Friday 27 October 2023

 ഗാസയ്‌ക്കെതിരായ ഇസ്രായേലിന്റെ വംശഹത്യാ യുദ്ധം അവസാനിപ്പിക്കുക

...ഇന്ത്യയിൽ സംഭവിച്ചിരിക്കുന്ന മാറ്റം ഒരു നയപരമായ മാറ്റം എന്നതിലുപരിയാണ്. പ്രബലമായ ഇന്ത്യൻ മാധ്യമങ്ങൾ ഇസ്രായേലിന് അനുകൂലമായി അമിതാവേശത്തോടെ രംഗത്ത് വന്നത് ജിംഗോയിസത്തിൽ അവരും പങ്കാളിയായി മാറിയിരിക്കുന്നുവെന്നാണ് സൂചിപ്പിക്കുന്നത്. നിരവധി ടെലിവിഷൻ അവതാരകർ ഇസ്രായേലി പ്രചാരണത്തിൽ ചേരാൻ ഇസ്രായേലിലേക്ക് കുതിക്കുകയാണ്. ഗാസയെ അവർ ഏതാണ്ട് പൂർണ്ണമായും അദൃശ്യമാക്കിയിരിക്കുന്നു, ഗാസയിലെ സാധാരണ ജനങ്ങൾക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നത് സംബന്ധിച്ച ഏതെങ്കിലും തരത്തിലുള്ള ഉത്കണ്ഠയോ ഫലസ്തീനിയോടുള്ള ഐക്യദാർഢ്യമോ ഇന്ത്യൻ വൻകിട മാദ്ധ്യമങ്ങൾ കാട്ടുന്നില്ല എന്ന് മാത്രമല്ല, അവർ ഫലസ്തീനോട് അനുഭാവം പ്രകടിപ്പിക്കുന്ന എല്ലാവരേയും ഭീകരതയുടെയും രാജ്യദ്രോഹത്തിന്റെയും വക്താക്കളായി ചിത്രീകരിക്കുകയും ചെയ്യുന്നു. യുപിയിൽ, ഫലസ്തീനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാർച്ച് നടത്തിയതിന് എഎംയു വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു, ഇസ്രായേൽ അനുകൂല പൊതുയോഗങ്ങളും മാർച്ചുകളും സുഗമമാക്കുകയും സ്പോൺസർ ചെയ്യുകയും ചെയ്യുന്നുണ്ടെങ്കിലും ഗാസയിൽ സമാധാനം ആവശ്യപ്പെട്ട് യോഗത്തിൽ പങ്കെടുത്തതിന് ഡെൽഹിയിൽ പൗരന്മാരെ പോലീസ് തടഞ്ഞുവച്ചു. ഇസ്രയേലിലെയും ഗാസയിലെയും നിലവിലെ സാഹചര്യത്തെ കുറിച്ച് ധാരാളം വ്യാജ വാർത്തകളുടെ മുൻനിര ഉപഭോക്താവ്, വിതരണക്കാരൻ, നിർമ്മാതാവ് എന്നീ നിലകളിലും ഇന്ത്യ കുപ്രസിദ്ധമായിക്കഴിഞ്ഞു.
മോദി സർക്കാരും സംഘ്-ബിജെപി ബ്രിഗേഡും ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തെയും അതിന്റെ അനന്തരഫലങ്ങളെയും കാണുന്നത് വർഗീയ ധ്രുവീകരണം ആഴത്തിലാക്കാനും ഇന്ത്യയിൽ തീവ്രദേശീയതയുടെ ഉന്മാദം ആളിക്കത്തിക്കാനുമുള്ള മികച്ച അവസരമായിട്ടാണ്. നിർണ്ണായകമായ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുമ്പോൾ അത് ഉപയോഗിക്കാമെന്ന് അവർ കരുതുന്നു..


