Monday 25 February 2019

ആദിവാസി സമൂഹങ്ങൾക്കും വനവകാശങ്ങൾക്കും എതിരായ യുദ്ധം  

20 ലക്ഷം ആദിവാസി കുടുംബങ്ങളെ ഒഴിപ്പിക്കുന്നത് തടയാൻ മോദി സർക്കാർ ഓർഡിനൻസ് പുറപ്പെടുവിക്കണം 

പട്ടികവർഗ്ഗക്കാരുടെയും മറ്റു പരമ്പരാഗത വനവാസിസമൂഹങ്ങളുടെയും അവകാശങ്ങൾ പരിരക്ഷിക്കാനുള്ള 2006 -ലെ വനാവകാശ നിയമം  [ 
 Scheduled Tribes and Other Traditional Forest Dwellers (Recognition of Forest Rights) Act, 2006,(FRA)  ] ഫലത്തിൽ ദുർബ്ബലപ്പെടുതും വിധത്തിൽ    ഫെബ്രുവരി 20 ന് പുറപ്പെടുവിച്ച ഒരു മൂന്നംഗ ബെഞ്ച്  വിധിയിലൂടെ സുപ്രീം കോടതി ഗുരുതരമായ ഒരു  ജുഡീഷ്യൽ അട്ടിമറിയാണ് സൃഷ്ടിച്ചിരിക്കുന്നത്. തങ്ങളെ  ഒഴിപ്പിക്കാനുള്ള നീക്കങ്ങൾക്കെതിരെ വനാവകാശ നിയമത്തിന്റെ പിൻബലത്തിൽ രാജ്യത്തിൻറെ വിവിധഭാഗങ്ങളിൽ 20 ലക്ഷം  ആദിവാസി കുടുംബങ്ങൾ  ഉന്നയിച്ച അവകാശവാദം അധികൃതർ നേരത്തെ തള്ളിയിരുന്നു. ഈ സന്ദർഭത്തിൽ ആണ് പ്രകൃതി സംരക്ഷണത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന വൈൽഡ് ലൈഫ് ഫസ്റ്റ് , നേച്ചർ കൺസർവേഷൻ സൊസൈറ്റി ,ടൈഗർ റിസർച്ച്, കൺസെർവഷൻ ട്രസ്ററ്  എന്നീ സംഘടനകളും , വനം വകുപ്പിൽ ഉയർന്ന പദവികളിൽനിന്നു വിരമിച്ച ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്ന ചില സന്നദ്ധ  സംഘടനകളും ചേർന്ന് ഒരു പൊതുതാൽപ്പര്യ ഹർജി സുപ്രീം കോടതിയിൽ സമർപ്പിച്ചത്. മേൽപ്പറഞ്ഞ 20 ലക്ഷം ആദിവാസി  കുടുംബങ്ങളിലെ ഓരോ വ്യക്തിയും വ്യാജമായ അവകാശവാദങ്ങൾ ഉന്നയിച്ചു എഫ് ആർ എ നിയമത്തെ മുതലെടുക്കാൻ ശ്രമിക്കുകയാണെന്നും, ആയതിനാൽ അവരെ പുറത്താക്കാൻ വിവിധ സംസ്ഥാനങ്ങളിലെ  അധികാരികൾ എടുത്ത തീരുമാനം സുപ്രീം കോടതി അംഗീകരിച്ചു നടപ്പാക്കണം എന്നും ആയിരുന്നു "പൊതുതാൽപ്പര്യ ഹർജി"ക്കാരുടെ ആവശ്യം. ഈ ആവശ്യം അംഗീകരിക്കുന്ന വിധിപ്രസ്താവനയിലൂടെ  സുപ്രീം കോടതി  20 ലക്ഷം ആദിവാസികുടുംബങ്ങളെ  സമയബന്ധിതമായി പുറത്താക്കാൻ  സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
 
 
 വനാവകാശ സമരപ്രസ്ഥാനങ്ങളുടെ വിശാലമായ ഒരു കൂട്ടായ്മയെ പ്രതിനിധാനം ചെയ്യുന്ന ഫോറസ്‌റ്റ്സ് റൈറ്റ്സ്  കാംപെയിൻ  ഫോർ സർവൈവൽ ആൻഡ് ഡിഗ്‌നിറ്റി നടത്തിയ  നിരീക്ഷണം ശ്രദ്ധേയമാണ് :  " സർക്കാരിന്റെ തന്നെ കണ്ടെത്തലുകൾ പ്രകാരം പല കേസുകളിലും വനവാസികളുടെ അപേക്ഷകൾ തള്ളപ്പെട്ടത് 
 നിയമവിരുദ്ധമായിട്ടായിരുന്നു. പൊതുതാപ്പര്യ ഹർജി  ഫയൽ ചെയ്തവരുടെ വാദഗതികളും അബദ്ധജടിലമായിരുന്നു. 14,77,993 ക്ലെയിമുകൾ "തള്ളപ്പെട്ടത്"  ഗ്രാമസഭാതലങ്ങളിൽ ആയിരുന്നു; എന്നാൽ, വനപാലകരുടെ നിയമവിരുദ്ധ ഇടപെടലുകൾ നിമിത്തമാണ് ദുർബ്ബലവിഭാഗങ്ങളുടെ ഇത്തരം  അപേക്ഷകൾ പലപ്പോഴും ഗ്രാമസഭകൾ തള്ളുന്നത്  എന്ന വസ്തുതയ്ക്ക് പുറമേ , ഗ്രാമസഭയുടെ തിരസ്കാരത്തിന്മേൽ  രണ്ടു തവണ അപ്പീൽ സമർപ്പിക്കാൻ നിയമം അനുവദിക്കുന്നുവെന്നതും കണക്കിലെടുക്കുമ്പോൾ പൊതുതാൽപ്പര്യ ഹർജിക്കാർ വാദിച്ചതുപോലെ 14,77,993 ക്ലെയിമുകൾ "തള്ളിയത്" അന്തിമ നടപടിയായി കണക്കാക്കാൻ പറ്റുന്നതായിരുന്നില്ല. മർദ്ദിതരും പാർശ്വവൽകൃതരും നിരക്ഷരരുമായ ജനസമൂഹങ്ങൾ  ഒരുവശത്തും ,അഴിമതിക്കാരായ വനപാലകരുടെ ഉദ്യോഗസ്ഥ മേധാവിത്വം മറുവശത്തും ആയി  വനവകാശം സംബന്ധിച്ചുള്ള ഓരോ തർക്കത്തിലും സ്വന്തം അവകാശവാദം സ്ഥാപിച്ചെടുക്കാൻ പ്രാപ്തരല്ലെങ്കിൽ ആദ്യം പറഞ്ഞ വിഭാഗം തങ്ങളുടെ വീടും ഭൂമിയും ഉപജീവനോപാധികളും എല്ലാം നഷ്ടപ്പെടാൻ അർഹരാണെന്നാണ് പൊതുതാൽപ്പര്യ ഹർജിക്കാർ കരുതുന്നത്."

വിരോധാഭാസകരമായ മറ്റൊരു കാര്യം, ഹർജിക്കാർ ആദിവാസികളെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നില്ല എന്നതാണ്.  എഫ് ആർ എ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുക മാത്രമേ 
അവർ ചെയ്തിരുന്നുള്ളൂ. എന്നാൽ, സുപ്രീം കോടതി ഒരു പടികൂടി മുന്നോട്ടു പോയി ഭൂമിയിൽനിന്ന് വനവാസികളെ ഒഴിപ്പിക്കാൻ ഉത്തരവിടുകയാണ് ചെയ്തത്. അങ്ങിനെ  ചെയ്തപ്പോൾത്തന്നെ അതിനു വിധേയരായ കക്ഷികൾക്ക് അവരുടെ ഭാഗം ബോധിപ്പിക്കാൻ അവസരം നൽകിയില്ലെന്ന് മാത്രമല്ല ,  എഫ് ആർ എ നിയമത്തിന്റെ ഭരണഘടനാസാധുതയ്ക്കെതിരായ വിധിപ്രസ്താവത്തിന് സുപ്രീം കോടതി ബെഞ്ച് ഒരുമ്പെട്ടുമില്ല !

