Sunday 15 March 2020

എം എൽ അപ്ഡേറ്റ്
A CPIML Weekly News Magazine

Vol. 23 | No. 11 | 10-16 Mar 2020


എഡിറ്റോറിയൽ :

യെസ് ബാങ്ക് പതനം :
മോദി സർക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥത നാശങ്ങൾ വിതച്ചു കൊയ്യുന്നത് തുടർക്കഥയാകുന്നു
.

മോദി ഭരണത്തിൽ മറ്റൊരു ബാങ്ക് കൂടി പൊളിഞ്ഞിരിക്കുന്നു . ഇന്ത്യയിലെ ഏറ്റവും വലിയ പ്രൈവറ്റ് ബാങ്കുകളിൽ അഞ്ചാമത്തേതായ യെസ് ബാങ്കിനെ റിസേർവ് ബാങ്ക് രോഗബാധിതമായി പ്രഖ്യാപിച്ചിരിക്കുന്നു . സ്വകാര്യ മേഖലയിലെ HDFC, ICICI, ആക്സിസ് ബാങ്ക് , കോട്ടക് മഹീന്ദ്ര എന്നിവയ്ക്ക് തൊട്ടു പിന്നിൽ സ്ഥാനം ഉണ്ടായിരുന്ന ഒരു ബാങ്ക് ആയിരുന്നു യെസ് ബാങ്ക് എന്ന് ഓർക്കണം. പണം സുരക്ഷിതമായിരിക്കുമെന്ന് നിക്ഷേപകർക്ക് കേന്ദ്ര ധനമന്ത്രി ഉറപ്പ്നൽകിയപ്പോൾ റിസർവ് ബാങ്ക് പണം പിൻവലിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത് നിക്ഷേപകരെ കടുത്ത പ്രയാസത്തിലാക്കി. സ്വന്തം നിക്ഷേപങ്ങൾ അത്യാവശ്യംവരുന്നസമയത്ത് പിൻവലിക്കാൻ പറ്റാതെ സാധാരണക്കാരായ ജനങ്ങൾ വലയുന്ന അനുഭവം ഇത് ആദ്യത്തേതല്ല .കഴിഞ്ഞ വർഷം പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് അർബൻ ബാങ്കിലെ നിക്ഷേപകർക്ക് ഉണ്ടായ അനുഭവങ്ങൾ അതിനേക്കാളും വ്യാപ്തിയി ൽ ആവർത്തിക്കുകയാണ് ഇവിടെ. യെസ് ബാങ്കിന്റെ ഇപ്പോഴത്തെ പതനം രാജ്യത്തെ ബാങ്കിംഗ് മേഖലയാകെ അകപ്പെട്ടിരിക്കുന്ന ആഴമേറിയതും ദൂരവ്യാപകവുമായ വൻ പ്രതിസന്ധിയെയാണ് എടുത്തുകാട്ടുന്നത്.
മോദി സർക്കാരിന്റെ സാമ്പത്തിക മാനേജ് മെന്റിന്റെയും വികലമായ നയങ്ങളുടെയും പ്രത്യാഘാതങ്ങളിലേക്ക് ശ്രദ്ധക്ഷണിക്കുന്ന ഒന്നാംതരം ഉദാഹരണം ആണ് യെസ് ബാങ്കിന്റെ പതനം . നോൺ പെർഫോമിംഗ് അസ്സെറ്റ്സ് (NPA) എന്ന പേരിൽ അറിയപ്പെടുന്ന കോർപ്പറേറ്റ് കിട്ടാക്കടങ്ങളുടെ ഭാരം കൊണ്ടാണ് ബാങ്ക് പൊളിഞ്ഞതെന്ന് പ്രത്യക്ഷത്തിൽ തന്നെ വ്യക്തമാണ്. ഇന്ത്യയിലെ വൻകിട ബാങ്കുകൾ എല്ലാം അനുഭവിച്ചുവരുന്ന പൊതുവായ പ്രശ്നമാണ് കോർപ്പറേറ്റ് കിട്ടാക്കടങ്ങൾ പെരുകുന്നത് . എന്നാൽ , യെസ് ബാങ്ക് പൊളിഞ്ഞതിന് പിന്നിലെ യാഥാർഥ്യങ്ങൾ ആരെയും അമ്പരപ്പിക്കുന്നതാണ് . 2004 ൽ സ്ഥാപിത മായ ഈ ബാങ്കിന്റെ പ്രൊമോട്ടർ മാർക്കിടയിൽ ഇതിന്റെ നിയന്ത്രണം കയ്യടക്കാനുള്ള കിടമത്സരം ഉണ്ടായിരുന്നു .ഇതിന്റെ സ്ഥാപകരിൽ ഒരാളും, ഇപ്പോൾ നടന്ന പണത്തിന്റെ തിരിമറിയുമായി ബന്ധപ്പെട്ട് അറസ്റ്റിൽ ആയ വ്യക്തിയുമായ റാണ കപൂർ മുൻപ് എം എഫ് ഹുസൈൻ വരച്ച രാജീവ്‌ ഗാന്ധിയുടെ ഒരു പോർട്രെയ്റ്റ് പ്രിയങ്ക ഗാന്ധിയുടെ പക്കൽ നിന്നും 2 കോടി രൂപയ്ക്ക് വാങ്ങിയിരുന്നു. ഈ കാര്യം ചൂണ്ടിക്കാട്ടി മോദി സർക്കാരിന്റെ പ്രോപ്പഗാണ്ടാ വിഭാഗം ഇപ്പോൾ പ്രചരിപ്പിക്കുന്നത് റാണാ കപൂർ മുൻ യുപിഎ സർക്കാരുമായി അടുപ്പം ഉള്ള വ്യക്തിയാണ് എന്നും ,എല്ലാ പ്രശ്നങ്ങൾക്കും കാരണക്കാരൻ അയാൾ മാത്രം ആണെന്നും ആണ് .
മേൽപ്പറഞ്ഞ പ്രചാരണത്തിൽ കഴമ്പ്‌ ഒട്ടുമില്ല. മോദി സർക്കാർ അധികാരമേറ്റതിന് തൊട്ടു മുൻപ് 2014 മാർച്ചിൽ യെസ് ബാങ്കിൽ ഉണ്ടായിരുന്ന വായ്പ്പകൾ മൊത്തം 55,633 കോടി രൂപയുടേത് ആയിരുന്നുവെങ്കിൽ ,2019 മാർച്ച്‌ ആയപ്പോഴേക്കും അത് 2,41,499കോടി ആയി നാല് മടങ്ങിലേറെ വർധിച്ചു. അതിൽത്തന്നെ , നോട്ട് റദ്ദാക്കലിന് ശേഷം എല്ലാ മേഖലകളിലും ഉണ്ടായ നിക്ഷേപ സൗഹൃദപരമല്ലാത്ത ഒരു സാമ്പത്തിക കാലാവസ്ഥയിൽ മാത്രം ഒരു ലക്ഷം കോടിയിലേറെ വായ്‌പകൾ ബാങ്ക് വിതരണം ചെയ്തു! ഇത് സംഭവിച്ചത് യെസ് ബാങ്കിനെ റിസർവ് ബാങ്കും ധനമന്ത്രാലയവും പ്രത്യേക മായി നിരീക്ഷിച്ചുവെന്ന് പറയപ്പെടുന്ന കാലത്തായിരുന്നു എന്നതും , 2019 നവംബറിൽ റാണാ കപൂർ ബാങ്കിലെ തന്റെ ഓഹരികൾ എല്ലാം വിറ്റിരുന്നു എന്നതും കൂടി ചേർത്ത് വായിക്കണം . ഇത്രയും അധികം കിട്ടാക്കടങ്ങൾ യെസ് ബാങ്കിൽ എങ്ങിനെ പെരുകാൻ ഇടവന്നു എന്ന ചോദ്യത്തിന് റിസർവ് ബാങ്കും കേന്ദ്ര ധനകാര്യ മന്ത്രാലയവും ജനങ്ങളോട് ഉത്തരം പറയാൻ ബാധ്യസ്ഥമാണ്.
