Saturday 27 March 2021

 വശ്യവസ്തു (ഭേദഗതി) നിയമം 2020 [ECA 2020 ] നടപ്പാക്കുന്നതിനുള്ള പാർലമെന്ററി കമ്മിറ്റി ശുപാർശകളെ  ആൾ ഇന്ത്യാ കിസാൻ മഹാസഭ (AIKM) ശക്തമായി അപലപിക്കുന്നു 

ക്ഷ്യ വിഭവങ്ങളുടെ ലഭ്യത , ഉപഭോക്തൃതാല്പര്യങ്ങൾ, പൊതുവിതരണ സംവിധാനം എന്നിവയെ സാരമായി ബാധിക്കുന്ന വശ്യവസ്തു (ഭേദഗതി) നിയമം 2020 [ECA 2020] നടപ്പാക്കുന്നത് സംബന്ധിച്ച ശുപാർശകൾ സമർപ്പിക്കാനുള്ള പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിയോഗം മോദി സർക്കാർ വിളിച്ചുകൂട്ടിയത് അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കുന്ന അവസരത്തിൽ ആയിരുന്നു. പ്രതിപക്ഷ കക്ഷികളിൽപ്പെട്ട സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾക്ക് അവരുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മൂലം പ്രസ്തുത യോഗത്തിൽ പങ്കെടുക്കുക അസൗകര്യമായിരിക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ്  കേന്ദ്ര സർക്കാർ ചുരുങ്ങിയ ദിവസത്തെ നോട്ടീസ് നൽകുംവിധം അതിനുള്ള തീയ്യതി നിശ്ചയിച്ചത് എന്ന് ചൂണ്ടിക്കാട്ടിയ ആൾ ഇന്ത്യാ കിസാൻ സഭ സ്റ്റാന്റിംഗ് കമ്മിറ്റി ശുപാർശകൾ ശക്തിയായി അപലപിച്ചു. 

മോദി  സർക്കാരിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിക്കൊണ്ടാണ് സ്റ്റാന്റിംഗ് കമ്മിറ്റി അതിന്റെ ശുപാർശകൾ സമർപ്പിച്ചിരിക്കുന്നത്. പൂഴ്ത്തിവെപ്പുകാരായ വൻകിട മുതലാളിമാരുടെയും കോർപ്പറേറ്റ് കമ്പനികളുടെയും താൽപ്പര്യങ്ങൾക്കു വിധേയപ്പെട്ട് ECA 2020 നിയമം നടപ്പാക്കുമ്പോൾ പൊതു വിതരണ സമ്പ്രദായത്തിന് അത് അവസാനം കുറിക്കുമെന്നും തിന്നുന്ന പ്ലെയിറ്റുകൾ ദരിദ്രരുടെ കയ്യിൽനിന്ന്  തട്ടിപ്പറിക്കാൻ ഇടവരുത്തുമെന്നും AIKM ചൂണ്ടിക്കാട്ടി. ഭക്ഷ്യ വസ്തുക്കൾ മുതലാളിമാർക്ക് വൻ ലാഭം നേടിക്കൊടുക്കുന്ന ഉപഭോഗ വസ്തുക്കൾ ആയിത്തത്തീരുക എന്ന അവസ്ഥയാണ് അതുമൂലം രാജ്യത്ത് സംജാതമാവുന്നത് . 136 കോടിയോളം  വരുന്ന  ജനതയിൽ 56 % പേർ ഇപ്പോൾത്തന്നെ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന ഒരു രാജ്യത്തിന്റെ  ഭക്ഷ്യ സുരക്ഷിതത്വത്തിന് നേരെ അഴിച്ചുവിടുന്ന ക്രൂരമായ ആക്രമണമാണ് ഇത്.     

ഒരു വശത്ത് മോദി സർക്കാർ പറയുന്നത് കർഷകരുമായുള്ള ചർച്ച ഒറ്റ ഫോൺവിളിപ്പുറത്ത് എപ്പോൾ വേണമെങ്കിലും ആകാം എന്നാണെങ്കിലും, മറുവശത്ത് കൃഷി നിയമങ്ങൾ  നടപ്പാക്കാൻ ഉള്ള അണിയറനീക്കങ്ങൾക്ക് വേഗത കൂട്ടുകയാണ്. ഡെൽഹി അതിർത്തികളിൽ നാലു മാസക്കാലമായി തമ്പടിച്ചു പ്രക്ഷോഭം നടത്തുന്ന കർഷകരെ  എത്ര അവഗണനയോടെയാണ്  കേന്ദ്രസർക്കാർ കാണുന്നതെന്ന് ഇത് വ്യക്തമാക്കുന്നു. മൂന്നു കൃഷിനിയമങ്ങൾ എത്രയും വേഗത്തിൽ പിൻവലിക്കാനും മിനിമം താങ്ങുവിലയ്ക്ക്  നിയമസംരക്ഷണം ഉറപ്പാക്കാനും കേന്ദ്ര സർക്കാർ തയ്യാറായില്ലെങ്കിൽ പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കുമെന്ന് ആൾ ഇന്ത്യാ കിസാൻ മഹാസഭ (AIKM) മുന്നറിയിപ്പ് നൽകി.      

 

 AIKM condemns Parliamentary Committee Recommendation to Implement Essential Commodities (Amendment) Act 2020

The All India Kisan Mahasabha on condemned in strong words the Parliamentary Standing Committee's recommendation for implementation of the Essential Commoditios (Amendment) Act 2020 relating to food, consumer affairs and PDS. The Modi government called this meeting at short notice in the midst of elections in 5 states so that Opposition members would not be able to attend the meeting.

AIKM alleged that this step by the Parliamentary Standing Committee has been taken under pressure from the Modi government. This is in the interests of corporate companies and hoarders who own large capital. This is a law for ending the PDS system, snatching away food from the plate of the poor, and turning food items into fat-profit earning consumer goods. This is a cruel attack on the food security of our country where 56% of the 135 crore population suffer from malnutrition.

On the one hand the Modi government says talks with farmers are just a telephone call away; on the other hand it is pressing for hasty implementation of these laws. This step by the central government shows its complete indifference to the farmers camped on the Delhi borders for the last 4 months. AIKM has warned the central government that it should immediately repeal the three farm laws and give legal status to guarantee of MSP.

Sunday 21 March 2021

  പശ്ചിമ ബംഗാളിൽ  ഫാസിസ്റ്റുകൾ രണം കൈക്കലാക്കുന്നത്  തടയുക എന്ന വെല്ലുവിളി : പീപ്പ്ൾസ് ഡെമോക്രസിയിൽ പ്രസിദ്ധീകരിച്ച  കുറിപ്പിനു  ലിബറേഷന്റെ മറുപടി  

-  ലേഖനം 

- രാഷ്ട്രീയ നിരീക്ഷകൻ


 സി‌പി‌ഐ (എം‌എൽ) പശ്ചിമ ബംഗാളിൽ "തെറ്റായ വഴിക്ക് " തിരിഞ്ഞുവെന്ന്    ആരോപിക്കുന്ന  ഒരു രാഷ്ട്രീയ വിശകലനം സി‌പി‌ഐ (എം) വാരികയായ  പീപ്പിൾസ് ഡെമോക്രസി 2021 മാർച്ച് 14 ലെ ലക്കത്തിൽ പ്രസിദ്ധീകരിച്ചു .2021 മാർച്ച് 11 ന് നടന്ന ഓൺലൈൻ മീറ്റിംഗിനെത്തുടർന്ന് സി.പി.ഐ (എം) പൊളിറ്റ് ബ്യൂറോ പുറത്തിറക്കിയ 'പി.ബി കമ്യൂണിക്കേ ' യും വാരികയുടെ ഇതേ ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് . കേരളം, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നീ നിയമസഭകളിലേക്കും  ത്രിപുരയിലെ സ്വയംഭരണാധികാര ജില്ലാ കൗൺസിലിലേക്കും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ  , 'സി.പി.ഐ (എം )  പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ' ബി.ജെ.പിയെ പരാജയപ്പെടുത്തുക' എന്ന ലക്ഷ്യത്തിൽ ആണ് എന്ന് പ്രസ്തുത കമ്യൂണിക്കേ വ്യക്തമായും പറയുന്നുണ്ട്. അപ്പോൾ , പശ്ചിമ ബംഗാളിൽ സി.പി.ഐ (എം.എൽ) നിലപാട് എവിടെ,എന്തുകൊണ്ടാണ് തെറ്റാണെന്ന് സി.പി.ഐ (എം) കരുതുന്നത് ?

ഈ തിരഞ്ഞെടുപ്പുകളിൽ സി.പി.ഐ (എം.എൽ) സ്വീകരിച്ച നിലപാട് കൃത്യമായും എന്താണെന്ന് ആദ്യം  വായനക്കാരോട് പറയാം. സി.പി.ഐ (എം.എൽ)  കേരളത്തിലും ത്രിപുരയിലും മത്സരിക്കുന്നില്ല. കേരളത്തിൽ  ഇടതു ജനാധിപത്യ മുന്നണി(എൽ ഡി എഫ് ) ക്കും  ത്രിപുരയിലെ   സ്വയംഭരണാധികാര ജില്ലാ കൗൺസിൽ (എഡിസി) തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി(എൽ എഫ് ) ക്കും   പിന്തുണ നൽകുകയാണ് പാർട്ടി ചെയ്യുന്നത്.തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ആകട്ടേ , ബിജെപിക്കും സഖ്യകക്ഷികൾക്കുമെതിരായ പ്രധാന പ്രതിപക്ഷ സഖ്യത്തിന് പിന്തുണ നൽകുമ്പോൾത്തന്നെ 
യഥാക്രമം 12 ഉം  1 ഉം സീറ്റുകളിൽ  സ്വതന്ത്രമായി മത്സരിക്കുകയാണ് സിപിഐ (എം‌എൽ) ചെയ്യുന്നത്. അസമിൽ, സി.പി.ഐ (എം.എൽ), സി.പി.ഐ (എം) എന്നിവ ഒരേ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാണ് (പർവ്വത പ്രദേശ ജില്ലയായ കാർബി ആംഗ്ലോങ്ങിൽ സീറ്റ് പങ്കിടൽ നിർദ്ദേശത്തിൽ കോൺഗ്രസ് പിന്നോട്ട് പോയതിനാൽ ,തീർച്ചയായും,  സി.പി.ഐ (എം.എൽ) അവിടെ  സ്വതന്ത്രമായി മത്സരിക്കുകയാണ് ) .

