Monday 30 December 2019

നമ്മൾ   ഇന്ത്യക്കാർ :
പൗരത്വനിയമ ഭേദഗതിയ്ക്കെതിരേ ദേശവാസികൾ ഉണരുക
പത്രക്കുറിപ്പ് 
26 ഡിസംബർ 2019

ഉത്തർപ്രദേശിലെ ഭീകര വാഴ്ച അവസാനിപ്പിക്കുക :

'ഇന്ത്യക്കാരായ നമ്മൾ' ആവശ്യപ്പെടുന്നു -
* വിയോജിക്കാനുള്ള അവകാശം  അടിച്ചമർത്തുന്നത്  ഉടൻ നിർത്തുക*
*ഉത്തർപ്രദേശിൽ നടക്കുന്ന പോലീസ്‌ അതിക്രമങ്ങളെക്കുറിച്ച്  സ്വതന്ത്രമായ  അന്വേഷണം നടത്തുക*

കഴിഞ്ഞ ഒരാഴ്ചയോളമായി ഉത്തർപ്രദേശിൽ നടക്കുന്നത് ഭീകര വാഴ്ചയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന വർക്കെതിരേ നിയമവിരുദ്ധവും ആക്രാമകവുമായ നടപടികൾ ആണ് സംസ്ഥാന സർക്കാർ കൈക്കൊണ്ടിരിക്കുന്നത് .എല്ലാ ജനകീയ പ്രസ്ഥാനങ്ങൾക്കും മനുഷ്യാവകാശ പ്രവർത്തകർക്കും എതിരായി  കിരാതമായ മർദ്ദന വാഴ്‌ച്ച കെട്ടഴിച്ചുവിട്ടതിനു പുറമേ ,  മുസ്ലീങ്ങളെ പ്രത്യേകമായി ലക്‌ഷ്യം വെക്കുന്ന   ആക്രമണങ്ങൾ അധികാരികൾ പതിവാക്കിയിരിക്കുന്നു.  ഭരണഘടനാപരവും ജനാധിപത്യപരവും ആയ മാനദണ്ഡങ്ങളും നിയമവാഴ്ചയും എല്ലാം കാറ്റിൽ  പറത്തി ഉത്തർപ്രദേശ്   സർക്കാർ  നടപ്പാക്കുന്ന മർദ്ദന നയത്തിന്റെ പിന്നിൽ ഉള്ള  യഥാർത്ഥ ലക്ഷ്യം കേവലം സി എ എ- എൻ ആർ സി വിരുദ്ധ  പ്രതിഷേധങ്ങളെ  ഒരു സംസ്ഥനത്തു് അടിച്ചമർത്തുന്നതിലുമപ്പുറം , ഏത് കാര്യത്തിലും  സർക്കാരിനെതിരായി ശബ്ദിക്കാൻ ധൈര്യപ്പെടുന്ന എല്ലാവർക്കുമായി നൽകുന്ന ഭീഷണിയുടെ ഒരു സന്ദേശം കൂടിയാണ് അത്.   

 മർദ്ദനവാഴ്ച മുഖമുദ്രയായ ഇപ്പോഴത്തെ യു പി ഭരണകൂടത്തിന്റെ കാലത്തു് 3,500 ലധികം 'ഏറ്റുമുട്ടൽ' കൊലപാതകങ്ങൾ സംഘടിപ്പിച്ചതുൾപ്പെടെ നിരവധി രീതികളിൽ നിയമവാഴ്ചയെ അട്ടിമറിച്ചതിന്   യു പി പോലീസ് കുപ്രസിദ്ധി നേടിയിട്ടുണ്ട്. എന്നാൽ, സി എ എ -എൻ ആർ സി വിരുദ്ധ പ്രതിഷേധങ്ങൾ ആരംഭിച്ചതുതൊട്ട്  ഭരണഘടനാപരമായ ജനാധിപത്യത്തിന്റെ അതിർത്തികൾ കടന്നത് മുൻ ചെയ്തികളെയെല്ലാം  കവച്ചുവെക്കുന്ന തരത്തിൽ ആയിരുന്നു.   ഇതെല്ലാം സംഭവിച്ചുകൊണ്ടിരിക്കുന്നത് സംസ്ഥാനം ഭരിക്കുന്ന ഒരു മുഖ്യമന്ത്രിയുടെ നേരിട്ടുള്ള അംഗീകാരത്തോടെയും മേൽനോട്ടവും നിർദ്ദേശങ്ങളും അനുസരിച്ചും ആണെന്നതിൽ ഒരു സംശയവും ഇല്ല. പ്രതിഷേധിക്കുന്നവരോട് പകപോക്കുക എന്ന നയം മുഖ്യമന്ത്രി പരസ്യമായിത്തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്.  അക്രമാസക്തമായി പ്രതിഷേധിക്കുന്നവരെ പാഠം  പഠിപ്പിക്കാൻ അടിച്ചു ചമ്മന്തിയാക്കിക്കൊള്ളാനും, അക്കാര്യത്തിൽ  ഒന്നും പേടിക്കേണ്ടെന്നും  മുഖ്യമന്ത്രി തനിക്കു നേരിട്ട് ഉപദേശം നൽകിയതായും  ഉള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ അടങ്ങിയ  ഉത്തർപ്രദേശിലെ മുതിർന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ  ഓഡിയോ ക്ലിപ്പിംഗ് വൈറൽ ആയത്  ഒരു വസ്തുതയാണ്. ഇത്തരത്തിൽ  നിയമവാഴ്ചയെ  തകർക്കുന്ന ക്രൂരമായ നയത്തിന് മുഖ്യമന്ത്രി നേരിട്ട് നേതൃത്വം നൽകുമ്പോഴും  അതിനെ പരസ്യമായി അഭിനന്ദിക്കാൻ പ്രധാനമന്ത്രി തന്നെ രംഗത്തെത്തിയതും അങ്ങേയറ്റം ശോചനീയമായ ഒരവസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്. 


ഉത്തർ പ്രദേശിൽ യഥാർത്ഥത്തിൽ നടക്കുന്നതെന്തെന്നുള്ള വിവരങ്ങൾ പുറത്തറിയാതിരിക്കാൻ എല്ലാ ശ്രമങ്ങളും സർക്കാരിന്റെ ഭാഗത്തു് ഉണ്ടാവുന്നു എന്നത് കാര്യങ്ങൾ കൂടുതൽ മോശപ്പെട്ട അവസ്ഥയിൽ എത്തിക്കുകയാണ്. കഴിഞ്ഞ ആഴ്ചയിൽ സംസ്ഥാനത്തു് ഒട്ടുമിക്ക ഭാഗങ്ങളിലും ഇന്റർനെറ്റ് സേവനം പിൻ വലിക്കപ്പെട്ടു. തടങ്കലിലാക്കിയവരുടെ വിവരങ്ങൾ തേടിപ്പോയ മാധ്യമ പ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും, എന്തിന്   അഭിഭാഷകർ പോലും അറസ്റ്റുചെയ്യപ്പെടുകയുണ്ടായി .പോലീസ്  അതിക്രമങ്ങൾ രൂക്ഷമായിരുന്ന പല സ്ഥലങ്ങളിലും പ്രതിപക്ഷ കക്ഷികളുടെ നേതാക്കൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. തന്മൂലം , എത്രമാത്രം പോലീസതിക്രമങ്ങൾ നടന്നുവെന്ന് ഇപ്പോഴും കൃത്യമായ വിവരം പോലും ലഭ്യമല്ലാത്ത സ്ഥിതിയാണ്.  എന്നാൽ വിശ്വസനീയമായ  കേന്ദ്രങ്ങൾ നൽകിയ വിവരണങ്ങളിൽ നിന്നും ഉത്തർ പ്രദേശിൽ പോലീസും  അധികാരികളും നടത്തുന്ന   അന്യായമായ ചെയ്തികളുടെ ഒരു പൊതു ചിത്രം ഉരുത്തിരിയുന്നുണ്ട്  (ഒൻപതു ജില്ലകളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെയടിസ്ഥാനത്തിലുള്ള വിശദമായ റിപ്പോർട്ടുകൾ അന്യത്ര ചേർത്തിട്ടുണ്ട് ) 
പൊതുവായി കാണുന്ന അവസ്ഥയുടെ സവിശേഷതകൾ താഴെപ്പറയുന്നവയാണ്.: 

* നിയമാനുസൃതവും  ജനാധിപത്യപരവും സമാധാനപരവും ആയി പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശം നിഷേധിക്കപ്പെടുന്നു. 

  Authorities clamped down on anti-CAA/NRC protests even before it could begin. Permission for peaceful assembly and demonstration were summarily denied, Section 144 was used indiscriminately and activists who could have launched a protest were detained without any basis. This, while the police failed to prevent violent protests by supporters of CAA / NRC (in particular, demonstrations led by members of BJP).

·         വാർത്താ വിനിമയസൗകര്യങ്ങൾ വിലക്കുന്നു 

Authorities have imposed internet shutdowns and limits on transportation to prevent peaceful protests against CAA / NRC.
·         ആളുകളെ കൂട്ടത്തോടെ നിയമവിരുദ്ധമായി അറസ്റ്റുചെയ്യുന്നു . 

 Police have undertaken mass detention and arrest of protestors using outdated colonial era laws (Section 144). Human rights activist and himself a retired Inspector General of Police, Shri S R Darapuri, currently under treatment for cancer, has been arrested. Magsaysay Award winner Sandeep Pandey was placed under house arrest.  A score of other social activists are under arrest. There are several cases of police detention without production before a magistrate as required by law. As of December 25, UP police said that they had arrested 925 people and preventively detained more than  5,500 others. We still do not have a full picture of the number of persons detained without a charge or those who are missing. Indiscriminate detentions and arrests are going on and Muslim localities spend nights in fear of midnight knock.


·         പ്രതിഷേധക്കാരെക്കുറിച്ചു വിവരം നൽകുന്നവർക്ക് പാരിതോഷികങ്ങൾ പ്രഖ്യാപിക്കുന്ന സർക്കാർ പരസ്യം ഉൾക്കൊള്ളുന്ന പോസ്റ്ററുകൾ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും പ്രത്യക്ഷപ്പെടുന്നു 
 All over the state, ‘reward posters’ have come up with pictures of the protesters, without any attempt to establish their guilt, offering rewards to anyone who offers
information.
·         എഫ് ഐ ആറിൽ പറയുന്ന വിവരണങ്ങളുമായി  ഒരു

 ബന്ധവുമില്ലാത്ത തരത്തിൽ  വധശ്രമം, മാരകായുധങ്ങൾ 

കയ്യിൽ വെച്ചു കലാപമുണ്ടാക്കൽ , കുറ്റകരമായ

 ഭീഷണിപ്പെടുത്തൽ തുടങ്ങിയ     നിയമദൃഷ്ട്യാ 

 നിലനിൽക്കാത്തതും ഗൗരവതരവുമായ  ചാർജ്ജുകൾ

പ്രതികൾ തിരിച്ചറിയാത്ത വരെന്ന് 
 വിവരിക്കപ്പെടുന്ന


 നിരവധി എഫ് ഐ ആറുകളിൽ 30,000 ത്തിലധികം


ആളുകൾക്കെതിരെ ഉണ്ടാക്കിയിരിക്കുന്നതിനാൽ  ഏത്

സമയത്തും ആരും 


അറസ്റ്റു ചെയ്യപ്പെടാം  എന്ന സ്ഥിതിയാണ് . 
·         കസ്റ്റഡിയിൽ  ഉള്ളവർ ശാരീരികമായി പീഡിപ്പിക്കപ്പെടുന്നു :  

while a fuller picture of the treatment of those detained and arrested is yet to emerge, there are reports that they have been subjected to merciless beating and torture of various kinds. The same treatment was meted out to juvenile detainees in Mujaffarnagar who were placed with adults in violation of the law.
·        അറസ്റ്റു ചെയ്യപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഭീഷണിപ്പെടുത്തുന്നു   

It has been reported that friends, family and counsel of detainees, who have approached authorities, have faced serious harassment, intimidation and in some cases detention.
·       അത്യധികം ഹിംസാത്മകമായ  പോലീസ് ബലപ്രയോഗം  . 

 Police are using excessive (often deadly) force against CAA / NRC protestors.  At least 18 protestors, all Muslims, have died since the protests started, including an 8-year old boy.  Every available evidence points to police firing as the cause of these deaths. Yet the police claim that except in one case people died from crossfire from locally made weapons and that the police only fired rubber bullets and teargas shells.  However, a video from Kanpur showing a policeman firing from his revolver at the protestors belies these claims.
·       പരിക്കേറ്റവർക്ക് ചികിത്സ നിഷേധിക്കലും മൃത ശരീരങ്ങളോട് അനാദരവ് കാട്ടലും  

The victims of police firing were denied medical aid by private hospitals on orders from the authorities. Post-mortem was delayed. Families of the dead have not received post-mortem reports. Relatives of the deceased were pressurized not to bring the dead body home and were rushed into burying it outside their family burial ground. No compensation has been offered to any injured or to the family of the deceased.
·        മുസ്‌ലിം സമുദായത്തെ പ്രത്യേകം ലക്ഷ്യമാക്കുന്ന പ്രതികാര ബുദ്ധിയോടെയുള്ള പോലീസ് നടപടി  
 There are more than one reliable reports of the police raiding Muslim colonies, entering homes, ransacking them, and detaining people indiscriminately. In several places, state authorities have sealed shops and commercial establishments owned by Muslims. Notices have been issued to Muslims unrelated to any protest or violence to compensate for the damage to public property.

ഈ മർദ്ദനവാഴ്ച ഉടൻ അവസാനിച്ചേ മതിയാകൂ ; അതിനാൽ താഴെപ്പറയുന്ന ആവശ്യങ്ങൾ നമ്മൾ മുന്നോട്ടു വെയ്ക്കുന്നു.
1. പോലീസ് അറസ്റ്റു ചെയ്ത നിരപരാധികളെ വിട്ടയക്കുക. തിരിച്ചറിഞ്ഞിട്ടില്ലാത്തവർ എന്ന അടിസ്ഥാനത്തിൽ ആളുകളെ കൂട്ടമായി പ്രതിചേർത്ത എല്ലാ എഫ് ഐ ആറുകളും ഉടൻ പിൻ വലിക്കുക. ഉത്തർ പ്രദേശ് ഭരണകൂടം സ്പോൺസർ ചെയ്യുന്ന ഹിംസകളും ആക്രമണങ്ങളും  അവസാനിപ്പിക്കുക.
2.  വിശ്വസ്തരായ അന്വേഷണ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഒരു സ്‌പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം കോടതിയുടെ മേൽനോട്ടത്തിൽ രൂപവൽക്കരിച്ചു നടത്തുന്ന അന്വേഷണത്തിലൂടെ  പ്രതിഷേധങ്ങളുടെയും അക്രമ പ്രവണതയുടെയും പോലീസ് നടപടിയുടെ ഭാഗമായുണ്ടായ ഹിംസയുടെയും  സത്യാവസ്ഥ പുറത്തു കൊണ്ടുവരിക.
 
