Tuesday 27 July 2021

 


ജൂലൈ 28 ആഹ്വാനം 


  
സഖാവ് ചാരൂ മജൂംദാർ പോലീസ് കസ്റ്റഡിയിൽ വെച്ച് കൊല്ലപ്പെട്ട് 49 വർഷങ്ങൾ തികയുന്ന ദിവസവും , സിപിഐ (എം എൽ) പുനസ്സംഘടിപ്പിച്ചതിന്റെ 47-)0 വാർഷികവും ആണ് 2021 ജൂലൈ 28. 
 1970കളുടെ ആരംഭത്തിലെ പ്രക്ഷുബ്ധമായ വർഷങ്ങൾ 1975ലെ കുപ്രസിദ്ധമായ അടിയന്തരാവസ്ഥയിൽ പര്യവസാനിച്ച ഒരു ഘട്ടം പിന്നിട്ട് ശേഷം ഏകദേശം അഞ്ച് ദശാബ്ദങ്ങൾ ആവുകയാണ് . ഈയവസരത്തിൽ  ഇന്ത്യൻ ഭരണകൂടം അടിയന്തരാവസ്ഥാക്കാലത്തെ    മർദ്ദനമുറകളും നയങ്ങളും  ഒരിക്കൽക്കൂടി പുറത്തെടുത്തിരിക്കുകയാണ്. കൊളോണിയൽവാഴ്ചയുടെ കാലഘട്ടം സാക്ഷ്യംവഹിച്ച ഭരണകൂട ക്രൂരതയെപ്പോലും ലജ്ജിപ്പിക്കുന്നതാണ്  ഇപ്പോഴത്തെ അവസ്ഥ .

 രാജ്യത്തിൻറെ ജനാധിപത്യാടിത്തറയിലുള്ള ഭരണഘടനാചട്ടക്കൂടുമായി ഒത്തുപോകുന്നതല്ല മേൽപ്പറഞ്ഞ തരത്തിലുള്ള മർദ്ദന വാഴ്ചയെന്നു ഇപ്പോൾ കോടതികൾക്ക് പോലും മോദി ഭരണകൂടത്തെ  ഓർമ്മിപ്പിക്കേണ്ടിവരുന്ന അവസ്ഥയാണ്. വിയോജിക്കാനും പ്രതിഷേധിക്കാനും ഉള്ള  സ്വാതന്ത്ര്യത്തിന്  നമ്മുടെ  ഭരണഘടന നൽകുന്ന  മർമ്മപ്രാധാന്യം സമീപകാലത്തെ ഒരു വിധിയിൽ ഡെൽഹി ഹൈക്കോടതി എടുത്തുപറയുകയുണ്ടായി. അതുപോലെ വേറൊരു കേസിൽ, സ്വാതന്ത്ര്യലബ്ധിയുടെ ഏഴ് ദശകങ്ങൾ പിന്നിട്ടിട്ടും എന്തിനാണ് രാജ്യദ്രോഹവകുപ്പ് പോലെയുള്ള ഒരു കൊളോണിയൽ നിയമം അത്യാവശ്യമെന്നു സർക്കാരിന്  തോന്നുന്നത്    സുപ്രീം കോടതി പോലും  ചോദിക്കുകയുണ്ടായി .  

കൊളോണിയൽ കാലത്തെ നിയമമായ രാജ്യദ്രോഹ വകുപ്പും, പിൽക്കാലത്ത് പാസ്സാക്കപ്പെട്ട യുഎപിഎ യും റദ്ദാക്കണമെന്നും, എല്ലാ രാഷ്ട്രീയത്തടവുകാരെയും വിട്ടയക്കണമെന്നും ഉള്ള ആവശ്യങ്ങൾ ഇന്ന് ഒരിക്കൽക്കൂടി പൊതുമണ്ഡലത്തിൽ ഗൗരവമായ  ചർച്ചാവിഷയം ആയിരിക്കുന്നു. ഇന്നത്തെ കാലഘട്ടത്തിൽ ഉയർന്നുവന്ന മറ്റ് പ്രധാനപ്പെട്ട ആവശ്യങ്ങൾ പക്ഷപാതപരമായ പൗരത്വ നിയമ ഭേദഗതി നിയമം  , കാർഷിക രംഗത്ത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉളവാക്കാൻ കാരണമാകുന്ന കൃഷിനിയമങ്ങൾ, തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിനുവേണ്ടി ഉണ്ടാക്കിയ   ലേബർ കോഡുകൾ ഇവ പിൻവലിക്കുക എന്നതാണ് . സ്വകാര്യവൽക്കരണം നിർത്തുക, വിലക്കയറ്റം തടയുക, തൊഴിലവസരങ്ങളും തൊഴിലാളികളുടെ വേതനവും  വർധിപ്പിക്കുക, ഓരോ കോവിഡ് മരണത്തിലും ആശ്വാസധനം നൽകുക ,  ആരോഗ്യപരിപാലനവും വിദ്യാഭ്യാസവും എല്ലാവർക്കും ലഭ്യമാക്കുക എന്നീയാവശ്യങ്ങളും ഇന്നത്തെ സന്ദർഭത്തിൽ ജനാധിപത്യപ്പോരാട്ടത്തിന്റെ   അജണ്ടയുടെ ഭാഗമാണ്.     

മോദി ഗവണ്മെന്റിന്റെ പുനസ്സംഘടിപ്പിക്കപ്പെട്ട ജംബോ കാബിനറ്റ് പുതിയ ഏതാനും ജനദ്രോഹ ബില്ലുകൾകൂടി  പാർലമെന്റിന്റെ വർഷകാല സെഷനിൽ അവതരിപ്പിച്ചു പാസ്സാക്കാനുള്ള ഒരുക്കങ്ങൾ നടത്തിവരികയാണ്. ഈ പശ്ചാത്തലത്തിൽ കൂടുതൽ കരുത്തുറ്റ പ്രതിരോധമുയർത്താൻ  രാജ്യത്തെ പ്രതിപക്ഷത്തിന് ഉത്തരവാദിത്തമുണ്ട്. തെരുവുകളിലെ ബഹുജനപ്രക്ഷോഭങ്ങൾ നയിക്കുന്നവർക്കെന്നപോലെ  പാർലമെന്റിന്റെ വേദിയിൽ പ്രവർത്തിക്കുന്ന പ്രതിപക്ഷപാർട്ടികൾക്കും വിശേഷിച്ചും ഇടത് ശക്തികൾക്കും  നിർണ്ണായകമായ പങ്കുവഹിക്കാനുള്ള ഒന്നായിരിക്കും അത്. 

 സർവശക്തിയും സമാഹരിച്ചും ഊർജ്ജസ്വലതയോടെയും ഈ പുതിയ സ്ഥിതിവിശേഷത്തോട് പ്രതികരിക്കാൻ പാർട്ടികമ്മിറ്റികളും മെമ്പർമാരും തയ്യാറാവണം.
.
കോവിഡ്  മഹാമാരിയുടെ സന്ദർഭത്തിൽ നിയന്ത്രണങ്ങളും ലോക് ഡൗണുകളുമായി ജീവിക്കുന്ന അവസ്ഥ രണ്ടാം വർഷത്തിൽ എത്തിയിരിക്കുന്ന  നാം വ്യത്യസ്തതരത്തിലുള്ള പ്രത്യാഘാതങ്ങൾക്ക് ഇരകളായിരിക്കുന്നു. ഈ കാലഘട്ടത്തിൽ നിരവധി സഖാക്കളെയാണ് നമുക്ക് നഷ്ടപ്പെട്ടത് .കോവിഡ് രോഗബാധയുടെ അനന്തരഫലമായ ശാരീരിക അവശതകളുമായി ഇന്നും പൊരുതിക്കൊണ്ടിരിക്കുന്ന സഖാക്കളും ഉണ്ട്. ഈ ചുറ്റുപാടിൽ, പരമ്പരാഗതമായവഴികളിലൂടെ സമരങ്ങളും സംഘടനാപ്രവർത്തനങ്ങളും  മുന്നോട്ട് കൊണ്ടുപോകുന്നതിന് വലിയ തടസ്സങ്ങൾ നേരിടുമ്പോഴും ഡിജിറ്റൽ മാർഗ്ഗങ്ങളും ഭൗതികമായ സംഘാടനവും തമ്മിൽ ഫലപ്രദമായി സമന്വയിപ്പിക്കാനും അത് വഴി ക്യാമ്പെയിനുകൾ വിജയകരമായി  നടത്താനും നമുക്ക് സാധിച്ചിട്ടുണ്ട് . മഹാമാരിയുടെ കാലം നീളുന്തോറും 'സാധാരണഅവസ്ഥയുടെ പുനഃസ്ഥാപനം' എന്ന് നടക്കും എന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വവും നീണ്ടുപോകുകയാണ്. അതിനാൽ , നമ്മുടെ സജീവപങ്കാളിത്തത്തിന്റെ തോത് വർധിപ്പിക്കുന്നതിനും പ്രസ്ഥാനത്തെ കൂടുതൽ വിശാലമായ  ജനവിഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനുവേണ്ടിയും  നൂതനമായ വഴികൾ ആരായുന്നത് തുടരണം.  
  

