Tuesday 25 May 2021

ലക്ഷദ്വീപിനൊപ്പം നിൽക്കുക : പ്രഫുൽ ഖോദാ പട്ടേലിനെ ഉടൻ പിൻവലിക്കുക 

സിപിഐ എംഎൽ കേന്ദ്ര കമ്മിറ്റി പ്രസ്താവന ,
ന്യൂ ഡെൽഹി , 25 05 -2021 


കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെ ജനതയുടെ ഫെഡറൽ അവകാശങ്ങൾക്കും തനതു സാംസ്‌കാരിക പൈതൃകത്തിനും എതിരായി അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ നേതൃത്വത്തിൽ തുറന്ന ആക്രമണങ്ങൾ അഴിച്ചുവിട്ടിരിക്കുന്ന ഈ സന്ദർഭത്തിൽ സി പി ഐ എം എൽ ദ്വീപ് ജനതയ്‌ക്കൊപ്പം നിൽക്കുന്നു.
നാഗരാസൂത്രണത്തിന്റെ പേരിലോ മറ്റ് വികസനപ്രവർത്തനങ്ങളുടെ പേരിലോ ദ്വീപ് നിവാസികളുടെ ഭൂമി തട്ടിയെടുക്കാനും അവരെ എങ്ങോട്ടുവേണമെങ്കിലും മാറ്റിപ്പാർപ്പിക്കാനും അഡ്മിനിസ്ട്രേറ്റർക്ക് അധികാരം നൽകുന്ന പുതിയ കരട് റെഗുലേഷൻ ആയ ലക്ഷദ്വീപ് ഡെവലപ്മെന്റ്റ് അതോറിറ്റി റെഗുലേഷൻ -2021 ( Draft LDAR -2021 ) പിൻവലിക്കാൻ ഞങ്ങൾ ആവശ്യപ്പെടുന്നു.
ഏതൊരു വ്യക്തിയെയും പരസ്യമായി ഒരു അറിയിപ്പുമില്ലാതെ ഒരു വർഷംവരെ തടവിൽ വെക്കാൻ ഭരണകൂടത്തിന് അധികാരം നൽകുന്ന ഒരു നിയമം ആണ് 2021 ജനുവരിയിൽ നിലവിൽ വന്ന പ്രിവെൻഷൻ ഓഫ് ആന്റി സോഷ്യൽ ആക്ടിവിറ്റിസ്‌ ആക്ട് (PASA ). തികച്ചും ഭരണഘടനാവിരുദ്ധമായ ഈ നിയമം പിൻവലിക്കാൻ ഞങ്ങൾ ആവശ്യപ്പെടുന്നു.
ലക്ഷദ്വീപ് ആനിമൽ പ്രിസർവേഷൻ റെഗുലേഷൻ എന്ന പേരിൽ ബീഫ് നിരോധനം ലക്ഷ്യമാക്കുന്ന മറ്റൊരു ഡ്രക്കോണിയൻ നിയമത്തിന്റെ കരട് തയ്യാറായിരിക്കുന്നു. ഇത് ഉടൻ പിൻവലിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. കൂടാതെ , സ്കൂൾ ഉച്ചഭക്ഷണത്തിൽ മാംസാഹാരം ഒഴിവാക്കാൻ ഉള്ള നീക്കം ഉൾപ്പെട്ട നടപടികൾ ലക്ഷദ്വീപിലെ ജനതയുടെ ഭക്ഷണ സംസ്കാരത്തിന് മേലെയുള്ള സംഘപരിവാർ കടന്നാക്രമണത്തിന്റെ പ്രത്യക്ഷ ഉദാഹരണങ്ങൾ ആണ്.
പഞ്ചായത്ത് ഭരണസംവിധാനം സംബന്ധിച്ച ഒരു കരട് വിളംബരത്തിൽ പറയുന്നത് രണ്ടിൽ കൂടുതൽ സന്താനങ്ങളുള്ളവർക്ക് പഞ്ചായത്ത് മെമ്പർമാരാവുന്നതിന് അയോഗ്യത കല്പിക്കും എന്നാണ് . കൂടാതെ, വിദ്യാഭ്യാസം, ആരോഗ്യം, മത്സ്യബന്ധനപ്രവർത്തനങ്ങൾ, മൃഗപരിപാലനം തുടങ്ങിയ എല്ലാ മേഖലകളിലും പഞ്ചായത്തിന്റെ അധികാരങ്ങൾ എടുത്തുകളഞ്ഞ് അവയെല്ലാം കേന്ദ്ര സർക്കാർ നിയമിക്കുന്ന അഡ്മിനിസ്ട്രേറ്ററിൽ നിക്ഷിപ്തമാക്കാനുള്ള നിർദേശങ്ങൾ ആണ് കരട് പഞ്ചായത്ത് നോട്ടിഫിക്കേഷനിലുള്ളത് .
