Thursday 28 November 2019


ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടു  70 സംവത്സരങ്ങൾ പൂർത്തിയാവുമ്പോൾ :
ഭരണഘടനയെ രക്ഷിക്കൂ,  ജനാധിപത്യം രക്ഷിക്കൂ!

ഇന്ത്യ അതിന്റെ ഭരണഘടന സ്വീകരിച്ചു 70 വർഷങ്ങൾ തികയുമ്പോൾ  എല്ലാ കണ്ണുകളും ഇന്ന് സുപ്രീം കോടതിയിലേക്കാണ് .ദേവേന്ദ്ര ഫണ്ടാവിസിനെ   മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിച്ച മഹാരാഷ്ട്ര ഗവർണ്ണറുടെ അസാധാരണവും ഗൂഢാലോചനാപരവും ആയ  നടപടിക്കെതിരെ ഫയൽ ചെയ്യപ്പെട്ട ഒരു റിട്ട് ഹർജി കൈകാര്യം ചെയ്തുവരികയായിരുന്നു കഴിഞ്ഞ രണ്ടു ദിവസമായി രാജ്യത്തിലെ പരമോന്നത നീതിപീഠം.

തെരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും ഒറ്റയ്ക്കോ മുന്നണിയടിസ്ഥാനത്തിലോ ഭരിക്കാൻ ആവശ്യമായ വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് സംജാതമായ പ്രത്യേക സാഹചര്യത്തിൽ എൻ സി പി, ശിവസേന, കോൺഗ്രസ് എന്നീ പാർട്ടികൾ ചേർന്ന് ഒരു മുന്നണി സർക്കാർ രൂപീകരിക്കാനുള്ള ഉദ്ദേശം വെളിപ്പെടുത്തുകയും , ഭൂരിപക്ഷം എം എൽ എ മാരുടെ 
രേഖാമൂലമുള്ള  പിന്തുണ തെളിയിക്കുന്ന ലെറ്ററുകൾ  ഹാജരാക്കാൻ നവംബർ 24 ന്കോടതി ഒരു ദിവസത്തെ സമയം അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ , തൊട്ടടുത്ത ദിവസം ഈ ഉത്തരവ് ദുർബ്ബലപ്പെടുത്തിക്കൊണ്ട് അതേ  കോടതി ബി ജെ പി ക്ക് സർക്കാർ രൂപീകരിക്കാൻ രണ്ടു ദിവസം അനുവദിച്ചു. എന്നാൽ, മൂന്നാം ദിവസത്തിൽ കുറച്ചുകൂടി ഗൗരവത്തിലുള്ള ഒരു ഇടപെടൽ നടത്തി. നവംബർ 27 നു വൈകുന്നേരം 5 മണിക്ക് അസംബ്ലിയിൽ ലൈവ് ടെലികാസ്ററ് നടത്താനുള്ള സംവിധാനത്തോടെയുള്ള ഒരു തുറന്ന "ഫ്ലോർ ടെസ്റ്റ്"നടത്തി ഭൂ രിപക്ഷം ഏവരെയും ബോധ്യപ്പെടുത്തണം എന്ന്  സുപ്രീം കോടതി ഉത്തരവിട്ടപ്പോൾ  ചെമ്പു പുറത്താവുകയും, ഫണ്ടാവിസിന് മുന്നിൽ   രാജിവെക്കുകയല്ലാതെ  മറ്റ് മാർഗ്ഗമൊന്നും ബാക്കിയില്ലാതെയാവുകയും ചെയ്തു.

ഒരു സർക്കാർ ഉണ്ടാക്കുന്നതിനു ഭരണഘടന അനുശാസി ക്കുന്ന വ്യവസ്ഥാപിതമായ എല്ലാ മാനദണ്ഡങ്ങളേയും അട്ടിമറിച്ചുകൊണ്ട് മഹാരാഷ്ട്രയിൽ അരങ്ങേറാൻ തയ്യാറായ ഒരു ദുരന്തം ഒഴിവാക്കാൻ സുപ്രീം കോടതിക്ക് കഴിഞ്ഞുവെന്ന് നിശ്ചയമായും പറയാം. എന്നാൽ ഫണ്ടാ വിസിനേയും  കൂട്ടരെയും രാത്രിക്കുരാത്രി സത്യപ്രതിജ്ഞ ചെയ്യിക്കാൻ ഗവർണ്ണർ കാട്ടിയ  ഗൂഢാലോചനപരമായ അത്യുത്സാഹത്തെക്കുറിച്ചു ഒരു തരത്തിലുള്ള പ്രത്യേക പരാമർശവും നടത്താൻ സുപ്രീം കോടതി കൂട്ടാക്കിയില്ല എന്നത് ശ്രദ്ധേയമാണ്. ഗവർണ്ണർ ഉൾപ്പെടെയുള്ളവർ നടപ്പാക്കിയ പദ്ധതി മൊത്തത്തിൽ ഒരു അട്ടിമറിയിൽ കുറഞ്ഞ ഒന്നും ആയിരുന്നില്ല.  ദിവസം പുലരുന്നതിനു മുൻപ് രാഷ്‌ട്രപതി  ഭരണം റദ്ദാക്കിയതും, ഇത്തരം സന്ദർഭത്തിൽ ആവശ്യമായി പാലിക്കേണ്ട  ഔപചാരിക തയായ കേന്ദ്ര ക്യാബിനെറ്റിന്റെ  ശുപാർശ തേടൽ എന്ന കാര്യം പോലും പ്രധാനമന്ത്രി മറികടന്നതും, സത്യപ്രതിജ്ഞാ ചടങ്ങു മാധ്യമങ്ങളുടെ സാന്നിദ്ധ്യത്തിൽ വേണ്ടെന്നു വെച്ചതും എല്ലാം അതീവ വിചിത്രവും നിഗൂഢത നിറഞ്ഞുനിൽക്കുന്നതുമായ സംഭവങ്ങൾ ആയിരുന്നു. പുതിയ സർക്കാർ രൂപീകരണത്തിന്റെ പേരിൽ  ഫണ്ടാവിസിനെ  പ്രധാനമന്ത്രി മോദി അഭിനന്ദിച്ചതും, സ്ഥാനമേറ്റ  മുഖ്യമന്ത്രി നന്ദി  പറഞ്ഞതും  ട്വിറ്ററിൽക്കൂടി ആയിരുന്നു. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിച്ചതായി  ഔദ്യോഗികമായി  ജനങ്ങൾക്ക് ലഭിക്കുന്ന ആദ്യത്തെ അറിയിപ്പും  മോദിയുടെ ഈ ട്വിറ്റർ സന്ദേശം തന്നെയായിരുന്നു !

ഇത്രയും ഗുരുതരമായ ഭരണഘടനാ ലംഘനങ്ങളും ക്രമക്കേടുകളും മഹാരാഷ്ട്രയിലെ 'സർക്കാർ രൂപീകരണം' സംബന്ധിച്ചു നടന്നിട്ടും പ്രമുഖ മാദ്ധ്യമങ്ങൾ അമിത് ഷായുടെ ബുദ്ധികൗശലത്തേയും  രാജ്യതന്ത്രജ്ഞതയേയും വാനോളം പുകഴ്ത്തുകയായിരുന്നു ! എന്നാൽ സുപ്രീം കോടതി ഉത്തരവിന് ശേഷം പദ്ധതിയാകെ പാളിയപ്പോൾ    അമിത് ഷായെ ചാണക്യനോട് ഉപമിച്ച  ഇതേ മാധ്യമങ്ങൾ മോദിയെയും അമിത് ഷായെയും വിട്ട്  ദേവേന്ദ്ര ഫണ്ടാവിസിനെ പഴിക്കാനും തുടങ്ങിയിരിക്കുന്നു.

