Tuesday 19 December 2017

The Pledge of December 18, 2017:
Forward with the People’s Resistance against Fascist Offensive!
Make the 10th Congress of the CPI(ML) a Great Success

We are now in the fourth year of the despotic Modi regime and with every passing day the regime is pushing the country into a deeper crisis. India has never had a government in the past that had unleashed this kind of a total war on the people. Through demonetization and GST, this government has caused enormous disruption and destruction of India’s small-scale economy, be it agriculture, small-scale manufacturing or trade. And now by linking Aadhaar to every welfare scheme meant for the poorer and vulnerable sections of the society, the government is taking away the last means of survival from many already deprived people and we have already witnessed a series of Aadhaar-linked starvation deaths. The banking sector is reeling under the burden of massive unpaid corporate loans, but in the name of saving the banks the government is busy diverting public money to bail the banks out, and now there is a proposal to allow banks to appropriate bank deposits and convert them into bank shares!
Accompanying this economic war is a growing campaign of unmitigated communal violence. Mob lynching and contract killing have become the order of the day. From Pehlu Khan to Junaid to Alimuddin Ansari to Mohammad Afrazul, every now and then we get reports of horrific murders of Muslims from some BJP-ruled state or the other. From Una to Saharanpur, Dalits are also faced with intensified atrocities, especially in the wake of the BJP’s massive UP victory and the anointment of Yogi Adityanath as the Chief Minister of UP. While the BJP governments grant impunity to the thugs and killers who lynch common people and kill writers and activists, they invoke draconian laws to suppress dissent. Peasant leader Akhil Gogoi of Assam and Dalit leader Chandrashekhar Azad ‘Ravan’ of UP are detained under NSA, student leaders are facing sedition charges while journalists are being sought to be silenced by slapping defamation suits.
But 2017 has also made it abundantly clear that the people of India are determined to resist this fascist onslaught of the Sangh brigade and the BJP governments. Across the country, we have seen sustained mobilisations of workers and peasants around their burning demands. Even as the Modi government delayed the normal schedule of the winter session of Parliament, workers and peasants from across the country reached Delhi and staged massive demonstrations. In university after university, students have rejected the ABVP, raising a powerful voice of protest against the government’s policy of curtailing educational opportunities, academic freedom and campus democracy and denying basic safety and rights for women students.
And in spite of the BJP’s stunning victory in UP amidst widespread allegations of EVM tampering and the blatant capitulation of large sections of the mainstream media, we continue to see signs of public anger in elections and the rise of an alternative media with investigative exposes of corruption and crony capitalism and courageous attempts to hold the governments and various institutions accountable. Regardless of the final outcome of the Gujarat elections, it has been clear that most sections of the people of Gujarat are fed up with the betrayal and non-performance of the BJP and the pro-corporate anti-people character of the much touted ‘Gujarat model’. The fact that the entire Modi government and chief ministers from all BJP-ruled states have been forced to camp in Gujarat and that the BJP’s poll campaign has been stripped of all its developmental rhetoric have exposed the vulnerability of the BJP and the Modi government. The unravelling of the so-called Gujarat model right in its birthplace has itself been a great gain for democracy.
2017 has also exposed the bankruptcy of the bourgeois opposition. In Bihar, Nitish Kumar betrayed the emphatic mandate he had secured from the people in the name of defeating the BJP by handing over power to the same BJP. In Gujarat, even as basic economic issues have come to the forefront and the Congress is clearly getting a good response from the peasantry, traders and youth on issues of agrarian distress, GST and unemployment, Rahul Gandhi is trying to compete with the BJP on the terrain of soft Hindutva by visiting temples and projecting himself as a sacred thread wearing Shiva-worshipping Brahmin. This has made it easier for the BJP to raise the Ram Mandir issue as a key point of electoral discourse in the Gujarat elections. Ironically, this was precisely the path traversed by Rajiv Gandhi three decades ago when rattled with corruption charges and the backlash triggered by his government’s capitulation to the Muslim orthodoxy on the Shah Bano verdict of the Supreme Court, his government had shelved its 21st century India rhetoric to open the floodgates of the Ram Janambhoomi campaign leading to the spectacular rise of the BJP. 
Strengthening of the communist movement and other progressive democratic trends alone can create the ideological-political foundation for an effective resistance against the fascist forces. This is the legacy of Comrade VM which we must boldly uphold at this crucial juncture of Indian politics. The forthcoming 10th Congress of the Party will be dedicated to the agenda of defeating fascism and strengthening the battle for a genuinely democratic India. On the 19th anniversary of Comrade VM’s demise, let us resolve to make our best possible efforts for the success of the 10th Congress so the CPI(ML) can emerge stronger and play its due role at this decisive hour of Indian history.

-        Central Committee, CPI(ML) 

Tuesday 12 December 2017


 

മൂന്ന് ലക്ഷം തൊഴിലാളികൾ
 

പാർലമെന്റിന് മുന്നിൽ 

മൂന്ന് ദിവസം

നടത്തിയ

കുത്തിയിരിപ്പു സമരം

കോർപ്പറേറ്റ്  മാദ്ധ്യമങ്ങൾ കണ്ടില്ല,

കേട്ടില്ല !

നവംബർ 9 മുതൽ 11 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ മൂന്ന് ലക്ഷം തൊഴിലാളികളുടെ കണ്ഠങ്ങളിൽ നിന്നുയർന്ന മുദ്രാവാക്യങ്ങളുടെ ഊർജ്ജ പ്രസാരം  പാർലമെന്റിനു പരിസരത്തെ തെരുവീഥികളെ ശക്തമായി പിടിച്ചുകുലുക്കിയിട്ടും   കോർപ്പറേറ്റ് മാധ്യമങ്ങൾക്കു അത് ഒരു വാർത്ത യായിരുന്നില്ല.
ഇന്ത്യൻ തൊഴിലാളിവർഗ്ഗം ഒരേ ശബ്ദത്തിൽ  മുഴുവൻ രാജ്യത്തിനും വേണ്ടി നടത്തിയ 'മഹാ പദാവ്‌' (കുത്തിയിരിപ്പു സമരം) ഉയർത്തിയ മുദ്രാവാക്യങ്ങൾ തൊഴിലെടുത്ത് ജീവിക്കുന്ന ജനവിഭാഗങ്ങളോട് മോദി സർക്കാർ കാട്ടുന്ന വഞ്ചനയ്‌ക്കെതിരായുള്ള ശക്തമായ താക്കീതു ആയിരുന്നു.

തൊഴിലാളികൾക്ക് മിനിമം വേതനവും ,സാമൂഹ്യ സുരക്ഷിതത്വവും തൊഴിൽ സുരക്ഷിതത്വവും എന്തുകൊണ്ട് സർക്കാർ നിഷേധിക്കുന്നു ? കരാർ തൊഴിൽ വ്യവസ്ഥ എന്തുകൊണ്ട് അപവാദമെന്നതിലുപരിയായി രാജ്യത്തെ  സാർവ്വത്രിക നിയമമായി മാറിക്കൊണ്ടിരിക്കുന്നു?  യൂണിയനുകൾ ഉണ്ടാക്കി സംഘടിക്കുന്നതിന്റെ പേരിൽ തൊഴിലാളികൾ എന്തുകൊണ്ട് ഭരണകൂടവേട്ടയ്ക്കിരകൾ ആവുന്നു? തൊഴിൽ നിയമങ്ങൾ  എന്തുകൊണ്ട് തുടർച്ചയായി ലംഘിക്കപ്പെടുന്നു? പൊതുമേഖലാ സ്ഥാപനങ്ങൾ എന്തുകൊണ്ട് സ്വകാര്യവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു? ഈ ചോദ്യങ്ങൾക്കു സർക്കാർ മറുപടി നൽകിയേ തീരൂ എന്ന് അസന്ദിഗ്ദ്ധമായ ഭാഷയിൽ 'മഹാ പദാവ്‌'ഉൽഘോഷിച്ചു. നോട്ടു റദ്ദാക്കൽ, ജി എസ് ടി തുടങ്ങിയ നടപടികൾ രാജ്യത്തെ സാധാരണക്കാരുടെ ജീവിതം ദുരിതത്തിലാക്കിയതിനെതിരായുള്ള രോഷം സ്പഷ്ടമായും സർക്കാരിനെ അറിയിക്കുന്ന ഒരു പ്രതിഷേധ പരിപാടികൂടിയായിരുന്നു അത്.

പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നും സംഘടിത മേഖലയിൽ നിന്നും എത്തിയ തൊഴിലാളികൾക്ക് പുറമെ, നിർമ്മാണാത്തതൊഴിൽ, കരാർ തൊഴിലുകൾ , വിവിധ സർക്കാർ പദ്ധതികളായ ആശാ (ASHA ), അംഗൻവാടി , ഉച്ചഭക്ഷണ പദ്ധതി തുടങ്ങിയവ യുൾപ്പെട്ട അസംഘടിത മേഖലകളിൽ ജോലിചെയ്യുന്നവരും ,തെരുവ് കച്ചവടക്കാർ, ഗാർഹിക വേലക്കാർ, ശുചീകരണത്തതൊഴിലാളികൾ എന്നിവരുടേയും വർദ്ധിച്ച സംഖ്യയിലുള്ള പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു 'മഹാ പദാവ്‌'. വിവിധ മേഖലകളിൽ ജോലിചെയ്യുന്ന സ്ത്രീകൾ 'തുല്യ ജോലിക്കു തുല്യ വേതനം' എന്ന ആവശ്യമുയർത്തിയപ്പോൾ , 'സാമൂഹ്യ സേവന'ത്തിന്റെയും 'സന്നദ്ധ തൊഴിലിന്റെ'യും പേരിൽ തുല്യവേതനവും തൊഴിലാളികളെന്ന നിലക്കുള്ള അംഗീകാരവും നിഷേധിക്കപ്പെടുന്ന ASHA ജോലിക്കാരും  - അംഗൻ  വാടി  പ്രവർത്തകരും "ഞങ്ങളെ ഭോജൻ മാതാക്കൾ എന്നും ദായി എന്നും ആശാ ബെഹൻ എന്നുമൊക്കെ വിളിക്കുന്നത് നിർത്തുക " എന്ന മുദ്രാവാക്യം മുഴക്കി.  അർഹതപ്പെട്ട തൊഴിൽ പരമായ മാന്യതയും അവകാശങ്ങളും നിഷേധിക്കുന്നതിന് ഭാഗമായിട്ടാണ് തങ്ങളുടെ തൊഴിലിനെ കുടുംബത്തിലെ തൊഴിലിന്റെ അനുബന്ധമായി ചിത്രീകരിക്കുന്നത് എന്നവർ മനസ്സിലാക്കുന്നു.
2011 ൽ നടന്ന അഴിമതിവിരുദ്ധ പ്രകടനങ്ങൾക്കു മുഴുവൻ ദിവസങ്ങളിലും ഇരുപത്തിനാലു മണിക്കൂർ കവറേജ് നൽകിയ അതേ കോർപ്പറേറ്റ് മാധ്യമങ്ങൾക്ക്   കൈകളിൽ ചെങ്കൊടിയുമേന്തി പാർലമെന്റ് മന്ദിരത്തിനു മുന്നിൽ മൂന്നു ദിവസം തൊഴിലാളികൾ നടത്തിയ കുത്തിയിരുപ്പ്  വാർത്തയായില്ലെന്നത് എന്തുകൊണ്ടാണെന്ന കാര്യം വ്യക്തമാണ്.  

 ബി ജെ പി -ആർ എസ്സ് എസ്സ് ശക്തികൾ കേന്ദ്രത്തിലും അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഉള്ള സർക്കാരുകളുടെ പിൻബലത്തോടെ രാജ്യത്താകെ സാമുദായിക ധ്രുവീകരണമുണ്ടാക്കാൻ ശ്രമിക്കുന്നതിനെതിരെയും തൊഴിലാളികൾ മുദ്രാവാക്യങ്ങൾ മുഴക്കി. തൊഴിലാളി നേതാക്കന്മാരെയും ,ജനകീയ സമരങ്ങളിൽ ഏർപ്പെടുന്നവരെയും സാമൂഹ്യ പ്രതിബദ്ധതയോടെ ജോലിചെയ്യുന്ന മാധ്യമ പ്രവർത്തകരെയും ഭയപ്പെടുത്തി നിശ്ശബ്ദരാക്കാനും, അവർക്കെതിരെ ഡ്രക്കോണിയൻ നിയമങ്ങൾ എടുത്തു പ്രയോഗിക്കാനും ബി ജെ പി സർക്കാരുകൾ തുനി  യുന്നതിന്നെതിരെ തൊഴിലാളിവർഗ്ഗം ശക്തമായി താക്കീതു നൽകുകയും , വർഗ്ഗീയ ഹിംസകൾക്കും  ദലിത് വിരുദ്ധ  ആക്രമണങ്ങൾക്കും ഇരകളായവർ നീതിക്കുവേണ്ടി നടത്തുന്ന  സമരങ്ങളോട് രോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതി ഓഗസ്റ്റ് എട്ടാം തീയതി ഡൽഹിയിൽ വെച്ച് നടത്തിയ കൺവെൻഷന്റെ ആഹ്വാനപ്രകാരം ആയിരുന്നു നവംബർ 8 - 11 തീ യതികളിൽ പ്രസ്തുത കുത്തിയിരിപ്പ് സമരത്തിൽ ഭാഗഭാക്കാകാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് തൊഴിലാളികൾ ചെങ്കൊടിയുമേന്തി പാർലമെന്റ് മന്ദിരത്തിന്റെ പരിസരത്ത് എത്തിച്ചേർന്നത്.                                 


Monday 11 December 2017

സി പി ഐ (എം എൽ ) കർണ്ണാടക

സംസ്ഥാന സമ്മേളനം

സി പി ഐ എം എൽ പ്രഥമ സംസ്ഥാന സമ്മേളനം ഡിസംബർ 2 ,3 തീയതികളിൽ ബെംഗളൂരുവിൽ നടന്നു. ബെംഗളൂരു, ദാവൺഗെരെ, കൊപ്പൽ , മംഗലൂരു ,ബെല്ലാരി , മൈസൂരു തുടങ്ങിയ ജില്ലകളിൽനിന്നെത്തിയ പ്രതിനിധികൾക്ക് പുറമേ ,കേരളം, തമിഴ്നാട് ,ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചു എത്തിയ അതിഥികളും സമ്മേളനത്തിൽ ഭാഗഭാക്കുകളായി. ആന്ധ്രാ പ്രദേശിൽനിന്നുള്ള സഖാവ് മൂർത്തിയെ  കേന്ദ്ര നിരീക്ഷകനായി പാർട്ടി നിയോഗിച്ചിരുന്നു. സഖാക്കൾ ലക്ഷ്മീനാരായണ ,നിർമല, ജവരൈയ്യ , രാമപ്പ ,ഭരത് എന്നിവരടങ്ങുന്ന ഒരു പ്രസീഡിയം യോഗനടപടികൾ നിയന്ത്രിച്ചു.

വിപ്ലവ മുദ്രാവാക്യങ്ങൾ അലയടിച്ച അന്തരീക്ഷത്തിൽ മുതിർന്ന സഖാവ് ഇന്ദ്രാണി പതാകയുയർത്തിയതോടെ ആരംഭിച്ച സംസ്ഥാന സമ്മേളനം ഔപചാരികമായി ഉൽഘാടനം ചെയ്തത് പാർട്ടി  ദേശീയ ജനറൽ സെക്രട്ടറി സഖാവ് ദീപങ്കർ ഭട്ടാചാര്യയായിരുന്നു. നിലവിലുള്ള സാഹചര്യത്തിൽ സംസ്ഥാനത്ത് പാർട്ടി ഏറ്റെടുക്കേണ്ട അടിയന്തര കടമകളെക്കുറിച്ചും നേരിടാനുള്ള വെല്ലുവിളികളെക്കുറിച്ചും ഉള്ള ഒരു രൂപരേഖയിലൂന്നിക്കൊണ്ടാണ് സഖാവ് പ്രതിനിധികളെ അഭിസംബോധന ചെയ്തത്. കഴിഞ്ഞ മൂന്നു ദശാബ്ദക്കാലത്തിനിടയിൽ പാർട്ടിക്ക് കർണ്ണാടകത്തിൽ ഉണ്ടായിട്ടുള്ള വളർച്ചയിൽ സഖാക്കൾ ശങ്കർ, ഗുരുമൂർത്തി, ശിവരാമൻ, നാരായൺ സിംഗ് എന്നിവർ നൽകിയ വിപ്ലവകരമായ നേതൃത്വത്തെയും പങ്കിനെയും സഖാവ് സഖാവ് ദീപങ്കർ എടുത്തുപറഞ്ഞു. പാർട്ടിക്ക് സമീപകാലത്ത് സംസ്ഥാനത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന വളർച്ച മേൽപ്പറഞ്ഞ സഖാക്കളുടെ ദീർഘകാലത്തെ പ്രവർത്തനങ്ങളുടെ പരിണിത ഫലമാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ഏറ്റവും മർദ്ദിതരായ ജനങ്ങൾ സംഘടിക്കുകയും പോരാടുകയും ചെയ്യുമ്പോൾ അതിശക്തരായ ശത്രുക്കൾ  പോലും പരാജയപ്പെടുമെന്നാണ് നവംബർ വിപ്ലവത്തിന്റെയും നക്സൽ ബാരി ഉയിർത്തെണീപ്പിന്റെയും നൂറും  അൻപതും വർഷത്തെ മഹത്തയ പോരാട്ട പാരമ്പര്യങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നതെന്നു സഖാവ് ചൂണ്ടിക്കാട്ടി. വിപ്ലവപ്രവർത്തനങ്ങളിലൂടെയുള്ള  പാർട്ടിയുടെ സ്വതന്ത്രമായ വികാസത്തെ  ഉപേക്ഷിക്കാതെതന്നെ ജനകീയസമരങ്ങളിലൂടെ ഐക്യത്തിന്റെയും ഏകോപനത്തിന്റെയും വഴികൾ കണ്ടെത്തനാണ് ഇന്നത്തെ സാഹചര്യം ആവശ്യപ്പെടുന്നത്. ജാതിനിർമ്മൂലനം എന്ന അംബേദ്കറിന്റ സ്വപ്നം  സാക്ഷാൽ ക്കരിക്കാനും സ്ത്രീകൾക്കെതിരായ എല്ലാവിധ മർദ്ദനങ്ങളും ചെറുക്കാനും ഉള്ള ജനകീയ സമരമുഖങ്ങളിൽ കർണ്ണാടകത്തിൽ പാർട്ടി  മുൻനിരയിൽ ആയിരിക്കേണ്ടതിന്റെ സവിശേഷ പ്രാധാന്യം സഖാവ് ചൂണ്ടിക്കാട്ടി. ഇന്ന് രാജ്യത്തിനു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി കോർപ്പറേറ്റ് വർഗീയ ഫാസിസ്റ്റ് ശക്തികളുടേതാണ്. ബി ജെ പി - ആർ എസ് എസ്സ് ശക്തികൾ പ്രത്യേകിച്ചും കർണ്ണാടകത്തെ  ദക്ഷിണേന്ത്യയിലെ അവരുടെ പരീക്ഷണശാലയാക്കുന്നതിനെ പ്രതിരോധിക്കാനും ,  ഒരു വിപ്ലവശക്തിയെന്ന നിലയിൽ സംസ്ഥാനത്തുടനീളം മാർക്സിസ്റ്റ് -ലെനിനിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് വേണ്ടിയുള്ള അടിത്തറ സൃഷ്ടിക്കാനും  പ്രതിനിധികളോട് സഖാവ് ദീപങ്കർ ആഹ്വാനം ചെയ്തു.