ML അപ്‌ഡേറ്റ് വോളിയം. 26, നമ്പർ 44
(24 - 30 ഒക്‌ടോബർ 2023 )
എഡിറ്റോറിയൽ
ക്‌ടോബർ 7-ന് ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ പൊടുന്നനെയുള്ള ആക്രമണത്തെത്തുടർന്ന് ഗാസയ്‌ക്കെതിരായ വംശഹത്യാ ആക്രമണം ഇപ്പോഴും തുടരുകയാണ്. . തുടർച്ചയായ കാർപെറ്റ് ബോംബിംഗും ഭക്ഷണം, വെള്ളം, ഇന്ധനം, വൈദ്യുതി, മരുന്നുകൾ എന്നിവയുൾപ്പെടെ എല്ലാ അവശ്യസാധനങ്ങൾക്കുമേലുമുള്ള സമ്പൂർണ്ണ ഉപരോധവും ഓരോ മണിക്കൂറിലും മരണസംഖ്യ വർദ്ധിപ്പിക്കുകയാണ്. 1,413 കുട്ടികളും 806 സ്ത്രീകളും ഉൾപ്പെടെ ഏകദേശം 3,420 സാധാരണക്കാരടക്കം 4,000 ഫലസ്തീനികൾ ഇസ്രായേൽ ആക്രമണത്തിന്റെ ആദ്യ പന്ത്രണ്ട് ദിവസങ്ങളിൽ കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോർട്ട്കൾ പറയുന്നത് . വടക്കൻ ഗാസയിലെ ജനങ്ങളോട് പലായനം ചെയ്യാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ഇസ്രായേൽ സൈന്യം വീടുകളും സ്കൂളുകളും ആസൂത്രിതമായി നശിപ്പിക്കുകയാണ്. ആശുപത്രികളെ പ്പോലും വെറുതെ വിടുന്നില്ല. അൽ-അഹിലി ആശുപത്രിയിൽ നടത്തിയ വ്യോമാക്രമണത്തിൽ രോഗികളും ഡോക്ടർമാരും നഴ്സുമാരും മറ്റ് ആശുപത്രി ജീവനക്കാരും ഉൾപ്പെടെ അഞ്ഞൂറോളം പേർ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഇസ്രായേൽ ഇപ്പോൾ വിസമ്മതിക്കുകയാണ്. ഇസ്രായേൽ നേതാക്കളുടെയും അധികാരത്തിലുള്ള ഉദ്യോഗസ്ഥരുടെയും നിഷേധ പ്രസ്താവനകൾ കൊണ്ട് സത്യം മൂടിവെക്കാൻ ശ്രമിക്കുമ്പോഴും, ഗാസയെ കൂട്ടിച്ചേർക്കുന്നതിനുള്ള സൈനിക ലക്ഷ്യം കൈവരിക്കുന്നതിന്ന് സ്വീകാര്യമായ മാർഗ്ഗം ആയി വംശഹത്യയെ അവർ കാണുകയാണ്.
ഇസ്രായേലി ആക്രമണത്തിന് ബൈഡൻ ഭരണകൂടത്തിന്റെയും അമേരിക്കയുടെ യൂറോപ്യൻ സഖ്യകക്ഷികളുടെയും പൂർണ പിന്തുണയുണ്ട്. ഉക്രെയ്‌നിന്റെ സ്വയം നിർണ്ണയാവകാശത്തിന്റെ സംരക്ഷണത്തിൽ ഉക്രെയ്‌നെ പിന്തുണക്കുന്ന നാറ്റോ സഖ്യം പലസ്തീനെ സംബന്ധിച്ചിടത്തോളം തികച്ചും വ്യത്യസ്തമായ ഒരു മാനദണ്ഡമാണ് സ്വീകരിച്ചിരിക്കുന്നത്. യുഎസിനെയും നാറ്റോയെയും സംബന്ധിച്ചിടത്തോളം, സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശമാണ് പ്രശ്‌നം, ഫലസ്തീൻ നിലവിലില്ലെന്നും നിലനിൽക്കാൻ അതിന് അവകാശമില്ലെന്നും ഇസ്രായേൽ പച്ചയായി പറയുന്നു. ഹോളോകോസ്റ്റിൽ 60 ലക്ഷം ജൂതന്മാരെ കൊല്ലുന്നതിന് മുമ്പ് നാസി ജർമ്മനി ഉപയോഗിച്ച അതേ ഭാഷയാണ് ഫലസ്തീനോട് ബന്ധപ്പെട്ട് ഇസ്രായേൽ ഉപയോഗിക്കുന്നത്. ഫലസ്തീനികൾക്കായി 'മനുഷ്യ മൃഗങ്ങൾ' അല്ലെങ്കിൽ 'ഇരുട്ടിന്റെ കുട്ടികൾ' തുടങ്ങിയ പദങ്ങൾ ഇസ്രായേൽ ഉപയോഗിക്കാത്ത സന്ദർഭങ്ങളിൽ , അവരെ തീവ്രവാദികൾ അല്ലെങ്കിൽ 'മനുഷ്യ കവചങ്ങൾ' എന്ന് വിളിക്കുന്നു. ഫലസ്തീനികളുടെ ജീവൻ രക്ഷിക്കാൻ അടിയന്തര വെടിനിർത്തൽ അല്ലെങ്കിൽ മാനുഷികമായ താൽക്കാലിക വിരാമം എന്ന യുഎൻ രക്ഷാസമിതിയുടെ ആഹ്വാനങ്ങളെ തടയാൻ യുഎസ് വീറ്റോ അധികാരം ഉപയോഗിച്ചു. നിലവിലെ സംഘർഷം നീട്ടാനും തീവ്രമാക്കാനും ഇസ്രായേലിനും യുഎസിനും താൽപ്പര്യമുണ്ട് - ഇസ്രായേൽ ഗാസയെ കൂട്ടിച്ചേർക്കാനും പരമാധികാര മാതൃരാജ്യത്തിനായുള്ള ഫലസ്തീൻ അന്വേഷണത്തെ തകർക്കാനും ആഗ്രഹിക്കുന്നു, അതേസമയം യുഎസ് അതിന്റെ ആഗോള മേധാവിത്വം ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നു.
ഇസ്രയേലിന്നുള്ള പിന്തുണയുടെ രൂപത്തിൽ ഏറ്റവും പ്രധാനപ്പെട്ട മാറ്റം ഉണ്ടായത് മോദി ഭരണത്തിൽ നിന്നാണ്. മണിപ്പൂരിൽ മാസങ്ങളായി തുടരുന്ന വംശീയ കലാപത്തെക്കുറിച്ച് സംസാരിക്കാൻ മെനക്കെടാത്ത ഇന്ത്യൻ പ്രധാനമന്ത്രി, പ്രശ്‌നബാധിത പ്രവിശ്യയിൽ ഒരിക്കൽ പോലും സന്ദർശനം നടത്തിയിട്ടില്ല . എന്നാൽ, ഫലസ്തീൻ പ്രശ്‌നത്തിന്റെ ചരിത്രപരതയെ പൂർണ്ണമായും ഇല്ലാതാക്കിക്കൊണ്ട് ഇസ്രായേലിന് ഇന്ത്യയുടെ പൂർണ പിന്തുണ നൽകാൻ മോദി തിടുക്കം കൂട്ടുകയായിരുന്നു. ഭീകരതയ്‌ക്കെതിരെ പോരാടുന്നതിന്റെ പേരിൽ, ഫലസ്തീന്റെ സ്വയം പ്രതിരോധത്തിന്റെയും സ്വയം നിർണ്ണയത്തിന്റെയും ന്യായമായ അവകാശത്തിന്റെ പ്രശ്നം പാടേ ഉപേക്ഷിക്കുകയാണ് മോദി ചെയ്യുന്നത്. ലോകം മുഴുവൻ ഇപ്പോൾ ഗാസയിലെ ഇസ്രായേൽ ആക്രമണത്തിലെ വംശഹത്യയുടെ ഭീഷണമായ തോതിലേക്കും രീതിയിലേക്കും ഉണർന്നിരിക്കുമ്പോൾ, മോദി സർക്കാരിനും സന്തുലനശ്രമത്തിന്റെ ഭാഗമായ ചില പ്രവർത്തനങ്ങൾ നടത്തേണ്ടിവന്നു, എന്നാൽ ഈ പ്രവൃത്തി കാതലായ ഒരു മാറ്റവും വരുത്താൻ കഴിയാത്തത്ര ദുർബലവും, ആത്മാർത്ഥതയില്ലാത്തതും ആണ്. നിരായുധരായ ഫലസ്തീനികൾ ദിനംപ്രതി കൊല്ലപ്പെടുകയും ഇസ്രായേൽ ആക്രമണകാരിയാണെന്ന് തിരിച്ചറിയാൻ സർക്കാർ വിസമ്മതിക്കുകയും ചെയ്യുമ്പോൾ ഫലസ്തീനികളുടെ ജീവഹാനിയിൽ അനുശോചനം രേഖപ്പെടുത്താൻ ഫലസ്തീൻ പ്രസിഡന്റിനോട് വൈകി നടത്തുന്ന ഫോൺ കോളോ , ദ്വിരാഷ്ട്രമെന്ന പരിഹാരത്തിനുള്ള ഇന്ത്യയുടെ പിന്തുണയുടെ ആവർത്തനമോ അർത്ഥശൂന്യമാണ്. ചുരുങ്ങിയ പക്ഷം , അടിയന്തരമായ വെടിനിർത്തലെങ്കിലും ഇസ്രായേലിനോട് ഇന്ത്യ ആവശ്യപ്പെടുകയാണ് വേണ്ടത്.
ഇന്ത്യയിൽ സംഭവിച്ചിരിക്കുന്ന മാറ്റം ഒരു നയപരമായ മാറ്റം എന്നതിലുപരിയാണ്. പ്രബലമായ ഇന്ത്യൻ മാധ്യമങ്ങൾ ഇസ്രായേലിന് അനുകൂലമായി അമിതാവേശത്തോടെ രംഗത്ത് വന്നത് ജിംഗോയിസത്തിൽ അവരും പങ്കാളിയായി മാറിയിരിക്കുന്നുവെന്നാണ് സൂചിപ്പിക്കുന്നത്. നിരവധി ടെലിവിഷൻ അവതാരകർ ഇസ്രായേലി പ്രചാരണത്തിൽ ചേരാൻ ഇസ്രായേലിലേക്ക് കുതിക്കുകയാണ്. ഗാസയെ അവർ ഏതാണ്ട് പൂർണ്ണമായും അദൃശ്യമാക്കിയിരിക്കുന്നു, ഗാസയിലെ സാധാരണ ജനങ്ങൾക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നത് സംബന്ധിച്ച ഏതെങ്കിലും തരത്തിലുള്ള ഉത്കണ്ഠയോ ഫലസ്തീനിയോടുള്ള ഐക്യദാർഢ്യമോ ഇന്ത്യൻ വൻകിട മാദ്ധ്യമങ്ങൾ കാട്ടുന്നില്ല എന്ന് മാത്രമല്ല, അവർ ഫലസ്തീനോട് അനുഭാവം പ്രകടിപ്പിക്കുന്ന എല്ലാവരേയും ഭീകരതയുടെയും രാജ്യദ്രോഹത്തിന്റെയും വക്താക്കളായി ചിത്രീകരിക്കുകയും ചെയ്യുന്നു. യുപിയിൽ, ഫലസ്തീനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാർച്ച് നടത്തിയതിന് എഎംയു വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു, ഇസ്രായേൽ അനുകൂല പൊതുയോഗങ്ങളും മാർച്ചുകളും സുഗമമാക്കുകയും സ്പോൺസർ ചെയ്യുകയും ചെയ്യുന്നുണ്ടെങ്കിലും ഗാസയിൽ സമാധാനം ആവശ്യപ്പെട്ട് യോഗത്തിൽ പങ്കെടുത്തതിന് ഡെൽഹിയിൽ പൗരന്മാരെ പോലീസ് തടഞ്ഞുവച്ചു. ഇസ്രയേലിലെയും ഗാസയിലെയും നിലവിലെ സാഹചര്യത്തെ കുറിച്ച് ധാരാളം വ്യാജ വാർത്തകളുടെ മുൻനിര ഉപഭോക്താവ്, വിതരണക്കാരൻ, നിർമ്മാതാവ് എന്നീ നിലകളിലും ഇന്ത്യ കുപ്രസിദ്ധമായിക്കഴിഞ്ഞു.
മോദി സർക്കാരും സംഘ്-ബിജെപി ബ്രിഗേഡും ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തെയും അതിന്റെ അനന്തരഫലങ്ങളെയും കാണുന്നത് വർഗീയ ധ്രുവീകരണം ആഴത്തിലാക്കാനും ഇന്ത്യയിൽ തീവ്രദേശീയതയുടെ ഉന്മാദം ആളിക്കത്തിക്കാനുമുള്ള മികച്ച അവസരമായിട്ടാണ്. നിർണ്ണായകമായ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുമ്പോൾ അത് ഉപയോഗിക്കാമെന്ന് അവർ കരുതുന്നു. ഹിറ്റ്‌ലറെയും മുസ്സോളിനിയെയും മാതൃകയാക്കിയും ജൂതന്മാർക്കെതിരായ നാസി വിദ്വേഷവും അക്രമവും ഹിന്ദുത്വത്തിന് 'ലാഭകരമായ' വിഭവങ്ങൾ ആക്കി പ്രയാണം ആരംഭിച്ച ആർഎസ്‌എസ് ഇപ്പോൾ ഇസ്രായേലുമായി ഇത്രയും ആഴത്തിലുള്ള പ്രത്യയശാസ്ത്രപരമായ അടുപ്പവും തന്ത്രപരമായ രാഷ്ട്രീയവും വളർത്തിയെടുത്തത് ചരിത്രത്തിലെ വിചിത്രമായ വിരോധാഭാസങ്ങളിലൊന്നാണ്. ഇസ്‌ലാമോഫോബിയയുടെ പൊതുഭൂമികയിൽ ഇസ്രായേലുമായി ഒത്തുചേരൽ ആണ് അതിന്റെ കാതലായ അംശം. ഇന്ത്യൻ എസ്റ്റാബ്ലിഷ്മെന്റ് ഇന്ന് ഇസ്രയേലുമായി പൂർണ്ണമായും താദാത്മ്യം പ്രാപിച്ചിരിക്കുന്നു. ഗവൺമെന്റിന്റെ നിലപാടുകളോടുള്ള ഏതൊരു വിയോജിപ്പും ഹമാസിന്റെയും ഭീകരതയുടെയും പിന്തുണയായി കണക്കാക്കപ്പെടുകയാണ്. ഇസ്രായേലുമായുള്ള ഈ താദാത്മ്യം പ്രാപിക്കൽ സ്വയം നിർണ്ണയാവകാശത്തിനായി പോരാടുന്ന ഒരു ജനതയുടെ വംശഹത്യയ്ക്കുള്ള അംഗീകാരമായി മാറുകയാണ്. അത്തരമൊരു നയത്തിന് അറബ് ലോകത്തെ നമ്മുടെ പരമ്പരാഗത സഖ്യകക്ഷികളിൽ നിന്ന് ഇന്ത്യയെ അകറ്റാനും സ്വാതന്ത്ര്യ സമരത്തിന്റെ കൊളോണിയൽ വിരുദ്ധ പാരമ്പര്യത്തെ തുരങ്കം വയ്ക്കാനും മാത്രമേ കഴിയൂ. അതിനാൽ , ഇന്ത്യൻ ജനത മോദി സർക്കാരിന്റെ ഈ ഇസ്രയേൽ അനുകൂല നിലപാട് തള്ളിക്കളയുകയും ഗാസയിൽ ഉടനടി വെടിനിർത്തൽ, ഫലസ്തീൻ പ്രദേശങ്ങളിലെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കുക, ഒരു പരമാധികാര മാതൃഭൂമിക്ക് വേണ്ടിയുള്ള പലസ്തീൻ ജനതയുടെ അവകാശത്തെ മാനിച്ചുകൊണ്ട് പോരാട്ടത്തിന്നുള്ള രാഷ്ട്രീയ പരിഹാരം എന്നിവയ്ക്കായുള്ള ആഗോള ശബ്ദത്തിൽ ചേരുകയും വേണം.