മോദി ഭരണകൂടത്തിന്റെ  അധികാരക്കൊതി മൂത്ത നിർലജ്ജമായ നീക്കങ്ങളിലൊന്ന് തൽക്കാലത്തേക്കെങ്കിലും തടയപ്പെട്ടത് സംഘപരിവാർ ഫാസിസത്തോട് മുഖാമുഖം ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ ജനാധിപത്യ ശക്തികൾക്ക് എന്തായാലും ആശ്വാസം പകരുന്ന ഒന്നാണ്.  മഹാരാഷ്ട്രയിൽ മർദ്ദനവാഴ്ച \അഴിച്ചു വിട്ട പേഷ്വാ  ഭരണത്തിന്റെ അസ്വാസ്ഥ്യജനകമായ \ഓർമ്മകൾ ആണ്  ഫണ്ടാവിന്റെ മുൻ  സർക്കാർ  ഉണർത്തിയിരുന്നത് .  മഹർ സമുദായത്തിൽപ്പെട്ട ദലിത് സേനാംഗങ്ങൾ ഉൾപ്പെട്ട  ബ്രിട്ടീഷ് സേനയുടെ ഒരു റെജിമെൻറ് പേഷ്വാ സൈന്യത്തെ ഇരുനൂറു വർഷം  മുൻപ് തുരത്തിയോടിച്ച ഭീമാ -കോറിഗാവ് യുദ്ധത്തിന്റെ വാർഷികം ആചരിച്ചതിന്റെ പേരിൽ നിരവധി ദളിത് ആക്ടിവിസ്റ്റുകളെയും മനുഷ്യാവകാശ പ്രവർത്തകരെയും  ഫണ്ടാവിസ്‌ ഭരണകൂടം കള്ളക്കേസുകളിൽ കുടുക്കി ദ്രോഹിച്ചിരുന്നു. നരേന്ദ്ര മോദിയെ വധിക്കാൻ ഗൂഢാലോചന നടത്തി എന്നുവരേയുള്ള വ്യാജമായ കേസ്സുകൾ അക്കൂട്ടത്തിൽപ്പെടുന്നു.  തികഞ്ഞ ഫാസിസ്റ്റ് സ്വഭാവത്തിലുള്ള ഇത്തരം പോലീസ് നടപടികൾക്ക് പുറമേ , കാർഷികമേഖലയിലെ വൻ പ്രതിസന്ധിമൂലം മഹാരാഷ്ട്രയിലെ ഗ്രാമങ്ങളിലെമ്പാടും കർഷകരുടെ  പ്രതിഷേധങ്ങൾ ശക്തിപ്പെട്ടിട്ടും അവ കണ്ടതായി ഭവിക്കാത്ത സർക്കാർ നയവും തെരഞ്ഞെടുപ്പിന് മുൻപത്തെ  ബി ജെ പി- ശിവസേന സഖ്യത്തിന്റെ ജനപിന്തുണ ഗണ്യമായി  കുറയാൻ ഇടയാക്കി. ഫണ്ടാവിസ്‌  ഭരണത്തിനെതിരായി രൂപപ്പെട്ടിരുന്ന ഈ വൻ  ജനരോഷമാണ്   മോദി -ഷാ പദ്ധതിയെ അക്ഷരാർത്ഥത്തിൽ പൊളിച്ചടുക്കാൻ സഹായകമായ പ്രധാന ഘടകം.

ബി ജെ പി യുടെ ചാണക്യൻ എന്ന് അമിത് ഷായെ സ്തുതിച്ച മാധ്യമങ്ങൾക്കു ലഭിച്ച ഒരു ചുട്ട മറുപടിയായിരുന്നു മഹാരാഷ്ട്രയിൽ സംഘ് പരിവാറിന്റെ കുടിലമായ നീക്കങ്ങൾക്കേറ്റ ഗംഭീരമായ തിരിച്ചടി. മോദി -ഷാ കൂട്ടുകെട്ടിനു മുൻപിൽ ആർക്കും ജയം സാധ്യമല്ലെന്ന തൽപരകക്ഷികളുടെ ദുഷ്പ്രചാരണം സോപ്പ് കുമിള പോലെ ചീറ്റിപ്പോയി.    തെരഞ്ഞെടുപ്പ് ആസന്നമായ മറ്റു സംസ്ഥാനങ്ങൾക്കും ഇത്ചില സന്ദേശങ്ങൾ നൽകുന്നുണ്ട് . ജാർഖണ്ഡിലെ ബി ജെ പി- എ ജെ എസ്  യു സഖ്യം ഇപ്പോൾ തന്നെ തകർന്നിരിക്കുന്നു. ഇപ്പോഴത്തെ ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബർ ദാസിന് സ്വന്തം മണ്ഡലത്തിൽ ബി ജെ പി നേതാവായ ഒരു മന്ത്രി സരയു റായിയിൽനിന്ന് കടുത്ത എതിർപ്പ് ഉണ്ടായിരിക്കുന്നു. രഘുബർ ദാസിൻറെ നേതൃത്വത്തിൽ ഇപ്പോൾ ഉള്ള സംസ്ഥാന ഭരണം "ഭയം, വിശപ്പ്, അഴിമതി" എന്നിവ മുഖമുദ്രകൾ ആയിരിക്കുന്ന ഒന്നാണെന്ന് ജനങ്ങൾ കരുതുന്നു. അതിനാൽ, മഹാരാഷ്ട്രയിലെ സമീപകാല സംഭവവികാസങ്ങൾ ജാർഖണ്ഡിലെ വോട്ടർമാരെ കൂടുതൽ ആത്മവിശ്വാസം ഉള്ളവരും ബി ജെ പി ഭരണത്തിന് എതിരായി സുവ്യക്തമായ ഒരു ജനവിധി നൽകാൻ പ്രാപ്തരും ആക്കുമെന്നു പ്രതീക്ഷിക്കാം .  

ജാർഖണ്ഡിലെ തെരഞ്ഞെടുപ്പിൽ ഇതുണ്ടാക്കാൻ പോകുന്ന ആസന്നമായ സ്വാധീനത്തിനു അപ്പുറം മഹാരാഷ്ട്രാ സംഭവവികാസങ്ങൾക്ക് പ്രസക്തിയുണ്ട്.  ജനാധിപത്യ ഇന്ത്യയിലെ  ഭരണഘടനാ സംവിധാനം സംരക്ഷിക്കപ്പെടണം എന്നാഗ്രഹിക്കുന്ന ഏതൊരു  പൗരന്നും കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കാനുള്ള ഒരു സന്ദേശമാണ് അത് നൽകുന്നത് .   നവംബർ 26 ഭരണഘടനാ ദിവസം ആയി ആചരിക്കാൻ  2015 മുതൽ തുടക്കം കുറിച്ചത് മോദി സർക്കാർ തന്നെയായിരുന്നുവെന്നതും ഒരു വിരോധാഭാസമാണ് .ഭരണഘടനയുടെ അടിസ്ഥാനപരമായ മൂല്യങ്ങൾക്കെതിരെ നിരന്തരം ആക്രമണം നടത്തുന്ന സ്വന്തം ചെയ്തികളെ അതേ ഭരണഘടനയെയും അതിന്റെ മുഖ്യ ശില്പിയായ അംബേദ്കറിനെയും പ്രശംസിക്കുന്ന പൊള്ളയായ വാചകമടികൾ കൊണ്ട് മറച്ചുവെക്കാമെന്നാണ്   മോദി ഭരണകൂടം കരുതുന്നത്. ഇന്ത്യൻ ഭരണഘടനയെ സാമൂഹ്യ പരിവർത്തനത്തിനുള്ള ഒരു ആയുധമാക്കാൻ ഇന്ത്യൻ പൗരന്മാർക്ക് കഴിയണമെന്ന് അംബേദ്‌കർ ആഗ്രഹിച്ചു. ഭരണഘടനയുടെ സമുന്നതമായ സാമൂഹ്യ ലക്ഷ്യങ്ങളും വാഗ്ദാനങ്ങളും പ്രവർത്തികമാവണമെങ്കിൽ  ചുമതലയേൽപ്പിക്കപ്പെട്ട ഭരണകർത്താക്കൾ അവ നടപ്പാക്കാൻ സന്നദ്ധരായേ പറ്റൂ എന്ന ഒരു മുന്നറിയിപ്പും അംബേദ്‌കർ നൽകിയിരുന്നു.