മൂന്നു കരട് രേഖകൾ സമ്മേളനത്തിൽ  ചർച്ചയ്ക്കായി അവതരിപ്പിക്കപ്പെട്ടു :
(1 ) കർണ്ണാടകത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും നമ്മുടെ പ്രതികരണങ്ങളും
(2 ) കർണ്ണാടകത്തിൽ പാർട്ടിയുടെ പ്രവർത്തനത്തിന്റെ ചരിത്രം.
( 3 ) ഇതുവരെ നടന്ന പ്രവർത്തനങ്ങളുടെ അവലോകനവും ഭാവിപരിപാടിയുടെ രൂപരേഖ തയ്യാറാക്കലും
വിധാൻ  സഭയിലേക്കും ലോക് സഭയിലേക്കും ഉള്ള തെരഞ്ഞെടുപ്പുകൾ അടുത്തുവരുന്ന പശ്ചാത്തലത്തിൽ ഉള്ള അവലോകനം ആയിരുന്നു ആദ്യത്തെ കരട് രേഖയിലെ മുഖ്യ പ്രതിപാദ്യം. സിദ്ധാരാമയ്യയുടെ "ഭാഗ്യാ" പദ്ധതികൾ ജനങ്ങളെ പറ്റിക്കാനുള്ള വെറും അടവുകൾ ആണെന്ന് ജനം തിരിച്ചറിയുന്ന സാഹചര്യത്തിൽ അവയുടെ പ്രതികൂല ഫലങ്ങൾ മറികടക്കാൻ കോൺഗ്രസ് നേതൃത്വം ജാതിരാഷ്ട്രീയമുപയോഗിച്ചു കളിക്കുകയാണ് എന്ന് രേഖ വിലയിരുത്തി . ഈയൊരു സാഹചര്യത്തിന്റെ മറുവശത്ത്  ദളിതുകൾക്കും ന്യൂനപക്ഷങ്ങൾക്കും എതിരെ തുറന്ന വിദ്വേഷ രാഷ്ട്രീയം കെട്ടഴിച്ചു വിടുന്ന സംഘപരിവാർ അജൻഡയാണ് കാണുന്നത്. മോദിയുടെ വികസന വാഗ്ദാനങ്ങളുടെ പൊള്ളത്തരം പ്രകടമാവുന്നതോടൊപ്പം എതിർപ്പുകളുടെ ശബ്ദങ്ങൾ ഇല്ലാതാക്കാൻ നടപ്പാക്കുന്ന കൊലപാതക അജൻഡ എം എം കൽബുർഗിയുടെയും ഗൗരി ലങ്കേഷിന്റെയും വധത്തിലൂടെ വെളിവാക്കപ്പെട്ടിരിക്കുകയാണ്.

പാർട്ടിയുടെ കർണ്ണാടകയിലെ പ്രവർത്തനാനുഭവങ്ങൾ
  എന്ന രണ്ടാമത്തെ കരട് രേഖ , നക്സല്ബാരിയിൽ തുടങ്ങി  ഭോജ്പൂരിലും  രാജ്യത്തിന്റെ ഇതര ഭാഗങ്ങളും വരെ എത്തിയ പാർട്ടിയുടെ പ്രവർത്തന മേഖലയുടെ ഭാഗമായി  കർണ്ണാടകത്തെ നോക്കിക്കാണാനുള്ള ശ്രമം ആയിരുന്നു.

'പ്രവർത്തനങ്ങളുടെ ആകലനവും ഭാവിപരിപാടിയും' എന്ന വിഷയം ആസ്പദമാക്കിയ മൂന്നാമത്തെ കരട് രേഖ ബഹുജന സംഘടനകൾ കെട്ടിപ്പടുക്കുന്ന രംഗത്ത് പാർട്ടിയുടെ  പ്രവർത്തനങ്ങളെ വിശദമായി പ്രതിപാദിക്കുകയും, അവയിൽനിന്നുള്ള അനുഭവ പാഠങ്ങൾ  കർണ്ണാടകത്തിൽ പാർട്ടി കെട്ടിപ്പടുക്കുക എന്ന ദൗത്യം വിജയകരമായി നിറവേറ്റുന്നതിൽ  പ്രയോജനപ്പെടുത്തുന്നതിൻറെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്യുന്ന ഒന്നായിരുന്നു. 
മേൽപ്പറഞ്ഞ മൂന്നു കരടുരേഖകളെക്കുറിച്ചും പ്രതിനിധികൾ വിശദമായ ചർച്ചകൾ നടത്തി.    വിവിധ ജില്ലകളിൽ നിന്നെത്തിയ പാർട്ടി പ്രതിനിധികളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്രോഡീകരിച്ച ശേഷം അന്തിമ റിപ്പോർട്ടുകൾ തയ്യാറാക്കാൻ സമ്മേളനം തീരുമാനമെടുത്തു. പ്രസീഡിയം നിർദ്ദേശിച്ച പ്രകാരം തൽക്കാലത്തേക്ക് പ്രതിനിധികൾ കരടുകൾ അംഗീകരിച്ച്‌ പാസ്സാക്കി. 

സഖാക്കൾ ബാലസുന്ദരവും ജോൺ കെ എരുമേലിയും യഥാക്രമം തമിഴ്നാടിനെയും കേരളത്തെയും പ്രതിനിധീകരിച്ച്‌അഭിസംബോധന ചെയ്തു. കർണ്ണാടകത്തിൽ നടക്കുന്ന പ്രഥമ സംസ്ഥാന സമ്മേളനത്തിനു അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് നടത്തിയ പ്രസംഗങ്ങളിൽ ഇന്നത്തെ സന്ദർഭത്തിൽ പാർട്ടി അടിയന്തരമായി ഏറ്റെടുത്തു നടപ്പാക്കേണ്ട കടമകളെക്കുറിച്ചു  ഇരുവരും പ്രതിനിധികളെ ഓർമ്മിപ്പിച്ചു.

സമ്മേളനം സമാപിച്ചത് സഖാവ് ക്ലിഫ്റ്റൺ ഡി റോസാരിയോ സംസ്ഥാന സെക്രട്ടറിയായി 27 അംഗങ്ങൾ ഉൾക്കൊള്ളുന്ന പുതിയ സംസ്ഥാനക്കമ്മിറ്റിയെ തെരഞ്ഞെടുത്തു ചുമതലയേൽപ്പിച്ചുകൊണ്ടായിരുന്നു. 

Thursday 7 December 2017

ബാബരി മസ്ജിദ് തകർത്ത് 25 വർഷം :
നീതിക്കുവേണ്ടിയുള്ള  സമരം തുടരുന്നു



രുപത്തഞ്ച് വർഷങ്ങൾ മുൻപ് ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ ഇന്ത്യൻ ജനാധിപത്യത്തിനും മതേതരത്വത്തിനും ഏറ്റ മുറിവുകൾ ഇന്നും ഉണങ്ങിയിട്ടില്ല. ഒരിക്കൽ മുസ്ലിം ആരാധനാലയമായിരുന്ന  സ്ഥലത്ത് ഹിന്ദു ക്ഷേത്രം പണിയാൻ ബി ജെ പി സർക്കാരുകളും അവരുടെ പിണിയാളുകളും നടത്തിവരുന്ന തള്ളൽ ആ മുറിപ്പാടുകളിൽ ഇന്നും ഉപ്പുവിതറിക്കൊണ്ടിരിക്കുകയാണ് .

ജസ്റ്റിസ് ലിബർഹാൻ കമ്മീഷൻ വൈകിയാണെങ്കിലും കണ്ടെത്തിയ കാര്യങ്ങൾ വാസ്തവത്തിൽ തുടക്കത്തിൽത്തന്നെ വേണ്ടുവോളം വ്യക്തമായിരുന്നു: പള്ളി പൊളിച്ചത്  സംഘപരിവാറും ബി ജെ പി നേതൃനിരയിൽ ഉണ്ടായിരുന്ന അടൽ ബിഹാരി വാജ്‌പേയി ,   എൽ കെ അദ്വാനി ,മുരളി മനോഹർ ജോഷി , ഉമാ ഭാരതി തുടങ്ങിയവരുൾപ്പെട്ട സംഘവും കൃത്യമായി നടപ്പാക്കിയ ആസൂത്രിത പരിപാടിയായിരുന്നു. രാമക്ഷേത്രത്തിന്റെ പേരിൽ  മുസ്ലിം സമുദായാംഗങ്ങൾക്കെതിരെ രാജ്യത്തിൻറെ നാനാഭാഗങ്ങളിലും വർഗീയ ഹിംസ അഴിച്ചുവിട്ടു. പാർലമെന്റിൽ അന്ന് ബി ജെ പി യ്ക്ക് ഉണ്ടായിരുന്ന നാമമാത്ര പ്രതിനിധ്യത്തിന്റെ സ്ഥാനത്ത് പിന്നീട് വോട്ടുകളും സീറ്റുകളും ഗണ്യമായി കൂട്ടാൻ സഹായിച്ചത് പള്ളി തകർക്കലും ആസൂത്രിതമായ രീതിയിൽ ഉണ്ടാക്കിയെടുത്ത സാമുദായിക ധ്രുവീകരണവും ആയിരുന്നു.

ഇരുപത്തഞ്ചു വർഷങ്ങൾ കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ നമുക്ക് മനസ്സിലാക്കാൻ കഴിയുന്ന ഒരു കാര്യം, തകർക്കപ്പെട്ടത് ബാബരി മസ്ജിദ് മാത്രമല്ല എന്നതാണ്. നീതിക്കു വേണ്ടിയുള്ള ഏതൊരു അഭിലാഷത്തെയും തകർത്തുതരിപ്പണമാക്കാനുള്ള തുടർച്ചയായ ശ്രമങ്ങൾ ആണ് സംഘ പരിവാറും കൂട്ടാളികളും നടത്തിവരുന്നത്.അദ്വാനിയും ,ജോഷിയും, ഉമാ ഭാരതിയും ബാബരി മസ്ജിദ് തകർക്കാൻ നടത്തിയ ഗൂഢാലോചനാക്കേസ്സിൽ  വിചാരണ നേരിടണമെന്ന് 2017 മെയ് യിൽ സുപ്രീം കോടതി ഉത്തരവിട്ടു. എന്നാൽ, പ്രസ്തുത വിചാരണ ഇനിയും പൂർത്തീകരിച്ചില്ലെന്നിരിക്കേ, അയോദ്ധ്യാ ഭൂമിത്തർക്കം സംബന്ധിച്ച കേസിൽ 2010 ൽ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരായ അപ്പീലുകൾ സുപ്രീം കോടതി കേൾക്കാൻ തുടങ്ങുകയാണ്. പ്രസ്തുത തർക്ക ഭൂമിയായ 2 .77 ഏക്കർ സ്ഥലം  സുന്നി വഖഫ് ബോർഡ്,നിർമോഹി അഖാറ ,രാം ലാലാ ദൈവം(പ്രതിഷ്ഠ)  എന്നിവർക്കിടയിൽ പകുത്തു കൊടുക്കാൻ ആയിരുന്നു 2010 ലെ ഹൈക്കോടതി വിധി. പള്ളി തകർത്ത ഗുരുതരമായ ക്രിമിനൽക്കേസ് വിചാരണ ഘട്ടത്തിൽ ഇരിക്കുമ്പോൾ ബന്ധപ്പെട്ട ഭൂമിത്തർക്ക(സിവിൽ) കേസ്സിലെ ഹൈക്കോടതിവിധിയിന്മേലുള്ള അപ്പീലുകൾ കേൾക്കാൻ രാജ്യത്തിലെ പരമോന്നത കോടതി എന്തിനാണ് ഇത്രയും തിടുക്കം കാട്ടുന്നത് ?

ബാബരി മസ്ജിദ് തകർക്കപ്പെട്ടതിലൂടെ അത് സംരക്ഷിക്കുമെന്ന് ഉത്തർ പ്രദേശ് സർക്കാർ സുപ്രീം കോടതിക്ക് നൽകിയിരുന്ന ഉറപ്പ് ഉല്ലംഘിക്കുകയായിരുന്നുവെന്ന്  ഓർക്കണം .  മസ്ജിദ് പൊളിച്ച ക്രിമിനൽ കേസിനേക്കാളും പ്രഥമ പരിഗണന തൽസംബന്ധമായ വസ്തുത്തർക്കത്തിന് നൽകുന്നതും ഇപ്പോൾ അതേ സുപ്രീം കോടതി യാണ്.  ഇങ്ങനെ ചെയ്യുമ്പോൾ ഒരു ഭരണ ഘടനാ സ്ഥാപനം എന്ന നിലയിൽ അതിന്റെ അന്തസ്സും സാംഗത്യവും ഫലത്തിൽ ദുർബ്ബലപ്പെടുത്തുകയാണ് സുപ്രീം കോടതിചെയ്യുന്നത്.

ഭരണഘടനാപരമായ ദൃഷ്ടിയിൽ നോക്കുമ്പോൾ, ബാബരി മസ്ജിദിന്റെ ധ്വംസനം വെറുമൊരു വസ്തുതതർക്കത്തിന്റെ ഫലമായുണ്ടായ അനിഷ്ട സംഭവമല്ല. മതേതര ഇന്ത്യയുടെ ഹൃദയത്തിന്  ഏറ്റ ഒരു മുറിവാണ് അത്. ചരിത്ര പ്രസിദ്ധമായ ഒരു മുസ്ലിം പള്ളി പൊളിക്കുകയും തൽസ്ഥാനത്ത് ഹിന്ദു ക്ഷേത്രം ഉണ്ടാക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തതിലൂടെ  ഇന്ത്യയെ ഒരു ഫാസിസ്റ്റ് ഹിന്ദു രാഷ്ട്രം ആയി തങ്ങൾ പിടിച്ചെടുക്കുമെന്ന തുറന്ന വെല്ലുവിളിയാണ്  ബി ജെ പി -സംഘപരിവാർ സംഘടനകൾ ഉയർത്തിയത്.
മുസ്ലിങ്ങൾ ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ ഭാഗമാണെന്ന സങ്കൽപ്പം ഇല്ലാതാക്കാനുള്ള ശ്രമത്തിലെ   പ്രതീകാത്മകമായ ഒരദ്ധ്യായം ആണ് ബാബരി മസ്ജിദ് ധ്വംസനം. ഒരു വലിയ  ആൾക്കൂട്ടത്തെ സംഘടിപ്പിച്ച് മസ്ജിദ് തകർക്കാൻ സാധിച്ചപ്പോൾത്തന്നെ ഫാസിസ്റ്റുകളുടെ  ആത്മവിശ്വാസം
വർധിക്കുകയായിരുന്നു. തുടർന്നിങ്ങോട്ടുള്ള ഇരുപത്തഞ്ചു വർഷങ്ങളിൽ ദിവസേനയെന്നോണം മുസ്ലിങ്ങൾക്കെതിരായ ഹിംസയും കൊലവിളികളും  രാജ്യത്തിന്റെ പല ഭാഗങ്ങളിലും വർധിച്ചുവന്നു. മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കേന്ദ്രത്തിലും ബി ജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും 'പശു രക്ഷ ' മുതൽ  തൊപ്പിയും മറ്റ് മുസ്ലിം ചിഹ്നങ്ങളും വേഷങ്ങളും വരെ മുസ്ലിങ്ങൾക്കെതിരായ ആൾക്കൂട്ട ആക്രമണത്തിന്നുള്ള  പ്രചോദനം ആയി .

'വികസനം' കൊണ്ടുവരുമെന്ന വാഗ്ദാനം ജനങ്ങൾക്ക് നൽകിയാണ് മോദി അധികാരത്തി എത്തിയത്. ബി ജെ പി രാഷ്ട്രീയത്തിന്റെ കാതലായ വശങ്ങൾ വർഗീയതയും കോർപ്പറേറ്റ് താല്പര്യങ്ങളുടെ പോഷണവും ആയിട്ടും അവ 'വികസനം' എന്ന പ്രലോഭനത്തിൽ സമർത്ഥമായി ഒളിപ്പിക്കുകയായിരുന്നു.
ഇന്ന്, മോദിയുടെ തട്ടകമായ ഗുജറാത്തിൽപ്പോലും 'ഗുജറാത്ത് മാതൃകയിലുള്ള വികസനത്തിന്റെ '  വാഗ്ദാനം വെറും പൊള്ളയായിരുന്നുവെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. ഉത്തർ പ്രദേശ് തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങളിലേക്കു അടുത്ത് നടന്ന തെരഞ്ഞെടുപ്പിൽ ബി ജെ പിയുടെ വോട്ട് , അസംബ്ലി തെരഞ്ഞെടുപ്പിൽ അവർക്ക് ലഭിച്ചതിനെയപേക്ഷിച്ചു 10 - 12 ശതമാനം കുറഞ്ഞിരിക്കുന്നു.മാസങ്ങൾക്കു മുൻപ് മാത്രം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 42 ശതമാനം വോട്ടുകളും ബഹുഭൂരിപക്ഷം സീറ്റുകളും ലഭിച്ച പാർട്ടി ഇങ്ങനെയൊരു പതനത്തിൽ എത്തിയത് ഹിംസയിലൂടെ വർഗീയ ധ്രുവീകരണവും  വിഭജനങ്ങളും ഉണ്ടാക്കാനുള്ള എല്ലാ അടവുകളും മുഖ്യമന്ത്രി ആദിത്യനാഥും സംഘവും പയറ്റിക്കഴിഞ്ഞ ശേഷമാണ് എന്നുകൂടി ഓർക്കണം. രാമക്ഷേത്ര നിർമാണം  മുതൽ താജ് മഹൽ വരെ വിഷയമാക്കി ഉയർത്തിയ വർഗീയ  പ്രോപഗാൻഡയ്ക്ക് മറച്ചു പിടിക്കാൻ ആകാത്തത്രയും ഭീമമായിരുന്നു യോഗി ഭരണത്തിലെ ജനവിരുദ്ധ നയങ്ങളും ഭരണപരമായ വീഴ്ചകളും .പൊതുജനാരോഗ്യം, കർഷക ക്ഷേമ പദ്ധതികൾ, സ്ത്രീകളുടെ സുരക്ഷിതത്വവും അന്തസ്സും കാത്തുസൂക്ഷിക്കൽ തുടങ്ങിയ വിഷയങ്ങളിൽ പൂർണ്ണ പരാജയമായിരുന്നു ആദിത്യനാഥ്‌ സർക്കാർ. ഈ സന്ദർഭത്തിലാണ് ഗുജറാത്ത് അസംബ്‌ളി തെരഞ്ഞെടുപ്പിൽ ഏതുവിധേനയും അധികാരം നിലനിർത്തനായി തുറന്ന വർഗീയ പ്രചാരണത്തിന്റെ മാർഗ്ഗം ബി ജെ പി സ്വീകരിച്ചിരിക്കുന്നത്.