പശ്ചിമ ബംഗാളിൽ സി.പി.ഐ (എം.എൽ) പന്ത്രണ്ട് സീറ്റുകളിൽ സ്വതന്ത്രമായി മത്സരിക്കുന്നു. പശ്ചിമ ബംഗാളിൽ മുൻപ് ഒരു കാലത്തും പാർട്ടി ഇടതു മുന്നണിയുടെ ഭാഗമായോ , സി പി ഐ (എം ) ആയി  തെരഞ്ഞെടുപ്പ് ധാരണയിലോ ഉണ്ടായിരുന്നില്ലെന്ന് ആദ്യമേ പറയട്ടെ. അതുകൊണ്ട് സിപിഐ (എം എൽ ) ഇടത്‌ മുന്നണിയുമായി തെറ്റിപ്പിരിഞ്ഞു എന്ന് ആരെങ്കിലും വിചാരിക്കുന്നുവെങ്കിൽ അതിൽ ഒരർത്ഥവുമില്ല. എന്നാൽപ്പോലും , മുൻ തെരഞ്ഞെടുപ്പുകളിൽ  പാർട്ടി  ഇടതു മുന്നണി സ്ഥാനാർത്ഥികളെ പല അവസരത്തിലും  പിന്തുണച്ചിരുന്നു. പ്രത്യേകിച്ച് 2011-ന് ശേഷം ഇടതു മുന്നണിക്ക് അധികാരം നഷ്ടപ്പെട്ടതുമുതൽ  ഇടതു മുന്നണിയെ പിന്തുണയ്ക്കുക എന്ന നയം ഇത്തരത്തിൽ കൂടുതൽ പ്രകടമായിരുന്നു. ഇപ്പോൾ  സി.പി.ഐ (എം.എൽ) മത്സരിക്കുന്ന 12 സീറ്റുകൾക്കപ്പുറം, 2016-ൽ ഇടതു മുന്നണി വിജയിച്ച 32 സീറ്റുകളിൽ പിന്നീട് ഇടതുമുന്നണിയുടെ എംഎൽഎ മാർ ടിഎംസി യിലേക്കോ ബിജെപി യിലേക്കോ കൂറ് മാറിയ 8  ഇടങ്ങളിലൊഴികെ എല്ലാ സീറ്റുകളിലും ഇടതു പക്ഷ  സ്ഥാനാർത്ഥികൾക്ക് പാർട്ടി പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട് .തീർച്ചയായും  ഈ  നിലപാടിനെ സംബന്ധിച്ച് സിപിഐ (എം) ന് ഒരു പ്രശ്നവുമുണ്ടാകാൻ വഴിയില്ല. 

പശ്ചിമ ബംഗാളിൽ മേൽപ്പറഞ്ഞ മണ്ഡലങ്ങൾക്കു പുറമേയുള്ള സീറ്റുകളിലെ  സി.പി.ഐ (എം.എൽ) നിലപാടാണ് അവരുടെ പ്രശ്‌നമെന്ന് അനുമാനിക്കാം. അവിടെ ബി.ജെ.പിയെ പരാജയപ്പെടുത്താൻ പാർട്ടി വോട്ടർമാരോട് അഭ്യർത്ഥിച്ചത് ഏതർത്ഥത്തിലാണ് പീപ്പ്ൾസ് ഡെമോക്രസി യിലെ വ്യാഖ്യാതാവ് എടുത്തിരിക്കുന്നത് ? 200 ലധികം സീറ്റുകളിൽ [സി.പി.ഐ (എം.എൽ)] പിന്തുണക്കുന്നത് തൃണമൂലിനെയാണ് എന്ന അർത്ഥത്തിൽ അവർ എടുത്തിരിക്കുക യാണെങ്കിൽ, സിപിഐ (എം) ന്റെ  സ്വന്തം കണക്കെടുപ്പിൽ 200 ലധികം സീറ്റുകളിൽ  പോരാട്ടം യഥാർത്ഥത്തിൽ ടിഎംസിയും ബിജെപിയും തമ്മിലുള്ളതാണ് എന്നായിരിക്കുമോ? പിഡി യിലെ നിരീക്ഷണം ഉപസംഹരിക്കുന്നതു ഇങ്ങനെയാണ് : 'പശ്ചിമ ബംഗാളിൽ   ബി.ജെ.പിയോട് പോരാടാനുള്ള മികച്ച രാഷ്ട്രീയ ശക്തിയായി ഇടതുമുന്നണിയെക്കാൾ  ടി.എം.സിയെ   പരിഗണിക്കുക  എന്ന സി.പി.ഐ (എം.എൽ) നയം വികലവും  നിർഭാഗ്യകരവും ആണ്. 

സിപിഐ (എം‌എൽ) നിലപാടിനെക്കുറിച്ച് മേൽപ്പറഞ്ഞ ഒരു നിഗമനത്തിൽ എത്താൻ എങ്ങിനെയാണ് സിപിഐ(എം ) ന്  സാധിക്കുന്നത് ?   സി.പി.ഐ (എം.എൽ) ഇടതുമുന്നണിയുടെയോ , ഇടതുമുന്നണി, കോൺഗ്രസ്, പുതുതായി ആരംഭിച്ച ഇന്ത്യൻ സെക്യുലർ ഫ്രണ്ട് എന്നിവ ഉൾപ്പെടുന്ന വലിയ തെരഞ്ഞെടുപ്പ് മുന്നണിയുടെയോ ഭാഗമല്ല. (ഇന്ത്യൻ സെക്കുലർ ഫ്രണ്ട്  മറ്റ് പാർട്ടികളുടെ പേരിലും  സ്ഥാനാർത്ഥികളെ നിർത്തുന്നുണ്ട് എന്നതും പ്രസ്താവ്യമാണ്.) അതെ സമയം, സി.പി.ഐ (എം.എൽ) കുറഞ്ഞത് രണ്ട് ഡസൻ സീറ്റുകളിലെങ്കിലും ഇടതു മുന്നണി  സ്ഥാനാർത്ഥികളെ പിന്തുണച്ചിട്ടുണ്ട്, എന്നാൽ , നേരത്തെ സൂചിപ്പിച്ച 12 സീറ്റിൽ ഒന്നിൽപ്പോലും   സിപിഐ (എം എൽ ) സ്ഥാനാർത്ഥിയെ തിരിച്ചു പിന്തുണയ്ക്കണമെന്നു സിപിഐ (എം) നു തോന്നിയിട്ടില്ല. ബി.ജെ.പിയോട് പോരാടുന്നതിന് സി.പി.ഐ (എം.എൽ) നേക്കാൾ മികച്ച ശക്തിയായി  കോൺഗ്രസ് അല്ലെങ്കിൽ ഐഎസ്എഫ് നെ  പരിഗണിക്കുന്നുണ്ടോ എന്ന് സിപിഐ (എം) നോട് ഞങ്ങൾ തിരിച്ചു ചോദിച്ചാൽ  എങ്ങിനെയിരിക്കും ? പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിൽ വരുന്നതിന്റെ യഥാർത്ഥ ഭീഷണിയെക്കുറിച്ച് ആശങ്കപ്പെടുന്ന ബഹുഭൂരിപക്ഷം ശക്തികളെയും സംബന്ധിച്ചിടത്തോളം, തിരഞ്ഞെടുപ്പിലെ വോട്ടിംഗ് ശേഷി ആണ് മുഖ്യ പരിഗണനാവിഷയം.  ആകർഷണം. നിരവധി പ്രതിപക്ഷ പാർട്ടികൾ ബിജെപിക്കെതിരെ ടിഎംസിയെ പരസ്യമായി പിന്തുണച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിൽ ഒട്ടാകെ നടക്കുന്ന "ബിജെപി ക്കു വോട്ടില്ല"എന്ന ക്യാമ്പെയിനിൽ ആയാലും സംയുക്ത കിസാൻ മോർച്ചയുടെ  നേതാക്കൾ ബംഗാളിൽ സഞ്ചരിച്ചു കൊണ്ട് നടത്തിവരുന്ന ബിജെപി വിരുദ്ധ പ്രചാരണ പരിപാടികളിൽ ആയാലും ആർക്കു വോട്ടു ചെയ്യണമെന്ന കാര്യം വോട്ടർമാരുടെ സ്വന്തം യുക്തിക്കും വിവേചനശേഷിക്കും  വിട്ടുകൊടുക്കുകയാണ്  ചെയ്യുന്നത്. 