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുടെ നഗ്നമായ ലംഘനമാണ് ഇന്ന് ഓരോ മേഖലയിലും നടന്നുവരുന്നത്  .കശ്മീർ താഴ്വരയിലെ ജനങ്ങളുടെ അടിസ്ഥാനപരമായ ജനാധിപത്യാവകാശങ്ങൾ നിഷേധിച്ചു   ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി എടുത്തുകളഞ്ഞ നടപടിയും അയോദ്ധ്യ കേസിൽ ഉണ്ടായ സുപ്രീം കോടതിവിധിയും  ഇന്ത്യൻ ഭരണഘടനയുടെ മൗലിക തത്വങ്ങൾ കാറ്റിൽ പറത്തിയതിന്റെ സമീപകാല ഉദാഹരണങ്ങൾ മാത്രം. അസമിൽ താമസക്കാരായ ജങ്ങളിൽ നല്ലൊരു വിഭാഗത്തെ മുൻപൊരിക്കലും ഉണ്ടായിട്ടിലാത്ത വിധം ദുരിതങ്ങളിൽ ആഴ്ത്തിയ എൻ ആർ സി പ്രക്രിയയുടെ ഫലമായി സംസ്ഥാനം നീതിയുടെയും മനുഷ്യാവകാശങ്ങളുടെയും കശാപ്പ്ശാലയായി മാറിക്കൊണ്ടിരിക്കുന്നു. ഡീറ്റെൻഷൻ ക്യാമ്പുകളിലെ നരകയാതനകൾ നിമിത്തം 28 മരണങ്ങളാണ്  ഇതിനകം റിപ്പോർട്ട് ചെയ്തിരിക്കുന്നത് .  എന്നിട്ടും ഈ മാനുഷിക ദുരന്തങ്ങളോട് മോദി സർക്കാർ പ്രതികരിക്കുന്നത് തികച്ചും നിഷേധാത്മകമായാണ്. എൻ ആർ സി രാജ്യത്താകമാനം നടപ്പാക്കുമെന്ന് മാത്രമല്ല, ഇന്ത്യയിലെ പ്രധാന ന്യൂനപക്ഷ സമുദായത്തിനെതിരായ ഭേദഗതികൾ വരുത്തി വർഗ്ഗീയവൽക്കരിച്ച    ഇന്ത്യൻ പൗരത്വ നിയമത്തിന്റെ ബലത്തിൽ ആണ് അത് നടപ്പാക്കുക എന്നാണ് മോദി സർക്കാർ പറയുന്നത്.  ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനപരമായ ചട്ടക്കൂട് മതേതരത്വത്തിന് നൽകുന്ന പ്രാധാന്യത്തെ തൃണവല്ഗണിക്കുന്നതാണ് പൗരത്വ നിയമത്തിലെ പ്രസ്തുത  ഭേദഗതി. ഭരണഘടനയുടെ മാർഗ്ഗനിർദ്ദേശക തത്വങ്ങൾ പ്രകാരം ഇന്ത്യ ഒരു ക്ഷേമരാഷ്ട്രം ആകേണ്ടതാണ്. എന്നാൽ, മോദി ഭരണകൂടം എല്ലാ പൊതുമേഖലാ വ്യവസായത്തെയും സേവനങ്ങളെയും  പടിപടിയായി സ്വകാര്യവൽക്കരിച്ചുകൊണ്ടിരിക്കുകയും, അതിലൂടെ രാജ്യത്തിലെ ജനങ്ങളെ കോർപറേറ്റുകളുടെയും കമ്പോളത്തിന്റെയും  ദയാദാക്ഷിണ്യത്തിനു വിധേയരാക്കിയിരിക്കുകയുമാണ്. 

ഇന്ത്യൻ ഭരണഘടന നിലവിൽ വന്നു 70 വർഷങ്ങൾ പിന്നിട്ടതിന് ശേഷം ഏറ്റവും കഠിനമായ ഒരു പരീക്ഷണ ഘട്ടത്തിലൂടെ കടന്നുപോവുകയാണ് ഇപ്പോൾ.  ഇന്ത്യയിലെ ജനങ്ങൾ ഒരു സ്വേച്ഛാധിപതിയുടെ ഇഷ്ടാനിഷ്ടങ്ങൾക്കു വിധേയരാണെന്നതുപോലെയാണ് അധികാരം നിയന്ത്രിക്കുന്ന  ഒരു പിടി വ്യക്തികൾ പൗരന്മാരുടെ വിലപ്പെട്ട അവകാശങ്ങൾ ഒന്നൊന്നായി അവരിൽനിന്നും എടുത്തുകളയുന്നത് .   ഇതുസംബന്ധമായി അംബേദ്‌കർ നൽകിയ മുന്നറിയിപ്പ് ഇതിനു മുൻപൊരിക്കലും ഇത്രയും പ്രസക്തമായി അനുഭവപ്പെട്ടിട്ടില്ല.  ഈ രാജ്യത്തിലെ പൗരന്മാർ എന്ന നിലക്ക് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളും ലക്ഷ്യങ്ങളും കാത്തുസൂക്ഷിക്കാൻ  ഇന്ന്  സർവശക്തിയും സമാഹരിച്ചു രംഗത്ത് വരേണ്ടതുണ്ട്.
[A CPIML Weekly News Magazine
Vol. 22 | No. 48 | 26 Nov – 2 Dec 2019]

Thursday 21 November 2019

(എഡിറ്റോറിയൽ , എം എൽ അപ്ഡേറ്റ് ) 
ജെ എൻ യു  പ്രക്ഷോഭത്തെ പിന്തുണക്കുക !
സർവ്വകലാശാലകളുടെ വാതിലുകൾ നിർദ്ധനർക്കെതിരെ കൊട്ടിയടക്കാതിരിക്കുക !


വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന്റെ പ്രശ്നം  രാഷ്ട്രീയത്തിന്റെ കേന്ദ്ര സ്ഥാനത്തെത്തിച്ച ഒരു സമരമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ ജെ എൻ യു വിലെ വിദ്യാർത്ഥികൾ നടത്തിപ്പോന്ന വീറുറ്റ പ്രക്ഷോഭം.

ദരിദ്രരുടെ മക്കൾക്ക്  മികച്ച സർവ്വകലാശാലാവിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ  ഒരുക്കുന്ന ഒരു പിടി സ്ഥാപനങ്ങളിൽ ഒന്നായിരുന്നു ഡൽഹിയിലെ ജെ എൻ യു. എന്നാൽ , അടുത്ത കാലത്തു് നരേന്ദ്ര മോദി  നിയമിച്ച വൈസ് ചാൻസലർ  സ്വീകരിച്ച ഏതാനും നടപടികൾ ഈ സ്ഥിതിക്ക്   ഗുരുതരമായ കോട്ടങ്ങൾ ആണ് വരുത്തിയിരിക്കുന്നത്. ഹോസ്റ്റൽ മുറിവാടക കുത്തനെ ഉയർത്തുകയും, വൈദ്യുതി- ജലവിതരണം സംബന്ധമായ സേവനങ്ങൾ വാണിജ്യവൽക്കരിക്കുകയും ചെയ്തു വിദ്യാർത്ഥികളിൽ കനത്ത അധിക സാമ്പത്തികബാദ്ധ്യതകൾ അടിച്ചേൽപ്പിക്കുകയുമാണ് ജെ എൻ യു വൈസ് ചാൻസലറുടെ നേതൃത്വത്തിൽ അധികാരികൾ ചെയ്തിരിക്കുന്നത്. 


