Thursday 29 June 2023

 




ഏകീകൃത സിവിൽ കോഡ് സ്വീകാര്യമല്ല :  അത് വൈവിധ്യത്തെ ഇല്ലാതാക്കാനും ഏകത്വം അടിച്ചേൽപ്പിക്കാനുമുള്ള  ഒരു ഒഴിവുകഴിവാണ് 


പട്നയിൽ ജൂൺ 23  നു ചേർന്ന പ്രതിപക്ഷകക്ഷികളുടെ യോഗത്തെ  ശരിയായ ദിശയിലേക്കുള്ള ഒരു സുപ്രധാനമായ കാൽവെപ്പായി സി പി ഐ (എം എൽ) ജനറൽ സെക്രട്ടറി സ: ദീപങ്കർ ഭട്ടാചാര്യ വിശേഷിപ്പിച്ചു. ഈ വർഷം   ഫെബ്രുവരിയിൽ പട് നയിൽ നടന്ന സിപിഐ (എം എൽ) ന്റെ 11 -)0 പാർട്ടി കോൺഗ്രസ്സ് മുന്നോട്ടുവെച്ച പ്രതിപക്ഷ കക്ഷികളുടെ വിശാലമായ ഐക്യം എന്ന ആശയത്തിന്റെ അനുരണനവും വിപുലനവും ആണ്  ഈ യോഗത്തിൽ ഉണ്ടായിരിക്കുന്നത്. പ്രതിപക്ഷ ഐക്യത്തിനു വേണ്ടി നടന്നുവരുന്ന ശ്രമങ്ങളുടേയും കർമ്മപരിപാടികളുടേയും മുന്നോട്ടുള്ള കുതിപ്പിന് ഈ യോഗം തീർച്ചയായും  ഗുണകരമാണ്.  
യോഗത്തിൽ സംബന്ധിച്ച എല്ലാ പാർട്ടികളും ഇന്ന് രാജ്യം അഭിമുഖീകരിക്കുന്ന ഭീഷണിയുടെ കാഠിന്യം തിരിച്ചറിയുന്നവരാണെന്ന് ദീപങ്കർ അഭിപ്രായപ്പെട്ടു. ഭാരതീയ ജനത പാർട്ടി "ഭാരതീയ സത്താ പാർട്ടി" യായി പരിണാമം വന്ന അവസ്ഥയിലാണിന്ന് .എല്ലാ ഭരണഘടനാ സ്ഥാപനങ്ങളിലും എന്നതുപോലെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അത് പിടിമുറുക്കിയിരിക്കുകയാണ്. ജനാധിപത്യം, ഭരണഘടന, മതേതരത്വം, ഫെഡറലിസം എന്നിവയെല്ലാം ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ നിർണ്ണായക സന്ദർഭത്തിൽ പ്രതിപക്ഷ പാർട്ടികളുടെ സമ്മേളന ത്തിന്റെ  പ്രാധാന്യവും പ്രസക്തിയും എത്രവലുതാണെന്ന് വരും ദിവസങ്ങൾ തെളിയിക്കും. 

മോദിയുടെ സ്വേച്ഛാധിപത്യത്തിന് അറുതിവരുത്താനുള്ള ഏക മാർഗ്ഗം അതിനെതിരായ വൻപിച്ച ബഹുജനപ്രസ്ഥാനമാണ് .അതിനാൽ വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളെ വിശാലമായ അടിത്തറയുള്ള ജനമുന്നേറ്റമാക്കി മാറ്റേണ്ടതുണ്ട്. മോദിയെ പുറത്താക്കാനുള്ള കാമ്പെയിൻ അത്തരത്തിൽ ഒരു ജനകീയ പ്രസ്ഥാനത്തിന്റെ രൂപഭാവങ്ങൾ  ആർജ്ജിക്കേണ്ടത് ആവശ്യമാണ്. 

 സാമൂഹ്യവും നിയമപരവുമായ പരിഷ്കാരങ്ങളുടെ അജൻഡ കർശനമായും പ്രത്യേകം നിർവചിതമായിരിക്കണമെന്നും, അത് നടക്കുന്നത്  വോട്ടുകൾ കൂടുന്നതോ കുറയുന്നതോ ആയ ഒരുകണക്കുകൂട്ടലിന്റേയും അടിസ്ഥാനത്തിലല്ലാതെയായിരിക്കണമെന്നും യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സിപിഐ (എം എൽ ) ബിഹാർ സംസ്ഥാന സെക്രട്ടറി സ: കുനാൽ പ്രസ്താവിച്ചു. ഏകീകൃത സിവിൽ കോഡുപോലുള്ള അത്തരം വിഷയങ്ങൾ കുത്തിപ്പൊക്കി വോട്ടുകളുടെ ധ്രുവീകരണമുണ്ടാക്കാൻ ബിജെപി വീണ്ടും ശ്രമം തുടങ്ങിയിട്ടുണ്ടെന്നത് കാണാതിരുന്നുകൂടാ എന്ന് സ:  കുനാൽ ചൂണ്ടിക്കാട്ടി. വൈവിദ്ധ്യമുള്ള ജീവിതരീതികളും സംസ്കാരങ്ങളും ഉൾക്കൊള്ളുന്ന ഒരു രാജ്യമാണ്  ഇന്ത്യ.  എല്ലാ വൈവിധ്യങ്ങളും നശിപ്പിച്ച്  തൽസ്ഥാനത്ത്   ഏകത്വം അടിച്ചേൽപ്പിക്കാൻ ഏകീകൃത സിവിൽ കോഡ്‌  ഉപാധിയാക്കുന്നത് വിപരീതഫലം ആണ് സംഭവിക്കുക.  അത്തരം ഒരു നീക്കം , പുരോഗമനപരമായ ദിശയിലും സ്ത്രീപക്ഷത്ത് നിന്നുകൊണ്ടും      വ്യക്തിനിയമങ്ങൾ പരിഷ്കരിക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാണ് യഥാർത്ഥത്തിൽ ഉണ്ടാക്കുക. ബിജെപി രാജ്യത്തെയാകമാനം ഹിംസയിലേക്കും മതാന്ധതയിലേക്കും തള്ളിവിട്ടിരിക്കുകയാണ്. മണിപ്പൂർ  വർഗീയ കലാപത്തിൽ കത്തുമ്പോൾ,  ഉത്തരാഖണ്ഡിലെ സ്ഥിതിഗതികളും അതേ  വഴിയിൽ വഷളായിക്കൊണ്ടിരിക്കുന്നു. ഏകീകൃത സിവിൽ കോഡിന്റെ പേരിൽ പാത്രം തിളച്ചുകൊണ്ടുതന്നെ നിർത്താനുള്ള ബിജെപി യുടെ ശ്രമം ഒരു പുതിയ ഇലക്ഷൻ സ്റ്റണ്ട് ആണ്. അത് ഒരു കാരണവശാലും നമുക്ക് സ്വീകാര്യമല്ലാ എന്ന് കുനാൽ പ്രസ്താവിച്ചു. 