 
പരമ്പരാഗതമായി കാടുകളിൽ വസിക്കുന്ന ആദിവാസി സമുദായങ്ങൾക്ക്‌ വനവും വന്യജീവികളും സംരക്ഷിക്കുന്നതിൽ   വളരെ നിർണ്ണായകമായ  പങ്കാണ്  വഹിക്കാനുള്ളത് എന്ന കാര്യം ഏവർക്കും അറിവുള്ളതാണ് .എന്നാൽ മോദി  സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ നിരുത്തരവാദപരമായ സമീപനത്തിന്റെ കൂടി ഫലമായി ഉണ്ടായിരിക്കുന്ന സുപ്രീം കോടതിവിധി വനഭൂമികളുടെ  കോർപ്പറേറ്റ് കയ്യേറ്റത്തിനും , 20 ലക്ഷം ആദിവാസി കുടുംബങ്ങളെ ഒഴിപ്പിക്കുന്നതിലൂടെ വൻതോതിലുള്ള  ഒരു മാനുഷിക പ്രതിസന്ധിക്കും ആണ് അടിസ്ഥാനപരമായി വഴിതെളിക്കുന്നത് . 
മോദി  സർക്കാരിന് ദലിതരോടും ആദിവാസികളോടും ഉള്ള ശത്രുത എത്രയോ തവണ വ്യക്തമായതാണ് . ഇതിനു മുൻപ്  പട്ടികജാതി- പട്ടിക വർഗ്ഗ (അതിക്രമങ്ങൾ തടയൽ ) നിയമത്തെ ദുർബ്ബലമാക്കുന്ന ഒരു വിധി സുപ്രീം കോടതി പുറപ്പെടുവിക്കാൻ ഇടവന്നതും മോദി   സർക്കാർ ആ നിയമത്തെ   പ്രതിരോധിക്കാൻ  വേണ്ടവിധത്തിൽ  ഒന്നും ചെയ്യാത്തതുമൂലമായിരുന്നു. സുപ്രീം കോടതി വിധിയെത്തുടർന്ന് രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ഉണ്ടായപ്പോൾ മോദി സർക്കാർ ഒരു ഓർഡിനൻസ് പാസ്സാക്കിയെങ്കിലും  ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രതിഷേധം നടത്തിയ  ദലിത് പ്രവർത്തകരെ കൂട്ടത്തോടെ ജെയിലിലിടുകയാണ് സർക്കാരുകൾ ചെയ്തത്.  ഝാർഖണ്ഡിൽ  തത്സമയം ഭരണ ത്തിലുണ്ടായിരുന്ന ബി ജെ പി ഗവണ്മെന്റ് ആദിവാസി ഭൂമി സംരക്ഷിക്കുന്നതിന് സഹായകമായ ഛോട്ടാനാഗ് പൂർ ടെനൻസി ആക്ട്, സാന്താൾ പർഗാന ടെനൻസി ആക്ട് എന്നീ  നിയമങ്ങളെ അട്ടിമറിക്കാൻ ശ്രമിച്ചിരുന്നു. പ്രസ്തുത നിയമങ്ങൾ ലംഘിക്കുന്നതിനെതിരായും  ആദിവാസി ഭൂമി കോർപറേറ്റുകൾ  കൈവശപ്പെടുത്തുന്നതിനെതിരായും പ്രതിഷേധിച്ച ആദിവാസികളെ  പോലീസ് വെടിവെപ്പിലൂടെയാണ്  അന്ന് നേരിട്ടിരുന്നത്.

എഫ് ആർ എ അനുസരിച്ചുള്ള ക്ലെയിമുകൾ തള്ളപ്പെട്ടതിനെത്തുടർന്ന് ഒഴിപ്പിക്കൽ ഭീഷണി നേരിടുന്ന ആദിവാസികളെയും വനവാസിവിഭാഗങ്ങളെയും കുടിയിറക്കുന്നതു അടിയന്തരമായി തടയാൻ മോദി ഗവണ്മെന്റ് ഒരു ഓർഡിനൻസ്  പുറപ്പെടുവിക്കണമെന്ന് സി പി ഐ (എം എൽ ) ആവശ്യപ്പെടുന്നു.  


War On Adivasi Communities and Forests Rights
Modi Government Must Issue Ordinance
To Stop Eviction Of 20 Lakh Adivasi
Households
In a shocking order that amounts to the judicial subversion of the Scheduled Tribes and Other Traditional Forest Dwellers (Recognition of Forest Rights) Act, 2006, (FRA) a three-judge bench of the Supreme Court on February 20 ordered the time-bound eviction of all those families whose claims under the Forest Rights Act had been rejected by the authorities. All state governments are required to comply with this order, as a result of which some nearly 20 lakh adivasi households countrywide face eviction.
It is the Modi Government’ silence in court that allowed this shocking crime to get judicial sanction. The Modi Government’s lawyers remained silent spectators in court, failing to defend the adivasis’ rights to forests. The petitioners on whose PIL the SC passed this order - Wildlife First, Nature Conservation Society and Tiger Research, and Conservation Trust, NGOs which are headed by retired forest officials with a deeply entrenched hostility to forest dwelling communities - have declared that every single claimant whose claim has been rejected under this law is a "bogus claimant." As the Forest Rights Campaign for Survival and Dignity,a broad coalition of forest rights movements, has observed: “This flies in the face of the government's own findings, which state that many rejections were illegal and not in accordance with law. The petitioners then go on to contradict their own statement by saying that 14,77,993 claims were 'rejected' at the gram sabha level (in practice these rejections are often illegal interventions by forest officials); but any such rejection at the gram sabha level, by definition, can be appealed twice and can hardly be considered final. The petitioners expect that an oppressed, marginalised and often illiterate population, facing opposition from a forest bureaucracy riddled with corrupt officials, should be able to prevail on every claim they file - and if not should lose their lands, homes or livelihoods.”
Ironically the petitioners had not demanded eviction of adivasis; they had challenged the constitutionality of the FRA. But the SC ordered eviction - a relief which had not been sought and on which the affected parties were not even given a chance to respond - without holding the FRA to be unconstitutional!
It has been well established that the adivasi communities are in fact crucial to conserving forests and wildlife. The SC order (in which the Modi Government is complicit) is basically paving the way for corporate grab of forest lands and a large scale humanitarian crisis for 20 lakh adivasi families.
The hostility of the Modi Government to the dalits and adivasis is proved over and over again. The Modi Government had failed to defend the SC/AT (Prevention of Atrocities) Act from dilution by the Supreme Court, and only passed an ordinance later following countrywide protests in which BJP state governments jailed Dalit protestors en masse. The BJP Government of Jharkhand has already been trying its best to undermine the Chhotanagpur Tenancy (CNT) and Santhal Pargana Tenancy (SPT) Acts in the state, and has unleashed police firing on adivasis protesting these moves or resisting land grab.
We demand that the Modi Government immediately issue an ordinance to prevent eviction of adivasis and forest-dwellers whose claims under FRA have been rejected.

Friday 22 February 2019

പുൽവാമാ ആക്രമണത്തോടുള്ള  പ്രതിഷേധം മുതലെടുത്ത് വിദ്വേഷ പ്രചാരണങ്ങൾ അഴിച്ചുവിടുന്നവരെ ഒറ്റപ്പെടുത്തുക

അൻപത് സി ആർ പി എഫ് ജവാന്മാരുടെ ജീവൻ അപഹരിച്ച പുൽവാമാ ആക്രമണം  രാജ്യത്തെയാകെ തീവ്രവേദനയിൽ ആഴ്ത്തിയിരിക്കുമ്പോൾ, പ്രക്ഷുബ്ധമായ ജനവികാരവും   ജവാന്മാരുടെ രക്തസാക്ഷ്യവും  മുതലെടുത്ത് ബി ജെ പിക്ക് പരമാവധി വോട്ടുകൾ നേടിക്കൊടുക്കാനുള്ള ഒരു പ്രചാരവേലയാണ് സംഘ് ബ്രിഗേഡ് കെട്ടഴിച്ചുവിട്ടിരിക്കുന്നത് .  പാക്കിസ്ഥാനുമായി ഒരു യുദ്ധം നടത്തി ആ രാജ്യത്തിനെ നശിപ്പിക്കാനുള്ള മുറവിളിയും   , കശ്‌മീരിനും കശ്മീരിലെ ജനതയ്ക്കും മുസ്‌ലിം സമുദായത്തിനും എതിരായ ഒരു ആഭ്യന്തരയുദ്ധത്തിനുള്ള ആഹ്വാനവും   , അതോടൊപ്പം ശാന്തിയും സമാധാനവും നീതിയും ആഗ്രഹിക്കുന്നവരും സർക്കാരിന്റെ ഉത്തരവാദിത്തത്തെക്കുറിച്ചു ചോദ്യങ്ങളുന്നയിക്കുന്നവരുമായ എല്ലാവരെയും ശത്രുക്കളായി ചിത്രീകരിക്കലും  ആണ് സംഘ് പരിവാർ പ്രചാരവേലയുടെ കാതലായ ഉള്ളടക്കം.   ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുമെന്നു സത്യപ്രതിജ്ഞചെയ്ത് ചുമതലയേറ്റ മേഘാലയാ ഗവർണറും , ബി ജെ പി പിന്തുണയ്ക്കുന്ന ഡൽഹിയിലെ ഒരു എം എൽ എ യും കാശ്മീരികളെ സാമൂഹ്യമായി ബഹിഷ്കരിക്കണമെന്നും അവർക്കെതിരെ കൂട്ടക്കൊലകളും ബലാല്സംഗങ്ങളും നടക്കണമെന്നും പറഞ്ഞു പരസ്യമായി പ്രസ്താവന നടത്തിയത്  അങ്ങേയറ്റം അപലപനീയവും  ലജ്ജാകരവുമായാ സംഭവവികാസങ്ങളാണ്. ഗുജറാത്തിലെ ഒരു ബി ജെ പി നേതാവ് പാർട്ടിയിലെ പ്രവർത്തകരോട് ആഹ്വാനം ചെയ്തത് " ദേശീയതയുടെ തരംഗത്തെ വോട്ടുകളാക്കിമാറ്റാൻ " ആയിരുന്നു.  (https://indianexpress.com/) . ഇതുപോലുള്ള മറ്റൊരു പ്രസ്താവനയിൽ ബി ജെ പി പ്രസിഡന്റ് അമിത് ഷാ പറഞ്ഞത് " കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്നത് ബി ജെ പി സർക്കാരാണെന്നും കോൺഗ്രസ് സർക്കാറല്ലെന്നും , അതിനാൽ സി ആർ പി എഫ് ജവാന്മാരുടെ ജീവത്യാഗം ഒരിക്കലും
 വൃഥാവിലാവിലെന്നും " ആയിരുന്നു.  
(https://www.indiatoday.in/)
പുൽവാമാ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നീതിയും സർക്കാരിന്റെ പ്രതിനിധികളിൽനിന്നു  ഉത്തരവാദിത്തപൂർണ്ണമായ പ്രതികരണങ്ങളും ആവശ്യപ്പെടുന്നതും, പാക്കിസ്ഥാനുമായി യുദ്ധമോ , മുസ്ലിങ്ങൾക്കോ കാശ്മീരികൾക്കോ എതിരായ വർഗീയാക്രമണങ്ങളോ ആവശ്യപ്പെടുന്നതും വെവ്വേറെ കാര്യങ്ങളാണ്. പുൽവാമാ ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരു ജവാന്റെ ഭാര്യയായ ബബ്ലു സാന്തര ഇങ്ങനെ പറയുന്നു: " യുദ്ധം വേണമെന്ന് ഞങ്ങൾക്ക് പറയാനാവില്ല. എന്നെപ്പോലുള്ള അനേകം സ്ത്രീകൾക്ക് ഭർത്താക്കന്മാരും , എന്റെ മോളെപ്പോലെ അനേകം മക്കൾക്ക്‌ അച്ഛന്മാരും ഇല്ലാതാവുന്ന യുദ്ധമല്ല വേണ്ടത്; കുറ്റക്കാറീ കണ്ടെത്തി ശിക്ഷിക്കുകയാണ് വേണ്ടത്. "  
(https://indianexpress.com/) പുൽവാമയിൽ കൊല്ലപ്പെട്ട മറ്റൊരു ജവാൻ അജിത്കുമാറിന്റെ സഹോദരൻ രൺജിത് ഇങ്ങനെ പറയുന്നു: " ജവാന്മാരുടെ കുടുംബങ്ങൾക്ക് ഉണ്ടായ ദുഃഖത്തിൽ പങ്കുചേർന്ന് അതിന്റെ കാഠിന്യം കുറയ്ക്കാനായി രാജ്യത്തിലെ ജങ്ങളാകെ ഒന്നിച്ചു നിൽക്കുമ്പോൾ ചില രാഷ്ട്രീയ നേതാക്കൾ എന്തുകൊണ്ടാണ് നമ്മെ ഭിന്നിപ്പിക്കാൻ നോക്കുന്നത്?  