യെസ് ബാങ്കിൽ കിട്ടാക്കടമായി കുന്നുകൂടിയ വായ്പകളിൽ 34,000 കോടിയോളം രൂപ നൽകപ്പെട്ടത് ഇപ്പോഴത്തെ കേന്ദ്ര ഭരണകൂടവുമായി അടുപ്പമുള്ള പത്തു് വൻകിട കോർപ്പറേറ്റ് ഗ്രൂപ്പുകളിൽപ്പെട്ട 44 കമ്പനികൾക്കാണ് . അവയിൽ അനിൽ അംബാനിയുടെ ഒൻപതു കമ്പനികൾക്ക് ആകെ 12,800 കോടിയും, സീ ടിവിയുടെ സ്ഥാപകനായ സുഭാഷ് ചന്ദ്രയുടെ നിയന്ത്രണത്തിൽ ഉള്ള മാദ്ധ്യമ ശ്രുംഖലയായ എസ്സെൽ ഗ്രൂപ്പ് ലെ 16 സ്ഥാപനങ്ങൾക്ക് 8,400 കോടിയും ആണ് വായ്‌പകൾ നൽകിയിരുന്നത്. നരേന്ദ്ര മോദി ഒപ്പുവെച്ച റഫാൽ കരാറിൽ നിന്നും അവിഹിതമായി വലിയ നേട്ടങ്ങൾ ലഭിച്ചത് ഇതേ അനിൽ അംബാനിക്ക് ആയിരുന്നുവെന്നും, സീ (Zee ) ടിവി ഫലത്തിൽ മോദിയുടെ സ്വന്തം മീഡിയാ വിങ് പോലെയാണ് പ്രവർത്തിക്കുന്നതെന്നും ഓർക്കണം. അദാനി ഗ്രൂപ്പ് ഉൾപ്പെടെയുള്ള ഗുജറാത്ത് ആസ്ഥാനമായ അനേകം കമ്പനികൾ യെസ് ബാങ്കിൽ നിന്നും ഭീമമായ തുകകൾ പിൻവലിച്ചത് യെസ് ബാങ്കിൽ നിന്നും പണം പിൻവലിക്കുന്നതിന് റിസർവ് ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തിയ മാർച്ച് 5 നു തൊട്ട് മുൻപേ ആയിരുന്നുവെന്നതും ശ്രദ്ധേയമാണ് .
ചങ്ങാത്ത മുതലാളിത്തം വളർച്ച പ്രാപിച്ചതിന് സമാന്തരമായി, അനിയന്ത്രിതമായ സ്വകാര്യവൽക്കരണം സമ്പദ്‌വ്യവസ്ഥയുടെ വർധിച്ച കാര്യക്ഷമതയ്ക്കും വികാസത്തിനും ഉള്ള ഒരു മുൻ ഉപാധി എന്ന നിലയിൽ മുന്നോട്ടുവെയ്ക്കപ്പെട്ടു. യെസ് ബാങ്കിൽ ഉണ്ടായ പ്രതിസന്ധിയുടെ മൂലകാരണം സ്വകാര്യവൽക്കരണത്തേയും സാമ്പത്തിക ഉദാരവൽക്കരണത്തേയും മുന്നോട്ടുകൊണ്ടുപോകുന്ന നയങ്ങളെ കേന്ദ്ര സ്ഥാനത്തു് പ്രതിഷ്ഠിച്ചതാണ് . വൻകിട ബിസിനസ്സ് സ്ഥാപനങ്ങളും ഭരണ സംവിധാനവും തമ്മിലുള്ള ഉറ്റ ബന്ധത്തിൽനിന്നുടലെടുക്കുന്ന താൽക്കാലികമായ ലാഭക്കൊതിക്ക്‌ പൂർണ്ണമായും അടിയറവെക്കപ്പെടുന്ന സ്ഥാപനങ്ങളുടെ ഉത്തരവാദിത്വവും സുതാര്യമായ പ്രവർത്തനശൈലിയും ഈ ഭരണകാലത്തു് കണ്ടതുപോലെ മുൻപ് ഒരിയ്ക്കലും ഉണ്ടായിട്ടില്ല.
യെസ് ബാങ്കിനെ രക്ഷിക്കാനായി റിസർവ് ബാങ്ക് പ്രഖ്യാപിച്ച നടപടികൾ ഇപ്പോഴത്തെ പ്രതിസന്ധിയെ പരിഹരിക്കുന്നതിന് പകരം , അതിനെ കൂടുതൽ വ്യാപകവും ആഴമേറിയതും ആക്കിത്തീർക്കുകയാണ് . യെസ് ബാങ്കിന്റെ ഓഹരികൾ വാങ്ങി അതിനെ തകർച്ചയിൽനിന്ന് കര കേറ്റാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ നിർബന്ധിക്കുകയാണ് ആർ ബി ഐ ചെയ്യുന്നത്. തകർച്ചയിൽ ഉള്ള യെസ് ബാങ്കിന്റെ ആർക്കും വേണ്ടാത്ത ഓഹരികൾ 2,450 കോടി രൂപ ചെലവാക്കി 49 % വാങ്ങിവെക്കാൻ ആണ് സ്റ്റേറ്റ് ബാങ്കിനോട് ആവശ്യപ്പെടുന്നത്. ഇതിനുമുമ്പ് ഒരിക്കൽ IDBI യെ ഇതുപോലെ രക്ഷിക്കാൻ RBI എൽഐസിയെ നിർബന്ധിച്ചിരുന്നു. തകരുന്ന സ്വകാര്യ ബാങ്കുകളെയും സ്ഥാപനങ്ങളെയും രക്ഷിക്കാൻ പൊതുധനം ദുർവ്യയം ചെയ്യുന്ന ഈ രീതി ഒരിയ്ക്കലും അനുവദിച്ചുകൂടാത്തതാണ്. നഷ്ടം ദേശസാൽക്കരിക്കുക, ലാഭം സ്വകാര്യവൽക്കരിക്കുക എന്ന തത്വം ആണ് ഭരണകർത്താക്കൾ ഇവിടെ അനുവർത്തിക്കുന്നത്. വീഴ്ചവരുത്തിയവരിൽനിന്നു കിട്ടാക്കടങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംഖ്യകൾ തിരിച്ചു ഈടാക്കാൻ സർക്കാരും റിസർവ് ബാങ്കും നടപടികൾ ഉടൻ ആരംഭിക്കണം.
യെസ് ബാങ്കിന്റെ പതനം, ഇന്ന് സ്വകാര്യവൽക്കരണ നയങ്ങളുടെ ഫലമായി ഇന്ത്യയുടെ ബാങ്കിങ് മേഖല യാകെ നേരിട്ടുകൊണ്ടിരിക്കുന്ന വിപത്തിനെതിരേ ഉണർന്നു പ്രവർത്തിക്കാൻ ഉള്ള സന്ദേശം ആണ് നൽകുന്നത്. സ്വകാര്യവൽക്കരണത്തെ വിപരീത ദിശയിലാക്കുന്നതോടൊപ്പം റിസർവ് ബാങ്കിന്റെ പ്രവർത്തനപരമായ സ്വയംനിർണ്ണയാധികാരത്തേയും സ്ഥാപനപരമായ വിശ്വാസ്യതയേയും പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്.
നോട്ടു റദ്ദാക്കലിനെത്തുടർന്ന് ഒരു വശത്തു് സാധാരണക്കാരോട്  അവരുടെ എല്ലാ സമ്പാദ്യങ്ങളും ബാങ്കുകളിൽ  നിക്ഷേപിക്കാൻ ആവശ്യപ്പെട്ടപ്പോൾ മറുവശത്തു് കൂടുതലായി 'ചീത്ത വായ്‌പകൾ' കൈക്കലാക്കി രാജ്യം വിടാൻ കോർപ്പറേറ്റ് സാമ്പത്തിക കുറ്റവാളികൾക്ക് സർക്കാർ ഒത്താശകൾ ചെയ്തുകൊടുത്തതിന്റെ ബാക്കിപ്പത്രം കൂടിയാണ് ബാങ്കിങ് മേഖലയിലെ  ഇപ്പോഴത്തെ പ്രതിസന്ധി എന്ന കാര്യം കൂടി ഈ സന്ദർഭത്തിൽ എടുത്തുപറയേണ്ടതുണ്ട് . അതോടൊപ്പം, രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയെ ഇത്തരത്തിൽ  കെടുകാര്യസ്ഥതയിലൂടെ അപകടപ്പെടുത്തിയതിന്റെ  രാഷ്ട്രീയ ഉത്തരവാദിത്തം ആർക്ക് എന്ന് തീരുമാനിക്കാനുള്ള സമയവും ആയിരിക്കുന്നു.   