റിപ്പോർട്ട്
25 ജൂൺ 2023
വിവേചനത്തിന്നും അസമത്വത്തിന്നും പരിഹാരം ഏകീകൃത സിവിൽ കോഡ് അല്ല
ഏകീകൃത സിവിൽ കോഡിനേക്കുറിച്ച് ലോ കമ്മീഷൻ പൊതുജനങ്ങളുടേയും മതസംഘടനകളുടേയും അഭിപ്രായങ്ങൾ ആരായുന്നതിന് മുൻപേതന്നെ, ബി ജെ പി പല സംസ്ഥാനങ്ങളിലും ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെ വിദ്വേഷപ്രചാരണം നടത്തുന്നത്തിനുള്ള ഒരു ഉപാധിയായി പ്രസ്തുത വിഷയത്തെ ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. ബി ജെ പി ഭരണത്തിൻകീഴിലുള്ള സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽ കോഡ്‌ നടപ്പാക്കാനുള്ള പ്രക്രിയയുടെ ഭാഗമെന്ന നിലയിൽ ചില നടപടികളൊക്കെ ആരംഭിച്ചിരുന്നു. യാഥാർത്ഥപ്രശ്നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള ഒരു തന്ത്രമെന്ന നിലയിൽ ആണ് ബി ജെ പി യൂണിഫോം സിവിൽ കോഡിന്റെ പ്രശ്നം അതിന്റെ പ്രോപഗാണ്ടയിലെ കാതലായ ഒരു ഇനമായി ഏറ്റെടുത്തിരിക്കുന്നത്. ഉത്തരാഖണ്ഡിൽ യൂണിഫോം സിവിൽ കോഡിന്റെ വാഗ്ദാനം ബി ജെ പി നിറവേറ്റിയതായി അവകാശപ്പെടുന്ന കൂറ്റൻ ബോർഡുകളും ഹോർഡിങ്ങുകളും സംസ്ഥാനത്തൊട്ടാകെ സ്ഥാപിച്ചിട്ടുണ്ട്. വസ്തുതയുമായി ഒരു ബന്ധവും ഇല്ലാത്ത നുണപ്രചാരണമാണ് അതെങ്കിലും, ഏകീകൃത സിവിൽ കോഡിന്റെ പ്രശ്നം ബി ജെ പിയുടെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമായ പ്രചരണത്തിലെ ഒരു മുഖ്യ ഐറ്റം ആയിരിക്കുമെന്നാണ് അത് സൂചിപ്പിക്കുന്നത്. മുൻ ലോ കമ്മീഷനും ജുഡീഷ്യറിയും യുസിസി നടപ്പാക്കുന്നതു സംബന്ധിച്ചു പ്രകടിപ്പിച്ച പ്രതികൂലമായ അഭിപ്രായങ്ങളോ ,പൊതുജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വ്യാപകമായ എതിർപ്പോ ഒന്നും അവരെ പിന്തിരിപ്പിക്കുന്നില്ല.
ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് ഈ വര്ഷം മെയ് 25 ന് സംസ്ഥാന സർക്കാർ ഒരു സർവ്വകക്ഷി യോഗം വിളിച്ചുകൂട്ടിയിരുന്നു. യു സി സി നടപ്പാക്കുന്നത് സംബന്ധിച്ച ശുപാർശകൾ സമർപ്പിക്കാൻ വേണ്ടി ഒരു വര്ഷം മുൻപ് നിയുക്തമായിരുന്ന കമ്മറ്റിയുടെ അധ്യക്ഷന് സി പി ഐ (എം എൽ) സംസ്ഥാന സെക്രട്ടറി ഇന്ദ്രേഷ് മുഖർജി എഴുതി സമർപ്പിച്ച ഒരു പ്രതികരണത്തിൽ, യു സി സി നടപ്പാക്കുന്നത് ഒരു ഭരണഘടനാ വിഷയം ആയതുകൊണ്ട് അത് ചർച്ച ചെയ്യേണ്ടത് സംസ്‌ഥാന തലത്തിലല്ലെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട് ; സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന ഒരു പാർട്ടിയുടെ രാഷ്ട്രീയ അജൻഡയ്ക്ക് കൂടുതൽ പ്രചാരം നല്കാൻ മാത്രമായി പൊതുഖജനാവിലെ പണം വെറുതേ ദുർവിനിയോഗം ചെയ്യുകയാണെന്നും ഇന്ദ്രേഷ് മുഖർജി അതിൽ ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാർ കമ്മിറ്റിയെ നിയോഗിച്ച് ഒരു വർഷമായിട്ടും അതിന്റെ നിർദ്ദേശങ്ങളോ, ഏകീകൃത സിവിൽ കോഡിന്റെ ഒരു കരടോ പോലും പൊതു മണ്ഡലത്തിൽ ലഭ്യമാക്കാതെ ഇങ്ങനെയൊരു യോഗം വിളിച്ചതിന്റെ ഉദ്ദേശ്യശുദ്ധിയേയും അദ്ദേഹം ചോദ്യം ചെയ്തു. വിവേചനത്തിന്റെ പ്രശ്നവും സമത്വത്തിന്റേയും അസമത്വത്തിന്റേയും പ്രശ്നങ്ങളും പരിഹരിക്കേണ്ടത് അടിച്ചേല്പിക്കപ്പെട്ട ഐകരൂപ്യത്തിലൂടെയോ , ഏകീകരണത്തിലൂടെയോ അല്ലാത്തതിനാൽ യൂണിഫോം സിവിൽ കോഡ് അടിച്ചേൽപ്പിക്കാനുള്ള ഏതു ശ്രമത്തേയും സി പി ഐ (എം എൽ ) ചെറുക്കുമെന്ന് അദ്ദേഹം തുടർന്ന് പ്രഖ്യാപിച്ചു.

 

 

Uniform Civil Code Unacceptable: It is a ploy to finish diversity, impose uniformity

The General Secretary of CPI(ML) Dipankar Bhattacharya has said that the meeting in Patna of the opposition parties is a welcome step in the right direction. The 11th Congress of the CPI(ML) held in Patna in February this year had mooted the idea of a broad unity of the opposition, which has found resonance and expansion in this meeting. The opposition parties’ meeting has given a fillip to the ongoing efforts of opposition unity and agenda.
He said that all the political parties that participated in the meeting acknowledged the severity of the threat that the country was facing. Bharatiya Janata Party has metamorphised into Bhartiya Satta Party. It has gained control over constitutional institutions as well as over all walks of life. Democracy-constitution- federalism are all under threat. At this crucial juncture, the meeting of opposition parties will prove to be of utmost relevance.