സംഘപരിവാർ ഏജന്റുമാരും ബിജെപി നേതാക്കളും ഇപ്പോൾ പരിശ്രമിച്ചുവരുന്നത് ബാബരി മസ്ജിദ് നിന്ന സ്ഥലത്ത് ഗംഭീരമായ ഒരു രാമക്ഷേത്രം നിർമ്മിക്കുന്നതിന്   ഒരു ' സമവായം ' നിലവിൽ ഉണ്ട് എന്നു വരുത്താനാണ്. അങ്ങനെയൊരു ശ്രമത്തെ സഹായിക്കുംവിധമുള്ള നിലപാട് പ്രത്യക്ഷത്തിലോ പരോക്ഷമായിട്ടോ സുപ്രീം കോടതി സ്വീകരിക്കുന്ന പക്ഷം അത് അങ്ങേയറ്റം ലജ്ജാകരവും നീതിയുടെ നിഷേധവുമായിരിക്കും. 

ബാബരി മസ്ജിദ് പൊളിച്ചതിനുത്തരവാദികളായവർക്കെതിരെ നീതിക്കുവേണ്ടിയുള്ള പോരാട്ടം ഒരിയ്ക്കലും മറന്നുകളയാനോ ഉപേക്ഷിക്കാനോ ആവില്ല. കുറ്റവാളികളെ ശിക്ഷിക്കുകതന്നെ വേണം.  അതിലുമുപരിയായി , മതേതര ജനാധിപത്യ ഇന്ത്യയെ തകർത്ത് തൽസ്ഥാനത്ത് "ഹിന്ദു രാഷ്ട്രം" എന്ന ഫാസിസ്റ്റ് ആൾക്കൂട്ടഭരണം  കൊണ്ടുവരാൻ ഈ കുറ്റകൃത്യം  ചെയ്തവരുടെ ഇന്നത്തെ പിൻഗാമികളെ ഒരിയ്ക്കലും അനുവദിച്ചുകൂടാത്തതുമാണ് .


ML Update
A CPI(ML) Weekly News Magazine
Vol. 20 | No. 50 | 5 – 11 December 2017

Wednesday 6 December 2017

 കറുപ്പു-വെള്ള ഗൗണുകൾക്കിടയിൽ ഒരു ചുവന്ന  ഹിജാബ് 

- ഇന്ദിര ജയ്‌സിംഗ്
  ഡിസംബർ 3 , 2017

  ന്ത്യയുടെ ചീഫ് ജസ്റ്റിസ് മിസ്റ്റർ ദീപക് മിശ്ര, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് , ജസ്റ്റിസ് എ എം ഖാൻവിൽക്കർ എന്നീ സുപ്രീം കോടതി ജഡ്ജിമാരുടെ മുന്നിൽ ചുവന്ന ഹിജാബ് അണിഞ്ഞ   ഒരു ചെറുപ്പക്കാരിയെ  ഏതാനും വനിതാ പോലീസുകാർ 2017 നവംബർ 27 ന്    ഹാജരാക്കിയപ്പോൾ ന്യായാധിപന്മാർ അനക്കമില്ലാതെ ഇരുന്നു.
സമയം  ഏകദേശം ഉച്ചതിരിഞ്ഞു 2.55 ആയിരുന്നു. എല്ലാവരുടേയും  കണ്ണുകൾ ചെറുപ്പക്കാരിയുടെ നേർക്ക് തിരിഞ്ഞു.  കറുപ്പും വെള്ളയും വസ്ത്രങ്ങൾ അണിഞ്ഞ അഭിഭാഷകർ  തിരക്കിൽ പരസ്പരം തള്ളിമാറ്റിക്കൊണ്ട്  അവൾക്ക് പ്രവേശിക്കാൻ വഴിയുണ്ടാക്കുകയും  ,നിന്നും ഇരുന്നും ഈ ചെറുപ്പക്കാരിയെ കാണാൻ ഇടങ്ങൾ തേടുകയും ചെയ്തു. വേറൊരു മതത്തിലേയ്ക്ക് മതം മാറിയതിനും താൻ ഇഷ്ടപ്പെടുന്ന ഒരാളെ വിവാഹം ചെയ്തതിനും മാത്രമായിരുന്നു   അവൾ സുപ്രീം കോടതിയുടേയും രാജ്യത്തിന്റെയാകെയും ശ്രദ്ധാ കേന്ദ്രമായത്. 
കേരള ഹൈക്കോടതി മാതാപിതാക്കളുടെ കസ്റ്റഡിയിൽ സംരക്ഷിക്കാൻ ഉത്തരവിട്ടിരുന്ന 25 വയസ്സുകാരിയായ കേരളീയ യുവതി ഹാദിയയായിരുന്നു അത്. അവളുടെ അച്ഛൻ ഉന്നയിച്ച വാദങ്ങൾ അംഗീകരിച്ചുകൊണ്ട് ഇട്ട ഉത്തരവിൽ , " അവരുടെ മക്കൾക്ക് പ്രായപൂർത്തിയായിട്ടുണ്ടെങ്കിൽത്തന്നെ    തീരുമാനങ്ങൾ എടുക്കാനുള്ള സമ്പൂർണ്ണമായ അധികാരം മക്കൾക്ക് വിട്ടുകൊടുക്കാൻ രക്ഷിതാക്കൾ എല്ലാ  സാഹചര്യത്തിലും ഒരുപോലെ ബാദ്ധ്യസ്ഥരല്ലെന്നു"  ഹൈക്കോടതി  പ്രസ്താവിച്ചിരുന്നു.

ഈ കേസിന്മേൽ  ഹാദിയയുടെ ഭർത്താവ് ഒരു സ്വതന്ത്ര വ്യക്തി എന്ന നിലയിൽ രാജ്യത്തെ പരമോന്നത കോടതിയിൽ സമർപ്പിച്ച  ഒരു അപ്പീലിൽ, തന്റെ ഭാര്യയ്ക്ക്  തടവിൽ കഴിയുന്നതിനാൽ കോടതിയെ സമീപിക്കാൻ പറ്റാത്ത നിലയായതുകൊണ്ട് അവരെ തടവിൽനിന്നും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. നേരത്തെ അയാളുടെ അഭിഭാഷകരായ കപിൽ  സിബ്ബലും ഞാനും ഹാരിസ് ബീരാനും ഹാദിയയെ സുപ്രീം കോടതി ജഡ്ജിമാർ നേരിട്ട് കേട്ട ശേഷം കാര്യം തീർപ്പാക്കണം എന്ന ആവശ്യം ഉന്നയിച്ചു നൽകിയ ഹരജി കോടതി തള്ളുകയായിരുന്നു; പകരം, ഹിന്ദു സ്ത്രീകളെ മതപരിവർത്തനം നടത്താൻ ഒരു റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന ആരോപണത്തെക്കുറിച്ചു  വിശദമായി അന്വേഷിച്ചു റിപ്പോർട്ട് ചെയ്യാൻ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (NIA ) യെ ചുമതലപ്പെടുത്തുന്ന ഒരു ഉത്തരവ് ആണ് സുപ്രീം കോടതിയിൽനിന്ന് ഉണ്ടായത്.  അന്വേഷണം നീതിപൂർവ്വമാണെന്ന് ഉറപ്പുവരുത്തും വിധം NIA അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ റിട്ടയേർഡ് ജഡ്ജിയായ രവീന്ദ്രനോട് നിർദ്ദേശിച്ച ഭാഗം പ്രസ്തുത ഉത്തരവ് പോലെത്തന്നെ നടുക്കമുണ്ടാക്കുന്നതായിരുന്നു. ജസ്റ്റിസ് രവീന്ദ്രൻ വ്യക്തിപരമായ കാരണങ്ങൾ മൂലം അതിൽനിന്ന് ഒഴിഞ്ഞു മാറിയപ്പോൾ NIA സ്വന്തം നിലയ്ക്ക് അന്വേഷണവുമായി മുന്നോട്ടു പോവുകയും അതിന്റെ കണ്ടെത്തൽ സീൽ ചെയ്ത കവറിൽ തയ്യാറാക്കിവെക്കുകയും ചെയ്തു. നേരത്തെ കേസ് കേട്ട ജസ്റ്റിസ് കേഹാർ വിരമിച്ചതിനെത്തുടർന്നു ചീഫ് ജസ്റ്റിസ് സ്ഥാനത്തുവന്ന ജസ്റ്റിസ് ദീപക് മിശ്രയായിരുന്നു ഹാദിയയെ കോടതി നേരിട്ട് കേൾക്കണം എന്ന ഞങ്ങളുടെ ആവശ്യം അംഗീകരിച്ച്  ഉത്തരവിട്ടത്.  ഹാദിയയുടെ ആഗ്രഹം എന്തെന്ന് കണ്ടെത്തുക എന്നത് ബന്ധപ്പെട്ട എല്ലാവരുടേയും പ്രഥമ പരിഗണനാവിഷയം ആണെന്ന ഞങ്ങളുടെ വാദം കോടതിക്ക് ബോധ്യമായതിനെത്തുടർന്നാണ് ഇത്.

പുതിയ ചീഫ് ജസ്റ്റിസിന്  മുന്നിൽ  ഹിയറിങ് നടന്ന ആദ്യദിവസം തന്നെ കോടതി നിരീക്ഷിച്ചത് " ഒരു സ്ത്രീ വിവാഹം ചെയ്യാൻ ഇഷ്ടപ്പെടുന്നത് ഒരു ക്രിമിനലിനെയായിരുന്നാൽപ്പോലും അത് തടയാൻ നിലവിൽ ഇന്ത്യയിൽ ഒരു നിയമം കൊണ്ടും സാദ്ധ്യമല്ല " എന്നായിരുന്നു.  അവിടം കൊണ്ടുതന്നെ തീരേണ്ടതും, അപ്പോൾത്തന്നെ ഹാദിയ മോചിതയാകേണ്ടതും ആയിരുന്ന ഒരു കേസ് ആണ് ഇത്. എന്നാൽ,  ഹാദിയയെ നേരിട്ട് കേൾക്കാൻ നവംബർ 27 ന് ഹാജരാക്കാൻ ഉത്തരവിടുകയും അതുവരെ പിതാവിന്റെ കസ്റ്റഡി തുടരാൻ വിധിക്കുകയുമാണ് കോടതി ചെയ്തത്. പ്രസ്തുത ഉത്തരവ് അനുസരിച്ചു കോടതിയിൽ അച്ഛൻ "ഹാജരാക്കുന്ന" നവംബർ 27  3 മണിവരെ  ഭർത്താവോ ഭർത്താവിന്റെ അഭിഭാഷകരോ അടക്കം  ആരുമായും സംസാരിക്കാൻ അനുവാദമില്ലാതെ ഹാദിയയെ കേരളാ ഹൌസിൽ  പോലീസ് സംരക്ഷണത്തിൽ പാർപ്പിക്കുകയായിരുന്നു.

ഞാൻ ഇരുന്നത് ആദ്യത്തെ വരിയിൽ ആയിരുന്നതുമൂലം എനിക്ക് അവളെ കഷ്ടിച്ച് കാണാൻ പോലും കഴിഞ്ഞിരുന്നില്ല. മറ്റ് പലരും ചെയ്തത് പോലെ കഴുത്ത് തിരിച്ചു തുറിച്ചു നോട്ടം നടത്തിയാൽ  അത് അവളുടെ സ്വകാര്യതയോട് അനാദരവ് കാട്ടലായേക്കുമെന്ന്  തോന്നിയെങ്കിലും , അവളുടെ കേസിന്  ഹാജരാകാൻ തുടങ്ങിയതുമുതൽ നേരിട്ട് കാണണം എന്നാഗ്രഹിച്ചിരുന്ന ഈ ചെറുപ്പക്കാരിയെ ഞാൻ ഒന്ന് നോക്കി. കൂടെയുണ്ടായിരുന്ന വനിതാ പോലീസ് ഓഫീസർമാരെ  നോക്കി ഹാദിയ പുഞ്ചിരിക്കുന്നുണ്ടായിരുന്നു. ഹാദിയയോട് അവർ തിരിച്ചും ബഹുമാനം പുലർത്തുമാറ് സ്വാഭാവികവും മാനുഷികവുമായ  ഒരു ബന്ധം അവർക്കിടയിൽ ഉണ്ടായിക്കഴിഞ്ഞിരുന്നു. 'ഇതെല്ലാം ജോലിയുടെ ഭാഗമായി ഞങ്ങൾ ചെയ്യുന്നു എന്നേയുള്ളു, കാര്യങ്ങൾ ഞങ്ങൾക്ക് പിടി കിട്ടി ' എന്ന മട്ടിൽ ഒരു വനിതാ പോലീസ് ഓഫീസർ   ഹാദിയയ്ക്കു പുഞ്ചിരി തിരിച്ചു നല്കുന്നത് കണ്ടു.    ദീർഘമായ തടവ് കാലത്തിന്റെ പശ്ചാത്തലത്തിലും പോലീസുകാരുമായി ഇങ്ങനെ സൗഹൃദപരമായി ഇടപെടാൻ വിധമുള്ള സ്വാതന്ത്ര്യബോധവും ആത്മവിശ്വാസവും ഹാദിയ എങ്ങനെ നിലനിർത്തുന്നു എന്ന് ഞാൻ അത്ഭുതപ്പെട്ടു. കോടതിമുറിയിലെ പേടിപ്പെടുത്തുന്ന മരക്കൂടിനോ,  വക്കീൽപ്പടകൾക്കോ മാത്രമല്ലാ,  മുന്നിൽ നീതിപീഠങ്ങളിൽ ഉപവിഷ്ടരായ മൂന്നു ന്യായാധിപന്മാർക്കുപോലും ഒരിയ്ക്കലും തളർത്താൻ കഴിയാത്തത്രയും വലുതായിരുന്നു ഹാദിയയുടെ ആത്മവിശ്വാസവും. സ്ഥൈര്യവും .

നടപടികൾ ആരംഭിച്ചപ്പോൾ ,  പ്രഗത്ഭരായ മൂന്നു ന്യായാധിപന്മാർ രണ്ടു മണിക്കൂറോളം സമയം ചെലവിട്ടത് ഹാദിയയോട്  നേരിട്ട് ചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ ഒരു തീരുമാനത്തിൽ എത്താൻ വേണ്ടിയായിരുന്നു. ഇംഗ്ലീഷ് മനസ്സിലാവുമെങ്കിലും സംസാരിക്കാൻ ബുദ്ധിമുട്ടുള്ള ഹാദിയ ഈ സമയമത്രയും തനിക്കു നേരെ ഏല്പിക്കപ്പെടുന്ന ഓരോ അവഹേളനവും മനസ്സിലാക്കുന്നുണ്ടായിരുന്നു. തനിക്കു സംസാരിക്കാനുള്ള അവസരം അനുവദിക്കപ്പെടുന്നതും കാത്ത്  ക്ഷമയോടെ അവൾ നിന്ന നിൽപ്പിൽ നിന്നു .
ഹാദിയയുടെ അച്ഛനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മിസ്റ്റർ ശ്യാം ദിവാൻ,  ജിഹാദികളും ഹദിയയുടെ ഭർത്താവും ചേർന്ന ഒരു സംഘത്താൽ  "പ്രോഗ്രാം ചെയ്യപ്പെട്ട" ഹാദിയയ്‌ക്കു " വിദഗ്ദ്ധരുടെ നേതൃത്വത്തിൽ ഒരു "ഡീ പ്രോഗ്രാമിങ് " ആവശ്യമാണെന്ന് വാദിച്ചു. ഒരു മുതിർന്ന വ്യക്തിയായ ഹാ ദിയയെ  മാതാപിതാക്കളുടെ കസ്റ്റഡിയിൽ വിടാൻ പറ്റില്ലെന്ന വാദത്തിന് മറുപടിയായി അദ്ദേഹം ബോധിപ്പിച്ചത് ഹിന്ദു സ്ത്രീകളെ മുസ്ലിം പുരുഷന്മാർ പ്രലോഭിപ്പിച്ചു വിവാഹം കഴിച്ച ശേഷം തീവ്രവാദപ്രവർത്തനങ്ങൾക്ക് വേണ്ടി റിക്രൂട്ട് ചെയ്യുന്ന സംഘടിതമായ കുറ്റ കൃത്യം കാണാൻ കോടതിക്ക് ചുമതലയുണ്ടെന്നായിരുന്നു. അവൾ പ്രായപൂർത്തിയായ ഒരു വ്യക്തിയാണെന്നോ, ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യം ഉള്ളവൾ ആണെന്നോ, ഒരു കുറ്റകൃത്യവും ആരോപിതമായിട്ടില്ലാത്ത ആൾ ആണെന്നോ ഉള്ള സംഗതികൾ ഒന്നും പരിഗണിക്കേണ്ടതില്ലെന്നു ശ്യാം ദിവാൻ വാദിച്ചു.  എൻ ഐ എ  അഭിഭാഷകനായ മിസ്റ്റർ മണീന്ദർ സിംഗ് ആകട്ടെ, ഹാദിയയെ കോടതി കേൾക്കുന്നതിന് മുൻപായി തങ്ങളുടെ പക്കലുള്ള അന്വേഷണരേഖകൾ പരിശോധിക്കണമെന്നു കോടതിയോട് അഭ്യർഥിച്ചു.
 ഹാദിയയ്ക്കു പറയാനുള്ളത് കോടതി കേൾക്കണം എന്ന് മിസ്റ്റർ കപിൽ സിബ്ബലും ഞാനും ശക്തിയായി ആവശ്യപ്പെട്ടു. ഹാദിയയെ കോടതി വരുത്തിയതിന്റെ ഉദ്ദേശം തന്നെ അതാണെന്നും , സ്വയബുദ്ധിയുള്ള ഒരു വ്യക്തിയെന്ന നിലയിൽ ഹാദിയയെ സംസാരിക്കാൻ  അനുവദിക്കുകയാണ് വേണ്ടതെന്നും ഞങ്ങൾ ആവശ്യപ്പെട്ടു.