Thursday 5 March 2020

അമിത് ഷാ രാജിവെക്കണം

  

ML Update 03-09 March 2020
EDITORIAL

ടക്കു കിഴക്കൻ ഡെൽഹിയിൽ മുസ്ലീം ന്യൂനപക്ഷങ്ങൾക്കെതിരായി നടന്ന ഹിംസയ്ക്ക് പോലീസിന്റെ പൂർണ്ണമായ ഒത്താശ ഉണ്ടായിരുന്നുവെന്നതിന് ധാരാളം തെളിവുകൾ വന്നുകൊണ്ടിരിക്കുന്നു .
അക്രമത്തിനിരയായവരുടെ ഫോണുകളിൽ നിന്ന് വടക്കു കിഴക്കൻ ഡെൽഹിയിലെ പോലീസ് സ്റ്റേഷനുകളിലേക്ക് പ്രവഹിച്ച കോളുകൾ ആരാലും എടുക്കപ്പെട്ടില്ല . മുസ്ലീങ്ങളെ ലക്ഷ്യം വെച്ചുള്ള ആക്രമണ സംഭവങ്ങളിൽ മാത്രമല്ല ,ഹിന്ദുക്കളെ മുസ്ലീങ്ങൾ ആക്രമിച്ച സന്ദർഭങ്ങൾ ഉണ്ടായതിലും പോലീസ് സേനയുടെ തന്ത്രപരമായ അപ്രത്യക്ഷമാകൽ വഹിച്ച പങ്ക് എടുത്തു പറയേണ്ടതാണ്.
പോലീസ് അക്രമികളായ ആൾക്കൂട്ടങ്ങൾ ക്കൊപ്പം മുദ്രാവാക്യം വിളിച്ചതിന്റെ തെളിവുകൾ മുന്നിൽ വന്നിട്ടുണ്ട് . പരിക്കേറ്റ മുസ്ലീങ്ങളെ പോലീസ് വീണ്ടും അടിക്കുകയും ചവിട്ടുകയും ചെയ്തതും , അവരെക്കൊണ്ടു ദേശീയ ഗാനം ചൊല്ലിച്ചതും, ആശുപത്രിയിൽ ആക്കുന്നത് മനപ്പൂർവ്വം വൈകിപ്പിച്ചതും ആയ സംഭവത്തിൽ ഒരാൾ മരണപ്പെട്ട വാർത്ത നമ്മുടെ മുന്നിലുണ്ട് .
പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ ആംബുലൻസുകൾ പോലും അനുവദിക്കാത്ത അവസ്ഥയിൽ ആംബുലൻസുകൾക്ക് പോലീസ് സംരക്ഷണം നൽകാൻ ഡെൽഹി ഹൈക്കോടതിക്ക്‌ പാതിരാത്രിയിൽ ഉത്തരവ് നൽകേണ്ടിവന്നു . അക്രമങ്ങൾക്ക് പരസ്യമായി ആഹ്വാനം മുഴക്കുന്ന വിദ്വേഷ പ്രസംഗങ്ങൾ നടത്തിയ ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായില്ല.
അടുത്തദിവസങ്ങളിൽ, മദ്ധ്യ ഡെൽഹി യിലും ഡെൽഹി മെട്രോയിലും "രാജ്യദ്രോഹി കളെ വെടിവെക്കൂ" എന്ന മുദ്രാവാക്യം മുഴക്കുന്ന ആൾക്കൂട്ടങ്ങൾ പ്രത്യക്ഷപ്പെട്ടു വെങ്കിലും ഡെൽഹി പോലീസ്‌ അവരെ അറസ്റ്റ് ചെയ്യുകയോ , കേസുകൾ എടുക്കു ക്കുകയോ ഉണ്ടായില്ല . ബിജെപി യെ സംബന്ധിച്ചിടത്തോളം , NPR-NRC-CAA യ്ക്കെതിരെ പ്രതിഷേധിക്കുകയോ മോദി സർക്കാരിനെതിരെ ചോദ്യങ്ങൾ ഉന്നയിക്കുകയോ ചെയ്യുന്ന ഏതൊരാളും "രാജ്യദ്രോഹി"ആണ് . അതുപോലെ ,ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം എന്ന ഒരു ആശയത്തെയും എല്ലാ മുസ്ലിങ്ങളും "രാജ്യദ്രോഹി"കൾ എന്ന ആർഎസ്സ്എസ്സ് - ബിജെപി നിലപാടിനെയും ചോദ്യം ചെയ്യുന്ന എല്ലാവരും രാജ്യദ്രോഹകളുടെ പട്ടികയിൽപ്പെടുന്ന വരാണ് .
The Delhi Police has a long track record of keeping hands off violent armed mobs and individuals with an affiliation to the BJP and RSS ideology. They have refused to arrest any of the armed ABVP members to terrorise JNU students and teachers, and they stood by as members of a pro-CAA rally sexually assaulted women students of Gargi College. They watched casually as an armed individual fired at Jamia Millia Islamia students, injuring one student. A senior personnel of the Delhi Police watched as BJP leader Kapil Mishra announced his intention to stoke anti-Muslim violence in Delhi. Delhi Police vandalised CCTV cameras to protect the identity of the perpetrators of the anti-Muslim violence.
This conduct is in stark contrast to the Delhi Police’s conduct towards peaceful, constitutional protests. The Delhi Police has arrested and charged students of JNU with sedition on unproved allegations of slogan shouting, and for mere speeches which did not call for any violence. It has repeatedly unleashed brutal violence on students – inside the Jamia Millia Islamia campus and library, as well as on unarmed, peaceful protests by JNU students. More recently, it has unleashed brutal beatings on anti-CAA activists and protesters at Khureji in East Delhi, jailing one of them on charges of “attempt to murder.” And when students and youth from all over India gathered in thousands to march as ‘Young India’ for peace, justice, and democracy on 3 March, the Delhi Police detained hundreds of them, and even detained bus drivers to prevent them ferrying protestors to the March.
The Delhi Police is directly answerable to the Home Ministry. It is clear from recent events that the Delhi Police is now virtually a partisan, political force serving the Home Minister Amit Shah, that feels no obligation towards the Constitution of India. The organised pogrom in Delhi is a warning of the pogrom that Shah and Modi wish to unleash in the rest of India. It is ominous and significant that during Amit Shah’s visit to Kolkata, participants in his rally raised the slogan of “Shoot the traitors”.
Shah’s Kolkata rally was not a large one, and it is also significant that in contrast to his earlier speeches in West Bengal, he remained conspicuously silent on the NRC. Instead he sought to assure that the CAA was nothing to fear. Seen together with the resolution adopted unanimously by the Bihar Assembly against NRC and the 2020 NPR, this is a sign that the all-India protest movements have forced the BJP on the back-foot on NPR-NRC-CAA. Now the BJP is desperate to save the CAA, even at the cost of beating a temporary and strategic retreat on NRC and perhaps even a partial retreat on NPR. By doing so, the BJP hopes to gain enough time to establish its narrative of anti-Muslim hatred and violence, and thereby create a conducive climate for the all-India NPR and NRC.
We, the people of India, must not relax our drive to expose the anti-poor, anti-democratic agenda of the NPR-NRC-CAA, and to achieve a complete roll back of these fascist citizenship laws. In addition, we must take a lesson from the Delhi experience, and be alert to rebuff any attempt to stoke communal violence anywhere in India. We must continue to struggle to bring the perpetrators of the Delhi pogrom to justice