He added that the only way to defeat the Modi autocracy is a popular people’s movement. We will have to transform the coming elections into a broad-based mass movement. Oust Modi campaign will have to acquire a shape of a mass movement.

The Bihar State Secretary of CPIML Kunal said that the agenda of social and legal reforms should be strictly demarcated and kept aloof from the electoral arithmetic of votes. BJP has once again raked up this issue for polarizing the votes.

He added that India is a land of diverse cultures and ways of life. Efforts to finish this diversity and impose a homogeneity in the name of uniform civil code will be counter-productive. Such a move could impede the prospects of initiating progressive, pro-women changes in the personal laws. He said that BJP has pushed the entire nation towards violence and fanaticism. Manipur is in flames. So is the case of Uttarakhand. And now, in the name of uniform civil code, the BJP wants to keep the pot boiling as its new election stunt. This is not acceptable to us.

 

Thursday 15 June 2023

 കോർപ്പറേറ്റ് കൊള്ളയുടെയും വർഗീയ വിഷത്തിന്റെയും ഇരട്ട വ്യാധികളിൽനിന്ന് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കുക

[ എഡിറ്റോറിയൽ , ML അപ്‌ഡേറ്റ് വീക് ലി, വോള്യം 26, (13 - 19 ജൂൺ 2023) ]