പിന്നീട് രണ്ട് മണിക്കൂർ നേരം കോടതിമുറിയിൽ നടന്ന തർക്കങ്ങളുടെ വിശദാമ്ശങ്ങൾ  ഒരേ സമയം സ്തോഭജനകവും ഹൃദയഭേദകവുമാണ്. ഹാദിയയെ മസ്തിഷ്കപ്രക്ഷാളനത്തിലൂടെ  "പഠിപ്പിച്ച "താണെന്നും, പ്രോഗ്രാം ചെയ്തതാണെന്നും , കേരളത്തിൽ ഹാദിയയുടേത് പോലുള്ള ധാരാളം കേസുകളും അവളുടെ ഭർത്താവിന്റെ ഐസിസ് ബന്ധവും  എൻ ഐ എ അതിന്റെ   അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന്  ശ്യാം  ദിവാനും, എൻ ഐ എ രേഖകൾ കോടതി വാങ്ങി പരിശോധിക്കുന്നതിന് മുൻപ് ഹദിയയെ കേൾക്കരുതെന്ന് മിസ്റ്റർ മണിന്ദർ സിംഗും വാദിച്ചു. കേരളത്തിൽ തീവ്രവാദ പ്രവർത്തങ്ങലെ സഹായിക്കുന്നതിന് എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ഒരു സംഘടനയുണ്ടെന്നും അത് രാജ്യത്തിന്റെ സുരക്ഷയെ അപകടപ്പെടുത്തുന്ന ഒരു വലിയ പ്രശ്നമാണെന്നും സിംഗ് ബോധിപ്പിച്ചു.
"മസ്തിഷ്ക പ്രക്ഷാളനം" എന്ന പദം ഇവർ പലകുറി ആവർത്തിക്കുന്നത് കേട്ടപ്പോൾ എനിക്ക് തോന്നിയത്  ഹാദിയ സ്വന്തമായി തീരുമാനങ്ങൾ കൈക്കൊള്ളാൻ കഴിയുന്ന അവസ്ഥയിലല്ല  എന്ന്  ജഡ്ജിമാരെയും കോടതിയിലുണ്ടായിരുന്ന  കേൾവിക്കാരെയും ധരിപ്പിക്കാൻ "മസ്തിഷ്ക പ്രക്ഷാളനം" നടത്താനാണോ  ഇവർ യാഥാർത്ഥത്തിൽ ശ്രമിക്കുന്നത് എന്നാണ്‌ . 
 തന്റെ  മാനസികാരോഗ്യം ശരിയല്ലെന്നും , രാജ്യ സുരക്ഷയ്ക്ക് താൻ ഒരു ഭീഷണിയാണെന്നും ആരോപിച്ചു തർക്കങ്ങൾ ഉന്നയിക്കുന്ന കറുപ്പും വെളുപ്പും വേഷധാരികളുടെയിടയിൽ നിന്നും ഏതാനും അടി മാത്രം പിന്നിൽ  ഇരുപത്തഞ്ചു വയസ്സായ ഒരു സ്ത്രീ ചുവന്ന ഉടുപ്പുമിട്ടു  തികഞ്ഞ ആത്മവിശ്വാസത്തോടെയും സമാധാനത്തോടെയും  നിന്ന കാഴ്ച അവിസ്മരണീയമാണ്. അവൾക്കു ഇംഗ്ലീഷ് ഒഴുക്കോടെ സംസാരിക്കാൻ വശമില്ലെങ്കിലും ഇംഗ്ളീഷിൽ നടന്ന സംഭാഷണങ്ങളുടെ അർത്ഥം മനസ്സിലാകുമായിരുന്നു. തന്റെ മാനസികാരോഗ്യനിലയെ  കുറേപ്പേർ ഇങ്ങനെ ആക്രമിക്കുന്നതിൽപ്പരം  വലിയൊരു അവഹേളനവും അപകീർത്തിപ്പെടുത്തലും വേറെ എന്താണ് ? സംസാരിക്കാനുള്ള തന്റെ ഊഴത്തിനു വേണ്ടി  ശാന്തതയോടെ ഹാദിയ കാത്തുനിന്നു.

മൂന്ന് ന്യായാധിപന്മാരും അഭിഭാഷകരും സ്വസ്ഥമായി  ഇരിപ്പിടങ്ങളിൽ
ഇരുന്ന രണ്ടു മണിക്കൂർ സമയമത്രയും ഹാദിയ നിൽക്കുകയായിരുന്നു; സംസാരിക്കാൻ തനിക്കു അനുവദിക്കപ്പെടുന്ന ഊഴം കാത്ത്.  ഒരു കുറ്റാരോപിതയോ പ്രതിയോ അല്ലായിരുന്നിട്ടും അവൾക്കു അതുവരെയും ഇരിക്കാൻ ഒരു കസേര നൽകണമെന്ന്  ആർക്കും തോന്നിയില്ല. തന്റെ മുന്നിൽ കക്ഷികൾ ആയി എത്തുന്നവർക്കും ഓഫീസർമാർക്കും ഇരിക്കാൻ കസേരകൾ നൽകാൻ പറയുന്ന   വേറെ എത്രയോ ജഡ്ജിമാരെ ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ, ഈ ചെറുപ്പക്കാരിയോട് ജഡ്ജിമാർ ഇരിക്കാൻ പറഞ്ഞില്ല.

"   പ്രബോധനം" സംബന്ധിച്ച ശരിതെറ്റുകളുടെ നിയമപരമായ സാങ്കേതികത്വമായിരുന്നു ജഡ്ജിമാരും അഭിഭാഷകരും നടത്തിയ സംഭാഷണങ്ങളിൽ മുഖ്യമായും പൊന്തിവന്നത്.  ഒരാൾ "പ്രബോധനം" ചെയ്യപ്പെട്ടതാണെന്നു എങ്ങിനെ ഉറപ്പിക്കും? അതിന്റെ പ്രത്യാഘാതങ്ങൾ എന്തൊക്കെയാണ് ? അത്തരത്തിൽ "പ്രബോധന"ത്തിന് ഇരയായതെന്നു ആരോപിതരായ വ്യക്തികളോട് ന്യായാധിപന്മാർ എപ്പോഴാണ് സംസാരിക്കേണ്ടത് ? അത്  എൻ ഐ എ രേഖകൾ പരിശോധിച്ച  ശേഷം വേണോ അതിനു മുൻപ് വേണോ? ഹാദിയയുടെ വിവാഹം, മതം മാറ്റം ഇവ  ഹൈക്കോടതി വിധിച്ചതുപോലെ സമ്മർദ്ദത്തിന്റെ  ആയിരുന്നോ? "പ്രബോധന"ത്തെക്കുറിച്ചു നടത്തിയ ദീർഘമായ സംവാദത്തിനു മുൻപോ പിൻപോ  ഹാദിയയ്ക്കു പറയാനുള്ളത് ഈ ജഡ്ജിമാർ കേട്ടാൽ അത് എന്ത് വ്യത്യാസമാണ് ഉണ്ടാക്കുക എന്ന് ഞാൻ  ചിന്തിച്ചു. അന്തിമ തീരുമാനം ഏതു നിലക്കായാലും ഹാദിയയെ കേൾക്കുക എന്നത് അവർക്കു ചെയ്യാനുണ്ടായിരുന്ന ഒരു  മിനിമം കർത്തവ്യമായി എനിക്ക് തോന്നി.

ഈ സമയത്താണ്  മിസ്റ്റർ സിബ്ബൽ ഒരു കാര്യത്തിലേക്കു ജഡ്ജിമാരുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ഇടപെട്ടത്. തത്സമയം കോടതിയുടെ മുൻപിലുള്ള പ്രശ്നം ഹാദിയയുടെ സ്വാതന്ത്ര്യത്തിന്റേതാണെന്നും ,അതിനാൽ ഹാദിയയെ ഇപ്പോൾത്തന്നെ മോചിപ്പിക്കേണ്ടതാണെന്നും അദ്ദേഹം വാദിച്ചു . രക്ഷിതാക്കൾക്കുള്ള സംരക്ഷണാധികാരത്തിന്റെ അവകാശത്തിന്റെ സ്ഥാനം ഏറ്റെടുക്കാൻ  കോടതിക്ക് കഴിയുന്നത് മൈനർമാരുടെയും മാനസികാരോഗ്യം നഷ്ടപ്പെട്ടവരുടെയും കാര്യത്തിൽ മാത്രമാണ്. ഈ കേസ്  അങ്ങിനെയല്ലാത്തതിനാൽ അത് പറ്റില്ലെന്ന് ഞങ്ങൾ വാദിച്ചു. അപ്പോഴാണ് മൂന്നു ജഡ്ജിമാടേയും മനസ്സിൽ ഒരു മാറ്റം ഉണ്ടായതുപോലെ , നിർബന്ധിത മതം മാറ്റത്തെയും വിവാഹത്തെയും സംബന്ധിച്ച വർത്തമാനങ്ങൾ പെട്ടെന്ന് അവർ മതിയാക്കിയത്. ഹദിയയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരം വിജയം കണ്ടതും ആ നിമിഷത്തിൽ ആയിരുന്നു.

ഹാദിയയുടെ അച്ഛന്റെ വക്കീലന്മാർ ഭയപ്പെട്ടതും  അതുതന്നെയായിരുന്നു- ഹാദിയയുടെ വാക്കുകൾ, അവളുടെ സത്യം.  അവളുടെ ശബ്ദം സ്പഷ്ടമായും കോടതി മുറിയിൽ മുഴങ്ങിക്കേട്ടു:
"എന്റെ സ്വാതന്ത്ര്യം എനിക്ക് വേണം ".ഈ ഘട്ടത്തിൽ കോടതിക്ക് എന്താണ് ചെയ്യാൻ കഴിയുക? മറ്റേതെങ്കിലും തെരഞ്ഞെടുപ്പ് ഉണ്ടായിരുന്നോ ? ഇല്ല.
വിദ്യാഭ്യാസം തുടരാൻ ആഗ്രഹിക്കുന്നില്ലേ എന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞു: " എന്റെ വിശ്വാസവും എന്റെ വിദ്യാഭ്യാസവും രണ്ടും എനിക്ക് വേണം " . തന്നെ കോളേജ് ഹോസ്റ്റലിലേക്ക് കോടതി പറഞ്ഞയക്കുമെന്ന് വ്യക്തമായ ഒരു ഘട്ടത്തിൽ അവൾ പറഞ്ഞു : " എന്തെങ്കിലും ആവശ്യം വരുമ്പോൾ എന്റെ ഭർത്താവുമൊത്ത് സംസാരിക്കാൻ എനിക്ക് സാധിക്കണം; എനിക്ക് അദ്ദേഹത്തിന്റെ സാന്നിധ്യവും തുണയും അപ്പോൾ വേണം "

ചെറുപ്പത്തിൽ ഏറ്റവും ഇഷ്ടം ആരോടായിരുന്നെന്നു ഹദിയയോട് ഒരു ഘട്ടത്തിൽ ജസ്റ്റിസ് ചന്ദ്രചൂഡ്  ചോദിച്ചപ്പോൾ " എന്റെ അച്ഛനോട് " എന്നായിരുന്നു അവളുടെ മറുപടി . ഇതിലെ സത്യസന്ധതയും വളച്ചുകെട്ടില്ലായ്മയും  വല്ലാതെ എന്നെ സ്പർശിച്ചു. തന്റെ പ്രശ്നങ്ങൾക്ക് അച്ഛനെ കുറ്റപ്പെടുത്താനോ , അപകീർത്തിപ്പെടുത്താനോ ഉള്ള ഒരു ശ്രമവും ഹാദിയയുടെ ഭാഗത്ത് അപ്പോഴും ഉണ്ടായില്ല. ഈ മറുപടി , ചോദ്യം ചോദിച്ച ജഡ്ജിയെ   തികച്ചും നിരായുധനാക്കിയതു പോലെ തോന്നി. തന്റെ കുടുംബത്തോട് ഹാദിയ ശത്രുത പുലർത്തി എന്ന വാദം കൊണ്ടുവരാൻ ആർക്കും കഴിഞ്ഞില്ല.

മിസ്റ്റർ ശ്യാം ദിവാൻ പിന്നേയും വിട്ടില്ല.  "കുറ്റകൃത്യം  നടക്കാനിരിക്കുന്നതിന് തൊട്ടു മുൻപുള്ള " ഒരു ഘട്ടത്തിൽ ഒരു വ്യക്തിയെ തടങ്ങലിൽ  വെക്കുന്നതിൽ കുഴപ്പമൊന്നും ഇല്ലെന്നാണ് അദ്ദേഹം വാദിച്ചത്.  സ്വകാര്യതയ്ക്കുള്ള ഏതൊരു വ്യക്തിയുടെയും അവകാശം മൗലികാവകാശം ആണെന്ന് താൻ തന്നെ വിധി ന്യായമെഴുതിയ  മഷി ഉണങ്ങും മുൻപ് മേൽപ്പറഞ്ഞ വാദത്തെ അംഗീകരിക്കാൻ ഒരു ന്യായാധിപന് കഴിയുമോ ? ഒരിയ്ക്കലും ഇല്ല. പക്ഷെ, എന്നിട്ടും ഏതോ കാരണത്താൽ, ഹാദിയയ്ക്കു നേരിട്ട് പറയാനുള്ളത് കേൾക്കാൻ കോടതിക്ക്‌ രണ്ടു മണിക്കൂർ സമയം  വേണ്ടിവന്നു.

പ്രശ്നത്തിന്റെ ലിംഗവൽകൃതമായ സവിശേഷ സ്വഭാവം തിരിച്ചറിയാൻ ജഡ്ജിമാർക്ക് രണ്ടു മണിക്കൂർ വേണ്ടിവന്നു. അവൾ ഒരു സ്ത്രീ അല്ലായിരുന്നെങ്കിൽ ഇത്തരത്തിലുള്ള ഒരു ചർച്ചയ്ക്ക് നമ്മൾ സാക്ഷികളാകേണ്ടിവരില്ലായിരുന്നു എന്ന് ഞാൻ സൂചിപ്പിച്ചപ്പോൾ   ലിംഗപദവിയുടെ പ്രശ്നമൊന്നും ഈ കേസിൽ അന്തർഭവിച്ചിട്ടില്ലെന്നാണ്   ജഡ്ജിമാർ ഒരു സംശയവും കൂടാതെ മറുപടി നൽകിയത് .ഈ സമയത്ത് പ്രതിഷേധത്തോടെ ഞാൻ ഇങ്ങനെ ചോദിച്ചു : " ബഹുമാനപ്പെട്ട കോടതിയുടെ ഉത്തരവ് പ്രകാരം ക്ഷണിച്ചുവരുത്തി ഹാജരാക്കിയ ഒരു സ്ത്രീയെ ഒന്നര മണിക്കൂർ നേരം ഇങ്ങനെ നിർത്തുന്നത് ശരിയാണോ ? ഇത് ഒരു സ്ത്രീയുടെ കർത്തൃത്വ പദവിയുമായി ബന്ധപ്പെട്ട സവിശേഷമായ അവസ്ഥയാണ്. തൽസ്ഥാനത്ത്  ഒരു പുരുഷൻ ആയിരുന്നുവെങ്കിൽ ഇതിനകം തന്നെ കോടതി അയാളെ  സംസാരിക്കാൻ  അനുവദിച്ചേനെ."  തുടർന്ന് ഉണ്ടായ സംഭവം എന്നെ ശരിക്കും ഞെട്ടിച്ചു. എന്റെ വാക്കുകൾ കേട്ടപ്പോൾ കോടതിയാകെ കൂട്ടച്ചിരിയായിരുന്നു . എത്രയോ കേസുകളിൽ സ്ത്രീകളെ കോടതി മുറികളിൽ അവഹേളിക്കുന്നത് കേട്ട് പരിചയമുള്ള എന്നെപ്പോലുള്ള ഒരു പ്രായം ചെന്ന ഫെമിനിസ്റ്റ് അഭിഭാഷകയ്ക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിലപ്പുറം ആയിരുന്നു അത്. "അങ്ങിനെ  ചിരിച്ചു തള്ളാൻ പറ്റുന്ന ഒരു വിഷയമല്ല ഇത്" എന്ന് ഞാൻ വീണ്ടും പറഞ്ഞപ്പോൾ മാത്രമാണ് കൂട്ടച്ചിരി പെട്ടെന്ന് അടങ്ങിയത്. ചീഫ് ജസ്റ്റിസ് ഞാൻ പറഞ്ഞതിനോട് യോജിച്ചുവെങ്കിലും അൽപ്പം ക്ഷോഭത്തോടെ അദ്ദേഹം പ്രതികരിച്ചത് ഇത് ലിംഗനീതിയുടെ  വിഷയമല്ല എന്നായിരുന്നു.
" മിസ് ജയ് സിംഗ് , താങ്കൾ പറഞ്ഞത് വളരെ അനുചിതമാണ് " എന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞു.  തുടർന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ഇങ്ങനെ പറഞ്ഞു: " മിസ് ജയ് സിംഗ്,  വ്യക്തികളുടെ സ്വയം നിർണ്ണയാധികാരം ഒരു പോലെയാണ് ഞങ്ങൾ പരിഗണിക്കുക ; സ്ത്രീയായാലും പുരുഷൻ ആയാലും" .
അത് ശരിക്കും അങ്ങനെയാണോ, ബഹുമാനപ്പെട്ട ന്യായാധിപരേ ?
 എത്രയോ ഹേബിയസ് കോർപ്പസ് പെറ്റീഷനുകൾ മുൻപും കേട്ടിട്ടുണ്ടെന്നും, അതിനാൽ തങ്ങൾക്കു ഇത് ആദ്യത്തെ  കേസ് അല്ലെന്നും ആയിരുന്നു ജഡ്ജിമാരുടെ പ്രതികരണം. പക്ഷെ ഞാൻ അവരോടു തിരിച്ചു ചോദിക്കാൻ ആഗ്രഹിക്കുന്നത് അങ്ങനെയുള്ള നൂറു കണക്കിന് പെറ്റിഷനുകളിൽ ഒരെണ്ണമെങ്കിലും മാതാപിതാക്കൾ ആണ്മക്കളുടെ കസ്റ്റഡിയവകാശം ഉന്നയിക്കുന്നതായി കണ്ടിട്ടുണ്ടോ എന്നാണ്‌ . ഇല്ല എന്നാണ് ഇതിന്റെ ഉത്തരം.
പെണ്മക്കൾ, പെണ്മക്കൾ മാത്രമാണ് മാതാപിതാക്കളുടെ അനുവാദമില്ലാത്ത വിവാഹങ്ങളിൽ നിന്നും വിലക്കപ്പെടുന്നത്. ഹിന്ദു മതം വിട്ടുപോയി ഇസ്‌ലാം സ്വീകരിക്കുന്ന പെണ്മക്കളുടെ കാര്യത്തിൽ പ്രത്യേകിച്ചും അത്തരം പെറ്റിഷനുകൾ ഉണ്ടാകുന്നു.