ദരിദ്രർക്കും പാർശ്വവത്കൃതർക്കും അനുകൂലമായ ഒരു പ്രവേശനനയം ആണ് ദീർഘകാലമായി ജെ എൻ യു അനുവർത്തിച്ചുപോന്നത് . ഇത്തരം ഒരു  പ്രവേശനനയത്തിന്റെ ഫലമായി ജെ എൻ യു വിൽ അഡ്‌മിഷൻ നേടുന്ന വിദ്യാർത്ഥികളിൽ 40 % പേർ  വരുന്നത്  12000 രൂപയിൽ  താഴെ മാത്രം മാസ വരുമാനം ഉള്ള  കുടുംബങ്ങളിൽ നിന്നാണ് . ഇപ്പോൾ നടപ്പാക്കിയിരിക്കുന്ന ഫീസ് വർദ്ധനവും ,ഹോസ്റ്റൽ വാടകയിലും സർവ്വീസ് ചാർജ്ജുകളിലും മറ്റും ആയി ഏർപ്പെടുത്തിയ കുത്തനെയുള്ള വർദ്ധനവും ഏറ്റവും ബാധിക്കുന്നത് പ്രസ്‌തുത വിദ്യാർഥികളെയും അവരുടെ കുടുംബങ്ങളെയും ആണ്.  ആ കുടുംബങ്ങളിൽനിന്നു വരുന്ന മക്കളുടെ സർവ്വകലാശാലാ വിദ്യാഭ്യാസം ഇനി  മുന്നോട്ടുപോകണമെങ്കിൽ , അവരുടെ കുടുംബവരുമാനം ഹോസ്റ്റൽ ഫീസിനു  പോലും തികയാത്ത അവസ്ഥക്ക് പരിഹാരം ഉണ്ടാക്കേണ്ടതുണ്ട്.
ജെ എൻ യു വിൽ   പഠിക്കാനെത്തുന്നവരിൽ  പകുതിപ്പേരും പെൺകുട്ടികൾ ആണെന്നത്  പ്രവേശന നയത്തിന്റെ പ്രത്യേകതനിമിത്തം ഉള്ള സ്ഥിതിയാണ്. എന്നാൽ, ഇപ്പോഴത്തെ ഫീസ് വർധനയും ഹോസ്റ്റൽ നിരക്കുകളുടെ വാണിജ്യവൽക്കരണവും അവരേയും സർവ്വകലാശാലയുടെ പടിക്കു പുറത്താക്കുന്ന അവസ്ഥയിൽ എത്തിക്കും. 
ജെ എൻ യു വിദ്യാർത്ഥികൾ ഇപ്പോൾ  നടത്തുന്ന പ്രക്ഷോഭം അവർക്കുവേണ്ടി മാത്രം ഉള്ളതല്ല എന്നും നാം  മനസ്സിലാക്കണം. വിദ്യാർത്ഥികൾ ഇത്രയും സുസംഘടിതരായി പ്രതിഷേധിക്കുന്ന ജെ എൻ യു വിൽ  ഹോസ്റ്റൽ നിരക്കുകൾ വാണിജ്യവൽക്കരിക്കാൻ കഴിഞ്ഞാൽ , കുറഞ്ഞ ഫീസ് നിലനിൽക്കുന്ന മറ്റു സർവകലാശാലകളിലും ഈ നയം നിഷ്പ്രയാസം നടപ്പാക്കാൻ അധികാരികൾക്ക് കഴിയും. അതിനാൽ,  ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, അലീഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റി, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി തുടങ്ങിയവ ഉൾപ്പെടുന്ന മറ്റു അനേകം സ്ഥാപനങ്ങളിൽ പഠിക്കുന്ന പതിനായിരക്കണക്കിന് വിദ്യാർത്ഥികളുടെ പഠനത്തിൽ ഉണ്ടാവാൻ പോവുന്ന ഗുരുതരമായ  പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു പ്രക്ഷോഭമാണ് ജെ എൻ യു വിലേത്.   പണക്കാർക്ക്  മാത്രമുള്ള  പ്രത്യേകാവകാശമല്ല വിദ്യാഭ്യാസം എന്നും , അത് ഓരോ ഇന്ത്യൻ പൗരന്റേയും അവകാശം ആണെന്നും ഉറപ്പുവരുത്താൻ ആവശ്യപ്പെടുന്ന സമരം ആണ് അത്.
മോദി സർക്കാർ ജെ എൻ യു വിദ്യാർഥികൾക്ക് നേരെ ഒരു യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. കാമ്പസ്സിൽ പാരാ മിലിട്ടറി സേനയായ  സി ആർ പി എഫ് നെ വിന്യസിക്കുകയും, ഡൽഹിയിലെ തെരുവുകളിൽ വിദ്യാർഥികൾ പ്രതിഷേധ ത്തിന്റെ ശബ്ദം ഉയർത്തുന്ന ഓരോ അവസരത്തിലും പോലീസ് അവരുടെ മേൽ  ക്രൂരമായി ലാത്തിചാർജ്ജ് നടത്തുകയും ആണ്. അമിത് ഷായുടെ നിയന്ത്രണത്തിലുള്ള ഡൽഹി പോലീസ് തെരുവുവിളക്കുകളെല്ലാം നിയമവിരുദ്ധമായി കെടുത്തിയ ശേഷം ഇരുട്ടിന്റെ മറവിൽ ആണ് വിദ്യാർഥികളെ തല്ലിച്ചതച്ചത് . കണ്ണിനു കാഴ്ചക്കുറവുള്ള ആൾ എന്നറിഞ്ഞിട്ടും ഒരു വിദ്യാർത്ഥിയെ നിലത്തിട്ടു ബൂട്ടുകൊണ്ട് ചവിട്ടാൻ പോലീസ് ഒരു മടിയും കാട്ടിയില്ല. പെൺകുട്ടികൾക്ക് നേരെ ലൈംഗിക ആക്രമണങ്ങളും പോലീസിന്റെ ഭാഗത്തുനിന്നുണ്ടായി.
ഈ പോലീസ് അതിക്രമങ്ങൾക്ക് മുന്നിലും ജെ എൻ യു വിദ്യാർത്ഥികൾ തളരാതെ പോരാട്ടം മുന്നോട്ടുകൊണ്ടുപോകുകയാണ്. ആശയങ്ങൾ കൊണ്ടും യുക്തികൊണ്ടും ഇപ്പോൾത്തന്നെ അവർ വിജയത്തിന്റെ പാതയിൽ ആണ്. എന്നിട്ടും സംഘപരിവാറിന്റെ പ്രോപ്പഗാണ്ടാ സംവിധാനങ്ങളും ചില ടെലിവിഷൻ ചാനലുകാരും ജെ എൻ യു വിലെ വിദ്യാർഥി പ്രക്ഷോഭത്തെ താറടിച്ചു കാണിക്കുകയാണ്. ജെ എൻ യു നികുതിദായകരുടെ പണം വൃഥാവിലാക്കുന്ന ഒരു ഏർപ്പാട് ആണെന്നും, അവിടുത്തെ വിദ്യാർഥികൾ സമൂഹത്തിന്റെ ചെലവിൽ വേണ്ടാത്ത സൗജന്യങ്ങൾ അനുഭവിക്കുന്ന ഒരു പറ്റം ഇത്തിക്കണ്ണികൾ  ആണെന്നും എല്ലാം അവർ പ്രചരിപ്പിക്കുന്നു.  ജെ എൻ യു വിലെ പെൺകുട്ടികളെക്കുറിച്ചു അവർ പ്രചരിപ്പിക്കുന്നത് കടുത്ത സ്ത്രീവിരുദ്ധതയിൽ കുരുപ്പിച്ചെടുത്ത നുണകൾ ആണ്.  ഈ നുണപ്രചാരണങ്ങളെ  ചെറുത്തുകൊണ്ടു യാഥാർഥ്യം ജനങ്ങളുടെ മുന്നിൽ എത്തിക്കാൻ ജെ എൻ യു വിലെ വിദ്യാർഥികളും അധ്യാപകരും ഒറ്റക്കെട്ടായ ശ്രമങ്ങൾ നടത്തിയതിന് ഇപ്പോൾ ഫലം കണ്ടുതുടങ്ങി. ദരിദ്രരുടെ മക്കൾക്ക് സർവ്വകലാശാലാ വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെയും നിഷേധിക്കപ്പെട്ട അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിനു വേണ്ടിയും ആണ് ഇപ്പോഴത്തെ വിദ്യാർഥി പ്രക്ഷോഭം എന്ന യാഥാർഥ്യം പരക്കെ മനസ്സിലാക്കപ്പെടുന്നുണ്ട്. എഡ്യൂക്കേഷൻ സെസ്സ് ആയി പ്രത്യേക പിരിച്ച നികുതിപ്പണമായ ഒരു ലക്ഷം കോടി രൂപ മിക്കവാറും ചെലവാക്കാതെ ഇരിക്കെ,  എന്തുകൊണ്ടാണ്  ഉന്നതവിദ്യാഭ്യാസത്തിന്റെ മേഖലയിൽ ചെലവാക്കാൻ ഫണ്ടില്ല എന്ന് സർക്കാർ പറയുന്നത് എന്ന് നികുതിദായകർ ചോദിച്ചുതുടങ്ങിയിട്ടുണ്ട്.   ഓരോ വർഷവും കോടിക്കണക്കിന് രൂപയാണ് നികുതിയിളവുകളായി സർക്കാർ  കോർപ്പറേറ്റുകൾക്ക് അനുവദിച്ചുകൊടുക്കുന്നത് . ഈ സൗജന്യം നിർത്തിയാൽ, നൂറുകണക്കിന് പുതിയ സർവ്വകലാശാലകൾ തന്നെ  സ്ഥാപിക്കാനുള്ള പണം ഉണ്ടാകും എന്ന് അവർ ചൂണ്ടിക്കാട്ടുന്നു. 
വർധിപ്പിച്ച ഫീസ്  "പിൻവലിക്കുന്ന" തായും  ,  "ബി പി എൽ വിഭാഗക്കാരായ വിദ്യാർത്ഥികൾക്ക്" എന്നു  പറഞ്ഞു ചില ഇളവുകളും ,ജെ എൻ യു അധികാരികൾ പ്രഖ്യാപിച്ചത് ഇപ്പോൾ  അവിടെ പഠിക്കുന്ന  യഥാർത്ഥ  വിദ്യാർത്ഥികൾക്ക് ഒരു വിധത്തിലും ഗുണകരമാവാത്ത ഒരു തട്ടിപ്പ്‌ എന്ന നിലയിൽ തുറന്നുകാട്ടാൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു.
ജെ എൻ യു വിദ്യാർത്ഥികളുടെ പതറാത്ത ഐക്യവും സമരവീര്യവും ജെ എൻ യു വിലെ എ ബി വി പി അംഗങ്ങളെപ്പോലും സ്വാധീനിക്കുന്നുവെന്നു കണ്ട് വിറളിപിടിച്ച മാനവ വിഭവശേഷി വകുപ്പ് പ്രശ്നപരിഹാരത്തിനെന്ന പേരിൽ ഒരു കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. എന്നാൽ , ആ കമ്മിറ്റിയുടെ ഒരു യോഗത്തിൽ  പങ്കെടുക്കാൻ പോലും വൈസ് ചാൻസലർ ഇതേവരെ കൂട്ടാക്കിയിട്ടില്ല. ഫീസ് വർധനവും ഹോസ്റ്റൽ നിരക്കുകളുടെ വാണിജ്യവൽക്കരണവും ഉടൻ പിൻവലിക്കുക എന്ന വ്യക്തമായ ആവശ്യങ്ങളാണ് വിദ്യാർഥികൾ ഉന്നയിക്കുന്നത്. ഈ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഏത് കമ്മിറ്റിയിലും ജെ എൻ യു വിദ്യാർഥി യൂണിയന് പ്രാതിനിധ്യം ലഭിച്ച മതിയാവൂ.  