2014 മുതൽ'ഇരട്ട എഞ്ചിൻ സർക്കാർ' എന്ന വാക്ക് ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലികളിൽ നാം പലപ്പോഴും കേട്ടിട്ടുണ്ട്. കേന്ദ്രത്തിലെ ബിജെപിയുടെ അധികാരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളിൽ വോട്ട് തേടാൻ ഉപയോഗിക്കുന്ന മോദി-ഷാ രൂപകമാണ് ഇത്. സമ്പദ്‌വ്യവസ്ഥയെ വിവരിക്കാൻ ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഇപ്പോൾ ഒരു വ്യോമയാന പദം അവതരിപ്പിച്ചിരിക്കുന്നു. സി ഇ എ ആയ വി അനന്ത നാഗേശ്വരന്റെ വിവരണം അനുസരിച്ച് , ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഇപ്പോൾ 'ഓട്ടോ-പൈലറ്റ് മോഡിൽ' ആണ് പ്രവർത്തിക്കുന്നത്. 2030 വരെ 6.5-7% പരിധിയിൽ സ്ഥിരമായി വളരും! മോദി ഗവൺമെന്റിന്റെ ഒമ്പത് വർഷങ്ങളിൽ ഭൂരിഭാഗവും നീണ്ട സാമ്പത്തിക സ്തംഭനത്തിനും തകർച്ചയ്ക്കും നാം സാക്ഷ്യം വഹിച്ചു. നോട്ട് നിരോധനം, ജിഎസ്ടി, ലോക്ക്ഡൗൺ എന്നിവയുടെ ട്രിപ്പിൾ പ്രഹരങ്ങളും, തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറച്ചുള്ള സ്വകാര്യവൽക്കരണം, നിയമനങ്ങൾ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമാക്കൽ തുടങ്ങിയ നയങ്ങളും രാജ്യത്തിലെ തൊഴിലില്ലായ്മയെയും അവശ്യ സാധനങ്ങളുടെ വിലനിലവാരത്തേയും റെക്കോർഡ് ഉയരങ്ങളിൽ എത്തിച്ചു. എന്നാൽ നിർണായകമായ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ഇപ്പോഴത്തെ സ്വയം പുകഴ്ത്തൽ പ്രചാരണത്തിന് ആസ്പദമായി രണ്ട് അവകാശവാദങ്ങൾ ആണ് ഉന്നയിക്കുന്നത്. ജിഡിപി വളർച്ചയുടെയും ജി എസ് ടി കളക്ഷനുകളിലെ ഉയർച്ചയുടെയും താൽക്കാലിക കണക്കുകൾ ആണ് അവർ എടുത്ത് ഉപയോഗിക്കുന്നത്. ഇപ്പോഴത്തെ കണക്കുകൾ കേവലം താൽക്കാലികമാണ് എന്ന സത്യം മറച്ചുവെച്ചുകൊണ്ട് സർക്കാരും അവരെ പാടിപ്പുകഴ്ത്തുന്ന മാധ്യമങ്ങളും ഇതിനകം തന്നെ പെരുമ്പറ അടിച്ചു തുടങ്ങിയിരിക്കുന്നു. നമ്മൾ ആദ്യമായി ഓർക്കേണ്ട കാര്യം, ഇപ്പോൾ അവകാശപ്പെടുന്ന 6.5-7% വളർച്ചയ്ക്ക് തൊട്ട് മുമ്പ് കോവിഡ് കാലഘട്ടത്തിൽ ജിഡിപി വൻതോതിൽ ചുരുങ്ങിയ ഇടത്തു നിന്നാണ് അത് സംഭവിച്ചത് എന്നാണ് . അതായത്, ഇന്ത്യ കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിലെ വലിയ തകർച്ചയിൽ നിന്ന് കരകയറുകയാണ് എന്നേ അത് സൂചിപ്പിക്കുന്നുള്ളൂ. രണ്ടാമതായി, നിലവിൽ കൊട്ടിഘോഷിക്കുന്ന വളർച്ച തന്നെ ഇപ്പോഴും അസ്ഥിരവും പെരുകിവരുന്ന അസമത്വത്തിന്റെ തോത് വിളിച്ചോതുന്നതും ആണ്. മേഖലാ ടിസ്ഥാനത്തിൽ നോക്കുമ്പോൾ , വളർച്ച കേവലം മൂന്ന് മേഖലകളിൽ കേന്ദ്രീകരിച്ചിരിക്കുകയാണ് - സേവനം, നിർമ്മാണം, ടൂറിസം എന്നിവയാണ് അവ. വരുമാന പരിധിയുടെ കാര്യത്തിൽ നോക്കിയാൽ , മുകളിലുള്ള 20% ആണ് ഈ വളർച്ചയെ നയിക്കുന്നത്, അതേസമയം താഴെയുള്ള 80% ആളുകൾ കൂടുതൽ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുകയായി രുന്നു.
'ഏറ്റവും സമ്പന്നരുടെ അതിജീവനം' (ഒരുപക്ഷേ ഏറ്റവും സമ്പന്നരുടെ ഉത്സവം) എന്ന തലക്കെട്ടിൽ ഈ വർഷമാദ്യം ഓക്‌സ്‌ഫാം പ്രസിദ്ധീകരിച്ച റിപ്പോർട്ട് മേൽപ്പറഞ്ഞ വളച്ചൊടിച്ച വളർച്ചയുടെ ഞെട്ടിപ്പിക്കുന്ന ചിത്രമാണ് നൽകിയിരുന്നത് . ശതകോടീശ്വരന്മാരുടെ എണ്ണം 2020-ൽ 102 ആയിരുന്നത് 2022-ൽ 166 ആയി കുത്തനെ വളർന്നു. 2012-നും 2021-നും ഇടയിൽ ഇന്ത്യയിൽ സൃഷ്ടിക്കപ്പെട്ട സമ്പത്തിന്റെ നാൽപ്പത് ശതമാനവും ജനസംഖ്യയുടെ ഒരു ശതമാനത്തിലേക്കും, സമ്പത്തിന്റെ വെറും മൂന്ന് ശതമാനം മാത്രം താഴെയുള്ള 50 ശതമാനത്തിലേക്കും പോയി. സ്വകാര്യ ഉപഭോഗം, പ്രത്യേകിച്ച് അവശ്യവസ്തുക്കളുടെയും സേവനങ്ങളുടെയും വൻതോതിലുള്ള ഉപഭോഗം, വരുമാനം കുറയുന്നതും വാങ്ങൽ ശേഷിയിലെ അപചയവും നിമിത്തം പരാജയപ്പെടുകയായിരുന്നു. ഇരുചക്രവാഹനങ്ങളുടേയും വിലകുറഞ്ഞ കാറുകളുടെയും വിൽപ്പനയിൽ ഇടിവ് ഉണ്ടായപ്പോൾ വിലകൂടിയ കാറുകളും മറ്റ് ആഡംബര ഉപഭോഗ വസ്തുക്കളും കൂടുതൽ വിൽക്കപ്പെട്ടു.
സമ്പത്ത് വിതരണത്തിന്റെ അങ്ങേയറ്റം വികലപ്പെടുത്തിയ ഈ മാതൃക സമ്പന്നർക്ക് അനുകൂലമായി നികുതിയും ബാങ്കിംഗ് സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതാണ്. കോർപ്പറേറ്റ് നികുതി നിരക്ക് ഫലത്തിൽ കുറയുമ്പോൾ ഇന്ത്യയിൽ സ്വത്ത് നികുതിയോ, അനന്തരാവകാശ നികുതിയോ ഇല്ല. സമ്പന്നരുടെ താൽപ്പര്യങ്ങൾക്കനുസൃതമായി ബാങ്കിംഗ് സംവിധാനമാകെ സൗകര്യപ്രദമായി സജ്ജീകരിച്ചിരിക്കുന്നു. വൻതോതിലുള്ള തിരിച്ചടവ് ഡിഫോൾട്ടുകൾ, വായ്‌പ എഴുതിത്തള്ളലുകൾ, വീഴ്ചവരുത്തുന്ന വന്കിടക്കാരെ സഹായിക്കുന്ന പാക്കേജുകൾ എന്നിവയെല്ലാം ബാങ്കിംഗ് സംവിധാനത്തെ അതിസമ്പന്നരുടെ കൈകളിൽ സമ്പത്ത് കേന്ദ്രീകരിക്കുന്നതിനുള്ള ഉപകരണമാക്കി മാറ്റുന്നു. അദാനി ഗ്രൂപ്പിന്റെ ഉയർച്ചയും പ്രതിസന്ധിയും എടുത്തു കാട്ടുന്നത് പൊതു പണം സ്വകാര്യ നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതിന്റെ ഒരു മാതൃകയാണ്. അദാനി ഗ്രൂപ്പിന്റെ ദ്രുതവും അതിശയകരവുമായ ഉയർച്ചയുടെ അടിസ്ഥാനപരമായ അർത്ഥം ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങൾ പൊതുജനങ്ങളുടെ കൈകളിൽ നിന്ന് അദാനിയുടെ നിയന്ത്രണത്തിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടുവെന്നതാണ്, ഇപ്പോൾ, ഹിൻഡൻബർഗ് റിപ്പോർട്ട് അദാനി ഗ്രൂപ്പിന്റെ അതിശയകരമായ വീഴ്ചയ്ക്ക് കാരണമായതിന് ശേഷം,
ഇന്ത്യ വലിയ സാമ്പത്തിക വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോൾ, മോദി സർക്കാർ കഠിനമായ സാമ്പത്തിക യാഥാർത്ഥ്യത്തെ നിഷേധിക്കുക മാത്രമല്ല, വർഗീയ ധ്രുവീകരണം മൂർച്ഛിപ്പിച്ച് ഇന്ത്യയിലുടനീളമുള്ള ന്യൂനപക്ഷങ്ങളെ ബലിയാടാക്കിക്കൊണ്ട് അതിനെ അടിച്ചമർത്താൻ കൂടി ശ്രമിക്കുകയാണ്. ഹിന്ദു രാഷ്ട്രത്തിന് വേണ്ടിയുള്ള പ്രചാരണം നടത്താൻ ബിഹാറിലേക്ക് ഒരു അത്ഭുത ബാബയെ കൊണ്ടുവന്നു. മഹാരാഷ്ട്രയിൽ, ടിപ്പു സുൽത്താനെയും ഔറംഗസേബിനെയും പോലുള്ള ചരിത്രപുരുഷന്മാരെ അധിക്ഷേപിച്ചും എൻസിപി നേതാവ് ശരദ് പവാറിനെ ഔറംഗസേബിന്റെ പുനർജന്മമായിപ്പോലും ചിത്രീകരിച്ച് അപകീർത്തിപ്പെടുത്തിയും മുസ്ലീം വിരുദ്ധ അക്രമങ്ങൾ സംഘടിപ്പിക്കപ്പെടുന്നു. ജോഷീമഠ് പ്രതിസന്ധി, തൊഴിൽ കുംഭകോണം, അങ്കിത ഭണ്ഡാരി എന്ന യുവതിയുടെ കൊലപാതകം എന്നിവയിൽ ബിജെപി സർക്കാർ വൻ ജനരോഷം അഭിമുഖീകരിക്കുന്ന ഉത്തരാഖണ്ഡിൽ, മുസ്ലീം കടകൾ അടച്ചുപൂട്ടാനും മുസ്ലീങ്ങളെ പുറത്താക്കാനുമുള്ള അക്രമാസക്തമായ പ്രചാരണം ആണ് സംഘപരിവാർ നടത്തുന്നത്. 'ലൗ ജിഹാദ്', 'ലാൻഡ് ജിഹാദ്' എന്നീ നുണക്കഥകൾ പ്രചരിപ്പിച്ച് അവയിലൂടെ ജിഹാദികൾ ആയി മുദ്രയടിക്കപ്പെടുന്ന ചിത്രീകരിക്കപ്പെടുന്ന മുസ്ലീങ്ങളിൽ നിന്ന് 'ദേവഭൂമി'യെ രക്ഷിക്കാനുള്ള ആഹ്വാനമാണ് ഉത്തരാഖണ്ഡിൽ അവർ നടത്തുന്നത്. സാമുദായിക സൗഹാർദ്ദവും സാഹോദര്യവും തകർക്കുന്നതിലൂടെ ഈ വിഷലിപ്ത രാഷ്ട്രീയം ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധിയെ ആഴത്തിലാക്കുകയും ഭരണഘടനാ റിപ്പബ്ലിക് എന്ന നിലയിൽ ഇന്ത്യയുടെ ദേശീയ ഐക്യവും സ്ഥിരതയും അപകടത്തിലാക്കുകയും ചെയ്യുന്നു. മേയ് തിരഞ്ഞെടുപ്പിൽ കർണാടകത്തിലെ ജനങ്ങൾ സംഘപരിവാറിന്റെ പദ്ധതിയെ പരാജയപ്പെടുത്തിയതുപോലെ ഫാസിസ്റ്റ് അജണ്ടയെ പരാജയപ്പെടുത്താൻ ഇന്ത്യ മുഴുവൻ ഇപ്പോൾ തയ്യാറാവേണ്ടിയിരിക്കുന്നു.