കൊൽക്കത്തയിലെ നയ്യതിയിൽ മാർച്ച് 2 -4 , 2020 ൽ നടന്ന  പത്താമത് AICCTU അഖിലേന്ത്യാ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് CPIML  ജനറൽ സെക്രട്ടറി സഖാവ് ദീപങ്കർ ഭട്ടാചാര്യ നടത്തിയ പ്രസംഗത്തിൽ നിന്ന്
 ഇന്ത്യയിലെ സംഘടിത ട്രേഡ് യൂണിയൻ പ്രസ്ഥാനം ഒരു നൂറ്റാണ്ടിന്റെ മഹത്തായ ചരിത്രം കുറിക്കുന്നതും AICCTU മുപ്പതാണ്ട് പൂർത്തിയാക്കുന്നതും ആയ ഒരു  സന്ദർഭത്തിൽ AICCTU നടത്തുന്ന  പത്താമത്തെ അഖിലേന്ത്യാ സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ അവസരം ലഭിച്ചത് ഒരു വലിയ ബഹുമതിയായി ഞാൻ  കരുതുകയും അതിൽ സന്തോഷിക്കുകയും  ചെയ്യൂന്നു. അതുല്യമായ  ആത്മത്യാഗങ്ങളിലൂടെ ഈ പ്രസ്ഥാനത്തിന് കരുത്തേകിയ എണ്ണമറ്റ രക്തസാക്ഷികളുടെ സ്മരണ പുതുക്കുന്നതിൽ ഞാൻ നിങ്ങൾക്കൊപ്പം ചേരുന്നു. ഈ സമ്മേളനത്തിന്റെ വേദിയായി  നാമകരണം ചെയ്തിരിക്കുന്നത് ബംഗാളിലെ ചണമിൽ തൊഴിലാളികളെ 1920 കളിൽ  സംഘടിപ്പിച്ചു് ഇന്ത്യയിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ   എത്തിയ ഒരു പക്ഷേ ആദ്യത്തെ വനിതാ സഖാവ് ആയിരുന്ന സന്തോഷ് കുമാരി ദേവിയുടെ പേരിൽ ആണ് . അതുപോലെ, സഖാക്കൾ സ്വപൻ മുഖർജി, ഡി പി ബക്ഷി, സുദർശൻ ബോസ് ,ഹരി സിംഗ് എന്നിവർ അടുത്ത കാലത്തു് നമ്മെ വേർപിരിഞ്ഞ പ്രിയപ്പെട്ട നേതാക്കൾ ആണ്. 2019 ൽ അന്തരിച്ച മുതിർന്ന സഖാക്കളായ ഗുരുദാസ് ദാസ്‌ഗുപ്‌ത , ക്ഷിതി ഗോസ്വാമി എന്നിവരുടെ ഓർമ്മയ്ക്ക്‌ മുന്നിലും ഞാൻ അഭിവാദ്യമർപ്പിക്കുന്നു. മാരുതി-പ്രിക്കോൾ സമരങ്ങളിൽ ധീരമായ പോരാട്ടം നടത്തിയതിനു ജീവപര്യന്തശിക്ഷ ഏറ്റുവാങ്ങി തടവിൽ കഴിയുന്ന നമ്മുടെ എല്ലാ സഖാക്കൾക്കും അഭിവാദ്യങ്ങൾ അർപ്പിക്കുന്നതോടൊപ്പം ,ഛത്തീസ്‌ ഗഡ്‌  തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള നിയമപ്പോരാട്ടങ്ങൾ നടത്തവേ   യു എ പി എ എന്ന ഡ്രക്കോണിയൻ നിയമത്തിലെ വകുപ്പുകൾ ചാർത്തി ജെയിലിൽ അടക്കപ്പെട്ട സഖാവും അഭിഭാഷകയുമായ സുധാ ഭരദ്വാജിനും  മനുഷ്യാവകാശപ്പോരാളികൾക്കും  അഭിവാദ്യങ്ങൾ അർപ്പിക്കുകയും   അവരെ നിരുപാധികമായി വിട്ടയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.  
AICCTU വിന്റെ മുൻ ജനറൽ സെക്രട്ടറി എന്ന നിലയിൽ എന്നെ ഏറെ സന്തോഷിപ്പിക്കുന്ന ഒരു കാര്യം വിവിധ സംസ്ഥാനങ്ങളിലും മേഖലകളിലും അടുത്തകാലത്ത് ഈ സംഘടനയ്ക്ക് നേടാൻ കഴിഞ്ഞ വളർച്ചയാണ്. റയിൽവേസിലും പ്രതിരോധ വകുപ്പിലും ജോലിചെയ്യുന്ന തൊഴിലാളികൾ നമ്മുടെ സംഘടനയുമായി ഉൽഗ്രഥിതമാവുന്നതിൽ  ഉണ്ടായ പുരോഗതി പ്രതേകം എടുത്തുപറയാൻ ഈ സന്ദർഭത്തിൽ ഞാൻ ആഗ്രഹിക്കുന്നു.  1960 കളിലും 1970 കളിലും 30 ലക്ഷം തൊഴിലാളികൾ ജോലിചെയ്തിരുന്ന ഇന്ത്യൻ റെയിൽവേസ്  ഇന്ത്യയിലെ സംഘടിത തൊഴിലാളിപ്രസ്ഥാനത്തിന് യോജിച്ച  ഏറ്റവും വലിയ മേഖലയാണെന്നു ഒരു റെയിൽവേ ജീവനക്കാരനായിരുന്ന എന്റെ അച്ഛൻ പലപ്പോഴും പറയുമായിരുന്നു. പിന്നീട് 1990 ൽ ഞാൻ ട്രേഡ് യൂണിയൻ രംഗത്ത് നേരിട്ട് പ്രവർത്തിച്ചുതുടങ്ങിയ കാലത്തും റെയിൽവേസിൽ 20 ലക്ഷത്തോളം തൊഴിലാളികൾ ജോലിചെയ്തിരുന്നു . എന്നാൽ ഇപ്പോൾ സ്വകാര്യവൽക്കരണത്തിന് ആക്കം കൂടിയ സാഹചര്യത്തിൽ കൂടുതൽ ട്രെയിനുകളും പുതിയ പാതകളും ഏർപ്പെടുത്തുന്നതിന് ഇടയിലും തൊഴിലാളികളുടെ സംഖ്യ വളരെയേറെ കുറഞ്ഞിരിക്കുകയാണ്.   റെയിൽവേയിലെയും  പ്രതിരോധവകുപ്പിലേയും ജീവനക്കാരുടെ സമരങ്ങൾ AICCTU വിന്റെ നേതൃത്വത്തിൽ കൂടുതൽ ഉദ്ഗ്രഥിതമാവുന്നതോടെ സ്വകാര്യവൽക്കരണത്തിന് എതിരായ തൊഴിലാളികളുടെ ചെറുത്തുനിൽപ്പ് കൂടുതൽ നിശ്ചയദാർഢ്യവും കരുത്തും ആർജ്ജിക്കും എന്ന പ്രതീക്ഷ നിങ്ങളുമായി പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു . സ്കീം ജോലിക്കാരുടെ സമരോല്സുകതയിൽ അടുത്തകാലത്ത് ഉണ്ടായ മുന്നേറ്റതോടൊപ്പം  AICCTU വിന്റെ നേതൃനിരയിൽ സ്ത്രീകളുടെ സാന്നിധ്യം കൂടുതൽ പ്രകടമായതോടെ ഇന്ത്യൻ തൊഴിലാളിവർഗ്ഗത്തിന്  ആകമാനം അത് പുതിയ ഊർജ്ജം നൽകുമെന്ന് പ്രതീക്ഷിക്കാം.   ജമ്മു കശ്മീരിന്റെ പ്രത്യേകമായ ഭരണഘടനാ പദവിയും സംസ്ഥാന പദവിയും റദ്ദാക്കപ്പെട്ട് ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ ജനാധിപത്യം നിഷേധിച്ച പ്രതികൂല പരിതസ്ഥിതിയിലും  AICCTU വിന്റെ  ഒരു സംസ്ഥാന ഘടകം പ്രവർത്തിച്ചുതുടങ്ങിഎന്ന് അറിയാൻ കഴിഞ്ഞത് പ്രോത്സാഹനജനകമാണ്  
We are holding this conference in Naihati, a long-standing centre of the working class movement. We heard about the pioneering role of Santosh Kumari Devi who organised the workers to fight for their rights as workers and also for the freedom of the country from the shackles of British rule. The working class movement grew hand in hand with the freedom movement in the country and workers played a leading role in organising other sections of the society. The rise of anti-colonial nationalism meant unity of the people across religious and linguistic divisions and a policy of increasing nationalisation of productive resources and production. Today the BJP talks about nationalism, but its nationalism means growing marginalisation of religious and linguistic minorities and suppression of diversity under increasing centralisation, its nationalism means systematic denationalisation and destruction of public sector to hand over the reins of the economy to private hands. In fact, this government is allergic to the very term 'Azaadi' or freedom. In Delhi we have just seen how policemen tortured and killed unarmed Muslim youth gleefully telling them that this was a dose of the freedom they wanted. Evidently we are dealing with a government which celebrates slavery, they collaborated with the British rulers when the country fought for freedom and now in power they are trying to subject us to renewed slavery on all fronts.
ഇന്ന് നമ്മൾ സാക്ഷ്യം വഹിക്കുന്നത് മുൻപ് ഒരിക്കലും കണ്ടിട്ടില്ലാത്തവിധം ഭരണഘടനയുടെ മേൽ അഴിച്ചുവിടുന്ന ആക്രമണങ്ങൾക്കാണ്. നമ്മുടെ പൗരത്വം മുതൽ ഭരണഘടന ഓരോ പൗരനും ഉറപ്പു നൽകുന്ന അവകാശങ്ങളുടെ വിപുലമായ മണ്ഡലം ആകെത്തന്നെ ആക്രമിക്കപ്പെടുകയാണിന്ന്.  .എന്നാൽ, അഭൂതപൂർവ്വമായ ഈ കടന്നാക്രമണത്തിനെതിരെ വിദ്യാർഥികളുടെയും സ്ത്രീകളുടെയും ന്യൂനപക്ഷ വിഭാഗങ്ങളുടെയും വർദ്ധിച്ച പങ്കാളിത്തത്തോടെ ഉയർന്നുവന്നിട്ടുള്ള  ജനകീയ പ്രതിഷേധങ്ങളും നാം മുൻപ് കണ്ടിട്ടില്ലാത്തത്രയും വിപുലമാണ്.  തൊഴിലാളിവർഗ്ഗത്തിന് അതിൻറെ ചലനാത്മകതയെ പരിമിതപ്പെടുത്തുന്ന എല്ലാ അംശങ്ങളെയും കുടഞ്ഞുകളഞ്ഞുകൊണ്ട്  രംഗത്തുവരാനും സർവ്വശക്തിയും സമാഹരിച്ച് മേൽപ്പറഞ്ഞ പ്രതിഷേധത്തിൽ അണിചേരാനും ഉള്ള സന്ദർഭമാണ് ഇത്. സർക്കാർ NRC യുടെയും NPR ന്റെയും പേര് പറഞ്ഞു നമ്മുടെ പൗരത്വത്തെ വെല്ലുവിളിക്കുകയും അതിനെ പൗരത്വ നിയമ ഭേദഗതിയിലൂടെ മതവുമായി ബന്ധപ്പെടുത്തുകയും ചെയ്യുമ്പോൾ , പൗരന്മാർ എന്ന നിലയ്ക്ക് നാം അനുഭവിക്കുന്ന എല്ലാ അവകാശങ്ങളും ഇല്ലാതാക്കാനുള്ള ഗൂഢപദ്ധതിയാകുകയാണ് - നമ്മുടെ വോട്ടവകാശം ,ആവിഷ്കാര സ്വാതന്ത്ര്യം, സംഘടിക്കാനുള്ള അവകാശം, സംസാരിക്കാനും ഒത്തുചേരാനും ഉള്ള അവകാശം , മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾക്കും ഉയർന്ന വേതനത്തിനും വേണ്ടി കൂട്ടായി വിലപേശാൻ ഉള്ള സ്വാതന്ത്ര്യം ഇവയെല്ലാം റദ്ദാക്കാനുള്ള നീക്കമാണ് അത്..
തൊഴിലാളികളുടെ അവകാശങ്ങൾക്കും തൊഴിൽ നിയമങ്ങൾക്കും  നേരെയുള്ള കടന്നാക്രമണങ്ങളും  , പൗരത്വ അവകാശത്തിന്മേലുള്ള ആക്രമണവും ഒരേ പദ്ധതിയുടെ ഭാഗവും ഒരേ നാണയത്തിന്റെ ഇരുവശങ്ങളുമാണ് . When they are attacking anti-CAA protestors with loud chants of their latest slogan 'shoot the traitor', please understand all of us could be termed as traitors and attacked with bullets. This slogan and campaign of violence will not remain confined to anti-CAA, anti-NRC, anti-NPR protests, it is a blueprint to suppress every legitimate movement. It will be used against us when we fight for jobs, wages and social security, when we resist privatisation, outsourcing or downsizing.