മേൽപ്പറഞ്ഞ എല്ലാ നിയമനടപടികൾക്കും പിന്നാലെ , പ്രസ്തുത കേന്ദ്രഭരണപ്രദേശത്തെ ജനങ്ങളുടെ ഉപജീവനമാർഗ്ഗങ്ങൾക്കെതിരായ കയ്യേറ്റങ്ങളും ആക്രമണങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുകയാണ് : മൽസ്യത്തൊഴിലാളികളുടെ ഷെഡുകൾ പൊളിച്ചുനീക്കൽ , കരാർ തൊഴിലാളികളെയും താൽക്കാലികജോലിക്കാരെയും കൂട്ടത്തോടെ പിരിച്ചുവിടൽ, സ്കൂളുകളിൽ ഉച്ചഭക്ഷണമുണ്ടാക്കുന്ന തൊഴിലാളികളുടേയും കായികാ ധ്യാപകരുടെയും സേവനം അവസാനിപ്പിക്കൽ , 38 അംഗൻവാടികൾ നിർത്തലാക്കൽ , ഇതെല്ലാം ആണ് സംഭവിച്ചിരിക്കുന്നത്.
ജനങ്ങൾക്കുമേൽ നടത്തുന്ന ദ്രോഹങ്ങളെ ന്യായീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രഫുൽ ഖോദാ പട്ടേലും മോദി ഭരണകൂടവും ചേർന്ന് ഇസ്ലാമോഫോബിയ പരത്തുന്ന വ്യാജവാർത്തകളും ധാരാളമായി പടച്ചുവിടുന്നുണ്ട്. ലക്ഷദ്വീപിൽ നിന്ന് കേരളത്തിലേക്ക് ഒളിച്ചുകടത്തുകയായിരുന്ന ആയുധങ്ങളും മയക്കുമരുന്നുകളും ഇന്ത്യൻ നാവികസേന കണ്ടെത്തി കയ്യോടെ പിടികൂടി എന്ന വാർത്ത പ്രചരിപ്പിക്കപ്പെട്ടു. എന്നാൽ, ഇത്തരം വാർത്തകളിലെ വസ്തുതകൾ പരിശോധിച്ച് കൃത്യമായി കണ്ടെത്തുന്ന വെബ്സൈറ്റുകൾ മേൽപ്പറഞ്ഞ വാർത്ത വ്യാജമായിരുന്നുവെന്ന് തെളിയിച്ചു . ലക്ഷദ്വീപ് തീരത്ത് നിന്നും 90 നോട്ടിക്കൽ മൈലുകൾ അകലെ നടന്ന മറ്റൊരു സംഭവത്തിന്റെ വളച്ചൊടിച്ച റിപ്പോർട്ട് ആയിരുന്നു അത് : പിടികൂടിയ സമുദ്രയാനങ്ങളുടെ ലക്ഷ്യമാവട്ടെ കേരളം ആയിരുന്നുമില്ല. പാകിസ്ഥാൻ വഴിയായി ശ്രീലങ്കയ്‌ക്ക്‌ കടക്കാൻ ശ്രമിച്ച യാനങ്ങൾ ആയിരുന്നു യഥാർത്ഥത്തിൽ തടയപ്പെട്ടത്‌ .
പ്രഫുൽ ഖോദ പട്ടേൽ എന്ന അഡ്മിനിസ്ട്രേറ്ററെ പിൻവലിക്കാനും, ആ ഉദ്യോഗസ്ഥന്റെ ഭരണത്തിൽ ഇറക്കിയ എല്ലാ ഉത്തരവുകളും റദ്ദാക്കാനും ഉള്ള ആവശ്യങ്ങളിൽ സി പി ഐ എം എൽ ലക്ഷദ്വീപ് ജനതയ്ക്ക് ഒപ്പം നിലകൊള്ളുന്നു.