Thursday 1 June 2023

 പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനമോ ,  വാണ്ണബി (രാജാ പാർട്ട് കളിക്കുന്ന ) ചക്രവർത്തിയുടെ  കിരീടധാരണമോ?

 (എഡിറ്റോറിയൽ, ML അപ്‌ഡേറ്റ്  മേയ് 30 - ജൂൺ 05  )





  മോദി ഗവൺമെന്റിന്റെ ഒമ്പത് വർഷത്തെ ഭരണത്തിന്റെ തനി സ്വഭാവവും അതിന്റെ ഭാവി പദ്ധതിയും സമ്മേളിച്ച  ഒരു ദിവസം ഉണ്ടെങ്കിൽ അത് 2023 മെയ് 28 ആയിരുന്നു,  പുതിയ പാർലമെന്റ് മന്ദിരം നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ദിവസം തന്നെയാണ്  രാജ്യത്തിൻറെ അഭിമാനമായ  മുൻനിര വനിതാ ഗുസ്തി താരങ്ങളെ ബിജെപി എംപിയുടെ ലൈംഗികാതിക്രമത്തിനെതിരെ പ്രതിഷേധിച്ചതിന്  ഡൽഹി പാർലമെന്റ് സ്ട്രീറ്റിൽ പൊലീസ് വലിച്ചിഴച്ചത് . നമ്മുടെ ഭരണഘടനാപരമായ ജനാധിപത്യ റിപ്പബ്ലിക്കിന്റെ അടിസ്ഥാന തത്വങ്ങൾക്ക് പൂർണ്ണമായും വിരുദ്ധമാണെന്ന് തുറന്നുകാട്ടപ്പെട്ടിരിക്കുന്ന മോദി സർക്കാറിനെ ജനങ്ങൾ വോട്ടുചെയ്തു പുറത്താക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നുകൂടി അത് സൂചിപ്പിക്കുന്നു.  

 കോവിഡ് 19 മഹാമാരിയിൽ ഇന്ത്യ ആടിയുലയുന്ന സമയത്ത്  മോദി സർക്കാർ തികച്ചും ഏകപക്ഷീയമായി ആസൂത്രണം ചെയ്ത് ആരംഭിച്ചതാണ്   20000 കോടി രൂപയുടെ സെൻട്രൽ വിസ്ത പുനർവികസന പദ്ധതി.  പുതിയ പാർലമെന്റ് കെട്ടിടം അതിന്റെ ഭാഗമാണ് . ഇന്ത്യൻ  പാർലമെന്റിന്റെ ഇരു സഭകൾക്കൊപ്പം അതിന്റെ  അഭാജ്യ ഘടകമായ രാഷ്ട്രപതിക്ക് ആർട്ടിക്കിൾ 79 പ്രകാരം അർഹമായ  ഭരണഘടനാപരമായ അവകാശം മാനിക്കാതെയാണ് തറക്കല്ലിടലും ഇപ്പോൾ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും  പ്രധാനമന്ത്രി മോദി സ്വയം നിർവ്വഹിച്ചത് .പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഫലത്തിൽ ഒരു ചക്രവർത്തിയുടെ പട്ടാഭിഷേകമായി മാറി ; ഒരു കൂട്ടം പുരോഹിതന്മാർ രാജാവിന്റെ ആചാരപരമായ അനുഗ്രഹത്തോടെ, ഇപ്പോൾ പാർലമെന്റിനുള്ളിൽ സ്പീക്കറുടെ  ഇരിപ്പിടത്തോട് ചേർന്ന് ചെങ്കോൽ സ്ഥാപിച്ചിരിക്കുകയാണ്  .

 ഈ സംഭവത്തിലെ  ചെങ്കോൽ തമിഴ് രാജകീയ പാരമ്പര്യങ്ങളിൽ, പ്രത്യേകിച്ച് ഏറ്റവും കൂടുതൽ കാലം ഭരിച്ചിരുന്ന ചോള രാജവംശത്തിന്റെ കാലത്ത് ഉപയോഗിച്ചിരുന്ന ഒരു സെൻഗോലാണ്.  ഇതിനായി പ്രത്യേകം ഫ്ലൈറ്റിൽ ഡെൽഹിയിൽ എത്തിച്ച തമിഴ്‌നാട്ടിൽ നിന്നുള്ള 21 അധീനങ്ങൾ , അല്ലെങ്കിൽ സന്യാസ തലവൻമാർ ഉദ്ഘാടന വേളയിൽ പൂജ നടത്തി പ്രധാനമന്ത്രിക്ക് സെൻഗോൽ  കൈമാറി.  മോദി  സർക്കാർ  പുതുതായി ഉണ്ടാക്കിയെടുത്ത  ഒരു വിവരണം അനുസരിച്ച്, 1950 ജനുവരി 26 ന് ഭരണഘടന നിലവിൽ വരുന്നതിന് മുമ്പ് ഇന്ത്യയുടെ അവസാന ഗവർണർ ജനറലായിരുന്ന രാജഗോപാലാചാരിയുടെ ഉപദേശപ്രകാരമാണ്  സെൻഗോൾ ആദ്യം മൗണ്ട് ബാറ്റൺ പ്രഭുവിന് നൽകപ്പെട്ടതും, ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യയുടെ കൈകളിലേക്ക് അധികാരം കൈമാറ്റം ചെയ്യപ്പെടുന്നതിന്റെ പ്രതീകമായി പ്രധാനമന്ത്രി നെഹ്‌റുവിന് അത് സമർപ്പിതമായതും .  അധീനങ്ങളിൽനിന്ന്  ഒരു സെൻഗോൾ നെഹ്‌റുവിന്  ലഭിച്ചുവെങ്കിലും, അധികാര കൈമാറ്റത്തിന്റെ പ്രതീകമായി സെൻഗോളിന്റെ ഈ പുതിയ അവകാശവാദത്തെ പിന്തുണയ്ക്കുന്നതിന് യാതൊരു തെളിവുമില്ല.  വാസ്തവത്തിൽ, രാജഗോപാലാചാരിയുടെ ചെറുമകനും ജീവചരിത്രകാരനും പ്രശസ്ത ചരിത്രകാരനുമായ രാജ്മോഹൻ ഗാന്ധി ഈ അവകാശവാദത്തെ പരസ്യമായി എതിർത്തിട്ടുണ്ട്.  