ജെ എൻ യു പ്രക്ഷോഭം രാജ്യത്തെമ്പാടും ഉള്ള ഇതര സർവ്വകലാശാലകളിലേക്കും കാമ്പുസുകളിലേക്കും അതിവേഗത്തിൽ പടർന്നുകൊണ്ടിരിക്കുകയാണ്.  പ്രതിപക്ഷ കക്ഷികളുടെ എതിർപ്പിനെ സി ബി ഐ - എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയിഡ്  ഭീഷണികൾ ഉപയോഗിച്ച്  മെരുക്കിയെടുക്കാൻ സാധിക്കുന്നതുപോലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ കൈകാര്യം ചെയ്യാൻ പറ്റില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് സംഘ പരിവാറും ബി ജെ പി യും യൂണിവേഴ്സിറ്റികളെ വെറുക്കുന്നത് . മോദി സർക്കാരിൻറെ അക്ഷര വിരോധത്തിന്റെ  മുഖം തുറന്നുകാട്ടുകയും  ദരിദ്രർക്കെതിരായ നയങ്ങളെ തുറന്നെതിർക്കുകയും ചെയ്യുന്ന വിദ്യാർത്ഥി പ്രക്ഷോഭം ഇന്ത്യയിലെ യുവജനങ്ങളുടെ ഭാവിക്ക് വേണ്ടിയുള്ള പോരാട്ടം കൂടിയാണ്. അതിനാൽ ഇന്ത്യൻ ജനത ഒന്നടങ്കം  പ്രക്ഷോഭവുമായി ഐക്യദാർഢ്യം പുലർത്തേണ്ട ഒരു സന്ദർഭമാണ് ഇത് .
[A CPIML Weekly News Magazine
Vol. 22 | No. 47 | 19-25 Nov 2019]

Tuesday 19 November 2019



ബിജെപി തുടർച്ചയായി വർഗ്ഗീയ വിഷം വിതരണം ചെയ്യുമ്പോൾ , 
ജീവസന്ധാരണത്തിന്  അത്യാവശ്യമായ വസ്തുക്കൾ വാങ്ങാൻപോലും പണമില്ലാതെ ജനങ്ങൾ ദുരിതത്തിലാണ് !  ദേശീയ സാമ്പിൾ സർവ്വേ ഓർഗനൈസേഷൻ
( NSSO ) തയ്യാറാക്കിയ 2017 -18 ലെ ഉപഭോക്തൃ ക്രയ റിപ്പോർട്ട് ( Consumer Expenditure Report ) പ്രകാരം ,
#  ഗ്രാമീണ ഉപഭോഗത്തിൽ 2011 -12 ലേതിനെയപേക്ഷിച്ചു 8.8 % കുറവ് സംഭവിച്ചിരിക്കുന്നു 
# ഭക്ഷ്യ വിഭവങ്ങളുടെ ഉപഭോഗത്തിൽ കുത്തനെ ഇടിവ് സംഭവിച്ചിരിക്കുന്നു 
# ദാരിദ്ര്യത്തിന്റെ തോത് കുതിച്ചുയർന്നിരിക്കുന്നു .സർക്കാരിന്റെ ഭാഗത്തു്  ഉണ്ടായ ഏക നടപടി പ്രസ്തുത റിപ്പോർട്ട് പൂഴ്ത്തിവെക്കൽ ആയിരുന്നു!


 2017 -18 ലെ എൻ എസ് എസ് ഒ കൺസ്യൂമർ
എക്സ്പെൻഡിച്ചർ റിപ്പോർട്ട് വെളിച്ചത്തു കൊണ്ടുവരിക !

പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഉടൻ നടപടികൾ സ്വീകരിക്കുക!
പണച്ചാക്കുകളെ പ്രീണിപ്പിക്കുന്നത് നിർത്തുക! 