Friday 20 October 2023

 ഫലസ്തീൻ ഐക്യദാർഢ്യ പ്രസ്താവന

AICCTU (ആൾ ഇന്ത്യാ സെൻട്രൽ കൗൺസിൽ ഓഫ് ട്രേഡ് യൂണിയൻസ് )
20-10-2023
*അവശ്യ സാമഗ്രികൾ എത്തിക്കുന്നതിനുള്ള വിലക്ക് ഉടൻ നീക്കുക !*
*ഗസ്സ യ്ക്കും ഫസ്തീനിനും എതിരായ യുദ്ധം ഉടനടി അവസാനിപ്പിക്കുക !*
*എത്രയും പെട്ടെന്ന് വെടിനിർത്തൽ ഉറപ്പാക്കാൻ എല്ലാവിധ നയതന്ത്ര ശ്രമങ്ങളും ഇന്ത്യാ ഗവൺമെന്റ് നടത്തുക *
* പരമാധികാരപദവിയുള്ള ഒരു സ്വതന്ത്ര ഫലസ്തീനിന് രൂപം നൽകാനുള്ള സംഭാഷണത്തിന് തുടക്കമിടാൻ ഇസ്രയേലിന്റെ മേൽ സമ്മർദ്ദം നടത്തുക !*
ഫലസ്തീൻ ജനതയോട് ആൾ ഇന്ത്യാ സെൻട്രൽ കൗൺസിൽ ഓഫ് ട്രേഡ് യൂണിയൻസ് (AICCTU) സമ്പൂർണ്ണമായ ഐക്യദാർഢ്യം അറിയിക്കുന്നതോടൊപ്പം ആശുപത്രികളും, സ്കൂളുകളും , വീടുകളും, ജനങ്ങളേയും ആക്രമണലക്ഷ്യമാക്കി തുടർച്ചയായി ബോംബാക്രമണങ്ങൾ അഴിച്ചുവിട്ടും ഭക്ഷണ സാമഗ്രികളുടെ വിതരണവും , വെള്ളവും വൈദ്യുതിയും, ഇന്ധനവും മുടക്കിയും ഇസ്രായേൽ നടത്തുന്ന അതിഭീകരമായ യുദ്ധക്കുറ്റകൃത്യങ്ങൾക്കെതിരേ രംഗത്തുവരാൻ ലോകത്തിലെ തൊഴിലാളിവർഗ്ഗത്തെ ആഹ്വാനം ചെയ്യുന്നു. ധാരാളം കുട്ടികൾ അടക്കം നൂറുകണക്കിന് ഫലസ്തീനികളെ അധിനിവിഷ്ട വെസ്റ്റ് ബാങ്ക് പ്രദേശത്ത് തടവിൽ ആക്കിയിരിക്കുകയാണ്. ഗസ്സ യുടെ വടക്കൻ പകുതിയിൽ കഴിയുന്ന ദശലക്ഷക്കണക്കിന് ഫലസ്തീൻകാരോട് ഒഴിഞ്ഞുപോകാനുള്ള മുന്നറിയിപ്പ് നല്കിയപ്പോഴും ഇസ്രായേൽ തുടർച്ചയായുള്ള ബോംബ് വർഷം നിർത്താൻ ഇസ്രായേൽ തയ്യാറായില്ല. 1948 ൽ ദശലക്ഷക്കണക്കിന് ഫലസ്തീൻ ജനതയെ തുടച്ചു നീക്കുകയോ സ്വന്തം മണ്ണിൽ അഭയാർത്ഥികൾ ആക്കുകയോ ചെയ്യുന്നതിൽ കലാശിച്ച നക് ബാ വംശീയ ഉന്മൂലന പരിപാടി ആവർത്തിക്കാനുള്ള ശ്രമത്തിന്റെ വ്യക്തമായ സൂചനയാണ് ഇത് നൽകുന്നത്.
ഫലസ്തീൻ ജനതയ്‌ക്കെതിരെ ഇസ്രായേൽ നടത്തുന്ന വംശഹത്യായുദ്ധത്തിനു പിന്തുണ നൽകുകയും, അതിന് സഹായകമായ വിധത്തിൽ വൻതോതിൽ ആയുധങ്ങളും സൈനിക സഹായവും എത്തിക്കുകയും ചെയ്യുന്ന യു എസ് ന്റേയും പാശ്ചാത്യ സഖ്യശക്തികളുടേയും നയത്തെ ഞങ്ങൾ അപലപിക്കുന്നു. അധിനിവിഷ്ട ഗസ്സ യിലും വെസ്റ്റ് ബാങ്ക് പ്രദേശത്തും നടക്കുന്ന യുദ്ധക്കുറ്റകൃത്യങ്ങളിൽ അമേരിക്കയും പാശ്ചാത്യ സഖ്യശക്തികളും പങ്കാളികൾ ആവുകയാണ്.
ഇസ്രായേലിന്റെ നിഷ്ടുരമായ യുദ്ധത്തെ സഹായിക്കാൻ അവിടേക്ക് ആയുധങ്ങളും മറ്റ് സൈനിക സാമഗ്രികളും എത്തിക്കാനോ നിർമ്മിക്കാനോ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും ബഹിഷ്കരിക്കാൻ ലോകത്തിലെ തൊഴിലാളികളോടും അവരുടെ തൊഴിലാളിസംഘടനകളോടും ഫലസ്തീനിലെ ട്രേഡ് യൂണിയനുകൾ നടത്തിയ ആഹ്വാനത്തിന് ഞങ്ങൾ പൂർണ്ണ പിന്തുണ നൽകുന്നു.
ഫസ്തീനിലെ ജനതയ്ക്കു ഐക്യദാർഢ്യവുമായി ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഓരോ രാജ്യത്തും നൂറുകണക്കിനും ആയിരക്കണക്കിനുമായി ജനങ്ങൾ വലിയ റാലികളിൽ അണിനിരക്കുന്നുണ്ട്.
അവരേയെല്ലാം ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു. ഫ്രാൻസ് മുതൽ യു കെ വരേയും , ഈജിപ്ത് മുതൽ ഇന്ത്യ വരേയും മാത്രമല്ലാ , അമേരിക്കയിലെ അനേകം നഗരങ്ങളിൽ ഇസ്രായേലിന്റെ യുദ്ധത്തെ പ്രോത്സാഹിപ്പിക്കും വിധമുള്ള യു എസ് ഗവണ്മെന്റിന്റെ നയത്തെ ചോദ്യം ചെയ്തുകൊണ്ട് വലിയ ജനപങ്കാളിത്തത്തോടെ റാലികൾ നടന്നു.വാഷിങ്ങ്ടൺ ഡി സി യിലെ ക്യാപ്പിറ്റോളിനു പുറത്ത് ആയിരക്കണക്കിന് ജനങ്ങൾ പ്രതിഷേധം തുടരുമ്പോൾ, നാസി കൂട്ടക്കൊലയെ അതിജീവിച്ചവരുടെ പിൻ തലമുറയിൽപ്പെട്ടവരും യഹൂദ മതപണ്ഡിതരും ( റാബൈമാർ - Rabbi ) ആയ 500 ഓളം പ്രതിഷേധക്കാർ "ഗസ്സയെ ജീവിക്കാൻ അനുവദിക്കൂ" എന്ന മുദ്രാവാക്യം മുഴക്കുന്നത് ശ്രദ്ധേയമാണ്. അതുപോലെ പ്രധാനമന്ത്രി നെതന്യാഹുവിനെ അസന്ദിഗ്ധമായ ഭാഷയിൽ ശബ്ദം ഉയർത്തുന്ന ജനകീയപ്രതിഷേധങ്ങൾ ഇസ്രയേലിലും ഉയർന്നുവരുന്നുണ്ട് .
ഒരു സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാഷ്ട്രം അന്തിമ പരിഹാരമായിക്കാണാൻ കഴിയും വിധമുള്ള സംഭാഷണങ്ങൾക്ക് നേരിട്ട് തുടക്കംകുറിക്കാനുള്ള ആവശ്യം ഇസ്രായേൽ ഭരണകൂടത്തോട് ഇന്ത്യാ ഗവൺമെന്റ് ഉന്നയിക്കണം എന്ന് എഐസിസിടിയു ആവശ്യപ്പെടുന്നു.
അവശ്യ സാധനങ്ങൾ ഗാസയിലെത്തിക്കുന്നതിനുള്ള ഉപരോധം ഉടൻ നീക്കണമെന്നും ഗസ്സ യ്ക്കും ഫലസ്തീനിനും എതിരായ യുദ്ധം ഉടനടി അവസാനിപ്പിക്കണമെന്നും എഐസിസിടിയു ആവശ്യപ്പെടുന്നു.
ഫലസ്തീനിലെ ജനങ്ങൾക്കൊപ്പവും, യുദ്ധവെറിക്ക് എതിരായും , തങ്ങളുടെ സർക്കാരുകളും , തൊഴിലിടങ്ങളായ സൈനിക വ്യാവസായിക കോംപ്ലക്സ്കളും അനുവർത്തിക്കുന്ന ഇസ്രായേൽ അനുകൂല നയങ്ങൾക്കെതിരേയും നിലകൊള്ളാൻ ലോകത്തെമ്പാടുമുഉള്ള തൊഴിലാളിവർഗ്ഗത്തോട്‌ എഐസിസിടിയു ആഹ്വാനം ചെയ്യുന്നു.