ആ കാലഘട്ടത്തിൽ  1947 ആഗസ്റ്റ് 24-ന് ദ്രാവിഡനാട് വാരികയിൽ പ്രസിദ്ധീകരിച്ച അണ്ണാദുരൈയുടെ ഒരു ലേഖനം , സെങ്കോലിന്റെ യഥാർത്ഥ പ്രതീകാത്മകതയെക്കുറിച്ചും നെഹ്‌റുവിന് ഈ സമ്മാനം നൽകിയതിന്റെ ഉദ്ദേശ്യത്തെക്കുറിച്ചും അണ്ണാദുരൈ നെഹ്‌റുവിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് പറയുന്നു.  സ്വന്തം അധികാരവും പ്രത്യേകാവകാശങ്ങളും സംരക്ഷിക്കുക എന്നത് മാത്രമായിരുന്നു സെങ്കോൽ പ്രധാനമന്ത്രിക്ക് സമ്മാനിച്ചവരുടെ ഉദ്ദേശം .അണ്ണാദുരൈയും ഇതിനെ ബ്രിട്ടീഷ് ഭരണാധികാരികൾ ഇന്ത്യയ്ക്ക് വേണ്ടി നടത്തിയ  അധികാര കൈമാറ്റത്തിന്റെ പ്രതീകമായി  പരാമർശിച്ചില്ല. നെഹ്‌റു തന്റെ സ്മരണികയുടെ ഭാഗമായ മറ്റ് വസ്തുക്കൾക്കൊപ്പം സെൻഗോളും ഒരു മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്നു. എന്നേയുള്ളൂ   സെൻഗോലിനെ വാക്കിംഗ് സ്റ്റിക്ക് എന്ന് വിശേഷിപ്പിച്ച്  അവഹേളിച്ചതിന് മോദി സർക്കാർ ഇപ്പോൾ നെഹ്‌റുവിനെ കുറ്റപ്പെടുത്തുന്നു (അത് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നത് സ്വർണ്ണ വടിയായിട്ടാണ് , മോദിയും അമിത് ഷായും സത്യവിരുദ്ധമായും വഞ്ചനാപരമായ ലക്ഷ്യത്തോടെയും അവകാശപ്പെടുന്നത് പോലെ വാക്കിംഗ് സ്റ്റിക്ക് ആയിട്ടല്ല ). 
അത് ഇരിക്കേണ്ട  സ്ഥലത്ത് ബഹുമാനപൂർവ്വം പുനഃസ്ഥാപിക്കുകയാണെന്ന്  വീമ്പിളക്കുകയാണ് ഇവർ .  

 1947 ഓഗസ്റ്റ് 14-15 വരെയുള്ള സംഭവങ്ങളിൽ സെൻഗോലിന് എന്ത് പങ്കാണ് ഉണ്ടായിരുന്നത് എന്നത് പരിഗണിക്കാതെ തന്നെ, ഏറ്റവും പ്രസക്തമായ രണ്ട് അനിഷേധ്യമായ വസ്തുതകളുണ്ട്.  ഒരു ചെങ്കോൽ, ഈ സാഹചര്യത്തിൽ സെൻഗോൽ , ഒരു രാജവാഴ്ചയുടെ പ്രതീകമാണ്, അതിനാൽ അത് ഒരു റിപ്പബ്ലിക്കിലെ ഒരു മ്യൂസിയത്തിൽ മാത്രമേ സൂക്ഷിക്കാൻ കഴിയൂ.  ഇന്ത്യയെ ഒരു പരമാധികാര സോഷ്യലിസ്റ്റ് സെക്കുലർ ഡെമോക്രാറ്റിക് റിപ്പബ്ലിക്കായി (സോഷ്യലിസ്റ്റ്, സെക്യുലർ എന്നീ വിശേഷണങ്ങൾ ഉൾപ്പെടുത്തി) ' നമ്മൾ ഇന്ത്യയിലെ ജനങ്ങൾ ' ദൃഢീകരിച്ചുകൊണ്ട് ഭരണഘടനയുടെ അംഗീകാരവും നിയമനിർമ്മാണവും പൂർത്തിയാക്കിയതോടെ, അധികാരക്കൈമാറ്റം ഒരു പരിവർത്തനത്തിന്റെ തുടക്കമായി.  ഭരണഘടനയുടെ യഥാർത്ഥ അന്തസ്സത്തയ്ക്കും  ദിശാബോധത്തിനും അനുസൃതമായി തുടർന്നുള്ള ഭരണഘടനാ ഭേദഗതിയിലൂടെ സഞ്ചരിച്ചുപോന്ന  ഇന്ത്യ ഇപ്പോൾ ഒരു ഭരണഘടനാപരമായ റിപ്പബ്ലിക്കാണ്, പാർലമെന്റ് ഭരിക്കുന്നത് ഭരണഘടനയാണ്, അതിനാൽ സെൻഗോലിന് പാർലമെന്റിൽ ഒരു പ്രധാന സ്ഥാനം വഹിക്കാൻ ഒരു കാര്യവുമില്ല.