3. യു പി യിൽ  മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ചും മുസ്ലീങ്ങൾക്കെതിരെ ഉണ്ടായ ആക്രമണ ളെക്കുറിച്ചും പരാതിയുയർന്ന സാഹചര്യത്തിൽ  ദേശീയ മനുഷ്യാവകാശ കമ്മീഷൻ, ദേശീയ ന്യൂനപക്ഷ കമ്മീഷൻ എന്നീ  സ്ഥാപനങ്ങൾ സ്വമേധയാ കേസ് എടുത്ത്  അന്വേഷണം നടത്തണം;
4. അതിക്രമങ്ങൾ കിട്ടിയതായി പ്രഥമ ദൃഷ്ട്യാ തെളിയിക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു നിയമനടപടികൾ സ്വീകരിക്കണം 

5. പോലീസ് അതിക്രമങ്ങളിൽ പരിക്കേറ്റവർക്കും മരണപ്പെട്ടവരുടെ ആശ്രിതർക്കും ഉചിതമായ നഷ്ടപരിഹാരം നൽകുക .
6. സമാധാനപരമായി യോഗങ്ങൾ ചേരാനും പ്രതിഷേധിക്കാനും പൗരന്മാർക്കുള്ള ഭരണാഘടനാ പരമായ അവകാശം പുനഃസ്ഥാപിതമാകണം.
7. ഭീതിയുടെയും സംശയത്തിന്റെയും കാലാവസ്ഥ ഉണ്ടാക്കുന്ന പിരിമുറുക്കത്തിന് ആശ്വാസമുണ്ടാക്കുന്ന വിധത്തിൽ അർത്ഥവത്തായ സംഭാഷണങ്ങൾ നടക്കണം; എൻ ആർ സിയോ ,എൻ ആർ സി യുമായി ബന്ധപ്പെടുത്തിയുള്ള എൻ പി ആറോ നടപ്പാക്കില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമായി പ്രഖ്യാപിക്കണം.
------
Circulated by:
Communist Party of India (Marxist-Leninist) Liberation
U-90 Shakarpur, Delhi - 110092 :: Phone: 91-11-22521067 ; Fax: 91-11-22442790 ; Web: http:\\www.cpiml.org

Sunday 29 December 2019

Ham Bharat ke Log: National Action Against Citizenship Amendment

PRESS NOTE
26 December 2019

Stop reign of terror in Uttar Pradesh: ‘Ham Bharat ke Log’ asks for immediate end to brutal suppression of dissent and independent probe into police atrocities




For the last one week, Uttar Pradesh is under a reign of terror. Uttar Pradesh government is employing unlawful and lethal tactics to harass and intimidate the citizens that are protesting against Citizenship Amendment Act (“CAA”) and National Register of Citizens (“NRC”). The authorities are brazenly targeting Muslims, besides all peoples movements and human rights activists, throwing democratic norms, constitutional rights and the due process of law to the winds. The goal is not just to suppress all dissent against CAA/NRC in Uttar Pradesh, but to send a signal to anyone who may dare to raise a voice against anything.



Under this regime, UP police has acquired a notorious reputation for repeatedly breaching the due process of law, including over 3,500 ‘encounters’. But ever since the beginning of the anti-CAA/NRC protests, UP police has crossed all limits of a constitutional democracy. There is little doubt that all this is happening under the personal direction, sanction and supervision of the  Chief Minister. He publicly announced a doctrine of revenge against the protesters. In a shocking audio tape in wide circulation, a senior police official can be heard saying that he has the CM’s instructions and full immunity to beat the violent protesters to pulp, so as to teach everyone a lesson. Sadly, none other than the Prime Minister has openly supported this wanton cruelty and breakdown of law and order.


Worse, the government has made it very hard to gather information about what exactly is happening in Uttar Pradesh. Internet has been shut down for good part of the last week almost all over the state. Media persons, human rights activists and even lawyers have been detained for trying to find out about the detainees. Opposition leaders have been prevented from visiting the places affected by police atrocities. Therefore we still do not quite know the extent of police repression. But we can see a pattern in what we have learnt so far from various reliable sources. (detailed report based on information from nine districts enclosed). It is clear that the police and authorities in Uttar Pradesh are guilty of the following:


·         Denial of constitutional rights to legitimate, democratic and peaceful protest:  Authorities clamped down on anti-CAA/NRC protests even before it could begin. Permission for peaceful assembly and demonstration were summarily denied, Section 144 was used indiscriminately and activists who could have launched a protest were detained without any basis. This, while the police failed to prevent violent protests by supporters of CAA / NRC (in particular, demonstrations led by members of BJP).

·         Curtailing of information flow.  Authorities have imposed internet shutdowns and limits on transportation to prevent peaceful protests against CAA / NRC.

·         Unlawful Mass Detentions/Arrests.  Police have undertaken mass detention and arrest of protestors using outdated colonial era laws (Section 144). Human rights activist and himself a retired Inspector General of Police, Shri S R Darapuri, currently under treatment for cancer, has been arrested. Magsaysay Award winner Sandeep Pandey was placed under house arrest.  A score of other social activists are under arrest. There are several cases of police detention without production before a magistrate as required by law. As of December 25, UP police said that they had arrested 925 people and preventively detained more than  5,500 others. We still do not have a full picture of the number of persons detained without a charge or those who are missing. Indiscriminate detentions and arrests are going on and Muslim localities spend nights in fear of midnight knock.


·         Reward posters: All over the state, ‘reward posters’ have come up with pictures of the protesters, without any attempt to establish their guilt, offering rewards to anyone who offers
information.

·         Inappropriate Charges.  Review of FIRs against detainees shows that the authorities have charged detainees with crimes that are not warranted by the alleged facts in the relevant FIRs, including charged like attempt to murder, rioting armed with a deadly weapon and criminal intimidation. Large number of FIRs have been lodged with anonymous accused running into more than 30,000 persons. This gives police the license to arrest anyone at any stage..

·         Torture during custody:  while a fuller picture of the treatment of those detained and arrested is yet to emerge, there are reports that they have been subjected to merciless beating and torture of various kinds. The same treatment was meted out to juvenile detainees in Mujaffarnagar who were placed with adults in violation of the law.

·         Intimidation of Detainees’ Friends and Family.  It has been reported that friends, family and counsel of detainees, who have approached authorities, have faced serious harassment, intimidation and in some cases detention.

·         Excessive, Deadly Force.  Police are using excessive (often deadly) force against CAA / NRC protestors.  At least 18 protestors, all Muslims, have died since the protests started, including an 8-year old boy.  Every available evidence points to police firing as the cause of these deaths. Yet the police claim that except in one case people died from crossfire from locally made weapons and that the police only fired rubber bullets and teargas shells.  However, a video from Kanpur showing a policeman firing from his revolver at the protestors belies these claims.

·         Denial of treatment to injured and dignity to the dead: The victims of police firing were denied medical aid by private hospitals on orders from the authorities. Post-mortem was delayed. Families of the dead have not received post-mortem reports. Relatives of the deceased were pressurized not to bring the dead body home and were rushed into burying it outside their family burial ground. No compensation has been offered to any injured or to the family of the deceased.


·         Punitive action targeted at Muslim Community. There are more than one reliable reports of the police raiding Muslim colonies, entering homes, ransacking them, and detaining people indiscriminately. In several places, state authorities have sealed shops and commercial establishments owned by Muslims. Notices have been issued to Muslims unrelated to any protest or violence to compensate for the damage to public property.

This reign of terror must end immediately. We therefore demand that:
1. The government of Uttar Pradesh must to stop this state-sponsored attack, release innocent detainees forthwith, quash FIRs with large number of anonymous accused;
2. A credible and independent inquiry by an SIT under the supervision of the Supreme Court should be set up so as to ascertain the truth about protests, violence, police action and killings;
3. Institutions like the National Human Rights Commission and the National Minorities Commission must take up this case suo motto and institute immediate inquiries into the allegations about violation of human rights and assault on the minorities, respectively;
4. Police officials and personnel, whose complicity in police atrocities is beyond doubt, should be suspended and all the guilty should be brought to the book;
5. Suitable compensation should be paid to those injured in police action and to the family of the deceased;
6. Citizens constitutional right to assemble and protest in a peaceful manner should be restored;
7. To ease the climate of fear and suspicion, and to allow a meaningful dialogue, the Government of India must announce that it is not going ahead with NRC and NRC-linked-NPR.

------
Circulated by:
Communist Party of India (Marxist-Leninist) Liberation
U-90 Shakarpur, Delhi - 110092 :: Phone: 91-11-22521067 ; Fax: 91-11-22442790 ; Web: http:\\www.cpiml.org

Friday 27 December 2019

എം എൽ അപ്ഡേറ്റ്
ഒരു സി പി ഐ (എം എൽ) പ്രതിവാര വാർത്താ ബുള്ളറ്റിൻ
Vol. 22 | No. 5 2  , 24 -31  ഡിസംബർ 2019 

എഡിറ്റോറിയൽ 
മോദിയുടെ ഭിന്നിപ്പിച്ചു ഭരിക്കൽ സൂത്രം വിലപ്പോവില്ല; 
നമ്മളൊന്നിക്കും,ചെറുക്കും!



 2019 അവസാനിക്കുമ്പോൾ , ഇന്ത്യ ഒരു വഴിത്തിരിവിൽ എത്തിയിരിക്കുകയാണ്. ഇതിൽ ഒരു വഴി ആർ എസ് എസ്സ്   സ്വപ്നത്തെ  സാഫല്യത്തിൽ എത്തിക്കുന്ന  ഹിന്ദു രാഷ്ട്രത്തിലേക്കാണെങ്കിൽ , മറ്റേ വഴി നമ്മെ എത്തിക്കുക മതേതരത്വവും  ജനാധിപത്യവും കുറേക്കൂടി ഉയർന്ന തലം  കൈവരിക്കുന്ന ഒരു  ഇന്ത്യയിലേക്കാണ്. രണ്ടാം തവണ അധികാരത്തിൽ എത്തിയതോടെ മോദി സർക്കാർ ഇപ്പോൾ ഇല്ലെങ്കിൽ പിന്നെ ഒരിക്കലും ഇല്ല എന്ന മട്ടിൽ കിട്ടിയ അവസരം ഉപയോഗിച്ചുകൊണ്ട് ആർ എസ് എസ്സിന്റെ ദീർഘകാല അജണ്ടകൾ ഒന്നൊന്നായി പുറത്തെടുത്തു് അങ്ങേയറ്റം ആക്രമണപരതയോടെ നടപ്പാക്കിവരികയാണ് . വ്യാപകമായ സാമ്പത്തിക മാന്ദ്യം, പെരുകിക്കൊണ്ടിരിക്കുന്ന തൊഴിലില്ലായ്മ, ദശലക്ഷങ്ങൾ അനുഭവിക്കുന്ന പട്ടിണി,   അനുദിനം പ്രകടമായിക്കൊണ്ടിരിക്കുന്ന ഉപഭോഗക്കമ്മി എന്നിവയെല്ലാമായി  രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥ ഞെരുങ്ങിക്കൊണ്ടിരിക്കുമ്പോൾ സർക്കാർ ഒരു കൂസലുമില്ലാതെ അതിന്റെ നിഗൂഢ രാഷ്ട്രീയ അജൻഡയുമായി മുന്നോട്ടുനീങ്ങുകയാണ്.ജമ്മു കശ്മീരിന്റെ ഭരണഘടനാപരമായ പ്രത്യേക പദവിയും സംസ്ഥാന പദവിയും എടുത്തുകളഞ്ഞുകൊണ്ട് തുടക്കമിട്ടശേഷം  പ്രസ്തുത പരിപാടിയിലെ  അടുത്ത ഇനമായ പൗരത്വ  ഭേദഗതി നിയമം പാസ്സാക്കിയെടുത്തിരിക്കുന്നു.  ഇന്ത്യൻ  പൗരത്വം എന്താണെന്ന് നിർവ്വചിക്കുന്ന മാനദണ്ഡങ്ങളിലും ഇന്ത്യൻ റിപ്പബ്ലിക്കിന്റെ സ്വഭാവത്തിലും  നിർണ്ണായകമായ മാറ്റങ്ങൾ വരുത്തുക എന്നതാണ്  പൗരത്വ നിയമ ഭേദഗതിയിലൂടെ ഉദ്ദേശിക്കുന്നത്.
The Constitution of India begins with the Preamble, which in turn begins with the defining expression ‘we, the people of India’. All power flows from and resides in the people who are the bedrock of India’s sovereignty. The people elect governments in accordance with the Constitution and governments are duty-bound to uphold the Constitution. In a complete reversal of this relationship of the people holding the government accountable, we now have the government making constant demands on the people. The onus is shifted on the people to prove that their money is legitimate (demonetization), that they are not terrorists or engaged in unlawful activities (UAPA) and now that they are legal citizens of this country (CAA-NRC). And to impose this agenda the BJP governments are resorting not just to massive lies and hate-filled propaganda but to brutal repression and indiscriminate suspension of democracy with ‘governance’ increasingly acquiring the trappings of a complete police state. In India’s largest state the police now look like an organised, official lynch mob carrying out the Chief Minister’s orders of revenge.
In August when the Modi-Shah duo carried out the Kashmir coup, many in India still thought it was just an act of bringing about some legal uniformity, an innocent step towards a ‘one country, one law’ order. The act of bifurcation of the state into two union territories of coursed raised some eyebrows as did the mass arresting of Kashmiri leaders and ordinary people and the total suspension of communication and democracy in the valley. Yet Kashmir remained remote for most common Indians. When a few weeks later the final NRC left close to two million people excluded in Assam, and reports of deaths in Assam’s detention camps started trickling out into the national media, the rest of the country began wondering about what was really happening in Assam. But for many it was still just another state in the North-East.
However, with Amit Shah fast-tracking the BJP agenda of an all-India NRC and rushing through a communal, discriminatory and anti-constitutional amendment to the Citizenship Act in less than 72 hours, the whole of India has begun to wake up to the horrific implications of the entire design. And with frequent internet shutdowns, brutal police invasion of universities and homes and violent attacks on protests across the country, especially in BJP-ruled states and the national capital, experiences in Kashmir and Assam perhaps no longer seem so remote.
In Uttar Pradesh in particular, where te Chief Minister vowed "revenge" against protestors, the police as unleashed terror and plunder in Muslim communities, under cover of an internet shutdown. Gujarat 2002 is being repeated A BJP MLA from Kaithal, Haryana has made the genocidal intent of his party clear, saying in a speech, "This is not the India of Nehru and Manmohan Singh, it is the India of Modi and Shah. Miyan ji (taunting term for a Muslim) listen up, we can wipe you out in an hour if we get a signal."
For too long the Modi government and the Sangh-BJP brigade have been trying to widen the fault lines of our complex and diverse society and resurrect the worst chapters of our history. But finally we can see the country fighting back and rallying around the finest dreams and values of our freedom movement and the Constitution. The BJP which habitually paints everything with a communal brush to stoke the fires of communal polarisation is trying to tell us that only sections of ‘jehadi Muslims’ and ‘urban Naxals’ are misleading people into unwarranted and uninformed protests over NRC and CAA. But for once the BJP is finding it difficult to hoodwink the people and the protests against NRC and CAA are only spreading further and growing more courageous and determined. The spectre of fascist Hindu Rashtra has finally run into some resolute mass resistance.
The Modi government is trying to suppress the opposition to the CAA-NRC by calling it anti-national and blatantly mobilising Islamophobia, with Modi saying protesters could be ‘identified by their dress’. Shah and Yogi are letting loose the police force under their command to target the protesters in all places and in every possible way. Section 144, a colonial-era order restricting human mobility in specific areas to prevent potential violations of law and order, is being clamped down arbitrarily and indefinitely in entire regions and internet is being shut down frequently. Yet defying such open tyranny, protests are breaking out across India, giving words like secularism, democracy and solidarity a new vibrant meaning and spirit.
This spirit of mass protest has also begun to make its presence felt in the electoral arena. After the elections to Haryana and Maharashtra Assemblies, we have now again seen the powerful impact of this spirit in the Jharkhand elections. While the Haryana and Maharashtra election verdicts dented the BJP’s claims to electoral invincibility, Jharkhand has delivered a body blow to the BJP’s election machine. Modi, Shah and Yogi all tried every trick in their rhetorical repertoire, played all the trump cards from Kashmir to Ayodhya, and NRC to CAA, and yet could not save the Raghubar government, which had become synonymous with hunger and fear, corruption and repression, from a spectacular defeat.
This combination of spirited popular protests and emphatic electoral rejection must mark our way ahead. Jolted by the mass opposition, the government is pretending to go soft on the NRC, almost to the point of disowning it, hoping to camouflage the thoroughly communal and anti-constitutional CAA as empowerment of refugees. We must continue to expose and challenge the CAA for what it is – a war on the secular character of our republic, a mockery of the basic constitutional principle of equality of all citizens regardless of their religious identity and a negation of Hindu-Muslim fraternity that serves as the biggest bulwark of India’s national unity and cultural diversity – till the government is compelled to withdraw this divisive and anti-constitutional CAA-NRC package. 2019 is ending on a high note of mass protests and electoral setbacks for the BJP, let 2020 begin in the same spirit with the power of the 8 January all-India mass strike and another debilitating defeat of the BJP in the elections to the Delhi Assembly.

Wednesday 25 December 2019


 8,500 കോടി രൂപ ചെലവിൽ  NPR നടപ്പാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ  സി പി ഐ (എം ) പോളിറ്റ് ബ്യൂറോ.

പുതിയ NPR പ്രവർത്തനം ഇതിനു മുൻപ് 2010ൽ നടന്ന ത്തിൽനിന്നും വ്യത്യസ്തമായ ഒന്നാണെന്ന് ചൂണ്ടിക്കാട്ടുന്ന പ്രസ്താവന   രാജ്യവ്യാപകമായി NRC നടപ്പാക്കുന്നതിന് സഹായകമായ ചില അധിക വിവരങ്ങൾ നൽകാൻ പൗരന്മാരെ നിർബന്ധിക്കുന്നതാണ് എന്നതിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു . പൗരന്മാരുടെ വിവരങ്ങൾ എടുക്കുമ്പോൾ അവരുടെ അച്ഛന്മാരുടെ ജനനത്തീയതിയും ജനിച്ച സ്ഥലവും ഉൾപ്പെടെയുള്ള 21 അധികവിവരങ്ങൾ ർ  ഉൾപ്പെടുത്താനുള്ള നിർദ്ദേശം തികച്ചും അസ്വീകാര്യമാണ് . 
 NRC നടപ്പാക്കാൻ സഹകരിക്കില്ലെന്ന് ഇതിനകം പ്രഖ്യാപിച്ച 12  സംസ്ഥാന മുഖ്യമന്ത്രിമാർ NPC യുമായും നിസ്സഹകരണം പ്രഖ്യാപിക്കണം എന്ന്   24 -12 -2019 നു പ്രസിദ്ധീകരിച്ച പ്രസ്താവന  ആഹ്വാനം ചെയ്തു. 

Monday 23 December 2019

*ഇത് നമ്മുടെ പൗരത്വത്തിനുമേലെയുള്ള നിർമൂല്യവൽക്കരണം ആണ് *
*നമ്മുടെ വോട്ടവകാശവും പൗരത്വവും സംരക്ഷിക്കാനുള്ള ഈ പ്രക്ഷോഭത്തിൽ അണിചേരുക* 

പ്രിയ സുഹൃത്തുക്കളേ, 


പൗരത്വ നിയമഭേദഗതിക്കും എൻ ആർ സി യ്ക്കും എതിരെ  രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ഉയർന്നുവരികയാണ് . പല സ്ഥലങ്ങളിലും ഇന്റർനെറ്റ് സേവനം നിരോധിതമാവുകയും റോഡ് - റെയിൽ ഗതാഗതം പരിമിതമാക്കുകയും ഇന്ത്യയിൽ അങ്ങോളമിങ്ങളോളം 144 -)0 വകുപ്പ് പ്രഖ്യാപിക്കപ്പെട്ടിരിക്കുകയും ആണ്. വിദ്യാർഥികളുടേയും  പ്രതിഷേധങ്ങളിൽ പങ്കെടുത്ത  മറ്റു ജനവിഭാഗങ്ങളുടെയും നേർക്ക് പോലീസ് കഠിനമായ ബലപ്രയോഗം നടത്തിയതിന്റെ ഫലമായി നിരവധിയാളുകൾക്കു സാരമായ പരിക്കുകൾ ഏൽക്കുകയും കണ്ണിനു കാഴ്ച നഷ്ടപ്പെടുകയും പോലീസ് വെടിവെപ്പിൽ ജീവഹാനിപോലും സംഭവിക്കുകയും ചെയ്തു.
*ഇനിയെന്താണ്? *

ഇത് ഒരു കലാപമാണോ ? അതോ ഒരു വിവാദമോ സംഘർഷമോ ആണോ ?

ഒരിക്കലുമല്ല. പ്രതിഷേധിക്കുന്നവരെല്ലാം തന്നെ സമാധാനം  ആഗ്രഹിക്കുന്നവരാണ് .സമുദായങ്ങൾ തമ്മിൽ ഇവിടെ പസസ്പരം ഏറ്റുമുട്ടുന്നില്ല. ജനങ്ങൾക്കുനേരെ ഹിംസ അഴിച്ചുവിട്ടു അവരുടെ സാധാരണ ജീവിതം താറുമാറാക്കാൻ നോക്കുന്നത് മോദി സർക്കാരും ബി ജെ പി ഭരിക്കുന്ന സംസ്ഥാന ഗവണ്മെന്റുകളുമാണ് .

പ്രതിഷേധിക്കുന്നവർ നമ്മുടെ പൗരത്വവകാശങ്ങളെയും രാജ്യത്തെയും സംരക്ഷിക്കാൻ ശ്രമിക്കുകയാണ് . ഡോ അംബേദ്‌കർ എഴുതിയ ഇന്ത്യൻ ഭരണഘടന ബി ജെ പി യുടെ കയ്യാൽ റദ്ദാക്കപ്പെടുന്നതിനെയാണ് അവർ പ്രതിരോധിക്കാൻ ശ്രമിക്കുന്നത്.

*നിങ്ങളുടെ സമ്മതിദാനാവകാശം, പൗരത്വം, ഇന്ത്യൻ ഭരണഘടന ഇവയെല്ലാം റദ്ദാകുന്ന അപകടമാണ് മുന്നിലുള്ളത് * മോദി -ഷാ സർക്കാർ നടപ്പാക്കാൻ പോകുന്ന ദേശീയ പൗരത്വ രജിസ്റ്റർ, നമ്മെയോരോരുത്തരെയും ക്യൂവിൽ നിർത്തി പൗരത്വം തെളിയിക്കുന്ന സാക്ഷ്യപത്രങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെടുകയാണ്. T

* എൻ ആർ സി എന്നുവെച്ചാൽ :  ഓരോ പുരുഷനും സ്ത്രീയും കുഞ്ഞും അവരവരുടെ പൗരത്വം വെവ്വേറെ തെളിയിക്കണം *

*എങ്ങിനെയാണ് നിങ്ങൾ ഒരു ഇന്ത്യൻ പൗരനാണെന്നു തെളിയിക്കേണ്ടത് ? *
* വോട്ടർ ഐ ഡി കാർഡ് ഉണ്ടല്ലോ ;അല്ലെങ്കിൽ ആധാർ കാർഡ് കാണിക്കാമല്ലോ എന്നാണ് നിങ്ങൾ കരുതുന്നുണ്ടാവാം..പക്ഷെ,  അതൊന്നും പോരാ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ !*

*നിങ്ങൾ രേഖാമൂലം തെളിയിക്കേണ്ടത് രണ്ടു കാര്യങ്ങൾ ആണ്

1) നിങ്ങളുടെ മുൻതലമുറ 1951 നു മുൻപ് ഇന്ത്യയിൽ എത്തിയിരുന്നു
2) നിങ്ങൾ നേരിട്ട് അവരുടെ പിൻതലമുറയിൽ വരുന്ന ആൾ ആണ് *

*നമ്മുടെ രാജ്യത്ത് ജീവിക്കുന്ന ദരിദ്രർക്ക് അവർ ദാരിദ്ര്യ രേഖയ്ക്ക് കീഴിൽ  ആണെന്ന് തെളിയിക്കുന്ന "ബി പി എൽ" രേഖകൾ പോലും ഹാജരാക്കാൻ  സാധിക്കാത്തതിനാൽ റേഷൻ കാർഡിൽ പോലും പേര് ലഭിക്കാത്ത അനുഭവങ്ങൾ പലപ്പോഴും ഉണ്ടാവാറുണ്ട് . ആധാർ കാർഡ് ഉണ്ടാക്കാൻ സാധിക്കാഞ്ഞതിനാൽ റേഷനും പെൻഷനും കിട്ടാതെ മരിച്ച എത്രയോ ആളുകൾ ഉള്ള നാടാണ് ഇത്.*
 
*  ഈ രാജ്യത്തിലെ പൗരന്മാർ ആകാൻ ഉള്ള നമ്മുടെ അർഹതപോലും റദ്ദാക്കും  എന്നാണ്   ഈ സർക്കാർ  ഇപ്പോൾ  ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്*
.
അസമിൽ എൻ ആർ സി നടപ്പാക്കിയപ്പോൾ 19 ലക്ഷം ആളുകൾ ആണ് പൗരത്വ ലിസ്റ്റിൽ നിന്ന് പുറത്തായത്. അവർ "അനധികൃത കുടിയേറ്റക്കാർ" ആയതുകൊണ്ടായിരുന്നില്ല അത് സംഭവിച്ചത് .  അവർ ദരിദ്രർ ആയിരുന്നതുകൊണ്ടും, അവരുടെ കയ്യിൽ രേഖകൾ ഇല്ലാതിരുന്നതുകൊണ്ടും ആയിരുന്നു. പല കേസുകളിലും ഭാര്യമാർ പട്ടികയ്ക്ക് പുറത്തും ഭർത്താക്കന്മാർ അകത്തും ആയി . മറ്റു ചില കേസുകളിൽ അച്ഛനമ്മമാർക്ക് പട്ടികയിൽ സ്ഥാനം ലഭിച്ചപ്പോൾ കുഞ്ഞുങ്ങൾ പുറത്തായി. അങ്ങനെ പുറത്താക്കപ്പെട്ടവരുടെ ഭാവി അനിശ്ചിതത്വത്തിൽ ആണ്. പുറത്താക്കപ്പെട്ടവരിൽ ഗണ്യമായ സംഖ്യയിൽ  ഹിന്ദുക്കളും മുസ്ലീങ്ങളും  ആദിവാസികളും മറ്റു സംസ്ഥാനങ്ങളിൽനിന്ന് കുടിയേറിയ കൂലിവേലക്കാരും സ്ത്രീകളും ഉണ്ടായിരുന്നു.
* അസമിൽ നടപ്പാക്കിയ ഇതേ പരിപാടിയാണ് മോദി - ഷാ സർക്കാർ ഇന്ത്യയിൽ ഒട്ടുക്കും നടപ്പാക്കും എന്ന് ഇപ്പോൾ പറയുന്നത്* 

എൻ ആർ സി നടപ്പാക്കുന്നതിന്  മുന്നോടിയായി ഒരു ദേശീയ ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കുന്ന പണി ഇപ്പോൾത്തന്നെ  അവർ തുടങ്ങിയിട്ടുണ്ട്.

അമിത് ഷായുടെ പ്രസംഗങ്ങളിൽ ആവർത്തിച്ചു് പറയുന്നതുപോലെ ,എൻ ആർ സി പ്രക്രിയമൂലം  പൗരത്വലിസ്റ്റിൽ നിന്നും പുറത്താക്കപ്പെടുന്നവരിൽ മുസ്ലീങ്ങളെ  അരിച്ചുമാറ്റി പുറത്താക്കാൻ ആണ് പൗരത്വ നിയമം ഭേദഗതി ചെയ്തത്.   

*എൻ ആർ സി ലിസ്റ്റിൽപ്പെടാൻ തെളിവ് ഹാജരാക്കാൻ കഴിയാത്ത ഒരു മുസ്‌ലിം ആണ് നിങ്ങൾ എങ്കിൽ  വോട്ടവകാശം എന്നെന്നേക്കുമായി നഷ്ടപ്പെട്ട് ജെയിലുകളെക്കാൾ നരകതുല്യമായ ഡീറ്റെൻഷൻ സെന്ററിലേക്കാണ് നിങ്ങളെ തള്ളിവിടുക *

*എന്നാൽ നിങ്ങൾ എൻ ആർ സി ലിസ്റ്റിൽപ്പെടാൻ തെളിവ് ഹാജരാക്കാൻ കഴിയാത്ത ഒരു അമുസ്‌ലിം ആണെങ്കിൽ ബംഗ്ളാ ദേശിലോ പാകിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ നിന്ന് എത്തിയ ഒരു "അഭയാർത്ഥി" ആണെന്ന്  സി എ എ വകുപ്പ്കൾ  പ്രകാരം അവകാശപ്പെട്ട് ആറു വർഷം സാവകാശം  കാത്തിരിക്കാം . അടുത്ത പടിയായി മാത്രമേ നിങ്ങളുടെ  പൗരത്വ അപേക്ഷ പരിഗണിക്കുകയോ തള്ളുകയോ ചെയ്യുള്ളൂ  * .

സി എ എ ഇന്ത്യൻ പൗരന്മാരെ ഒരു തരത്തിലും ബാധിക്കില്ലെന്നും , 2014 ഡിസംബർ 31 നു മുൻപ് പാകിസ്ഥാൻ,, ബംഗ്ളാ ദേശ് ,അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽനിന്ന് വന്നു ഇന്ത്യയിൽ താമസമാക്കിയ അമുസ്ലീങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകാൻ വേണ്ടിയാണ് ആ നിയമം എന്നും ആണല്ലോ സർക്കാർ പറയുന്നത്  എന്നും, നമ്മുടെ അയല്രാജ്യങ്ങളിൽ നിന്ന് അഭയം തേടിയെത്തുന്ന പീഡിത ന്യൂനപക്ഷങ്ങൾക്കു പൗരത്വം അനുവദിക്കുന്നതിൽ എന്താണ് തെറ്റ് എന്നും നിങ്ങൾ ചോദിച്ചേക്കാം. ഈ ചോദ്യത്തിന് രണ്ടുതരത്തിലുള്ള ഉത്തരങ്ങൾ സാധ്യമാണ്:

* 1) എല്ലാ അഭയാർത്ഥികളെയും സഹായിക്കുക എന്നതാണ് നയം  എങ്കിൽ അഭയാർഥികളെ അവരുടെ മതവും ദേശവും നോക്കിയാണോ സഹായിക്കേണ്ടത് ? ശ്രീലങ്കയിൽ നിന്ന് വന്നു 1984 മുതൽ താമസിക്കുന്ന  തമിൾ മാതൃഭാഷക്കാരായ ഹിന്ദു-മുസ്‌ലിം-ക്രിസ്ത്യൻ അഭയാർത്ഥികൾക്കും തുണയായി  എന്തുകൊണ്ട് സി എ എ യിൽ  വകുപ്പ് ഇല്ല ?മ്യാന്മറിൽനിന്നു  പീഡനങ്ങളുടെ ഫലമായി എത്തുന്ന റോഹിൻഗ്യൻ മുസ്ലീങ്ങളെ എന്തുകൊണ്ട് സഹയിക്കുന്നില്ല ?

2) വിച്ഛേദന തീയ്യതി 2014 ഡിസംബർ 31 ആവുമ്പോൾത്തന്നെ സി എ എ നിയമം  31,333 പേർക്ക് പ്രയോജനപ്പെടും എന്ന് 2016 ൽ ബില്ലിനെസംബന്ധിച്ചു  പാർലമെന്ററി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഒരു ഹിയറിങ്ങിൽ ഐ ബി സമ്മതിച്ചിട്ടുണ്ട്. പക്ഷെ, ഇങ്ങനെയൊരു ഭേദഗതി നിയമം ഇല്ലാതെയും അത് നടപ്പാക്കാൻ കഴിയുമായിരുന്നില്ലേ എന്ന ചോദ്യം ഉത്ഭവിക്കുന്നു. *

*അപ്പോൾ എൻ ആർ സി യും സി എ എ യും കൂടി നടപ്പാക്കുന്നതിന്റെ യഥാർത്ഥ ഉദ്ദേശം വേറെയാണ്. മുസ്ലീങ്ങൾക്ക് ഈ രാജ്യത്തിൽത്തന്നെ പൗരത്വം നിഷേധിക്കലും ,മുസ്ലീങ്ങളല്ലാത്ത ദരിദ്രരെ സ്വന്തം രാജ്യത്തു് അഭയാർത്ഥികൾ ആക്കിത്തീർക്കലും ആണ്‌ അത്*

ഇന്ത്യക്കാരായ മുസ്ലീങ്ങൾ 1947 ൽ വിഭജനകാലത്തു പാക്കിസ്ഥാനിലേക്ക് പോകാൻ കൂട്ടാക്കാതെ ഇവിടെത്തന്നെ താമസിക്കാൻ തീരുമാനിച്ചവരാണ് എന്ന് ഓർക്കുക. ഇന്ന് മോദി -ഷാ ഭരണകൂടം അവരെ വിളിക്കുന്നത് *ചിതലുകൾ* എന്നും, * നുഴഞ്ഞുകേറ്റക്കാർ* എന്നും ഒക്കെയാണ് .

*ഡോ അംബേദ്‌കർ ഭരണഘടന എഴുതിയപ്പോൾ മുസ്ലീങ്ങൾ,ഹിന്ദുക്കൾ, സിഖുകാർ, പാഴ്സികൾ, ജെയിനന്മാർ ,ബുദ്ധിസ്റ്റുകൾ, ജൂതന്മാർ എന്ന വ്യത്യാസം കൂടാതെ എല്ലാവരെയും തുല്യരായിട്ടാണ് പരിഗണിച്ചിരുന്നത്. ആർ എസ് എസ് ഈ ഭരണഘടനയെ എല്ലാക്കാലത്തും വെറുത്തിരുന്നു.* നമ്മുടെ മനസ്സുകളിൽ വിഷം കലർത്തി ഇന്ത്യയെ ഹിന്ദു എന്നും മുസ്‌ലിം എന്നും വിഭജിക്കാൻ ആണ്  ബി ജെ പി  ഇപ്പോൾ ശ്രമിക്കുന്നത്. ഇങ്ങനെയൊരു വിഭജനത്തിന്റെ അനന്തരഫലം  രാജ്യത്തെ ദുർബ്ബലപ്പെടുത്തുകയും ഓരോരുത്തരെയും ദോഷകരമായി ബാധിക്കുകയും മാത്രമാണ്. നമ്മുടെ അയൽക്കാരന്റെ വീടിന് ആരെങ്കിലും തീവെക്കുകയാണെങ്കിൽ നമ്മുടെ വീടുകളും കത്തും എന്നതിനാൽ  യഥാസമയം എല്ലാവരും ചേർന്ന് തീയണച്ചുകൊണ്ടാണ് ആപത്തു് ഒഴിവാക്കേണ്ടത്.

നോട്ടുകൾ വിലയില്ലാതാക്കിയപ്പോൾ നമ്മുടെ തൊഴിലുകളും സമ്പദ്‌വ്യവസ്ഥയും നാശത്തിലേക്കു നീങ്ങി. * നമ്മുടെ രാജ്യത്തിന് മേൽ അഴിച്ചുവിടുന്ന ഒരു പുതിയ ദുരന്തമാണ് രാജ്യത്തെ വിഭജിക്കുന്നതും ഭരണഘടനയെ ഇല്ലാതാക്കുന്നതും*

അസമിൽ എൻ ആർ സി നടപ്പാക്കാൻ പൊതുഖജനാവിൽന്നും ചെലവാക്കിയത് 1,600 കോടി രൂപയായിരുന്നു. ആകപ്പാടെ 10 വർഷങ്ങൾ എടുത്തു് പൂർത്തിയാക്കിയ ആ  ജോലിയിൽ നിയുക്തരായിരുന്നത് 52,000 ഉദ്യോഗസ്ഥർ ആയിരുന്നു. സാധാരണ മനുഷ്യരും ദരിദ്രരും സഹിച്ച വേദനയും നെട്ടോട്ടവും കഷ്ടപ്പാടുകളും പിന്നെ പറയേണ്ടതില്ല. തീർത്തും അനാവശ്യവും ക്രൂരവുമായ ഈ അഭ്യാസം ഇന്ത്യയൊട്ടുക്ക് നടപ്പാക്കാൻ ഏറ്റവും ചുരുങ്ങിയത് 50,000 കോടി രൂപ വേണ്ടിവരും. പൗരത്വം തെളിയിക്കാൻ ആവശ്യമായ രേഖകൾ സമ്പാദിക്കാൻ അടുത്ത പത്തുവർഷം ഇന്ത്യൻ ജനത  അങ്ങോട്ടുമിങ്ങോട്ടും ഓടിത്തളർന്ന് അവരിൽ ഏറ്റവും ദുർബ്ബലർ പരാജയപ്പെടുന്ന നടുക്കുന്ന  കാഴ്ചയാണ് നമ്മുടെ മുന്നിൽ ചുരുൾ നിവരുന്നത് .

എൻ ആർ സി -സി എ എ യ്ക്കുവേണ്ടി ഇത്രയും പൊതുമുതൽ ദുർവ്യയം ചെയ്യുന്ന സർക്കാർ * എന്തുകൊണ്ട് തൊഴിൽരഹിതരുടെ ഒരു പട്ടിക തയ്യാറാക്കി  തൊഴിലില്ലാത്ത എല്ലാവർക്കും ഉദ്യോഗമോ, തൊഴിലില്ലായ്മാവേതനമോ നൽകാൻ ഏർപ്പാട് ചെയ്യുന്നില്ല ?*

സി എ എ വിരുദ്ധ പ്രതിഷേധങ്ങൾ അടിച്ചമർത്താൻ അന്തമില്ലാത്ത ഹിംസ അഴിച്ചുവിടുകയാണ് സർക്കാർ .പോലീസ് വെടിവെപ്പിന്റെയും അതിക്രമങ്ങളുടെയും  ഫലമായി ഇതിനകം 20 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇതിൽ 8 വയസ്സുകാരനായ ബാലൻ ഉൾപ്പെടെ 15 പേർ യു പി യിൽമാത്രം കൊല്ലപ്പെട്ടു. *  ഇത്രയും പേരുടെ ജീവൻ കവർന്ന് എൻ ആർ സി-സിഎ എ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ഉള്ള നിർബന്ധബുദ്ധി കാട്ടുന്നത് എന്തിനാണ് ? *

പ്രതിഷേധക്കാർ അക്രമം കാട്ടുന്നുവെന്നാണ് സർക്കാർ അവകാശപ്പെടു ന്നത്. യഥാർത്ഥത്തിൽ ഫോട്ടോകളും വീഡിയോകളും ഏറെയും എടുത്തുകാട്ടുന്നത് നിരവധി  വാഹനങ്ങൾക്ക് പോലീസ്തീവെക്കുന്നതും , പ്രതിഷേധക്കാർക്ക് നേരെ കല്ലേറ് നടത്തുന്നതും ആണ്.

*പ്രധാനമന്ത്രി മോദി പറഞ്ഞത് പ്രതിഷേധക്കാരെ അവരുടെ വേഷം  കൊണ്ട് തിരിച്ചറിയാമെന്നാണ് .ഇതിന്റെ അർത്ഥം പ്രതിഷേധിക്കുന്നവർ മുസ്ലീങ്ങളാണെന്നാണ്. മോദിയുടെ ആ പ്രസ്താവന  പിന്തുടർന്നുകൊണ്ടാണ് പശ്ചിമബംഗാളിൽ ലുങ്കിയും തൊപ്പിയും ധരിച്ചുകൊണ്ട് ട്രെയിനിന് നേരെ ബി ജെ പി ക്കാർ കല്ലെറിഞ്ഞത് .  പശ്ചിമ ബംഗാൾ പോലീസ് അവരെ കയ്യോടെ പിടികൂടുകയായിരുന്നു. *

പക്ഷേ, പ്രതിഷേധിക്കുന്നവർ  യഥാർത്ഥത്തിൽ ഇന്ത്യയിലെ ഓരോ ജനവിഭാഗവും ആണ്- അവരിൽ മുസ്ലീങ്ങളും ഹിന്ദുക്കളും ക്രിസ്ത്യാനികളും സിഖുകാരും ഉണ്ട്- ഓരോ മതക്കാരും ഭാഷക്കാരും ഉണ്ട്. അവർ ഒറ്റക്കെട്ടായി രംഗത്തുവന്നിരിക്കുന്നത് ഇന്ത്യയുടെ ഭരണഘടനയും ജനാധിപത്യവും രക്ഷിക്കാൻ ആണ് .

ഇന്ത്യയിൽ എമ്പാടും പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുമ്പോൾ  സി എ എ യെ രക്ഷിച്ചെടുക്കാൻ ഇപ്പോൾ ബി ജെ പി നോക്കുന്നത് എൻ ആർ സി യും സി എ എ യും തമ്മിൽ ഒരു ബന്ധവുമില്ല, രണ്ടും വെവ്വേറെ സം ഗതികൾ  ആയിട്ടാണ് നടപ്പാക്കുക എന്ന്  പ്രചരിപ്പിച്ചുകൊണ്ടാണ്.
* നേരത്തെ  നിശ്ചയിക്കപ്പെട്ടതുപ്രകാരം എൻ ആർ സി യിൽ 1951 ലെ രേഖകൾ ഹാജരാക്കേണ്ടിവരില്ലെന്നും ,വോട്ടർ ഐ ഡി കാർഡ് തുടങ്ങിയ രേഖകൾ സ്വീകരിക്കും എന്നും ആണ് ഇപ്പോൾ പറയുന്നത്. പക്ഷെ, അങ്ങിനെയാണെങ്കിൽ എൻ ആർ സി തന്നെ എന്തിന് ? സർക്കാരിന്റെ കയ്യിൽ ഇപ്പോൾ തന്നെ എൻ ആർ സി-ആധാർ ഡേറ്റ ബേസുകൾ ഉള്ളപ്പോൾ എൻ ആർ സി ഒഴിവാക്കാമല്ലോ *

*സി എ എ ഒറ്റയ്‌ക്കെടുത്താൽ പോലും അത്  ഭരണഘടനാവിരുദ്ധമാണ് എന്നുകൂടി ഓർമ്മിക്കുക* കാരണം അത് പൗരത്വ അപേക്ഷകളിൽ മതം നോക്കി തീർപ്പ് കൽപ്പിക്കാൻ വ്യവസ്ഥ ചെയ്യുന്നു. സി എ എ പൂർണ്ണമായും അനാവശ്യമാണ് എന്നുകൂടി ഓർമ്മിക്കുക. അഭയാർത്ഥികൾക്കും കുടിയേറ്റക്കാർക്കും പൗരത്വം നൽകാൻ ആണെങ്കിൽ  നിയമത്തിലെ പുതിയ ഭേദഗതി കൂടാതെ തന്നെ അത് സാധിക്കുമായിരുന്നു. *വർഗ്ഗീയതയുടെ
അള്ള്  വെച്ച് ഭരണഘടനയുടെ കാറ്റഴിച്ചുവിടാൻ വേണ്ടി മാത്രം  ബി ജെ പി സർക്കാർ പാസ്സാക്കിയ  ഒരു  ഭേദഗതിയാണിത് *

*നമുക്ക് എങ്ങിനെയെല്ലാം പ്രതിരോധിക്കാം ?*

വസ്തുതകൾ നന്നായി പഠിക്കുക , തയ്യാറെടുക്കുക. നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും  സമാധാനപരമായ പ്രതിഷേധങ്ങളിൽ പങ്കാളികൾ ആക്കാൻ ശ്രമിക്കുക.