സഖാവ് ചാരൂ മജൂംദാർ തന്റെ ജീവിതാന്ത്യത്തിൽ നൽകിയ സന്ദേശം   -  "എല്ലായ്പ്പോഴും ജനങ്ങളുടെ താൽപ്പര്യം ഉയർത്തിപ്പിടിക്കുക, പാർട്ടിയെ എല്ലാ വിധത്തിലും സജീവമായി നിലനിർത്തുക" എന്നിവയായിരുന്നു. 1970കളിൽ നേരിട്ട തിരിച്ചടിയെ അതിജീവിക്കാനും പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനും  നമുക്ക് പ്രചോദനവും മാർഗ്ഗനിർദ്ദേശവും ആയത് സഖാവ്‌ ചാരൂമജൂംദാറിന്റെ ഈ വാക്കുകൾ ആയിരുന്നു. ഏറെ വെല്ലുവിളികൾ നിറഞ്ഞ   ഇന്നത്തെ സാഹചര്യത്തിലും അവ പ്രസക്തമാണ്.
മോദിയുടെ രണ്ടാംഭരണവും കോവിഡ്-19 രണ്ടാംതരംഗവും ഒത്തുചേരുന്നതിന്റെ മാരകമായ ഫലങ്ങൾക്കു നടുവിൽനിൽക്കുന്ന നമുക്ക് അവസരത്തിനൊത്തവിധം ഉണർന്നുപ്രവർത്തിക്കേണ്ടതുണ്ട് ;    വ്യത്യസ്തങ്ങളായ അനേകം സമരമുഖങ്ങളിൽ വരാനിരിക്കുന്ന പോരാട്ടങ്ങൾ  നടത്താൻ പാർട്ടിയെ കൂടുതൽ പ്രാപ്‌തവും  കരുത്തുറ്റതും ആക്കാൻ നമുക്ക് ബാദ്ധ്യതയുണ്ട്.    


കേന്ദ്ര കമ്മിറ്റി
കമ്മ്യൂണിസ്റ്റ്പാർട്ടി ഓഫ് ഇന്ത്യ ( മാർക്സിസ്റ്റ് -ലെനിനിസ്റ്റ് ) 




Sunday 25 July 2021

എം എൽ അപ്ഡേറ്റ് 

 A CPIML Weekly News Magazine
 Vol. 24 | No. 30 | 20-26 July 2021

 എഡിറ്റോറിയൽ 


പെഗാസസ് ചാരവൃത്തി കുംഭകോണം :  
മോദി  ഗവണ്മെന്റ് സ്വതന്ത്ര അന്വേഷണം നേരിടുക 

നേകം പ്രതിപക്ഷ നേതാക്കൾ, മാധ്യമപ്രവർത്തകർ, സുപ്രീം കോടതി ജഡ്‌ജിമാർ ,സാമൂഹ്യപ്രവർത്തകർ എന്നിവരുൾപ്പെടെ ആയിരക്കണക്കിന് ഇന്ത്യൻ പൗരന്മാരുടെ ഫോണുകൾ രഹസ്യമായി നിയന്ത്രിക്കാനും നിയമവിരുദ്ധമായി വിവരങ്ങൾ ചോർത്താനും വേണ്ടി മോദി സർക്കാർ ഇസ്രയേലിന്റെ പെഗാസസ് സ്പൈവെയർ സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുകയാണ്.
ഇത് സ്വതന്ത്ര ഇന്ത്യയുടെ 75 വര്ഷം നീളുന്ന ചരിത്രത്തിൽ ഒരു സർക്കാർ ചെയ്യുന്ന ഏറ്റവും വലിയ ഒരു ക്രിമിനൽ പ്രവൃത്തിയാണ്. പാരീസ് ആസ്ഥാനമായുള്ള "ഫോർബിഡൺ  സ്റ്റോറീസ്" എന്ന വാണിജ്യേതര സ്ഥാപനവും ആംനെസ്റ്റി ഇന്റർനാഷണലും ചേർന്ന് നടത്തിയ ഒരന്വേഷണത്തിൽ പൂർണ്ണമായും വാസ്തവം എന്ന് കണ്ട പ്രസ്തുത ചാരപ്രവർത്തനത്തിന്റെ റിപ്പോർട്ട് ലോകത്തിലെ പ്രമുഖ മാധ്യമസ്ഥാപനങ്ങൾ ഒരേ സമയം പുറത്തുവിടുകയായിരുന്നു.  ഇസ്രായേൽ കമ്പനിയായ എൻ എസ്  ഓ (NSO ) വിൽക്കുന്ന  സോഫ്റ്റ് വേയർ ആയ പെഗാസസ് "ദേശ സുരക്ഷ"യ്ക്കും  "ഭീകരപ്രവർത്തനങ്ങൾക്ക് എതിരായ" നടപടികളെ സഹായിക്കാനും വേണ്ടി    സർക്കാരുകൾക്ക് മാത്രം വാങ്ങാൻ കഴിയുന്ന ഒരു സവിശേഷമായ സാങ്കേതിക വിദ്യയാണെന്ന് മേൽപ്പറഞ്ഞ അന്വേഷണത്തിൽ കണ്ടെത്തി. സ്മാർട്ട് ഫോണുകളിൽ റിമോട്ട് ആക്സെസ്സ്  നേടാനും ഉടമസ്ഥർ  അറിയാതെ ഫോണുകളുടെ  നിയന്ത്രണം ഏറ്റെടുത്ത് വിവരങ്ങൾ അതാത് സർക്കാരുകൾക്ക് ചോർത്തിക്കൊടുക്കാനും ആണ് പെഗാസസ്‌ ഉപയോഗിക്കുന്നത് .  ഇതിൽപ്പെട്ട ഫോണുകളുടെ ഫോറൻസിക് അനാലിസിസ് നടത്തിയ  മീഡിയാ സ്ഥാപനങ്ങൾ കണ്ടത്  പെഗാസസ്  ഉപയോഗിച്ചുള്ള വിവരങ്ങൾ ചോർത്തൽ 2017 -18 കാലം മുതൽ നടന്നുവരുന്നു എന്ന് മാത്രമല്ലാ,  പ്രതിപക്ഷ നേതാക്കൾ, മാധ്യമപ്രവർത്തകർ, അഭിഭാഷകർ , വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ നേതാക്കന്മാർ, തൊഴിലാളിസമരനേതാക്കൾ , മനുഷ്യാവകാശ പ്രവർത്തകർ ,സാധാരണക്കാർ എന്നിവരുൾപ്പെട്ട  അസംഖ്യം സ്മാർട്ഫോൺ ഉപയോക്താക്കളിൽ ഇന്നും തുടരുന്നു എന്നുകൂടിയാണ്. ഇതിനു ഇരകൾ ആയവരിൽ ചിലർ  താഴെപ്പറയുന്നവർ ആണ് : പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും അദ്ദേഹത്തോട് അടുപ്പമുള്ളവരും ; തൃണമൂൽ കോൺഗ്രസ്സ് നേതാവ് മമതാ ബാനർജിയുടെ സഹോദരപുത്രൻ  അഭിഷേക് ബാനർജി ; ടി എം സി യുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്ന  പ്രശാന്ത് കിഷോർ ; കർണ്ണാടകയിലെ കോൺഗ്രസ്സിലേയും ജെ ഡി യു വിലേയും ചില നേതാക്കൾ ; സുപ്രീം കോടതിയിലെ ഒരു സിറ്റിംഗ് ജഡ്‌ജി ;  വാർത്താ  എഡിറ്റർമാരും റിപ്പോർട്ടർ മാരുമായ അനവധി പേർ; സാമൂഹ്യപ്രവർത്തകർ ആയ അനേകം വ്യക്തികൾ .    Pegasus has been found active on Prashant Kishore’s phone currently, which indicates that he was a target for hacking during the recent West Bengal elections in which he was the election strategist for the BJP’s rival Trinamool Congress. The numbers of key Congress and JD(S) leaders of Karnataka were reportedly added to the list of targets just prior to collapse of the Congress-JD(S) coalition government, paving the way for the BJP to capture power. Here, the question arises – was the Modi government using Pegasus technology purchased at a steep cost to the taxpayers, to target its political rivals to benefit the ruling BJP party? If so there can be no greater instance of political corruption. The most shocking and blatant act of criminality is the inclusion of the Supreme Court staffer who accused Chief Justice Ranjan Gogoi of sexual harassment, and 11 of her family members in the list. Phones belonging to members of this particular family were selected for targeting days after one of them filed a sexual harassment complaint against CJI Gogoi. This raises the question: was the government of India hacking into the phones of a sexual harassment complainant and her family members in order to be able to stalk and intimidate them as well as snoop on their legal strategy? Was this done to protect the accused Chief Justice of India Ranjan Gogoi – and if so was any deal struck with the CJI in exchange? What was the impact of these actions on crucial Supreme Court judgments in which the Government had a special interest? In its defence the Modi Government says that the UPA tapped phones too. But there is a legal infrastructure governing phone taps: phones can be tapped by the government in exceptional circumstances relating to national security, but only with a range of checks and balances which ensure that the order permitting the phone taps are sent to a Review Committee within a week. If the UPA violated these rules in its tenure, why has the Modi regime not pursued those cases and punished the offenders? Pegasus is used to hack phones, not tap them – and hacking is a criminal offence in India. The Modi Government further says there is no proof linking Pegasus to the BJP or its government; however, it has not categorically denied purchasing and deploying Pegasus. NSO says that it sells only to governments. But if some non-government entity purchased and used Pegasus against Indian citizens, why is the Modi Government not interested in identifying and punishing this entity? Why is it not interested in protecting Indian citizens from such an entity? Why is it treating the Pegasus revelations as a non-issue? According to 2016 estimates, the NSO’s charge for spying on just 10 people using Pegasus was around Rs 9 crore. The recent revelations show that Pegasus was used to hack into some 1500 phones in India in 2017-18. Presumably this number only increased in the years since 2018 till the present. Have Indian taxpayers (suffering demonetisation; joblessness; rises in food and fuel prices; and lockdowns) been footing the bill for this massive crime? How has this expense been disguised in the accounts? How was the Comptroller and Auditor General (CAG) office prevented from noticing such a massive expense? A Government which hacked into phones of judges, journalists, Opposition leaders and activists could potentially stalk and blackmail these individuals or threaten their lives to silence them or to extract favours from them. It could plant evidence on their phones in order to frame them: as in the Bhima Koregaon case where Pegasus was used to target the accused. It could keep track of the strategies of Opposition politicians; and use knowledge obtained through hacking to topple Opposition governments and buy Opposition MLAs. It could be pre-warned of every journalistic investigation, so that it could destroy evidence in advance. In other words, the list of targets indicates that Pegasus was used, not for any purpose of governance or national security, but simply to serve the private interests of the ruling party or some of its leaders. In the USA’s Watergate episode, President Nixon was forced to resign for planting bugs to listen in on a Convention of the opposition party. The use of Pegasus in India is a crime of far greater proportions than Watergate – and demands investigation and punishment. Did the Modi regime purchase Pegasus during Prime Minister Modi’s visit to Israel in 2017? Did it deploy Pegasus to try and control every branch of India’s democracy: the political Opposition; the judiciary; the press; and civil society? Why does the Government not tell the people: did they, or did they not, purchase and deploy Pegasus? If they did not, who did? Indian citizens deserve answers to these questions. If the Government hacked our phones, it is an attack on the Constitution and the rights of Indian citizens. If some other force hacked our phones, then it is truly a threat to national security and the security of India’s citizens. The fact that an Israeli company has access to thousands of India’s citizens including journalists and judges, is in any case a serious breach of national security. An independent tribunal must be empowered to seek time-bound answers from the Modi government and its functionaries at every level, so as to ensure that those responsible for the criminal use of Pegasus are identified and prosecuted.