As inheritors of the glorious legacy of the Indian working class movement we must play our due role at this hour of crisis. Our strength lies in our unity. We must foil every design to divide us on the basis of religion or language or caste. Our strength lies in our consciousness and rich experience of struggle. Our strength lies in our historic legacy and mission to fight against all odds for the complete achievement of our goals. We must harness all our energy and strength to expand our unity, consolidate our organisation and sharpen our struggles. Just as the working class movement originated and grew in India as a leading contingent of the freedom movement, it will advance today as a formidable bulwark of anti-fascist resistance, as a fighting citadel of democracy and socialism.
Wish your conference every success.
CPIML General Secretary Dipankar Bhattacharya’s address at the 10th All India AICCTU Conference 2-4 March 2020  Naihati,  Kolkata 
It is a great pleasure and honour for me to greet you all at this tenth all India conference of the AICCTU. The conference celebrates the glorious history of one hundred years of organised trade union movement in India, and thirty years of AICCTU, and I join you to pay homage to the countless martyrs who have strengthened the movement with their supreme acts of sacrifice. We respectfully remember the leaders in whose name you have christened the venue of this conference - Santosh Kumari Devi, who is perhaps India's first woman trade union leader who organised and led the jute workers of Bengal in the 1920s, and comrades Swapan Mukherjee, DP Bakshi, Sudarshan Bose and Hari Singh, our beloved leaders who passed away in recent past. I also salute the memories of comrades Gurudas Dasgupta and Kshiti Goswami, veteran leaders of the Left trade union movement whom we have lost in 2019. I also take this opportunity to salute all our comrades who are languishing in jails, the brave fighting comrades of Maruti and Pricol who have been sentenced to life imprisonment and the lawyer leader of Chhattisgarh workers, Comrade Sudha Bharadwaj who has been booked under the draconian UAPA, and other human rights activists arrested along with her, and demand their immediate unconditional release.
As a former general secretary of AICCTU, I am happy to note the recent expansion of the organisation in various states and sectors. It's especially encouraging to see the growing integration of AICCTU with railway and defence workers. In the 1960s and 1970s I used to hear from my father, who was an employee with the Indian railways, that the railways was the biggest sector for organised workers with a strength of about three million workers. Even in the 1990s when I was directly associated with TU work, the strength was above two million. Now in spite of continuing introduction of more trains and new routes, the strength has gone down to an alarmingly low level amidst growing push for privatisation. I hope the growing integration of AICCTU with the railway and defence workers' struggles, we will see a more powerful and determined resistance to privatisation. It is also heartening to note the growing presence of women workers in the ranks and leadership of AICCTU with the remarkable advance of scheme workers as a fighting contingent of the Indian working class. At a time when Jammu and Kashmir has been stripped of its constitutional status and its very statehood and total denial of democracy in everyday lives of the people, it is encouraging to learn about the recent formation of an AICCTU state unit in Jammu and Kashmir.
We are holding this conference in Naihati, a long-standing centre of the working class movement. We heard about the pioneering role of Santosh Kumari Devi who organised the workers to fight for their rights as workers and also for the freedom of the country from the shackles of British rule. The working class movement grew hand in hand with the freedom movement in the country and workers played a leading role in organising other sections of the society. The rise of anti-colonial nationalism meant unity of the people across religious and linguistic divisions and a policy of increasing nationalisation of productive resources and production. Today the BJP talks about nationalism, but its nationalism means growing marginalisation of religious and linguistic minorities and suppression of diversity under increasing centralisation, its nationalism means systematic denationalisation and destruction of public sector to hand over the reins of the economy to private hands. In fact, this government is allergic to the very term 'Azaadi' or freedom. In Delhi we have just seen how policemen tortured and killed unarmed Muslim youth gleefully telling them that this was a dose of the freedom they wanted. Evidently we are dealing with a government which celebrates slavery, they collaborated with the British rulers when the country fought for freedom and now in power they are trying to subject us to renewed slavery on all fronts.
Today we are witnessing an unprecedented assault on our Constitution, on our citizenship and the whole range of rights the Constitution guarantees to the citizens. But this unprecedented assault has also given rise to unprecedented protests of the people, powered by the massive participation and resolve of students and women and the minority community. The working class will have to overcome all inertia and join this protest movement with all its strength. When the government challenges our citizenship in the name of NRC or NPR, and links our citizenship to religion by amending the Citizenship Act, it actually conspires against all the rights we enjoy as citizens - the right to vote, the right to freedom of speech and assembly, the right to organise and fight for better conditions and higher wages. The attack on labour rights and labour laws and the attack on citizenship are two faces of the same coin, part and parcel of the same project. When they are attacking anti-CAA protestors with loud chants of their latest slogan 'shoot the traitor', please understand all of us could be termed as traitors and attacked with bullets. This slogan and campaign of violence will not remain confined to anti-CAA, anti-NRC, anti-NPR protests, it is a blueprint to suppress every legitimate movement. It will be used against us when we fight for jobs, wages and social security, when we resist privatisation, outsourcing or downsizing.
As inheritors of the glorious legacy of the Indian working class movement we must play our due role at this hour of crisis. Our strength lies in our unity. We must foil every design to divide us on the basis of religion or language or caste. Our strength lies in our consciousness and rich experience of struggle. Our strength lies in our historic legacy and mission to fight against all odds for the complete achievement of our goals. We must harness all our energy and strength to expand our unity, consolidate our organisation and sharpen our struggles. Just as the working class movement originated and grew in India as a leading contingent of the freedom movement, it will advance today as a formidable bulwark of anti-fascist resistance, as a fighting citadel of democracy and socialism.
Wish your conference every success.

