Sunday 19 December 2021


 ആൾ ഇന്ത്യ പ്രോഗ്രസ്സീവ് വമെൻസ് അസ്സോസിയേഷൻ (
AIPWA )

പ്രസ്താവന (19-12 -2021 )

പതിനെട്ടു വയസ്സ് തികഞ്ഞവർക്ക് സർക്കാരിനെ തെരഞ്ഞെടുക്കാൻ അധികാരമുണ്ട് - എങ്കിൽ എന്തുകൊണ്ടാണ് അവർക്ക് വിവാഹിതരാവുന്ന കാര്യത്തിലും , വിവാഹം കഴിക്കുന്നെങ്കിൽ എപ്പോൾ, ആരെ പങ്കാളിയായി സ്വീകരിക്കാം എന്ന കാര്യത്തിലും തീരുമാനമെടുക്കാൻ അധികാരമില്ലാത്തത് ? , സ്ത്രീകളുടെ വിവാഹപ്രായം 18 ൽ നിന്നും 21 ആക്കി ഉയർത്താനുള്ള ദുരുപദിഷ്ടമായ ക്യാബിനറ്റ് നിർദ്ദേശം കേന്ദ്ര സർക്കാർ പിൻവലിക്കണം.

പ്രായപൂർത്തിയായ എല്ലാവർക്കും വിവാഹപ്രായം 18 വയസ്സ് ആക്കേണ്ടതുണ്ട് . ഇപ്പോൾ പുരുഷന്മാർക്ക് ബാധകമായ വിവാഹപ്രായം 18 ലേക്ക് കുറച്ചുകൊണ്ടുവരണം. രാജ്യത്തിൻറെ ഭാവി തന്നെ നിർണ്ണയിക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അധികാരമുള്ള പ്രായപൂർത്തിയായ വ്യക്തികൾക്ക് തീർച്ചയായും അവരുടെ സ്വന്തം ഭാവിയെസംബന്ധിക്കുന്ന കാര്യങ്ങളിലും തീരുമാനങ്ങൾ എടുക്കാൻ പ്രായമുണ്ട് എന്ന കാര്യം നമ്മൾ അംഗീകരിക്കണം. അതനുസരിച്ച് , വിവാഹം വേണമോ വേണ്ടയോ എന്നും വേണമെങ്കിൽ എപ്പോൾ, ആരെ പങ്കാളിയായി സ്വീകരിക്കണമെന്നും തീരുമാനിക്കാൻ അവർക്ക് അധികാരമുണ്ട് .
നേരത്തേയുണ്ടാകുന്ന ഗർഭധാരണങ്ങളും പ്രസവങ്ങളും തീർച്ചയായും യുവതികളുടേയും അവരുടെ കുഞ്ഞുങ്ങളുടേയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട് ; അവ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് വിലങ്ങുതടികൾ സൃഷ്ടിക്കുന്നതും നേരാണ്. പലപ്പോഴും യുവതികൾ നേരത്തെ വിവാഹിതരാകുന്നത് പോലും മാതാപിതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങിയും സ്വന്തം ഇഷ്ടപ്രകാരമല്ലാതെയും ആണ് എന്നതും സത്യമാണ്. പക്ഷേ , പഠിത്തം മുടങ്ങലും , നീണ്ടുനിൽക്കുന്ന വിളർച്ചാ രോഗവും, പോഷകാഹാരക്കുറവും എല്ലാം യുവതികളെ ബാധിക്കുന്നതിന് പരിഹാരം 21 വയസ്സിന് താഴേയുള്ള വിവാഹങ്ങൾ ക്രിമിനൽവൽക്കരിക്കൽ അല്ല ; ദാരിദ്ര്യമെന്ന ദീർഘകാലപ്രശ്നത്തെ അഭിസംബോധന ചെയ്യുന്നതിലാണ്‌ അതിന്റെ പരിഹാരം കുടികൊള്ളുന്നത് .
