Thursday 31 October 2019





 സംശയാസ്പദമായ വ്യാജ ഏറ്റുമുട്ടൽ അന്വേഷിക്കുക 


ഭീ
കരവാദ പ്രവർത്തനങ്ങളെ
നേരിടാൻ വേണ്ടിയുള്ള  കേരളത്തിലെ  പോലീസ്
സേനയുടെ  കമാൻഡോ വിഭാഗമായ  തണ്ടർബോൾട്ട്സ്  "മാവോയിസ്റ്റു"
കളെ  "ഏറ്റുമുട്ടലിൽ" കൊലപ്പെടുത്തിയതായി അവകാശപ്പെടുന്നത്  
2016  നു ശേഷം ഇത് മൂന്നാം തവണയാണ് . 2016  നവംബറിലും ,2019 മാർച്ചിലും ഉണ്ടായതും,   2019 ഒക്ടോബർ 28-29 തീയ്യതികളിൽ പാലക്കാട് ജില്ലയിലെ അഗളിയിൽ നടന്നതായി പറയുന്നതും ആയ  "ഏറ്റുമുട്ടലു"കൾ എല്ലാം തന്നെ  വ്യാജ ഏറ്റുമുട്ടലുകളുടെ , അഥവാ പോലീസ് കസ്‌റ്റഡിയിൽ നടത്തിയ പച്ചയായ കൊലപാതകങ്ങളുടെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട് .
ഇതുമായി കൂട്ടിവായിക്കേണ്ട ശ്രദ്ധേയമായ ഒരു കാര്യം, 2016 ലും  2019 മാർച്ചിലും നടന്ന  "ഏറ്റുമുട്ടൽ " മരണങ്ങളെക്കുറിച്ചു   മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് സർക്കാർ ഉത്തരവ് ഇട്ടിരുന്നുവെങ്കിലും തൽ സംബന്ധമായ  റിപ്പോർട്ടുകൾ  ഇനിയും പരസ്യപ്പെടുത്തിയിട്ടില്ല എന്നതാണ്. മേൽപ്പറഞ്ഞ മൂന്നു "ഏറ്റുമുട്ട"ലിനെക്കുറിച്ചും തണ്ടർ ബോൾട് സ്  പോലീസ്  നടത്തിയ അവകാശവാദം മാവോയിസ്റ്റുകൾ പൊലീസിന് നേരെ വെടിയുതിർത്തപ്പോൾ തിരിച്ചു വെടിവെച്ചപ്പോൾ ആണ് മരണങ്ങൾ സംഭവിച്ചതെന്നായിരുന്നു. പക്ഷെ, ഒറ്റക്കേസിലും പൊലീസിന് പോറൽ പോലും ഏറ്റില്ലായിരുന്നു. 

ആദിവാസികളെ മാവോയിസ്റ്റ് മുദ്രചാർത്തിയ ശേഷം പോലീസ്  കസ്റ്റഡിയിൽ വെച്ചോ , കീഴടങ്ങാനുള്ള വ്യാജ വാഗ്ദാനങ്ങൾ നൽകി ചതിയിൽപ്പെടുത്തിയോ   കൊലപ്പെടുത്തുന്ന ഹീനമായ രീതി ഛത്തീസ്‌ഗഡിലും  ആന്ധ്രാപ്രദേശിലും തെലങ്കാനയിലും മഹാരാഷ്ട്ര യിലും  ഉണ്ടായിട്ടുണ്ട്. സി പി ഐ (എം) നേതൃത്വം നൽകുന്ന ഇടതു ജനാധിപത്യ മുന്നണി ഭരണത്തിൽ  ഇങ്ങനെയുള്ള  കൊലപാതകങ്ങൾ ആവർത്തിച്ചു  നടക്കുമ്പോഴും കമാൻഡോകളും  പോലീസ് സേനയും നടപടികൾ നേരിടാത്ത അവസ്ഥ പ്രത്യേകിച്ചും ഞെട്ടിപ്പിക്കുന്നതും അങ്ങേയറ്റം അപലപനീയവും ആണ്.   