Friday 13 October 2023


 *അധികാരത്തിന്റെ മുഖത്തു നോക്കി സത്യം പറയുന്നത് യഥാർത്ഥ പത്രപ്രവർത്തനമാണ്, തീവ്രവാദമല്ല*


ന്യൂസ്‌ക്ലിക്ക് എന്ന ഡിജിറ്റൽ വാർത്താ പോർട്ടലുമായി ബന്ധപ്പെട്ട അമ്പതോളം പത്രപ്രവർത്തകരുടെയും ജീവനക്കാരുടെയും വസതികളിൽ ഒക്ടോബർ 3-ന് അതിരാവിലെ നടത്തിയ റെയ്‌ഡുകൾ ഇന്ത്യയുടെ വിമർശനാത്മക മാദ്ധ്യമ ശബ്ദങ്ങൾക്ക് നേരെയുള്ള അങ്ങേയറ്റം ഹീനമായ ആക്രമണത്തിന്റെ സൂചനയാണ് നൽകിയത്. വിവിധ എൻസിആർ ലൊക്കേഷനുകളിൽ ന്യൂസ്‌ക്ലിക്ക് റെയ്ഡുകൾക്ക് മുന്നോടിയായി കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും മനുഷ്യാവകാശ പ്രചാരകർക്കും സാമൂഹ്യ പ്രവർത്തകർക്കും നേരെ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. ന്യൂസ്‌ക്ലിക്ക് മാദ്ധ്യമപ്രവർത്തകരെയും ജീവനക്കാരെയും മണിക്കൂറുകൾ നീണ്ട തെരച്ചിലുകൾക്കും ചോദ്യം ചെയ്യലിനും ശേഷം വിട്ടയച്ചപ്പോൾ, ന്യൂസ്‌ക്ലിക്കിന്റെ സ്ഥാപക എഡിറ്റർ പ്രബീർ പുർകായസ്ഥയെയും മുതിർന്ന അഡ്മിനിസ്‌ട്രേറ്റർ അമിത് ചക്രവർത്തിയെയും യുഎപിഎ പ്രകാരം കസ്റ്റഡിയിലെടുത്തു. ന്യൂസ്‌ക്ലിക്ക് റെയ്‌ഡുകൾക്ക് തൊട്ടടുത്ത ദിവസം, ഡിഎംകെ എംപി കെടി ജഗത്രക്ഷകൻ നികുതി വെട്ടിപ്പ് ആരോപിക്കപ്പെട്ട് തമിഴ്‌നാട്ടിൽ ഐടി റെയ്ഡിന് വിധേയനായപ്പോഴും, എക്സൈസ് അഴിമതിയുമായി ബന്ധപ്പെട്ട് എഎപി യിലെ നേതാവും രാജ്യസഭാ അംഗവും ആയ സഞ്ജയ് സിങ്ങിനെ അദ്ദേഹത്തിന്റെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തു. ഈ റെയ്ഡുകളും അറസ്റ്റുകളും നൈരാശ്യം പൂണ്ട അടിച്ചമർത്തലിന്റെ പുതിയതും കൂടുതൽ വ്യാപകവുമായ ഘട്ടത്തെ സൂചിപ്പിക്കുന്നു, നേരത്തെ ഭീമാ കൊറേഗാവ്, ഡൽഹി കലാപം എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ കേസുകളും അറസ്റ്റുകളുടെ ഒരു പരമ്പരയിലേക്ക് നയിച്ചത് ഓർക്കാവുന്നതാണ്.
ഭീമാ കൊറേഗാവ് കേസിലെന്നപോലെ, ന്യൂസ്‌ക്ലിക്ക് റെയ്ഡുകളിൽ ഡിജിറ്റൽ ഉപകരണങ്ങൾ ഭരണഘടനാ വിരുദ്ധമായി കണ്ടുകെട്ടി, പെഗാസസ് പോലുള്ള ചില സംശയാസ്പദമായ ഇസ്രായേലി സ്പൈവെയർ സാങ്കേതികവിദ്യയുടെ സഹായത്തോടെ മാദ്ധ്യമപ്രവർത്തകരെ കുടുക്കാൻ ഈ ഉപകരണങ്ങൾ ഉപയോഗിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. റെയ്ഡുകളുടെ രീതിയും ന്യൂസ്‌ക്ലിക്കിനെതിരായ എഫ്‌ഐആറിൽ യുഎപിഎ ചുമത്തിയതും കേസിന്റെ വിവരണവും എല്ലാം ചൂണ്ടിക്കാണിക്കുന്നത് അധികാരത്തോട് സത്യം പറയുന്ന യഥാർത്ഥ പത്രപ്രവർത്തനത്തെ തീവ്രവാദമായി ക്രിമിനൽവരിക്കാനുള്ള വൻ ഗൂഢാലോചനയാണ്. ഇത്തരം പത്രപ്രവർത്തനം വിദേശ താൽപ്പര്യങ്ങളാൽ നയിക്കപ്പെടുന്നതും ദേശവിരുദ്ധ അജണ്ട പിന്തുടരുന്നതുമായി ചിത്രീകരിക്കപ്പെടുന്നു. കർഷക പ്രസ്ഥാനം, സി‌എ‌എ വിരുദ്ധ പ്രസ്ഥാനം അല്ലെങ്കിൽ വർഗീയ കലാപം അല്ലെങ്കിൽ കൊവിഡ് പകർച്ചവ്യാധി എന്നിവ കൈകാര്യം ചെയ്യുന്നതിലെ ഭരണകൂടത്തിന്റെ പരാജയം തുറന്നുകാട്ടിയതിന്റെ പേരിലാണ് മാധ്യമപ്രവർത്തകരെ ദ്രോഹം അഴിച്ചുവിടുന്നത്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ നശിപ്പിക്കാനും തകർക്കാനുമുള്ള ഗൂഢാലോചനയായി കർഷകപ്രസ്ഥാനം വീണ്ടും അവതരിപ്പിക്കപ്പെടുകയാണ്. ഈ ആഖ്യാനം വഴി , അനുവദനീയമായ പത്രപ്രവർത്തനമെന്നതിനെ സർക്കാർ പ്രചാരണത്തിലേക്കും രാജ്യദ്രോഹത്തോടും ഭീകരതയോടുമുള്ള വിയോജിപ്പുകളിലേക്കും ചുരുക്കുകയാണ് ചെയ്യുന്നത്. ന്യൂസ്‌ക്ലിക്കിനെതിരായ ഏറ്റവും പുതിയ എഫ്‌ഐആർ വരുന്നത്
ഷാങ്ഹായ് ആസ്ഥാനമായുള്ള അമേരിക്കൻ കോടീശ്വരനും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ചൈനീസ് സ്റ്റേറ്റിന്റെയും വിദേശ പബ്ലിസിറ്റി പ്ലാറ്റ്‌ഫോമുകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ന്യൂയോർക്ക് ടൈംസിൽ ഒരു വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ്. സംശയാസ്പദമായ അമേരിക്കൻ കോടീശ്വരൻ നെവിൽ റോയ് സിംഗം, പുരോഗമന വൃത്തങ്ങളിൽ, പ്രത്യേകിച്ച് ബ്രസീൽ, ദക്ഷിണാഫ്രിക്ക, ഇന്ത്യ തുടങ്ങിയ ബ്രിക്‌സ് രാജ്യങ്ങളിൽ അന്താരാഷ്ട്ര ഫണ്ടിംഗ് ലിങ്കുകളുള്ള സോഷ്യലിസ്റ്റ് വിശ്വാസങ്ങളുള്ള ഒരു സോഫ്റ്റ്‌വെയർ സംരംഭകനായിട്ടാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഈ ഫണ്ടിംഗ് നെറ്റ്‌വർക്കിന്റെ ഗുണഭോക്താവായി ന്യൂസ്ക്ലിക്ക് പരാമർശിക്കപ്പെടുന്നു. 2020 ഓഗസ്റ്റിൽ ന്യൂസ്‌ക്ലിക്കിനെതിരെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം എഫ്‌ഡിഐ മാനദണ്ഡങ്ങൾ ലംഘിച്ചതിന് കേസ് ഫയൽ ചെയ്യുകയും 2021 ഫെബ്രുവരിയിൽ ED അതിന്റെ പരിസരത്ത് തിരച്ചിൽ നടത്തുകയും ചെയ്തു. ന്യൂസ്‌ക്ലിക്ക് എല്ലാ ആരോപണങ്ങളും നിരാകരിക്കുകയും , നിയമാനുസൃതമല്ലാത്ത ഒരു ഫണ്ടിങ്ങും ഉണ്ടായിട്ടില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. രാജ്യത്തെ നിയമം പാലിക്കൽ; എന്നാൽ ഇപ്പോൾ, NYT കഥയെ ആയുധമാക്കി, കേസിൽ UAPA പ്രയോഗിച്ചിരിക്കുന്നു. ന്യൂസ്‌ക്ലിക്കിന്റെ പത്രപ്രവർത്തന ഉള്ളടക്കത്തെ ആരോപണവിധേയമായ ചൈനീസ് അജണ്ടയും പ്രചാരണവുമായി ബന്ധിപ്പിക്കാനുള്ള ശ്രമം ചില ചൈനീസ് ഫണ്ടിംഗിന്റെയും ചൈനീസ് കമ്പനികളുടെ ഓഹരികളുടെയും അടിസ്ഥാനത്തിൽ ഇന്ത്യയിലെ സ്വതന്ത്ര പത്രപ്രവർത്തനത്തിന്റെയും സ്വതന്ത്ര മാധ്യമത്തിന്റെയും ആശയത്തെ അപകീർത്തിപ്പെടുത്താനുള്ള വൃത്തികെട്ട പദ്ധതിയാണ് ഇത്.