ബാലവിവാഹം തടയുന്നതിന് നിലവിലുള്ള നിയമം ഫലപ്രദമായി നടപ്പാക്കുന്നതിൽ സർക്കാർ ദയനീയമായി പരാജയപ്പെടുന്നുവെന്നതാണ് യാഥാർഥ്യം . ഇളം പ്രായത്തിൽ അടിച്ചേൽപ്പിക്കപ്പെടുന്ന വിവാഹങ്ങൾ ഇല്ലാതാകണമെങ്കിൽ യൗവനത്തിലെത്തുന്ന സ്ത്രീകളോട് ബഹുമാനവും , അവരുടെ സ്വയംനിർണ്ണയാധികാരത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു സാമൂഹ്യാ ന്തരീക്ഷവും വളർത്തിയെടുക്കേണ്ടതുണ്ട്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, മാതാപിതാക്കൾ പെണ്മക്കളുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം അടിച്ചേൽപ്പിക്കുന്ന അവസരങ്ങളിൽ അവർക്ക് സംരക്ഷണം ഉറപ്പുവരുത്താൻ സർക്കാർ ഹെൽപ്‌ലൈനുകൾ ഏർപ്പടുത്തണം . സ്വന്തം ജീവിതങ്ങൾക്കു മേലെയും തീരുമാനമെടുക്കാനുള്ള അധികാരത്തിനു മേലെയും സ്ത്രീകൾക്ക് പൂർണ്ണ നിയന്ത്രണം പ്രോത്സാഹിപ്പിക്കപ്പെടണം; അതിനു വേണ്ടി സാമൂഹ്യാടിസ്ഥാനത്തിൽ ഉചിതമായ രീതിയിൽ കാമ്പെയിനുകൾ സംഘടിപ്പിക്കാൻ സർക്കാർ മുൻകൈയെടുക്കണം. ആൺ-പെൺ ഭേദമില്ലാതെ , പതിനെട്ടു വയസ്സ് തികയുന്ന പ്രായപൂർത്തിയായ എല്ലാ വ്യക്തികൾക്കും തങ്ങൾ വിവാഹിതരാകണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ഉള്ള അവകാശം ഉണ്ടായിരിക്കണം. വിവാഹിതരാകാൻ തീരുമാനിക്കുകയാണെങ്കിൽ എപ്പോൾ ,ആരെ ജീവിതപങ്കാളിയായി സ്വീകരിക്കണം എന്നതും അതാത് വ്യക്തികളുടെ ഇഷ്ടം ആയിരിക്കണം.
2013-14 ൽ ദ ഹിന്ദു പത്രം പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് , ഡെൽഹിയിൽ വിചാരണക്കോടതികളിൽ എത്തിയ ബലാത്സംഗക്കേസ്സുകളിൽ 40 ശതമാനവും യഥാർത്ഥത്തിൽ ബലാല്സംഗങ്ങൾ ആയിരുന്നില്ല; സ്വന്തം മാതാപിതാക്കളുടെയോ, സമുദായങ്ങളുടേയോ ഹിംസയില്നിന്നും ബലപ്രയോഗത്തിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി യുവതികളായ മക്കൾ അവരുടെ കാമുകരോടൊത്ത് ഒളിച്ചോടിയ സംഭവങ്ങളെ ബലാല്സംഗങ്ങൾ ആയി ചിത്രീകരിച്ച് കുടുംബക്കാർ കേസ്സെടുപ്പിച്ചതായിരുന്നു. വ്യത്യസ്ത ജാതികളിലോ മതങ്ങളിലോ പെട്ട ദമ്പതിമാരേയും കാമുകീകാമുകന്മാരെയും ഖാപ് പഞ്ചായത്തുകളും സംഘപരിവാർ ആൾക്കൂട്ടങ്ങളും പിന്തുടർന്ന് ആക്രമിക്കുന്ന എത്രയോ സംഭവങ്ങൾ ഇന്ത്യയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു. പ്രായപൂർത്തിയായ സ്ത്രീകളെ "മൈനർ " മാർ എന്ന് വിശേഷിപ്പിക്കലും "ഷെൽട്ടർ ഹോമുകളിൽ " തടവിൽ വെച്ച് അവരുടെ ദാമ്പത്യത്തിൽ നിന്നോ, പ്രണയത്തിൽ നിന്നോ പിന്തിരിയാൻ നിർബന്ധിക്കലും മേൽപ്പറഞ്ഞ ഹിംസാത്മകമായ ആക്രമണങ്ങളുടെ ഭാഗം ആണ്.
യുവതികളായ പെണ്മക്കളെ മേൽപ്പറഞ്ഞ രീതിയിൽ പീഡിപ്പിക്കുന്ന മാതാപിതാക്കൾക്കും സംഘങ്ങൾക്കും ഫലത്തിൽ നിയമത്തിന്റെ പിൻബലം നൽകുന്ന അവസ്ഥയാണ് വിവാഹക്കാര്യത്തിൽ മാത്രം സ്ത്രീകളുടെ പ്രായപൂർത്തിയെ മുഖവിലയ്‌ക്കെടുക്കാൻ കൂട്ടാക്കാത്ത ഇപ്പോഴത്തെ പരിഷ്കാരത്തിലൂടെ ഉണ്ടാകാൻപോകുന്നത്. അതിനാൽ ,ഈ ക്യാബിനറ്റ് നിർദ്ദേശം സ്ത്രീകളെയല്ല ശാക്തീകരിക്കുക, സ്ത്രീകളുടെ സ്വയം നിർണ്ണയാധികാരങ്ങൾക്ക് നേരെ ഹിംസ അഴിച്ചുവിടുന്ന ശക്തികളെയാണ്.
മേൽവിവരിച്ച കാരണങ്ങളാൽ, സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള നിർദ്ദേശത്തിൽനിന്നും കേന്ദ്ര ക്യാബിനറ്റ് പിന്തിരിയണമെന്ന് AIPWA ആവശ്യപ്പെടുന്നു. കൂടാതെ, 18 വയസ്സ് പൂർത്തിയായ എല്ലാവരുടേയും പ്രായപൂർത്തി അവകാശങ്ങൾ മാനിച്ചുകൊണ്ട് ആരെ പ്രണയിക്കണം, ആരെ വിവാഹം ചെയ്യണം എന്ന് തീരുമാനിക്കുന്നതുൾപ്പെടെ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും സ്വയം നിർണയാധികാരം ഉറപ്പുവരുത്തും വിധത്തിൽ നിലവിലുള്ള നിയമങ്ങൾ പരിഷ്കരിക്കാനും ഞങ്ങൾ ആവശ്യപ്പെടുന്നു.
രതി റാവു , പ്രസിഡൻറ് , AIPWA
മീന തിവാരി , ജനറൽ സെക്രട്ടറി , AIPWA
കവിത കൃഷ്ണൻ , സെക്രട്ടറി , AIPWA