Saturday 17 July 2021

 ദുരന്ത നിവാരണ നിയമം 
(ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ട് 
2005
) 12 - )0 വകുപ്പും 

റീപക് കൻസൽ Vs യൂണിയൻ  ഓഫ് ഇന്ത്യ & അദേഴ്‌സ് എന്ന പേരിലുള്ള 554 / 2021 നമ്പരായ സിവിൽ റിട്ട് ഹർജിയിൽ 30 -06 -2021 ന്
ബഹു: സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയും പ്രാവർത്തികമാക്കുക 



07.07.2021
ബെംഗളൂരു



To,
ശ്രി. നരേന്ദ്ര മോദി ,
പ്രധാനമന്ത്രി / ദേശീയ ദുരന്തനിവാരണ അഥോറിറ്റി ചെയർപേഴ്സൺ
ഗവണ്മെന്റ് ഓഫ് ഇന്ത്യ
ന്യൂ ഡെൽഹി


 
സർ ,
വിഷയം :ദുരന്ത നിവാരണ നിയമം 2005 (ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ട് ) 12 )0 വകുപ്പ് ,
റീപക് കൻസൽ Vs യൂണിയൻ  ഓഫ് ഇന്ത്യ & അദേഴ്‌സ് എന്ന പേരിലുള്ള 554 / 2021 നമ്പരായ സിവിൽ റിട്ട് ഹർജിയിൽ 30 -06 -2021 ന്
ബഹു: സുപ്രീം കോടതി പുറപ്പെടുവിച്ച വിധി.

  ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ട് , 2005 12 )0 വകുപ്പ് പ്രകാരമുള്ള നിയമാനുസൃത ചുമതലകൾ നിർവ്വഹിക്കുന്നതിൽ  നടപ്പാക്കുന്നതിൽ ദേശീയ ദുരന്തനിവാരണ അഥോറിറ്റി വീഴ്ച വരുത്തിയതായി നിരീക്ഷിച്ചതിനെത്തുടർന്ന് റീപക് കൻസൽ Vs യൂണിയൻ  ഓഫ് ഇന്ത്യ & അദേഴ്‌സ് എന്ന പേരിലുള്ള 554 / 2021 നമ്പരായ സിവിൽ റിട്ട് ഹർജിയിൽ 30 -06 -2021 ന്  ഒരു മാൻഡമസ് റിട്ട് പുറപ്പെടുവിക്കുകയുണ്ടായി.  ആയത് പ്രകാരം , കോവിഡ് -19 മഹാമാരിയിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക്  DMA 2005 സെൿഷൻ 12 (iii) അനുശാസിക്കുന്ന വിധമുള്ള മിനിമം മാനദണ്ഡങ്ങൾ പാലിച്ചുള്ള എക്സ് - ഗ്രേഷ്യാ സഹായം പ്രഖ്യാപിക്കാൻ മാർഗ്ഗരേഖകൾ ഇറക്കിക്കൊണ്ട് സുപ്രീം കോടതി ഉത്തരവായി.  ഇതനുസരിച്ചു് 15 -08 -2021 ന്നുള്ളിൽ ,അതായത് 6 ആഴ്ചകൾക്കുള്ളിൽ എക്സ് ഗ്രേഷ്യാ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാൻ ദേശീയ ദുരന്ത നിവാരണ അഥോറിറ്റി ബാധ്യസ്ഥമാണ് . പര്യാപ്തമായ അളവിലുള്ള എക്സ് ഗ്രേഷ്യാ സഹായങ്ങളുടെ തോത് എത്രയെന്നു നിശ്ചയിക്കാനുള്ള വിവേചനാധികാരം  സുപ്രീം കോടതി അഥോറിറ്റിക്ക് വിട്ടുകൊടുക്കുകയാണ് അതേസമയം ചെയ്തത് . കോവിഡ് മഹാമാരിയിൽ മരിച്ചവരുടെ കാര്യത്തിൽ മരണ സർട്ടിഫിക്കറ്റുകൾ നൽകുന്ന കാര്യത്തിലും നടപടികൾ  ലളിതവും , മരണകാരണം വ്യക്തമായി "കോവിഡ്-19 മൂലമുള്ള മരണം" എന്നുതന്നെ രേഖപ്പെടുത്തുന്നതും ആയിരിക്കണമെന്നും  സുപ്രീം കോടതി നിർദ്ദേശിച്ച മാർഗ്ഗരേഖകളിൽ ഉണ്ട് .  