Tuesday 4 May 2021

 അസംബ്ലി തെരഞ്ഞെടുപ്പ് ഫലങ്ങൾ ബി ജെ പി യുടെ വർഗീയരാഷ്ട്രീയത്തിനും
 ദുർഭരണത്തിനും എതിരായ വിധിയെഴുത്ത്‌
 

മേയ് 02 , 2021

മോദി ഭരണകൂടം രൂക്ഷതരം ആക്കിത്തീർത്ത കോവിഡ് -19 പ്രതിസന്ധിയ്ക്കിടയിൽ ആണ് അഞ്ചു സംസ്ഥാനനിയമസഭകളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ വന്നിരിക്കുന്നത്.

പശ്ചിമ ബംഗാളിൽ ജയിച്ചുകേറുമെന്ന് ബി ജെ പി നടത്തിയിരുന്ന അവകാശവാദങ്ങൾ പൂർണ്ണമായും പൊള്ളയാണെന്ന് തെളിയിച്ചുകൊണ്ടാണ് ഐതിഹാസികമായ ഒരു ഫാസിസ്റ്റ് വിരുദ്ധ ജനവിധി അവിടെ ഉണ്ടായിരിക്കുന്നത്. ബി ജെ പി യും കേന്ദ്രത്തിലെ മോദി ഭരണകൂടവും ബംഗാളിലെ ജനതയ്ക്കു മുന്നിൽ ഉയർത്തിയ ഭീഷണിയുടെ യഥാർത്ഥ സ്വഭാവം എന്തെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിച്ച ക്യാമ്പെയിനുകൾ ആയിരുന്നു 'എകു ഷേർ ദക്' (Call of 2021) , നോ വോട്ട് ടു ബിജെപി, എന്നിവയും കർഷക പ്രക്ഷോഭത്തിന്റെ അഖിലേന്ത്യാ നേതൃത്വം ബംഗാളിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും . മോദി ഭരണകൂടത്തിന്റെ മുഴുവൻ ശക്തിയും , പ്രചാരണരംഗത്ത് ബിജെപി യുടെ ഉന്നതനേതൃത്വനിരയുടെ സജീവസാന്നിദ്ധ്യവും , തെരഞ്ഞെടുപ്പ് കമ്മീഷൻപോലുള്ള സ്ഥാപനങ്ങളുടെ പക്ഷപാതവും, തുറന്ന രീതിയിൽ അഴിച്ചുവിടപ്പെട്ട മുസ്‍ലീം വിരുദ്ധതയും എല്ലാം കൂട്ടിനുണ്ടായിരുന്ന ബിജെപി യെ നിലം തൊടീക്കാതെ തോൽപ്പിച്ച തൃണമൂൽ കോൺഗ്രസ്സിന് ഞങ്ങളുടെ ഊഷ്മളമായ അഭിവാദ്യങ്ങൾ
പശ്ചിമ ബംഗാളിൽ ഈ തെരഞ്ഞെടുപ്പിലൂടെ ബിജെപി ഫലത്തിൽ ഒരേയൊരു പ്രതിപക്ഷകക്ഷി ആയി മാറിയിരിക്കുകയാണ് . സവിശേഷമായ ഈ അവസ്ഥയിൽ ബംഗാളിൽ പ്രതിപക്ഷത്തിന്റെ പങ്ക് ശരിയായി നിർവഹിക്കപ്പെടണമെങ്കിൽ ബിജെപി വിരുദ്ധ പ്രതിപക്ഷത്തിന്റെ ഇടം വികസിപ്പിക്കുന്ന വിധത്തിൽ ഇടത് രാഷ്ട്രീയ പ്രസ്ഥാനത്തെ വീണ്ടും പടുത്തുയർത്തേണ്ടതുണ്ട് .
കേരളത്തിൽ , എൽഡിഎഫ് കരുത്തുറ്റ ജനപിന്തുണയോടെ വീണ്ടും അധികാരത്തിൽ എത്തിയിരിക്കുകയാണ് . കോവിഡ് -19 പ്രതിസന്ധിയെ നേരിടുന്നതിൽ കേന്ദ്ര സർക്കാർ ഒരുവർഷ ത്തിലധികം കാലമായി തുടർന്നുപോന്ന അവഗണനയും കെടുകാര്യസ്ഥതയുമായി തട്ടിച്ചുനോക്കുമ്പോൾ ഏറെ ആശ്വാസം പകരുന്നവയായിരുന്നു സംസ്ഥാന ഗവൺമെൻറ് പ്രസ്തുത വിഷയത്തിൽ സ്വീകരിച്ച മാതൃകാപരമായ നടപടികൾ. കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയത്തിൽ എൽഡിഎഫിനും സിപിഐ എം നേയും ഞങ്ങൾ അഭിനന്ദിക്കുന്നു.