-  സി പി ഐ ( എം എൽ ) ലിബറേഷൻ 

Friday 1 November 2019

മഹാരാഷ്ട്രാ , ഹരിയാന ,ജമ്മു-കശ്മീർ തെരഞ്ഞെടുപ്പുഫലങ്ങൾ നൽകുന്ന സന്ദേശം  
EDITORIAL, ML Update Weekly, 29 Oct- Nov 04, 2019
ഹാരാഷ്ട്രയിലേയും  ഹരിയാനയിലെയും അസംബ്ലികളിലേക്ക് ഇയ്യിടെ നടന്ന പൊതുതെരഞ്ഞെടുപ്പുകൾ ബി ജെ പി യ്ക്ക് നിഷ്പ്രയാസം ജയിച്ചു കയറാൻ പറ്റുന്നവയാണെന്ന് പൊതുവിൽ ധാരണയുണ്ടായിരുന്നു. പൊതുവിൽ കോർപ്പറേറ്റ് മാദ്ധ്യമങ്ങൾ നിർമ്മിച്ച അത്തരമൊരു പൊതുധാരണയെ ശരിവെക്കുന്ന തരത്തിൽ ആയിരുന്നു എക്സിറ്റ് പോൾ പ്രവചനങ്ങളും കലാശിച്ചത് .  ഹരിയാനയിൽ  ആകെയുള്ള 90 ൽ 83 വരെ സീറ്റുകൾ ബി ജെ പി ക്കു ലഭിക്കുമെന്നും, മഹാരാഷ്ട്രയിൽ ബി ജെ പിക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്നും എക്സിറ്റ് പോളുകൾ പ്രവചിച്ചു; എന്നിട്ടും ആ സംസ്ഥാനങ്ങളിൽ പുറത്തുവന്ന ജനവിധി ആശ്വാസം പകരുന്ന ഒരത്ഭുതം പോലെ യഥാർത്ഥ അവസ്ഥയുമായി  തികച്ചും പൊരുത്തപ്പെടുന്നതായിരുന്നു. ഹരിയാനയിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള മുന്നണി ഉണ്ടാക്കാനും    മഹാരാഷ്ട്രയിൽ ശിവസേനയുടെ വിലപേശൽ സമ്മർദ്ദങ്ങൾക്ക് വിധേയമായി മാത്രം സർക്കാർ രൂപീകരിക്കാനും  ബി ജെ പി നിർബന്ധിതരായിരിക്കുന്നു. 
ബി ജെ പി യ്ക്ക് ലഭിച്ച സീറ്റുകളുടെ നില മാത്രമല്ല അത്ഭുതപ്പെടുത്തുന്നത്; മഹാരാഷ്ട്രയിലേയും   ഹരിയാനയിലേയും ഗ്രാമീണ വോട്ടർമാർ  പ്രതിപക്ഷ കക്ഷികളുടെ  സ്ഥാനാർത്ഥികളെ  വിജയിപ്പിച്ചത് വലിയ  ഭൂരിപക്ഷത്തോടെയായിരുന്നു. ഗ്രാമീണർ നിർണ്ണായകമായ രീതിയിൽ ബി ജെ പിയെ  പരാജയപ്പെടുത്തുകയായിരുന്നു. ലാത്തൂർ അസംബ്ലി മണ്ഡലത്തിൽ വോട്ടർമാർ ബി ജെ പി-ശിവസേന സഖ്യത്തെ  സ്ഥാനത്തേക്ക് തള്ളിയപ്പോൾ ഒരു   ലക്ഷത്തിൽപ്പരം വോട്ടുകൾ നേടി കോൺഗ്രസ്- എൻ സി പി സഖ്യം വിജയിക്കുകയും , "നോട്ടാ" രണ്ടാം സ്ഥാനത്തു വരികയും ചെയ്തു . പരേതനായ ബി ജെ പി നേതാവ് ഗോപിനാഥ് മുണ്ഡെ യുടെ പുത്രിയും  അഴിമതി-തിരിമറി ആരോപണങ്ങൾ നേരിടുന്ന  മുൻ മന്ത്രിയും പ്രമുഖ ബി ജെ പി സ്ഥാനാർഥിയും ആയ പങ്കജാ മുണ്ഡെയുടെ തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളിൽ മോദിയും അമിത് ഷായും നേരിട്ട് പങ്കെടുത്തിരുന്നു; എന്നാൽ പങ്കജാ മുണ്ഡെ തോറ്റത് 60,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആയിരുന്നു.      

'കശ്മീർ വിജയം' കൊട്ടി ഘോഷിച്ചുകൊണ്ടും , മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന നിയമം പാസ്സാക്കിയതിന്റെ പേരിലും, എൻ ആർ സി യും പൗരത്വ നിയമ ഭേദഗതി ബില്ലും സംയോജിപ്പിച്ച്‌  നിയമവിരുദ്ധരെന്നു തങ്ങൾ ചാപ്പ കുത്തിയ കുടിയേറ്റക്കാരെ രാജ്യത്തുനിന്ന് പുറത്താക്കുമെന്ന വാഗ്‌ദാനം വോട്ടർമാർക്ക് നൽകിയും ,  ഗംഭീരമായ  തെരഞ്ഞെടുപ്പ് നേട്ടങ്ങൾ കൊയ്‌തെടുക്കാം  എന്ന  ബി ജെ പി യുടെ പ്രതീക്ഷക്ക് വലിയ മങ്ങലേൽപ്പിച്ച ജനവിധിയാണ് ഉണ്ടായിരിക്കുന്നത് . മഹാരാഷ്ട്രയിലാണെങ്കിൽ ഇവയ്‌ക്കെല്ലാം പുറമേ, സർക്കാരിന് ഭാരതരത്ന പദവി നൽകുമെന്ന പ്രഖ്യാപനവും തങ്ങളെ തുണയ്ക്കുമെന്ന്  ബി ജെ പി ധരിച്ചത് അസ്ഥാനത്തായി .  ജനങ്ങളെ ബാധിക്കുന്ന ജീവൽപ്രശ്നങ്ങൾക്കൊന്നിനും ഒരു സമാധാനവും പറയാൻ തങ്ങൾ ബാധ്യസ്ഥരല്ലെന്ന  ബി ജെ പി സർക്കാരുകളുടെ ധിക്കാരം നിറഞ്ഞ നിലപാടിനുള്ള   കനത്ത ശിക്ഷയാണ്  വോട്ടർമാർ നൽകിയിരിക്കുന്നത് .മഹാരാഷ്ട്രയിൽ ദീർഘകാലമായി നിലനിൽക്കുന്ന രൂക്ഷമായ കാർഷിക പ്രതിസന്ധിയുടെ കാര്യത്തിലായാലും , പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര അർബൻ കോ ഓപ്പറേറ്റീവ് ബാങ്കിൽ  നിക്ഷേപിച്ച സാധാരണക്കാർക്ക് കഠിനാദ്ധ്വാനത്തിലൂടെ സ്വരൂപിച്ച സ്വന്തം പണം പിൻവലിക്കാൻ അനുവാദം നിഷേധിക്കപ്പെട്ടതുപോലുള്ള സംഭവങ്ങളിലൂടെ ചുരുൾ നിവരുന്ന   ബാങ്കിങ്ങ് പ്രതിസന്ധിയുടെ കാര്യത്തിലായാലും,  ജനങ്ങൾക്ക് ഒരു ആശ്വാസവും നൽകാൻ ബി ജെ പി തയ്യാറല്ലെന്ന് മാത്രമല്ല, മുറിവുകളിൽ ഉപ്പു തേക്കുകയും ജനങ്ങളെ അവഹേളിക്കുകയും ചെയ്യുന്ന നിലപാട് ആണ് അവർ കൈക്കൊള്ളുന്നത്. കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പുറമേ മഹാരാഷ്ട്രയിലെ പ്രളയക്കെടുതികൂടി വന്നിട്ടും ജനങ്ങളെ കരകയറ്റാനുള്ള ശ്രമങ്ങൾക്ക് പകരം  വർഗ്ഗീയതയും പ്രതിലോമ ദേശീയതയും പ്രോത്സാഹിപ്പിക്കുന്ന പ്രചാരവേലകൾ ആണ് വോട്ട് ലഭിക്കാനുള്ള എളുപ്പമാർഗ്ഗം എന്ന് ബി ജെ പി ധരിച്ചു . ഇതിനു ലഭിച്ച ഉചിതമായ മറുപടിയാണ് പലയിടത്തും ബി ജെ പി യ്ക്ക് ലഭിച്ച വമ്പിച്ച തിരിച്ചടി. 
 
 
ജമ്മു-കശ്മീരിൽ നടന്ന ബ്ലോക്ക് ഡെവല പ്മെൻറ് കൌൺസിൽ തെരഞ്ഞെടുപ്പിലും ബി ജെ പി യുടെ കശ്മീർ നയത്തിനെതിരായ ജനവികാരം  ശക്തമായി പ്രതിഫലിച്ചു. മോദി സർക്കാർ കൂട്ടിലടച്ച കശ്മീരിലെ "സാധാരണ നില" യും "ജനാധിപത്യ"വും തെളിയിക്കാൻ നടത്തിയ തെരഞ്ഞെടുപ്പ് ബി ജെ പി യൊഴികെയുള്ള എല്ലാ കക്ഷികളും പൂർണ്ണമായും ബഹിഷ്‌കരിക്കുകയാണ്  ഉണ്ടായതെങ്കിലും , തെരഞ്ഞെടുക്കപ്പെട്ട പഞ്ചുകളും സർപഞ്ചുകളും മാത്രം വോട്ടുചെയ്യുന്ന ഇലക് ഷനിൽ ഏകദേശം മുഴുവൻ വോട്ടർമാരും പങ്കെടുത്തുവെന്നു സർക്കാർ അവകാശപ്പെട്ടു. ബി ജെ പി യുടെ സമ്മർദ്ദ തന്ത്രവും ഭീഷണികളും നിമിത്തം കശ്മീർ താഴ്വരയിൽപ്പെട്ട ഷോപ്പിയാൻ അടക്കം ചില പ്രദേശങ്ങളിലെ സീറ്റുകളിൽ അവർക്ക് എതിർ സ്ഥാനാർത്ഥികൾ ഇല്ലായിരുന്നു. സംസ്ഥാനത്തൊട്ടാകെ നോക്കുകയാണെങ്കിൽ  സ്വതന്ത്ര സ്ഥാനാർഥികൾക്കായിരുന്നു പൊതുവെ മുൻ‌തൂക്കം. മൂന്നു മേഖലകളിലും പെട്ട 307 ബ്ലോക്കുകളിൽ 217 ലും സ്വതന്ത്ര സ്ഥാനാർത്ഥികൾ വിജയിച്ചപ്പോൾ ബി ജെ പി  81 ബ്ലോക്കുകളിൽ ഒതുങ്ങി. താഴ്‌വരയിൽ മാത്രമല്ല, ബി ജെ പി ക്ക് കൂടുതൽ  സ്വാധീനം ഉണ്ടായിരുന്ന ജമ്മു പ്രദേശത്തുപോലും 148 ൽ 52 ബ്ലോക്കുകൾ മാത്രമാണ് ബി ജെ പി നേടിയത്. 88 സീറ്റുകളിൽ ജയിച്ചത് സ്വതന്ത്രരും വേറെ 8 ഇടത്തു തെരഞ്ഞെടുക്കപ്പെട്ടത് പാന്തേഴ്‌സ് പാർട്ടിയും ആയിരുന്നു. ലഡാക്കിൽപ്പോലും 31 സീറ്റുകളിൽ 11 എണ്ണം മാത്രമേ ബി ജെ പിക്ക് ലഭിച്ചുള്ളൂ; ബാക്കി ഇരുപത്തിടത്തും സ്വതന്ത്രർ ആണ് വിജയിച്ചത്.
   
    
ഈ തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന വ്യക്തമായ സൂചനകൾ ഉൾക്കൊള്ളാൻ ബി ജെ പി യ്ക്ക് ഒരു താല്പര്യവുമില്ല. നേരെ മറിച്ച്,  വിനാശകരമായ സ്വകാര്യവൽക്കരണത്തിന്റെ പാത ഇനിയും ബഹുദൂരം മുന്നോട്ടു കൊണ്ടുപോകാനും, വിലപ്പെട്ട സമ്പത്തും വിഭവങ്ങളും കോർപ്പറേറ്റ് കൊള്ളയ്ക്ക് വേണ്ടി തുറന്നുവെക്കാനും,സമൂഹത്തെയാകെ വർഗ്ഗീയമായി ധ്രുവീകരിക്കാനും മാത്രം ആണ്    അവർക്ക് തിടുക്കം. കശ്മീർ നയത്തിലെ തികഞ്ഞ താന്തോന്നിത്തം കാരണം  സാർവ ദേശീയമായി അപലപിക്കപ്പെടുകയും ഒറ്റപ്പെടുകയും ചെയ്യുന്നതിന് പരിഹാരമായി മോദി സർക്കാർ കണ്ടെത്തിയിരിക്കുന്ന പുതിയ മാർഗ്ഗം ലോകത്തിൽ വളരെ മതിപ്പ്  കുറഞ്ഞവരും  ഫാസിസ്റ്റ് ശക്തികളെ പ്രതിനിധാനം ചെയ്യുന്നവരും ആയവരുടെ പ്രശംസ പിടിച്ചുപറ്റുക എന്നതാണ് . യൂറോപ്യൻ പാർലമെന്റിൽ വലതുപക്ഷ ചിന്താഗതിക്കും , ഇസ്ലാമോഫോബിയയ്ക്കും , വിദേശ വംശജരായ കുടിയേറ്റക്കാരോടുള്ള ശത്രുതാമനോഭാവത്തിനും കുപ്രസിദ്ധി യാർജ്ജിച്ച  ഏതാനും പാർലമെന്റ് അംഗങ്ങളെ തെരഞ്ഞുപിടിച്ചു "അനൗദ്യോഗിക" കശ്മീർ സന്ദർശനത്തിന് ക്ഷണിക്കുകയും, അന്താരാഷ്ട്ര ബന്ധങ്ങളിലെ സ്വയം പ്രഖ്യാപിത  ഇടനിലക്കാരനായി പ്രവർത്തിക്കുന്ന  സംശയാസ്പദ പദവിയിലുള്ള ഒരു സന്നദ്ധ സംഘടനയുടെ സഹായത്തോടെ പ്രസ്തുത സംഘാംഗങ്ങളെയും കൂട്ടി കാശ്മീരിൽ "കണ്ടക്ടഡ് ടൂർ" നടത്തുകയും ചെയ്ത മോദി സർക്കാരിന്റെ പ്രവൃത്തി പരക്കെ അപലപിക്കപ്പെട്ടു. അതേ  സമയം, കശ്മീരിലെ പൗരന്മാർക്കോ, പ്രതിപക്ഷ നേതാക്കൾക്കോ,  ഇന്ത്യൻ പാർലമെന്റിലെ അംഗങ്ങൾക്കോ  , മാധ്യമപ്രവർത്തകർക്കോ കശ്മീരിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിരോധാഭാസകരമായ ഒരു സാഹചര്യമാണുള്ളത്.  അയോദ്ധ്യ കേസിൽ സുപ്രീം കോടതി അതിൻററെ വിധിപറയാൻ ഇരിക്കേ, പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിൽ പൗരത്വ നിയമ ഭേദഗതി ബിൽ അവതരിപ്പിച്ചു പാസാക്കിയെടുക്കാനും അതുവഴി സാമുദായിക ധ്രുവീകരണത്തിന് കോപ്പുകൂട്ടാനും ആണ് ബി ജെ പി യുടെ ശ്രമം.
തീർച്ചയായും ഈ തെരഞ്ഞെടുപ്പുഫലങ്ങൾ  ഇന്ത്യയിലെ ജനങ്ങൾക്കും പ്രതിപക്ഷത്തുള്ള രാഷ്ട്രീയപ്പാർട്ടികൾക്കും നൽകുന്നത്  ഒരുപോലെ അർത്ഥവത്തായ സന്ദേശം ആണ് . നിശ്ചയ ദാർഢ്യത്തോടെയുള്ള പ്രതിപക്ഷ എതിർ പ്രചാരണങ്ങളും  ജനങ്ങളുടെ പക്ഷത്തു ധീരതയോടെ നിലയുറപ്പിച്ചുള്ള  തുടർച്ചയായ ചെറുത്തുനിൽപ്പും തമ്മിൽ കണ്ണിച്ചർക്കപ്പെട്ടാൽ സംഭവിക്കാവുന്നത്  എന്തെന്ന്  ഹരിയാനയും മഹാരാഷ്ട്രയും വ്യക്തമായും  കാട്ടിത്തരുന്നു.  ഹരിയാനയിൽ ബി ജെ പി ക്ക്  കഷ്ടിച്ച് അധികാരം  നിലനിർത്താൻ കഴിഞ്ഞത് തന്നെ ചൗത്താലാ കുടുംബത്തിൻറെ സൃഷ്ടിയും  പറക്കമുറ്റാത്തതുമായ  ഒരു പാർട്ടിയുടെ അവസരവാദപരമായ നിലപാടുകൾ നിമിത്തമാണ്. ( ഹരിയാനയിൽ ഉണ്ടാക്കിയ ബി ജെ പി -ജെ ജെ പി കൂട്ടുകക്ഷി സർക്കാരിൽ മകൻ ഉപമുഖ്യമന്ത്രിയായപ്പോൾ  അജയ് ചൗത്താലയ്ക്ക്  ഡൽഹിയിലെ തിഹാർ ജെയിലിൽനിന്നും രണ്ടാഴ്ചത്തെ പരോൾ അനുവദിക്കപ്പെട്ടു )  ഹരിയാനയിലും മഹാരാഷ്ട്രയിലും ബി ജെ പി കഷ്ടിച്ച് രക്ഷപ്പെട്ടതിനു ശേഷം , അടുത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോവുന്നത് ഡെൽഹിയിലും ജാർഖണ്ഡിലും ആണ്. മോദി -ഷാ കൂട്ടുകെട്ടിന്റെ സ്വേച്ഛാധിപത്യപരമായ അഹന്തയ്ക്കു ഉചിതമായ മറുപടി നൽകാൻ ജനങ്ങൾക്കുള്ള മറ്റൊരവസരം കൂടിയാണ് അത്. ഏറ്റവും മുഖ്യമായ കാര്യം, തെരുവുകളിൽ പ്രതിഷേധങ്ങളും സമരങ്ങളും നടത്തുന്ന ജനങ്ങളുടെ ഐക്യവും ആത്മവിശ്വാസവും വരും നാളുകളിൽ കൂടുതൽ നിർണ്ണായകമാകും എന്നതാണ്.  എൻ ആർ സി - പൗരത്വ നിയമ ഭേദഗതി ബില്ലിൻറെ ബലത്തിൽ രൂപപ്പെടുന്ന കുടിലമായ പദ്ധതികളുടെ കാര്യത്തിലായാലും, കശ്മീരും അയോദ്ധ്യയും ഉപയോഗിച്ച് വിഭാഗീയ അജൻഡ സൃഷ്ടിച്ചു്  സാമുദായിക ധ്രുവീകരണം ഉൽപ്പാദിപ്പിക്കുന്ന കാര്യത്തിലായാലും, കോർപ്പറേറ്റ്കളെ സഹായിക്കാൻ വേണ്ടി ജനങ്ങളുടെ ചുമലിൽ സാമ്പത്തിക ദുരിതങ്ങൾ കെട്ടിവെക്കുന്ന ദരിദ്രർക്കെതിരായ നയങ്ങളുടെ കാര്യത്തിലായാലും , അവയെല്ലാം പരാജയപ്പെടുത്തുന്നതിനുള്ള ഒരേയൊരു പോംവഴി ജനകീയ ഐക്യത്തിലൂടെ രൂപപ്പെടുന്ന ശക്തമായതും സുസംഘടിതവുമായ സമരങ്ങളിലൂടെ മോദി -ഷാ ഭരണത്തെ മുട്ടുകുത്തിക്കലാണ്. 