ഹീയറിംഗിന്റെ അവസാന ഘട്ടത്തിൽ ജഡ്ജിമാർ സംസ്ഥാന സർക്കാരിന്റെ അഭിഭാഷകനോട് ആരാഞ്ഞത്  എൻ ഐ എ റിപ്പോർട്ടിനെക്കുറിച്ചു എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ എന്നും , കോടതി അത് പരിശോധിക്കണം എന്ന അഭിപ്രായം ഉണ്ടോ എന്നും ആയിരുന്നു. അപ്പോൾ കേരളം സർക്കാരിന്റെ അഭിഭാഷകനായ വി വി ഗിരി പറഞ്ഞ അഭിപ്രായം കേരള  സർക്കാരിന്റെ തന്നെ മുൻ നിലപാടിനു കടക വിരുദ്ധമായ ഒരു മലക്കം മറിച്ചിലിനെ സൂചിപ്പിക്കുന്നതായിരുന്നു. കേരള  പോലീസ് നടത്തിയ അന്വേഷണത്തിൽ ഹാദിയയ്‌ക്കോ , ഭർത്താവിനോ എതിരെ  ഒരു ക്രിമിനൽ കേസും നിലവിൽ ഇല്ലെന്നു നേരത്തെ സുപ്രീം കോടതിയിൽ ബോധിപ്പിച്ചതിനു വിരുദ്ധമായി   വി വി ഗിരി പറഞ്ഞത് ഹദിയയെ സ്വാതന്ത്രയാക്കുന്നതിൽ തീരുമാനമെടുക്കും മുൻപ് എൻ ഐ എ റിപ്പോർട്ട് കൂടി സുപ്രീം കോടതി പരിഗണിക്കണം എന്നായിരുന്നു.  ഒരു ഇടതു പക്ഷ സർക്കാർ സ്വന്തം  പോലീസ് സേനയുടെ  അന്വേഷണത്തിലെ  കണ്ടെത്തലുകൾ പിന്നീട് ദുർബ്ബലപ്പെടുത്തുന്ന നയം  സ്വീകരിക്കുന്നു എന്നതാണ്  എന്നെ സംബന്ധിച്ച് ഈ കേസിലെ ഏറ്റവും ദുരൂഹമായ സംഗതി.

 പിന്നെ രണ്ടുമണിക്കൂറോളം ചർച്ചകൾ തുടർന്നു .  നേരത്തെ നിശ്ചയിക്കപ്പെട്ട  സമയത്തേക്കാൾ  ഒരു മണിക്കൂർ അധികം ഇരുന്ന ശേഷം ആണ് ഹാദിയയെ  തുടർ പഠനത്തിന് പ്രവേശിപ്പിക്കാനും സൗകര്യങ്ങൾ ഒരുക്കാനും വേണ്ടി സേലത്തുള്ള കോളേജിലെ അധികാരികൾക്ക് ഉത്തരവ് തയ്യാറാക്കിയത്.

 ഹാദിയ ഇന്ന് "സ്വതന്ത്ര" എന്ന് വേണമെങ്കിൽ പറയാം . പക്ഷെ, സ്വാതന്ത്ര്യം എന്നത് വിഭജിക്കാനും പകുക്കാനും കഴിയുന്ന ഒന്നല്ല.  ഒരാൾക്ക് പഠിക്കാൻ സ്വാതന്ത്ര്യം ഉണ്ടെന്നും വിവാഹം കഴിക്കാൻ സ്വാതന്ത്ര്യം ഇല്ലെന്നും ഉള്ള അവസ്ഥയാണ് ഇപ്പോൾ; ഹോസ്റ്റലിൽ അഡ്മിഷൻ കിട്ടാൻ സ്വാതന്ത്ര്യം ഉണ്ട്, എന്നാൽ വിവാഹിതയായ ഒരു വ്യക്തിക്ക് ഭർത്താവിന്റെ സാന്നിധ്യവും തുണയും അനുഭവിക്കാൻ സ്വാതന്ത്ര്യമില്ല. ഇനിയും ഏറെ കടമ്പകൾ ഹാദി യയ്ക്കു പോരാട്ടങ്ങളിലൂടെ മറികടക്കേണ്ടതായുണ്ട്. ഇനിയും നടക്കാനിരിക്കുന്ന അനേകം യുദ്ധങ്ങളിൽ വിജയം ഹാദിയയെ കാത്തിരിക്കുകയാണ്. ജഡ്ജിമാർ എന്ത് വിചാരിക്കുന്നു എന്ത് പറയുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കില്ല അവ അന്തിമമായി നിർ ണയിക്കപ്പെടുക, മറിച്ചു  ലിംഗനീതിക്കും കർതൃത്വ അവകാശങ്ങൾക്കും  വേണ്ടി സ്ത്രീകൾ നൂറ്റാണ്ടുകളായി നടത്തുന്ന പോരാട്ടത്തിന്റെ വിജയവുമായിട്ടാണ് അവ കണ്ണിചേർക്കപ്പെട്ടിരിക്കുന്നത്. കേരളമെന്ന സംസ്ഥാനത്തിന്റെ രാഷ്ട്രീയ നിയന്ത്രണം പിടിച്ചു പറ്റാൻ  ഹിന്ദുത്വ ശക്തികൾ നടത്തുന്ന  വലിയ യുദ്ധത്തിന്റെ ഭാഗമാണ് ഒരു സ്ത്രീയുടെ ശരീരത്തിന്മേൽ നിയന്ത്രണാവകാശം ഉറപ്പിക്കാനുള്ള  ഇപ്പോഴത്തെ യുദ്ധം .

( The Invisible  Lawyer എന്ന വെബ്സൈറ്റില്‍ വന്ന ലേഖനത്തിന്‍റെ  മൊഴിമാറ്റം ; സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന മുതിർന്ന ഒരു അഭിഭാഷകയാണ് ലേഖിക )

Saturday 25 November 2017

സി ബി ഐ ജഡ്ജി ലോയയുടെ

മരണത്തെക്കുറിച്ചുള്ള അസ്വാസ്ഥ്യ

ജനകമായ ചോദ്യങ്ങൾ


 

നരേന്ദ്രമോദിയുടെ വലംകൈയായ   അമിത് ഷായും ഗുജറാത്തിലെ ഉയർന്ന പോലീസ് ഓഫീസർമാരും കുറ്റാരോപിതരായ  വധക്കേസ് കേട്ടുകൊണ്ടിരുന്ന സി ബി ഐ സ്‌പെഷൽ ജഡ്ജി ബ്രിജ് ഗോപാൽ ഹർകിഷൻ ലോയ 2014 നവംബർ 30ന്ന് നാഗ്പൂരിലെ സർക്കാർ അതിഥിമന്ദിരത്തിൽ വച്ചു പെട്ടെന്ന് മരണപ്പെട്ടു-അടുത്ത ഹിയറിങ്ങിന് വെറും രണ്ടാഴ്ച മുമ്പായിരുന്നു ഇത് . 48- വയസ്സുകാരനായ ജസ്റ്റീസ് ലോയയുടെ മരണത്തെത്തുടർന്നു നിയമിതനായ പിൻഗാമി ഒരുമാസത്തിനകം   അമിത്ഷായെ കുറ്റ  വിമുക്തനാക്കി ! ഇതിനു മുമ്പ്, ലോയയുടെ മുൻഗാമിയായിരുന്ന ജഡ്ജി അമിത് ഷായോട് കർശനമായും കോടതിയിൽ ഹാജരാകാൻ നിശ്ചയിച്ച ദിവസത്തിനു  തൊട്ടു തലേ ദിവസം സ്ഥലം മാറ്റപ്പെട്ടിരുന്നു. ഷായോട് അയഞ്ഞ നിലപാടിന് പകരം നിയമപരമായ സൂക്ഷ്മതയും വിട്ടുവീഴ്ചയില്ലായ്മയും  ലോയയും പുലർത്തിയിരുന്നു .

 ജസ്റ്റീസ് ലോയയുടെ മരണശേഷം മൂന്നു വർഷം കഴിഞ്ഞു അദ്ദേഹത്തിൻറെ  കുടുംബം മരണസാഹചര്യങ്ങളെക്കുറിച്ചു അസ്വാസ്ഥ്യജനകമായ നിരവധി ചോദ്യങ്ങളുയർത്തിയിരിക്കുന്നു. ലോയ്ക്കു വധഭീഷണികൾ ഉണ്ടായിരുന്നു എന്നും സൊഹ്റാബുദ്ദീൻ വധക്കേസിൽ അനുകൂല വിധി പറയാൻ സമ്മർദം ചെലുത്താനായി ബോംബെ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റീസ് അദ്ദേഹത്തിന് കോഴ വാഗ്ദാനം ചെയ്തിരുന്നെന്നും  അദ്ദേഹത്തിൻറെ സഹോദരി ആരോപിച്ചിട്ടുണ്ട് .
അദ്ദേഹത്തിന്റെ മരണത്തെ ചൂഴ്ന്നുള്ള അനേകം സംശയകരമായ സാഹചര്യങ്ങൾ കുടുംബാംഗങ്ങൾ എടുത്തു പറയുന്നുണ്ട്. നല്ല ആരോഗ്യവാനായിരുന്ന തന്റെ സഹോദരന് ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നില്ല  എന്നും , അതുകൊണ്ടുതന്നെ, പെട്ടെന്നുള്ള ഹൃദയാഘാതം മൂലമാണ് അദ്ദേഹം മരിച്ചതെന്നതിൽ സംശയമുണ്ടെന്നും  ഒരു ഡോക്ടർ കൂടിയായ സഹോദരിയും മറ്റു കുടുംബാംഗങ്ങളും പറയുന്നു.  ലോയയുടെ ശരീരം പോസ്റ്റ്  മോർട്ടം കഴിഞ്ഞു ബന്ധുക്കൾക്ക് കൈമാറിയത് വസ്ത്രത്തിൽ രക്തപ്പാടുകളോ ടെയായിരുന്നുവെങ്കിലും പോസ്റ്റ് മോർട്ടം റിപ്പോർട്ട് അത് രേഖപ്പെടുത്തിയിരുന്നില്ല. പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെ ഓരോ പേജിലും പരേതന്റെ "പിതൃ ബന്ധത്തിൽപ്പെട്ട   മുറ സഹോദരൻ(paternal cousin )" എന്ന നിലക്ക് ഒപ്പിട്ട നാഗ്പൂർ സ്വദേശിയെ ക്കുറിച്ചു ബന്ധുക്കൾ പറയുന്നത് യാഥാർത്ഥത്തിൽ അങ്ങിനെ ഒരു ബന്ധു ലോയയ്ക്കു ഇല്ല എന്നാണ് .മരണം നടന്നതായിപ്പറയുന്ന യഥാർഥ സമയത്തെക്കുറിച്ചും ബന്ധുക്കൾ സംശയം ഉന്നയിക്കുന്നു. ഈശ്വർ ബഹേതി എന്ന ഒരു ആർ എസ് എസ് പ്രവർത്തകനാണ് ലോയയുടെ മൃതദേഹം ഏറ്റെടുത്ത്  കൊണ്ടുവരുന്നതുൾപ്പെടെയുള്ള പല കാര്യങ്ങളും നിയന്ത്രിച്ചിരുന്നതായി
അവകാശപ്പെട്ടിരുന്നതും ബന്ധുക്കളുടെ  സംശയങ്ങൾക്കിട നൽകി.  മരണപ്പെട്ട ജഡ്ജിയുടെ  സെൽ ഫോൺ കുടുംബാംഗങ്ങൾക്ക് തിരികെ നൽകിയത് ഈശ്വർ ബഹേതിയായിരുന്നുവെന്നതും തിരിച്ചു നൽകും മുൻപ് ആ ഫോണിൽ എല്ലാ ഡേറ്റകളും  മായ്ച്ചു കളഞ്ഞിരുന്നു വന്നതും സംശയങ്ങൾ വർധിപ്പിച്ചു. മായ്ച്ചു കളഞ്ഞ സന്ദേശങ്ങളുടെ കൂട്ടത്തിൽ "ഈയാൾക്കാരിൽ നിന്നും അകലം പാലിച്ചു മാറി നിൽക്കുക "എന്ന ഒരു എസ്  എം എസ് സന്ദേശവും ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
 ജസ്റ്റിസ് ലോയ മരണപ്പെട്ട അവസരത്തിൽത്തന്നെ സൊറാബുദ്ദിൻ വധക്കേസിലെ പരാതിക്കാരനായ സൊറാബുദ്ദിന്റെ സഹോദരനും ചില ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ജസ്റ്റിസ് ലോയയുടെ മരണം അമിത് ഷായ്ക്ക് സൊറാബുദ്ദിൻ വധക്കേ സിൽനിന്നും രക്ഷപ്പെടാൻ വഴിയൊരുക്കലുമായി ബന്ധപ്പെട്ടതാണ് എന്ന തോന്നലിന്റെ അടിസ്ഥാനത്തിലായിരുന്നു അവ. സൊറാബുദ്ദിൻ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെടും മുൻപ് ഗുജറാത്തിലെ പോലീസ് ഓഫീസർമാർ സൊറാബുദ്ദിനെയും ഭാര്യ കൗസർ ബി യേയും തട്ടിക്കൊണ്ടുപോയിരുന്നു. സൊറാബുദ്ദിനെ 'ഏറ്റുമുട്ടലിൽ' നാടകം ഉണ്ടാക്കി പോലീസ് കൊലചെയ്തപ്പോൾ , തട്ടിക്കൊണ്ടുപോയ സംഭവത്തിനു സാക്ഷിയായ കൗസർ ബി യെ ബാലാൽ സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി കുഴിച്ചിടുകയാണുണ്ടായത്. ഈ തട്ടിക്കൊണ്ടുപോകൽ സംഭവത്തിനു മറ്റൊരു സാക്ഷിയായിരുന്ന  തുൽസീറാം പ്രജാപതി തന്റെ ജീവനും ഭീഷണിയുണ്ടെന്ന് ആവർത്തിച്ചു  കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഗുജറാത്ത് പോലീസ് ഓഫീസർമാർ അയാളെയും കൊന്നുകളയുകയായിരുന്നു പിന്നീട് ചെയ്തത്. ഈ കൊലപാതകങ്ങളിൽ ഗുജറാത്ത് പോലീസുദ്യോഗസ്ഥന്മാർ തന്നെ സാക്ഷികളായി മൊഴി നൽകിയിട്ടുണ്ട്. കൂടാതെ, അന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷാ ഈ കൊലപാതകങ്ങൾ എല്ലാം നടന്ന സമയങ്ങളിൽ അവയിൽ പ്രതികളായ പോലീസ് ഓഫീസർമാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നെന്നു കാണിക്കുന്ന ഫോൺ കാളുകളുടെ രേഖകൾ ഉണ്ട്. 

ജസ്റ്റിസ് ലോയയുടെ മരണം സംഭവിച്ച സമയവും സാഹചര്യങ്ങളും മുൻനിർത്തി അദ്ദേഹത്തിന്റെ ബന്ധുക്കൾ ഇപ്പോൾ ഉന്നയിച്ചിരിക്കുന്ന സംശയങ്ങൾ 
മോഡി-ഷാ കൂട്ടുകെട്ട് ഗുജറാത്തിൽ അധികാരത്തിലിരുന്ന കാലത്ത് നടന്ന അനേകം ഹീനമായ കൊലപാതകങ്ങളുടെ ഓർമ്മകൾ വീണ്ടും ഉണർത്തുന്നവയാണ്. സൊറാബുദ്ദിൻ, കൗസർ ബി, തുൾസീ രാം പ്രജാപതി എന്നിവരുടെ കൊലപാതകത്തിൽ കുറ്റം ചാർത്തപ്പെട്ട പോലീസ് ഓഫീസർമാരിൽ  ഒരാളായ ഡി ജി വൻസാര 2013 ൽ പറഞ്ഞത് വ്യാജ ഏറ്റുമുട്ടൽക്കൊലകൾ മോദിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് സർക്കാർ ആവിഷ്കരിച്ച "ബോധപൂർവ്വമായ ഒരു നയ"ത്തിന്റെ ഭാഗം ആണ് എന്നായിരുന്നു . "ധീരനായ ഒരു മുഖ്യമന്ത്രി" എന്ന പരിവേഷം തനിക്കു ലഭിക്കാൻ അത്തരം കൊലപാതകങ്ങൾ വേണമെന്ന് മോഡി കരുതിയിരുന്നു; "അവ സംഘടിപ്പിക്കാനായി ഞങ്ങളെപ്പോലുള്ളവർക്ക് വളരെ അടുത്തുനിന്നു മാർഗ്ഗനിർദ്ദേശങ്ങളും പ്രോത്സാഹനവും പ്രചോദനവും നൽകിയത് ഗുജറാത്ത് സർക്കാർ ആയിരുന്നു"വെന്നും  വൻസാര അവകാശപ്പെട്ടിരുന്നു.

അമിത് ഷായെപ്പോലെ രാജസ്ഥാൻ ആഭ്യന്തര മന്ത്രി യായിരുന്ന ഗുലാബ്‌ചന്ദ് കടാരിയയും ഗുജറാത്ത് പോലീസിലെ ഉന്നതപദവിയിലുള്ള ഓഫീസർമാരും മേൽപ്പറഞ്ഞ കൊലപാതകങ്ങളിൽ കുറ്റാരോപിതരായിരുന്നുവെങ്കിലും  കോടതികൾ ഓരോരുത്തരെയായി കുറ്റവിമുക്തരാക്കി ; എന്നാൽ പ്രസ്തുത കോടതി വിധികൾക്കെതിരെ അപ്പീൽ സമർപ്പിക്കുന്നതിൽ സി ബി ഐ ബോധപൂർവ്വം വരുത്തിയ വീഴ്ച്ച  "കൂട്ടിലിട്ട തത്ത" എന്ന പേരിന് തികച്ചും യോജിക്കും വിധമാ യിരുന്നു.

ജസ്റ്റീസ് ലോയയുടെ കുടുംബാംഗങ്ങൾ അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച് ഉയർത്തിയ സംശയങ്ങൾക്ക് എന്നെങ്കിലും മറുപടിയുണ്ടാവുമോ? ഗുജറാത്ത് വ്യാജ ഏറ്റുമുട്ടലുകളുടെ ഇരകൾക്ക് എന്നെങ്കിലും നീതി ലഭിക്കുമോ? അതോ , നേരെ മറിച്ച് കുറ്റവാളികൾ അവരുടെ രാഷ്ട്രീയാധികാരവും പണത്തിന്റെ ഊക്കും , ഭീഷണികളും , സത്യവും നീതിയും കുഴിച്ചുമൂടുന്ന ഹിംസയും  ഉപയോഗിച്ചു ഈ കൊലപാതകങ്ങൾക്ക് സമാധാനം പറയേണ്ടതിൽ നിന്നും രക്ഷപ്പെടുമോ ?

  ജനാധിപത്യവും നീതിയും പുലർന്നുകാണാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ  ജനത   മേൽപ്പറഞ്ഞ ചോദ്യങ്ങൾ സജീവമായി നിലനിർത്തുക തന്നെ ചെയ്യും; കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരും വരെ.


Friday 24 November 2017

നോട്ട് റദ്ദാക്കൽ ഒരു വർഷം പിന്നിടുമ്പോൾ : ജനങ്ങൾക്കെതിരെ സാമ്പത്തിക യുദ്ധം മുറുകുന്നു

ഒരു വർഷം മുൻപ് 500 ,1000 രൂപാ നോട്ടുകൾ നാടകീയമായി പിൻവലിച്ചപ്പോൾ അത് ജനങ്ങൾക്ക് പെട്ടെന്ന് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ഏറ്റുപറഞ്ഞുകൊണ്ടു തന്നെ മോദി നൽകിയ ഉറപ്പ് അവയെല്ലാം താൽക്കാലികമായിരിക്കുമെന്നായിരുന്നു.
അഴിമതി, കള്ളപ്പണം, ഭീകരപ്രവർത്തനങ്ങൾ എന്നിവ തുടച്ചുനീക്കാൻ അനിവാര്യമായ ഈ നടപടി കൊണ്ട് ജനങ്ങൾക്ക്  ഉണ്ടാകുന്ന എല്ലാ പ്രയാസങ്ങളും തീർത്ത് വെറും അൻപതുദിവസം കൊണ്ട് താൻ തത്തുല്യമായ കറൻസികൾ പുനഃസ്ഥാപിക്കുകയും കള്ളപ്പണത്തിൽ നിന്നും  സ്വാതന്ത്ര്യം നൽകുകയും ചെയ്യുമെന്നായിരുന്നു മോദി അന്നത്തെ രാത്രിയിൽ
ജനങ്ങൾക്ക് നൽകിയ ഉറപ്പ്  . "എനിക്ക് രക്തം തരൂ,  സ്വാതന്ത്ര്യം നിങ്ങൾക്ക് ഞാൻ തിരികെ തരാം" എന്ന് മുൻപ് ഒരിക്കൽ നേതാജി സുഭാഷ് ചന്ദ്ര ബോസ് പറഞ്ഞതിനെ അനുസ്മരിപ്പിക്കുന്ന  ഒരു തരം നാടകീയത മോദിയുടെ നവംബർ 8 അഭിസംബോധനയിൽ ഉണ്ടായിരുന്നു.

നോട്ട് റദ്ദാക്കലിന്റെ ഒന്നാം വാർഷികത്തിൽ  ജനജീവിതം നേരിട്ട തിക്താനുഭവങ്ങളാൽ
രാജ്യമാകെ പറ്റിക്കപ്പെട്ട തോന്നൽ ഒഴിവാക്കാനാവാത്ത സ്ഥിതിയാണ്.താൽക്കാലത്തെ പ്രയാസങ്ങൾ ആയി വിശേഷിക്കപ്പെട്ട ദുരിതങ്ങൾ സ്ഥായിയായ പരിണിതഫലങ്ങൾ വരുത്തിവെച്ചിരിക്കുന്നു. ഇന്ത്യയുടെ 8 / 11 അമേരിക്കയുടെ സെപ്റ്റംബർ 11 പോലെ തിരിച്ചുപോക്കില്ലാത്ത കുഴപ്പങ്ങളുടെ പരമ്പര തന്നെ  സൃഷ്ടിച്ചിരിക്കുകയാണ് . 9 / 11 ന്റെ പിന്നിൽ പ്രവർത്തിച്ചത് ഭരണകൂട ബാഹ്യമായ രാഷ്ട്രീയ തീവ്രവാദമാ യിരുന്നുവെങ്കിൽ ഇന്ത്യയിൽ നാം അനുഭവിച്ചത്‌ ഭരണകൂടത്തിൽ നിന്നുതന്നെയുള്ള സാമ്പത്തിക തീവ്രവാദപരമായ ഇരുട്ടടിയായിരുന്നു!

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തന്നെ കണക്കുകൾ അനുസരിച്ചു് ജനങ്ങളുടെ കയ്യിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന നോട്ടുകൾ ഒട്ടുമുക്കാലും തിരിച്ചെത്തി. ഇക്കൂട്ടത്തിൽ കള്ളപ്പണം ഉണ്ടായിരുന്നുവെങ്കിൽത്തന്നെ അവ തിരിച്ചെത്തിയത് വെള്ള പണം ആയിട്ടാണ്!  പുതുതായി ഇറക്കിയ നോട്ടുകൾ
കള്ളനോട്ടടിക്ക് പഴയവയുടെ അത്രതന്നെ  വഴങ്ങുന്നവയാണെന്നും തെളിയിക്കപ്പെട്ടു. ഭീകരവാദപ്രവർത്തനങ്ങൾക്ക്  മുന്പത്തേക്കാളും എന്തെങ്കിലും കുറവ് വന്നുവെന്ന് പറയാൻ ആവില്ലെന്ന് ഉറപ്പിക്കാം. അഴിമതിയെക്കുറിച്ചു പറയുകയാണെങ്കിൽ, ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽനിന്നു അടുത്തയിടെ പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ചങ്ങാത്ത മുതലാളിത്തം മോദിയുടെ "അധികാര പരിവാര"ത്തിന്റെ തണലിലും അതിനൊപ്പവും അടിക്കടി തഴച്ചുവരികയാണെന്നാണ്. ബി ജെ പി എം പി മാരും  മന്ത്രിമാരും അവരുടെ അടുത്ത ബിസിനസ് പങ്കാളികളും ഉൾപ്പെട്ട അതിസമ്പന്നരായ ഏതാനും വ്യക്തികളും  അവരുടെ കമ്പനികളും  നികുതി ബാധ്യതകൾ  വെട്ടിക്കാനുള്ള ലക്ഷ്യത്തോടെ വിദേശ രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്ത ചില കമ്പനികളിലേക്ക് ഈ രാജ്യത്തിലെ പണം ഭീമമായ തോതിൽ ഒഴുക്കി വിട്ടതിന്റെ സാക്ഷ്യ പത്രങ്ങളായി ആദ്യം പനാമാ രേഖകളും അടുത്ത കാലത്തായി പാരഡൈസ്‌ രേഖകളും പുറത്ത് വന്നു. അഴിമതിയും , ആസൂത്രിതമായ നികുതിവെട്ടിപ്പും കള്ളപ്പണവും മോദി ഭരണത്തിൽ ഇല്ലാതാവുകയല്ല , അവ ഭരണ കേന്ദ്രങ്ങളിൽ  വേരുകൾ ആഴ്ത്തി തഴച്ചു വളരുകയാണ് എന്ന് ഈ രേഖകൾ നമ്മോട്  വിളിച്ചു പറയുന്നു. അമിത് ഷായുടെ പുത്രന്റെ അടുത്തകാലത്ത് അടച്ചുപൂട്ടിയ "ടെംപ്ൾ  എന്റർപ്രൈസ്" എന്ന സ്ഥാപനവും , ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകനായ ശൗര്യ ഡോവൽ ന്റെ ഉടമസ്ഥതയിൽ പ്രവർത്തിച്ച "തിങ്ക്-ടാങ്ക് ബിസിനസ്സ് " എന്ന കമ്പനിയും ചുരുങ്ങിയ കാലം കൊണ്ട് വാരിക്കൂട്ടിയ സമ്പത്തിന്റെ യഥാർഥ ഉറവിടം എന്താണെന്ന്  ഇന്ന് എളുപ്പത്തിൽ മനസ്സിലാകും.

നോട്ടു റദ്ദാക്കലിന്റെ കൊട്ടിഘോഷിക്കപ്പെട്ട നേട്ടങ്ങൾ മിഥ്യയാണെന്നു വ്യക്തമായിരിക്കുമ്പോൾ , അത് ജനജീവിതങ്ങളിൽ വരുത്തിവെച്ച  ദുരിതങ്ങൾ യാഥാർത്ഥമാണെന്നു നമുക്കറിയാം. 'നോട്ടു പിൻവലിക്കൽ മരണങ്ങൾ' എന്ന് ചരിത്രം എക്കാലവും രേഖപ്പെടുത്തുന്ന ലജ്ജിപ്പിക്കുന്ന മരണങ്ങളും, ജനങ്ങളുടെ തൊഴിലുകളും ജീവനോപാധികളും നിർദ്ദയമായി നഷ്ടപ്പെടുത്തിയതും, കൃഷിയും അനേകം ചെറുകിട വ്യവസായ സംരംഭങ്ങളും തകർന്നടിഞ്ഞതും , സമ്പദ് വ്യവസ്ഥയാകെ മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയതും ഒരിയ്ക്കലും പൊറുക്കാനാവാത്ത അപരാധങ്ങളാണ്. ഇതിനു പുറമേയാണ്   പുതിയ നോട്ടുകൾ അടിച്ചിറക്കാനും രാജ്യവ്യാപകമായി ഉണ്ടായ പ്രതിസന്ധികൾ നേരിടാനായി പ്രത്യേക സന്നാഹങ്ങൾ ഒരുക്കാനും വേണ്ടി പൊതുഖജനാവിൽ നിന്നും അധികമായി

ചെലവിട്ട  പണം വരുത്തിവെച്ച പൊതുനഷ്ടം. നോട്ട് റദ്ദാക്കലിന് ശേഷം ജി എസ് ടി യുടെ രൂപത്തിൽ അവതരിച്ച നികുതി ഭീകരത മോദി ഭരണം ജനങ്ങളിൽ അടിച്ചേൽപ്പിച്ച കൂനിന്മേൽ കുരു ആണ്.ജി എസ്  ടി ഉണ്ടാക്കിയ സാമ്പത്തിക കുഴപ്പങ്ങൾ മൊത്തത്തിൽ അവലോകനം ചെയ്യാൻ ഒരിയ്ക്കലും തയ്യാറല്ലാത്ത മോദി സർക്കാർ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് മാത്രം നികുതി സ്ലാബുകളിലും നടപടിക്രമങ്ങളിലും ചില്ലറ നീക്കുപോക്കുകൾ വരുത്തുകയാണ് ചെയ്തത്. (സമാനമായ  ഇളവ് പ്രഖ്യാപനങ്ങൾ നോട്ടു റദ്ദാക്കലിന് ശേഷവും ഉണ്ടായിരുന്നുവന്നു ഓർക്കുക. ) നിത്യോപയോഗ വസ്തുക്കളിലും  സേവനങ്ങളിലും മിക്കതിനും ഇപ്പോഴും 28%
ജി എസ് ടി ഇല്ലെങ്കിൽത്തന്നെ 18 % എന്ന ഉയർന്ന നിരക്കുകൾ തുടരുകയാണ്.ജി എസ് ടി നിമിത്തം ഉണ്ടായിരിക്കുന്ന വിലക്കയറ്റം ഒരു വശത്ത് ഉപഭോക്താക്കളെ അങ്ങേയറ്റം ദോഷകരമായി ബാധിച്ചിരിക്കുമ്പോൾ, മറുവശത്ത് ചെറുകിട ബിസിനസ്സ് സ്ഥാപനങ്ങളും വ്യാപാരികളും ജി എസ് ടി വ്യവസ്ഥ നിർബന്ധിക്കുന്ന സങ്കീർണ്ണമായ നടപടി ക്രമങ്ങൾ കൊണ്ടും മറ്റും നേരെ ചൊവ്വേ തൊഴിൽ ചെയ്യാൻ കഴിയാതെ കുഴങ്ങിയിരിക്കുകയാണ്. നോട്ടു റദ്ദാക്കലിനും  ജി എസ് ടി യ്ക്കും പൊതുവായി ഉള്ള ഒരു സവിശേഷത അവ രണ്ടും ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കൂടുതൽ ഔപചാരികതയിലേയ്ക്കും ഡിജിറ്റൽവൽക്കരണത്തിലേയ്ക്കും തള്ളിവിടാൻ ബലപ്രയോഗത്തിൽ ഊന്നുന്നു എന്നതാണ്. ഇവ രണ്ടും ചേർന്ന് ഉണ്ടാക്കിയ സംയുക്തമായ ആഘാതം നിമിത്തം സാധാരണക്കാർക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പ്രയാസങ്ങൾ ഏറിവരുമ്പോൾ  ബലപ്രയോഗത്തിന്റെ ഏറ്റവും വലിയ ഉപാധി  എന്ന നിലയിൽ "ആധാർ" സ്ഥാനം പിടിച്ചിരിക്കുകയാണ്.  ബയോമെട്രിക്  അടിസ്ഥാനത്തിലുള്ള തിരിച്ചറിയൽ കാർഡ് എന്ന നിലയിൽ
പൗരന്മാർക്ക് ആധാർ നിർബന്ധമാക്കുമ്പോൾ സ്വകാര്യതയിലേക്കുള്ള അവകാശങ്ങളുടെ മേലെ പോലീസ് ഭരണകൂടത്തിന്റെ  നഗ്നമായ കയ്യേറ്റം ആണ് സംഭവിക്കുന്നത്. ഒട്ടുമുക്കാലും സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കുക വഴി എന്താണ് യാഥാർഥത്തിൽ സംഭവിക്കുന്നതെന്ന് നമുക്ക് ഇപ്പോൾ നേരിട്ട് അറിയാം. സ്വകാര്യതയ്ക്കുള്ള അവകാശത്തിന്മേൽ ഉള്ള ഭരണകൂട കയ്യേറ്റത്തിന് പുറമെ, ഏറ്റവും ദരിദ്രരായ വിഭാഗങ്ങളെ   പ്രധാനപ്പെട്ട സർക്കാർ ആനുകൂല്യങ്ങൾക്കുള്ള അർഹതയിൽനിന്നും നിഷ്‌കരുണം പുറംതള്ളാൻ ആധാർ ഉപയോഗിക്കപ്പെടുന്നു. റേഷൻ നിഷേധിക്കാനും, വാർധക്യകാല പെൻഷൻ കൊടുക്കാതിരിക്കാനും ആധാർ ഒരു നിമിത്തമാക്കിയതുമൂലം ഝര്‍ഖണ്ഡിൽ നിന്നും അടുത്തകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടതുപോലെ പട്ടിണിമരണങ്ങൾ വരെ രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നു.

കഴിഞ്ഞ ഒരു വർഷമായി മോദി സർക്കാർ പിന്തുടരുന്ന സാമ്പത്തിക നയങ്ങൾ ബഹുഭൂരിപക്ഷം ഇന്ത്യൻ ജനതയ്ക്കും അനുഭവപ്പെട്ടത് നോട്ടു റദ്ദാക്കൽ, ജി എസ്  ടി, ആധാർ എന്നീ മൂന്നു മുനകളുള്ള മാരകമായ ശൂലം കൊണ്ടുള്ള കുത്തായിട്ടാണ്. അതുവരെ നിയമവിധേയമായിരുന്ന പ്രവർത്തനങ്ങളും സമ്പാദ്യവും  സാധാരണ ജീവിതവും തകർന്നു.

For the overwhelming majority of the Indian people, the economic programme of the Modi government during the last one year has looked like a trident of terror with demonetization, GST and Aadhaar as the three forks menacingly aimed at their everyday legitimate activities, earnings and existence. Modi and Jaitley are trying to showcase demonetization and GST as bold structural reforms that have markedly improved India's rating according to the World Bank Ease of Doing Business, with India jumping 30 places from 130th position among 190 countries last year to 100th position this year. This report prepared on the basis of surveys done in Delhi and Mumbai is only a commentary on the ease or difficulty of starting and running businesses on the basis of select parameters and not on the performance of those businesses and the state of the economy. A country like China which dominates the global market in terms of production and exports of almost the whole spectrum of consumer goods ranks 78 while most of the constituents of the former socialist countries of East Europe which are caught in a crisis-ridden process of capitalist restoration are placed much higher. The World Bank certificate of an improved 'Ease of Doing Business' performance cannot obscure the experience of small businesses in India many of which have actually been eased out in the wake of demonetization. It is no secret that while Modi and Jaitley are brandishing the World Bank report card, economic data collected by the Modi government and indices compiled by various international institutions present a disturbing picture of steady economic deceleration and alarming levels of chronic mass deprivation and hunger. GDP growth rate has been declining non-stop for six successive quarters, the Global Hunger Index ranks India a lowly 100th among 119 developing countries, and in the Global Gender Gap ranking India has slipped 21 slots to the 108th place among 144 countries with more and more women being hit harder by the economic policies and programmes of the Modi government. But when it comes to tax evasion and potential black money operation, India figures quite high in any global list. In the Paradise Papers, there are as many as 714 Indian names, making India occupy the 19th position among 180 countries. The banking sector has been a major casualty of mega corporate defaults, mounting non-performing assets and credit deceleration triggered by overall economic slowdown have pushed the banks into a major crisis and the government has announced a Rs 2.11 lakh crore recapitalization plan to rescue the banks. Shorn of the terminological clutter, this is nothing but privatization of profits and socialization of losses. Economic terrorism for the masses, licence to loot for crony capitalists and lemon socialism to bail out the rich – this in a nutshell is the unfolding economic agenda of the Modi regime. On the first anniversary of demonetization disaster, the working people everywhere are rising in protest against this assault. All through November we will see concerted action of the people across the country with student-youth activists campaigning for quality education and secure and dignified employment, workers from all sectors reaching Delhi on 9-11 November for a massive demonstration outside Parliament and peasants staging their own parliament in Delhi after traversing the length and breadth of the country to demand land rights, freedom from debt and remunerative prices for their produce. A resolute and united movement of the people for bread, land
and jobs will be the best bulwark of democracy and just development in the face of the Modi government's economic aggression and communal hate.