ബിജെപി യുടെ അജണ്ടകൾ നേർത്ത മറയോടെ നടപ്പാക്കുന്ന വേറൊരു മുന്നണിയായ എഐഎഡിഎംകെ സർക്കാരിനെതിരായ സ്വാഗതാർഹമായ ജനവിധിയാണ് തമിൾ നാട്ടിൽ ഉണ്ടായത് . എന്നാലും സംസ്ഥാനത്ത് ബിജെപി വേരുകളാഴ്ത്തിയിരിക്കുന്ന തിന്റെ സൂചനകൾ ഉണ്ടായിട്ടുണ്ട്. എഐഎഡിഎംകെ യുടെ മേലെ സാവകാശം മേൽക്കൈ നേടി ബിജെപി അതിന്റെ സ്വാധീനം തമിഴ്‌നാട്ടിൽ വികസിപ്പിക്കുന്നതിനിടയിൽ രണ്ടു സീറ്റുകളിൽ ജയം നേടാനും മറ്റ് രണ്ട്‌ അസംബ്ലി മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്തനും ബിജെപി ക്കു കഴിഞ്ഞു. തമിഴ്‌നാട്ടിലെ ഈ അപായ സൂചന വേണ്ടവിധത്തിൽ കാലേക്കൂട്ടി തിരിച്ചറിയാനും അത് കൂടുതൽ നിർണ്ണായകമായ വളർച്ച നേടുന്നത് തടയാനും ജനാധിപത്യ ശക്തികൾക്ക് ബാധ്യതയുണ്ട്.
പുതുച്ചേരിയിൽ അധികാരത്തിൽ വന്നത് എഐഎൻആർസി- ബിജെപി മുന്നണിയാണ്. പുതുച്ചേരിയുടെ സാംസ്‌കാരിക വൈവിധ്യവും ബഹുസ്വരതയും കാത്തുസൂക്ഷിക്കാനും , ഈ കേന്ദ്രഭരണ പ്രദേശത്തെ ഒരു താവളമായി ഉപയോഗിച്ച് പിൻവാതിലിലൂടെ കയറിവന്ന് കേരളത്തിലും തമിഴ്നാട്ടിലും രാഷ്ട്രീയ ഉപജാപങ്ങൾ സൃഷ്ടിക്കുന്നതിൽനിന്നും ബി ജെ പി യെ തടയാനും പുതുച്ചേരിയിലെ ജനത കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.
അസമിൽ ബിജെപി യ്ക്ക് ഭരണത്തിൽ തിരിച്ചുവരാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും, ആശാവഹമായ മറ്റ് ചില സൂചനകളും ഈ തെരഞ്ഞെടുപ്പു ഫലങ്ങളിൽ ഉണ്ടായിട്ടുണ്ട്. കർഷക സമരത്തേയും സി എ എ വിരുദ്ധ പ്രക്ഷോഭത്തെയും മുന്നോട്ട് നയിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചുപോരുന്ന സാമൂഹ്യ പ്രവർത്തകൻ അഖിൽ ഗൊഗോയിയുടെ വിജയത്തിൽ ഞങ്ങൾ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. ബി ജെ പി സർക്കാർ ഡ്രക്കോണിയൻ നിയമമായ യുഎപിഎ ചുമത്തിയതുമൂലം ജെയിലിൽ കഴിയവേ ആണ് അദ്ദേഹം തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നത് പ്രത്യേകം പ്രാധാന്യമർഹിക്കുന്ന സംഗതിയാണ്.
കോവിഡ് -19 വൈറസ് ഇന്ത്യയുടെ ഓരോ മുക്കിലും മൂലയിലും പടർന്നുപിടിച്ചു നാശങ്ങളും മരണങ്ങളും വിതച്ചുകൊണ്ടിരിക്കുകയാണ്. മഹാമാരിയുടെ ദുരിതങ്ങളിൽനിന്നും ജനങ്ങളെ കരകേറ്റാനുതകുന്ന ആശ്വാസ നടപടികൾ അടിയന്തരമായി കൈക്കൊള്ളുന്നതോടൊപ്പം രോഗവ്യാപനത്തെ തടയാൻ സാദ്ധ്യമായ എല്ലാം ചെയ്യുന്നതിൽ തെരഞ്ഞെടുക്കപ്പെട്ട പുതിയ സംസ്ഥാന ഗവൺമെന്റുകൾ സമയം ഒട്ടും പാഴാക്കരുത് .
- പ്രഭാത് കുമാർ,
സിപിഐഎംഎൽ കേന്ദ്ര കമ്മിറ്റിക്കു വേണ്ടി .