ന്യൂസ്‌ക്ലിക്കും ഇപ്പോൾ കർഷകപ്രസ്ഥാനവും ചൈനയുടെ ഗൂഢാലോചനയും വിദേശ ധനസഹായത്തോടെയുള്ള ഭീകരതയുമാണെന്ന് പ്രതിപാദിക്കുമ്പോഴും, ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കത്തെക്കുറിച്ചും ഇന്ത്യ-ചൈന നിയന്ത്രണ രേഖയ്ക്ക് ചുറ്റുമുള്ള ഇന്ത്യയുടെ നിയന്ത്രണം നഷ്ടമായതിനെ ക്കുറിച്ചും മോദി സർക്കാർ പൂർണ്ണമായും നിശ്ശബ്ദത പാലിക്കുകയാണ്. ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ചൈനീസ് മൊബൈൽ ഫോണുകൾ ഇന്ത്യയിൽ അവരുടെ വിപണി വിഹിതം വിപുലീകരിക്കുന്നു. ഈ കമ്പനികളിൽ ചില കമ്പനികൾക്കെതിരെ നികുതി വെട്ടിപ്പും മറ്റ് സാമ്പത്തിക ക്രമക്കേടുകളും ഉണ്ടെന്ന് ആരോപണങ്ങൾ ഉണ്ടെങ്കിലും, ഈ കമ്പനികൾ പ്രധാന കായിക മത്സരങ്ങൾ, പ്രബലമായ ടെലിവിഷൻ ചാനലുകളിലെ ഷോകൾ എന്നിവ സ്പോൺസർ ചെയ്യുന്നു, പിഎം കെയേഴ്സ് ഫണ്ടിലേക്ക് പണം സംഭാവന ചെയ്യുന്നു. ചൈനീസ് കമ്പനികളുടെ പരസ്യങ്ങൾ സ്വീകരിക്കുന്നത് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമായ ദേശവിരുദ്ധ നടപടിയാണെങ്കിൽ, ആദ്യം ഇന്ത്യൻ സർക്കാരാണ് ഉത്തരവാദികളാകേണ്ടത്!
മോദി ഗവൺമെന്റിന്റെ സെൽഫ് അഡ് വർടൈസ്മെന്റ് ഏറ്റെടുക്കാൻ വിസമ്മതിക്കുകയും പകരം അന്വേഷണം, കൃത്യത, അധികാരത്തോട് സത്യം പറയുക തുടങ്ങിയ പത്രപ്രവർത്തന തത്ത്വങ്ങളിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്ന മാദ്ധ്യമശബ്ദങ്ങളെ ഭയപ്പെടുത്താനും പീഡിപ്പിക്കാനും വേണ്ടി ചൈനീസ് പ്രോപഗാൻഡയുടെ ആരോപണം ഒരു സൂത്ര മാക്കിയിരിക്കുകയാണ് മോദി സർക്കാർ. മോദി ഗവൺമെന്റ് ഇന്ത്യയിലെ പ്രബലമായ 'മുഖ്യധാരാ' മാദ്ധ്യമങ്ങളെ ആസൂത്രിതമായി ഔദ്യോഗിക പ്രചാരണത്തിന്റെ അനുബന്ധമാക്കി മാറ്റുകയും, ഇന്ത്യയിലെ വൻകിട കോർപ്പറേറ്റുകൾ ഈ പ്രചാരണത്തിന് കൂട്ടുനിൽക്കുകയും ചെയ്യുകയായിരുന്നു. സാധാരണക്കാരുടെ ജീവിത പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടുന്നതിന് അടുത്ത കാലംവരെ അറിയപ്പെട്ടിരുന്ന NDTV എന്ന ഏക ടിവി ചാനലിനെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തതും, തുടർന്നുള്ള ചാനലിന്റെ പരിവർത്തനവും ഈ നഗ്നസത്യത്തിന്റെ പ്രത്യക്ഷമായ ഉദാഹരണമാണ്.
ഇത് മൂലം , വൻകിട മാധ്യമങ്ങളുടെ വിശ്വാസ്യത ഇല്ലാതാവുകയും കൂടുതൽ കൂടുതൽ ആളുകൾ വിവരങ്ങൾ ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമായി സോഷ്യൽ മീഡിയയിലേക്കും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്കും തിരിയുകയും ചെയ്യുന്ന സ്ഥിതിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കോർപ്പറേറ്റ്കൾക്ക് അനുകൂലമായി പാസ്സാക്കിയ മൂന്ന് കാർഷിക നിയമങ്ങളും ഇന്ത്യയുടെ കൃഷി കോർപ്പറേറ്റ് ഏറ്റെടുക്കുന്നതിനുള്ള പദ്ധതിയും തള്ളിക്കളഞ്ഞ കർഷക പ്രസ്ഥാനം "ഗോദി മീഡിയ" യെ വ്യക്തമായും നിരസിച്ചിരുന്നു. മാറിക്കൊണ്ടിരിക്കുന്ന ഈ മാദ്ധ്യമരംഗത്തെ കുറിച്ച് മോദി ഗവൺമെന്റിന് നല്ല ബോധ്യമുണ്ട്. അതുകൊണ്ടാണ് ഡിജിറ്റൽ രംഗത്തെ സ്വതന്ത്ര മാദ്ധ്യമ ഇടത്തെ അടിച്ചമർത്താനും അട്ടിമറിക്കാനുമുള്ള വഴികൾ തേടുന്നത്. സോഷ്യൽ മീഡിയയിൽ സ്വാധീനം ചെലുത്തുന്നവരിൽ പ്രത്യേകം തെരരഞ്ഞെടുത്തവരുമായുള്ള മോദി സർക്കാരിന്റെ വർദ്ധിച്ചുവരുന്ന തുറന്ന സഹകരണവും , സ്വതന്ത്ര പത്രപ്രവർത്തകർക്കെതിരായ പ്രതികാര പ്രചാരണവും ഇന്നത്തെ ഇന്ത്യയിൽ ജനോപകാരപ്രദമായ ജനാധിപത്യ അനുകൂല മാദ്ധ്യമങ്ങളുടെ അവശിഷ്ടമായ ഇടം അടിച്ചമർത്താനുള്ള രണ്ട് തലങ്ങളുള്ള മീഡിയാ മാനേജ്‌മെന്റ് തന്ത്രമാണ്. മാദ്ധ്യമങ്ങളുടെ അടിച്ചമർത്തലിനും പീഡനത്തിനുമൊപ്പം, ഇടതുപക്ഷത്തിന്റെയും മറ്റ് പുരോഗമന ശക്തികളുടെയും ജനപക്ഷ ലക്ഷ്യങ്ങളുടെയും ജനകീയ പ്രസ്ഥാനങ്ങളുടെയും മുഴുവൻ അജണ്ടയും വിദേശ താൽപ്പര്യങ്ങൾക്കനുസൃതമായി ഫണ്ട് ചെയ്ത് നയിക്കപ്പെടുന്ന ബൃഹത്തായ 'ദേശവിരുദ്ധ ഗൂഢാലോചന'യായി ചിത്രീകരിക്കാനുള്ള ആസൂത്രണം ആണ് വികസിപ്പിച്ചുവരുന്നത്. മാദ്ധ്യമങ്ങളിലെയും ബുദ്ധിജീവികളിലെയും നിരവധി ശബ്ദങ്ങൾ ഈ പദ്ധതിയെ ചെറുത്തുനിൽക്കുമ്പോൾ, ഇന്ത്യയുടെ ജനാധിപത്യ ഇടത്തിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കാൻ ഇന്ത്യയിലെ പീഡിപ്പിക്കപ്പെടുന്ന മാദ്ധ്യമപ്രവർത്തകർക്കും ആക്ടിവിസ്റ്റുകൾക്കും പിന്തുണയായി നിൽക്കാൻ സാധാരണ ജനങ്ങൾ രംഗത്ത് വരണം .
Like
Comment
Share