ഇന്ത്യൻ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമായ ഈ ഘട്ടത്തിൽ പശ്ചിമ ബംഗാളിലെ സിപിഐ (എം)ന്റെ അടവുപരമായ നിലയുടെയും രാഷ്ട്രീയ പങ്കിന്റെയും വ്യക്തമായ പോരായ്മകളെ സി.പി.ഐ (എം.എൽ) തുറന്നുകാട്ടുകയും ചോദ്യം ചെയ്യുകയും ചെയ്തതാണ് സിപിഐ(എം ) ന്റെ യഥാർത്ഥ പ്രശ്നം. പശ്ചിമ ബംഗാളിൽ ബി.ജെ.പി അധികാരത്തിൽ വരുന്നത് സംഘപരിവാർ -ബി.ജെ.പി ഫാസിസ്റ്റ് ആക്രമണത്തിന്റെ വൻതോതിലുള്ള വർദ്ധനവിന് കാരണമാകുമെന്ന് മുൻകൂട്ടി അറിയാൻ പ്രയാസമില്ല (കൂട്ടത്തിൽ പറയട്ടെ, ഫാസിസ്റ്റ് എന്ന വാക്ക് ഈ സന്ദർഭത്തിൽ ഉദ്ധരണിയിൽ അല്ല ഇവിടെ ഉപയോഗിക്കുന്നത്; പി.ഡി. എഴുത്തുകാരും  / എഡിറ്റർമാരും അവർക്ക്  നന്നായി അറിയാവുന്ന കാരണങ്ങളാൽ ഫാസിസ്റ്റ് എന്ന വാക്ക് ഉപയോഗിക്കുമ്പോൾ പതിവായി അത് ഉദ്ധരണിക്കുള്ളിൽ ആക്കാറുണ്ട് )  ഒരു പതിറ്റാണ്ട് മുമ്പ് വരെ പശ്ചിമ ബംഗാളിൽ അധികാരത്തിലിരുന്നതും സ്വാതന്ത്ര്യാനന്തര കാലം മുതൽ പതിറ്റാണ്ടുകളായി കെട്ടിപ്പടുത്ത സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് അടിത്തറയുടെയും സ്വാധീനത്തിന്റെയും ഏറ്റവും വലിയ അവകാശിയായി ചരിത്രപരമായി ഉയർന്നുവന്നതുമായ  ഒരു പാർടി എന്ന നിലയിൽ സിപിഐ(എം )ന് . ടി‌എം‌സിയെ കുറ്റപ്പെടുത്തിക്കൊണ്ട് മാത്രം ബിജെപിയുടെ ഈ ഭയാനകമായ ഉയർച്ചയെ വിശദീകരിക്കാൻ ആവില്ല. പശ്ചിമ ബംഗാളിൽ ബിജെപി യുടെ വളർച്ചയ്ക്ക് ഏക നിമിത്തമായി തൃണമൂലിനെ ചൂണ്ടിക്കാട്ടുമ്പോൾ ത്രിപുരയിൽ സിപിഐ (എം) എന്തുകൊണ്ടാണ് ബിജെപി യെ തടയുന്നതിൽ പരാജയപ്പെട്ടത് എന്ന് വിശദീകരിക്കേണ്ടിവരും ..


പശ്ചിമ ബംഗാളിലെ ടിഎംസി ഭരണം ഒരു വശത്ത് ഭീകരത, അക്രമം, അഴിമതി എന്നിവയു ടേയും മറുവശത്ത് ജനപ്രിയ മുദ്രാവാക്യങ്ങളുടേയും  ക്ഷേമപദ്ധതികളുടേയും കഥകൾ പറയുന്നു.  . സി.പി.ഐ (എം) അണികളുടെയും എം.എൽ.എമാരുടെയും ഭാഗത്തുനിന്ന് ബി.ജെ.പിയിലേക്കുള്ള കൂടുമാറ്റം തുടക്കത്തിൽ കാണപ്പെട്ടിരുന്നത്  ടിഎംസി ഭീകരതയോടുള്ള  പ്രതികരണമായിട്ടാണ്. ഫലപ്രദമായ പ്രതിരോധം വാഗ്ദാനം ചെയ്യാൻ  കഴിയുന്ന  അവസ്ഥയിൽ ആയിരുന്നില്ല സിപിഐ (എം) എന്നതായിരുന്നു അതിനു കാരണം.   എന്നാൽ 2016 മുതൽ, സിപിഐ (എം) നെ ബഹുജനാടിത്തറ ഒലിച്ചുപോയതു   ഭയാനകമായ അനുപാതത്തിലായിരുന്നു.  2019 പാർലമെന്റ് തെരഞ്ഞെടുപ്പു ആയപ്പോഴേക്കും  സിപിഐ (എം) ന്റെ സ്ഥാനാർത്ഥികളിൽ ഒരാൾക്ക് ഒഴികെ ബാക്കി  എല്ലാവര്ക്കും കെട്ടിവെച്ച തുക പോലും നഷ്ട്ടപ്പെട്ടു. വോട്ട് വിഹിതം ഒറ്റ അക്കത്തിലേക്ക് (7%) കുറഞ്ഞു. ത്രിപുരയുടെ അനുഭവം പശ്ചിമ ബംഗാളിലെ സി.പി.ഐ (എം) ന് മുന്നറിയിപ്പ് നൽകേണ്ടതായിരുന്നുവെങ്കിലും, പശ്ചിമ ബംഗാളിലെ പാർട്ടിയുടെ വലിയൊരു വിഭാഗം 'ആജ് റാം, പരേ ബാം' (ഇന്ന് റാം , പിന്നീട് ഇടത്) കെണിയിൽ അകപ്പെട്ടു. അപകടകരമായ 2019 ഇടിവിന് ശേഷവും തുടരുന്ന ഈ അവസ്ഥയെ ഫലപ്രദമായി ചെറുക്കാനുള്ള ഒരു ശ്രമവും പാർട്ടിയുടെ ഭാഗത്ത് ഉണ്ടായിട്ടില്ല.  

പശ്ചിമ ബംഗാളിലെ ജനങ്ങളുടെ ശ്രദ്ധ ആകർഷിക്കാൻ നിങ്ങൾ ആദ്യം നിങ്ങളുടെ ടിഎംസി വിരുദ്ധ യോഗ്യതാപത്രങ്ങൾ നൽകണമെന്ന് പിഡി കമന്ററി ഞങ്ങളോട് പറയുന്നു. തീർച്ചയായും,  ഇക്കാര്യത്തിൽ സി‌പി‌ഐ (എം) ന്  ഒരു കുറവും ഉള്ളതായി കണ്ടെത്താനാവില്ല! എന്നിട്ടും ടി‌എം‌സിയെക്കാൾ നല്ലതും  കൂടുതൽ‌ പ്രാപ്യവുമായ ബദലിനായി  സി‌പി‌ഐ (എം) വോട്ടർ‌മാർ‌ ബിജെപിയിലേക്ക്  ആകർഷിക്കപ്പെടുന്നുണ്ടെങ്കിൽ ‌, സി‌പി‌ഐ (എം) അതിന്റെ സമീപനം പുനപ്പരിശോധിച്ച് അതിന്റെ ഗതി ശരിയാക്കേണ്ട സമയമായില്ലേ ? ടി‌എം‌സി വിരുദ്ധ ക്രെഡൻ‌ഷ്യലുകളല്ല , നിങ്ങളുടെ കാമ്പെയ്‌നിലെ  ബിജെപി വിരുദ്ധതയുടെ സത്യാവസ്ഥ എത്രത്തോളം എന്നതാണ്  പ്രശ്‌നം. സി.പി.ഐ (എം) ബി.ജെ.പിയെ കുറച്ചുകാണുകയോ ബി.ജെ.പിയെയും ടി.എം.സിയെയും തുലനം ചെയ്യുകയോ ചെയ്യുന്നില്ലെന്ന് പി.ഡി കമന്ററി പറയുന്നു. എന്നിട്ടും, യഥാർത്ഥ ജീവിതത്തിലെ സി.പി.ഐ (എം) വ്യവഹാരങ്ങൾ  പിന്തുടരുന്ന ഓരോ രാഷ്ട്രീയ നിരീക്ഷകന്നും  സി.പി.ഐ (എം) നേതാക്കളുടെ  പ്രസ്താവനകളും പ്രസംഗങ്ങളും എത്രവേണമെങ്കിലും എടുത്തുകാട്ടാനാവും.  ടി.എം.സിയെയും ബി.ജെ.പിയെയും തുല്യമാക്കുന്ന മുദ്രാവാക്യങ്ങൾ സി.പി.ഐ (എം) റാലികളിൽ മുഴങ്ങിയതും എത്രയോ തവണയാണ്. 

വാജ്‌പേയി കാലഘട്ടത്തിൽ ടി‌എം‌സി കുറച്ചുകാലം  എൻ‌ഡി‌എയിൽ അംഗമായിരുന്നത്‌കൊണ്ടു മാത്രം , ഇപ്പോൾ പോലും ടി‌എം‌സിയെ ഒരു വെർച്വൽ എൻ‌ഡി‌എ ഘടകമായി കണക്കാക്കാൻ സി‌പി‌ഐ (എം) ആഗ്രഹിക്കുന്നു. ടിഎംസി-ബിജെപി സഖ്യം പശ്ചിമ ബംഗാളിൽ വലിയ അനുരണനം കണ്ടെത്തിയില്ല എന്നതാണ് വസ്തുത. വാസ്തവത്തിൽ, 2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പും 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പും ബിജെപിയുടെയും ടിഎംസിയുടെയും ഏറ്റവും താഴ്ന്ന പ്രകടനമാണ്  അടയാളപ്പെടുത്തിയിരുന്നു.  സിപിഐ (എം) ന്റെ  ഏറ്റവും മികച്ച നിയമസഭ പ്രകടനം 2006 ലാണ് നടന്നത്. 2014 അവസാനത്തോടെ മോദി ടി‌എം‌സിയെ ഒരു സഖ്യകക്ഷിയായി സൂചിപ്പിച്ചിരുന്നുവെന്നത്  ശരിയാണ്, പക്ഷേ യഥാർത്ഥ ജീവിതത്തിൽ  മറ്റൊരു വഴിത്തിരിവാണ് ഉണ്ടായത്.  അയൽസംസ്ഥാനമായ ബീഹാറിലെ നിതീഷ് കുമാർ എൻ‌ഡി‌എയിലേക്ക് മടങ്ങിയപ്പോൾ പശ്ചിമ ബംഗാൾ സർക്കാർ ആ ഗതി പിന്തുടരാൻ വിസമ്മതിക്കുകയായിരുന്നു.  അടുത്തകാലം വരെ  എൻ‌ഡി‌എ സഖ്യകക്ഷികളായ ശിവസേന, അകാലിദൾ എന്നിവപോലും ബിജെപിയിൽ നിന്ന് അകന്ന  സാഹചര്യത്തിൽ, ടി‌എം‌സിയെ ബിജെപിയുമായി ബന്ധിപ്പിക്കുന്നതിന് എന്ത് ന്യായമാണ് ഉള്ളത് ? 


ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ ടി.എം.സിയെ പൊരുത്തമില്ലാത്ത ശക്തിയായി തുറന്നുകാട്ടുകയും ബി.ജെ.പി വിരുദ്ധ പോരാട്ടത്തിൽ ഇടതുപക്ഷത്തെ സ്ഥിരതയാർന്ന മുന്നണിയായി സ്ഥാപിക്കുകയും ചെയ്യുന്നത് ഒരു കാര്യമാണ്, എന്നാൽ ടി.എം.സിയെ ബി.ജെ.പിയുമായി കൂട്ടിക്കലർത്തുകയെന്നത് തികച്ചും വ്യത്യസ്തമായ ഒരു പ്രസ്താവമാണ്. . അവയെ ഒന്നിച്ച് 'ബിജെമൂൽ ' എന്ന് വിളിക്കുന്നു.  പുൽവാമയ്ക്ക് ശേഷമുള്ള 2019 ലെ പ്രചാരണത്തിനിടയിലും ടിഎംസി 43 ശതമാനത്തിലധികം വോട്ട് നേടി.
ആരാണ് ഈ വോട്ടർമാർ? പശ്ചിമ ബംഗാളിലെ ഗ്രാമീണരും , നഗരങ്ങളിലെ ദരിദ്ര ജനസംഖ്യയുടെ വലിയൊരു വിഭാഗവും , ദശലക്ഷക്കണക്കിന് സ്ത്രീകളും , സംസ്ഥാനത്തെ മുസ്ലീം വോട്ടർമാരിൽ ഭൂരിഭാഗവും ആണ് അവർ. . അവരിൽ പലരും മുൻകാലങ്ങളിൽ ഇടതുപക്ഷ വോട്ടർമാരും അനുഭാവികളും  ആയിരുന്നു, ഇപ്പോഴും ബി.ജെ.പിയുടെ സാമുദായിക ധ്രുവീകരണ അജണ്ടയേയും , കോർപ്പറേറ്റ് ആധിപത്യ വാഴ്ചയേയും അവർ തള്ളിക്കളയുന്നു. 

പശ്ചിമ ബംഗാൾ ഒരു സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നുവെന്ന് പിഡി വ്യാഖ്യാനം നമ്മെ ഓർമ്മിപ്പിക്കുന്നു. തീർച്ചയായും, ഇത് ഒരു നിയമസഭാ തെരഞ്ഞെടുപ്പാണ്, സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ടായിരിക്കണം. മോദി സർക്കാർ എല്ലാ അധികാരങ്ങളെയും അതിവേഗം കേന്ദ്രീകരിക്കുകയും ഭരണഘടനയെയും നമ്മുടെ ഭരണഘടനാ മൂല്യങ്ങളുടെ കേന്ദ്രമായ മതേതരത്വം, ജനാധിപത്യം, വൈവിധ്യം എന്നിവയുടെ ആശയങ്ങൾ ചവിട്ടിമെതിക്കുകയും ചെയ്യുന്ന 2021 ലാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതെന്നും നാം ഓർക്കണം. പ്രതിപക്ഷത്തിന്റെ കയ്യിൽ  ഭരണം നിലനിൽക്കുന്ന  സംസ്ഥാനങ്ങളിലൊന്നാണ് പശ്ചിമ ബംഗാൾ, അതിനെ കീഴടക്കാൻ ബിജെപി ആഗ്രഹിക്കുന്നു. പശ്ചിമ ബംഗാളിന്റെ  പുരോഗമന പാരമ്പര്യവും എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളാൻ കഴിവുള്ള സംസ്കാരവും ഇന്ന്  അപകടത്തിലാണ്, പശ്ചിമ ബംഗാളിനെ  ബിജെപി പിടിച്ചെടുക്കുന്ന അവസ്ഥ വന്നാൽ അത്  പ്രതിപക്ഷ ഇടം കൂടുതൽ ചുരുക്കുകയും രാജ്യത്തിന്റെ  ഫെഡറൽ ചട്ടക്കൂടിനെ ദുർബലപ്പെടുത്തുകയും ചെയ്യും. അതുകൊണ്ടാണ്  പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് രാജ്യം മുഴുവൻ ശ്രദ്ധയോടെ വീക്ഷിക്കുന്നത്.

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് സംസ്ഥാനത്തിന്റെ  പശ്ചാത്തലത്തിൽ ഒതുക്കി നിർത്താൻ തീവ്രമായി ആഗ്രഹിക്കുന്നത് ബിജെപിയാണ്. ഇന്ന് പശ്ചിമ ബംഗാളിനുള്ളിൽ  മാറ്റത്തിനുള്ള അഭിനിവേശം  പ്രാഥമികമായി തങ്ങൾക്കാണ് നേട്ടം ഉണ്ടാക്കുക എന്ന് ബിജെപി കണക്കുകൂട്ടുന്നു. വർദ്ധിച്ചുവരുന്ന സാമുദായിക ധ്രുവീകരണവും പുതിയ പാർട്ടിക്ക് അവസരം നൽകാനുള്ള ആഹ്വാനവും ബിജെപിയെ അനുകൂലിക്കുന്ന ഘടകങ്ങളാണ്. പശ്ചിമ ബംഗാളിനെ ദേശീയ പശ്ചാത്തലത്തിൽ നിന്ന് വേർപെടുത്തുകയെന്ന ഈ സാമാന്യബുദ്ധിയെയാണ്  ബി.ജെ.പി പ്രോത്സാഹിപ്പിക്കുന്നത് . ഇതിനെ വെല്ലുവിളിക്കാനും,    മോദി സർക്കാരിനെയും ബി.ജെ.പിയെയും പ്രതിസന്ധിയിലാക്കാനും ഇടതുപക്ഷ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്  കഴിയണം.  എൽ‌എഫ്‌-ഐ‌എൻ‌സി-ഐ‌എസ്‌എഫ് സഖ്യ ത്തിന്റെ ഫെബ്രുവരി 28 ബ്രിഗേഡ് റാലി നൽകിയത് മേല്പറഞ്ഞതിനു കടകവിരുദ്ധമായ ,തികച്ചും വ്യത്യസ്തമായ ഒരു സന്ദേശമാണ് . ചരിത്രം കുറിക്കുന്ന കർഷക പ്രസ്ഥാനത്തിന്റെ അസാധാരണമായ പശ്ചാത്തലത്തിനും അഭൂതപൂർവമായ വിലക്കയറ്റം, തൊഴിലില്ലായ്മ, കോർപ്പറേറ്റ് ആക്രമണം എന്നിവയാൽ അടയാളപ്പെടുത്തിയ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കെതിരെയും. പശ്ചിമ ബംഗാളിനെ ബിജെപിയുടെ കൈകളിൽ നിന്ന് രക്ഷിക്കുന്നതിനേക്കാൾ പ്രധാന ലക്ഷ്യമായി ടിഎംസിയെ പുറത്താക്കുക എന്ന ആഹ്വാനം ആണ്  റാലി ഉയർത്തിയത് .  ഫലത്തിൽ റാലിയുടെ ലോഞ്ചിംഗ് പാഡായി മാറിയ ഐ‌എസ്‌എഫിന്റെ പ്രഖ്യാപനങ്ങൾ മിക്കവാറും സംസ്ഥാന സർക്കാരിനെതിരെയാണ്.