മുൻ സർക്കാരുകളെല്ലാം ചീത്തയാണെന്നു പറഞ്ഞു അധികാരത്തിലെത്തിയ മോദിയുടെ നാലര വർഷത്തെ ഭരണകാലത്തു നമ്മൾ കണ്ടത് ഇന്ത്യ സ്വതന്ത്രമായതിനു ശേഷമുള്ള  ഏറ്റവും മോശപ്പെട്ട സംഭവങ്ങളാണ്. ആരാണ് അവയ്ക്കു ഉത്തരവാദി എന്ന് നമുക്കെല്ലാം അറിയാം. സർക്കാർ സൈനികരുടെ ക്ഷേമത്തിനുവേണ്ടിയല്ല ഈ പണമത്രയും ചെലവാക്കുന്നത്, പരസ്യത്തിന് വേണ്ടിയാണ് . സൈന്യത്തെയും സൈനികരെയും ഉപയോഗിച്ച് എന്തിനാണ് ഈ സർക്കാർ രാഷ്ട്രീയം കളിക്കുന്നത്? ഒരു സൈനികന്റെ ശവസംസ്കാരച്ചടങ്ങുകൾ നടന്ന അവസരത്തിൽപ്പോലും ഈ നേതാക്കൾ രാഷ്ട്രീയം കളിക്കുന്ന ലജ്ജാകരമായ കാഴ്ച എനിക്ക് നേരിട്ട് കാണേണ്ടിവന്നു. "  (https://aajtak.intoday.in/) പുൽവാമയിൽ ജീവൻ നഷ്ടപ്പെട്ട മറ്റൊരു ജവാൻ ഭാഗൽപൂർ സ്വദേശിയായ രത്തൻ സിംഗ് ആയിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ദിവാകർ സിംഗ്  പ്രതികരിച്ചത് ഇങ്ങിനെയായിരുന്നു: "സർക്കാർ രാജ്യത്തിൻറെ സുരക്ഷയിൽ യഥാർത്ഥത്തിൽ ശ്രദ്ധിച്ചിരുന്നുവെങ്കിൽ എന്റെ മകൻ ഇന്ന് ജീവിച്ചിരിക്കുമായിരുന്നു. ഇതുപോലുള്ള ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നത് മിക്കവാറും ദരിദ്രകുടുംബങ്ങളിലെ മക്കൾക്കാണ്. പണക്കാരുടെ കുടുംബങ്ങളിൽനിന്നും അധികമാളുകളും സൈന്യത്തിൽ ചേ രുകയില്ല. പാവപ്പെട്ടവരുടെ മക്കളെ ഇതുപോലെ കൊലക്ക് കൊടുക്കുന്ന അവസ്ഥ ഇനിയെത്ര കാലമാണ്  തുടരുക ? " രത്തൻ സിംഗിന്റെ ഭാര്യാപിതാവ് കമലാകാന്ത് ഠാക്കുർ ഇങ്ങനെ പറഞ്ഞു :  " ഞങ്ങളുടെ മക്കളുടെ ജീവസമർപ്പണത്തെ വിദ്വേഷവും ഹിംസയും പരത്താനുള്ള ഒരു ഒഴിവുകഴിവ് ആക്കിക്കൊണ്ടിരിക്കുന്നു; അവരുടെ അധികാരക്കളിക്ക് വേണ്ടി നമ്മുടെ മക്കളുടെ ജീവൻ ബലികഴിക്കുന്നത് നിർത്തേണ്ട സമയമായിരിക്കുന്നു. വിദ്വേഷ പ്രചാരണങ്ങൾ ഭീകരവാദത്തെ വളർത്തുകയേയുള്ളൂ." (http://samkaleenlokyuddh.net/)
രാജ്യത്തിലെ ജനങ്ങൾക്കിടയിൽ ഐക്യം ഉയർത്തിപ്പിടിക്കാനും,   രാഷ്ട്രീയലാക്കോടെയുള്ള ആൾക്കൂട്ട ആക്രമണങ്ങളിൽനിന്നും ന്യൂനപക്ഷസമുദായങ്ങളെയും കാശ്മീരികളെയും രക്ഷിക്കാൻ മുന്നിട്ടിറങ്ങണമെന്നും  ഈ രാജ്യത്തിലെ ഓരോ പൗരനോടും ഞങ്ങൾ അപേക്ഷിക്കുന്നു .  സംഘ പരിവാർ- ബി ജെ പി  സ്ഥാപനം അധികാരത്തിൽ അള്ളിപ്പിടിക്കാൻ വേണ്ടി    നൈരാശ്യം പൂണ്ട് നടത്തുന്ന ഒടുക്കത്തെ പരിശ്രമങ്ങളുടെ ഭാഗമായ കുടില തന്ത്രങ്ങളെ തിരിച്ചറിഞ്ഞു പരാജയപ്പെടുത്താൻ  ഓരോ പൗരനോടും ഞങ്ങളാവശ്യപ്പെടുന്നു.  പുൽവാമ ആക്രമണത്തെ അപലപിക്കാനും പാക്കിസ്ഥാൻ സർക്കാരിനോട് അതിന്റെ ഉത്തരവാദിത്തത്തെക്കുറിച്ചു ചോദ്യങ്ങൾ ഉന്നയിക്കാനും പാക്കിസ്ഥാൻ പൗരന്മാരുടെ ഭാഗത്തുനിന്നും സ്വാഗതാർഹമായ നീക്കങ്ങൾ ഉണ്ടായിട്ടുണ്ട്. യുദ്ധം ഒരു പരിഹാരമല്ലെന്നു തിരിച്ചറിയാനും , തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് യുദ്ധവെറി പ്രചരിപ്പിച്ചു വോട്ട് നേടാനുള്ള തല്പര കക്ഷികളുടെ നീചമായ  തന്ത്രങ്ങളെ  തള്ളിക്കളയാനും ഞങ്ങൾ ഓരോ പൗരനോടും  അഭ്യർത്ഥിക്കുന്നു. 
ജനങ്ങളെ ഭിന്നിപ്പിക്കാനും നിശ്ശബ്ദരാക്കാനും ഉള്ള സൗകര്യപ്രദമായ ഒരു ഉപാധിയായി പുൽവാമ ആക്രമണത്തെ ഉപയോഗിക്കാൻ ഒരിക്കലും നാം അനുവദിച്ചുകൂടാ. ഓരോ മേഖലയിലും തികഞ്ഞ പരാജയമാണെന്ന് നേരത്തെ സ്വയം തെളിയിച്ചു പ്രതിക്കൂട്ടിലായ മോദി സർക്കാർ (റഫാൽ ഉടമ്പടി, തഴച്ചു വളരുന്ന ചങ്ങാത്ത മുതലാളിത്തം , അഴിമതി, തൊഴിലില്ലായ്മ, തൊഴിലാളികൾക്കും കർഷക ർക്കുമിടയിൽ പെരുകുന്ന അസംതൃപ്തി , വർഗ്ഗീയവാദികളായ ആൾക്കൂട്ടക്കൊലയാളി സംഘങ്ങളുടെ അഴിഞ്ഞാട്ടം )  പുൽവാമ ആക്രമണത്തിന് ശേഷം ഒരിക്കൽക്കൂടി പ്രതിക്കൂട്ടിലായിരിക്കുകയാണ്. പുൽവാനയിൽ ഇത്രയും വലിയ ഒരു ആക്രമണമുണ്ടായത്  സുരക്ഷാ വ്യവസ്ഥയിലെ ഗുരുതരമായ വീഴ്ചകൾ മൂലമായിരുന്നുവെന്നതിന് മോദി സർക്കാർ രാജ്യത്തിലെ ജനങ്ങളോട് സമാധാനം പറയേണ്ടതുണ്ട്.   ; അതുപോലെ, കാശ്മീരിൽ സ്ഥിതിഗതികൾ അങ്ങേയറ്റം മോശപ്പെട്ട ഒരു നിലയിലെത്തിച്ചത്  മോദി സർക്കാരിന്റെ തെറ്റായ നയങ്ങൾ ആണ്.   ഉത്തരവാദിത്തമുള്ള പൗരന്മാർ  എന്ന നിലക്ക് ഈ ചോദ്യങ്ങൾക്കു സർക്കാരിനെക്കൊണ്ട് ഉത്തരം പറയിപ്പിക്കാനും മേൽപ്പറഞ്ഞ അവസ്ഥയ്ക്ക് മാറ്റം ആവശ്യപ്പെടാനും നമുക്കവകാശമുണ്ട് .
-- [ സി പി ഐ (എം എൽ ) കേന്ദ്ര കമ്മിറ്റിക്കുവേണ്ടി  പുറപ്പെടുവിക്കുന്ന വാർത്താക്കുറിപ്പ്  ]