Sunday 1 March 2020

കനയ്യ കുമാർ ഉൾപ്പെടെയുള്ള ആക്ടിവിസ്റ്റ് കൾക്കെതിരെ രാജ്യദ്രോഹ കേസ് വിചാരണ ചെയ്യാൻ ഡെൽഹി പൊലീസിന് AAP സർക്കാർ അനുമതി നൽകിയ നടപടിയെ CPIML  ശക്തമായി അപലപിക്കുന്നു.
ന്യൂ ഡെൽഹി , 29 ഫെബ്രുവരി 2020

കനയ്യ കുമാർ ,അനിർബൻ ഭട്ടാചാര്യ ,ഉമർ ഖാലിദ് , അക്വിബ് ഹുസൈൻ , മുജീബ് ഹുസൈൻ ഗാട്ടോ , മുനീർ ഹുസൈൻ ഗാട്ടോ, ഉമൈർ ഗുൽ , റയീസ് റസൂൽ , ബശരത് അലി , ഖാലിദ് ബഷീർ ഭട്ട് എന്നിവർക്കെതിരെ രാജ്യദ്രോഹ വിചാരണയുമായി മുന്നോട്ട് പോകാൻ ഡെൽഹി സംസ്ഥാന ഭരണകൂടം നിയന്ത്രിക്കുന്ന AAP ഡെൽഹി പൊലീസിന് അനുവാദം നൽകിയിരിക്കുക യാണ് . 2016 ൽ ജെ എൻ യു ക്യാമ്പസ്സിൽ കശ്മീരിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കവിതകൾ ആലപിച്ച ഒരു സദസ്സിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചു എന്നാരോപിച്ചായിരുന്നു ഡെൽഹി പോലീസ് പ്രസ്തുത രാജ്യദ്രോഹക്കേസ് വിദ്യാർത്ഥികളുടെ മേലെ ചുമത്തിയതെങ്കിലും ,ഈ വിദ്യാർത്ഥികൾ അങ്ങനെ മുദ്രാവാക്യം മുഴക്കിയതിന്ന്‌ ഒരു തെളിവും ഹാജരാക്കാൻ പോലീസിന്റെ പക്കൽ ഇല്ലായിരുന്നു . മാത്രമല്ല , എത്രതന്നെ പ്രകോപനപരമായിരുന്നാലും കേവലം മുദ്രാവാക്യങ്ങൾ മുഴക്കുന്നത് രാജ്യദ്രോഹം ചുമത്താൻ മതിയായ കരണമല്ലെന്നുള്ള അനേകം സുപ്രീം കോടതി വിധികൾ നിലവിൽ ഉണ്ട്‌ എന്നതും ശ്രദ്ധേയമാണ്.

ഇന്ത്യലെങ്ങും ബി ജെ പി സർക്കാരുകൾ CAA -NPR- NRC ക്കെതിരെ ശബ്ദം ഉയർത്തുന്നവർക്കെതിരെ രാജ്യദ്രോഹ വകുപ്പുകൾ ചാർത്തി കേസ് എടുക്കുകയും , ന്യൂനപക്ഷസമുദായാംഗങ്ങളെയും സർക്കാരിനെ എതിർക്കുന്നവരെയും കൊന്നുകളയാൻ പരസ്യമായി ആഹ്വാനം ചെയ്ത ബിജെപി നേതാക്കൾക്കെതിരേ ഡെൽഹി പോലീസ് കേസ് എടുക്കാൻ വിസമ്മതിക്കുകയും ചെയ്യുമ്പോൾ ആണ് കേജരിവാൾ നയിക്കുന്ന ആം ആദ്മി ഗവണ്മെന്റ് വിദ്യാർഥികൾക്കെതിരായ രാജ്യദ്രോഹക്കേസ് മുന്നോട്ട് കൊണ്ടുപോകാൻ ഡെൽഹി പൊലീസിന് അനുമതി നൽകിയത് ! ഡെൽഹി സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ രാഹുൽ മെഹ്‌റ യും സംസ്ഥാന ആഭ്യന്തര വകുപ്പും പ്രസ്തുത രാജ്യദ്രോഹക്കേസ് മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലല്ലാത്ത താകയാൽ , വിചാരണയ്ക്ക് അനുമതി നൽകേണ്ടെന്ന് ആം ആദ്മി സർക്കാരിനെ ഉപദേശിച്ചത് മറികടന്നു കൊണ്ടാണ് കേജരിവാൾ ഇതിൽ പ്രോസിക്യൂഷൻ ന് അനുമതി നൽകിയത് എന്നതാണ് ഏറെ ലജ്‌ജാവാഹമായ വസ്തുത . രാജ്യദ്രോഹം എന്ന വകുപ്പ് കൊളോണിയൽ ഭരണകാലത്ത് ക്രിമിനൽ നിയമത്തിൽ വന്ന ഒരു ഡ്രക്കോണിയൻ വകുപ്പാണ് .ഇന്ത്യൻ ഭരണഘടനയുമായി അത് പൊരുത്തപ്പെടുന്നില്ല എന്ന കാരണത്താൽ നിയമ പുസ്തകത്തിൽ നിന്ന് പണ്ടേ എടുത്തുകളയേണ്ടിയിരുന്ന ഒന്നു കൂടിയാണ്. സ്വതന്ത്ര ഇന്ത്യയിൽ അത് തുടരുന്നതിന്റെ ഒരേയൊരു ഉദ്ദേശം വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമർത്തൽ ആണ് . ഈ നിയമം ഉപയോഗിച്ച് കുറ്റം ആരോപിതരായ ഒരാളും ഇതേവരെ കോടതിയിൽ ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നതും എടുത്തു പറയേണ്ടതുണ്ട് .എന്നാൽ ,ഈ നിയമത്തിന്റെ പ്രക്രിയ തന്നെ ശിക്ഷയാണ് . വിയോജിക്കുന്ന വ്യക്തികളെ "ദേശവിരുദ്ധരായി" ചിത്രീകരിക്കാൻ സർക്കാരുകൾക്കും മാധ്യമങ്ങൾക്കും അവസരം ലഭിക്കുന്നു എന്നതാണ് അതിലെ കാതലായ വശം . ജെഎൻയു വിൽ 2016 മുതൽ രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട പത്തു് വിദ്യാർത്ഥികളോടും, സമീപ കാലത്തായി ജെഎൻയു വിലും മുംബൈയിലും കർണ്ണാടകയിലും സമാനമായ കേസുകൾ ചുമത്തപ്പെട്ട യുവജനങ്ങളോടും CPIML ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു
 കേന്ദ്ര കമ്മിറ്റി,
സിപിഐ (എം എൽ) ലിബറേഷൻ ,
ചാരു ഭവൻ ,
U-90, ഷകാർപുർ , ന്യൂ ഡെൽഹി .
© 2018 Communist Party of India (Marxist-Leninist) Liberation
Charu Bhawan, U-90, Shakarpur, Delhi 110092
Phone: 011-22521067
E-mail: info@cpiml.org
എം എൽ അപ്ഡേറ്റ് 
A CPIML Weekly News Magazine
Vol. 23, No. 8-9 (25 Feb – 2 March 2020)
എഡിറ്റോറിയൽ
ഡെൽഹിയിൽ സമാധാനം പുനഃസ്ഥാപിക്കുക !

കൂട്ടക്കൊലകൾ സംഘടിപ്പിച്ചവരെ ശിക്ഷിക്കുക !

ദുർബ്ബല ജനവിഭാഗങ്ങളുടെ ജീവിക്കാൻ ഉള്ള അവകാശവും മറ്റു അവകാശങ്ങളും കാക്കുന്നതിന് വേണ്ടി ഒപ്പം നിൽക്കുക !