ടി‌എം‌സി ഒരു ആർ‌ജെഡിയല്ലെന്ന് പി‌ഡി കമന്ററി നമ്മെ ഓർമ്മിപ്പിച്ചു. ഒരു സ്വതന്ത്ര പ്രതിപക്ഷത്തിന്റെ  പങ്ക് വഹിക്കുന്ന  കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന നിലയിൽ നമ്മുടെ സാന്നിധ്യം ഉള്ള മിക്കവാറും എല്ലാ  സംസ്ഥാനങ്ങളിലും നമുക്ക് കനത്ത വില നൽകേണ്ടിവന്നിട്ടുണ്ട് .  ആർ‌ജെഡി ഭരിച്ച ബീഹാർ, കോൺഗ്രസ് ഭരിക്കുന്ന അസം, ബിജെപി ഭരിക്കുന്ന ജാർഖണ്ഡ് , അല്ലെങ്കിൽ ഇടതു പക്ഷം ഭരിക്കുന്ന പശ്ചിമ ബംഗാൾ ഇവയെല്ലാം അക്കൂട്ടത്തിൽപ്പെടുന്നു.  ബീഹാറിൽ  എത്രയോ കൂട്ടക്കൊലകൾ നമുക്ക് നേരിടേണ്ടി വന്നിട്ടുണ്ട്, എന്നാൽ 1993 ൽ ഇടതുപക്ഷ ഭരണം നടത്തുന്ന പശ്ചിമ ബംഗാളിലെ ബർദമാനിൽ നടന്ന കരണ്ട കൂട്ടക്കൊലയും 1980 ൽ ത്രിപുരയിൽ നടന്ന ഹുറുവ കൊലപാതകങ്ങളും ക്രൂരമായിരുന്നു. ഫ്യൂഡൽ സേനയും നമ്മുടെ രാഷ്ട്രീയ എതിരാളികളും ബീഹാറിലും അസം, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും നടത്തിയ രാഷ്ട്രീയ അതിക്രമങ്ങളിൽ നിരവധി നേതാക്കളെ ഞങ്ങൾക്ക് നഷ്ടമായി. ആർ‌ജെ‌ഡി ഭരിക്കുന്ന ബീഹാറിലെ സഖാക്കളായ മണി സിംഗ്, ചന്ദ്രശേഖർ, മഞ്ജു ദേവി, ബിജെപി ഭരിക്കുന്ന ജാർഖണ്ഡിലെ സഖാവ് മഹേന്ദ്ര സിംഗ്, കോൺഗ്രസ് ഭരിക്കുന്ന അസമിലെ സഖാക്കളായ അനിൽ ബറുവയും ഗംഗാറാം കോളും ഇടതുപക്ഷ ഭരണം നടത്തുന്ന പശ്ചിമ ബംഗാളിലെ സഖാവ് അബ്ദുൽ ഹലീമും നമ്മുടെ രാഷ്ട്രീയ എതിരാളികളാൽ  കൊല്ലപ്പെട്ട പ്രമുഖരായ നേതാക്കളിൽ ചിലരാണ്. എന്നാൽ  ഇടതുപക്ഷ പ്രസ്ഥാനത്തിനും ഇന്ത്യയിലെ ജനാധിപത്യത്തിന്റെ അടിത്തറയ്ക്കും മുഖ്യ ഭീഷണിയായി ബിജെപിയെ കാണാതിരിക്കാൻ ഇത് ഞങ്ങളെ പ്രേരിപ്പിച്ചിട്ടില്ല. ലോകമെമ്പാടുമുള്ള ഫാസിസ്റ്റ് ശക്തികളുടെ പ്രധാന നിർവചനം ന്യൂനപക്ഷങ്ങൾക്കും പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകാർക്കുമെതിരെ ഭരണകൂടവും ഭരണകൂട ബാഹ്യ ശക്തികളും  വിദ്വേഷം, വിവേചനം, അക്രമം എന്നിവ അഴിച്ചുവിടുന്ന രാഷ്ട്രീയമാണ്. ബിജെപിയും ഇന്ത്യയെ ഒരു ഹിന്ദു-മേധാവിത്വ ​​രാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമങ്ങളുമാണ് ഇന്ത്യയിലെ ജനാധിപത്യത്തിന് നേരിടാനുള്ള ഫാസിസ്റ്റ് അപകടത്തിന്റെ പ്രധാനഘടകങ്ങൾ .
ഒരു സ്വതന്ത്ര കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന നിലയിൽ ബീഹാറിലെ പതിനഞ്ച് വർഷത്തെ ആർ‌ജെഡി ഭരണത്തിലും പശ്ചിമ ബംഗാളിലെ 34 വർഷത്തെ ഇടതുപക്ഷ ഭരണത്തിലും ഞങ്ങൾ ബീഹാറിൽ നിരന്തരമായ ആക്രമണങ്ങൾ നേരിട്ടു . എന്നിട്ടും ബിജെപിയുമായി കൈകോർത്ത  നിതീഷ് കുമാറിനെ ഞങ്ങൾ സഹായിച്ചില്ല. 

പശ്ചിമ ബംഗാളിൽ ടി‌എം‌സിയുമായി യാതൊരുവിധ സഹകരണവും രേഖപ്പെടുത്താത്ത ഇടതുമുന്നണിക്ക് പുറത്തുള്ള ഏക ഇടതുപക്ഷ പാർട്ടിയാണ് ഞങ്ങൾ. സി‌പി‌ഐ (എം) ന് പകരം അധികാരത്തിൽ വന്നപ്പോൾ മമത ബാനർജി നന്ദി പറഞ്ഞതിന്റെ ഒരു ഉദാഹരണവും ഞങ്ങളുടെ  ഓർമയിലില്ല.  എന്നാൽ, ഇന്ന് ഞങ്ങളുടെ ധീരമായ ബിജെപി വിരുദ്ധ നിലപാടിന് അവർ നന്ദി പറഞ്ഞാൽ അത് പൂർണ്ണമായും മാറിയ സന്ദർഭത്തിലേക്കാണ്  വിരൽ ചൂണ്ടുന്നത് . . മമതാ ബാനർജി സി.പി.ഐ (എം.എൽ) നോട്  നന്ദി പറഞ്ഞു എന്ന് പുകിൽ ഉണ്ടാക്കുന്ന പീപ്പ്ൾസ് ഡെമോക്രസി ലേഖനകർത്താവ് , 2019 തെരഞ്ഞെടുപ്പിൽ ബി ജെ പി യെ മെച്ചപ്പെട്ട നിലയിലെത്താൻ സഹായിച്ചതിന് സി പി ഐ (എം) അണികളോട്  പരസ്യമായി നന്ദി പറയുകയും,  2021 തെരഞ്ഞെടുപ്പിൽ തുടർന്നും കൂടുതൽ മെച്ചപ്പെട്ട  സഹകരണം അഭ്യർത്ഥിക്കുകയും ചെയ്ത ബി ജെ പി നേതാക്കളെക്കുറിച്ച് എന്താണ്
ഒന്നും പറയാത്തത് ? ഏതായാലും, ഒരു  കമ്യൂണിസ്ററ് പാർട്ടിയെന്ന നിലയിൽ ഞങ്ങളുടെ പ്രാഥമികമായ ഉൽക്കണ്ഠ ഒരു ഫാസിസ്റ്റ് ഏറ്റെടുക്കലിന്റെ കടുത്ത അപകടത്തിൽനിന്ന് പശ്ചിമ ബംഗാളിനെ എങ്ങിനെ രക്ഷിക്കും എന്നത് തന്നെയാണ്. 

2011 ന് ശേഷവും, പ്രത്യേകിച്ച് 2014 ന് ശേഷവും, പശ്ചിമ ബംഗാളിലെ രാഷ്ട്രീയ വിന്യാസം വിശാലമായ ഇടതുപക്ഷ ഐക്യത്തിന്റെ വികാസത്തിനും ഏകീകരണത്തിനും സഹായകമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. ആദ്യം കോൺഗ്രസുമായി സഖ്യമുണ്ടാക്കി അധികാരത്തിൽ  തിരിച്ചുവരുന്നതിലായിരുന്നു  സിപിഐ(എം) ൻറെ  ശ്രദ്ധ. 
 ഇപ്പോൾ പുതുതായി രൂപംകൊണ്ട ഐ‌എസ്‌എഫ് ന്റെ രംഗപ്രവേശം ഇടതുപക്ഷ പുനരുജ്ജീവനത്തിനുള്ള പരിശ്രമങ്ങളുടെ പ്രാധാന്യം തന്നെ കുറച്ചുകാണാൻ സി പി ഐ (എം) നെ പ്രേരിപ്പിക്കുകയാണ്.  ബിജെപി വിരുദ്ധമായ റോൾ ശക്തമായി നിർവഹിച്ചുകൊണ്ട് മാത്രമേ ഇടതുപക്ഷത്തെ  പശ്ചിമ ബംഗാളിൽ പുനരുജ്ജീവിപ്പിക്കാൻ കഴിയൂ.  ഇന്ത്യയിലുടനീളമുള്ള ഇടതുപക്ഷ, ജനാധിപത്യ ശക്തികൾ പശ്ചിമ ബംഗാളിലെ ഇടതുപക്ഷം  ഫാസിസത്തിനെതിരേ നിലയുറപ്പിച്ച  ഒരു കോട്ട എന്നപോലെ അതിന്റെ ചരിത്രപരമായ ഉത്തരവാദിത്തം നിർവഹിക്കുമെന്ന് പ്രതീക്ഷിച്ചപ്പോൾ, സി.പി.ഐ (എം) അതിന്റെ ടി.എം.സി വിരുദ്ധ യോഗ്യതാപത്രങ്ങളിൽ കൂടുതൽ ശ്രദ്ധാലുവാണ്.
ബിജെപിയുടെ 'ഇരട്ട എഞ്ചിൻ പര്യവേഷണം'പശ്ചിമ ബംഗാളിലെ ജനങ്ങൾ പിടിച്ചു നിർത്തുമെന്നും, അതിന്റെ ഫാസിസ്റ്റ് പദ്ധതികൾക്ക്  ഉചിതമായ രീതിയിൽ മറുപടി നൽകുമെന്നും ഞങ്ങൾ ഇപ്പോഴും പ്രതീക്ഷിക്കുന്നു;  പശ്ചിമ ബംഗാളിലെ ഇടതു പക്ഷത്തിന് അതിന്റെ കരുത്തുറ്റ ശബ്ദം വീണ്ടെടുത്തുകൊണ്ട്  ,ജനാധിപത്യത്തിന്റെ നേതൃപദവിയിലേക്ക് തിരിച്ചുവരാൻ ഇനിയും കഴിയുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. 

 http://cpiml.net/liberation/2021/03/the-challenge-of-saving-west-bengal-from-fascist-takeover-liberations-reply-to?fbclid=IwAR2GjyrMjeA5Tot-GCoCOIhxQGnb8HRCLZffQU4AX3ch7x2zMpn--20AfC0

Wednesday 17 March 2021

ബിജെപി വിമുക്ത കേരളത്തിനുവേണ്ടി നിലകൊള്ളുക 

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾക്ക് വോട്ടുചെയ്യുക 


* സി പി ഐ (എം എൽ) ലിബറേഷൻ* 

ഒരു നിയമസഭാതെരഞ്ഞെടുപ്പിനെക്കൂടി കേരളം അഭിമുഖീകരിക്കുകയാണ്. മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ചു വ്യത്യസ്തവും നിർണ്ണായകവുമായ ഒരു രാഷ്ട്രീയ അന്തരീക്ഷത്തിലാണ് ഈ തെരഞ്ഞെടുപ്പ് നടക്കുന്നത്.കേന്ദ്രത്തിലെ ബിജെപി സർക്കാരിൽനിന്നും രാജ്യം വളരെയേറെ വിഷമതകൾ അഭിമുഖീകരിക്കുന്നു. ന്യൂനപക്ഷങ്ങൾക്കും ദളിതുകൾക്കും ദുർബ്ബല ജനവിഭാഗങ്ങൾക്കും ജീവിക്കുവാൻ കഴിയാത്ത സാമൂഹിക രാഷ്രീയ അരക്ഷിതാവസ്ഥ ഇവിടെ നിരന്തരം രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. തൊഴിലാളികൾ സമരം ചെയ്തു നേടിയെടുത്ത ആനുകൂല്യങ്ങൾ പുതിയ നിയമങ്ങളിലൂടെ കേന്ദ്രസർക്കാർ കവർന്നെടുക്കുന്നു . 