Thursday 14 February 2019

സേവ് റിസർവേഷൻ മാർച്ച്
 [ആര, ബിഹാർ ]

ബിഹാറിലെ ആരയിൽ ഫെബ്രുവരി 3 നു നൂറുകണക്കിന് വിദ്യാർഥി-യുവജനങ്ങളും സ്ത്രീകളും തൊഴിലാളികളും " ബി ജെ പി യെ പുറത്താക്കൂ ,ഭരണഘടനയെ രക്ഷിക്കൂ, സംവരണത്തെ രക്ഷിക്കൂ " എന്നീ മുദ്രാവാക്യങ്ങളും പ്ലേയ് ക്കാർഡുകളുമായി തെരുവിൽ ഇറങ്ങി. അംബേദ്കറുടെ ഫോട്ടോകളും ചെങ്കൊടികളും ഉയർത്തിപ്പിടിച്ച പ്രവർത്തകർ മുഴക്കിയ മുദ്രാവാക്യങ്ങൾ സംവരണത്തെയും ഇന്ത്യൻ ഭരണഘടനയെയും അട്ടിമറിക്കുന്ന സംഘ് പരിവാർ ബി ജെ പി ശക്തികൾക്കെതിരായ ശക്തമായ താക്കീതായി.
അംബേദ്‌കർ പ്രതിമയിൽ ഹാരാർപ്പണം നടത്തിയായിരുന്നു  റാലിയുടെ തുടക്കം.13 പോയിന്റ് റോസ്റ്റർ  സമ്പ്രദായത്തിനെതിരെ 200 പോയിന്റ് റോസ്‌റ്റർ പുനഃസ്ഥാപിക്കുക , ഭരണഘടന നൽകുന്ന   അവകാശമായ സംവരണത്തെ  അട്ടിമറിക്കുന്നത് നിർത്തുക , ഇന്ത്യൻ ഭരണഘടനയ്‌ക്കെതിരായ ആക്രമണങ്ങളെ ചെറുക്കുക    , പട്ടികജാതി- പട്ടികവർഗ്ഗത്തിൽപ്പെട്ട വിഭാഗങ്ങളെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽനിന്നു പുറംതള്ളുന്ന നയം തിരുത്തുക എന്നീ സന്ദേശങ്ങളോടെ  നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച ശേഷം ആര റെയിൽവേ സ്റ്റേഷൻ പരിസരത്ത് ചേർന്ന പൊതുയോഗത്തിനു ശേഷമാണ് പിരിഞ്ഞു പോയത്. മുതിർന്ന സി പി ഐ (എം എൽ) നേതാവും പോളിറ്റ്  ബ്യൂറോ മെമ്പറുമായ സ: സ്വദേശ് ഭട്ടാചാര്യ , ആര ജില്ലാ സെക്രട്ടറി സ: ജവാഹർലാൽ സിംഗ് , മുൻ എം എൽ എ സ: രാമേശ്വർ പ്രസാദ് , ആർ വൈ എ അഖിലേന്ത്യാ  പ്രസിഡണ്ട്  സ: മനോജ് മൻസിൽ ,  തരാറി എം എൽ എ സ: സുധാമാ പ്രസാദ് , സ: രാജു യാദവ് എന്നിവരും AISA നേതാക്കളും റാലി നയിച്ചവരിൽ ഉൾപ്പെടുന്നു.

  സംവരണവിഭാഗങ്ങളിൽനിന്നു അവർക്കായി നീക്കിവെക്കപ്പെട്ട ജോലികൾ  തട്ടിപ്പറിക്കുന്ന പകൽക്കൊള്ളയാണ് 
13 പോയിൻറ് റോസ്റ്റർ സമ്പ്രദായം എന്ന്  പ്രതിഷേധറാലി നയിച്ചവർ ചൂണ്ടിക്കാട്ടി. ഭരണഘടന നൽകുന്ന അവകാശമായ സംവരണം  കുറ്റമറ്റ രീതിയിൽ നടപ്പാക്കുന്നതിൽ  ഇന്ത്യൻ ഭരണവർഗ്ഗങ്ങൾ എന്നും വീഴ്ച വരുത്തിയിട്ടേ  ഉള്ളൂ. വിശേഷിച്ചും ഇത് സംബന്ധിച്ച് ഉയർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ  ആവർത്തിച്ചു  പ്രതിഷേധങ്ങൾ ഉണ്ടാവുന്നുണ്ട്. എന്നാലിപ്പോൾ നാം കാണുന്നത്  സംവരണത്തിന്റെ  നിലവിലുള്ള  പ്രയോഗത്തെത്തന്നെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ്. ഇന്ന് SC /ST / OBC സമുദായങ്ങളിൽപ്പെട്ട ലക്ഷക്കണക്കിന് യുവജനങ്ങൾ അനേകം തടസ്സങ്ങൾ മറികടന്നു  എം ഫിലും പി എച് ഡി യും പൂർത്തിയാക്കിയാൽപ്പോലും സർവ്വകലാശാലകളിൽ നിയനങ്ങൾ ലഭിക്കാനുള്ള  അർഹത അവർക്കു നിഷേധിക്കുന്ന തരത്തിൽ ഗൂഢാലോചനകൾ നടക്കുന്നു.  അവരുടെ ഭരണഘടനാപരമായ സംവരണാവകാശം നിഷേധിക്കാനുള്ള ഒരു പദ്ധതിയായിട്ടാണ് 13 പോയിന്റ് റോസ്‌റ്റർ സമ്പ്രദായം ഇന്ന് ഫലത്തിൽ പ്രവർത്തിക്കുന്നത്.
ജനറൽ കാറ്റഗറിയിൽ "സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന"വർക്ക്‌ വേണ്ടി പ്രഖ്യാപിക്കപ്പെട്ട  10 %  സംവരണവും ഇപ്പോഴത്തെ 13 പോയിന്റ്  റോസ്‌റ്റർ സമ്പ്രദായവും വ്യക്തമായും ഭരണഘടന വ്യവസ്ഥ ചെയ്തിരിക്കുന്ന ഒരു സുപ്രധാന തത്വത്തെ ലംഘിക്കുന്നുവെന്ന് സഖാക്കൾ ജവാഹർലാൽ സിങ്ങും ശിവ്  പ്രകാശ് രഞ്ജനും റാലിയിൽ ചൂണ്ടിക്കാട്ടി . സംവരണത്തിന്റെ  പരമാവധി പരിധിയായ 49.5% SC /ST OBC  വിഭാഗങ്ങൾക്ക് വേണ്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ളതും കവിഞ്ഞുള്ള ഒരു സംവരണം ജനറൽ കാറ്റഗറിയിലെ "സാമ്പത്തികമായി പിന്നോക്കം" നിൽക്കുന്നവർക്ക് നൽകുക എന്നുവച്ചാൽ സംവരണത്തിന്റെ അടിസ്ഥാന തത്വത്തെത്തന്നെ  ലംഘിക്കലായിട്ടാണ് അനുഭവപ്പെടുക. കാരണം, ഇപ്പോൾ വളരെയേറെ സംവരണ തസ്തികകൾ അധികൃതർ മനപ്പൂർവ്വം നിയമനം നടത്താതെ  കാലിയാക്കിയിട്ടിട്ടുണ്ട് .അതിനാൽ "സാമ്പത്തിക സംവരണം" നടപ്പാക്കാനുള്ള  തീരുമാനത്തിൽനിന്നും സർക്കാർ എത്രയും പെട്ടെന്ന് പിന്തിരിയണമെന്നും ,അതോടൊപ്പം വിദ്യാഭ്യാസത്തിനും തൊഴിൽ ഉൽപ്പാദനത്തിനും വേണ്ടി നീക്കിവെക്കപ്പെടുന്ന ബഡ്ജറ്റ് വിഹിതം ഗണ്യമായി വെട്ടിക്കുറച്ചതിന്റെ സ്ഥാനത്ത്   അത് വർധിപ്പിക്കണമെന്നും സി പി ഐ
(എം എൽ )-ആർ വൈ എ  നേതാക്കൾ ആവശ്യപ്പെട്ടു. 

Wednesday 13 February 2019


റഫാൽ വിഷയം കൂടുതൽ ശക്തമായി തിരിച്ചെത്തുമ്പോൾ

മോദി സർക്കാർ പൂർണ്ണമായും തുറന്നുകാട്ടപ്പെടുന്നു. 