ആഭ്യന്തര മന്ത്രി എന്ന നിലയിൽ സംസ്ഥാനത്തെ പോലീസ് സേനയുടെ മേൽ നിയന്ത്രണം ഉള്ളത് മുഖ്യമന്ത്രി പിണറായി വിജയന് ആണ്. ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും ജനാധിപത്യം കാത്തുസൂക്ഷിക്കുന്നതിലും  കേരളത്തിലെ  സർക്കാരിന്റെ വാക്കും പ്രവൃത്തിയും  തമ്മിൽ പൊരുത്തപ്പെടാത്ത നില അവസാനിപ്പിക്കണമെന്ന് സി പി ഐ (എം എൽ ) ആവശ്യപ്പെടുന്നു. ഏറ്റുമുട്ടൽ മരണങ്ങളിൽ എഫ് ഐ ആർ ഫയൽ ചെയ്തു ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യണം. സ്വയരക്ഷയ്ക്കു വേണ്ടിയാണ് വെടിയുതിർക്കേണ്ടിവന്നതെന്ന അവരുടെ അവകാശവാദം കോടതിയിൽ തെളിയിക്കാൻ ആവശ്യപ്പെടുകയാണ് സർക്കാർ ചെയ്യേണ്ടത്. 

 കേരളം പോലെയുള്ള ഒരു സംസ്ഥനത്തു്
തണ്ടർബോൾട് സ്  മാതൃകയിലുള്ള ഭീകരവിരുദ്ധ കമാൻഡോ സൈന്യത്തെ  വിന്യസിപ്പിക്കുന്നതിന്  ഒരു ന്യായീകരണവും ഇല്ല. തണ്ടർ ബോൾട്സ് പിരിച്ചുവിടാനും , പോലീസ് കസ്റ്റഡി കൊലപാതകങ്ങളെന്നു സംശയിക്കുന്ന എല്ലാ സംഭവങ്ങളിലും സമഗ്രമായ അന്വേഷണം സമയബന്ധിതമായി  നടത്താനും ,  കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ അതിലൂടെ കണ്ടെത്തി ശിക്ഷാ നടപടികൾ സ്വീകരിക്കാനും ഞങ്ങൾ ആവശ്യപ്പെടുന്നു   

ML Update
A CPIML Weekly News Magazine
Vol. 22, No. 44 (29 Oct – 4 Nov 2019)

Wednesday 30 October 2019


ലൈംഗിക പീഡനത്തിനും കൊലപാതകത്തിനും ഇരകളാക്കപ്പെട്ട വാളയാറിലെ കുട്ടികൾക്ക് നീതി ലഭിക്കണം 

http://mlupdate.cpiml.net/2019/10/30/justice-for-walayar-victims-of-rape-and-murder?fbclid=IwAR1p6szjaV-2OgWbjBk30fTRsDVvtD8lKFd5uvbygzlRcgsrCk2ET6CwAdE


പാലക്കാട് ജില്ലയിലെ വാളയാറിൽ 2017 ജനുവരിയിലും മാർച്ചിലും ആയി ഒരേവീട്ടിലെ  13 ഉം 9 ഉം പ്രായമുണ്ടായിരുന്ന  രണ്ടു പെൺകുട്ടികളുടെ മൃതദേഹങ്ങൾ അവരുടെ വീട്ടിന്റെ ഉത്തരത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടിരുന്നു.  പോസ്റ്റ് മോർട്ടം  റിപ്പോർട്ടുകളും മറ്റ് സംശയകരമായ പശ്ചാത്തല സൂചനകളും വിരൽ ചൂണ്ടിയിരുന്നത് ഈ മരണങ്ങൾ ലൈംഗിക പീഡനത്തെത്തുടർന്ന് നടന്ന കൊലപാതകങ്ങൾ ആയിരിക്കാനുള്ള സാധ്യതയിലേക്കായിരുന്നു- എന്നാൽ, അന്വേഷണത്തിന്റെ തുടക്കം മുതൽ പോലീസ് ലഭ്യമായ തെളിവുകൾ അവഗണിച്ചും കാര്യമായ തുടരന്വേഷണം നടത്താതെയും ഈ മരണങ്ങൾ ആത്മഹത്യകൾ  ആണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ മട്ടിൽ മുന്നോട്ടുപോകുകയാണ് ഉണ്ടായത് .   പിന്നീട് ഒരു ഘട്ടത്തിൽ ഏതാനും പേരെ  പ്രതിചേർത്ത് വിചാരണയ്ക്ക് വിധേയരാക്കിയെങ്കിലും , മതിയായ  തെളിവുകളുടെ അഭാവത്തിൽ അവരെയെല്ലാം കോടതി വെറുതെ  വിടുകയാണ് ഉണ്ടായത് 