നാടിന്  അന്നം നൽകുന്ന കർഷകർ ഇന്ന് ധീരോദാത്തമായ ഒരു സമരമുഖത്താണ്. വിദ്യാർത്ഥികളും യുവാക്കളും തൊഴിലാളികളും ബുദ്ധിജീവികളും കലാകാരന്മാരും എഴുത്തുകാരും കവികളും സാമൂഹ്യപ്രവർത്തകരും ദേശസ്നേഹികളും ഈ സമരത്തെ പിന്തുണച്ചുകൊണ്ട് രാജ്യത്താകമാനം അണിനിരക്കുന്നു. അതിജീവനത്തിന്നും നീതിക്കും വേണ്ടി നടത്തുന്ന ഈ സമരത്തെ ദേശവിരുദ്ധ ഗൂഢാലോചനയായും തീവ്രവാദബന്ധം ആരോപിച്ചും അടിച്ചമർത്താനുള്ള നീക്കങ്ങൾ സർക്കാർ ഭാഗത്തുനിന്ന് ഉണ്ടാവുന്നു.അതെ സമയം ലോകശ്രദ്ധ പിടിച്ചുപറ്റിയ ഈ സമരം ഇന്ത്യൻ കര്ഷകപ്രസ്ഥാനത്തിലെ ചരിത്രപരമായ ഒരു സംഭവമായി മാറിയിരിക്കുന്നു. ഈയൊരു രാഷ്ട്രീയ പശ്ചാത്തലത്തിലാണ് കേരളമുൾപ്പെടെയുള്ള നാലു സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലും നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ നടക്കുന്നത്.   

കേരളത്തെ സംബന്ധിച്ചിടത്തോളം, ജനകീയ പ്രശ്നങ്ങളേക്കാളുപരി മറ്റു ചില ആശയ രാഷ്ട്രീയപ്രശ്നങ്ങൾ ആണ് തെരഞ്ഞെടുപ്പ് വേദിയിൽ ഉയർന്നുവരുന്നത്. അതുകൊണ്ടാണ് ഏറെ നിർണ്ണായകവും വ്യത്യസ്തവുമായ രാഷ്ട്രീയാന്തരീക്ഷത്തിലാണ് ഈ തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് നേരത്തെ സൂചിപ്പിക്കേണ്ടിവന്നത് .ശബരിമലസ്ത്രീപ്രവേശം മുതൽ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം വരെ ഇവിടെ ഉയർന്നുവരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഐക്യജനാധിപത്യ മുന്നണിയും ബിജെപി സഖ്യവും ഇവിടെ തെരഞ്ഞെടുപ്പിനെ നേരിടുന്നു. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ യഥാർത്ഥ പോരാട്ടം നടക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മതേതര ശക്തികളും മത വർഗ്ഗീയ ഫാസിസ്റ്റ് ശക്തികളും തമ്മിൽ ആണ്. കമ്മ്യൂണിസ്റ്റ് വിരുദ്ധ ഇന്ത്യ അഥവാ കമ്മ്യൂണിസ്റ്റ് വിരുദ്ധ കേരളം എന്നതാണ്  ബിജെപിയുടെ പ്രഖ്യാപിത ലക്‌ഷ്യം. 
ത്രിപുരയിലും പശ്ചിമ ബംഗാളിലും ഇതിന്റെ ഭാഗമായി പല കുടിലതന്ത്രങ്ങളും ആവിഷ്‌കരിച്ചു നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. കേരളത്തിലും ഇതിനുവേണ്ടിയുള്ള മുന്നൊരുക്കങ്ങളും രാഷ്ട്രീയ കരുനീക്കങ്ങളും നടന്നുകൊണ്ടിരിക്കുന്നു. 

മേൽപ്പറഞ്ഞ സവിശേഷമായ രാഷ്ട്രീയ പശ്ചാത്തലത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റുകാർക്കും ഇടതു മതേതര ജനാധിപത്യ ദേശസ്നേഹ ശക്തികൾക്കും  നിർണ്ണായകമായ പങ്കു വഹിക്കാനുണ്ട് . അതുകൊണ്ടാണ് സിപിഐ (എംഎൽ ) ലിബറേഷൻ ബിജെപി വിമുക്ത കേരളം ' എന്ന മുദ്രാവാക്യം മുന്നോട്ടു വെച്ചിരിക്കുന്നത് .ആയതിനാൽ , ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾക്ക് വോട്ടു ചെയ്യുക  എന്ന നിലപാട് ആണ് പാർട്ടി അംഗീകരിച്ചിരിക്കുന്നത്. അതോടൊപ്പം, ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വോട്ടുചെയ്തു വിജയിപ്പിക്കുവാൻ  കേരളത്തിലെ മുഴുവൻ വോട്ടർമാരോടും അഭ്യർഥിക്കുകയും ചെയ്യുന്നു.



സി പി ഐ എം എൽ ലിബറേഷൻ സംസ്ഥാന ലീഡിങ് ടീമിനുവേണ്ടി, 


ജോൺ കെ എരുമേലി 

സെക്രട്ടറി. 


    #Stand for BJP - Mukt Kerala#.  

#Vote for LDF candidates#.             
- CPI(ML) Liberation-              

  As we approach  another Assembly Elections ,we know that the political climate in which elections 2021 are being conducted is much different than that of earlier occasions and also unprecedented in many aspects. The BJP government at the center has landed the country in big trouble. Lives of minorities, dalits and all marginalised sections are becoming more and more perilous in a climate of overall social and political insecurity. Working class people's hard fought rights are being taken away thanks to enactment of a series of anti- labour legislations. Farmers who feed the entire country have now been dragged to a heroic battle front,  while students, youth,social activists, artists,writers, members of intelligentsia , poets and patriotic forces all over the country have arrayed themselves in solidarity with the farmers' struggle. The central government has responded to this country wide people's struggle with various methods of suppressing it through coercion, slapping of sedition cases on protestors, branding them as terrorists etc etc. Solidarity for farmer's struggle has grown far and wide ,and has even attracted international attention as a historic episode in the Indian farmer's movement.          It is in the above context that Kerala with few other states go to the assembly polls. As far as Kerala is concerned, rather than questions related to  ordinary issues of lives of  people,  more questions related to the ideas and political beliefs of people  are being raised and taken to the electoral arena, which is something unprecedented. It is in this sense that the political climate in which the elections are taking place is unprecedented and characteristically much different from that of earlier elections, as already has been mentioned.                          The issues coming up here range from women's entry to Sabarimala to questions related to dialectical materialism. LDF, UDF and BJP- led NDA are the three major political alliances in the fray. However, the real contest is going to take place between the Left,democratic and secular forces of the state on the one side, and religious-communal bigots and  fascist forces on the other. We should understand that the BJP is aiming ultimately for a Communist  free Kerala and India. And we also know that the BJP strategy has succeeded so far in Tripura and to some extent in West Bengal. Kerala has become their next  targeted state for the implementation of such a sinister strategy, and the game has indeed started here. It is precisely against such a background that Communists, Leftists , democratic and secular forces feel the need to intervene in a decisive manner. These forces should unitedly carry out their progressive tasks as effectively as possible. Hence, CPI(ML)Liberation has put forward the slogan BJP- vimukta Keralam with a view to convincing the voters of Kerala the dire need of voting out fascist BJP decisively to the extent they are no more able make inroads to their sinister methods of communal and fascist machinations in Kerala.Therefore, in the forthcoming Assembly elections, CPI(ML) Liberation has decided to support the Left Democratic Front and hence, the party appeals to the voters of Kerala to cast their votes in favour of LDF candidates

 .              For Kerala SLT , John K Erumely, Secretary.