Sunday 12 December 2021


 

 കർഷക പ്രസ്ഥാനം നേടിയ ഐതിഹാസികവിജയത്തിന്റെ  നേട്ടങ്ങൾ സുദൃഢീകരിക്കുക ! 


ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തെ  ശക്തിപ്പെടുത്താൻ  സി പി ഐ (എം എൽ)ന് കരുത്തേകുക! 


 

ചരിത്രം മുൻപോട്ടു വെക്കുന്ന ജീവൽ പ്രശ്നങ്ങൾ പലതിനും ഉത്തരം ലഭിക്കുന്നത്  ജനങ്ങൾ തെരുവിലിറങ്ങി സമരം ചെയ്യുമ്പോൾ ആണ് എന്ന് സഖാവ് വിനോദ് മിശ്ര പറഞ്ഞത് നമ്മുടെ അനുഭവത്തിൽ  ശരിയാണെന്ന് ഒരിക്കൽക്കൂടി തെളി ഞ്ഞിരിക്കുന്നു.  കോവിഡ് മഹാമാരിയുടെ സാഹചര്യങ്ങൾ മുതലെടുത്തുകൊണ്ട് കാർഷികമേഖലയുടെ മൊത്തത്തിലുള്ള  നിയന്ത്രണം വൻകിട സ്വകാര്യ കമ്പനികളിൽ എത്തിക്കാൻ മോദി സർക്കാർ മൂന്നു കാർഷിക നിയമങ്ങൾ സൂത്രത്തിൽ പാസ്സാക്കിയെടുത്തിരുന്നു. എന്നാൽ , പഞ്ചാബിലെ കർഷകരുടെ നേതൃത്വത്തിൽ ഇതിനെതിരെ ആരംഭിച്ച പ്രതിഷേധം ഏറെ താമസിയാതെ  ശക്തമായ കര്ഷകസമരത്തിന്റെ അലകളായി രാജ്യമെങ്ങും വ്യാപിച്ച് കൊടുമ്പിരി കൊള്ളുകയായിരുന്നു. എല്ലാ ഡ്രക്കോണിയൻ നിയമങ്ങളേയും  എതിർപ്രചാരവേലകളേയും നേരിട്ടുള്ള ആക്രമണങ്ങളേയും  അതിജീവിച്ചുകൊണ്ട് ഒരു വർഷം മുഴുവൻ കർഷകർ നടത്തിയ  നീണ്ട പോരാട്ടത്തിനൊടുവിൽ ആണ് മോദി സർക്കാരിൻറെ ഔദ്ധത്യത്തിന് പത്തി  മടക്കേണ്ടിവന്നത് .  കർഷകരുടെ  ദൃഢ നിശ്ചയത്തിന് മുന്നിൽ  മൂന്ന് കൃഷി നിയമങ്ങളും   ചുരുട്ടിക്കെട്ടാൻ സർക്കാർ ഇടവന്ന സാഹചര്യത്തെ തീർച്ചയായും സഖാവ് വിനോദ് മിശ്ര സ്വാഗതം ചെയ്യുമായി രുന്നുവെന്നു മാത്രമല്ലാ , കർഷക സമരം എങ്ങിനെ ഒരു ശക്തമായ ഫാസിസ്റ്റ് വിരുദ്ധ പ്രതിരോധമായി വളർച്ച പ്രാപിച്ചുവെന്നതും  അദ്ദേഹത്തെ  അതീവ സന്തുഷ്ടനാക്കുമായിരുന്നു. 


കർഷക പ്രസ്ഥാനത്തിന്റെ കരുത്ത് മോദി സർക്കാർ തിരിച്ചറിയുന്നുണ്ട്. കോർപ്പറേറ്റ് അധിനിവേശത്തിന് ഉചിതമായ മറുപടി നല്കാൻ മാത്രമല്ല, സാമുദായിക ധ്രുവീകരണമെന്ന വിപത്ത് തടയാനും, അവകാശങ്ങൾക്കുവേണ്ടി പോരാടുന്നഎല്ലാ ജനവിഭാഗങ്ങളേയും ഒന്നിപ്പിക്കാനും കർഷകപ്രസ്ഥാനത്തിനു കഴിയുമെന്ന് മോദി സർക്കാർ മനസ്സിലാക്കുന്നു.  ഉത്തർപ്രദേശിലും പഞ്ചാബിലും നടക്കാനിരിക്കുന്ന നിർണ്ണായകമായ തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് കാർഷിക നിയമങ്ങൾ പിൻവലിക്കാൻ  സർക്കാർ തീരുമാനിച്ചപ്പോൾപ്പോലും അത് കർഷകരുമായി സംഭാഷണം നടത്തി ഉണ്ടാക്കുന്ന ഒരു ഒത്തുതീർപ്പ്  ആകുന്നതിനു പകരം കർഷകരുടെ സന്തോഷത്തിനുവേണ്ടിയെന്ന ഭാവത്തിൽ സർക്കാരിന്റെ  ഒരു ഔദാര്യം ആയി അതിനെ അവതരിപ്പിക്കാനാണ് മോദി ഗവണ്മെന്റ് ആഗ്രഹിച്ചത്. നിയമങ്ങൾ പിൻവലിക്കുന്നതിനുവേണ്ടി പാർലമെന്റിൽ അവതരിപ്പിക്കുന്ന പുതിയ ബില്ലിന്റെ  ഉദ്ദേശ ലക്ഷ്യങ്ങൾ പ്രതിപാദിക്കുന്ന ഭാഗത്തെ വിവരണത്തിൽ, പ്രതിഷേധിച്ച  കർഷകരുടെ സന്തോഷത്തിനുവേണ്ടി സർക്കാർ "അമൃത് മഹോത്സവ്"പരിപാടിയുടെ ഭാഗമായി അവതരിപ്പിക്കുന്നത് എന്നാണ് പറഞ്ഞിരിക്കുന്നത്. ഇത്തരം പ്രോപഗാന്റാ കൊണ്ടും അഹങ്കാര പ്രകടനം കൊണ്ടും ഭരണകൂടത്തിന് അതിന്റെ പരാജയബോധവും  നൈരാശ്യവും മറച്ചുവെക്കാൻ കഴിയില്ല.   