തന്റെ സഹോദരിയുടെ മരണം നടന്ന സ്ഥാലത്തുനിന്നും ഏതാനും  പുരുഷന്മാർ ഓടിപ്പോകുന്നതായി കണ്ടു എന്ന ഇളയ പെൺകുട്ടിയുടെ  വെളിപ്പെടുത്തൽ ഉണ്ടായതിനു  ശേഷവും  ആദ്യത്തെ മരണത്തെക്കുറിച്ചു ആ നിലയ്ക്ക് അന്വേഷിക്കാനോ, പ്രധാനപ്പെട്ട  ഒരു ദൃക്‌സാക്ഷി രേഖപ്പെടുത്താനോ പോലീസ് കൂട്ടാക്കിയില്ല. അങ്ങിനെ ചെയ്തിരുന്നുവെങ്കിൽ ഇളയ പെൺകുട്ടിയുടെ മരണം ഒരു പക്ഷെ ഒഴിവാക്കാൻ കഴിയുമായിരുന്നു. ഇതിൽനിന്നെല്ലാം വ്യക്തമാകുന്നത് അടിസ്ഥാനപരമായ തെളിവുകൾ ശേഖരിക്കുന്നതിൽ പൊലീസിന്റെ ഭാഗത്തു  ഉണ്ടായ ഗുരുതരമായ വീഴ്ച്ചയാണ്. കുറ്റക്കാരെ തിരിച്ചറിയുന്നത് പോയിട്ട് ബലാത്സംഗവും കൊലപാതകങ്ങളും നടന്നിട്ടുള്ളതായി സ്ഥിരീകരിക്കാൻ പോലും പൊലീസിന്  കഴിഞ്ഞിട്ടില്ല. പെൺകുട്ടികൾ തുടർച്ചയായി ലൈംഗിക പീഡനങ്ങൾക്ക് വിധേയരായിട്ടുള്ളതായി മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കിയിട്ടും , കുറ്റക്കാരെ  തിരിച്ചറിയാൻ സഹായകമാകും വിധം കൊല്ലപ്പെട്ടവരുടെ ശരീരങ്ങളിൽനിന്നു ലഭിക്കാൻ സാധ്യതയുണ്ടായിരുന്ന തെളിവുകൾ ശേഖരിക്കാൻ പോലീസ് കൂട്ടാക്കിയില്ല.


 ശ്രദ്ധേയമായ മറ്റൊരു വൈരുദ്ധ്യം , വാളയാർ ബാലപീഡന ക്കേസിൽ പ്രതിഭാഗം അഭിഭാഷകരിൽ ഒരാൾ പാലക്കാട് ചൈൽഡ് വെൽഫേർ കമ്മിറ്റിയുടെ ചെയർപേഴ്സൺ ആയി നിയമിക്കപ്പെട്ടു  എന്നതാണ്. കേസിലെ പ്രതികളെ വിട്ടയച്ചുകൊണ്ടു കോടതിവിധി ഉണ്ടായ പശ്ചാത്തലത്തിൽ വമ്പിച്ച ജനകീയ  പ്രതിഷേധങ്ങൾ ഉയർന്നു വരവേ, പ്രസ്തുത നിയമനം സർക്കാർ  റദ്ദാക്കുകയായിരുന്നു.

വാളയാറിൽ രണ്ടു പെണ്കുട്ടികൾക്കെതിരെ ഉണ്ടായ ലൈംഗിക പീഡനങ്ങളും കൊലപാതകങ്ങളും സംബന്ധിച്ച സത്യാവസ്ഥ  പുറത്തുവരാൻ ഈ കേസിൽ ഒരു പുനരന്വേഷണം നടത്താനും ,കുറ്റക്കാരെ നിയമത്തിനു മുൻപിൽ  കൊണ്ടുവരാനും അഖിലേന്ത്യാ പുരോഗമന  സ്ത്രീ സംഘടന ( All India Progressive Women's  Association - AIPWA ) ആവശ്യപ്പെടുന്നു. 