 

 


Tuesday 16 March 2021

 അസംബ്‌ളി തെരഞ്ഞെടുപ്പുകൾ ഫാസിസ്റ്റ് വിരുദ്ധ
 ചെറുത്തുനിൽപ്പിന്റെ വേദിയാക്കുക
 

കേരളം, തമിൾ നാട്, അസം , പശ്ചിമ ബംഗാൾ എന്നീ നാലു സംസ്ഥാനനിയമസഭകളിലേക്കും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി യിലേക്കും ഉള്ള തെരഞ്ഞെടുപ്പുകൾ നടക്കാൻ പോവുകയാണ് .കോവിഡ് -19 മഹാമാരിയുടെ കാലത്ത് നടന്ന ബിഹാർ തെരഞ്ഞെടുപ്പിന് ശേഷം സമാന സാഹചര്യങ്ങളിൽ രാജ്യത്ത് നടക്കുന്ന രണ്ടാമത്തെ വലിയ തെരഞ്ഞെടുപ്പാണ് ഇത് .തമിൾനാട്ടിലും കേരളത്തിലും പുതുച്ചേരിയിലും ഒറ്റയൊറ്റ തീയതികളിൽ ഏകഘട്ടതെരഞ്ഞെടുപ്പ് നടക്കുമ്പോൾ, അസമിലും പശ്ചിമ ബംഗാളിലും യഥാക്രമം മൂന്നും എട്ടും ഘട്ടങ്ങളായി ഏപ്രിൽ മാസം മുഴുവൻ നീണ്ടുനിൽക്കും വിധമാണ് തെരഞ്ഞെടുപ്പ് പ്രക്രിയ ക്രമീകരിക്കപ്പെട്ടിട്ടുള്ളത് . ചില ജില്ലകളിൽത്തന്നെ തെരഞ്ഞെടുപ്പ് രണ്ടും മൂന്നും ഘട്ടങ്ങളിലായി നടത്തതാണ് ആണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ബീഹാർ പോലെയുള്ള വലിയ സംസ്ഥാനത്ത് പോലും മൂന്നു ഘട്ടങ്ങളായി ഇലെക്ഷൻ നടത്താൻ സാധിച്ച സ്ഥാനത്ത് എന്തുകൊണ്ടാണ് പശ്ചിമ ബംഗാളിൽ അത് എട്ടു ഘട്ടങ്ങൾ ആക്കിയത് ? സ്വാഭാവികമായ ഈ ചോദ്യത്തിന് പ്രത്യേകിച്ച് വിശദീകരണമൊന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്നില്ല. എന്നാൽ, അസാധാരണമായ കാലദൈർഘ്യമേറിയ ഈ തെരഞ്ഞെടുപ്പ് പ്രക്രിയ ബിജെപി ക്കു പരമാവധി സൗകര്യം
ഉറപ്പാക്കാൻ വേണ്ടി രൂപപ്പെടുത്തിയതായിരിക്കാം എന്ന് പല രാഷ്ട്രീയ നിരീക്ഷകരും കരുതുന്നു.
ഓരോ തെരഞ്ഞെടുപ്പിനും അതാതു സംസ്ഥാനത്തിൽ നിലവിലുള്ള സ്ഥിതിഗതികളുമായി ബന്ധപ്പെട്ട സവിശേഷ സന്ദർഭം ഉണ്ടാകാം. എന്നാൽ , ജനാധിപത്യത്തെ സ്നേഹിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന വോട്ടർമാർ ഇന്ത്യയിൽ എവിടെയും , ഏത് തെരഞ്ഞെടുപ്പിലും ഇയ്യിടെയായി ഉയർത്തുന്ന ഒരു പൊതു ആഹ്വാനവും മുദ്രാവാക്യവും "ഫാസിസ്റ്റ് ബിജെപിയെ പരാജയപ്പെടുത്തുക" എന്നതാണ് . ഇന്ത്യൻ സമ്പദ് വ്യവസ്ഥയാകെ കൈപ്പിടിയിൽ ആക്കാനുള്ള കോർപ്പറേറ്റ് താൽപ്പര്യങ്ങൾ നിറവേറ്റു ന്നതിന് ഒത്താശചെയ്യുന്നതിന്റെ ഭാഗമായി മോദി സർക്കാർ എല്ലാ അധികാരങ്ങളും വൻതോതിൽ കേന്ദ്രീകരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആണ് അത്തരം ഒരു മുദ്രാവാക്യം ഉയർന്നത്. ഇന്ത്യൻ ഭരണഘടനയെ അട്ടിമറിച്ചുകൊണ്ട് ഒരു ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനുള്ള ആർ എസ്സ് എസ്സ് അജൻഡ നടപ്പാക്കുന്നതിന്റെ ഭാഗം കൂടിയാണ് മേൽപ്പറഞ്ഞ അധികാര കേന്ദ്രീകരണം. മോദി സർക്കാർ അതിന്റെ രണ്ടാം വാഴ്ച്ചക്കാലത്ത് അജണ്ടകൾ നടപ്പാക്കുന്നതിന് ഗതിവേഗം വർധിപ്പിച്ചിരിക്കുമ്പോൾ , അതുമൂലം രാജ്യമാകെ നേരിടുന്ന ഭീഷണവും അടിയന്തര സ്വഭാവമുള്ളതും ആയ വെല്ലിവിളികൾ നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ അസമിൽ ബിജെപി നിലവിൽ ഭരണകക്ഷിയാണ്. പശ്ചിമ ബംഗാളിൽ ആകട്ടെ, 2019 ൽ ലോക് സഭ തെരഞ്ഞെടുപ്പ് നടന്നപ്പോൾ ബിജെപി ക്ക് 18 പാർലമെന്റ് സീറ്റുകളും 40 % വോട്ടുകളും നേടി രണ്ടാം സ്ഥാനത്ത് എത്താൻ കഴിഞ്ഞു. തമിൾനാട്ടിലും കേരളത്തിലും പുതുച്ചേരിയിലും ബിജെപി ശ്രമിക്കുന്നത് തന്ത്രപരമായ രാഷ്ട്രീയ സഖ്യങ്ങളിലൂടെയും , കേന്ദ്രത്തിലെ ഭരണ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള ഇടപെടലുകളിലൂടെയും, ആർ എസ്സ് എസ്സിന്റെ നെറ്റ്‌വർക്കുകൾ വ്യാപകമാക്കിയും സ്വാധീനം വളർത്താനാണ്.
മോദി സർക്കാരിന്റെ ജനദ്രോഹനങ്ങൾ രാജ്യത്തെ ഇന്ന് വൻപ്രതിസന്ധിയിൽ എത്തിച്ചിരിക്കുകയാണ്. NRC-NPR-CAA പാക്കേജ് നിമിത്തമായി ദശലക്ഷക്കണക്കിന് ആളുകളുടെ പൗരത്വ പദവിയുടെ മേലെ സംശയത്തിന്റെ ഇരുണ്ട മേഘങ്ങൾ വീഴ്ത്തപ്പെട്ടതോടെ പൗരത്വവുമായി ബന്ധപ്പെട്ട എല്ലാ അവകാശങ്ങളും കവർന്നെടുക്കപ്പെട്ട് അവരുടെ ജീവിതം അനിശ്ചിതവും അരക്ഷിതവും ആയിത്തീരുക എന്ന ആപത്ത് അഭിമുഖീകരിക്കുകയാണ്. അസമിലും പശ്ചിമ ബംഗാളിലും ഉള്ള ലക്ഷക്കണക്കിന് മനുഷ്യരെ തുറിച്ചുനോക്കുന്ന ഒരു ഭീഷണിയാണ് അത്. എന്നിട്ടും ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഈ പ്രശ്നത്തിൽ വഞ്ചനാപരമായ നിശ്ശബ്ദത പുലർത്തുകയാണ് ബി ജെ പി ചെയ്യുന്നത്. മുൻകൂട്ടിയുള്ള യാതൊരു ആസൂത്രണവുമില്ലാതെ പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൌൺ മൂലം രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഉള്ള ദശലക്ഷക്കണക്കിനു തൊഴിലാളികൾ, വിശേഷിച്ചും കുടിയേറ്റത്തൊഴിലാളികൾ തീർത്തും വഴിയാധാരമാക്കപ്പെട്ടു. സാമ്പത്തിക വളർച്ച കീഴോട്ട് പോയിക്കൊണ്ടിരിക്കുമ്പോൾ സർക്കാർ തിരക്കിട്ട് രാജ്യത്തിലെ വിഭവങ്ങൾ വിറ്റുതുലയ്ക്കുകയാണ്. അതിനിടയിൽ നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റവും തൊഴിലില്ലായ്മയും അഭൂതപൂർവ്വമായ ഒരു നിലവാരത്തിലേക്ക് വളർന്നിരിക്കുന്നു. ഏറ്റവുമൊടുവിൽ , കാർഷികപ്രവർത്തനങ്ങളുടെ നിയന്ത്രണമാകെ കോർപ്പറേറ്റുകൾക്ക് വിട്ടുകൊടുക്കുന്ന നയമാണ് ഈ സർക്കാരിൽനിന്ന് ഉണ്ടായത്. കോവിഡിനേത്തുടർന്ന് ഉണ്ടായ പ്രതിസന്ധിയുടേയും ലോക്ക് ഡൌണിന്റേയും ഫലമായ എല്ലാ പ്രതികൂലതകൾക്കിടയിലും അനുകൂലദിശയിൽ വളർച്ചാനിരക്ക് രേഖപ്പെടുത്തിയ ഒരേയൊരു സാമ്പത്തിക മേഖല കാർഷികമേഖല ആയിരുന്നു എന്നതുകൂടി ഇതുമായി ചേർത്തുവായിക്കേണ്ടതുണ്ട്.
അടുത്തകാലത്ത് നടന്ന പല തെരഞ്ഞെടുപ്പുകളിലും ബിജെപി യുടെ അതിശയിപ്പിക്കുന്ന വിജയത്തിനു സഹായകമായ ഘടകങ്ങളിൽ ഏറ്റവും പ്രധാനം , സ്വത്വ വൈവിധ്യങ്ങളുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ചു നിർത്തുമ്പോൾത്തന്നെ പീഡിതമായ ഭൂരിപക്ഷസമുദായമെന്ന ഒരു സങ്കൽപ്പത്തിന്റെ അടിസ്ഥാനത്തിൽ ഹിന്ദുക്കൾ ഒറ്റ ബ്ലോക്ക് ആയി വോട്ടുകളുടെ ഏകീകരണത്തിലൂടെ മോദിയുടെ നേതൃത്വത്തിൽ എല്ലാ പ്രതിസന്ധികളെയും മറികടന്നു ഇന്ത്യയെ ശക്തമായ ഒരു രാഷ്ട്രമോ , ഹിന്ദുക്കളെ ശക്തമായ ഒരു സമുദായമോ ആക്കുമെന്ന വാഗ്ദാനം ആണ്. ഈ ബിജെപി തന്ത്രത്തെ ഫലപ്രദമായി നേരിടാനുള്ള മാർഗ്ഗം ദൈനംദിന ജീവിതത്തിലെ നീറുന്ന പ്രശ്നങ്ങൾ കേന്ദ്രീകരിച്ച് എല്ലാ ജനവിഭാഗങ്ങളും ഐക്യപ്പെട്ട് പ്രവർത്തിക്കുക ,അവ പരിഹരിക്കാൻ ശബ്ദമുയർത്തുക എന്നതാണ്. ബിഹാർ തെരഞ്ഞെടുപ്പ് നൽകുന്ന ഒരു വിലപ്പെട്ട പാഠം അതാണ്. ബിജെപി- ജെഡിയു സർക്കാറിന്റെ നയങ്ങളുടെ ഫലമായി സൃഷ്ടിക്കപ്പെട്ട വ്യാപകമായ തൊഴിലില്ലായ്മയ്ക്ക് ഉടൻ പരിഹാരം കണ്ടെത്താൻ ആവശ്യപ്പെട്ട ബിഹാറിലെ യുവജനതയുടെ സംഘടിത ശബ്ദവും വോട്ടുകളും ആണ് സിപിഐ (എം എൽ )ന് മുൻപെന്നത്തേക്കാളും വലിയ നേട്ടമായ 12 അസംബ്ലി സീറ്റുകളിലെ വിജയവും , ആർജെഡി -ഇടതുപക്ഷ- കോൺഗ്രസ് മഹാ സഖ്യത്തിന് കേവലഭൂരിപക്ഷത്തിന് ഏതാനും സീറ്റുകൾ മാത്രം കുറയുംവിധമുള്ള ജന പിന്തുണയും ലഭിച്ചത്. ഈ അനുഭവപാഠങ്ങൾ അടിസ്ഥാനപ്പെടുത്തിയാവണം വരുന്ന തെരഞ്ഞെടുപ്പുകളെ നാം സമീപിക്കേണ്ടത് .
ഇപ്പോൾ നടന്നുവരുന്ന കർഷകപ്രക്ഷോഭവും പരമ്പരാഗതമായ ജാതി-മത വിഭാഗീയതകളെ മറികടന്നുകൊണ്ടുള്ള കർഷകസമൂഹത്തിന്റെ ഉശിരൻ സമരമാതൃകയാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. പഞ്ചാബും ഹരിയാനയും തമ്മിൽ ഉള്ള പരമ്പരാഗതമായ പ്രാദേശിക വൈരുധ്യങ്ങൾ ഇല്ലാതാക്കാനും , പശ്ചിമ ഉത്തർ പ്രദേശിൽ മുസഫർ നഗറിൽ ഏതാനും വർഷങ്ങൾക്ക് മുൻപ് അരങ്ങേറിയ വർഗീയ കലാപത്തെത്തുടർന്ന് തീർത്തും മോശമായിരുന്ന ഹിന്ദു- മുസ്‌ലിം സമുദായ ബന്ധങ്ങൾ ഐക്യദാർഢ്യത്തിന്റേതാക്കി പരിവർത്തിപ്പിക്കാനും നിമിത്തമായത് മോദി സർക്കാർ കൊണ്ടുവന്ന വിനാശകരമായ കാർഷികനിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം ആണ്. അംബാനി-അദാനിമാരുടെ കമ്പനി രാജിനെതിരായ അതിശക്തമായ ഒരു സന്ദേശം നൽകാൻ കർഷകപ്രക്ഷോഭത്തിന് കഴിഞ്ഞിട്ടുണ്ട്. സ്വകാര്യവൽക്കരണത്തിനെതിരായി സമരം ചെയ്യുന്ന തൊഴിലാളിപ്രസ്ഥാനങ്ങൾ , തൊഴിൽ ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം നടത്തുന്ന യുവാക്കൾ , പൊതു മേഖലയിൽ താങ്ങാവുന്ന ചെലവിൽ വിദ്യാഭ്യാസം, ഗതാഗത സൗകര്യങ്ങൾ , ആരോഗ്യസേവനങ്ങൾ മുതലായവ ആവശ്യപ്പെടുന്ന മറ്റു ജനകീയ സമരങ്ങൾ ഇവയുടെയെല്ലാം പരിണിതഫലമായി ഉണ്ടാകേണ്ടത് മോദി സർക്കാരിന്റെ വിനാശകരമായ നയങ്ങൾക്കെതിരെ ഉണരുന്ന ശക്തമായ ബഹുജനവികാരമാണ്. പോരാട്ടങ്ങളിലൂടെ വളരുന്ന അത്തരം ജനകീയൈക്യത്തിന് സർക്കാരിന്റെ അടിച്ചമർത്തൽ നയങ്ങളെയും ജനദ്രോഹകരമായ പദ്ധതികളേയും രാജ്യത്ത് ഇന്ന് നിലനിൽക്കുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥയേയും ചോദ്യം ചെയ്യാനുള്ള കരുത്ത് ഉണ്ടായിരിക്കും. വരുന്ന തെരഞ്ഞെടുപ്പിൽ പ്രാദേശികമായ വിഷയങ്ങളേയും ജനങ്ങളുടെ അടിയന്തര പ്രശ്നങ്ങളേയും നാം അഭിസംബോധന ചെയ്യുമ്പോൾത്തന്നെ , രാജ്യത്തകമാനം ഫാസിസ്റ്റ് വിരുദ്ധ ചെറുത്തുനിൽപ്പ് വികസിപ്പിക്കാനുള്ള ഒരു ഫലവത്തതായ വേദിയായി തെരഞ്ഞെടുപ്പ് പോരാട്ടങ്ങളെ ഉപയോഗിക്കാൻ കഴിയണം .