ഭൂസമര മുന്നണിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴയിൽ സമര പ്രഖ്യാപന കൺവെൻഷൻ

ഭൂസമര  മുന്നണി ആലപ്പുഴ ഘടകത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 22 നു രാവിലെ 11 മണിമുതൽ ആലപ്പുഴയിൽ നടന്ന സമര പ്രഖ്യാപന ഏകദിന കൺവെൻഷൻ സി പി ഐ (എം എൽ ) ലിബറേഷൻ പോളിറ്റ്  ബ്യൂറോ അംഗം സഖാവ്‌  വി ശങ്കർ ഉദ്ഘാടനം ചെയ്തു.  പുന്നപ്ര വയലാർ രക്തസാക്ഷിനഗറിൽ  (നരസിംഹം ഓഡിറ്റോറിയം )  നടന്ന കൺവെൻഷനിൽ  ഭൂസമരമുന്നണി വൈസ് ചെയർമാനും സി പി ഐ (എം എൽ )ലിബറേഷൻ സംസ്ഥാന ലീഡിങ് ടീം അംഗവും ആയ സ: ഓ പി കുഞ്ഞുപിള്ള അധ്യക്ഷത വഹിച്ചു .


ഭൂസമര മുന്നണി സംസ്ഥാന കൺവീനറും എൻ ഡി എൽ എഫ് ചെയർമാനും  ആയ സ:  കെ കെ എസ് ദാസ്‌ കൺവെൻഷനെ അഭിസംബോധന ചെയ്ത്  മുഖ്യ പ്രഭാഷണം നടത്തി .
"ഭൂമികയ്യേറ്റങ്ങൾ ഉന്നയിക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങളും അതിനെതിരായ സമരപരിപാടികളും" എന്ന വിഷയം   അഡ്വക്കേറ്റ് സ : പി ഓ ജോൺ ചർച്ചയ്ക്കായി അവതരിപ്പിച്ചു.

പുന്നപ്രയിലെയും വയലാറിലെയും അനശ്വരരായ രക്തസാക്ഷികളെ അനുസ്മരിച്ചുകൊണ്ട് ആരംഭിച്ച തന്റെ ഉദ്ഘാടന പ്രസംഗത്തിൽ സഖാവ് വി ശങ്കർ കേരളത്തിൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ കൊണ്ടുവന്ന കാർഷിക ബന്ധ ബില്ലിനെ തുടർന്ന് പാസാക്കപ്പെട്ട  ഭൂപരിഷ്കരണ നിയമങ്ങളിലെ അനേകം അപാകതകളിലേയ്ക്ക് ശ്രദ്ധ ക്ഷണിച്ചു.
 പ്രതിഷേധിക്കാനും വിയോജിപ്പ് പ്രകടിപ്പിക്കാനും
ജനാധിപത്യത്തിൽ ഉള്ള
അവകാശങ്ങളെ ഭരണകൂട  അടിച്ചമർത്തലിലൂടെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നതിൽ നമ്മുടെ രാജ്യത്ത് ഇന്ന് ബി ജെ പി ഒറ്റയ്ക്കല്ല എന്ന് നാം മനസ്സിലാക്കുന്നു. പശ്ചിമ ബംഗാളിൽ ഇടതു മുന്നണി സർക്കാർ ജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ നടപ്പാക്കാൻ ശ്രമിച്ച സിംഗൂർ- നന്ദിഗ്രാം മാതൃകകളുടെ അനുഭവം മറക്കാറായില്ല.  കേരളത്തിൽ 1960 കൾ മുതൽ നടപ്പാക്കിയ ഭൂപരിഷ്കരണ നയത്തിലെ ഗുരുതരമായ വൈകല്യങ്ങളുടെ അനന്തര ഫലമാണ് ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്നുവന്നിരിക്കുന്ന  ഭൂസമരങ്ങൾ.

 ചെറുവള്ളി എസ്റ്റേറ്റ് (ഹാരിസൺ മലയാളം ) ഭൂമി സർക്കാർ പിടിച്ചെടുത്ത് തൊഴിലാളികൾ ഉൾപ്പെടെയുള്ള ഭൂരഹിതർക്ക് വിതരണം ചെയ്യാൻ ആവശ്യപ്പെട്ട് മുക്കടയിൽ നടന്നുവരുന്ന സമരത്തോടനുബന്ധിച്ചു ഭൂസമര മുന്നണിയുടെ ആഭിമുഖ്യത്തിൽ നവംബർ 10 ന് കാഞ്ഞിരപ്പള്ളിയിൽ  സംഘടിപ്പിച്ച താലൂക് ഓഫീസ് മാർച്ച് 

കേരളത്തിൽ നിലവിൽവന്ന  ഭൂപരിഷ്കരണ നിയമങ്ങളുടെ പശ്ചാത്തലം
"കൃഷിഭൂമി കർഷകന് "എന്ന മുദ്രാവാക്യത്തിൻകീഴിൽ കർഷക ജനത ഒന്നടങ്കം അണിനിരന്ന സമരങ്ങൾ ആയിരുന്നുവെങ്കിൽ പിൽക്കാലത്ത് നടപ്പാക്കിയ ഭൂപരിഷ്കരണം ഭൂബന്ധങ്ങളെ സമഗ്രമായി പൊളിച്ചെഴുതുന്നതിനു പകരം  കേവലം പാട്ടക്കൃഷി വ്യവസ്ഥയുടെ പരിഷ്കാരമായി കലാശിക്കുകയായിരുന്നു. വൻകിട തോട്ടങ്ങൾ ഭൂപരിഷ്കരണത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടതും,   പരിധികവിഞ്ഞുള്ള ഭൂമി ഇഷ്ടദാന നിയമത്തിന്റെ  ആനുകൂല്യത്തോടെ സ്വന്തക്കാരുടെ പേരിൽ ബിനാമി കൈമാറ്റങ്ങൾ നടത്താൻ ഭൂവുടമകൾക്ക്  സാധിച്ചതും നിമിത്തം കൃഷിഭൂമിയുടെ ഉടമാവകാശം നിഷേധിക്കപ്പെട്ടത് യാഥാർത്ഥത്തിൽ മണ്ണിൽ പണിയെടുത്ത വിഭാഗങ്ങൾക്കായിരുന്നു. 

സ: കെ കെ എസ് ദാസ്
(എൻ ഡി എൽ എഫ് ചെയർമാൻ , ഭൂസമര മുന്നണി  സംസ്ഥാന കൺവീനർ )

രാജമാണിക്യം കമ്മിറ്റി റിപ്പോർട്ട് ചൂണ്ടിക്കാട്ടിയതുപോലെ സംസ്ഥാനത്ത് 525000 ഏക്കർ തോട്ടഭൂമി ഇപ്പോഴും വൻകിട തോട്ടം കമ്പനികൾ അന്യായമായി കയ്യടക്കിവെച്ചിരിക്കുന്നു. ഇവ പിടിച്ചെടുത്തു ഭൂരഹിതർക്ക്‌ വിതരണം ചെയ്യാനുള്ള ആവശ്യം അംഗീകരിപ്പിക്കുന്നതിനു ഇതുപോലുള്ള കൺവെൻഷനുകൾ മതിയാവുകയില്ല എന്ന് ഞങ്ങളുടെ പാർട്ടി വിശ്വസിക്കുന്നു.  ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ടു അത്തരം ഭൂമികളിൽ കൊടികൾ നാട്ടി അവകാശം സ്ഥാപിക്കലും സമരം ചെയ്യുകയും ആണ് സാധ്യമായ ഒരേയൊരു മാർഗ്ഗം.   കോർപ്പറേറ്റ് -ഭൂമാഫിയകളുടെ  കയ്യേറ്റവും അനധികൃത കൈവശപ്പെടുത്തലും  പ്ലാന്റേഷൻ ഭൂമികളിൽ   മാത്രമായി ഒതുങ്ങുന്നില്ല . ദരിദ്രരിൽ നിന്ന് ഭൂമി തട്ടിയെടുത്തും വൻതോതിൽ 
കായൽ കയ്യേറ്റം നടത്തിയും  ഒരു പ്രശ്നവുമില്ലാതെ മന്ത്രിസ്ഥാനത്ത് തുടരുന്ന തോമസ് ചാണ്ടിയുടെ  ഉദാഹരണം വ്യക്തമാക്കുന്നത് നിയോലിബറൽ ഭരണവർഗ്ഗനയങ്ങൾ  ഭൂമാഫിയാകൾക്ക് എങ്ങിനെയെല്ലാം പ്രോത്സാഹനം നല്കുന്നുവെന്നാണ്; അതുപോലെ വിദ്യാഭ്യാസരംഗത്തും മറ്റു നിരവധി മേഖലകളിലും മാഫിയകളുടെ ആധിപത്യം മൂലം ജനജീവിതം  പൊറുതിമുട്ടുന്ന അവസ്ഥയിൽ എത്തിയിരിക്കുകയാണ്. സാമ്പത്തിക നയത്തിന്റെ കാര്യത്തിൽ  ബി ജെപി  സർക്കാരും ബി ജെ പിയിതര സർക്കാരുകളും  ഒരേ നിയോലിബറൽ പാത തന്നെയാണ് പിന്തുടരുന്നത്.
കർണ്ണാടകത്തിലെ കൊപ്പൽ ജില്ലയിൽ 25  വർഷങ്ങളായി ദലിത് ജനവിഭാഗം കൃഷിചെയ്തു പോരുന്ന ഒരു ഭൂമി തട്ടിയെടുക്കാൻ  നാട്ടുകാരായ  ചില സ്ഥാപിതതാല്പര്യക്കാരുടെയും സർക്കാരിന്റെയും ഒത്താശയോടെ നടന്ന ശ്രമങ്ങൾക്കെതിരെ സി പി ഐ (എം എൽ ) ഇന്ന് സമര രംഗത്താണ്. 
പ്രസ്തുത ഭൂമിയിൽ  ദലിതുകൾ ചെങ്കൊടി നാട്ടി പാർട്ടിയുടെ നേതൃത്വത്തിൽ ചെറുത്തുനിന്നു. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ വൻ  പോലീസ് സന്നാഹത്തോടെ എത്തിയിരുന്ന ടാറ്റാ കമ്പനിയെ പിന്തിരിപ്പിക്കാൻ എസ് സി / എസ്  ടി കമ്മീഷനിൽ നിന്നും ഉത്തരവ് സമ്പാദിക്കാൻ പാർട്ടി നേതൃത്വം നൽകിയ ചെറുത്തു നിൽപ്പിനു കഴിഞ്ഞു.
ബുള്ളറ്റ്‌ ട്രെയിൻ പദ്ധതി പോലുള്ള  വികസന പ്രവർത്തനങ്ങൾ പലതും ഇന്ന് മനുവാദി ശക്തികളുടെ മുൻകൈയ്യിലും നേതൃത്വത്തിലും അരങ്ങേറുന്നത് ദളിത്- ആദിവാസി ജനതയുടെ ഭൂമി തട്ടിയെടുത്തതുകൊണ്ടാണ്.അംബാനിമാരുടെയും അദാനിയുടേയും വികസനമാണ് ഇത് - ഇതിന്റെ വില നല്കേണ്ടിവരുന്നത് മിക്കപ്പോഴും ദളിതുകളോ ആദിവാസി ജനസമൂഹങ്ങളോ ആണ്.
ഈ വിഭാഗങ്ങൾ മനുസ്മൃതിയിലും വേദങ്ങളിലും ഹിന്ദുക്കളിലെ കീഴ് ജാതികളിൽ പ്പോലും പെടാത്തവരാണെന്നു ഹിന്ദു താൽപ്പര്യങ്ങളുടെ രക്ഷകരായി ഭാവിക്കുന്നവർക്കു   ഒരു പക്ഷെ നന്നായി അറിയാമെന്ന്‌ സഖാവ് ശങ്കർ ചൂണ്ടിക്കാട്ടി.

ഭൂസമരം മുന്നണി രൂപീകരണത്തിന്റെ കാലോചിതമായ സന്ദർഭവും പശ്ചാത്തലവും വിശദീകരിച്ചുകൊണ്ട് സംസാരിച്ച സ: കെ കെ എസ് ദാസ് അതിനെ വിപുലമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ട ആവശ്യകത വ്യക്തമാക്കി. പുത്തൻ കൊളോണിയൽ ചൂഷണം സമസ്ത മേഖലകളേയും ഗ്രസിച്ചിരിക്കുന്നതിനാൽ  വിശാല ഭൂപ്രദേശങ്ങളും സാമ്പത്തിക മണ്ഡലവുമെല്ലാം ഭരണവർഗ്ഗ ഒത്താശകളോടെ ഭൂ മാഫിയകളും ഭൂമി തട്ടിപ്പുകാരും കൂസലില്ലാതെ കയ്യടക്കുന്ന സ്ഥിതിവിശേഷം ഉണ്ടായിരിക്കുകയാണ് . സാമ്പത്തിക  ഉദാരവൽക്കരണം ലക്ഷ്യമാക്കുന്ന പുത്തൻ നയങ്ങൾ വ്യക്തികൾക്കോ സമൂഹത്തിനോ ഒരു ഗുണവും ചെയ്യുകയില്ല ; ആളോഹരി വരുമാനവും ആഭ്യന്തര ഉൽപ്പാദന നിരക്കുകളും കുത്തനെ ഇടിയുകയായിരുന്നു അവയുടെ പ്രത്യക്ഷമായ പരിണിത ഫലം.

ഇന്ത്യയിൽ  കൊളോണിയൽ കാലഘട്ടത്തിലും അതിനു ശേഷവും നടന്ന കർഷക സമരങ്ങളുടെ വിശാലമായ ഒരു പശ്ചാത്തലം അവതരിപ്പിച്ചു കൊണ്ട്
സ: പി ഓ ജോൺ തുടർന്ന് സംസാരിച്ചു. മന്ത്രിയടക്കം ഉള്ളവർ ഇന്ന് ഭൂമിതട്ടിപ്പുകാരായിരിക്കുമ്പോൾ അതിനെതിരെയുള്ള ജനകീയ സമരങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ ഏറ്റവും  പ്രായോഗികമായ വഴികൾ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യത്തിൽ ഊന്നിയാണ് അദ്ദേഹം വിഷയം അവതരിപ്പിച്ചത്.

സി പി ഐ (എം എൽ ) സംസ്ഥാന ലീഡിങ് ടീം ജനറൽ സെക്രട്ടറി
സ: ജോൺ കെ എരുമേലി , ഭൂസമര മുന്നണി ജനറൽ കൺവീനർ സ: എം ജെ ജോൺ ,   കുഞ്ഞപ്പൻ കുമ്മായത്തറ (മൽസ്യത്തൊഴിലാളി യൂണിയൻ ), രമേശ് അഞ്ചിലശ്ശേരി (എൻ ഡി എൽ എഫ് ) എന്നിവർ തുടർന്ന് ചർച്ചയിൽ പങ്കെടുത്തു .ഹാരിസൺ മലയാളം കമ്പനി അനധികൃതമായി കൈവശം വെച്ച ചെറുവള്ളി എസ്റ്റേറ്റ്  ഗേറ്റിൽ ഭൂസമര മുന്നണി ആരംഭിച്ച സത്യാഗ്രഹ സമരം  മാസങ്ങൾ പിന്നിട്ടിരിക്കുന്നു . പാട്ടക്കാലാവധി കഴിഞ്ഞ തോട്ടം ഭൂമികൾ മുഴുവൻ പിടിച്ചെടുത്തു ഭൂരഹിതരായ തോട്ടം തൊഴിലാളികൾക്കും മറ്റ് ദരിദ്ര ഭൂരഹിതർക്കും വിതരണം ചെയ്യണമെന്ന ആവശ്യം ഉയർത്തിയുള്ള പ്രസ്തുത സമരത്തിന്റെ  പശ്ചാത്തലത്തിലാണ്  മന്ത്രി തോമസ് ചാണ്ടി  ആലപ്പുഴ ജില്ലയിൽ കായൽ ഭൂമി കയ്യേറിയതും ,  ഭൂരഹിതർക്ക് പതിച്ചു നൽകപ്പെട്ടിരുന്ന  ഭൂമി തട്ടിപ്പറിച്ചതും  ആയ റിപ്പോർട്ടുകൾ ശക്തമായ പ്രതിഷേധത്തിന് ഇടവരുത്തിയത്.


മന്ത്രി തോമസ് ചാണ്ടി നടത്തിയ ഭൂമി കയ്യേറ്റത്തെയും ഭൂമി തട്ടിപ്പിനെയും മുൻനിർത്തിയുള്ള ബഹുജന പ്രക്ഷോഭം  അടക്കമുള്ള ഭാവി പ്രവർത്തനങ്ങൾ 
ജില്ലയിൽ ശക്തിപ്പെടുത്താൻവേണ്ടി സഖാവ് ടി കെ രഞ്ജിത്ത് കൺവീനർ ആയി ഒരു ഒൻപതംഗ കമ്മിറ്റിക്കുരൂപം നൽകിക്കൊണ്ടാണ് 
ഭൂസമര  മുന്നണിയുടെ ആലപ്പുഴ കൺവെൻഷൻ സമാപിച്ചത്.

Thursday 23 November 2017

ആള്‍ക്കൂട്ടവും  സര്‍ക്കാരുകളും ആവിഷ്കാര സ്വാതന്ത്ര്യത്തെ നിശ്ശബ്ദ മാക്കുകയാണ്

ആവിഷ്കാര സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനും പത്മാവതി എന്ന ഹിന്ദി സിനിമ പ്രദര്‍ശിപ്പിക്കുന്നത് തടയുവാനും വേണ്ടി രാജ്പുത്  കർണി സേന പോലുള്ള ആള്‍ക്കൂട്ടങ്ങളും ബീ ജെ പിയിലെ വിവിധ നേതാക്കളും ഉത്തര്‍പ്രദേശ് ,മധ്യപ്രദേശ് എന്നിവിടങ്ങളിലെ  ബീ ജെ പി സര്‍കാരുകളും ഒന്നുചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്.