മൂന്നു നിയമങ്ങൾ പിൻവലിക്കുന്നത് കൂടാതെയുള്ള മറ്റ് പ്രധാനപ്പെട്ട ആവശ്യങ്ങൾ നേടിയെടുക്കാൻ   കർഷകർ നടത്തിവരുന്ന പരിശ്രമം തികച്ചും ന്യായമാണ്.  ലഖീംപൂർ ഖേരിയിൽ കർഷകർക്കെതിരെ അഴിച്ചുവിടപ്പെട്ട ഹിംസാത്മകമായ ആക്രമണത്തിന് പ്രചോദനം നൽകിയ കേന്ദ്ര മന്ത്രി അജയ് മിശ്ര തേനി യെ മന്ത്രിസഭയിൽ നിന്ന് നീക്കം ചെയ്യുക, കർഷകർക്കും  സമരത്തെ പിന്തുണച്ച ആക്ടിവിസ്റ്റുകൾക്കും എതിരെ  എടുത്ത എല്ലാ കേസുകളും പിൻവലിക്കുക,  എല്ലാ കാർഷിക വിളകൾക്കും കർഷക വിഭാഗങ്ങൾക്കും ബാധകമാവുന്ന വിധം മിനിമം താങ്ങു വിലകൾ ഉറപ്പുവരുത്തുക, എന്നിവയാണ് ആ ഡിമാന്റുകളിൽ മുഖ്യം. പഞ്ചാബ്, ഹരിയാന, പശ്ചിമ ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ കർഷകരാണ് മുഖ്യമായും  കൃഷി നിയമങ്ങൾ ചുരുട്ടിക്കെട്ടിച്ചതെങ്കിൽ , മറ്റു സംസ്ഥാനങ്ങളിലെ കർഷകർക്ക് മിനിമം  താങ്ങുവില പോലുള്ള പ്രധാനപ്പെട്ട ഇതര വിഷയങ്ങളിൽ തീരുമാനങ്ങൾ എടുപ്പിക്കാനുള്ള സമരങ്ങളുടെ  അടുത്തഘട്ടത്തെ  ഊർജ്ജസ്വലമായി മുന്നോട്ട് നയിക്കാൻ കഴിയും. സർക്കാർ  സംഭരണത്തിന്റെ തോത് വളരെ താഴ്ന്നതായതിനാൽ  നിശ്ചിത മിനിമം താങ്ങു വിലകളേക്കാളും കുറഞ്ഞ നിരക്കിൽ ഉൽപ്പന്നങ്ങൾ വിൽക്കാൻ കൃഷിക്കാർ നിർബന്ധിതരാവുന്ന സംസ്ഥാനങ്ങളിൽ പ്രത്യേകിച്ചും ഇത് പ്രസക്തമാണ്. അവിടങ്ങളിൽ കർഷകർക്ക് മിനിമം താങ്ങുവിലകൾ ഒരിക്കലും ലഭിക്കാതിരിക്കുന്നതുപോലെ തന്നെ കാർഷികത്തൊഴിലാളികൾക്ക്  മിനിമം വേതനവും നിഷേധിക്കപ്പെടുന്ന സ്ഥിതിയാണുള്ളത്. അതേ  സമയം,നിർമ്മിത ഭക്ഷ്യോൽപ്പന്നങ്ങൾക്കു തോന്നിയപോലെ എം ആർ പി ഉപഭോക്താക്കളിൽനിന്ന് ഈടാക്കാൻ  കമ്പനികൾക്ക് യാതൊരു തടസ്സവുമില്ല.  അതിനാൽ, മിനിമം താങ്ങുവിലയ്ക്കു വേണ്ടിയുള്ള കർഷകരുടെ സമരത്തെ   മിനിമം വേതനത്തിന്നുള്ള തൊഴിലാളികളുടെ സമരവുമായും  , അവശ്യ ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള  ആവശ്യവുമായും കണ്ണി ചേർക്കപ്പെടേണ്ടതുണ്ട്  