Editorial , ML Update A CPIML Weekly News Magazine Vol. 24 | No. 10 | 2-8 Mar 2021



 

Turn the Forthcoming Assembly Elections into a Platform of Anti-Fascist Resistance
The schedule of elections to the four state assemblies of Kerala, Tamil Nadu, Assam and West Bengal and the Union Territory of Puducherry has been announced by the Election Commission of India. After Bihar, this will be the second major round of elections in times of the Covid19 pandemic. While Tamil Nadu, Kerala and Puducherry will have single phase elections, Assam will have it in three phases and West Bengal in as many as eight phases spread over the entire month of April. Single districts have also been split into two or three phases. When elections could be held in three phases in a big state like Bihar, why does West Bengal need an unprecedented eight phases? There has been no explanation from the ECI. The obvious inference that most political observers are drawing is that this extraordinarily staggered schedule suits the BJP the most.
While each state election does have its state-specific context, with the Modi government increasingly centralising all powers to aggressively pursue the corporate agenda of capturing the Indian economy and the RSS agenda of subverting India’s constitution and turning India into a fascist Hindu supremacist state, the call to defeat the fascist BJP has today emerged as the common all India objective for democracy-loving voters in every election. The speed with which the Modi government is implementing its agenda in its second term has only added to the urgency and gravity of this challenge. Of the five states, the BJP is already in power in Assam. In West Bengal it finished a close second in the 2019 LS elections, grabbing as many as 18 seats and a vote share of 40%. In TN, Kerala and Puducherry, the BJP is rapidly increasing its influence through strategic alliances, central intervention and the growing network of RSS.
The disastrous policies of the Modi government have landed the country in a major crisis. The NRC-NPR-CAA package has rendered millions of people utterly insecure, with uncertainty clouding their citizenship and all the rights that follow from it. This is a matter of major concern in both Assam and West Bengal, even though the BJP is maintaining a deceptive silence on the subject during the current elections. The ill-planned lockdown has turned out to be a brutal blow to the survival and economic security of tens of millions of working people, migrant workers in particular. While economic growth has turned negative, the government is busy selling economic assets, creating in the process unprecedented levels of unemployment and price-rise. And now the government is desperate to hand over the reins of agriculture, the only sector which registered positive growth even in the middle of the pandemic and lockdown, to corporate control.
One of the key factors contributing to the BJP’s stunning successes in recent elections has been the party’s ability to divide the people on the basis of various identities and then forge a united electoral bloc by creating a sense of India as a nation or Hindus as a community being in a state of siege and projecting the BJP under Modi’s leadership as the strongest option in this crisis situation. The Bihar elections of course showed us how a strong unity and assertion of the people around the burning issues of the day could successfully counter this strategy. The youth of Bihar voted overwhelmingly against the BJP-JDU combine on the issue of jobs, gave the CPI(ML) its best ever tally of twelve seats and a near majority to the RJD-Left-Congress grand alliance. We need to build on this example in the coming elections.
The ongoing farmers’ movement is also creating a similar impact by forging a powerful unity of the agricultural population cutting across the caste-community divide. The traditional rivalry between Punjab and Haryana and the sharp Hindu-Muslim rift in the riot-ravaged Muzaffarnagar belt of Western UP are receding into the background as the farmers’ movement creates a new unity against the disastrous farm laws of the Modi government. The farmers’ movement has sent out a powerful message against the domination of the Adani-Ambani Company Raj. The workers’ movement against privatisation, youth movement for jobs and the widely felt need for an affordable system of public education, healthcare and transport must absorb this message and forge a powerful mass awakening against the Modi government’s disastrous policies. Such a fighting unity of the masses can also challenge the repressive design of the government and the undeclared Emergency now prevailing in the country. While addressing local issues and concerns of the people, we must turn the forthcoming electoral battles into an effective platform for the developing anti-fascist resistance in the country.

ML Update

A CPIML Weekly News Magazine

Vol. 24 | No. 10 | 2-8 Mar 2021

Editorial: