

 നോട്ട് അസാധുവാക്കൽ കള്ളപ്പണത്തിൻ്റെ ശക്തിയെ ഊട്ടിയുറപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് അനുഭവം ഇപ്പോൾ ഓരോ ഇന്ത്യക്കാരനെയും പഠിപ്പിച്ചു. അതുപോലെ, പുതിയ ക്രിമിനൽ കോഡുകൾ സൂക്ഷ്മമായി പരിശോധിച്ചാൽ  കൊളോണിയൽ കാലഘട്ടത്തിലെ നിയമങ്ങൾ മാറ്റിസ്ഥാപിക്കപ്പെടുന്നതിനേക്കാളേറെ അവയേക്കാൾ ക്രൂരമാണ് പുതിയ കോഡുകൾ എന്ന് കാണാം. അതിനാൽ, അപകോളനീകരണത്തിൻ്റെ അവകാശവാദം വ്യക്തമായും വഞ്ചനാപരവും അസ്ഥാനത്തുമാണ്.  നമുക്ക് കാണാനാകുന്നതുപോലെ, സിആർപിസി പതിപ്പ് 1973-ൽ ക്രോഡീകരിച്ചു മാറ്റിസ്ഥാപിക്കുന്നത് വർഷങ്ങളുടെ കൂടിയാലോചനയ്ക്കും പരിശ്രമത്തിനും ശേഷം  ആയിരുന്നു.  കൊളോണിയൽ കാലഘട്ടത്തിലെ അപാകതകൾ നീക്കം ചെയ്യുന്നതിനും കാലാനുസൃതമായ പരിഷ്കാരങ്ങളും സുരക്ഷകളും അവതരിപ്പിക്കുന്നതിനുമായി തുടർച്ചയായി ലോ കമ്മീഷനുകൾ ശുപാർശ ചെയ്ത പ്രകാരം മറ്റ് രണ്ട് കോഡുകളും നിരവധി ഭേദഗതികൾക്ക് വിധേയമായിരുന്നു.  എന്നാൽ പുതുതായി  'ഡീകോളനിവൽക്കരിക്കപ്പെട്ട' കോഡുകളിലെ തൊണ്ണൂറു ശതമാനത്തിലധികം വ്യവസ്ഥകളും കൊളോണിയൽ യുഗ കോഡുകൾ എന്ന് വിളിക്കപ്പെടുന്നതിൽ നിന്ന് പദാനുപദമായി എടുത്തുചേർത്തവയാണ്.

 ബഹുഭാഷാ ഇന്ത്യയിൽ ഹിന്ദിയിൽ അടിച്ചേൽപ്പിച്ചുകൊണ്ടുള്ള പേരുമാറ്റം പോലും കാപട്യവും  തെറ്റിദ്ധരിപ്പിക്കുന്നതും ആണ്.  പീനൽ കോഡിന് ഇപ്പോൾ 'ന്യായ് സന്ഹിത' അല്ലെങ്കിൽ നീതിന്യായ കോഡ് എന്ന് പേരിട്ടു, പഴയ ക്രിമിനൽ നടപടിക്രമ കോഡ് നാഗരിക് സുരക്ഷാ സൻഹിത എന്ന പേരിലാണ് മാറ്റിയത് .  കോഡിൻ്റെ പേരിൽ നീതി എന്ന വാക്ക് ഉപയോഗിക്കുന്നത് കൊണ്ടോ, പൗര സുരക്ഷ എന്ന് എഴുതി
ച്ചേർക്കുന്നതുകൊണ്ടോ സാധാരണക്കാർക്ക് നീതി കൂടുതൽ പ്രാപ്യവും സുനിശ്ചിതവും ആകുന്നില്ല. പൗരൻ എന്ന പദം അതിനെ പൗരകേന്ദ്രിതമോ പൗരസൗഹൃദപരമോ ആക്കുന്നില്ല.  വാസ്തവത്തിൽ, രണ്ട് പതിപ്പുകളുടെയും താരതമ്യ വായന, പുതിയ കോഡുകൾ പോലീസിന് കൂടുതൽ ശക്തിയും ഏകപക്ഷീയമായ നടപടിക്കുള്ള ഇടവും നൽകുമെന്നാണ്  വ്യക്തമാക്കുന്നത് . പല കേസുകളിലും, നീതിക്കായുള്ള അന്വേഷണത്തിൻ്റെ ആദ്യപടിയായ എഫ്ഐആർ ഫയൽ ചെയ്യുന്നതിനുപോലും മുമ്പായി പ്രാഥമിക അന്വേഷണവും പോലീസ് അധികാരികളുടെ തന്നിഷ്ടവും നടന്നെന്നിരിക്കും.  

 പോലീസ് കസ്റ്റഡിയുടെ കാലാവധി ഇപ്പോൾ നിലവിലുള്ള 15 ദിവസത്തിൽ നിന്ന് 60 മുതൽ 90 ദിവസത്തേക്ക് നീട്ടാം ( അമിത് ഷാ പറയുന്നത് മൊത്തം 15 ദിവസത്തിൽ കൂടാതെ   ഇത് രണ്ടോ മൂന്നോ മാസത്തേക്ക് വലിച്ചുനീട്ടാം എന്നാണ് ).  ഇങ്ങനെ സംഭവിക്കുമ്പോൾ  തീർച്ചയായും ജാമ്യം, സുപ്രീം കോടതി തന്നെ നിരീക്ഷിച്ചതുപോലെ അപൂർവമായ ഒരു കാര്യവും , കിട്ടാൻ കൂടുതൽ ബുദ്ധിമുട്ടുള്ള ഒരു സംഗതിയും ആക്കിത്തീർക്കും.   കൈവിലങ്ങ്, ഏകാന്തതടവ് തുടങ്ങിയ സമ്പ്രദായങ്ങൾ അനുവദിച്ചുകൊണ്ട് കുറ്റാരോപിതരെ നികൃഷ്ടമായ അപമാനത്തിനും  നേരിട്ടുള്ള പീഡനങ്ങൾക്കും വിധേയരാക്കാൻ  പുതിയ കോഡ് അനുവദിക്കുന്നുണ്ട്.  പുതിയ കോഡുകൾ പ്രകാരം, നീതി തേടുന്ന ഒരു പൗരനും ഭരണകൂടവും തമ്മിലുള്ള സന്തുലിതാവസ്ഥ പൗരന്മാർക്ക്  എതിരായും ഭരണകൂടത്തിന്  അനുകൂലമായും മാറും.  സുതാര്യതയുടെയും ഉത്തരവാദിത്തത്തിൻ്റെയും ഇരട്ട തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു പൗര കേന്ദ്രീത സംവിധാനത്തിന് പകരം പുതിയ നിയമങ്ങൾ ഇന്ത്യയെ ഒരു യഥാർത്ഥ പോലീസ് സ്റ്റേറ്റ് ആക്കിമാറ്റും.
 

 കൊളോണിയൽ കാലഘട്ടത്തിലെ രാജ്യദ്രോഹ നിയമത്തിൻ്റെ അസ്വാസ്ഥ്യജനകമായ വർദ്ധിച്ച ഉപയോഗമാണ് 'രാജ്യദ്രോഹ'ത്തിൻ്റെ കൊളോണിയൽ നിർമ്മിതിയും  സ്വതന്ത്ര ജനാധിപത്യ റിപ്പബ്ലിക് എന്ന ആശയവും തമ്മിലുള്ള പൊരുത്തക്കേട് ചൂണ്ടിക്കാണിക്കാൻ സുപ്രീം കോടതിയെ പ്രേരിപ്പിച്ചത്.  വിമതർക്കെതിരെ രാജ്യദ്രോഹക്കേസുകൾ ചുമത്തുന്നത് നിർത്താൻ മോദി സർക്കാർ അന്ന് സമ്മതിച്ചിരുന്നു, ഇപ്പോൾ അത് കൊളോണിയൽ കാലത്തെ രാജ്യദ്രോഹ നിയമം പൂർണ്ണമായും ഇല്ലാതാക്കിയതായി അവകാശപ്പെടുന്നു.  ഗവൺമെൻ്റ് യഥാർത്ഥത്തിൽ ചെയ്തത് രാജ്യദ്രോഹത്തിന് പകരം കൂടുതൽ ഏകപക്ഷീയ സ്വഭാവത്തിലുള്ള ദേശവിരുദ്ധത ചുമത്തുക എന്നതാണ്.  വിയോജിപ്പുള്ള ശബ്ദങ്ങളെ ദേശവിരുദ്ധമായി മുദ്രകുത്തുകയും വിയോജിപ്പുള്ളവരെ പാക്കിസ്ഥാനിലേക്ക് അയക്കാനും മോദി അനുകൂലികൾ ആഹ്വാനം ചെയ്യുന്നത് പതിവായിരുന്നു.  ഇപ്പോൾ, ഇത്തരം ആരോപണങ്ങൾക്ക് പുതിയ രാജ്യദ്രോഹ നിയമത്തിൻ്റെ പിൻബലവും സർക്കാരിൻ്റെയും അതിൻ്റെ നയങ്ങളുടെയും പിന്തുണയും കിട്ടുമ്പോൾ , എതിർപ്പ് പ്രകടിപ്പിക്കുന്നവർ  ഇന്ത്യയുടെ പരമാധികാരത്തിനും ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണെന്ന കുറ്റം ചുമത്തി  ജയിലിൽ അടയ്ക്കപ്പെടാനുള്ള സാധ്യതയുണ്ട്. കർഷക പ്രസ്ഥാനത്തെ ഖാലിസ്ഥാൻ അനുകൂല അല്ലെങ്കിൽ ഖാലിസ്ഥാനി പിന്തുണയുള്ള പ്രസ്ഥാനമായി എങ്ങനെ തരംതാഴ്ത്താൻ ശ്രമിച്ചുവെന്ന് നമുക്കറിയാം.  സിഎഎ വിരുദ്ധ പ്രസ്ഥാനത്തെയും കർഷക പ്രസ്ഥാനത്തെയും പിന്തുണച്ചതിന് അല്ലെങ്കിൽ ഭരണഘടനാ മൂല്യങ്ങൾക്കെതിരായ വർദ്ധിച്ചുവരുന്ന ആക്രമണത്തെയും ഇന്ത്യയിലെ ജനാധിപത്യത്തിൻ്റെ അപചയത്തെയും എതിർത്തതിന് ഇന്ത്യൻ പ്രവാസികളായ  നിരവധിപ്പേരുടെ ഒസിഐ ( വിദേശത്തെ ഇന്ത്യൻ  പൗരത്വ) പദവി  എടുത്തുകളഞ്ഞിരിക്കുന്നു.  സത്യത്തെയും വിയോജിപ്പിനെയും അടിച്ചമർത്താൻ പതിവായി ഉപയോഗിക്കുന്ന കൊളോണിയൽ കാലഘട്ടത്തിലെ മറ്റൊരു നിയമം - അപകീർത്തി നിയമം - പുതിയ കോഡിൽ തൊടാതെ വിട്ടിരിക്കുന്നു.  പല തരത്തിൽ, പുതിയ നിയമാവലി യുഎപിഎ, പിഎംഎൽഎ എന്നിവ പോലെയുള്ള 'അസാധാരണമായ' ക്രൂരമായ നിയമങ്ങളെ പുതിയ മാനദണ്ഡമാക്കി മാറ്റും.  കൃത്യത, നീതി, വ്യക്തത - ആധുനിക നിയമശാസ്ത്രത്തിൻ്റെ മൂലക്കല്ലുകൾ - പുതിയ കോഡുകളിൽ  അവ്യക്തതയ്ക്കും ഏകപക്ഷീയതയ്ക്കും വഴിയൊരുക്കുന്നു.