താഴെപ്പറയുന്ന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്,  ഓരോ തെരുവിലും കോളനിയിലും ഗ്രാമത്തിലും ടൗണിലും നഗരത്തിലും ജനങ്ങളെ അണിനിരത്താൻ ശ്രമിക്കുക:

1)  *സി എ എ റദ്ദ് ചെയ്യാൻ* കേന്ദ്ര സർക്കാരിനോട്ആവശ്യപ്പെടുക

2) *NPR പ്രവർത്തനങ്ങൾ നിർത്തിവെക്കാനും NRC യുമായി സഹകരിക്കാൻ വിസമ്മതിക്കാനും*  സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുക.

3) *ഡീറ്റെൻഷൻ സെന്ററുകൾ പണിയുന്നത് ഉടൻ നിർത്തിവെക്കാൻ*  ബന്ധപ്പെട്ട സംസ്ഥാന ഗവണ്മെന്റുകളോടും കേന്ദ്ര സർക്കാരിനോടും ആവശ്യപ്പെടുക

4) * NPR ബഹിഷ്കരിക്കുക *.അവർ രജിസ്റ്റർ തയ്യാറാക്കുന്നത് നിങ്ങൾക്ക് വീടുവെച്ചുതരാനോ തൊഴിൽ നൽകാനോ അല്ല ,നിങ്ങളുടെ പൗരത്വം കവർന്നെടുക്കാൻ ആണെന്ന് ഓർമ്മിക്കുക

5) എല്ലാറ്റിലുമുപരിയായി  – *ഐക്യം കാത്തുസൂക്ഷിക്കുക *.
ഏതെങ്കിലും സമുദായത്തിനെതിരെ വിദ്വേഷവും അക്രമവും പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്നവരോട് ഉറപ്പിച്ചു പറയുക - നമ്മൾ ഒന്നിച്ചു നിൽക്കും, ഭിന്നിച്ചാൽ നഷ്ടം നമുക്കെല്ലാം ആണ്. നമ്മുടെ ഭരണഘടന സംരക്ഷിക്കാൻ ഒരുമിച്ചു നിന്നേ പറ്റൂ . പോലീസിൽ നിന്നും വർഗ്ഗീയ ശക്തികളിൽനിന്നും ആക്രമണഭീഷണി നേരിടുന്ന നമ്മുടെ അയൽക്കാരായ മുസ്ലീങ്ങളെ കണ്ടെത്തി അവർക്ക് എല്ലാവിധ സംരക്ഷണവും നൽകുക .

6) സമാധാനപരമായ  പ്രതിഷേധങ്ങൾക്കു നേരെയുള്ള  *അടിച്ചമർത്തൽ നയം* ഉപേക്ഷിക്കാൻ സർക്കാരുകളോട് ആവശ്യപ്പെടുക.  ഇന്റർനെറ്റും പൊതുഗതാഗത സൗകര്യങ്ങളും മുടക്കുന്നത് നിർത്തുക. സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ ഭരണഘടനാദത്തമായ  അവകാശം തടയും വിധത്തിൽ 144 -)0 വകുപ്പ് ഉപയോഗിക്കുന്നത് നിർത്തണമെന്നാവശ്യപ്പെടുക

രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ നിമിത്തം  സാർവ്വദേശീയ തലത്തിൽ വിമർശിക്കപ്പെടുകയും ഉൽക്കണ്ഠ ഉളവാക്കുകയും ചെയ്തതോടെ  എൻ ആർ സി ഇന്ത്യയൊട്ടുക്ക് നടപ്പാക്കാനുള്ള  തീരുമാനത്തിൽനിന്നും മോദി സർക്കാർ ഏതാണ്ട് പുറകോട്ട് പോകുന്ന ലക്ഷണം ഉണ്ടായിട്ടുണ്ട്. സി എ എ  യ്ക്ക് പിന്നാലെ 1951 വിച്ഛേദന വർഷം ആക്കിക്കൊണ്ട്  എൻ ആർ സി ഇന്ത്യയാകമാനം നടപ്പാക്കുമെന്ന് അമിത് ഷായും ബി ജെ പി -ആർ എസ് എസ് നേതാക്കളും ആവർത്തിച്ചു പറഞ്ഞിരുന്നു . *  ഇന്ത്യയൊട്ടുക്കും  എൻ ആർ സി നടപ്പാക്കുന്ന കാര്യത്തിൽ ഒരു തീരുമാനമൊന്നും ഇനിയും സർക്കാർ എടുത്തിട്ടില്ലെന്ന ഇപ്പോഴത്തെ  അവകാശവാദം തൽക്കാലത്തേക്ക് ജനരോഷം തണുപ്പിക്കാനും ജനശ്രദ്ധ തിരിച്ചുവിടാനും മാത്രം ആയിരിക്കണം* . സി എ എ യും എൻ ആർ സിയും ചേർന്നുള്ള ഒരു പാക്കേജ് ആണ് സർക്കാർ യഥാർഥത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്നത് എന്ന കാര്യം മറക്കാതിരിക്കുക.  എൻ ആർ സി യുടെ കാര്യം ഇല്ലെങ്കിൽത്തന്നെ സി എ എ ഒറ്റയ്ക്ക് അസ്വീകാര്യമാണ് . അഭയാർത്ഥികളെയും നുഴഞ്ഞുകേറ്റക്കാരെയും തമ്മിൽ തിരിച്ചറിയാൻ  മതം ആധാരമാക്കുകയും, പൗരത്വം അനുവദിക്കുന്നതിന് ഒരു പ്രത്യേകമതത്തിൽപ്പെട്ടവർക്ക് മാത്രം വിലക്ക് കൽപ്പിക്കുകയും ചെയ്യുന്ന ഏത് നിയമവും തുറന്ന രീതിയിൽ വർഗ്ഗീയവും ഭരണഘടനാവിരുദ്ധവും ആണ്‌.  *സ്വാതന്ത്ര്യസമരത്തിലൂടെ നാം നേടിയെടുത്തതും ഭരണഘടന വാഗ്ദാനം ചെയ്തതും ആയ  ഇന്ത്യയുടെ  നേർക്കുള്ള  യുദ്ധം ആണ് ആ നിയമം പാസ്സാക്കിയതിലൂടെ തുടങ്ങിയത്. അത് നമ്മുടെ ചരിത്രത്തിലൂടെ നിർവചിതവും സംസ്കാരത്തെ പുഷ്കലമാക്കുന്നതും ആയ  സവിശേഷ ബഹുസ്വരതയ്ക്കും വൈവിദ്ധ്യത്തിനും  എതിരാണ് * അതുകൊണ്ടുതന്നെ  ഇത്രയും വിവേചനാത്മകവും വിഭാഗീയവുമായ ഒരു ഭേദഗതി  നമ്മുടെ പൗരത്വ നിയമത്തിൽ വരുത്തുന്നത്  ഇന്ത്യ ഒരിക്കലും അംഗീകരിക്കുകയില്ല.  സർക്കാർ ഇപ്പോൾ എന്തുതന്നെ പറഞ്ഞാലും സി എ എ - എൻ ആർ സി- എൻ പി ആർ എന്ന പാക്കേജിലെ  വിഭാഗീയമായ ദുഷ്ടലാക്ക് തിരിച്ചറിയപ്പെട്ടു കഴിഞ്ഞു. സർക്കാർ അത് പൂർണ്ണമായും പിൻവലിക്കുന്നതുവരെയും ഇന്ത്യയിലെ ജനത അതിന്നെതിരായ സമരം തുടരുകതന്നെ ചെയ്യും

-  സി പി ഐ (എം എൽ ) (ലിബറേഷൻ)
[പ്രസിദ്ധീകരണത്തിന് നൽകുന്നത്]  

Thursday 19 December 2019

എം എൽ അപ്ഡേറ്റ്
ഒരു സി പി ഐ (എം എൽ) പ്രതിവാര വാർത്താ ബുള്ളറ്റിൻ
Vol. 22 | No. 5 1 , 17 -23 ഡിസംബർ 2019 