കോവിഡ് -19 മഹാമാരിയുടെ ഒന്നും രണ്ടും തരംഗത്തിന്റേയും ലോക് ഡൗണുകളുടേയും ഫലമായി കഴിഞ്ഞവർഷത്തിന്റെ ഭൂരിഭാഗവും ഈ വർഷവും കോടതികൾ മിക്കവാറും അടഞ്ഞുകിടന്നു. തൽഫലമായി രാജ്യത്തെമ്പാടും ഉള്ള ലീഗൽ പ്രൊഫെഷനലുകൾക്ക് തൊഴിൽ നഷ്ടവും സാമ്പത്തിക ദുരിതങ്ങളും ഉണ്ടായതിനു പുറമേ , ഒട്ടേറെ അഭിഭാഷകർ കോവിഡ് -19 ബാധിച്ച് മരണപ്പെടുകയും അവരുടെ കുടുംബാംഗങ്ങൾ  നിരാലംബരാവുകയും ചെയ്തു. പല കേസുകളിലും അതാത് കുടുംബങ്ങൾക്ക് നഷ്ടമായത് വരുമാനത്തിന്റെ ഏക ആശ്രയം ആയ വ്യക്തികളെയായിരുന്നു.
ചികിത്സയ്ക്കും ജീവിതച്ചെലവുകൾക്കുമായി വായ്പ്പകൾ എടുക്കേണ്ടിവന്നത് മൂലം നിരവധി അഭിഭാഷകർ കടബാധ്യതകൾക്കിരയായി.

മേൽവിവരിച്ച സാഹചര്യത്തിലാണ്  സുപ്രീം കോടതിയുടെ മേൽപ്പറഞ്ഞ മാർഗ്ഗനിർദ്ദേശങ്ങൾ
നടപ്പാക്കണമെന്ന ആവശ്യമുന്നയിച്ച് ഇങ്ങനെയൊരു കത്ത് താങ്കൾക്കയക്കാൻ ഞങ്ങൾ നിർബന്ധിതരായത്.  
DMA 2005 സെൿഷൻ 12 പ്രകാരം "മിനിമം നിലവാരമുള്ള " ആശ്വാസ നടപടികൾ പ്രഖ്യാപിക്കാൻ ദേശീയ ദുരിത നിവാരണ അഥോറിറ്റിക്ക് / കേന്ദ്ര സർക്കാരിന് ഉള്ള പൂർണ്ണ ഉത്തരവാദിത്വത്തിലേക്ക്   ശ്രദ്ധ ക്ഷണിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. സെൿഷൻ 12 ൽ ഇതിനുള്ള മാർഗ്ഗ രേഖകൾ നിർവചി ക്കപ്പെട്ടിരിക്കുന്നത് താഴെപ്പറയും വിധമാണ് :  

“ദുരിതബാധിതരായ വ്യക്തികൾക്ക് അഥോറിറ്റി മുഖേന എത്തിക്കേണ്ട മിനിമം നിലവാരത്തിലുള്ള ആശ്വാസങ്ങളിൽ താഴെപ്പറയുന്നവ ഉൾപ്പെടുന്നു:
 (i) ദുരിതാശ്വാസ ക്യാമ്പുകളിൽ താമസം,ഭക്ഷണം, കുടിക്കാനുള്ള ശുദ്ധജലം , ചികിത്സാ സൗകര്യം, ശുചീകരണത്തിനുള്ള സംവിധാനങ്ങൾ എന്നിവ ലഭ്യമാക്കണം.  

(ii) വിധവകൾക്കും അനാഥരാക്കപ്പെട്ട കുട്ടികൾക്കും പ്രത്യേകം സൗകര്യങ്ങൾ ഒരുക്കുക

(iii) മരണം സംഭവിച്ചവരുടെ ആശ്രിതർക്കും , ഉപജീവനോപാധികൾ നഷ്ടപ്പെട്ടവർക്കും, പാർപ്പിടങ്ങൾക്കു ഗുരുതരമായ കേടുപാടുകൾ സംഭവിച്ചവർക്കും അവ പുനഃസ്ഥാപിക്കാനായും എക്സ് ഗ്രേഷ്യാ സാമ്പത്തിക സഹായം .
(iv) ആവശ്യമാണെന്ന് ബോധ്യപ്പെടുന്ന  മറ്റ് സഹായങ്ങൾ "

മഹാമാരി പൂർണ്ണമായും സാമ്പത്തികപാപ്പരത്തത്തിലെത്തിച്ചവരുടെ അവസ്ഥയ്ക്ക് പരിഹാരമായി ദേശീയ ദുരന്തനിവാരണ അഥോറിറ്റിയുടെ നിർദ്ദിഷ്ട മിനിമം നിലവാരത്തിലുള്ള  ആശ്വാസ പാക്കേജിനുള്ള മാർഗ്ഗരേഖയിൽ  താഴെപ്പറയുന്ന കാര്യങ്ങൾ;കൂടി ഉൾപ്പെടുത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു:

a. അഭിഭാഷകർ, വക്കീൽ ഗുമസ്തർ , നോട്ടറിമാർ , ഡോക്യുമെന്റ് എഴുത്തുകാർ, ടൈപ്പിസ്റ്റുകൾ , മറ്റ് ജോലിക്കാർ എന്നിവർ ഉൾപ്പെടെ  കോവിഡ് മഹാമാരിയിൽ മരണപ്പെട്ട എല്ലാ ലീഗൽ പ്രൊഫെഷണലുകളുടെ ആശ്രിതർക്കും 30 ലക്ഷം രൂപ വീതം എക്സ് ഗ്രേഷ്യാ ധനസഹായം ആയി പ്രഖ്യാപിക്കുക .

b. മഹാമാരി തുടരുന്ന അത്രയും കാലം ലീഗൽ പ്രൊഫെഷണലുകൾക്ക് "ഉപജീവന മാർഗ്ഗങ്ങൾ പുനഃസ്ഥാപിക്കുന്നതിലേക്ക്" പ്രതിമാസം 10,000 / രൂപ വീതം  എക്സ് ഗ്രേഷ്യാ സാമ്പത്തിക ആശ്വാസം  പ്രഖ്യാപിക്കുക .

c. മേല്പറഞ്ഞവയ്ക്ക് പുറമേ , മരണപ്പെട്ട ലീഗൽ പ്രൊഫെഷണലുകളുടെ വിധവകൾക്കും അനാഥരായ കുട്ടികൾക്കും വേണ്ടി പ്രതിമാസ പെൻഷൻ, പാർപ്പിട സൗകര്യം, സൗജന്യ വിദ്യാഭ്യാസം, മാനുഷിക സഹാനുഭൂതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക ഉദ്യോഗനിയമനങ്ങൾ എന്നിവ ഉൾപ്പെട്ട ഒരു "സമഗ്ര പുനരധിവാസ പാക്കേജ് " പ്രഖ്യാപിക്കുക.


മേൽപ്പറഞ്ഞ കാര്യങ്ങളിൽ എത്രയും വേഗത്തിൽ അനുകൂല തീരുമാനമുണ്ടാക്കണമെന്ന് ഞങ്ങൾ അപേക്ഷിക്കുന്നു.


കൃതജ്ഞതാപൂർവ്വം,
ക്ലിഫ്‌ടൺ ഡി റൊസാരിയൊ
നാഷണൽ 
കൺവീനർ ,
ആൾ ഇന്ത്യാ ലോയേഴ്സ് അസ്സോസിയേഷൻ ഫോർ ജസ്റ്റീസ്
( AILAJ )


CC:
1. Shri Sanjeeva Kumar,
Member Secretary, NDMA
Email: secretary@ndma.gov.in

Sunday 11 July 2021

ആൾ ഇന്ത്യാ ലോയേഴ്‌സ് അസോസിയേഷൻ ഫോർ ജസ്റ്റീസ് (AILAJ ) കേരളം 11-07-2021

ആൾ ഇന്ത്യാ ലോയേഴ്‌സ് അസോസിയേഷൻ ഫോർ ജസ്റ്റീസ്
(AILAJ ) കേരളം
11 -07 -2021 


അഭിഭാഷകരെ രക്ഷിക്കൂ! 
ലീഗൽ പ്രൊഫെഷണൽ മേഖലയിൽ ജോലിചെയ്യുന്ന എല്ലാവർക്കും അടിയന്തര ആശ്വാസങ്ങൾ അനുവദിക്കുക !  