 ഇന്ത്യയിലെ സാധാരണ ജനങ്ങൾ വളരെക്കാലമായി സ്ഥാപനവൽക്കരിക്കപ്പെട്ട നീതിനിഷേധങ്ങളാൽ  കഠിനമായി കഷ്ടപ്പെടുന്നു.  വൈവിധ്യമാർന്ന പാർശ്വവൽക്കരിക്കപ്പെട്ട സ്വത്വങ്ങളിലും ന്യൂനപക്ഷങ്ങളിലും ഉൾപ്പെടുന്ന ദരിദ്രർക്കും അടിച്ചമർത്തപ്പെട്ടവർക്കും, നീതി സാധാരണയായി ചിന്തിക്കാനാകാത്തതോ താങ്ങാനാകാത്തതോ ആയ ആഡംബരമാണ്, ഒരിക്കലും ഉറപ്പുള്ള അവകാശമല്ല.  മോദി ഭരണം ജനങ്ങളുടെ ഈ ദുരവസ്ഥ മുതലെടുത്ത് നിയമങ്ങൾ കൂടുതൽ അനീതി നിറഞ്ഞതാക്കുകവഴി  വ്യവസ്ഥയെ  കൂടുതൽ പ്രതികരണരഹിതവും ജനാധിപത്യവിരുദ്ധവുമാക്കുന്നു.  എന്നാൽ കോർപ്പറേറ്റ് അനുകൂല കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തിയ വിജയകരമായ സമരവും,  പുതിയ ക്രിമിനൽ ചട്ടങ്ങൾക്കെതിരായ ആദ്യത്തെ ജനകീയ പ്രതിഷേധമായി മാറിയ ട്രാൻസ്പോർട്ട് ജീവനക്കാരുടെ പണിമുടക്കും ശ്രദ്ധേയമായിരുന്നു. റോഡപകടങ്ങൾക്കുത്തരവാദികളാവുന്ന ഡ്രൈവർമാർക്കെതിരെ   ശിക്ഷ കൂടുതൽ കടുത്തതാക്കുന്നതിൽനിന്നും പിന്തിരിയാൻ സർക്കാരിനെ നിർബന്ധിതരാക്കിയത് പ്രസ്തുത പണിമുടക്ക് ആയിരുന്നു.   ഏതെങ്കിലും പുതിയ നിയമത്തിൻ്റെ അശുഭകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഒരിക്കൽ ബോധവാന്മാരായിക്കഴിഞ്ഞാൽ,  തിരിച്ചടിക്കാൻ ജനങ്ങൾക്ക് എപ്പോഴും കഴിയുമെന്നാണ്  മേൽപ്പറഞ്ഞ അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നത്.


 ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കാനുള്ള ജനങ്ങളുടെ ഇച്ഛാശക്തിയുടെ കരുത്ത് ആണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടമാക്കിയത്.  പുതിയ ക്രിമിനൽ കോഡുകൾ ഭരണഘടനയുടെ ആമുഖത്തിൽ അടങ്ങിയിരിക്കുന്ന  പ്രധാനവും അടിസ്ഥാനപരവുമായ രണ്ട് വാഗ്ദാനങ്ങളായ
 നീതിക്കും സ്വാതന്ത്ര്യത്തിനും എതിരാണ്. പുതിയ കോഡുകളുടെ പിന്നിലെ ദുഷിച്ച പദ്ധതിയെയും , ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ  അവ എങ്ങനെ തുരങ്കം വെക്കുന്നുവെന്നും വിശദീകരിക്കാൻ ശക്തമായതും സുസ്ഥിരവുമായ ഒരു കാമ്പെയ്ൻ നാം  ആരംഭിക്കണം.  ക്രിമിനൽ കോഡ് ഇന്ന് 'ഡീകോളനൈസേഷൻ' എന്ന പേരിൽ മാറ്റിസ്ഥാപിക്കുന്നത് പോലെ തന്നെ 'ഭാരതത്വം' ഇല്ലാത്ത ഒരു വിദേശ-പ്രചോദിതമായ കൊളോണിയൽ രേഖയെന്ന് ഭരണഘടനയെ വിശേഷിപ്പിച്ചുകൊണ്ടാണ് ആർഎസ്എസ് നേതൃത്വത്തിൽ ഭരണഘടന മാറ്റാനുള്ള  മുറവിളി ആരംഭിച്ചത്.  സാമൂഹികവും സാമ്പത്തികവുമായ നീതിക്കുവേണ്ടിയുള്ള പ്രസ്ഥാനത്തിന്  രാഷ്ട്രീയ നീതിക്കുവേണ്ടിയുള്ള ശക്തമായ കാമ്പെയ്‌ൻ പൂരകമാകേണ്ടതുണ്ട് , ഈ പോരാട്ടത്തിൽ ഇന്ത്യയുടെ പൗരസ്വാതന്ത്ര്യ പ്രസ്ഥാനത്തിൻ്റെയും പുരോഗമന നിയമനിർമ്മാണങ്ങളുടേയും  പ്രവർത്തനത്തിൻ്റെ നീണ്ട പാരമ്പര്യത്തിൻ്റെ മുഴുവൻ ശക്തിയും നാം പ്രയോജനപ്പെടുത്തണം.



No comments:

Post a Comment