എഡിറ്റോറിയൽ 
CAA - NRC ഗൂഢപദ്ധതിയെ ചെറുക്കാൻ വിദ്യാർത്ഥികൾ വഴികാട്ടുന്നു 



പൗരത്വ നിയമ ഭേദഗതി ബിൽ 2019 പാർലമെന്റിന്റെ ഇരു സഭകളിലും അവതരിപ്പിച്ചു പാസ്സാക്കിയ ശേഷം നിയമം ആക്കാൻ മോദി - ഷാ ഭരണകൂടത്തിന് മൂന്നേമൂന്ന്‌ ദിവസങ്ങളേ വേണ്ടിവന്നുള്ളൂ . ലോക് സഭയിലെപ്പോലെ ഭരണപക്ഷത്തിന് ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടുപോലും ഭരണ സഖ്യത്തിൽപ്പെടാത്ത  ബി ജെ ഡി , വൈ എസ് ആർ സി പി , ടി ഡി പി മുതലായ ചില പാർട്ടികൾ വോട്ടെടുപ്പ് സമയത്ത് എടുത്ത നിലപാടുമൂലം ബിൽ രാജ്യസഭയിലും പാസ്സാവുകയായിരുന്നു. ഇതെല്ലാം ഉണ്ടായിട്ടും ഇന്ത്യൻ ഭരണഘടനയ്‌ക്കെതിരെ നടന്ന ഏറ്റവും ഒടുവിലത്തെ സർജ്ജിക്കൽ സ്ട്രൈക്കിന് എതിരായി തെരുവുകളിൽ ജനങ്ങൾ ഉയർത്തുന്ന പ്രതിഷേധം അനുദിനം ശക്തിപ്പെടുകയാണ്. ഈ നിയമത്തിന്റെ ഭവിഷ്യത്തുകൾ എന്താണെന്ന് തിരിച്ചറിഞ്ഞ ഇന്ത്യയിലെ ജനങ്ങൾക്കും രാജ്യവ്യാപകമായ പ്രതിഷേധങ്ങളുടെ മുൻനിരയിൽ നിൽക്കുന്ന വിദ്യാർത്ഥികൾക്കും നേരെ സർക്കാർ ആരംഭിച്ചിരിക്കുന്ന യുദ്ധത്തിന്റെ ഫലമായി വിശേഷിച്ചും ജനരോഷം അതിതീവ്രമായ അസമിൽ അഞ്ചു യുവാക്കൾ ഇതിനകംതന്നെ രക്തസാക്ഷികളായി. ദീപാഞ്ജലി ദാസ് ,സാം സ്റ്റാഫോർഡ് ,ദ്വിജേന്ദ്രാ പാൻജിങ് ,ഈശ്വർ നായക് ,അബ്ദുൽ ആലിം എന്നിവരേയാണ് അസമിൽ  പോലീസ് വെടിവെച്ചു കൊന്നതെങ്കിൽ ജാമിയയിലും അലീഗഡിലും കാമ്പസുകളിൽ നടന്ന കിരാതമായ പോലീസ് മർദ്ദനത്തെത്തുടർന്ന് നിരവധി വിദ്യാർത്ഥികൾ സാരമായ പരിക്കുകളേറ്റു ആശുപത്രികളിൽ കഴിയുകയാണ് .   
സിഎഎ വിരുദ്ധ പ്രതിഷേധക്കാരുടെമേൽ കഠിനമായ മർദ്ദനം അഴിച്ചുവിടുന്നതിലുപരി, സർക്കാരിനെതിരായ ജിഹാദി-മാവോയിസ്റ്റ് ഗൂഢാലോചന എന്ന രീതിയിൽ ഈ പ്രതിഷേധങ്ങളെ താറടിച്ചുകാട്ടാനും ഒറ്റപ്പെടുത്താനും ഉള്ള നീചമായ ശ്രമവും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ട് . ജാമിയ ക്യാമ്പസ്സിൽ അനധികൃതമായി ഇരച്ചുകയറിയ പോലീസ് പട ലൈബ്രറിയിലും ടോയ്‌ലറ്റുകളിലും പോലും കേറിച്ചെന്ന് വിദ്യാർത്ഥികളെ തല്ലിച്ചതയ്ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കണ്ട് രാജ്യമാകെ ഞെട്ടിയപ്പോൾപ്പോലും ജെ എൻ യു വിലെ ഒരു പൂർവ്വ വിദ്യാർത്ഥികൂടിയായ ധനമന്ത്രി നിർമ്മലാ സീതാരാമൻ വിദ്യാർത്ഥിപ്രതിഷേധത്തിന് ജിഹാദി നിറം നൽകാൻ ശ്രമിച്ചു.  പ്രതിഷേധക്കാരെ അവരുടെ വസ്ത്രധാരണരീതി കൊണ്ട്തന്നെ തിരിച്ചറിയാം എന്ന പ്രധാനമന്ത്രി മോദിയുടെ  പ്രസ്താവന പ്രകടമായും മുസ്ലീങ്ങളെ ലക്‌ഷ്യം വെക്കുന്നതും,  ഈ പ്രതിഷേധങ്ങൾക്കു വർഗ്ഗീയ നിറം നൽകുന്നതും ആണ് .എന്നാൽ, വിദ്യാർഥിസമൂഹം ഈ കുടില ലക്ഷ്യങ്ങൾ തിരിച്ചറിയുകയും കൂടുതൽ ഐക്യദാര്ഢ്യത്തോടെ വിശാലാടിസ്ഥാനത്തിലുള്ള ജനാധിപത്യ പ്രതിഷേധങ്ങളിൽ അണിചേരുകയും ചെയ്തിരിക്കുന്നു. 
അർദ്ധസത്യങ്ങളുടെയും പച്ചനുണകളുടെയും ഒരു പരമ്പരയാണ് സി എ എ യുമായി ബന്ധപ്പെട്ട് സംഘ്-ബിജെപി പ്രചാരവേലയുടെ ഭാഗമായി കെട്ടഴിച്ചുവിട്ടിരിക്കുന്നത് . ഇവയിൽ ഒന്നാമത്തേത് സി എ എ വേറെ, എൻ ആർ സി വേറെ  എന്ന പ്രചാരണമാണ്. സി എ \എ യുടെ ലക്‌ഷ്യം അർഹതപ്പെട്ടവർക്ക് പൗരത്വം 'കൊടുക്കുക' എന്നാണെന്നും, ആരെയും പുറത്താക്കൽ അല്ലെന്നും, അതിനാൽ ഇൻഡ്യാക്കാർ ആയ മുസ്ലീങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും  അവർ പറയുന്നു. എന്നാൽ പലയവസരങ്ങളിലും അമിത് ഷാ തന്നെ വ്യക്തമാക്കിയതുപോലെ സി എ എ വാസ്തവത്തിൽ രാജ്യവ്യാപകമായി എൻ ആർ സി നടപ്പാക്കുന്നതിലേക്കുള്ള  പ്രാഥമിക കാൽവെപ്പ് ആയ ഒരു നിയമനിർമ്മാണം ആണ്.   വരാനിരിക്കുന്ന നേഷണൽ പോപുലേഷൻ രജിസ്റ്റർ (എൻ പി സി ) എന്ന ക്യാമ്പെയിനുമായി ബന്ധപ്പെട്ട് എൻ ആർ സി ദേശവ്യാപകമായി നടപ്പാക്കാനും, അതിന്റെ ഭാഗമായി രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ഡീറ്റെൻഷൻ ക്യാമ്പുകൾ നിർമ്മിക്കാനും ഉള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. മുസ്ലീങ്ങളുടെ പൗരത്വത്തെ സി എ \എ ഒരു തരത്തിലും ബാധിക്കുകയില്ല എന്ന് പ്രചരിപ്പിക്കുന്ന അതേ  സംഘ് പരിവാർ ശക്തികൾ സി എ എ യുടെ ഉദ്ദേശം ഹിന്ദുക്കൾക്ക്  പൗരത്വം അനുവദിച്ചു നൽകൽ ആണെന്ന് പറയുമ്പോൾ , അവർ അർത്ഥമാക്കുന്നത് എന്താണ് ? എൻ ആർ സി യിൽ  പൗരത്വം അവകാശപ്പെടാനോ തെളിയിക്കാനോ ഉള്ള ഒരു രേഖയും ഇല്ലാതെ പുറന്തള്ളപ്പെട്ടാലും ഹിന്ദുക്കളെ  രക്ഷിക്കാൻ സി എ എ ഉണ്ട്  എന്നുതന്നെ!  
ബംഗ്ളാ ദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്ന് മത പീഡനങ്ങളെത്തുടർന്ന്‌ പലായനം ചെയ്ത് 2014  ഡിസംബർ 31 നു മുൻപ് ഇന്ത്യയിൽ താമസമാക്കിയ മുസ്ലീങ്ങളല്ലാത്തവർക്ക് പൗരത്വം നൽകും എന്നാണ്  സി എ എ വാഗ്ദാനം ചെയ്യുന്നത് .എന്നാൽ , ഇതിൽ വലിയ ചതിയും അസംഭവ്യതകളും ഒളിഞ്ഞിരിക്കുന്നു.  അസമിൽ എൻആർസി 1971 എന്ന വിച്ഛേദനവർഷത്തിന്റെയടിസ്ഥാനത്തിൽ നടപ്പാക്കിയപ്പോൾ  , ഭൂവുടമസ്ഥത തെളിയിക്കുന്നതോ മറ്റുവിധത്തിലുള്ളതോ ആയ ഒരു രേഖയും കൈവശം ഇല്ലാതിരുന്നതുകൊണ്ടാണ് കൂലിപ്പണിക്കാരായി ഉപജീവനത്തിന്  എത്തിയ ഭൂരഹിത തൊഴിലാളികളും വിവാഹത്തിനുശേഷം അവരുടെ ഭർത്തൃകുടുംബങ്ങളിൽ  താമസമാക്കിയ സ്ത്രീകളും ഉൾപ്പെടെ 19 ലക്ഷം  പേർ പൗരത്വ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടത് എന്ന് ഓർക്കുക . അപ്പോൾ , 1951 വിച്ഛേദന വർഷമാക്കി  ഇന്ത്യയിലെമ്പാടും എൻ ആർ സി നടപ്പാക്കിയാൽ സമാനമായ കാരണങ്ങളാൽ പുറന്തള്ളപ്പെടുന്നവരുടെ എണ്ണം ഇതിലും എത്രയോ വലുതായിരിക്കും. വെറും 3% കൈപ്പിഴവുകളോ  സാങ്കേതികകാരണങ്ങളാലുള്ള ഒഴിവാക്കലുകളോ സംഭവിച്ചാൽ തന്നെ  4 കോടി ആളുകൾക്ക് പൗരത്വ ലിസ്റ്റിൽ സ്ഥാനം ഇല്ലാതാകും .അപ്പോൾ , ഇതിൽ എത്രപേർക്ക് നഷ്ടമാകുന്ന  പൗരത്വം പൗരത്വ നിയമഭേദഗതി മൂലം  തിരിച്ചു ലഭിക്കും എന്ന് ഊഹിക്കാൻ പോലും കഴിയില്ല . 
മേൽപ്പറഞ്ഞ മൂന്നു രാജ്യങ്ങളിൽനിന്ന് മതപീഡനങ്ങൾ നിമിത്തമായി ഇന്ത്യയിലേക്കുകൂടിയേറിപ്പാർത്ത അമുസ്ലീങ്ങൾക്ക്‌ മാത്രം പൗരത്വം വാഗ്ദാനം ചെയ്യുന്ന സി എ എ യ്ക്ക് എങ്ങിനെയാണ് എൻ ആർ സി പ്രക്രിയയിലൂടെ പുറത്താവുന്നവരെ രക്ഷപ്പെടുത്താൻ കഴിയുക ? എൻ ആർ സി നടപ്പാക്കുന്നതിൽ അസമിൽ നാം കണ്ടത് രേഖകൾ ഹാജരാക്കാൻ കഴിയാത്തതുമൂലമോ , കേവലം ഉദ്യോഗസ്ഥ മേധാവിത്വപരമായ സാങ്കേതികത്വവും പക്ഷപാതിത്വവും അനുഭാവരാഹിത്യവും നിമിത്തമോ , നടത്തിപ്പിലെ പിഴവുകൾ നിമിത്തമോ കൂട്ടത്തോടെ ആളുകളെ പൗരത്വലിസ്റ്റിൽ നിന്ന് പുറന്തള്ളുന്നതാണ്.  ഈ വസ്തുത മറച്ചുപിടിക്കാൻ ആണ് മോദി സർക്കാർ അയൽ രാജ്യങ്ങളിലെ വിവേചനങ്ങളുടെ ഫലമായി അഭയം തേടുന്ന പീഡിതന്യൂനപക്ഷങ്ങളെ ഇന്ത്യൻ പൗരത്വം നൽകി പുനരധിവസിപ്പിക്കാൻ എന്ന മട്ടിൽ സി എ എ യെ ഒരു പരിഹാരമായി എടുത്തുകാട്ടുന്നത്‌ .  വ്യാജമായ ഈ അവകാശവാദത്തിന് ഉപോൽബലകമായിട്ടെന്നോണം  ആഭ്യന്തരമന്ത്രി പാർലമെന്റിൽ തെറ്റിദ്ധരിപ്പിക്കുന്ന ചില സ്ഥിതിവിവരക്കണക്കുകൾ കൂടി നിരത്തുകയുണ്ടായി. പാക്കിസ്ഥാനിൽ 1947 ൽ ഹിന്ദുക്കളുടെ ജനസംഖ്യ 23% ആയിരുന്നെന്നും ഇപ്പോൾ അത് വെറും 3% ആയി കുറഞ്ഞുവെന്നും പ്രസ്താവിച്ചത് ഒരു പച്ചക്കള്ളം ആണ്. 1947 ലേതിനെക്കുറിച്ചു വിശദമായ കണക്കുകൾ ലഭ്യമല്ല എന്നതാണ് വസ്തുതയെങ്കിലും, 1951 ൽ നടന്ന അവിടുത്തെ ആദ്യ സെൻസസ് പ്രകാരം ബംഗ്ളാ ദേശ് ഉൾപ്പെട്ട അന്നത്തെ പാകിസ്ഥാനിൽ  ഉണ്ടായിരുന്ന ഹിന്ദുക്കൾ മൊത്തം ജനസംഖ്യയുടെ 3 %  ആയിരുന്നു. ഇന്ന് പടിഞ്ഞാറൻ പാകിസ്ഥാനിൽ  മാത്രം 3 % ഹിന്ദുക്കൾ ഉണ്ടെന്നത് ശരി എങ്കിൽ, അതു പ്രകാരം പാക്കിസ്ഥാനിലെ ഹിന്ദുക്കളുടെ ജനസംഖ്യ കുറയുകയല്ല ,ചെറുതായിട്ടെങ്കിലും  കൂടുകയാണ് ചെയ്തിരിക്കുന്നത്! 23% എന്നത് 1951 ലെ കിഴക്കൻ പാക്കിസ്ഥാനിൽ മൊത്തം ജനസംഖ്യയിൽ മുസ്ലീങ്ങൾ അല്ലാത്തവരുടെ തോത് ആണ്. ഇത് ഇന്ന് കുറഞ്ഞിരിക്കുന്നു എന്നത് നേരാണെങ്കിലും 3% ത്തിലേക്കല്ല ഏകദേശം 10% ത്തിലേക്കാണ് കുറഞ്ഞിരിക്കുന്നത് . ഈ കുറവ് തീർച്ചയായും വലുതെങ്കിലും അത് ഏറെയും സംഭവിച്ചിട്ടുള്ളത് ബംഗ്ളാ ദേശ് ഒരു സ്വതന്ത്ര രാജ്യമാവുന്നതിനു മുൻപായിരുന്നു. ബംഗ്ളാ വിമോചനയുദ്ധത്തിന്റെ സാഹചര്യങ്ങളിലും അതിനു തൊട്ടു പിന്നാലെയും ഉണ്ടായ പ്രതിസന്ധിയുടെ ഫലം കൂടിയായിരുന്നു അത്. ആ സമയത്തു കുടിയേറിയവർ ഏറെയും ഹിന്ദുക്കൾ ആയിരുന്നതിനാൽ ആണ് ബംഗ്ളാ ദേശ് ജനസംഖ്യയിൽ ഹിന്ദുക്കളുടെ കുറവ് സംഭവിച്ചതെങ്കിൽ ബംഗ്ളാ ദേശി മുസ്ലീങ്ങൾ ഇന്ത്യയിലേക്ക് വൻ തോതിൽ നുഴഞ്ഞുകയറി ,അല്ലെങ്കിൽ കയറിക്കൊണ്ടിരിക്കുന്നു എന്ന സർക്കാരിന്റെ അവകാശവാദം അഥവാ പ്രചാരണം വ്യാജമാണ് . വാസ്തവത്തിൽ , അസമിൽ നടന്നുകഴിഞ്ഞ എൻ ആർ സി തന്നെ ബംഗ്ലാദേശിൽ നിന്നു രേഖകൾ ഇല്ലാതെ ഭീമമായ സംഖ്യയിൽ ആളുകൾ കുടിയേറുന്നതായ പ്രചരണത്തിലെ പൊള്ളത്തരം തുറന്നുകാട്ടുന്നുണ്ട്.   
എൻ ആർ സി യുടെ സന്ദർഭത്തിൽ മോദി സർക്കാർ ബംഗ്ളാ ദേശിനോട് ആവർത്തിച്ചു പറഞ്ഞത് അത് തികച്ചും ഇന്ത്യയുടെ "ആഭ്യന്തര വിഷയം" ആണെന്നും, ബംഗ്ളാ ദേശിന്‌ ഉൽക്കണ്ഠപ്പെടേണ്ട കാര്യം അതിൽ ഇല്ലെന്നും ആയിരുന്നു. എന്നാലിപ്പോൾ സി എ എ യെ ന്യായീകരിക്കുന്നതിനുവേണ്ടി പറയുന്നത് ബംഗ്ളാദേശിൽ ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്നു എന്നാണ് .കഴിഞ്ഞ കുറെ വർഷങ്ങളായി ബംഗ്ളാ ദേശിനെയും അഫ്ഗാനിസ്ഥാനെയും  ഇന്ത്യൻ വിദേശനയത്തിൽ സുഹൃൽരാജ്യങ്ങളായിട്ടാണ് പരിഗണിച്ചുപോരുന്നത്.  പാക്കിസ്ഥാനോട് ഉള്ള ശത്രുതാപരമായ നയത്തിൽനിന്നും ഭിന്നമായ ഒരു നിലപാട് ആണ് അത്. എന്നാൽ, ഇപ്പോഴത്തെ സി എ എയുമായി ബന്ധപ്പെട്ട പുതിയ ഭാഷ്യത്തിൽ ബംഗ്ളാ ദേശും അഫ്ഗാനിസ്ഥാനും മതന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നവർ ആണ്.  ഇതാകട്ടെ, ഇന്ത്യയിൽ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായമായ മുസ്ലീങ്ങളുടെ പീഡിതാവസ്ഥയെക്കുറിച്ചു് ലോകം മുഴുവൻ ചർച്ചചെയ്യുന്ന ഒരവസരവും ആണ്.   എൻ ആർ സി - സി എ\എ പാക്കേജ് എന്താണെന്നു മോദി സർക്കാർ നമ്മെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത് എന്തുതന്നെയായാലും, യാഥാർഥ്യം ലോകം മുഴുവനും  അറിയുന്നുണ്ട് . എല്ലാ പൗരന്മാർക്കും മതനിരപേക്ഷമായ തുല്യ പദവി വാഗ്ദാനം ചെയ്യുന്ന ഈ രാജ്യത്തെ ഭരണഘടനയുമായി  മോദി സർക്കാർ  യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും, അതിനാൽ ഇന്ത്യയ്ക്ക് എതിരായ ഈ യുദ്ധം സംഘപരിവാരം നടത്തുന്ന ഒന്നാണെന്നതും ആണ്  ഇപ്പോൾ ലോകം മുഴുവൻ മനസ്സിലാക്കുന്ന സത്യം. 
ജാമിയയിൽ നടന്ന  പോലീസ് വിദ്യാർഥികൾക്കുനേരെ മൃഗീയമായി അഴിച്ചുവിട്ട   വേട്ടയെത്തുടർന്ന് രാജ്യത്താകമാനം വിദ്യാർത്ഥികൾ ഐക്യദാർഢ്യം പുലർത്താൻ രംഗത്തുവന്നിരിക്കുകയാണ്. ആ അർഥത്തിൽ , ജാമിയയിലെ വിദ്യാർത്ഥികൾ  മുന്നോട്ടുള്ള വഴികാട്ടികൾ ആയിരിക്കുന്നു. ജാമിയാ ആക്രമണം നടന്ന അതേ  രാത്രിയിൽ  ജെഎൻയുവിലും ഡെൽഹി സർവ്വകലാശാലയിലും അംബേദ്‌കർ സർവകലാശാലയിലും ഉള്ള വിദ്യാർത്ഥികൾ ഡെൽഹിയിലെ പോലീസ് ആസ്ഥാനത്തെത്തി വൻപ്രതിഷേധം ഉയർത്തുകയും , ഇതര സർവ്വകലാശാലകളിലും  ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉള്ള   വിദ്യാർഥികൾ ഐക്യദാർഢ്യപ്പെട്ട് ഈ പ്രതിഷേധത്തെ മുന്നോട്ടു കൊണ്ടുപോകാൻ തുടർന്ന് രംഗത്ത് വരികയും ചെയ്തു .

 ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ധീരരക്തസാക്ഷിത്വം വരിച്ച  മൂന്നു പോരാളികളായ അസ്ഫാഖുല്ല ഖാൻ , രാംപ്രസാദ്‌ ബിസ്മിൽ ,റോഷൻ സിംഗ് എന്നിവരുടെ 92 -)0 രക്തസാക്ഷിദിനമാണ് ഡിസംബർ 19. രക്തസാക്ഷി  ബിസ്മിലിന്റെ  അനശ്വരമായ ഒരു  ഗാനം ആണ്  "സഫ്റോഷി കീ തമന്ന അബ് ഹമാരേ  ദിൽ മേ ഹൈ, ദേഖ്നാ ഹൈ  ജ്സോർ കിത്നാ യെ ബാജ്സു -എ -കാഥിൽ മേ ഹൈ" ("വിപ്ലവത്തിന്റെ വീര്യം നമ്മുടെ നെഞ്ചുകളിൽ കത്തുമ്പോൾ  ആരാച്ചാരുടെ കൈകൾക്ക് ഇതിനെ തടുക്കാൻ എത്ര ശക്തിയുണ്ടെന്ന് നോക്കാം") എന്ന് തുടങ്ങുന്നത് . ഭഗത് സിംഗിനേയും ചന്ദ്രശേഖർ ആസാദിനെയും പോലെയുള്ള അദ്ദേഹത്തിന്റെ പിന്മുറക്കാർക്ക് അത്  പ്രചോദനം നല്കിയതുപോലെ മതേതര ഇന്ത്യയ്ക്കുവേണ്ടി സ്വാതന്ത്ര്യസമരം സൃഷ്ടിച്ച ഉൽകൃഷ്ഠമായ മൂല്യങ്ങൾ കാത്തുസൂക്ഷിക്കാനുള്ള പ്രതിജ്ഞ ഈ ദിവസത്തിൽ  ഇന്ത്യൻ ജനത പുതുക്കേണ്ടതുണ്ട് . പ്രത്യേകിച്ചും സംഘ്പരിവാരവും ബി ജെ പിയും വിഭജനത്തിന്റെ ദുരിതപൂർണ്ണമായ നാളുകളിലെ വൈരാഗ്യങ്ങളും മുൻവിധികളും പുനരാനയിക്കാൻ കഠിനമായി ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ, ഫാസിസ്റ്റ് ദുരന്തഭീഷണി നിഴൽവീഴ്ത്തിയ മതേതരഇന്ത്യക്ക്  വർഗ്ഗീയവിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും ശക്തികൾക്കെതിരെ  ജനാധിപത്യത്തിന്റെ പാതയിൽ നിലയുറപ്പിച്ചു പൊരുതി ജയിക്കേണ്ടതുണ്ട് .  

Thursday 12 December 2019

എം എൽ അപ്ഡേറ്റ്
ഒരു സി പി ഐ (എം എൽ) പ്രതിവാര വാർത്താ ബുള്ളറ്റിൻ
Vol. 22 | No. 50 | 10-16 ഡിസംബർ 2019 


എഡിറ്റോറിയൽ
:
CAB -NRC ഗൂഢപദ്ധതിയെ പരാജയപ്പെടുത്തുക  

സാർവ്വദേശീയ മനുഷ്യാവകാശ ദിനത്തിന്റെ തലേ ദിവസം ലോക് സഭ പാസ്സാക്കിയ പൗരത്വ നിയമ ഭേദഗതി ബിൽ ( 2019 ) [CAB ] സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നീതിരഹിതവും പക്ഷപാതപരവുമായ ഒരു നിയമനിർമ്മാണം ആണ്. ഇന്ത്യൻ പൗരത്വത്തിന്റെ അടിസ്ഥാനപരമായ മാനദണ്ഡങ്ങൾ തിരുത്തിക്കുറിക്കുന്നതും ,അതുവഴി ഇന്ത്യൻ ഭരണഘടനയുടെ തന്നെ മൗലികമായ ഘടനയും ഉള്ളടക്കവും ഉല്ലംഘിക്കുന്നതും ആയ ഒരു നടപടിയാണ് അത്. ഭരണഘടനയുടെ മുഖവുരയിലെ മതേതരം എന്ന വിശേഷണം അവിടെത്തന്നെ നിലനിൽക്കുന്നു എന്നതൊഴിച്ചാൽ   ഇന്ത്യൻ റിപ്പബ്ലിക്കിന്റെ മതേതര സ്വഭാവത്തെ അത് മാറ്റിമറിക്കുകയാണ് ചെയ്തിരിക്കുന്നത്.  ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷ മായ മുസ്‌ലിം സമുദായത്തെ ഫലത്തിൽ പുറന്തള്ളുകയും അരികുവൽക്കരിക്കുകയും ചെയ്യാൻ ആണ്  CAB 2019 ശ്രമിക്കുന്നത്. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ഒരു ദേശീയതയെ സംബന്ധിച്ച ഭരണഘടനാ ചട്ടക്കൂട് മുസ്ലീങ്ങളെ അപരവൽക്കരിക്കും വിധത്തിൽ മതാടിസ്ഥാനത്തിൽ  പുനർനിർവചിക്കപ്പെടുകയാണ് . ഈ ബില്ലിനെക്കുറിച്ചു വിജയഭാവത്തോടെ ആത്മവഞ്ചനയുടെ പതിവ് ശൈലിയിൽ പ്രധാനമന്ത്രി   മോദി പ്രസ്താവിച്ചത്  'മാനുഷിക മൂല്യങ്ങളിലുള്ള വിശ്വാസം മുഖമുദ്രയായ  ഇന്ത്യയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യവുമായി തികച്ചും പൊരുത്തപ്പെടുന്ന ഒന്ന് ' എന്നായിരുന്നു.
ബംഗ്ലാ ദേശ്, പാകിസ്ഥാൻ,അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്ന് നിയമാനുസൃതമായ രേഖകളില്ലാതെ 2014 ഡിസംബർ 31 നു മുൻപ് ഇന്ത്യയിൽ താമസമാക്കിയ ഹിന്ദു,സിഖ്,ബുദ്ധിസ്റ്റ് ,പാർസി,ക്രിസ്ത്യൻ ,ജെയിൻ മതവിഭാഗക്കാർക്ക് ഇന്ത്യൻ പൗരത്വം അനുവദിക്കും എന്നാണ് ബില്ലിൽ പറയുന്നത്. ഈ ലിസ്റ്റിൽ പ്രകടമായും  ഒഴിവാക്കുന്നത് മുസ്ലിങ്ങളെയാണ് . ബില്ലിൽ പറയുന്നതുപോലെയും അമിത് ഷാ പാർലമെന്റിൽ വിശദീകരിക്കുന്നതുപോലെയും ഈ ഒഴിവാക്കലിനുള്ള ഒരേയൊരു കാരണം മുസ്ലീങ്ങൾ ഭൂരിപക്ഷമായ മേൽപ്പറഞ്ഞ മൂന്ന് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിൽ കുടിയേറുന്ന മുസ്ലീങ്ങൾ  പീഡിത ന്യൂനപക്ഷമല്ലെന്നതാണ് .    
ഇതിൽ അവലംബമാക്കിയിരിക്കുന്ന മാനദണ്ഡങ്ങൾ മൊത്തത്തിൽ വിഭാഗീയവും വിവേചനപരവും ആണ്. വിശ്വാസങ്ങളുടെ പേരിൽ പീഡിപ്പിക്കപ്പെടുന്നവർക്കു അഭയം നൽകുകയും പൗരത്വം അനുവദിക്കുകയും ആണ് മാനദണ്ഡം എങ്കിൽ എന്തുകൊണ്ട് വെറും മൂന്നു രാജ്യങ്ങളിലെ തെരഞ്ഞെടുത്ത സമുദായങ്ങൾ ? 2014  ഡിസംബർ 31 എന്ന വിച്ഛേദന തീയ്യതിക്ക് എന്താണ് പ്രാധാന്യം ? ശ്രീലങ്കൻ തമിഴ് വംശജരും മ്യാന്മറിൽ നിന്ന് അഭയം തേടുന്ന റോഹിൻഗ്യൻ മുസ്ലീങ്ങളും ചൈനയിൽ നിന്ന് എത്തുന്ന ബുദ്ധമതക്കാരും എന്തുകൊണ്ട് ഒഴിവാക്കപ്പെടുന്നു ? അതുപോലെ ബംഗ്ലാദേശിലെ യുക്തിവാദികളും പാക്കിസ്ഥാനിൽ ബലൂചിലെ ന്യൂനപക്ഷമായ ശിയാ മുസ്ലീങ്ങളും അഹമ്മദീയാകളും എന്തുകൊണ്ട് പരിഗണിക്കപ്പെടുന്നില്ല? എല്ലാ രാജ്യങ്ങളിലും മതപരമായ വർഗ്ഗീകരണങ്ങളെ എതിർത്തുപോരുന്ന നിരീശ്വരവാദികൾ എന്തുകൊണ്ട് ഇല്ല ? ഈ മൂന്നു രാജ്യങ്ങളിൽ പ്രത്യേകമായി കഠിനമായ മതപീഡനങ്ങൾ നടക്കുന്നതായി തെളിവുകൾ ഉണ്ടെങ്കിൽത്തന്നെ 2014 ഡിസംബർ 31 എന്ന തീയ്യതിക്ക്‌ ശേഷം അതൊന്നും പരിഗണിക്കേണ്ടതില്ലാത്ത എന്ത് മാറ്റമാണ് ഉണ്ടായത് ?   
അസമിൽ നടപ്പാക്കിയ എൻ ആർ സി വ്യാപകമായ ഉൽക്കണ്ഠകൾക്ക് വഴിതെളിച്ചിട്ടും അത് രാജ്യത്തെല്ലായിടത്തും നടപ്പാക്കാനുള്ള നീക്കം ബി ജെ പി തുടർന്നുകൊണ്ടിരിക്കുമ്പോൾ പ്രശ്നത്തെ മൊത്തത്തിൽ വർഗ്ഗീയവൽക്കരിച്ചുകൊണ്ടുള്ള ഒരു പരിണിതി  ആണ് പൗരത്വ നിയമ ഭേദഗതിയിലൂടെ മോദി-ഷാ ഭരണം ലക്ഷ്യം  വെക്കുന്നത്. അസമിൽ ഇരുപതു ലക്ഷം പേർക്ക്  എൻ ആർ സി യിലൂടെ പൗരത്വം ഇല്ലാതായപ്പോൾ അതിൽ ഭൂരിപക്ഷവും ഹിന്ദു സമുദായത്തിൽപ്പെട്ടവർ ആണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു . അപ്പോൾ , രാജ്യവ്യാപകമായി എൻ ആർ സി നടപ്പാക്കുമ്പോൾ പൗരത്വപ്പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടാൻ സാധ്യതയുള്ളവരുടെ എണ്ണം അനേക ദശലക്ഷങ്ങൾ വരും . അസം അനുഭവം ആവർത്തിക്കുകയാണെങ്കിൽ പുറന്തള്ളപ്പെടുന്നവരിൽ ബഹുഭൂരിപക്ഷം പേരും ഭൂരഹിതരായ ദരിദ്രരും  കുടിയേറ്റക്കാരായ തൊഴിലാളികളും ആയിരിക്കും. അവരിൽത്തന്നെ ഭൂരിപക്ഷവും ഹിന്ദുക്കൾ തന്നെയായിരിക്കാൻ എല്ലാ സാധ്യതയും ഉണ്ട്.  എൻ ആർ സി യിലൂടെ പുറത്താക്കപ്പെടുന്ന ഹിന്ദുക്കളെ പൗരത്വ നിയമ ഭേദഗതി രക്ഷപ്പെടുത്തും എന്നാണ് സംഘ് - ബി ജെ പി വക്താക്കൾ അവകാശപ്പെടുന്നത്.   ബിഹാറിൽനിന്നും കുടിയേറിത്താമസിക്കുന്ന  ഒരു തൊഴിലാളിക്കോ, ഛത്തീസ്‌ഗഢിലോ രാജസ്ഥാനിലോ ഗുജറാത്തിലോ ഉള്ള ഒരു ആദിവാസി കുടുംബത്തിനോ , തമിഴ്നാട്ടിൽനിന്നോ  കർണ്ണാടകയിൽനിന്നോ വന്ന് താമസിക്കുന്ന കർഷകരെയോ എങ്ങനെയാണ്‌   ബംഗ്ളാ ദേശിലോ പാകിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ നടക്കുന്ന മതപീഡനങ്ങളുടെ ഫലമായി പലായനം ചെയ്തവർ എന്ന നിലയിൽ പുനരധിവസിപ്പിക്കുക ? ഇതിന്റെ രഹസ്യം  നിർബാധം നുണകൾ പ്രചരിപ്പിക്കുന്ന  സംഘപരിവാരത്തിനു മാത്രമേ അറിയൂ .   
രാജ്യത്തെ  മതാടിസ്ഥാനത്തിൽ വിഭജിച്ചത് കോൺഗ്രസ് ആയിരുന്നുവെന്നും, വിഭജനം സംഭവിച്ചില്ലായിരുന്നുവെങ്കിൽ CAB വേണ്ടിവരുമായിരുന്നില്ലെന്നും അമിത് ഷാ പാർലമെന്റിൽ പച്ച നുണ പറഞ്ഞു. രാജ്യത്തിൻറെ ചരിത്രപരമായ യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലാത്ത വഞ്ചനാപരമായ ഒരു പ്രസ്താവം കൂടിയാണിത്. ബി ജെ പി ആരാദ്ധ്യ പുരുഷനായി കൊണ്ടാടുന്ന ഹിന്ദുമഹാസഭാ നേതാവ് സവർക്കർ ആണ് ദ്വി രാഷ്ട്രവാദത്തിന്റെ രാഷ്ട്രീയ -പ്രത്യയശാസ്ത്ര ഉപജ്ഞാതാവ് എന്നും, അതാണ് വിഭജനമെന്ന ബൃഹത്തായ മാനുഷികദുരന്തത്തിൽ കലാശിച്ചതെന്നും ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. വിഭജനത്തെ ഒഴിവാക്കാൻ ഇന്ത്യക്ക് സാധിച്ചില്ലെങ്കിലും മതാടിസ്ഥാനത്തിലുള്ള ദ്വിരാഷ്ട്ര സിദ്ധാന്തം ഇന്ത്യ ഒരിക്കലും അംഗീകരിച്ചിരുന്നില്ല . അതിന്റെ പരിണിതഫലമായിട്ടാണ് എല്ലാവർക്കും സമത്വവും സാഹോദര്യവും വാഗ്ദാനം ചെയ്യുന്ന ഒരു മതേതര ഇന്ത്യയുടെ ഭരണഘടന  ഡോ. അംബേദ്‌കറിന്റെ നേതൃത്വത്തിൽ രൂപം കൊണ്ടത്.    
വൈവിദ്ധ്യത്തിന്റെ സ്പിരിറ്റും  മതേതരത്വഭാവനയും ഇന്ത്യൻ ഭരണഘടനയിൽ ആകമാനം നിറഞ്ഞുനിൽക്കുന്നു. ഒരു ഐക്യജനാധിപത്യ റിപ്പബ്ലിക്ക് എന്ന നിലയിൽ ഇന്ത്യയുടെ അടിത്തറയ്ക്ക് ഭദ്രതയും കരുത്തും പ്രദാനം ചെയ്യുന്നത് അത്തരമൊരു വീക്ഷണം ആണ്. മുൻതൂക്കമുള്ള മതത്തിന്റെ സ്വത്വപരമായ അടിത്തറയിൽ ഒരു രാജ്യത്തെ സ്വയം നിർവചിച്ചു് അതിനെ ശക്തിപ്പെടുത്താൻ  ശ്രമിച്ച  പാകിസ്ഥാന് ഇരുപത്തഞ്ചു വർഷങ്ങൾകൊണ്ട് ബംഗ്ളാദേശിനെ സാംസ്കാരികമായും രാഷ്ട്രീയമായും ദേശീയമായും തനിമ നിലനിർത്താൻ ആഗ്രഹിക്കുന്ന മറ്റൊരു രാജ്യമായി അംഗീകരിക്കേണ്ടിവന്നു. വിഭജനത്തിന്റെ അനന്തരഫലങ്ങൾ ഉന്നയിക്കുന്ന കാതലായ പ്രശ്നങ്ങൾക്ക് ഉത്തരം ചരിത്രത്തിൽ നിന്നും പാഠങ്ങൾ പഠിക്കുന്നതിലാണ്, ചരിത്രത്തിൽ സംഭവിച്ച അബദ്ധങ്ങൾ  ആവർത്തിക്കലല്ല. ബി ജെ പിയാകട്ടെ , വിഭജനത്തിന്റെ ഭീതിജനകമായ യുക്തി അതേപടി ഇന്നും കൊണ്ടുനടക്കാനും , ഒരു ഫാസിസ്റ്റ് ഹിന്ദുഭൂരിപക്ഷ രാഷ്ട്രം സ്ഥാപിക്കുക എന്ന ആർ എസ് എസ്സിന്റെ ദീർഘകാല ലക്ഷ്യം സാക്ഷാൽക്കരിക്കാൻ വേണ്ടി വിഭജനത്തിന്റെ മുറിവുകളിൽ വീണ്ടും കുത്തി നോവിക്കുകയുമാണ് .ഇന്ത്യയുടെ ഭരണഘടനയ്‌ക്കു  രൂപം കൊടുത്തപ്പോൾ അംബേദ്‌കർ നൽകിയ ഒരു മുന്നറിയിപ്പ് ഒരു ഹിന്ദുരാഷ്ട്രം ഇന്ത്യയിൽ  ഉണ്ടാവുന്നത് ഏറ്റവും വലിയ ദുരന്തം ആയിരിക്കുമെന്നും ,അത് സംഭവിക്കുന്നതിനെ എന്ത് വിലകൊടുത്തും തടയേണ്ടതുണ്ടെന്നും ആയിരുന്നു.
Assimilation and celebration of diversity has indeed been an enduring ethos of India. In his historic 1893 Chicago address Vivekananda had articulated this ethos in these solemn words: "I am proud to belong to a nation which has sheltered the persecuted and the refugees of all religions and all nations of the earth." The Citizenship Amendment Bill 2019 is a complete negation of this ethos and a total travesty of the spirit of the Constitution and the cardinal principles of justice, liberty, equality and fraternity. In the name of standing by the persecuted minorities of neighbouring countries, it subjects the biggest minority of India, a key architect and stakeholder of modern India through all the ups and downs of the freedom movement and post-Independence journey of India as a constitutional republic, to a most blatant kind of discrimination and marginalisation. India must reject this disastrous CAB-NRC design.