 സി പി ഐ (എം എൽ) കേന്ദ്ര കമ്മിറ്റി പ്രസ്താവന 11 ഒക്ടോബർ 2023

ഗാസയ്‌ക്കെതിരെ ഇസ്രായേൽ നടത്തുന്ന വംശഹത്യാ യുദ്ധം നിർത്തുക!

മാസിന്റെ സൈനിക ആക്രമണത്തെ അപലപിക്കുന്നത് ഇസ്രയേലിൻ കീഴിൽ ഫലസ്തീനികളുടെ ശാശ്വതമായ അടിമത്തത്തേയും ഫലസ്തീനിനെതിരായ ഇസ്രായേലിന്റെ യുദ്ധത്തെയും അംഗീകരിക്കുന്നവിധം ആവരുത്! സമാധാനത്തിനും രാഷ്ട്രീയ പരിഹാരത്തിനും വേണ്ടി ഇന്ത്യ പ്രവർത്തിക്കണം!
ഒക്‌ടോബർ 7 ന് ഇസ്രായേൽ മണ്ണിൽ ഹമാസ് ആരംഭിച്ച അപ്രതീക്ഷിത സൈനിക ആക്രമണം ഇസ്രായേലിന്റെ കേൾവികേട്ട രഹസ്യാന്വേഷണ സംവിധാനത്തിന്റേയും സുരക്ഷാ സംവിധാനത്തിന്റേയും ദൗർബ്ബല്യം തുറന്നുകാട്ടുകയും, ഇസ്രായേലിന്റെ സമീപകാല ചരിത്രത്തിൽ ഏറ്റവും വലിയ ജീവഹാനി ഇസ്രായേലികൾക്ക് വരുത്തിവെക്കുകയും ചെയ്തു. അന്താരാഷ്ട്ര സമൂഹം ഹമാസിന്റെ ആക്രമണത്തെയും അതിന്റെ നൃശംസതയേയും അപലപിച്ചപ്പോൾ, ഇസ്രായേൽ അതിനെ ഗാസയിലെ ജനങ്ങൾക്കെതിരെ വംശഹത്യ യുദ്ധം നടത്താനുള്ള ഒരു ഒഴിവുകഴിവാക്കി മാറ്റുകയാണ്. ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ഫലസ്തീനികളെ 'മനുഷ്യ മൃഗങ്ങൾ' എന്ന് വിളിക്കുന്നു, ഗാസയിൽ പ്രഖ്യാപിച്ച 'യുദ്ധത്തിന്റെ അവസ്ഥ' എല്ലാ ഭക്ഷ്യസാമഗ്രികളുടെയും വിതരണവും വെള്ളവും വൈദ്യുതിയും ഇന്ധനവും നിർത്തുന്നത് ഉൾപ്പെടെയുള്ള നടപടികൾ ആണ്. കൂടാതെ ആശുപത്രികൾ, സ്കൂളുകൾ, വീടുകൾ എന്നിവ ലക്ഷ്യമിട്ടുള്ള ബോംബാക്രമണം.
ഗാസയിലെ ജനസാന്ദ്രതയേറിയ 'തുറന്ന കോൺസെൻട്രേഷൻ ക്യാമ്പിൽ' പകുതിയോളം കുട്ടികൾ ഉൾപ്പെടെ കുടുങ്ങിക്കിടക്കുന്ന രണ്ടു ദശലക്ഷത്തിലധികം ആളുകളുടെ ജീവൻ രക്ഷിക്കാൻ ഇടപെടാൻ ഞങ്ങൾ അന്താരാഷ്ട്ര സമൂഹത്തോടും ഐക്യരാഷ്ട്രസഭയോടും അഭ്യർത്ഥിക്കുന്നു, ലജ്ജാകരമെന്നു പറയട്ടെ, യുഎസ് ഭരണകൂടവും അതിന്റെ സഖ്യകക്ഷികളും ഇസ്രയേലിനുള്ള സൈനിക പിന്തുണ വീണ്ടും വർദ്ധിപ്പിക്കുന്നതും കൂടുതൽ യുദ്ധക്കുറ്റങ്ങൾ ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കുന്നതും നാം കാണുന്നു.
ഇസ്രയേലി ബന്ദികളുടെ ഗതിയെക്കുറിച്ചുള്ള പ്രകോപനപരമായ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ ജാഗ്രത പുലർത്താൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു, അവയിൽ ചിലത് പ്രകടമായും ഇന്ത്യയിൽ സംഘപരിവാർ വൃത്തങ്ങളിൽ നിന്നും ഉത്ഭവിച്ചതാണ്. പിടിക്കപ്പെട്ട ഓരോ ഇസ്രായേലി സൈനികനെയും മോചിപ്പിക്കുന്നതിന് 1000 പലസ്തീൻ രാഷ്ട്രീയ തടവുകാരെ കൈമാറാൻ ഇസ്രായേൽ തയ്യാറായ മുൻകാല അനുഭവങ്ങളാണ് വലിയ തോതിൽ ഇസ്രായേലികളെ ബന്ദികളാക്കാൻ ഇപ്പോൾ ഹമാസിനെ പ്രേരിപ്പിച്ചതെന്ന് തോന്നുന്നു. ഒരു കുറ്റവും ആരോപിക്കപ്പെടാത്തവരും, വർഷങ്ങളായി പീഡിപ്പിക്കപ്പെടുകയും ഇസ്രായേൽ ജയിലുകളിൽ അടയ്ക്കപ്പെടുകയും ചെയ്യുന്ന അനേകം കുട്ടികളും ഉൾപ്പെടെ എല്ലാ ഫലസ്തീൻ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കണമെന്നതാണ് ഇത്തവണത്തെ ആവശ്യം.
ഹമാസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച നരേന്ദ്ര മോദി ഗാസയിൽ ഇസ്രായേൽ പ്രഖ്യാപിച്ച വംശഹത്യാ യുദ്ധത്തെക്കുറിച്ച് മൗനം പാലിക്കുകയാണ്. ഫലസ്തീനിലെ കൊളോണിയൽ അധിനിവേശത്തിന്റെ നീണ്ട ചരിത്രവും അവിടത്തെ ജനങ്ങളെ അടിച്ചമർത്തുന്നത് അവസനമില്ലാതെ തുടരുന്നതും കണക്കിലെടുക്കുമ്പോൾ, പരമാധികാര മാതൃരാജ്യത്തിലേക്കുള്ള ഫലസ്തീനികളുടെ അവകാശം ഉയർത്തിപ്പിടിച്ചുകൊണ്ട് ഒരു രാഷ്ട്രീയ പരിഹാരം തേടാൻ സഹായിക്കുക എന്നതാണ് ഇന്ത്യയുടെ സ്വീകാര്യമായ പങ്ക്, അത് സമാധാനത്തിലേക്കുള്ള സാധ്യമായ ഏക പാതയാണ്.
ഇന്ത്യയിലെ ഭീകരാക്രമണങ്ങളും ഇപ്പോഴത്തെ ഹമാസ് ആക്രമണവും തമ്മിൽ തെറ്റായ സമാന്തരം വരയ്ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അപ്പോഴും, മോദി സർക്കാരും ബിജെപിയും ഫലസ്തീനികൾക്കെതിരായ അധിനിവേശത്തിനും കുറ്റകൃത്യങ്ങൾക്കും നേരെ കണ്ണടച്ചിരിക്കുകയാണ്. കൂടാതെ, ഇന്ത്യയിൽ മുസ്ലീം സമുദായത്തിനെതിരായ വിദ്വേഷത്തിന്റെ തീജ്വാലകൾ കൂടുതൽ ആളിക്കത്തിക്കാൻ ഈ സാഹചര്യത്തെ ഉപകരണമാക്കാൻ ശ്രമിക്കുകയാണ് അവർ ചെയ്യുന്നത്. പലസ്തീനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന് അലിഗഡ് മുസ്ലീം സർവകലാശാലയിലെ വിദ്യാർത്ഥികൾക്കെതിരെ കേസ് ചുമത്തി. ഒരു യുപി മന്ത്രി എഎംയുവിനെ തീവ്രവാദ കേന്ദ്രമാണെന്ന് വിശേഷിപ്പിക്കുകയുണ്ടായി. ഫലസ്തീനുമായുള്ള ഐക്യദാർഢ്യ പ്രകടനങ്ങളെ ഭീകരവാദമായും 'ജിഹാദ്' ആയും മുദ്രകുത്തുകയാണ്.
ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയ അതേ സമയത്താണ് ഫലസ്തീന്റെ അടിമത്തം ആരംഭിച്ചതെന്ന് നാം ഓർക്കണം. ഫലസ്തീൻ വിഷയത്തിൽ അനുഭാവ നിലപാടോടെ വോട്ട് ചെയ്തുപോരുന്ന ഒരു രാജ്യമാണ് സ്വതന്ത്ര ഇന്ത്യ. വാജ്പേയി സർക്കാരും ഈ പരമ്പരാഗത ഇന്ത്യൻ നിലപാട് നിലനിർത്തിയിരുന്നു. എന്നാൽ, ഇന്ത്യയെ ഇസ്രയേലിന്റെ തന്ത്രപരമായ സഖ്യകക്ഷിയാക്കി മാറ്റിക്കൊണ്ട് ഇന്ത്യയുടെ സ്ഥിരതയുള്ള നയസമീപനത്തിൽ അടിമുടി മാറ്റം വരുത്താനാണ് മോദി സർക്കാർ ഇന്ന് ശ്രമിക്കുന്നത്.
ഇസ്രായേലിനെതിരായ സൈനിക ആക്രമണത്തെ അപലപിക്കുന്നത് ഗാസയ്ക്കും അടിച്ചമർത്തപ്പെട്ട ഫലസ്തീൻ ജനതയ്ക്കുമെതിരായ ഇസ്രായേലിന്റെ വംശഹത്യാ യുദ്ധത്തെ അംഗീകരിക്കുന്നതിനോ കൂട്ടുനിൽക്കുന്നതിനോ ആയി അധഃപതിക്കരുത്. സംഘർഷം വർദ്ധിപ്പിക്കുന്നത് ഉടനടി അവസാനിപ്പിക്കുന്നതിനും വെടിനിർത്തൽ നടപ്പാക്കുന്നതിനും സമാധാനം നടപ്പാക്കുന്നതിനും പരമാധികാര മാതൃരാജ്യത്തിൽ ഫലസ്തീനികളുടെ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ പരിഹാരത്തിനും വേണ്ടിയകണം ഇന്ത്യൻ വിദേശനയം പ്രവർത്തിക്കുന്നത്.