റഫാൽ വിഷയത്തിൽ സുപ്രീംകോടതിയിൽനിന്ന് 'ക്ളീൻ ചിറ്റ് ' ലഭിച്ചുവെന്നും അന്തിമ വാക്ക് തങ്ങളുടേതാണെന്നും മോദി സർക്കാർ   വിചാരിച്ചിരിക്കുമ്പോൾ അത് വലിയൊരു അബദ്ധ ധാരണയാണെന്ന് ഇപ്പോഴെങ്കിലും വെളിവായിരിക്കുന്നു. പാർലമെന്റിൽ     ബഡ്ജറ്റ്‌ അവതരിപ്പിച്ചശേഷം മോദി നടത്തിയ ദീർഘമായ പ്രസംഗത്തിൽ ഏറെ സമയവും ചെലവഴിച്ചത് റഫാൽ ഇടപാടിൽ തന്റെ ഭാഗം കുറ്റമറ്റതാണെന്ന് തെളിയിക്കാൻ ആയിരുന്നുവെങ്കിലും, അതിനുശേഷം നമ്മുടെ മുന്നിലെത്തുന്നത് പ്രതിരോധമന്ത്രാലയത്തിന്റെ ഉള്ളിൽ നിന്നുതന്നെ നേരത്തെ ഉയർന്നുവന്നിരുന്ന എതിർപ്പുകളെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന ചില വെളിപ്പെടുത്തലുകൾ ആണ്. കരാറിന്റെ വിശദാംശങ്ങളെക്കുറിച്ചും സംഭാഷണം നടത്തിയ രീതിയിലെ നിഗൂഢതയെക്കുറിച്ചും  നിരവധി സംശയങ്ങൾ  ഉയർന്നതിനെ അവഗണിച്ചും , സുപ്രീം കോടതിയെയും രാജ്യത്തിലെ ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചും ആയിരുന്നു ഇത്രയും നാൾ മോദി സർക്കാർ  റഫാൽ അഴിമതിയാരോപണത്തിൽനിന്നും തടിയൂരാൻ ശ്രമിച്ചുകൊണ്ടിരുന്നത് .   
ചില കാര്യങ്ങൾ ഇപ്പോൾ പകൽ പോലെ വ്യക്തമായിരിക്കുന്നു. ഇന്ത്യയും ഫ്രാൻസും തമ്മിൽ ഒപ്പിട്ട കരാറിനു അന്തിമ രൂപം കൊടുക്കുന്ന പ്രക്രിയയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് മാത്രമേ ഭാഗഭാക്കായിരുന്നുള്ളൂ. മോദിയുടെ സർക്കാരിന്റെ ഭാഗമായ  പ്രതിരോധ മന്ത്രാലയം നേരത്തെ ഉന്നയിച്ച ഗൗരവമേറിയ ചോദ്യങ്ങൾ പൂർണ്ണമായും അവഗണിക്കപ്പെട്ടിരുന്നുവെന്നാണ് ഇതിന്റെയർത്ഥം . രണ്ടു സർക്കാരുകൾ തമ്മിൽ നടത്തിയ ഇടപാട് എന്ന നിലയിൽ ആണ് ഇത് അവതരിപ്പിക്കപ്പെട്ടതെങ്കിലും ,ഫ്രഞ്ച് ഗവൺമെന്റ് ആ സർക്കാരിന്റെ പാരമാധികാരത്തെ ആസ്പദമാക്കിയുള്ള സോവറീൻ ഗ്യാരണ്ടിയുടെ ഒരു പിൻബലവും ഈ കരാറിൽ ഇന്ത്യക്ക്  നൽകുന്നില്ല. ഇപ്പോൾ നിലവിലുള്ള സ്റ്റാൻഡേർഡ് ഡിഫെൻസ് പർചേസ് പ്രോട്ടോകോൾ അനുസരിച്ചു    പ്രതിരോധ സാമഗ്രികൾ ആർജ്ജിക്കാൻ വേണ്ടിയുണ്ടാക്കുന്ന ഒരു കരാറിൽ  ഏതൊരു ഇന്ത്യഗവണ്മെന്റും നിർബന്ധമായും ഉൾപ്പെടുത്താൻ ബാധ്യസ്ഥമായ ഒരു വ്യവസ്ഥപ്രകാരം ,   അഴിമതിയുടെ സാധ്യതകളെ സ്വാഭാവികമായി ഇല്ലാതാക്കുന്ന ഒരു അഴിമതി വിരുദ്ധ വകുപ്പ് റഫാലിന്റെ കാര്യത്തിൽ വേണ്ടെന്നുവെച്ചു.   പൂർണ്ണമായും ഫ്രാൻസിൽ നിർമ്മിതമായ 36 വിമാനങ്ങൾ ഇന്ത്യയ്ക്ക് ലഭിക്കുമ്പോൾ അവയുടെ നിർമ്മാണ സാങ്കേതികവിദ്യ കരാർപ്രകാരം കൈമാറ്റം ചെയ്യപ്പെടുന്നില്ല എന്നതാണ്  മറ്റൊരു ഗുരുതരമായ അപാകത. മോദി സർക്കാർ   ഏറെ കൊട്ടിഘോഷിക്കുന്ന ' ഇന്ത്യയിൽ നിർമ്മിക്കുക ' എന്ന നയവുമായി പൊരുത്തപ്പെടുന്നതല്ല ഇത് എന്നതും ശ്രദ്ധേയമാണ്. 
2015 ഏപ്രിലിൽ പാരീസ് സന്ദർശനം നടത്തിയപ്പോഴാണ് മോദി പുതിയ റഫാൽ ഉടമ്പടിഒപ്പുവെച്ചതായി പ്രഖ്യാപിക്കുന്നത്‌ എന്ന് നമുക്ക് അറിയാം. അതുവരെ, പ്രതിരോധമന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സംസാരിച്ചിരുന്നത് ഇന്ത്യൻ പങ്കാളിയായി HAL നെ ഉൾപ്പെടുത്തുന്ന റഫാൽ ഉടമ്പടിയെകുറിച്ചായിരുന്നു. മോദിയുടെ പാരീസ് സന്ദർശനത്തിന് രണ്ടാഴ്ച മുൻപ് അനിൽ അംബാനി ഫ്രഞ്ച് പ്രതിരോധ മന്ത്രിയുടെ ഓഫീസിലെത്തിയിരുന്നെന്നും, മോദിയുടെ പര്യടനസമയത്ത് ഒപ്പിടാൻ വേണ്ടി തയ്യാറാക്കിക്കൊണ്ടിരിക്കുന്ന റാഫേൽ ധാരണാപത്രത്തിൽ (എം ഓ യു) തനിക്ക് താൽപര്യമുണ്ടെന്ന് അറിയിച്ചിരുന്നെന്നും ഇപ്പോൾ നാം അറിയുന്നു.    അതേ സമയത്താണ് അംബാനി ഡിഫെൻസ് ഉപകരണങ്ങൾ നിർമ്മിക്കുന്നതിനെന്നു പറയപ്പെടുന്ന ഒരു കമ്പനി ഇന്ത്യയിൽ രജിസ്റ്റർ ചെയ്യുന്നത്. മോദിയെ പാരീസ് യാത്രയിൽ പിന്നീട് അനുഗമിച്ച അംബാനിയുടെ പുതിയ കമ്പനിയായ  റിലയൻസ് ഡിഫെൻസ്‌ പഴയ റഫാൽ ഉടമ്പടിയിൽ ഇന്ത്യൻ പങ്കാളിയായ HAL നെ മാറ്റിക്കൊണ്ട് രംഗത്തുവരികയും പുതിയ കരാർ ഒപ്പിടുന്നതുമാണ് പിന്നെ നമ്മൾ കണ്ടത്!   