ഡെൽഹിയിൽ ആൾക്കൂട്ടങ്ങൾ മുസ്ലിങ്ങളെ തെരഞ്ഞു പടിച്ചു കൊലയും കൊള്ളിവെപ്പും നടത്തിയപ്പോൾ മോദി - ഷാ ഭരണകൂടം അമേരിക്കൻ പ്രസിഡന്റ് ട്രമ്പിന് സൽക്കാരം ഒരുക്കുന്ന തിരക്കിലായിരുന്നു . ഹിംസാത്മക മായ ആൾക്കൂട്ടങ്ങളെ ഇളക്കിവിട്ടതിൽ ഡെൽഹിയിലെ ഏതാനും ബി ജെ പി നേതാക്കൾ നടത്തിയ വിദ്വേഷ പ്രസംഗങ്ങൾ വഹിച്ച പങ്കും , ഈ മുസ്ലീംവിരുദ്ധ ഹിംസയും തീവെപ്പും നടന്നസമയത്ത് പോലീസ് കാഴ്ച ക്കാരെപ്പോലെ കയ്യും കെട്ടി നിന്നതും ഇതിനകം വ്യക്തമായിട്ടുണ്ട് .നാല് ദിവസങ്ങൾ നീണ്ടുനിന്ന വർഗീയ ഹിംസയിൽ മുപ്പതിലേറെപ്പേർക്ക്‌ ജീവൻ നഷ്ടപ്പെടുകയും , അതിലേറെപ്പേർ ഗുരുതര മായ പരിക്കുകളോടെ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു .നൂറുകണക്കിന് വീടുകൾ അക്രമികൾ കത്തിച്ചു ചാമ്പലാക്കുകയും നിരവധി ആളുകൾക്ക് അവരുടെ ഉപജീവനോപാധികൾ നഷ്ടപ്പെടുകയും ചെയ്തു . കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ ഒരു പോലീസ് കോൺസ്റ്റബിളും ഒരു ഇന്റലിജൻസ് ഓഫീസറും ഉൾപ്പെടെ ഏതാനും ഹിന്ദു പേരുകാരും ഉണ്ട്‌ എന്നത് സത്യമെങ്കിലും , പ്രസ്തുത ആക്രമണം മുഖ്യമായും ഡെൽഹിയിലെ പാവപ്പെട്ട മുസ്ലീങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ആസൂത്രണം ചെയ്യപ്പെട്ടിരുന്നത്‌ എന്നതും , മുസ്ലീങ്ങളെ ആക്രമണ ലക്ഷ്യമാക്കിയ ആൾക്കൂട്ടങ്ങൾക്ക്‌ ഭരണസംവിധാനത്തിന്റെയും പോലീസിന്റെയും സംരക്ഷണം ഉണ്ടായിരുന്നു എന്നതും എടുത്തു പറയേണ്ട വസ്തുതകൾ ആണ് . ആൾക്കൂട്ടങ്ങളെ നയിച്ച വ്യക്തികളെ തിരിച്ചറിയാതിരിക്കാൻ ഡെൽഹി പോലീസ് നേരിട്ട് സിസിടിവി ക്യാമറകൾ പോലും തകർത്ത് അക്രമികൾക്ക് ഒത്താശ ചെയ്തിട്ടുണ്ട് . പരിക്കുകൾ ഏറ്റവരെ കൊണ്ടുപോകാൻ ഉള്ള ആംബുലൻസുകൾ ആക്രമിക്കപ്പെടാതിരിക്കാൻ ഡെൽഹി പൊലീസിന് പ്രത്യേക നിർദ്ദേശം നൽകാനും , പരിക്കേറ്റവരെ മതിയായ സൗകര്യങ്ങൾ ഉള്ള ആശുപത്രികളിലേക്ക് തന്നെ കൊണ്ടുപോകാനും ഡെൽഹി ഹൈക്കോടതി ഇടപെടേണ്ടി വന്ന സാഹചര്യം പോലും ഉണ്ടായി. സ്ഥിതിഗതികൾ അങ്ങേയറ്റം ഗുരുതരമായ ഒരവസ്ഥയിലെത്തിയ ഒരു സന്ദർഭത്തിൽ ഭരണഘടനാപരമായ സ്വന്തം ഉത്തരവാദിത്തം അനുസരിച്ച് പ്രവർത്തിച്ച ഏക സ്ഥാപനവും ഹൈക്കോടതി ആയിരുന്നു .

1984 ലെ ഡെൽഹി കൂട്ടക്കൊലയുടേയും 2002 ലെ അഹമ്മദാബാദ് - ഗുജറാത്ത്‌ ആൾക്കൂട്ട ഹിംസയുടേയും ഓർമ്മകൾ ഉണർത്തുംവിധം , ആൾക്കൂട്ടങ്ങൾക്ക് യഥേഷ്ടം കൊല്ലാനും ബലാത്സംഗം നടത്താനും കൊള്ളയടിക്കാനും ഭരണകൂടം അനുവാദം നൽകിയ പ്രതീതിയാണ് അടുത്ത ദിവസങ്ങളിൽ ഡെൽഹിയിൽ കണ്ടത് . സമാധാനവും നീതിയും ആഗ്രഹിക്കുന്ന മുഴുവൻ ജനങ്ങളുടെയും മുന്നിൽ ഇപ്പോഴുള്ള വെല്ലുവിളി 1984 ൽ ഡൽഹിയിലും 2002 ൽ ഗുജറാത്തിലും ഉണ്ടായ അളവിലേക്ക് ഈ ഹിംസ ഇനിയും വളരാൻ അനുവദിക്കാതിരിക്കുക എന്നതാണ് . മേൽപ്പറഞ്ഞ രണ്ട് സംഭവങ്ങൾക്കും കാരണമായി പ്രചരിപ്പിക്കപ്പെട്ട "പ്രകോപനങ്ങൾ" - അതായത് ,1984 ൽ ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതും , 2002ൽ ഗോദ്രയിൽ തീവണ്ടിയാത്രയ്ക്കിടെ കർസേവകർ 'തീവെച്ചു കൊല്ലപ്പെട്ട'തും - ഒന്നും ഇല്ലാതെയാണ് ഇപ്പോൾ ഡെൽഹി യിൽ മുസ്ലീം വിരുദ്ധ ആൾക്കൂട്ട ഹിംസ അരങ്ങേറിയത് എന്നതും എടുത്തുപറയേണ്ട ഒരു കാര്യമാണ്. ഇപ്പോൾ ഡെൽഹിയിൽ നടന്ന ഹിംസകൾക്കു പിന്നിലെ "പ്രകോപനം" എന്താണെന്ന് പരിശോധിച്ചാൽ കണ്ടെത്താവുന്നത് രണ്ട് സംഗതികൾ മാത്രമാണ് - ഒന്നാമതായി , CAA-NRC-NPR നടപ്പാക്കുന്നത്തിനെതിരെ ഡെൽഹിയിൽ അതി ശക്തമായ ജനകീയ പ്രതിരോധം രൂപപ്പെട്ടു കഴിഞ്ഞത് അധികാരികൾക്ക് ബോധ്യം വന്നു . രണ്ടാമത്തെ "പ്രകോപനം" തൊട്ടുമുൻപ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ക്യാമ്പയിനിൽ ബി ജെ പി അഴിച്ചുവിട്ട വിദ്വേഷ പ്രചാരണങ്ങൾക്കെതിരേ ഡെൽഹിയിലെ വോട്ടർമാർ ജനവിധിയുടെ രൂപത്തിൽ നൽകിയ ചുട്ട മറുപടിയാണ് . "രാജ്യദ്രോഹികളെ വെടിവെച്ചു കൊല്ലൂ" എന്ന് ബിജെപി നേതാക്കൾ നടത്തിയ ആഹ്വാനത്തിന്റെ അനന്തരഫലം കൂടിയാണ് ഇപ്പോൾ നടന്ന ഹിംസയുടെ അഴിഞ്ഞാട്ടം. ബിജെപി അസംബ്ലി തെരഞ്ഞെടുപ്പിൽ ജയം നേടിയ മണ്ഡലങ്ങളിലാണ് ഇപ്പോൾ കൊലയും കൊള്ളിവെപ്പും നടന്ന സ്ഥലങ്ങൾ സ്ഥിതി ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ് .CAA വിരുദ്ധ പ്രക്ഷോഭങ്ങൾക്കും ഡെൽഹിയിൽ ഉണ്ടായ ബിജെപി വിരുദ്ധ ജനവിധിക്കും ബിജെപി നൽകുന്ന മറുപടിയാണ് ഈ കൂട്ടക്കൊല എന്നതിനാൽ ഇതിന് പിന്നിലെ ആസൂത്രിത നീക്കങ്ങളെ സർവ്വ ശക്തിയും ഉപയോഗിച്ച് എതിർത്തു തോൽപ്പിക്കുകയല്ലാതെ വേറെ മാർഗ്ഗമൊന്നും ജനങ്ങളുടെ മുന്നിലില്ല .