പത്മിനിയും മുസ്ലിം രാജാവ് അലാവുദ്ദീന്‍ ഖില്ജിയും തമ്മിലുള്ള ബന്ധം ചിത്രീകരിക്കുന്നു എന്നതിന്റെ പേരില്‍ റാണി പത്മിനിയുടെ 'അഭിമാന'ത്തിനു 'അവഹേളന'മാണ് ചിത്രം എന്നാണ് ആള്‍ക്കൂട്ടങ്ങള്‍ അവകാശപ്പെടുന്നത്. അലാവുദ്ദീന്‍ ഖില്ജിയാല്‍ പിടിക്കപ്പെടാതിരിക്കാന്‍ സ്വയം തീ കൊളുത്തി 'ജൌഹര്‍ '   അനുഷ്ഠിച്ചു എന്നാണ് പത്മിനിയെക്കുറിച്ചുള്ള പരമ്പരാഗതകഥ. ചിത്രത്തിനെതിരായ ഭീഷണികളെ അപലപിക്കുകയും ''രാജ്യം പിറ കോട്ടടിക്കുകയാണ് '' എന്നു പ്രസ്താവിക്കുകയും ചെയ്തതിനു  ദീപിക പാദുക്കോണ്‍ എന്ന   നടിയുടെ 'മൂക്ക് മുറിച്ചു കളയു'മെന്നും തിയറ്ററുകള്‍ കത്തിച്ചുകളയുമെന്നുമാണ് ഈ ആള്‍ക്കൂട്ടങ്ങള്‍ ഭീഷണി മുഴക്കുന്നത്. പാദുക്കോണ്‍, ചിത്രത്തിന്‍റെ നിര്‍മാതാവ് സഞ്ജയ്‌ ലീലാ ബന്‍സാലിഎന്നിവരുടെ തലയ്ക്ക്,  തലമുതിര്‍ന്ന ബീ ജെ പി നേതാവ് സൂരജ് പാല്‍ ആമു പത്തു കോടി രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.

ചിത്രം റിലീസ് ചെയ്യണമെങ്കില്‍ ചില രംഗങ്ങള്‍ അതില്‍ നിന്ന് നീക്കണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്‍ ആവശ്യപ്പെട്ടതും ചിത്രത്തിന്‍റെ റിലീസ് വൈകിക്കണമെന്നു രാജസ്ഥാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതും ഇതിനെക്കാളേറെ പരിതാപകരമാണ്  . ഭീഷണി മുഴക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെങ്കില്‍ ,   അതേ രീതിയില്‍ കുറ്റക്കാരനായ നിര്‍മാതാവ് ബന്സാലിക്കെതിരെയും നടപടിയെടുക്കണം എന്ന് യൂ പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒന്നുകൂടി കടത്തിപ്പറഞ്ഞു! ഇതിനിടയ്ക്ക് പഞ്ചാബിലെ കോൺഗ്രസ്സുകാരനായ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ചിത്രം "ചരിത്രം വളച്ചൊടിക്കുന്നു "എന്ന് ആരോപിക്കുന്നു.

പത്മാവതിയുടെ കഥയ്ക്ക്‌ ചരിത്രപരമായ തെളിവൊന്നുമില്ല എന്നതാണ് വസ്തുത. സൂഫി കവി മാലിക് മുഹമ്മദ്‌ ജയാസിയുടെ മഹാകാവ്യത്തിലാണ് കഥയുടെ ഉറവിടം കിടക്കുന്നത്. ആ കഥയ്ക്ക്‌ പിന്നീട് പല പുനരാഖ്യാനങ്ങളും ഉണ്ടായിട്ടുണ്ട്താനും. പത്മവതിയുടെ കഥ ചരിത്രമോ കെട്ടുകഥയോ എന്തുമാവട്ടെ; സെൻസറിന്റെയും അക്രമത്തിന്റെയും ഭീഷണിയില്ലാതെ ഏതു കഥാകൃത്തിനും കവിക്കും ചലച്ചിത്രകാരനും അതിനു സ്വന്തം ഭാഷ്യം ചമയ്ക്കാന്‍ അവകാശമുണ്ട്‌. ഏതു ആഖ്യാനത്തെയും വിമര്‍ശന വിധേയമാക്കാം ; എന്നാല്‍ സിനിമക്കാരെയും അഭിനേതാക്കളെയും അക്രമം കൊണ്ട് ഭീഷണിപ്പെടുത്തുന്നത് കടുത്ത അനീതിയാണ്.

ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെ നഗ്നമായ ഭീഷണി എന്നതിനപ്പുറം പത്മാവതി പ്രശ്നത്തില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം, "രജപുത്ര അഭിമാന"ത്തിന്റെ രക്ഷകരെന്നു സ്വയം അവകാശപ്പെടുന്ന കർണി സേന തൊട്ട് ആര്‍ എസ് എസ്സ് വരെയുള്ളവര്‍ ചിത്രത്തോടുള്ള എതിര്‍പ്പിന്റെ പേരില്‍ , രജപുത്ര സ്ത്രീത്വത്തെ അവഹേളിച്ച ക്രൂരന്മാരും കാമഭ്രാന്തരുമായ മര്‍ദകരായി മുസ്ലിം ഭരണാധികാരികളെ ചിത്രീകരിക്കുക എന്ന വര്‍ഗീയവും സ്ത്രീവിരുദ്ധവുമായ അജണ്ടയാണ് നടപ്പിലാക്കുന്നത് എന്നുള്ളതാണ്.  മുസ്ലിം പുരുഷന്മാരും ഹിന്ദു സ്ത്രീകളും തമ്മിലുള്ള ബന്ധത്തെ എതിര്‍ക്കുന്ന ആറെസ്സെസ്സ് ബീജേപ്പി ക്കാരുടെ 'ലവ്‌ ജിഹ്ഹാദ്'എന്ന വ്യവഹാരവുമായി കണ്ണി ചേരുന്നതാണ് ഈ അജണ്ട.

ഹിന്ദു വലതു പക്ഷ ഗ്രൂപ്പുകള്‍ സംഘടിപ്പിക്കുന്ന, ഇത്തരം വര്‍ഗീയ പ്രചരണം പരസ്യമായി നടക്കുന്ന, മേളകളിലേക്ക്സ്കൂള്‍ കുട്ടികളെ കൊണ്ടുപോകുന്നത് രാജസ്ഥാന്‍ ഗവൺമെൻറ്  അടുത്ത കാലത്തായി നിര്‍ബന്ധമാക്കിയിട്ടുണ്ട്.  പത്മാവതിയെന്ന ചിത്രവും ഇത്തരം വര്‍ഗീയ -സ്ത്രീവിരുദ്ധ മാതൃകകളെ പ്രീണിപ്പിക്കുന്നതാണോ  എന്ന് കാണാ നിരിക്കുന്നതേയുള്ളൂ; അങ്ങനെയാണെങ്കിൽപ്പോലും, നിരോധിക്കുവാനുള്ള ആവശ്യമല്ല അതിന്റെ ഉത്തരം.

പത്മാവതിയെ സെൻസർഷിപ്പിനു വിധേയമാക്കാനുള്ള എല്ലാ ആഹ്വാനങ്ങളെയും  സി പി ഐ (എം എല്‍) എതിര്‍ക്കുന്നു; ചിത്രത്തിനെതിരെ അക്രമഭീഷണിഉയര്‍ത്തുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെടുന്നു .
അതോടൊപ്പം ,  അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിലെ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ വിദഗ്ധരുടെ സ്വതന്ത്ര ജൂറി തിരഞ്ഞെടുത്തിട്ടും എസ് ദുർഗ ,ന്യൂഡ്‌ എന്നീ രണ്ടു ചിത്രങ്ങളെ ഒഴിവാക്കിയ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ തീരുമാനത്തെ  സി പി ഐ (എം എല്‍)  അപലപിക്കുന്നു.

Wednesday 22 November 2017

                  On The Rafale Deal Scam



The facts emerging about the Modi Government’s deal with the French company Dassault aviation to purchase Rafale fighter jets suggest a serious case of crony capitalism, causing a massive loss to the public exchequer.
The previous deal that the UPA Government was making involved buying 126 Rafale jets for Rs 54,000 crore – 18 of which would be in a ready-to-fly condition while the rest would be manufactured by the public sector Hindustan Aeronautics Limited (HAL) using technology that Dassault would be obligated to transfer. This deal was cancelled, and the new deal signed by the Modi Government instead obtained 36 jets (in a ready-to-fly condition) at Rs 58,000 crore, minus the transfer technology. The Modi Government has no explanation for this grossly higher price paid for far lesser value. Moreover, Anil Ambani, owner of the Reliance Defence Limited (RDL) company, accompanied Prime Minister Modi on his France trip on which the Rafale Deal was made, and instead of HAL, it was the RDL which has secured a partnership with Dassault.
Why did the Modi Government cancel the older, more favourable deal in favour of a deal that proves costlier and less favourable? Why did the Modi Government’s deal do away with the clause requiring Dassault to transfer technology that would allow HAL to manufacture and maintain the Rafale jets? Did the new deal prioritise corporate interests of the Ambani-owned RDL over the country’s interests? These are all pressing questions which the Modi Government has refused to answer.
The Bofors scam in the late 1980s had brought down a Congress Government and rightly become a matter of national concern over corruption. The Rafale scam, which is of far greater proportions than Bofors was, demands an impartial probe.
ML Update
A CPI(ML) Weekly News Magazine
Vol.  20 | No. 48 | 21- 27 November 2017

ML Update
A CPI(ML) Weekly News Magazine
Vol.  20 | No. 48 | 21- 27 November 2017

Disturbing Questions Over Death of CBI Judge Justice Loya 

Special CBI Judge Justice Brijgopal Harkishan Loya, who was hearing the Sohrabuddin murder case in which Narendra Modi’s lieutenant Amit Shah and several top Gujarat police officers were implicated, died suddenly at a Government guest house in Nagpur on 30 November 2014 – two weeks before the next hearing in the case. Within a month of the death of the 48-year-old Justice Loya, his successor had discharged Amit Shah in the Sohrabuddin murder case. Justice Loya’s predecessor, who had been tough on Shah, had been transferred just a day before a hearing date he had fixed in which he had required Shah to be present. Justice Loya too had shown every sign of diligence in the case rather than leniency towards Shah.
Now, three years on, the late Justice Loya’s family members have raised several disturbing questions about the circumstances of his death. His sister has alleged that before his death, Justice Loya had received threats to his life, and had also been offered a bribe by none less than a serving chief justice of the Bombay High Court, to pressurize him to give a favourable judgement in the Sohrabuddin murder case.
His family members have cited several suspicious circumstances surrounding his death. They say he was very fit, with no history of cardiac problems, so they doubt that he died of a sudden heart attack. They claim that his body, when it was returned to them, had bloodstains on his clothes that were not mentioned in the post-mortem report. They ask who the mysterious person was who has signed every page of the post-mortem report claiming to be a Nagpur-based ‘paternal cousin’ of the judge (he had no such cousin.) They ask why there are so many large variations in the accounts of the actual time of his death. They ask why an RSS activist Ishwar Baheti, was the one who was giving Justice Loya’s family members information about the plans to transport his body and claiming to be coordinating everything? Why was Baheti the one to return the judge’s cell phone to the family, and why was the phone wiped of all data, including an SMS warning him to “stay safe from these people”? 
At the time of Justice Loya’s death too, Sohrabuddin’s brother, the complainant in the murder case, had raised questions about Justice Loya’s sudden death that was so convenient for Amit Shah. The serious and disturbing questions raised by Justice Loya’s family members also serve as a reminder of the murky circumstances of the Sohrabuddin fake encounter. Sohrabuddin and his wife Kauser Bi had been abducted by Gujarat police officers. Sohrabuddin had been killed and his death disguised as an ‘encounter’; while Kauser Bi, a witness to his abduction, had been raped, killed, and buried. Tulsiram Prajapati, another witness to the abduction of Sohrabuddin and Kauser Bi, had repeatedly told the court that he feared for his life; he too was killed by Gujarat police officers. Gujarat police personnel themselves have borne witness to these killings. Moreover there are phone records showing Amit Shah, then Gujarat Home Minister, in close contact with the accused police officers at the time of the killings. 
The suspicions being raised by his family members about the manner and timing of Justice Loya’s death are a chilling reminder of the many murky and murderous crimes that cast shadows on the Modi-Shah duo during their reign in Gujarat. In 2013, DG Vanzara, one of the Gujarat police officers accused in the murders of Sohrabuddin, Kauser Bi and Tulsiram Prajapati, had publicly implied that the fake encounter murders were part of a “conscious policy” of the Gujarat Government headed by Modi, which had yielded rich political returns for Modi by helping him don a “halo of Brave Chief Minister”; and that the Gujarat Government had been “inspiring, guiding and monitoring our actions from the very close quarters.”  
As Amit Shah, Rajasthan Home Minister Gulabchand Kataria, and a series of senior Gujarat police officers implicated in these murder were discharged one after another by courts, the CBI has, true to its reputation as a “caged parrot,” failed to challenge these judgements.   
Will the questions raised by Justice Loya’s family members about his death ever be answered? Will the fake encounter victims of Gujarat ever get justice? Or will the perpetrators be able to use political power, money, threats, and violence to bury truth and justice and get away with murder?
Democracy- and justice-loving people of India will always keep these questions alive, until the perpetrators are brought to book.

Friday 10 November 2017


One Year Of Demonetisation: An Economic War On People

One full year has elapsed since Narendra Modi's dramatic announcement of demonetization. Acknowledging the threat of disruption and inconvenience caused by the sudden withdrawal of 500 and 1000-rupee notes, Modi had assured the people that the pain would be temporary and that it was a necessary sacrifice to win the war on corruption, black money and terrorism. When he said 'give me just 50 days and all your big notes and I shall give you freedom from black money', his exhortation sounded almost as heroic as the famous call of Netaji Subhas Chandra Bose: 'give me blood and I shall give you freedom'. But on the first anniversary of demonetization, the country can only feel cheated and devastated by the hurtful experiences of real life. What began as temporary disruption has paved the way for a longer-term disaster. India's 8/11 has borne an uncanny resemblance to America's 9/11, if the latter was an act of political terrorism by non-state actors, what we have experienced in India is nothing short of a massive blow of economic terrorism delivered by the state itself! According to the RBI's own figures, almost all the money that was supposed to be in circulation or private hands came back. If this included any black money it has all become white! The new notes have proved as vulnerable to counterfeits as their old avatars; the incidence of terrorism has certainly not gone down; and if recent reports of corruption from BJP-ruled states, the thriving phenomenon of crony capitalism within Modi's 'power parivar' (be it the now closed Temple Enterprise of Amit Shah's son or the 'think-tank business' of Shourya Doval, son of National Security Advisor Ajit Doval) and the explosive details of offshore operations of the Indian superrich (individuals as well as companies, including MPs and Ministers of the BJP) as revealed first in the Panama Papers and most recently in the Paradise Papers are anything to go by, corruption, tax evasion and black money have only got more deeply entrenched. While the gains promised have proved illusory, the pain has been real and brutal – just remember the unconscionable shame of demonetization deaths, the crushing disruption of agriculture and small scale enterprises, cruel loss of livelihood and jobs, unmistakable slowing down of the entire economy, and of course the cost of printing new notes and enforcing the huge countrywide drills of demonetization. And now compounding the blow of demonetization has been the other massive assault of the Modi regime: tax terrorism in the form of GST. With elections round the corner, the government has of late begun to make some modifications on tax slabs and procedures (just like the changing rules of demonetization), but instead of giving any real relief it only underlines the inherently arbitrary and anomalous nature of the entire exercise. Most articles of mass consumption and essential services now attract taxes as high as 18%, if not 28%. While consumers have been badly hurt by GST-induced increase in prices, small businesses are reeling under the complex procedures and manipulations of the GST administration.  Both demonetization and GST have had a common underlying logic of pushing the Indian economy towards greater formalization and digitalization. And the biggest weapon for this coercive push is
the most intrusive and ubiquitous mode of state surveillance ever designed for citizens – the biometric identification card 'Aadhaar' which is being indiscriminately linked to almost all services. The result is there for all of us to see – not just in the form of a completely unacceptable violation of the fundamental right to privacy but in large numbers of cases of the cruel deprivation and exclusion resulting in denial of ration, pension and relief to the needy and even starvation deaths as are being reported from Jharkhand. For the overwhelming majority of the Indian people, the economic programme of the Modi government during the last one year has looked like a trident of terror with demonetization, GST and Aadhaar as the three forks menacingly aimed at their everyday legitimate activities, earnings and existence. Modi and Jaitley are trying to showcase demonetization and GST as bold structural reforms that have markedly improved India's rating according to the World Bank Ease of Doing Business, with India jumping 30 places from 130th position among 190 countries last year to 100th position this year. This report prepared on the basis of surveys done in Delhi and Mumbai is only a commentary on the ease or difficulty of starting and running businesses on the basis of select parameters and not on the performance of those businesses and the state of the economy. A country like China which dominates the global market in terms of production and exports of almost the whole spectrum of consumer goods ranks 78 while most of the constituents of the former socialist countries of East Europe which are caught in a crisis-ridden process of capitalist restoration are placed much higher. The World Bank certificate of an improved 'Ease of Doing Business' performance cannot obscure the experience of small businesses in India many of which have actually been eased out in the wake of demonetization. It is no secret that while Modi and Jaitley are brandishing the World Bank report card, economic data collected by the Modi government and indices compiled by various international institutions present a disturbing picture of steady economic deceleration and alarming levels of chronic mass deprivation and hunger. GDP growth rate has been declining non-stop for six successive quarters, the Global Hunger Index ranks India a lowly 100th among 119 developing countries, and in the Global Gender Gap ranking India has slipped 21 slots to the 108th place among 144 countries with more and more women being hit harder by the economic policies and programmes of the Modi government. But when it comes to tax evasion and potential black money operation, India figures quite high in any global list. In the Paradise Papers, there are as many as 714 Indian names, making India occupy the 19th position among 180 countries. The banking sector has been a major casualty of mega corporate defaults, mounting non-performing assets and credit deceleration triggered by overall economic slowdown have pushed the banks into a major crisis and the government has announced a Rs 2.11 lakh crore recapitalization plan to rescue the banks. Shorn of the terminological clutter, this is nothing but privatization of profits and socialization of losses. Economic terrorism for the masses, licence to loot for crony capitalists and lemon socialism to bail out the rich – this in a nutshell is the unfolding economic agenda of the Modi regime. On the first anniversary of demonetization disaster, the working people everywhere are rising in protest against this assault. All through November we will see concerted action of the people across the country with student-youth activists campaigning for quality education and secure and dignified employment, workers from all sectors reaching Delhi on 9-11 November for a massive demonstration outside Parliament and peasants staging their own parliament in Delhi after traversing the length and breadth of the country to demand land rights, freedom from debt and remunerative prices for their produce. A resolute and united movement of the people for bread, land
and jobs will be the best bulwark of democracy and just development in the face of the Modi government's economic aggression and communal hate.


 ML Update
A CPI(ML) Weekly News Magazine Vol.  20    No.46     7- 13 November 2017