Assembly Election Results are A Mandate Against BJP's Communalism and Misgovernance 2 May, 2021

 Assembly Election Results are A Mandate Against BJP's Communalism and Misgovernance

2 May, 2021
The results of the Assembly Elections of five states has come in the midst of the deadly Covid-19 crisis in India, created by the Modi regime.
In West Bengal, the BJP's boasts of victory have been ruthlessly proved hollow by a historic anti-fascist mandate. The Ekusher Dak (Call of 2021) and No Vote to BJP campaigns as well as the farmers' movement, helped alert the people of the state to the danger presented by the BJP and the Modi regime. The entire might of the Modi Government, the top BJP leadership, as well as the partisan role of various instiutions including the Election Commission, as well as a viciously Islamophobic campaign by the BJP, dismally failed to deliver a victory for the BJP. We extend warm congratulations to the Trinamool Congress for this victory.
The BJP has emerged as an exclusive opposition in West Bengal. This state of affairs needs to be remedied by galvanizing the non-BJP opposition space and rebuilding the Left in West Bengal.
In Kerala, the LDF was reelected with a decisive mandate, which vindicated the state government's able handling of the Covid-19 pandemic throughout last year, in contrast to the Central Government's callous and incompetent performance. We congratulate the CPIM and the LDF for this victory.
Tamil Nadu has given a welcome mandate against the AIADMK Government, which was widely perceived as a thinly veiled front for the BJP. However, there are signs of BJP inroads in the state. The party has secured two seats and is a close second on two others, and also appears to be gaining influence over the AIADMK. Democratic forces of Tamil Nadu must heed this early warning and resist any possible rise of BJP in the state.
The AINRC-BJP alliance has secured a win in Puducherry. People of Puducherry must be alert to safeguard Puducherry's cultural diversity, and resist any attempt to use the union territory as a base for backdoor manipulation by BJP in Tamil Nadu or Kerala.
In Assam the BJP has secured a second term. But here too there are some encouraging signs. We congratulate Akhil Gogoi, activist of the anti CAA and farmers' movements for his victory. His victory is especially significant because he contested from prison, because of a draconian UAPA case against him by the BJP Government.
As the Covid-19 virus spreads to remote corners of India and causes suffering and deaths, the newly elected state governments must lose no time in working to ensure relief and medical care for the Covid-affected people as well as to halt the further spread of the virus.
- Prabhat Kumar
For CPIML Central Committee