Sunday 8 October 2023

 ബിഹാർ ജാതി സർവേ രാജ്യവ്യാപകമായി പുതുക്കിയ ജാതി സെൻസസിന്റെയും വിപുലീകരിച്ച സംവരണത്തിന്റെയും ആവശ്യകത അടിവരയിടുന്നു

ML അപ്‌ഡേറ്റ് വോളിയം. 26 , നമ്പർ 41 (03 ഒക്‌ടോബർ - 09 ഒക്‌ടോബർ 2023)
ബിഹാർ ജാതി സെൻസസ്

ശാബ്ദകാല സെൻസസ് നടത്തുന്നതിൽ നരേന്ദ്ര മോദി സർക്കാർ പരാജയപ്പെട്ട ഒരു സമയത്ത്, ബിഹാർ മുന്നോട്ട് നീങ്ങുകയും സംസ്ഥാനത്തെ ജനസംഖ്യയുടെ ജാതി സർവേ നടത്തുകയും ചെയ്തു. അത് മുടക്കാൻ , അല്ലെങ്കിൽ അതിന്റെ കണ്ടെത്തലുകളുടെ പ്രസിദ്ധീകരണമെങ്കിലും തടയാൻ ബി.ജെ.പി.യുടെ ഭാഗത്ത്‌ നിന്നുണ്ടായ കഠിനമായ ശ്രമങ്ങളെ അതിജീവിച്ചുകൊണ്ട്, , ജാതി സർവേ വിജയകരമായി പൂർത്തിയാക്കി, സ്ഥിതിവിവരക്കണക്കുകളുടെ മൊത്തത്തിലുള്ള സംഗ്രഹവുമായി പൊതുജനങ്ങളിലേക്ക് പോകാൻ ബിഹാർ സർക്കാർ തെരഞ്ഞെടുത്തത് 154-ാമത് ഗാന്ധിജയന്തി ആയിരുന്നു.
സർവ്വേയുടെ വിശദമായ സാമൂഹിക-സാമ്പത്തിക കണ്ടെത്തലുകൾക്കായി നമ്മൾ കാത്തിരിക്കുമ്പോഴും, ബിഹാറി സമൂഹത്തിന്റെ ജാതി-സമുദായ ഘടനയുടെ ഉൾക്കാഴ്ച നൽകുന്ന സംഗ്രഹിത ചിത്രം ഇതിനകം തന്നെ മുന്നിൽ വന്നുകഴിഞ്ഞു. സംഘ് ബ്രിഗേഡിന്റെ ഇഷ്ടപ്പെട്ട പ്രൊപ്പഗാൻണ്ട പോയിന്റുകളിലൊന്ന് മുസ്ലീം ജനസംഖ്യാ വിസ്ഫോടനവും ബംഗ്ലാദേശ് നുഴഞ്ഞുകയറ്റവും എന്ന് വിളിക്കപ്പെടുന്നതിനെ ചുറ്റിപ്പറ്റിയാണ്. ബിഹാർ സർവ്വേ ഈ സംഘി പ്രചാരണത്തെ പൊളിച്ചടുക്കുകയും സംസ്ഥാനത്ത് മുസ്ലീം ജനസംഖ്യയുടെ അനുപാതം പഴയത്പോലെ 17% ആയി തുടരുന്ന അവസ്ഥ എടുത്തുകാട്ടുകയും ചെയ്യുന്നു.
സർവ്വേ വെളിപ്പെടുത്തിയ ജാതി വേർതിരിവ് രാജ്യവ്യാപകമായി ജാതി സെൻസസ് എന്ന ആവശ്യത്തിന് അനിഷേധ്യമായ വിശ്വാസ്യത നൽകുന്നു, അത് സംവരണ ഫോർമുലയെ യുക്തിക്കു നിരക്കുന്നതാക്കാനുള്ള അടിയന്തരമായ ആവശ്യങ്ങൾക്ക് വഴിയൊരുക്കും. ബിഹാർ സർവേ കണക്കുകൾ പ്രകാരം , ഒ ബി സി സമൂഹങ്ങൾ മൊത്തം ജനസംഖ്യയുടെ 64 ശതമാനത്തിനടുത്തും പൊതുവിഭാഗം 16 ശതമാനത്തിൽ താഴെയുമാണ്. എന്നിരുന്നാലും ഇപ്പോൾ നടപ്പുള്ള സംവരണ നയം ഈ സംഖ്യാ സന്തുലനത്തിൽ നിന്ന് ചേരാത്തതും, തികച്ചും വ്യത്യസ്തവുമാണ്.
OBC സംവരണത്തിന്റെ നിലവിലെ ശതമാനം 27% ആണ്, ഇത് OBC ജനസംഖ്യയുടെ പകുതിയിൽ താഴെയാണ്. ഇതിനു വിപരീതമായി, പൊതുവിഭാഗം ജനസംഖ്യയ്ക്ക് ഇപ്പോൾ 10% സംവരണം (സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നോക്ക ജാതിവിഭാഗങ്ങളുടെ പേരിൽ സംവരണം ചെയ്തിരിക്കുന്നത്) ലഭിക്കുന്നു. SC/ST/OBC വിഭാഗങ്ങൾ EWS ക്വോട്ടയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിനാൽ, ഇത് ഫലത്തിൽ പൊതുവിഭാഗത്തിനുള്ള സംവരണത്തിന് തുല്യമാണ്. പൊതുവിഭാഗം സീറ്റുകളിലേക്ക് ആനുപാതികമായതിൽ കൂടുതൽ പ്രവേശനം അനുവദിക്കപ്പെട്ടിരിക്കുന്നു എന്നാണ് ഇതിന് അർത്ഥം.
2011 ലെ സെൻസസ് ജാതി വിവരങ്ങളും അനുബന്ധ സാമൂഹിക-സാമ്പത്തിക വിശദാംശങ്ങളുടെ വിവരങ്ങളും ശേഖരിച്ചിരുന്നു, എന്നാൽ കണക്കുകൾ പരസ്യമാക്കിയിട്ടില്ല. 2021-ൽ ദശവത്സര സെൻസസ് നടത്താനുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടു. ഇതിനർത്ഥം വിഭവങ്ങളുടെ യുക്തിസഹമായ വിനിയോഗത്തെയും സാമൂഹിക സമത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്ഥിരീകരണ നടപടി നടപ്പാക്കുന്നതിനെയും ബാധിക്കുന്ന ഒരു വലിയ സ്ഥിതിവിവരക്കണക്കുകളിൽ വലിയ ശൂന്യത ഉണ്ടെന്നാണ്. ജാതി സെൻസസിന് സംവരണ നയരൂപീകരണത്തിന്റെ യുക്തി നിശ്ചയിക്കുന്നതുമായുള്ള ബന്ധം വളരെ സ്പഷ്ടമാണ്.
സംവരണ നയത്തിലെ അപാകതകളും SC/ST/OBC സമുദായങ്ങളിലെ വലിയ വിഭാഗങ്ങൾക്കിടയിലുള്ള വ്യാപകമായ ധാരണയും യാഥാർത്ഥ്യവും ഉപയോഗിച്ച് ബി.ജെ.പി നടത്തുന്ന കളി സംവരണത്തിന് അവകാശവാദം ഉന്നയിക്കുന്നവരെ സമൂഹ്യമായി ഉപവിഭജിക്കുന്ന 'സോഷ്യൽ എഞ്ചിനീയറിംഗിന്റെ' ഒരു വിചിത്ര മാതൃക വികസിപ്പിക്കാൻ വേണ്ടിയാണ്. സംവരണം വിപുലീകരിക്കുന്നതിനും നടപ്പാക്കൽ മെച്ചപ്പെടുത്തുന്നതിനുപകരം, വിവിധ ഗ്രൂപ്പുകളെ തെരഞ്ഞുപിടിച്ചുള്ള ഉൾച്ചേർക്കലിന്റെയും , പ്രദര്ശനത്തിന്റെയും അടിസ്ഥാനത്തിലാണ് ബിജെപി മോഡൽ സോഷ്യൽ എഞ്ചിനീയറിംഗ് പ്രവർത്തിക്കുന്നത്. അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ, ബി.ജെ.പി നിയമസഭാ കക്ഷികൾക്കുള്ളിലെ ഒ.ബി.സി എം.എൽ.എമാരുടെയും എം.പിമാരുടെയും എണ്ണം ചൂണ്ടിക്കാട്ടി ബ്യൂറോക്രസിയുടെ ഉയർന്ന തലങ്ങളിൽ ഒ.ബി.സി പ്രാതിനിധ്യത്തിന്റെ അഭാവത്തെക്കുറിച്ചുള്ള ചർച്ച നിശബ്ദമാക്കാൻ അമിത് ഷാ ശ്രമിച്ചു.
മോദിയെ ഒബിസി പ്രധാനമന്ത്രിയായും മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയോ ഇപ്പോഴത്തെ രാഷ്ട്രപതി ദ്രൗപതി മുർമുവിനെയോ പട്ടികജാതി/പട്ടികവർഗ ശാക്തീകരണത്തിന്റെ പ്രതീകങ്ങളായി ഉയർത്തിക്കാട്ടിക്കൊണ്ട് SC/ST/OBC കളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തെക്കുറിച്ച് ബിജെപി ഉയർന്ന അവകാശവാദങ്ങൾ ഉന്നയിക്കുമ്പോഴും, അത് എല്ലാ വിഭാഗങ്ങളുടേയും സംവരണാവകാശങ്ങളെ തുരങ്കംവയ്ക്കുന്ന തിരക്കിലാണ്. സാധ്യമായ മാർഗങ്ങൾ. വലിയ പിന്നാക്കാവസ്ഥകളും പഴുതുകളും നിലവിലുള്ള സംവരണ നയങ്ങളുടെ നിർവ്വഹണത്തെ ബാധിക്കുമ്പോഴും പിൻവാതിൽ നിയമനങ്ങൾ പ്രോത്സാഹിപ്പിച്ച് സംവരണത്തെ മറികടക്കാനുള്ള വഴി ബിജെപി കണ്ടെത്തി. ആർഎസ്‌എസിന്റെ പ്രത്യയശാസ്ത്ര നിയന്ത്രണവും വിശേഷാധികാരമുള്ളവരുടെ ആധിപത്യവും ഉറപ്പാക്കുന്ന തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥികളാൽ ബ്യൂറോക്രസിയുടെ ഉന്നത തലങ്ങൾ നിറഞ്ഞിരിക്കുന്നു. വിവേചനരഹിതമായ സ്വകാര്യവൽക്കരണത്തിന്റെ തുടർച്ചയായ വിപുലീകരണം സർക്കാർ ജോലികളുടെ ലഭ്യമായ ശേഖരം ചുരുക്കുകയും ഉന്നത വിദ്യാഭ്യാസ രംഗത്ത് നിന്ന് വ്യവസ്ഥാപിതമായി അവരെ ഒഴിവാക്കിക്കൊണ്ട് അവ നേടാനുള്ള ദരിദ്ര വിഭാഗങ്ങളുടെ ശേഷിയെ ദുർബ്ബലപ്പെടുത്തുകയും ചെയ്യുന്നു.
വനിതാ സംവരണ വിഷയത്തിൽ മോദി സർക്കാർ നടത്തിയ ദുരുദ്ദേശപരമായ രാഷ്ട്രീയക്കളികൾ ഇതിനകം തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്. സംഘ് ബ്രിഗേഡിന്റെ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ താൽപ്പര്യങ്ങൾ കാത്തുസൂക്ഷിക്കുന്ന മനുവാദി കാമ്പിനെ വെല്ലുവിളിക്കേണ്ടതിന്റെ ആവശ്യകതയ്ക്കാണ്‌ ബീഹാർ ജാതി സർവേ ഇപ്പോൾ അടിവരയിടുന്നത്. സംവരണത്തിന്റെ വിപുലീകൃത ചട്ടക്കൂടിലേക്കും പൊതുമേഖലയുടെ പുനരുജ്ജീവനവും വിദ്യാഭ്യാസ-ആരോഗ്യ പരിപാലനത്തിന്റെ സ്വകാര്യവൽക്കരണനയങ്ങൾ മാറ്റിമറിക്കുന്ന സാമ്പത്തിക നയത്തിന്റെ പുനർനിർമ്മാണത്തിലേക്കും നയിക്കുന്ന പുതുക്കിയ രാജ്യവ്യാപകമായ ജാതി സെൻസസ്, ഇന്ത്യയിലെ അടിച്ചമർത്തപ്പെട്ടവർക്കും സാമൂഹികവും സാമ്പത്തികവുമായ നീതി ഉറപ്പാക്കാനുള്ള വഴിയാണ്. ദശലക്ഷങ്ങളെ ചൂഷണം ചെയ്തുകൊണ്ട് തുടരുന്ന മോദി ഭരണത്തെ താഴെയിറക്കുക എന്നത് ഈ ദിശയിലുള്ള ആദ്യ നിർണായക ചുവടുവയ്പായിരിക്കണം.