Messages of Elections in Maharashtra, Haryana and Jammu and Kashmir

EDITORIAL, ML Update Weekly, 29 Oct- Nov 04, 2019
Elections to the Maharashtra and Haryana State Assemblies were widely expected to be cakewalks for the BJP. The exit polls by and large reflected this prevalent political estimation of the corporate media. In Haryana, the BJP was predicted to win a sweeping majority, with one exit poll putting the number as high as 83 in Haryana’s 90-member Assembly. In Maharashtra, the prediction was for an independent majority for the BJP alone. The final results have turned out to be a pleasantly surprising reality check. The BJP has had to find a new post-poll ally in Haryana and in Maharashtra, it finds itself compelled to deal with enhanced demands and intensified bargaining by the Shiv Sena.
The surprise lies not just in the eventual tally of seats but more in victory margins of opposition candidates reflecting the intensity with which rural Maharashtra and Haryana appear to have voted against the BJP. In parts of rural Maharashtra, the rejection of the BJP assumed the proportions of a veritable electoral revolt. Consider the case of the Latur rural constituency. Perhaps for the first time in India’s electoral history, NOTA finished second pushing the BJP-Shiv Sena alliance candidate to a very distant third position while the Congress-NCP alliance candidate romped home to victory with a margin of more than one lakh votes. Another case in point is that of Pankaja Munde, prominent BJP candidate, scam accused minister and daughter of deceased Maharashtra BJP stalwart Gopinath Munde. Despite Modi and Shah both campaigning for her, she lost by a margin of 60,000 votes.
The BJP had expected to reap high electoral dividends for its ‘Kashmir victory’, for the legislation incriminating triple talaq and for the promise to deport so-called illegal infiltrators through the combination of NRC and Citizenship amendment. For Maharashtra, there was the added announcement of a Bharat Ratna for Savarkar. The voters evidently have not felt amused and have meted out the punishment the BJP governments deserved for their total non-performance and arrogant indifference to the sufferings of the people. Maharashtra has long been reeling under an acute agrarian crisis. The banking crisis, epitomised by the embargo on withdrawals from the Punjab and Maharashtra Cooperative Bank, and the severe economic slowdown and the damages caused by floods have added to the misery of millions. The jingoistic communal campaign of the BJP only added insult to this injury and the people clearly vented their anger in these elections.
The BJP’s Kashmir plank came unstuck most spectacularly in the BDC elections held in Jammu and Kashmir. The elections were held to showcase what the Modi government describes as ‘normalcy’ and ‘democracy’ in caged Kashmir. In an election boycotted by all major parties in the state except BJP, the administration claimed near-total voting in an electoral college that comprised only elected panches and sarpanches. The BJP’s terror tactics enabled it to win a few seats unopposed, most notably in Shopian district in the valley, but the overall outcome showed the BJP finishing second as independents dominated almost across the state. The BJP could win only 81 seats while independents won as many as 217 of 307 blocks in all three regions. The BJP was trounced not just in the valley, but right in its stronghold of Jammu (independents won 88 of the 148 seats in Jammu, while the BJP bagged 52 and the Panthers Party 8). Even in Ladakh, independent candidates won 20 of 31 seats, with the BJP bagging only 11.
The BJP is of course not willing to listen to the messages of these elections, if anything it is desperate to push ahead with its disastrous agenda of privatisation of the economy, plunder of precious resources and communal polarisation of the society. Isolated and condemned internationally for its despotic Kashmir policy, the Modi regime is trying to secure certificates from discredited and fascist forces in the world. In a scandalous move, the regime has just played host to a group of handpicked far right Members of the European Parliament notorious for their rabidly Islamophobic anti-immigrant political positions, invited privately with the help of a dubious NGO and a self-styled international broker, taking them on a conducted tour of Jammu and Kashmir even as the leaders and common citizens of Kashmir remain arrested and opposition Indian parliamentarians and independent journalists are denied entry into the state. The Supreme Court is getting ready for its verdict on Ayodhya, and plans are afoot to push through the communal Citizenship Amendment Bill in the winter session of Parliament.
Indeed, the message of the elections is meant for the people and the forces of the opposition. Haryana and Maharashtra clearly showed what a determined and spirited opposition campaign and bold and sustained activism could have achieved. In Haryana, the BJP has barely managed to hold on to power, thanks to the opportunist acrobatics of the fledgling party of the Chautala family (Ajay Chautala has been granted furlough for two weeks from Delhi’s Tihar jail even as his son became the Deputy CM of Haryana in a BJP-JJP coalition government). In the wake of the marginal BJP escapes in Haryana and Maharashtra, it is now for Delhi and Jharkhand to deliver a telling blow to the despotic arrogance of the Modi-Shah regime. Most crucially, the unity and resolve of the people fighting on the streets must be strengthened further in the coming days. Whether it is the devious NRC-CAB design, the politics of communal polarisation over Kashmir or Ayodhya or the economic ruin caused by the anti-poor pro-corporate policies, the united struggles of the people will teach a fitting rebuff to the disastrous Modi-Shah regime.