കോവിഡ് -19 മഹാമാരിയിൽ ജീവഹാനി സംഭവിച്ച അഭിഭാഷകർ , വക്കീൽ ക്ലർക്കുമാർ, നോട്ടറിമാർ,ടൈപ്പിസ്റ്റുകൾ ,ഡോക്യുമെന്റ് റൈറ്റേഴ്‌സ് എന്നീ  വിഭാഗങ്ങളിൽപ്പെട്ടവർക്കും , മറ്റ് ലീഗൽ പ്രൊഫെഷണലുകൾക്കും 30 ലക്ഷം രൂപ വീതം സാമ്പത്തികാശ്വാസം  പ്രഖ്യാപിക്കുക!  


പ്രിയപ്പെട്ട സുഹൃത്തുക്കളേ , 


കോവിഡ് -19 മഹാമാരിയും ലോക്ക് ഡൌണുകളും ലീഗൽ  പ്രൊഫെഷൻ മേഖലയിൽ ജോലിചെയ്യുന്നവരുടെ   ജീവിതങ്ങളേയും ഉപജീവനോപാധികളേയും താറുമാറാക്കിയിരിക്കുകയാണ് . ഈ അവസ്ഥമൂലം  പൊതുജനങ്ങൾക്കും പ്രത്യേകിച്ചും സമൂഹത്തിലെ ദുർബ്ബല വിഭാഗങ്ങൾക്കും നീതിയുടെ വാതിലുകളിൽ  മുട്ടാനുള്ള അവസരം നിഷേധിക്കപ്പെടുന്ന സ്ഥിതിവിശേഷം കൂടി ഉണ്ടായിരിക്കുന്നു .2020 മാർച്ച് മാസം മുതൽ ദീർഘകാലമായി കോടതികൾ മിക്കവാറും അടഞ്ഞുകിടന്നത്  ലീഗൽ പ്രൊഫെഷണൽ മേഖലയിൽ ജോലിചെയ്യുന്നവരെ കടുത്ത സാമ്പത്തിക ദുരിതങ്ങളിൽ എത്തിച്ചു. താലൂക്ക് , ജില്ലാ കോടതികളിലും  താഴേത്തട്ടിലുള്ള കോടതികളിലും ജോലിചെയ്യുന്ന ജൂനിയർ അഭിഭാഷകർ, ക്ലാർക്കുമാർ, നോട്ടറിമാർ, ഡോക്യുമെന്റ് എഴുത്തുകാർ ,ടൈപ്പിസ്റ്റുകൾ എന്നിവരുൾപ്പെട്ട വിഭാഗങ്ങളേയാണ് തൊഴിലിൽ പിടിച്ചുനിൽക്കാൻ കഴിയാത്തവിധത്തിൽ ഏറ്റവും അത് ബാധിച്ചിരിക്കുന്നത്. ദൈനംദിന ജീവിതച്ചെലവിനും വാടക കൊടുക്കാനുള്ള  വരുമാനമില്ലാതെ നട്ടംതിരിയുന്ന അവസ്ഥയിലാണ് അവർ.      കോവിഡ് -19 രോഗം പിടിപെടുമ്പോൾ മതിയായ നിലവാരത്തിലുള്ള ചികിത്സയുടെ ചെലവുകൾ താങ്ങാൻ കഴിയാത്ത അവസ്ഥ മൂലം പലരും കടബാധ്യതയിലാണ്. പ്രാക്ടീസ് നിർത്തി സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങാൻ നിർബന്ധിതരായവർ അവരിൽ ഏറെയാണ്. 

കോവിഡ് മഹാമാരിയിൽ ജീവൻ നഷ്ടപ്പെട്ട അഭിഭാഷകരുടേയും ലീഗൽ പ്രൊഫെഷനലുകളുടേയും വേദനിപ്പിക്കുന്ന ഓർമ്മകൾ നമ്മുടെ മനസ്സുകളിൽനിന്ന് മായ്ച്ചുകളയാൻ ആവില്ല. തക്കസമയത്ത്  ആംബുലൻസ് ലഭിച്ചിരുന്നുവെങ്കിൽ , അല്ലെങ്കിൽ ആശുപത്രിയിൽ ബെഡ് ലഭിച്ചിരുന്നുവെങ്കിൽ അവരിൽ എത്രയോപേർ ഇന്ന് നമുക്കിടയിൽ ഉണ്ടാവുമായിരുന്നു. ഓക്സിജനോ  മരുന്നോ  ഐസിയു പരിചരണമോ വേണ്ടിവന്ന സന്ദർഭങ്ങളിൽ  കിട്ടാതിരുന്നത് കൊണ്ടുമാത്രം മരണം തട്ടിക്കൊണ്ടുപോയ അഭിഭാഷകർ അനവധിയാണ് . പലരും അവരുൾപ്പെട്ട കുടുംബത്തിന്റെ ഏക ആശ്രയവും താങ്ങും തണലും ആയിരുന്നതിനാൽ അനേകം കുടുംബങ്ങൾ തീർത്തും നിരാശ്രയരായിരിക്കുന്നു. 

 മേൽപ്പറഞ്ഞ ദുഃഖകരമായ സത്യങ്ങൾക്കു നേരെ സർക്കാരുകൾ നിർഭാഗ്യവശാൽ കണ്ണടയ്ക്കുകയാണ് .നാമമാത്രമായ ചില ആശ്വാസപ്രവർത്തനങ്ങൾ നടത്തിയതൊഴിച്ചാൽ ബാർ കൗൺസിലുകൾക്കും ബാർ അസ്സോസിയേഷനുകൾക്കും ഈ പ്രശ്നത്തെ അർഹിക്കുന്ന ഗൗരവത്തോടെ അഭിസംബോധന ചെയ്യാൻ  കഴിഞ്ഞിട്ടില്ല. നേരെ മറിച്ച് ,  ബാർ കൌൺസിൽ ഓഫ് ഇന്ത്യ (BCI) യുടെ  തീരുമാനങ്ങളെ വിമർശിക്കാൻ ബാറിലെ അഭിഭാഷകർക്ക് നിലവിലുള്ള  സ്വാതന്ത്ര്യം പോലും എടുത്തുകളയുന്നവിധം അതിന്റെ നിയമാവലിയിൽ  ഭേദഗതിവരുത്തുന്ന തിരക്കിലാണ്  ബിസിഐ. 

 സർക്കാർ സംവിധാനങ്ങളിൽനിന്ന് അർഹതപ്പെട്ട ഒരു സഹായവും ലഭ്യമാവാതെ  ലീഗൽ കമ്മ്യൂണിറ്റി ആകമാനം  അതിന്റെ പ്രശ്നങ്ങൾക്ക് സ്വയം പരിഹാരം കാണേണ്ട അവസ്ഥയിലേക്ക്  തള്ളിവിടപ്പെട്ടിരിക്കുകയാണ്.

 താഴെപ്പറയുന്ന പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം ആരാഞ്ഞുകൊണ്ട് കേന്ദ്ര നിയമ വകുപ്പ് മന്ത്രിക്ക് 2021 ജൂൺ 20 ന് ഒരു കത്ത് അയക്കാൻ ഇന്ത്യയുടെ ചീഫ് ജസ്റ്റീസ് ശ്രീ എൻ വി രമണ നിർബന്ധിതനാവുന്ന സ്ഥിതി വാസ്തവത്തിൽ  എത്ര ഗുരുതരമാണെന്ന് ആലോചിച്ചുനോക്കൂ : 

കോവിഡ് -19 മഹാമാരി മൂലം കോടതികളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നവിധത്തിൽ പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളിലും ഗിരിവർഗ്ഗ മേഖലകളിലും ഉണ്ടായിരിക്കുന്ന ഡിജിറ്റൽ വിടവിനെ ഫലപ്രദമായി  ചെയ്യുക;

   

കോടതിയുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെടുന്നവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വാക്സിനുകൾ നൽകുക. 