റഫാൽ അഴിമതിയെക്കുറിച്ചു പറയുന്നവർ ഇന്ത്യൻ വ്യോമസേനയ്‌ക്കെതിരെ ഗൂഢാലോചന നടത്തുന്നവരാണെന്ന് പ്രചരിപ്പിച്ചുകൊണ്ടു ഗുരുതരമായ ആരോപണങ്ങൾക്ക് മുന്നിൽ പിടിച്ചുനിൽക്കാമെന്നാണ്  ബി ജെ പി കണക്കു കൂട്ടിയത്. ഇത് നമുക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിൽവെച്ചു ഏറ്റവും പരിഹാസ്യമായ ഒരു പ്രതിരോധശ്രമം ആണ്.  വി പി സിംഗും , ബി ജെ പിയും മറ്റു പ്രതിപക്ഷ കക്ഷികളുമെല്ലാം ചേർന്ന് രാജീവ് ഗാന്ധി സർക്കാരിന്റെ കാലത്ത് ബോഫോഴ്‌സ് അഴിമതിയാരോപണം കൊണ്ടുവന്നപ്പോൾ  അവരെല്ലാം ഇന്ത്യൻ സൈന്യത്തെ ദുർബ്ബലമാക്കാൻ ഗൂഢാലോചന നടത്തുകയായിരുന്നോ ?  വ്യോമസേനയുടെ കാര്യം പറയുകയാണെങ്കിൽ, 126 വിമാനങ്ങൾ വാങ്ങാനുള്ള കരാർ എങ്ങനെ 36 യുദ്ധവിമാനങ്ങൾക്കുള്ളതായിത്തീർന്നുവെന്ന ചോദ്യത്തിന്  ഉത്തരം പറയാനുള്ള ബാധ്യത ഏറ്റെടുക്കേണ്ടത് ബി  ജെ പി തന്നെയാണ്.    പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് സമാന്തര കരാർ ഉണ്ടാക്കാൻ ശ്രമിക്കുന്നതിൽ പ്രതിരോധമന്ത്രാലയത്തിന്റെ എതിർപ്പുകൾ അവഗണിച്ചതുവഴി  ഇന്ത്യയുടെ വിലപേശൽ ശേഷി തകരാറിലാക്കിയും   ഫ്രഞ്ച് ഗവണ്മെന്റിന്റെ സോവറീൻ ഗ്യാരണ്ടി വേണ്ടെന്നുവെച്ചും ഭീമമായ നഷ്ടം  എന്തിനായിരുന്നു അവർ വരുത്തിവെച്ചത് ? 2022 വരെ കിട്ടാൻ സാധ്യതയില്ലാത്ത പ്രസ്തുത വിമാനങ്ങൾ ലഭിക്കുന്ന സമയമാവുമ്പോഴേക്കും അവയുടെ നിർമ്മാണത്തിലെ സാങ്കേതികവൈദഗ്ദ്ധ്യം കലഹരണപ്പെടും എന്നതിനാൽ   , അടിയന്തരമായ ആവശ്യങ്ങൾ നിറവേറ്റാൻ ആയിരുന്നു അപ്രകാരമുള്ള കരാറിൽ ഒപ്പുവെച്ചത് എന്ന വാദത്തിലും കഴമ്പില്ല. 
ബി ജെ പിയ്‌ക്കോ മോദിസർക്കാരിനോ പ്രത്യേകിച്ച് നേട്ടം ഉണ്ടാക്കുന്ന എന്തെങ്കിലും സാമ്പത്തിക  തിരിമറി  ഈ കരാറിൽ ഉണ്ടായതായി ഇതുവരെ തെളിഞ്ഞിട്ടില്ലെന്നും അതിനാൽ  , ഇത്  അത്തരത്തിലുള്ള അഴിമതിയാണെന്നു പറയാനാവില്ലെന്നും  ചിലർ വാദിക്കുന്നുണ്ട്. എന്നാൽ, കോർപ്പറേറ്റ് ഫണ്ടിംഗ് നിയമത്തിന്റെ ദൃഷ്ടിയിൽ അദൃശ്യമാക്കപ്പെടും വിധം  വ്യവസ്ഥകളിൽ സമീപകാലത്തു ചില  ഭേദഗതികൾ മോദി സർക്കാർ വരുത്തിയിട്ടുണ്ടെന്ന്  ഓർക്കണം.  ഇപ്പോൾ നടത്തിയതും ഭാവിയിൽ നടത്തുന്നതുമായ  ഇടപാടുകളുടെ ഗുണഭോക്താവ് എന്ന നിലയിൽ ഇന്ത്യൻ പങ്കാളി എന്ന പേരിൽ രംഗത്ത് വന്നത് അനിൽ അംബാനിയുടെ പുതുതായി രജിസ്റ്റർ ചെയ്ത   കമ്പനി ആണെന്നതുതന്നെ ഒരു വലിയ അഴിമതി നടന്നതിന്റെ വ്യക്തമായ  സൂചന നൽകുന്നുണ്ട് . ഇത്  പ്രധാനമന്ത്രി മോദി നേരിട്ട് ഉത്തരവിട്ട് നടപ്പാക്കിയതാണ്  എന്നതും വേണ്ടത്ര വ്യക്തമാണ്. മുൻ സർക്കാർ തുടങ്ങിവെച്ച് ഏറെ  മുന്നോട്ടുകൊണ്ടുപോയ ഒരു ഇടപാടിൽ നേരത്തെ നടന്ന സംഭാഷണങ്ങളും സ്വന്തം സർക്കാരിലെതന്നെ   നിയുക്ത ദൗത്യസംഘം നടത്തിയ അടിസ്ഥാനതല നീക്കങ്ങളും തീർത്തും അവഗണിച്ചുകൊണ്ടാണ്  പ്രധാനമന്ത്രി കാര്യങ്ങൾ  സ്വന്തം കൈപ്പിടിയിലാക്കി  നേരിട്ട് ഇടപാട് ഉറപ്പിക്കുന്നത് എന്നതും വലിയ  ഒരു കുംഭകോണത്തിന്റെ സൂചന നൽകുന്നു. 
2015 ൽ  ഒപ്പുവച്ച റഫാൽ ഇടപാടും, യു പി നിയമസഭാ തെരഞ്ഞെടുപ്പുകൾക്കു തൊട്ടു മുൻപ് 2016 നവംബറിൽ പ്രഖ്യാപിച്ച നോട്ടു നിരോധന ഉത്തരവും , 2018 ൽ സി ബി ഐ ആസ്ഥാനത്ത് നടത്തിയ പാതിരാത്രി  റെയ്‌ഡും സമാന സ്വഭാവത്തിലുള്ളവയാണ്. മോദി സർക്കാർ പ്രവർത്തിക്കുന്ന  സ്വേച്ഛാപരവും  നിഗൂഢവും ദുഷ്പ്രഭുത്വം നിറഞ്ഞതും ആയ രീതികളുടെ ഉദാഹരണങ്ങളാണവയെല്ലാം. പൂർണ്ണമായും കേന്ദ്രീകൃതമായ  ഒരു രീതിയിലാണ്    പ്രധാനപ്പെട്ട എല്ലാ തീരുമാനങ്ങളും എടുക്കുന്നത്. നരേന്ദ്ര മോഡിയും അമിത് ഷായും അജിത് ഡോവലും ഉൾപ്പെട്ട ഒരു മൂന്നംഗ സംഘത്തിന്റെ ഇംഗിതങ്ങൾക്കൊത്താണ് കാര്യങ്ങൾ നിയന്ത്രിക്കപ്പെടുന്നത്. .മറിച്ച്  ഒരഭിപ്രായമോ നിർദ്ദേശമോ ഏതൊരു സ്ഥാപനത്തിൽ നിന്നോ, 
മന്ത്രാലയത്തിൽനിന്നോ വന്നാലും അത് സുനിശ്ചിതമായും മറികടക്കപ്പെടുകയോ, അവഗണിക്കപ്പെടുകയോ ചെയ്യും. ചങ്ങാത്ത മുതലാളിത്തം ( ക്രോണിയിസം ) ഇന്ത്യയിൽ ഒരു പ്രത്യേക നിലവാരത്തിലേക്ക് വികസിച്ചിരിക്കുകയാണ്. ഈ പരിതഃസ്ഥിതിയിലാണ്  സർക്കാർ ഏർപ്പെടുന്ന ഒരു പ്രതിരോധ ഉടമ്പടിയിൽ ഇടനിലക്കാരനാകാൻ ഒരു പ്രധാനമന്ത്രിക്ക് കഴിയുന്നത് .  ടെലിക്കമ്യൂണിക്കേഷൻ മേഖലയിൽ ബിസിനസ് പരാജയപ്പെട്ടതിനെത്തുടർന്ന് പാപ്പരാകൽ ഹരജി സമർപ്പിക്കാൻ പോകുന്ന ഒരു വൻകിട വ്യവസായിക്ക്  പ്രതിരോധ ഇ ടപാടിലൂടെ 
വൻനേട്ടങ്ങൾ ഉണ്ടാക്കിക്കൊടുക്കാൻ പ്രധാനമന്ത്രി നേരിട്ട്  ഇടനിലക്കാരനാവുകയാണ്.  റഫാൽ വിഷയത്തിൽ നേരത്തെ ഉണ്ടായ സുപ്രീം കോടതിവിധിയെപ്പോലും അപ്രസക്തമാക്കാൻ പോന്നവയാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന പുതിയ  വിവരങ്ങൾ. അടിയന്തരമായി  പാർലമെന്റിന്റെ ഒരു സംയുക്ത കമ്മിറ്റിയെ നിയോഗിച്ചു  ഈ വിഷയത്തിൽ അന്വേഷണം എത്രയും പെട്ടെന്ന് ഏറ്റെടുക്കേണ്ടതാണ്.
 ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിക്കും വർഗീയതയ്ക്കും സ്വേച്ഛാധികാര ദുഷ്പ്രഭുത്വത്തിനും  കാരണമായ ഒരു സർക്കാരിനെ പുറത്താക്കുക എന്നത് 
വരുന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യയിലെ ജനങ്ങളെ സംബന്ധിച്ചേടത്തോളം ഒരു അടിയന്തര കർത്തവ്യമായിരിക്കുന്നു.  

Tuesday 5 February 2019

പശ്ചിമബംഗാളിൽ മോദി സർക്കാർ നടത്തുന്ന ഗൂഢാലോചനാപരമായ കൈകടത്തലിനെ ചെറുക്കുക

പശ്ചിമബംഗാളിൽ മോദി സർക്കാർ നടത്തുന്ന ഗൂഢാലോചനാപരമായ കൈകടത്തലിനെ ചെറുക്കുക  
ദീപങ്കർ ഭട്ടാചാര്യ , ജനറൽ സെക്രട്ടറി , സി പി ഐ (എംഎൽ ) (ലിബറേഷൻ )

2019 ലോക് സഭാതെരഞ്ഞെടുപ്പ് ആസന്നമായിരിക്കുമ്പോൾ പശ്ചിമ ബംഗാൾ സർക്കാരിനുനേരെ മോദി  സർക്കാർ  ഗൂഢാലോചനപരമായ ഒരു ആക്രമണം അഴിച്ചുവിടാൻ തുനിഞ്ഞിരിക്കുകയാണ്. ശാരദാ അഴിമതിയെന്നറിയപ്പെടുന്ന ഒരു കുംഭകോണക്കേസ്സ് സി ബി ഐ അന്വേഷിക്കാൻ എത്തുകയാണെന്ന ഒരു പുകമറ സൃഷ്ടിച്ചുകൊണ്ടായിരുന്നു ബി ജെ പി യുടെ ആക്രമണനീക്കം. കുറേ നാളായി ബി ജെ പി നേതാക്കൾ സംസ്ഥാനത്ത് രാഷ്ട്രപതിഭരണമേർപ്പെടുത്തുന്നതിന് കിണഞ്ഞു ശ്രമിക്കുകയാണെന്നത് വ്യക്തമായും സൂചിപ്പിക്കുന്നത്   ഇന്ത്യൻ ഭരണഘടനയെയും അത് വിഭാവനം ചെയ്യുന്ന ഫെഡറൽ ചട്ടക്കൂടിനെയും പൊളിച്ചടുക്കാൻ മോദി സർക്കാർ കാണിക്കുന്ന കുടിലമായ വ്യഗ്രതയാണ്. സി ബി ഐ യെ ഉപയോഗിച്ച് മോദി സർക്കാർ ഇപ്പോൾ ബംഗാളിൽ നടപ്പാക്കാൻ ശ്രമിക്കുന്ന ഗൂഢ പദ്ധതിയെ
 ശക്തമായി അപലപിക്കുന്നതോടൊപ്പം പശ്ചിമ ബംഗാളിലെ ജനാധിപത്യവിശ്വാസികളായ മുഴുവൻ ജനതയും കേന്ദ്രസർക്കാരിന്റെ ക്രിമിനൽ ഇടപെടലിനെ എതിർത്തുതോൽപ്പിക്കണമെന്ന് ഞങ്ങൾ ആഹ്വാനം ചെയ്യുന്നു.   

പശ്ചിമ ബംഗാളിലെ ശാരദാ -  റോസ് വാലി ചിറ്റ് ഫണ്ട് കുംഭകോണങ്ങൾക്കെതിരെ സംസ്ഥാനത്തിലെ ജനങ്ങൾ ദീർഘകാലമായി പ്രതിഷേധത്തിലും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലും ആയിരുന്നു. ഇതേ അഴിമതിയുടെ കറ പുരണ്ട മുകുൾ റോയിയെപ്പോലുള്ള അനേകം നേതാക്കന്മാരെ പാർട്ടിയിൽ സ്വീകരിച്ചിട്ടുള്ള ബി ജെ പിയ്ക്ക് അതിനെതിരെ നടപടിയെടുക്കുന്നുവെന്ന് അവകാശപ്പെടാൻ ഒരിക്കലും ആവില്ല. മാത്രമല്ല, മോദി സർക്കാർ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന  അഴിമതിയാരോപണങ്ങളിൽ  നോട്ട് റദ്ദാക്കൽ ഉത്തരവുമുതൽ റഫാൽ ഇടപാട് വരെയുള്ളവ  തീർച്ചയായും തുലോം ഗുരുതരവുമാണ്. ഏറ്റവും വലിയ തോതിൽ ചങ്ങാത്ത മുതലാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്നതെന്ന് സ്വയം തെളിയിച്ച ഒരു സർക്കാർ  അഴിമതിയെ  തുടച്ചുനീക്കാനെന്ന് അവകാശപ്പെട്ടുനടത്തുന്ന വാചകമടി ആത്മവഞ്ചനയ്ക്കുള്ള  മകുടോദാഹരണമായേ കാണാനാകൂ .

പശ്ചിമബംഗാളിൽ ബി ജെ പിയും കേന്ദ്ര സർക്കാരും ചേർന്ന്  നടപ്പാക്കാൻ  ശ്രമിക്കുന്ന  ഓരോ ഗൂഢാലോചനയെയും എതിർത്ത് തോൽപ്പിക്കാൻ സംസ്ഥാനത്തിലെ ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണ് ; അതേ സമയം തൃണമൂൽ  ഭരണകൂടത്തിൻ കീഴിൽ വർധിച്ചുകൊണ്ടിരിക്കുന്ന  അഴിമതിക്കും  മർദ്ദനവാഴ്ചയ്ക്കും എതിരായ സ്വന്തം സമരങ്ങൾ തുടർന്നും മുന്നോട്ടു കൊണ്ടുപോകുന്നതായിരിക്കും.     
(ഫെബ്രുവരി 4 , 2019 )

Monday 4 February 2019

Oppose the conspiratorial intervention of the Modi government in West Bengal
Ahead of the crucial 2019 Lok Sabha elections, the Modi government has launched a conspiratorial attack on West Bengal government on the pretext of a CBI probe in the Sarada scam. The growing clamour by BJP leaders for imposition of President's Rule in the state provides a clear pointer to the Modi government's ominous design against the Constitution and the federal framework. We strongly condemn this design and appeal to the democracy-loving people of West Bengal to oppose this criminal central intervention using the CBI.
The people of West Bengal have long been fighting for justice against the Sarada & Rose Valley chit fund scams. By coopting scam-tainted leaders like Mukul Roy the BJP cannot claim to be fighting against this scam. Indeed, today there are much graver allegations of corruption against the Modi government, ranging from the demonetization disaster to the controversial Rafale deal. Anti-corruption rhetoric by a government which has proved itself the biggest promoter of crony capitalism can only be treated as hypocrisy of Himalayan proportions.
The Left in Bengal is committed to resist every conspiracy of the BJP and the central government while carrying forward its own battle against the growing corruption and tyranny of the TMC regime in the state.
Dipankar Bhattacharya
General Secretary, CPI(ML) (Liberation)