  സംഘ് പരിവാറിന് സെൻഗോലിലുള്ള  യഥാർത്ഥ താൽപ്പര്യം തമിഴ്നാടിന്റെ ചരിത്ര പാരമ്പര്യവുമായുള്ള ഏതെങ്കിലും തരത്തിലുള്ള ആകർഷണത്തിലല്ല . ഇന്ത്യയുടെ ബഹുത്വത്തിന്റെ ബദ്ധശത്രു ആണ് സംഘ്, അതിന്റെ ഹിന്ദി-ഹിന്ദു-ഹിന്ദുസ്ഥാൻ ബ്രാൻഡ് ഏകരൂപം ഇന്ത്യയുടെ  സാമൂഹിക സാംസ്കാരിക വർണ്ണരാജി യുടെ ക്യാൻവാസിൽ അടിച്ചേൽപ്പിക്കാനുള്ള എല്ലാ അവസരങ്ങളും തേടുന്നവരാണ് അവർ. എന്നാൽ , സെങ്കോൽ  കൊളോണിയൽ, മുസ്ലീം ഭരണാധികാരികൾക്ക് മുമ്പുള്ള കാലഘട്ടത്തിൽ പെട്ടതായതിനാൽ അത് അവർക്ക് ഉപയോഗിക്കാൻ പറ്റുന്നതാണെന്ന് തോന്നി. ഇന്ത്യയെ  ഒരു ഹിന്ദു രാഷ്ട്രമാക്കുക എന്ന തന്ത്രപ്രധാനമായ സംഘ് പരിവാർ ലക്ഷ്യവുമായും ,  പുതിയ നാഗരിക ഉൽപ്പന്നം എന്ന നിലക്ക് ഭരണഘടനയെ.ഹിന്ദുവായി അവതരിപ്പിക്കുന്ന പുത്തൻ ആഖ്യാനവുമായും കണ്ണിചേർക്കാനുള്ള സാദ്ധ്യത    യാണ് സെൻഗോലിൽ അവർക്കുണ്ടായ താൽപ്പര്യത്തിന് കാരണം.  
 
സവർക്കറുടെ 140-ാം ജന്മവാർഷികമായിരുന്നു ഉദ്ഘാടനത്തിന് തിരഞ്ഞെടുത്ത തീയതി.  ദയാഹർജികൾക്ക് ശേഷം ആൻഡമാൻ സെല്ലുലാർ ജയിലിൽ നിന്ന് മോചിതനാകുന്നതിന് ഒരു വർഷം മുമ്പ് 1923-ൽ സവർക്കർ  ഹിന്ദുത്വയെ നിർവചിക്കുന്ന കൃതിയുടെ പ്രസിദ്ധീകരണത്തിന്റെ നൂറാം വാർഷികം കൂടിയാണ് 2023, (ഹിന്ദുത്വ: ഹൂ ഈസ് എ  ഹിന്ദു ? ). 1928 ൽ ഒരു സംഘടന എന്ന നിലയിൽ ആർഎസ്എസ് സ്ഥാപിച്ചതിന്റെ നൂറാം വാർഷികം ആഘോഷിക്കുന്നതിന് മുന്നോടിയായി, ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ശതാബ്ദി അനുസ്മരിക്കുന്നതിനുള്ള സംഘ്-ബിജെപി മാർഗമാണിത്.  മോദി സർക്കാരിന്റെ ഔദ്യോഗിക പരിപാടിയായ  ആസാദി കാ അമൃത് മഹോത്സവ് പ്രചാരണത്തിൽ സവർക്കറെ എങ്ങനെയാണ് കേന്ദ്ര കഥാപാത്രമാക്കിയതെന്ന് നമ്മൾ കണ്ടതാണ്.   ഭഗത് സിംഗിന്റെയും സുഭാഷ് ചന്ദ്രബോസിന്റെയും പിന്നിലെ പ്രചോദനമായി സവർക്കറെ  അവതരിപ്പിക്കുന്ന സിനിമാറ്റിക്  മാർഗ്ഗങ്ങളിലൂടെയും   സവർക്കർ  ആരാധന ഇപ്പോൾ മുന്നിൽ എത്തിയിരിക്കുന്നു എന്നതും സന്ദർഭവശാൽ ഓർക്കാം. 

 1911-ൽ അറസ്റ്റിലായതിന് തൊട്ടുപിന്നാലെ സവർക്കർ ദയയ്ക്കായി യാചിക്കാൻ തുടങ്ങിയിരുന്നു എന്നത് ശ്രദ്ധേയമാണ്, ഒരുപക്ഷേ, 1857-ലെ കലാപം അദ്ദേഹം ഉയർത്തിപ്പിടിച്ച ഒരു  ഘട്ടത്തിലെ  ഇന്ത്യൻ ദേശീയതയുടെ തീവ്രവാദിയായ ഒരു വക്താവ് എന്ന മുൻവിലയിരുത്തലിന്റെ സ്ഥാനത്ത് , ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ പ്രണേതാവ് എന്ന വ്യ  ക്തമായ ധാരണ പിൽക്കാലത്ത്  വന്നതിന്  ശേഷമായിരിക്കാം ബ്രിട്ടീഷ് ഭരണാധികാരികൾ സവർക്കറിനെ  പൂർണമായി വിശ്വസിച്ച്തുടങ്ങിയതും ,  ആൻഡമാൻ ജയിലിൽ നിന്ന് മോചിപ്പിച്ചതും .  ഒടുവിൽ ഇന്ത്യയുടെ വിഭജനത്തിലേക്ക് നയിച്ച കൊളോണിയൽ ഭരണാധികാരികളുടെ പിന്തുണയോടെ അരങ്ങേറിയ വിനാശകരമായ ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ ആദ്യകാല പ്രകടനമായിരുന്നു സവർക്കറുടെ ഹിന്ദുത്വ.  സവർക്കർ ഭാരതത്തിന് പിതൃഭൂമി എന്ന പദം ഉപയോഗിക്കുകയും അതിനെ 'പുണ്യഭൂമി' എന്ന സങ്കൽപ്പത്തിൽ കലർത്തുകയും ചെയ്തു, ഇന്ത്യയിൽ ജനിച്ച ഒരു മതത്തെ പിന്തുടർന്ന് ഓരോ  യഥാർത്ഥ ഇന്ത്യക്കാരനും ഇന്ത്യയെ പുണ്യഭൂമിയായി അംഗീകരിക്കണമെന്ന് നിർബന്ധിച്ചു (അതുവഴി ഇസ്ലാമിന്റെയും ക്രിസ്ത്യാനിറ്റിയുടെയും അനുയായികൾ  താഴ്ന്ന ഇന്ത്യക്കാരോ രണ്ടാം ഗ്രേഡ് പൗരന്മാരോ ആയി).