മഹാമാരിയുമായി ബന്ധപ്പെട്ട ദുരിതാശ്വാസ ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുള്ള  മുൻനിരജോലിക്കാരുടെ കൂട്ടത്തിൽ അഭിഭാഷകരെ ഉൾപ്പെടുത്തുക    


മഹാമാരിയുടെ വരവിനു ശേഷം ഒരു വർഷത്തിലേറെയായി തൊഴിൽ നഷ്ടം മൂലം രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്ന അഭിഭാഷകർക്ക് , പ്രത്യേകിച്ചും ജൂനിയർമാരായ അഭിഭാഷകർക്ക് സാമ്പത്തിക സഹായത്തിന് നടപടിയുണ്ടാക്കണം 


സർക്കാരിന്  ഇതെല്ലാം കാണാൻ കണ്ണുണ്ടോ ? ലീഗൽ കമ്മ്യൂണിറ്റി ആകമാനം നേരിടുന്ന പ്രശ്നങ്ങൾ എന്തെല്ലാമെന്ന് മനസ്സിലായിട്ടുണ്ടോ ? ഇല്ല എന്ന ഉത്തരമാണ് ഉച്ചത്തിലും വ്യക്തമായും മുൻപിൽ വരുന്നത് - ഇതിലൊന്നും സർക്കാരിന് ഒരു കൂസലുമില്ല!  


റീപക് കൻസൽ Vs യൂണിയൻ ഓഫ് ഇന്ത്യ ആൻഡ് അദേഴ്സ് എന്ന പേരിലുള്ള 554 / 2021 നമ്പരായ ഒരു 

(സിവിൽ ) റിട്ട് പെറ്റിഷൻ കേട്ട സുപ്രീം കോടതി 30 -06 -2021 ന് പുറപ്പെടുവിച്ച വിധിന്യായത്തിൽ ദേശീയ ദുരന്ത നിവാരണ അഥോറിറ്റി (National Disaster Management Authority ) യുടെ കെടുകാര്യസ്ഥതയിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്.  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തലപ്പത്ത് ഇരിക്കുന്ന പ്രസ്തുത എൻഡിഎംഎ കോവിഡ് മഹാമാരിയിൽ മരണപ്പെട്ടവരുടെ ഉറ്റവർക്ക് ആശ്വാസധനം എത്തിക്കുന്നതിൽ വരുത്തിയ  ഗൗരവമായ വീഴ്ചകൾ പരിഹരിക്കാൻ  അത്തരം എല്ലാ കേസുകളിലും എക്സ് ഗ്രേഷ്യാ ധനസഹായം പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാരിന് ആറാഴ്ച സമയം  സുപ്രീം കോടതി അനുവദിച്ചു . അതായത് ,  രാജ്യത്ത്  കോവിഡ് മഹാമാരിമൂലം മരണമടഞ്ഞവരുടെ ഉറ്റവർക്ക്‌ 15 -08 -2021 നുള്ളിൽ സാമ്പത്തികാശ്വാസം പ്രഖ്യാപിക്കാൻ പ്രസ്തുത കോടതിവിധി കേന്ദ്രസർക്കാരിനെ ബാധ്യസ്ഥമാക്കുന്നു.  


മേൽപ്പറഞ്ഞ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ , പ്രധാനമന്ത്രിക്കും ദേശീയ ദുരന്ത നിവാരണ അഥോറിറ്റി (National Disaster Management Authority ) ക്കും 2021 ജൂലൈ 08 ന് എഐഎൽഎജെ (AILAJ ) കത്തുകൾ അയച്ചിട്ടുണ്ട്. താഴെപ്പറയുന്ന ആവശ്യങ്ങൾ ആണ് പ്രസ്തുത കത്തിൽ ഉന്നയിച്ചിരിക്കുന്നത്:   


a. അഭിഭാഷകർ, വക്കീൽ ഗുമസ്തർ , നോട്ടറിമാർ , ഡോക്യുമെന്റ് എഴുത്തുകാർ, ടൈപ്പിസ്റ്റുകൾ , മറ്റ് ജോലിക്കാർ എന്നിവർ ഉൾപ്പെടെ  കോവിഡ് മഹാമാരിയിൽ മരണപ്പെട്ട എല്ലാ ലീഗൽ പ്രൊഫെഷണലുകളുടെ ആശ്രിതർക്കും  എക്സ് ഗ്രേഷ്യാ ധനസഹായം പ്രഖ്യാപിക്കുക . 


b. മഹാമാരി തുടരുന്ന അത്രയും കാലം ലീഗൽ പ്രൊഫെഷണലുകൾക്ക് "ഉപജീവന മാർഗ്ഗങ്ങൾ പുനഃസ്ഥാപിക്കുന്നതിലേക്ക്" പ്രതിമാസം 10,000 / രൂപ വീതം  എക്സ് ഗ്രേഷ്യാ സാമ്പത്തിക ആശ്വാസം  പ്രഖ്യാപിക്കുക . 


c. മേല്പറഞ്ഞവയ്ക്ക് പുറമേ , മരണപ്പെട്ട ലീഗൽ പ്രൊഫെഷണലുകളുടെ വിധവകൾക്കും അനാഥരായ കുട്ടികൾക്കും വേണ്ടി പ്രതിമാസ പെൻഷൻ, പാർപ്പിട സൗകര്യം, സൗജന്യ വിദ്യാഭ്യാസം, മാനുഷിക സഹാനുഭൂതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക ഉദ്യോഗനിയമനങ്ങൾ എന്നിവ ഉൾപ്പെട്ട ഒരു "സമഗ്ര പുനരധിവാസ പാക്കേജ് " പ്രഖ്യാപിക്കുക. 


The time has come for the legal fraternity to raise its voice to be heard. AILAJ calls upon all lawyers, law clerks, notaries, writers, typists and others to unite and fight for what is due to them. Organiseprotestsraising these demands,on 17th July 2021,and submit memorandums to the Prime Minister through the State Bar Councils. 

Tuesday 6 July 2021

 ഫാദർ സ്റ്റാൻ സ്വാമിയുടെ കസ്റ്റോഡിയൽ കൊലപാതകത്തിൽ പ്രതിഷേധിക്കുക, അനുശോചനം ആചരിക്കുക