കർഷകപ്രക്ഷോഭത്തെ വിജയത്തിൽ എത്തിച്ചതിനുപിന്നിൽ അനേകം മാസങ്ങൾ നീണ്ടുനിന്ന സംഘാടനവും ദശലക്ഷക്കണക്കിന് കർഷകരെ സമരവേദികളിൽ എത്തിച്ച തീവ്രവും  ചിട്ടയായതുമായ പരിശ്രമങ്ങളും ഉണ്ടെന്ന വസ്തുത നാം മറന്നുകൂടാ. കർഷകരുടെ ഐതിഹാസികമായ  ഈ സമരവിജയത്തിൽ നിന്ന്  പ്രചോദനം  ഉൾക്കൊണ്ടുകൊണ്ട് കൂടുതൽ ബൃഹത്തായ അടിത്തറയിൽ ജനങ്ങളെ   രാഷ്ട്രീയമായി അണിനിരത്താനും  സംഘടനയെ ശക്തിപ്പെടുത്താനും നാം പ്രയത്നിക്കേണ്ടതാണ്  .


A week after announcing the repeal of the farm laws, Narendra Modi chose the occasion of 26 November, the anniversary of the adoption of the Constitution of India, to negate the basic spirit of the Constitution. Afraid of the Constitution, especially the vision upheld in the Preamble and the fundamental rights committed by the Constitution, becoming a weapon in popular struggles for rights, the Prime Minister sought to turn the Constitution upside down by making rights subservient to duties. It should be noted that the section on duties of citizens was incorporated through a constitutional amendment only during the Emergency. As the regime intensifies the assault on democratic institutions, federal framework and constitutional values and commitments, we must draw every inspiration from the victory of the farmers’ movement to strengthen the anti-fascist resistance. The farmers’ movement itself was inspired by the path-breaking equal citizenship movement and the heroic rise of the Shaheen Bagh model powered by Muslim women and university students.


2021 has been a year of terrible sufferings for the Indian people when the state abdicated its responsibilities to save lives, and resorted to brutal repression, cruel anti-people policies and systematic sale of public assets. Yet we are ending the year on the high note of people’s victory won through heroic struggles and enormous sacrifices. The new year begins with crucial Assembly elections in Uttar Pradesh, Punjab, Uttarakhand, Goa and Manipur. Let us summon all our strength and energy to turn these elections into a powerful people’s movement to push back the fascist forces.


Today as we observe the 23rd anniversary of Comrade VM’s untimely demise, we must remember his lifelong battle to develop the CPI(ML) as a powerful communist party combining ideological boldness and organisational strength with courageous initiative and assertion of the people. The strengthening of the party holds the key to victorious assertions of the people. With growing challenges, we can also identify a lot of new potential for the expansion of the party and its enhanced role in terms of all-out initiatives and intervention. Let us seize the moment and make 2022 a year of even better efforts and bigger victories. 


Central Committee,


Communist Party of India (Marxist-Leninist) Liberation