 സവർക്കറെ ആരാധിക്കുന്നതിനേക്കാളും പഴയ ചിഹ്നങ്ങളുടെ ഉയിർത്തെഴുന്നേൽപ്പിനെക്കാളും, നരേന്ദ്രമോദിയെയോ ഇന്ത്യൻ പ്രധാനമന്ത്രിയെയോ ഹിന്ദു ചക്രവർത്തിയായി ആചാരപരമായി പുനർനിർമ്മിക്കുന്നതിനേക്കാളും അധികമായ കാര്യങ്ങൾ  കൂടുതൽ തീർച്ചയായും പുതിയ പാർലമെന്റ് മന്ദിരത്തിലുണ്ട് (അവർ അദ്ദേഹത്തെ ഹിന്ദു ഹൃദയങ്ങളുടെ ചക്രവർത്തി എന്ന് വളരെക്കാലമായി വിളിക്കുന്നു).  അടുത്ത റൗണ്ട് ഡീലിമിറ്റേഷനുശേഷം പാർലമെന്റിന്റെ വലുപ്പം വരാനിരിക്കുന്നതാണ് പുതിയ കെട്ടിടത്തിന് വാഗ്ദാനം ചെയ്യുന്ന ന്യായീകരണങ്ങളിലൊന്ന്.  ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ജനസംഖ്യാ പാറ്റേൺ കാരണം ദക്ഷിണേന്ത്യയിൽ നിന്നുള്ള എംപിമാരുടെ എണ്ണം ഫലത്തിൽ  സ്തംഭനാവസ്ഥയിൽ തുടരുന്നതിനാൽ ഉത്തരേന്ത്യയിൽ നിന്നുള്ള എംപിമാരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവിന് കാരണമായ ഡീലിമിറ്റേഷനെ കേന്ദ്രീകരിച്ച് കരുനീക്കങ്ങൾ ദ്രുതഗതിയിൽ നടന്നുവരുന്നു. വടക്കൻ, പടിഞ്ഞാറൻ ഇന്ത്യകളിൽ അടിസ്ഥാനപരമായി വേരൂന്നിയ ബി.ജെ.പിയുടെ ആധിപത്യം കിഴക്കൻ, വടക്കുകിഴക്കൻ മേഖലകളിൽ വ്യാപിച്ചിട്ടും തെക്കൻ മേഖലയിലല്ല വ്യാപിച്ചത് . ദക്ഷിണേന്ത്യയിലെ രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെ അസന്തുലിതത്വത്തിന്റെ പ്രശ്നം  ഇതിനകം തന്നെ ഉയർത്തിക്കഴിഞ്ഞു.  പുതിയ പാർലമെന്റ് കെട്ടിടം ഈ അസന്തുലിതാവസ്ഥയെ സ്ഥാപനവൽക്കരിക്കാൻ ശ്രമിക്കുമോ?  അൻപത് വർഷം ഇന്ത്യ ഭരിക്കാൻ ബിജെപി സ്വപ്നം കാണുന്നത് ഈ ഫോർമുലയുടെ അടിസ്ഥാനത്തിലായിരിക്കുമോ ?  മോദി  സർക്കാർ ഇതിനകം തന്നെ ഇന്ത്യയുടെ ഫെഡറൽ ചട്ടക്കൂടിനെ ആസൂത്രിതമായി ബുൾഡോസർ ചെയ്യുകയാണ്,  കേന്ദ്രീകരണത്തിന്റെ വർദ്ധിത ഭീഷണിക്ക്  ഇന്ത്യയുടെ ഐക്യത്തെ കൂടുതൽ അപകടത്തിലാക്കാൻ മാത്രമേ കഴിയൂ.

 വർഗീയ ധ്രുവീകരണത്തിന്റേയും അധികാര കേന്ദ്രീകരണത്തിന്റേയും സർവവ്യാപിയായ കോർപ്പറേറ്റ് നിയന്ത്രണത്തിന്റെയും മാരകമായ കോക്‌ടെയിൽ വർധിച്ച ബലപ്രയോഗത്തിലൂടെ മാത്രമേ നിലനിൽക്കൂ.  വനിതാ ഗുസ്തി താരങ്ങളുടെ നീതിക്കായുള്ള  ആവശ്യത്തെ നിശ്ശബ്ദമാക്കാനുള്ള തീവ്രശ്രമത്തിൽ അധികാരംത്തിന്റെ ക്രൂരത അഴിച്ചുവിട്ട മോദി ഭരണത്തിന്റെ വൃത്തികെട്ട തനിനിറമാണ്  മെയ് 28 വെളിപ്പെടുത്തിയത് .  ഇത് അവാർഡ് ജേതാക്കളായ ഗുസ്തി താരങ്ങളെ  മെഡലുകൾ ഒരിക്കലും തിരിച്ചെടുക്കാൻ കഴിയാത്തവിധം ഗംഗയിലേക്ക് എറിയുന്ന തീവ്രമായ പ്രതിഷേധഭാവനയി\ലേക്ക് നയിച്ചു.  അവസാന നിമിഷത്തിൽ  അവരെ തടയാൻ ഐക്യ കർഷക പ്രസ്ഥാനത്തിന് കഴിഞ്ഞു, നീതിക്കുവേണ്ടിയുള്ള ഇന്ത്യയുടെ വനിതാ ഗുസ്തി താരങ്ങളുടെ പോരാട്ടത്തെ വിജയത്തിലേക്ക് നയിക്കേണ്ട ബാധ്യത ഇപ്പോൾ ഇന്ത്യൻ ജനതയായ നമുക്കാണ്.  മോദി  ഭരണവും സംഘ് ബ്രിഗേഡും സ്വാതന്ത്ര്യ സമരത്തിന്റെ തെറ്റായ ആഖ്യാനം സൃഷ്ടിച്ച് മതേതര ജനാധിപത്യ റിപ്പബ്ലിക്കൻ ഇന്ത്യയെ ഒരു പിന്തിരിപ്പൻ രാജവാഴ്ചയാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. സ്വാതന്ത്ര്യ സമരത്തിന്റെ മഹത്തായ പൈതൃകവും സാധ്യതയും  ഊന്നിപ്പറഞ്ഞുകൊണ്ടും ഓർമ്മിപ്പിച്ചുകൊണ്ടും മാത്രമേ കരുത്തുറ്റ  ജനാധിപത്യവും  മതേതരത്വവും പുലരുന്നതും , വൈവിധ്യങ്ങളുടെ ഊർജ്ജസ്വലത തുടിക്കുന്നതും  പ്രചോദനാത്മകവും ആയ ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിലേക്ക് ഇന്ത്യയെ മാറ്റിത്തീർക്കാനുള്ള നമ്മുടെ പരിശ്രമം സഫലമാകൂ.  ഇന്ത്യയിലെ ജനങ്ങൾ നേരിടുന്ന അത്തരമൊരു വെല്ലുവിളിയുടെ നിരന്തരമായ ഓർമ്മപ്പെടുത്തലായിരിക്കണം പുതിയ പാർലമെന്റ് മന്ദിരം.