,ന്യൂ ഡെൽഹി , 05-07-2021
സിപിഐ എം എൽ ലിബറേഷൻ
കേന്ദ്ര കമ്മിറ്റി .
84 വയസ്സുള്ള ജസ്യൂട്ട് പുരോഹിതനും സാമൂഹ്യ പ്രവർത്തകനും ആയിരുന്ന ഫാദർ സ്റ്റാൻ സ്വാമിയെ പോലീസ് കസ്റ്റഡിയിൽ കൊലപ്പെടുത്തിയതിൽ ജാർഖണ്ഡിലെ മർദ്ദിതരും ദരിദ്രരുമായ ജനതയടക്കം ഇന്ത്യയൊട്ടാകെയുള്ള ജനങ്ങൾ പങ്കിടുന്ന രോഷത്തിലും അനുശോചനത്തിലും സി പി ഐ എം എൽ ഒപ്പം നില കൊള്ളുന്നു. മോദി- ഷാ ഭരണകൂടത്തിന്റെ പിണിയാളുകളായി എൻ ഐ ഐ കെട്ടിച്ചമച്ച "ഭീമാ കോറേഗാവ് കേസിൽ" യു എ പി എ എന്ന ഡ്രകോണിയൻ നിയമത്തിലെ വകുപ്പുകൾ ചാർത്തി അറസ്റ്റ് ചെയ്യപ്പെട്ടവർ ഇന്ത്യയിലെ പ്രമുഖരായ മനുഷ്യാവകാശപ്പോരാളികൾ ആയിരുന്നു. അക്കൂട്ടത്തിൽ അറസ്റ്റ് ചെയ്യപ്പെടുകയും, ജാമ്യം നിഷേധിക്കപ്പെട്ടു അനിശ്ചിതകാലം ജെയിലിൽ കഴിയുകയും ചെയ്ത വിചാരണത്തടവുകാരിൽ ഒരാൾ ആയിരുന്നു ഫാദർ സ്വാമി. ഭീമാ കൊറേഗാവ് കേസ് അപഹസ്യമാം വിധം കെട്ടിച്ചമയ്ക്കപ്പെട്ട ഒരു കേസ് ആണെന്നും, പ്രതിചേർക്കപ്പെട്ട എല്ലാവരും വിചാരണയ്ക്ക് ശേഷം കുറ്റ വിമുക്തരാവുമെന്നും മോദി-ഷാ ഭരണകൂടത്തിനും എൻ ഐ എ യ്ക്കും നല്ലപോലെ ബോധ്യമുണ്ടായിരുന്നു. എന്നാൽ, "ജുഡീഷ്യൽ പ്രക്രിയ യിലൂടെ" പോലീസ് കസ്റ്റഡിയും പീഡനങ്ങളും ഫലത്തിൽ വധശിക്ഷ പോലും അടിച്ചേൽപ്പിക്കുന്ന കുടിലതന്ത്രമാണ് ഭീമാ കൊറേഗാവ് കേസിൽ കണ്ടത്.
ഫാദർ സ്റ്റാൻ ൻറെ ജാമ്യാപേക്ഷയിലുള്ള ഹിയറിങ്ങുകൾ ഇന്ത്യൻ ജുഡീഷ്യറിയുടെ നിലവാരം എത്രമാത്രം അധഃപതിച്ചു എന്നതിന്റെ ചരിത്രസാക്ഷ്യമായി എന്നും നിലനിൽക്കും. അടിയന്തരാവസ്ഥാകാലത്ത് കുപ്രസിദ്ധി നേടിയ ജബൽപൂർ എഡിഎം കേസ് കേട്ട സുപ്രീം കോടതി ഭരണഘടനാ സ്വാതന്ത്ര്യങ്ങൾ പരിരക്ഷിക്കുന്നതിൽ കാട്ടിയ ലജ്‌ജാകരമായ വീഴ്ചയുടെ ചരിത്രത്തെപ്പോലും കവച്ചുവെക്കുന്ന ഒന്നാണ് സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷയുടെ ഹിയറിങ്ങിനിടെ ജഡ്‌ജിമാരുടെ ഭാഗത്തുനിന്നും ഉണ്ടായ സമീപനം.. വെള്ളം കുടിക്കാൻ പ്രയാസം നേരിട്ട അവസ്ഥയിൽ സ്റ്റാൻ സ്വാമിക്ക് സ്ട്രോ ലഭ്യമാക്കാനുള്ള ഒരു അപേക്ഷയിൽ അനുകൂലമായ തീരുമാനം ഉണ്ടാക്കാൻ അവർ രണ്ട് മാസം ആണ് എടുത്തത്. പിന്നീട് ഭക്ഷണം സ്വയം എടുത്തു് കഴിക്കാൻ ബുദ്ധിമുട്ട് നേരിട്ട സമയത്തു് സ്പൂൺ ഉപയോഗിച്ച് ആഹാരം തന്റെ വായിൽ വെച്ചുതരാൻ സഹതടവുകാരെ അനുവദിക്കണം എന്ന അഭ്യർത്ഥന പ്രസ്തുത കോടതി നിരസിച്ചതിനെത്തുടർന്ന് സമർപ്പിച്ച ഒരു അപ്പീലും തള്ളപ്പെടുകയായിരുന്നു. ഒരു വിചാരണത്തടവുകാരന് ജാമ്യം അനുവദിക്കാൻ തക്കതായ പ്രത്യേക ആരോഗ്യ പ്രശ്നങ്ങൾ ഒന്നും സ്വാമിക്ക് ഇല്ലെന്നും, വാർധക്യത്തിൻറെ "സ്വാഭാവികമായ ചില ലക്ഷണങ്ങൾ" മുൻനിർത്തി ജാമ്യം നൽകാനാവില്ലെന്നും ഔദ്ധത്യപൂർവ്വം പ്രസ്താവിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്.. ഫാദർ സ്റ്റാൻ ന് ജാമ്യം നിഷേധിച്ച ഓരോ ജഡ്ജിയുടെ കയ്യിലും രക്തക്കറ പുരണ്ടിരിക്കുന്നു.
സാമൂഹ്യപ്രവർത്തകർക്കെതിരെ കേസുകൾ കെട്ടിച്ചമയ്ക്കുകയും, പോലീസ് കസ്റ്റഡിയിൽ പീഡനങ്ങളും കൊലപാതകങ്ങളുമടക്കം നടത്തുകയും ചെയ്യുന്ന അന്വേഷണ ഏജൻസികൾ പ്രവർത്തിക്കുന്നത് ഇന്ത്യയുടെ ആഭ്യന്തരമന്ത്രിയായ അമിത് ഷായുടെ അധികാരപരിധിയിലാണ്. 21 മാസത്തെ അടിയന്തരാവസ്ഥാ കാലത്തെ ജനാധിപത്യം ആക്രമിക്കപ്പെട്ട കാലം എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിൽ ലേഖനം എഴുതിയത് ഇതേ അമിത് ഷായാണ് എന്നത് ക്രൂരമായ ഒരു വിരോധാഭാസമായി അവശേഷിക്കുന്നു.
ഫാദർ സ്റ്റാൻ ൻറെ മരണത്തിൽ അനുശോചനം ആചരിക്കുന്നതിലുപരിയായി,
ഈ കസ്റ്റഡിക്കൊലപാതകത്തിനെതിരെ നമ്മുടെ രോഷം ഉണരേണ്ടതുണ്ട് .ഇന്ത്യയിലെ ഏറ്റവും മർദ്ദിതരായ ജനവിഭാഗങ്ങളുടെ നീതിക്കും അന്തസ്സിനും വേണ്ടിയുള്ള പോരാട്ടങ്ങളിൽ ഒപ്പം നിൽക്കുകയും , ഇന്ത്യയുടെ ഭരണം കയ്യാളുന്ന ഫാസിസ്റ്റ് ശക്തികളുടെ ആക്രമണങ്ങൾക്കും മുൻപിൽ മുട്ടുമടക്കാൻ വിസമ്മതിക്കുകയും ചെയ്ത ഫാദർ സ്റ്റാൻ സ്വാമിക്ക് നൽകാൻ നമുക്ക് കഴിയുന്ന ഏറ്റവും വലിയ ബഹുമതി അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ തുടർന്ന്‌ മുന്നോട്ടു കൊണ്ടുപോവുകയെന്നതാണ് .






 ആൾ ഇന്ത്യാ ലോയേഴ്‌സ് അസ്സോസിയേഷൻ ഓഫ് ഫോർ ജസ്റ്റീസ് (AILAJ)