Saturday 7 December 2019

ഹൈദരാബാദ് വ്യാജ ഏറ്റുമുട്ടൽക്കൊല സംബന്ധിച്ചു ആൾ ഇന്ത്യ പ്രോഗ്രസ്സിവ് വിമൻസ് അസ്സോസിയേഷൻ (AIPWA) പുറത്തിറക്കിയ പ്രസ്താവനയിൽ നിന്ന്
# ഞങ്ങളുടെ പേരിൽ വേണ്ടാ #
"...കസ്റ്റഡിക്കൊലപാതകങ്ങളും ആൾക്കൂട്ടക്കൊലകളും നീതി നടപ്പാക്കുന്നതിന്റെ വഴികൾ ആണെന്ന് ഏതാനും ടി വി ചാനലുകളും സോഷ്യൽ മീഡിയയിലെ വലതുപക്ഷപ്പടയും പ്രചരിപ്പിക്കുന്നത് തൊണ്ടതൊടാതെ വിഴുങ്ങാൻ തയ്യാറല്ലാത്തതുകൊണ്ട് മാത്രം സ്ത്രീയവകാശ പ്രവർത്തകരായ ഞങ്ങളെ നിങ്ങൾ ശത്രുപക്ഷത്തു നിർത്തുന്നു . ഇതേ ചാനലുകളും വലതന്മാരുടെ സോഷ്യൽ മീഡിയാ പടകളും ആണ് കത് വാ യിൽ എട്ടു വയസ്സുള്ള ബാലികയെ ബലാൽസംഗം ചെയ്തു കൊന്ന കേസിൽ പ്രതികളെ കോടതി കുറ്റക്കാരായി കണ്ടെത്തിയ ശേഷം പോലും അവരോട് അനുഭാവം പ്രകടിപ്പിക്കാൻ റാലികൾ സംഘടിപ്പിച്ചതിനെ പ്രശംസിച്ചതും ആഘോഷിച്ചതും ! ചീഫ് ജസ്റ്റിസ്‌ രഞ്ജൻ ഗൊഗോയ് ക്കെതിരെ ലൈംഗികപീഡനത്തിന് പരാതി നൽകിയ സ്ത്രീയെ കള്ളിയെന്ന് വിളിച്ചാക്ഷേപിച്ചതും , ജെ എൻ യു- യാദവ്പുർ സർവ്വകലാശാലകളിൽ ലൈംഗിക ആക്രമണങ്ങൾ നേരിട്ട വിദ്യാർത്ഥിനികൾ പരാതിയുമായി രംഗത്ത് വന്നപ്പോൾ അവരെ "ചീത്ത സ്ത്രീകൾ" ആയി ചിത്രീകരിച്ചതും ഇക്കൂട്ടർ തന്നെ. കൂട്ടബലാത്സംഗക്കേസിലെ പ്രതിയും ബി ജെ പി എം എൽ എ യുമായ കുൽദീപ് സെൻഗറിനെ പിന്തുണച്ചതും ഇതേ ആൾക്കാർ ആയിരുന്നു.
സ്ത്രീ പ്രസ്ഥാനത്തിന്റെ പ്രവർത്തകരായ ഞങ്ങൾ സ്ത്രീകൾക്ക് യഥാർത്ഥ നീതി ലഭിക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നു. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ പോലീസ് അവരുടെ ജോലി ഉത്തരവാദിത്തപൂർവ്വം നിർവഹിക്കുന്നതിന് പകരം വിധികർത്താവോ ആരാച്ചാരോ ആവുന്നത് ഒരിക്കലും സ്വീകാര്യമല്ല. ബലാൽസംഗകുറ്റവാളികൾ എന്ന് പോലീസ് സ്വയം തീരുമാനിച്ച ഏതാനും മനുഷ്യരെ കൊലപ്പെടുത്തി സമൂഹത്തിന്റെ സങ്കല്പികമായ "കൂട്ടായ മനസ്സാക്ഷിയെ" തൃപ്തിപ്പെടുത്തുന്ന രീതി ഞങ്ങൾക്ക് സ്വീകാര്യമല്ല. ലൈംഗികാതിക്രമങ്ങളും ബലാത്സംഗങ്ങളും സംബന്ധിച്ചു പരാതിപ്പെടുന്ന സ്ത്രീകളെ സഹായിക്കുകയും അവരോടു കൂടുതൽ ബഹുമാനം പുലർത്തുകയും ചെയ്യുന്നവിധത്തിൽ സമൂഹത്തിന്റെ മനസ്സാക്ഷി മാറേണ്ടതുണ്ടെന്ന് ഞങ്ങൾ കരുതുന്നു. ഇരകളെ കുറ്റപ്പെടുത്തുന്നതിനെതിരെയും ബലാൽസംഗ സംസ്കാരത്തിനെതിരെയും കൂടുതൽ ജാഗരൂകതയും കാര്യക്ഷ മതയും കാട്ടുന്ന ഒരു സമൂഹ മനസ്സാക്ഷിയാണ് വേണ്ടത്. "

- Rati Rao, President, AIPWA
- Meena Tiwari, General Secretary, AIPWA
- Kavita Krishnan, Secretary AIPWA




Statement on Hyderabad Fake Encounter:
No Custodial Murder In Our Name
The four suspects in the Hyderabad rape and murder case have been killed by the police in an early morning "encounter". This "encounter" has all the hallmarks of a custodial murder, dressed up to look like an "encounter". Since the suspects were in police custody, and thus unarmed, it is clear that the police is lying when it claims they were killed when "attacking the police" at the crime scene where they had been taken to "recreate" the events of the night the rape-murder occurred.
We, as a country, will now be told that "justice" has been done, the victim avenged. And now we can all go back to business as usual, reassured that our police, our government, our society are righteous, and the evil rapists are no more.
But this justice is counterfeit. A system that offers murder as "justice" is a system that is telling women - we can't ensure the streets are safe, can't investigate crimes against women to ensure there's enough evidence to prove guilt, can't protect rape survivors (one was burnt alive yesterday in UP), can't ensure that survivors get dignity in Court. All they can do is act like a lynch mob and ask us, the people, to accept lynching as the only possible justice.
We must also remember that these four men were suspects. We do not know if there was a shred of evidence proving their guilt, beyond the custodial confessions which police in India routinely obtain through torture. Torture does not reveal truth. Tortured men will say anything the torturers want to hear. So we do not even know whether the four men killed are really the ones who raped and killed the doctor in Hyderabad.
The same Hyderabad police which mocked the desperate attempts of the victim's parents to find their daughter, which is issuing "Dos and Donts for women", i.e telling women to stay home after 8 pm because the police can't/won't do their job of keeping streets safe, is now telling us to believe they caught and "punished" the rapists, and acted as Judge, jury and executioner. This is a cruel joke.
Women's movement groups will be the first to say - this is not justice. This is a ploy to shut down our demand for accountability from the police, judiciary, governments, and justice and dignity for women. Instead of being accountable to his job and answering our questions about his Government's failures to safeguard women's rights, the Telangana CM and his police have acted as leaders of a lynch mob.
For those arguing this kind of custodial killing is a "deterrent", think again. The Hyderabad and Telangana police are notorious for this kind of custodial murder. In 2008, the Hyderabad police committed the custodial murder of three men accused in an acid attack case. That murder didn't deter crimes against women in Hyderabad, Telangana, or India. Acid attacks, rapes, murders of women continue to happen with impunity.
We demand a thorough investigation into the alleged "encounter". The police personnel responsible must be arrested and prosecuted, and must be asked to prove in court that all four men were killed in self defence. Why is this important, not only for human rights but for women's rights? Because a police force that can kill with impunity, no questions asked, can also rape and kill women with impunity, confident that no questions will be asked. Remember the case of teenage Meena Khalkho in Chhattisgarh, gang raped and killed by Chhattisgarh police who then dressed up the killing as an encounter, branding Meena a Maoist. A judicial enquiry found that the encounter was staged to cover up a gang rape and murder by the police. That gang of rapists and killers are yet to face trial, yet to face any kind of justice.
Many TV channels and right wing social media armies will tell you that we, the women's movement activists, are the enemy because we do not accept custodial murder and lynching as justice. These channels and armies are the same who defended the rallies held to protect the accused in the Kathua case, the same who defend the Kathua rapists even after they were convicted in a court of law! They are the same who brand the complainant in the CJI Gogoi sexual harassment case as a liar, the same who slut-shame JNU and Jadavpur women students who complain of sexual harassment, the same who defend the gang rape accused MLA Kuldeep Sengar.
We, activists of the women's movement, continue to demand substantive justice for women. We want the police to do its job, and protect women's rights, not act as Judge and executioner. We do not want a mythical "collective conscience" appeased by the murder of men the police declares to be rapists. We want society's conscience to change and be more respectful and supportive of women complainants in rape and sexual harassment cases, and more alert and active in rejecting victim blaming and rape culture.
- Rati Rao, President, AIPWA
- Meena Tiwari, General Secretary, AIPWA
- Kavita Krishnan, Secretary AIPWA