ബിജെപി നേതാക്കളായ അനുരാഗ് ഥാക്കൂർ , പർവേശ് സിംഗ് വർമ്മ എന്നിവർ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ
 ' ഗോലി മാരോ ' എന്ന കൊലവിളി മുഴക്കി; കപിൽ മിശ്ര പോലീസുകാരോട് പരസ്യമായി ഭീഷണി മുഴക്കിയത്  തന്റെ ആളുകളെ തെരുവിലിറക്കി നിയമം കയ്യിലെടുക്കും എന്നായിരുന്നു. ലിഞ്ച് മോബുകൾ തുടർന്ന് ചെയ്തതും അതുതന്നെയായിരുന്നു.  ആൾക്കൂട്ടങ്ങളോട്  ആക്രമണങ്ങൾക്ക് നേരിട്ട് ആഹ്വാനം ചെയ്യുന്ന  ഈ വിദ്വേഷ പ്രസംഗങ്ങൾ ഡെൽഹി ഹൈക്കോടതി  ഗൗരവമായി എടുത്തുവെന്നുള്ളതും പോലീസുകാർ അവയെക്കുറിച്ചു അജ്ഞത നടിച്ചപ്പോൾ അവയുടെ ക്ലിപ്പിംഗുകൾ  അധികാരികളെ നിർബന്ധിച്ചു കാണിച്ച  ശേഷം ബി ജെ പി നേതാക്കൾക്കെതിരെ വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് കേസ്സെടുക്കാൻ കോടതി തന്നെ ആജ്ഞാപിച്ചു വെന്നതും ആശ്വാസകരമാണ്. മുസ്ലീങ്ങളെ ആവേശഭരിതരാക്കുന്ന  പ്രസംഗങ്ങൾ നടത്തിയതിന്റെ പേരിൽ മുസ്‌ലിം നേതാക്കൾക്കെതിരെയും , പൗരത്വ നിയമ ഭേദഗതിയെ വിമർശിക്കുന്ന നാടകം അവതരിപ്പിച്ചതിന് സ്കൂൾ വിദ്യാർഥികൾക്കെതിരെയും  രാജ്യദ്രോഹക്കുറ്റം ചുമത്താൻ മടിയില്ലാത്ത ഭരണകൂടം , ഉത്തരവാദപ്പെട്ട  മന്ത്രിമാരും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും  ഇന്ത്യയുടെ തലസ്ഥാനത്ത്  നിയമം കയ്യിലെടുക്കാനും ആക്രമണങ്ങൾ നടത്താനും ആൾക്കൂട്ടത്തെ ഒരു കൂസലുമില്ലാതെ  ആഹ്വാനം ചെയ്തപ്പോൾ അതിനു നേരെ കണ്ണടയ്ക്കുകയായിരുന്നു. ഹൈക്കോടതിയിലെ ഒരു ന്യായാധിപൻ തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തം നിർവ്വഹിക്കാൻ തയ്യാറായപ്പോൾ അദ്ദേഹത്തെ പെട്ടെന്ന് പഞ്ചാബിലേക്കു സ്ഥലം മാറ്റുകയും ചെയ്തു. ഇന്ത്യയുടെ ഭരണഘടനാപരമായ ജനാധിപത്യം മുൻപൊരിക്കലും ഇത്രയും ഗുരുതരമായ പ്രതിസന്ധി നേരിട്ടിട്ടില്ല.

ഡെൽഹിയിൽ എത്രയും പെട്ടെന്ന് സമാധാനം പുനഃസ്ഥാപിക്കാൻ അധികാരികളോട് ആവശ്യപ്പെടുന്നതോടൊപ്പം തന്നെ നീതിക്കായുള്ള സമരങ്ങൾ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടു കൊണ്ടുപോകേണ്ടതും ഇന്നത്തെ അടിയന്തര ആവശ്യമാണ്. കൊലയാളികളായ ആൾക്കൂട്ടങ്ങളെ  ഇളക്കിവിടുന്നവരേയും  വിദ്വേഷ കുറ്റകൃത്യങ്ങളിൽ നേരിട്ട് ഏർപ്പെടുന്നവരെയും ഒരുപോലെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതുണ്ട്. ഗുരുതരമായ പരിക്കുകൾഏറ്റവർക്ക് മതിയായ ചികിത്സയും സുരക്ഷിതത്വവും ഉറപ്പുവരുത്തണം. ആക്രമിക്കപ്പെട്ട കുടുംബങ്ങളിലെ അംഗങ്ങൾക്ക് പുനരധിവാസവും ഉപജീവനവും ഉറപ്പുവരുത്തുന്നതോടൊപ്പം ഉറ്റവരെ നഷ്ടപ്പെട്ടവർക്ക്‌   ഉചിതമായ നഷ്ടപരിഹാരം നൽകണം.       ഡെൽഹിയിൽ ക്രമാസമാധാനപാലനത്തിന്റെ ചുമതല വഹിക്കുന്ന കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി ഈ സംഭവപരമ്പരകളിലൂടെ  ഉണ്ടായ തന്റെ ഗുരുതരമായ വീഴ്ച യുടെ അടിസ്ഥാനത്തിൽ ഉടൻ രാജിവെക്കണം.  പ്രതിസന്ധിയുടെ നിർണ്ണായകമായ മുഹൂർത്തത്തിൽ ഡൽഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ എന്ന നിലയിൽ ആം ആദ്‌മി പാർട്ടി ഗവൺമെന്റിന്റെയും  പാർട്ടിയുടേയും റോളുകൾ തികച്ചും നിരാശാജനകമായിരുന്നു. ഡെൽഹിയിലെ സംസ്ഥാന  ഗവണ്മെന്റിനു ഡൽഹി പോലീസിന്റെ മേലെ നിയന്ത്രണാധികാരം ഇല്ലെന്നത് ഒരു വസ്തുതയാണെങ്കിലും , ഡെൽഹിയിലെ ജനങ്ങളോടുള്ള ഉത്തരവാദിത്തം പ്രസ്തുത സർക്കാരോ പാർട്ടിയോ വേണ്ടവിധത്തിൽ നിറവേറ്റി എന്ന് പറയാനാവില്ല. അതുകൊണ്ട് , അവർ  വിമർശനം അർഹിക്കുന്നില്ലെന്നർഥമില്ല. സ്ഥാപനങ്ങൾ ജനങ്ങളുടെ പ്രതീക്ഷകൾക്കൊത്തു അവയുടെ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പരാജയപ്പെടുമ്പോൾ അവസരത്തിനൊത്തു ഉയരേണ്ടത് ജനങ്ങൾ ആണ്. അതിനാൽ കൂട്ടക്കൊലകൾ സംഘടിപ്പിക്കുന്നവർക്കെതിരെ നിർണ്ണായക വിജയം നേടി ഡെൽഹിയിൽ സമാധാനവും നീതിയും കൊണ്ടുവരേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്തമാണ്. വർഗ്ഗീയ കലാപങ്ങൾക്കും ആൾക്കൂട്ട കൊലപാതകങ്ങൾക്കും നടുവിലും,  മുസ്ലീങ്ങളായ അയൽക്കാരുടെ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കാൻ പ്രയത്നിച്ച ഹിന്ദുക്കളുടേയും , അക്രമികളിൽനിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടോടിഎത്തിയ മുസ്ലീങ്ങൾക്ക് അഭയം നൽകിയ സിഖ് ഗുരുദ്വാരകളുടെയും  ഹൃദയസ്പർശിയായ അനുഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്.  ഭരണഘടനയെ സംരക്ഷിക്കാനുള്ള ജനകീയ പ്രക്ഷോഭങ്ങളുടെ തലസ്ഥാനമായി ഡെൽഹി അടുത്തകാലത്ത് മാറിയതുപോലെ , സമാധാനം പുനഃസ്ഥാപിക്കാനുള്ള പോരാട്ടത്തിൽ ഡെൽഹിയിലെ പ്രബുദ്ധമതികളും വിവേകശാലികളും ആയ പൗരസമൂഹവും പുരോഗമനകാരികളായ സാമൂഹ്യപ്രവർത്തകരും ഒരുമിച്ചു നിൽക്കേണ്ടത് അത്യാവശ്യമാണ്.