ബെംഗലൂരു ,
Date: 05.07.2021
ഫാദർ സ്റ്റാൻ സ്വാമിയുടെ മരണം ഒരു വ്യവസ്ഥാപിതക്കൊലപാതകമല്ലാതെ മറ്റൊന്നുമല്ല.
ഫാദർ സ്റ്റാൻ സ്വാമി നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു. ഒരു ജെസ്യൂട്ട് പുരോഹിതനായിരുന്ന ഫാദർ സ്വാമി ആദിവാസി-ദലിത് ജനസമൂഹങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി അനേക ദശാബ്ദങ്ങളായി പ്രവർത്തിച്ചു വരവേ ആയിരുന്നു ഭീമാ കോരേഗാവ് കേസ് അന്വേഷിക്കുന്ന എൻ ഐ എ അദ്ദേഹത്തിന്റെ മേൽ കേസ് കെട്ടിച്ചമച്ച് അറസ്റ്റു ചെയ്തത്. .
84 വയസ്സുള്ള ഫാദർ സ്റ്റാൻ നെ 2020 ഒക്ടോബർ 8 ന് അറസ്റ്റ് ചെയ്തശേഷം തലോജ സെൻട്രൽ ജെയിലിൽ ആണ് പാർപ്പിച്ചിരുന്നത്. ഗുരുതരമായ പാർകിൻസൺ രോഗം ഉൾപ്പെടെയുള്ള അനേകം ശാരീരിക അവശതകൾ മൂലം ഒരു കപ്പ് കൈയ്യിൽ പിടിക്കാനോ, ഗ്ലാസ്സിൽ നിന്ന് നേരിട്ട് വെള്ളം കുടിക്കാനോ കഴിയാത്ത അവസ്ഥയിൽ വെള്ളം വലിച്ചുകുടിക്കാൻ വേണ്ടി സിപ്പർ ചോദിച്ചപ്പോൾ ജെയിൽ അധികാരികൾ അത് കൊടുക്കാൻ കൂട്ടാക്കിയിരുന്നില്ല. തുടർന്ന് നിസ്സാരമായ ഈ ആവശ്യം അനുവദിച്ചുകിട്ടാൻവേണ്ടി അദ്ദേഹത്തിന്റെ അഭിഭാഷകർക്ക് കോടതിയെ സമീപിക്കേണ്ടിവന്നു. കോടതിയാകട്ടെ, ഈ പ്രശ്നത്തിൽ മറുപടി ബോധിപ്പിക്കാൻ എൻ ഐ എ യ്ക്ക് ഇരുപതു ദിവസങ്ങൾ ആണ് അനുവദിച്ചിരുന്നത്! അനേകം ആഴ്ചകൾ ആയിട്ടും അധികാരികൾ പരിഗണിക്കാൻ കൂട്ടാത്ത വളരെ പ്രധാനപ്പെട്ട ഒരു ചെറിയ ആവശ്യം അദ്ദേഹത്തിന് ഒടുവിൽ അനുവദിച്ചു കിട്ടിയത് പൊതുജനാഭിപ്രായത്തിന്റെ സമ്മർദ്ദം ഒന്നുകൊണ്ടുമാത്രമായിരുന്നു. യു എ പി എ വകുപ്പുകൾ ചുമത്തപ്പെടുക എന്നുവെച്ചാൽ ഫലത്തിൽ അർഥം ജാമ്യാപേക്ഷകൾ തുടർച്ചയായി കോടതികൾ നിരസിക്കുക എന്നുകൂടിയാണ്.
അറസ്റ്റു ചെയ്യപ്പെടുമ്പോൾ തന്നെ മോശമായിരുന്ന അദ്ദേഹത്തിന്റെ ശാരീരിക നില ജെയിലിലെ മനുഷ്യത്വരഹിതമായ സാഹചര്യങ്ങൾ നിമിത്തം കൂടുതൽ വഷളാകാൻ ഇടയാക്കി. പിന്നീട് അദ്ദേഹത്തിന് കോവിഡ് ബാധിച്ചപ്പോൾ മാത്രമാണ് ബോംബെ ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ഒരു അപേക്ഷ പരിഗണിച്ച് ജെയിലിൽനിന്നും മുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയിലേക്ക് ഫാദർ സ്റ്റാൻ സ്വാമിയെ മാറ്റിയത്. ജാമ്യാപേക്ഷയിലുള്ള ഹിയറിംഗ് ബോംബെ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിൽ നടക്കുമ്പോൾ ആശുപത്രിയിൽ ആയിരുന്ന അദ്ദേഹവുമായി വിഡിയോ കോളിലൂടെ നേരിട്ട് സമ്പർക്കം പുലർത്തിയ കോടതിയോട് മേയ് 21 ന് ഫാദർ സ്റ്റാൻ ഇങ്ങനെ പറഞ്ഞു : എട്ടു മാസം മുൻപ് എനിക്ക് പരസഹായമില്ലാതെ ആഹാരം കഴിക്കാനും, നടക്കാനും കുറച്ച് എഴുതാനും കുളിക്കാനും ഒക്കെ സാധിക്കുമായിരുന്നു. എന്നാൽ ഇതെല്ലാം ഒന്നൊന്നായി അസാധ്യമായിത്തീർന്നിരിക്കുകയാണിപ്പോൾ. തലോജ യിലെ ജെയിൽ വാസമാണ് എന്നെ ഇങ്ങനെയൊരു സ്ഥിതിയിൽ ആക്കിയത്.എനിക്ക് ആഹാരം കഴിക്കാനും, നടക്കാനും, എഴുതാനുമെല്ലാം പരസഹായം വേണ്ടിവന്നിരിക്കുന്നു. അതിനാൽ , എങ്ങനെ എന്തുകൊണ്ട് എനിക്ക് ഇത് സംഭവിച്ചു എന്ന കാര്യം പരിഗണിക്കാൻ .ഞാൻ അപേക്ഷിക്കുന്നു."
ഫാദർ സ്റ്റാൻ ഇന്ന് നമ്മുടെയിടയിലില്ല. മോദി - അമിത് ഷാ ഭരണകൂടം ഭീമ കോരേഗാവ് കേസിനെ വിയോജിപ്പിന്റെ ശബ്ദങ്ങളെ ജെയിലിൽ അടക്കാനുള്ള ഒരു ഉപാധിയാക്കിയിരിക്കുകയാണ് .രാഷ്ട്രീയമായ വിയോജിപ്പുകളെ അടിച്ചമർത്താൻ വേണ്ടി ക്രിമിനൽ നിയമവും അന്വേഷണ ഏജൻസികളും ആയുധവൽക്കരിക്കപ്പെട്ടിരിക്കുന്നു. നിയമവാഴ്ചയുടെ അടിസ്ഥാന തത്വങ്ങളെ തുടച്ചുനീക്കുന്ന വിധത്തിൽ ആണ് യുഎപിഎ പ്രവർത്തിക്കുന്നത്. ജാമ്യം സാധാരണ തത്വവും ജെയിൽ അപവാദവും എന്ന സങ്കൽപ്പത്തെ കീഴ്മേൽ മറിച്ചിട്ടുകൊണ്ട് ജെയിൽ സാധാരണവും ജാമ്യം അപവാദവും എന്നാക്കിയിരിക്കുന്നു. ഫാദർ സ്റ്റാൻ ന്റെ ആരോഗ്യം പടിപടിയായും സുനിശ്ചിതമായും തകർക്കുന്ന ഒരു പദ്ധതിക്ക് തലോജ സെൻട്രൽ ജയിലധികൃതർ മേൽനോട്ടം വഹിക്കുകയായിരുന്നു. വെള്ളം കുടിക്കാൻ ഉള്ള ഒരു സിപ്പർ അനുവദിച്ചുകിട്ടാൻ ഫാദർ സ്‌റ്റാൻ ന് ഒരു മാസത്തിലേറെ കാത്തിരിക്കേണ്ടിവന്ന അവസ്ഥയാണ് അവർ ഉണ്ടാക്കിയത്. അഭിഭാഷകരായ നമ്മൾക്ക് അറിയാവുന്നതുപോലെ , ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ഭരണഘടനാപരമായ ചുമതലകൾ നിറവേറ്റുന്നതിൽ കോടതികൾ ഒരിക്കലും പരാജയപ്പെട്ടുകൂടാ. ജസ്റ്റീസ് എ പി ഷാ ചൂണ്ടിക്കാട്ടിയത്പോലെ , " ജനാധിപത്യത്തിന്റെ മരണം തടയാൻ കെൽപ്പുള്ള ഒരേയൊരു സ്ഥാപനം അതിന് കൂട്ടുനിൽക്കുകയാണ്" എന്ന സ്ഥിതിയാണ് ഇത്.
യു എ പി എ യുടെ ഉപയോഗവും ദുരുപയോഗവും വളരെ ഏറിയിട്ടുള്ള ഇക്കാലത്ത് സുപ്രീം കോടതിയിലെ മുൻ ജഡ്ജിമാർ പോലും കോടതികളുടെ നിരുത്തരവാദപരമായ പെരുമാറ്റത്തെക്കുറിച്ച് അവരുടെ ആശങ്കകൾ പങ്കുവെച്ചിട്ടുണ്ട്. വിശേഷിച്ചും ജാമ്യം അനുവദിക്കുന്ന കാര്യത്തിൽ കോടതികൾ കാട്ടുന്ന വിമുഖതയാണ് അവർ എടുത്തുകാട്ടുന്നത് .
യു എ പി എ യും മറ്റ് ഡ്രകോണിയൻ നിയമങ്ങളും റദ്ദാക്കാനുള്ള ആവശ്യം ഉന്നയിച്ചുള്ള സമരങ്ങളിലും ഭൂരിപക്ഷമേധാവിത്വവാദികളായ ഇന്നത്തെ കേന്ദ്ര സർക്കാർ തടവിലാക്കിയ മനുഷ്യാവകാശ പ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും മോചിതരാക്കാനുള്ള ക്യാമ്പെയിനുകളിലും മുന്നിൽ നിന്നിരുന്ന ഫാദർ സ്റ്റാൻ സ്വാമിയുടെ പോരാട്ട ദൗത്യം മുന്നോട്ടുകൊണ്ടുപോകാൻ AILAJ ദൃഢ നിശ്ചയം ചെയ്യുന്നതോടൊപ്പം അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു
.
ക്ലിഫ്റ്റൺ ഡി റൊസാരിയോ


നാഷണൽ കൺവീനർ ,
ആൾ ഇന്ത്യാ ലോയേഴ്‌സ് അസോസിയേഷൻ ഫോർ ജസ്റ്റീസ് .
(AILAJ )