Justice for Walayar Victims of Rape and Murder


http://mlupdate.cpiml.net/2019/10/30/justice-for-walayar-victims-of-rape-and-murder?fbclid=IwAR1p6szjaV-2OgWbjBk30fTRsDVvtD8lKFd5uvbygzlRcgsrCk2ET6CwAdE

Two minor girls in Walayar were found hanging in their home in 2017, in Walayar in Palakkad district of Kerala. The 13-year-old girl was found hanging in January 2017 while her 9-year-old sister was found hanging in the same house in March 2017. The circumstances and medical examination suggested sexual assault and murder rather than suicide – but the police right from the outset avoided probing the leads and gathering the evidence. Instead they initially treating the deaths as suicides. Eventually, some persons were accused and brought to trial and have recently been acquitted for lack of evidence.
The younger sister had claimed to witness some men running away from the scene of her elder sister’s death. The police failed to probe the first death or provide protection and care for the younger sister who was a potential witness. Had they done so, the death of the younger girl might have been prevented.
It is clear that the police’s failure to gather basic evidence led to a situation where the fact of rape and murder could not be established, let alone identifying the guilty. Medical examination had suggested that the girls were victims of repeated sexual assault – but the police had failed to collect any evidence from the victims’ bodies that could identify the perpetrators.
In a blatant conflict of interest, one of the lawyers for the accused in the Walayar child sexual abuse case had been appointed as the Palakkad Child Welfare Committee chairperson. He was removed only after the furore that followed the acquittal of all the accused in the case.
AIPWA demands a fresh investigation of the case to ensure that the truth about the suspicious deaths of the two sisters is established, and the perpetrators of sexual assault and murder are brought to justice.

Friday 25 October 2019

ML UPDATE VOL. 22, NO. 43 (22-28 OCT 2019) /
പഴക്കമേറുന്ന വിശപ്പും
പൊളിയുന്ന ബാങ്കുകളും :
മോദി നിർമ്മിത ദുരന്തങ്ങളിൽ ഉഴലുന്ന ഇന്ത്യ 


എഡിറ്റോറിയൽ
രൂക്ഷമായിക്കൊണ്ടിരിക്കുന്ന  സാമ്പത്തിക പ്രതിസന്ധിയും അതിനെ ഫലപ്രദമായി നേരിടുന്നതിൽ ഭരണസംവിധാനങ്ങളുടെ സമ്പൂർണ്ണമായ പരാജയവും  ഇന്ത്യയിൽ ഇപ്പോൾ നിഷേധിക്കാനാവാത്ത ഒരു ദൈനംദിന യാഥാർഥ്യമായിരിക്കുന്നു. ഇതിന്റെ ദൃഷ്ടാന്തങ്ങൾ സാമ്പത്തിക രംഗത്തിന്റെ ഓരോ മണ്ഡലത്തിലും ധാരാളം ഉണ്ടായിക്കൊണ്ടിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധി എന്നത് ഇപ്പോൾ വെറും അക്കാഡമിക് തലത്തിൽ ഒതുങ്ങുന്ന ഒരു വിഷയമോ, സർക്കാരിന് സ്ഥിതിവിവരക്ക ണക്കുകളിൽ കൃത്രിമം കലർത്തി എളുപ്പത്തിൽ നിഷേധിക്കാൻ കഴിയുന്ന കാര്യമോ അല്ലാതായിരിക്കുന്നു.  ഐ എം എഫ് മുതൽ റിസർവ് ബാങ്ക് വരെ അന്താരാഷ്ട്ര തലത്തിലോ ദേശീയ തലത്തിലോ ഉള്ള ഓരോ സ്ഥാപനവും  ദിനംപ്രതി  ചൂണ്ടിക്കാട്ടുന്ന ഒരു കാര്യം ഇന്ത്യയുടെ വളർച്ചാനിരക്ക് ഇപ്പോൾ താഴോട്ട് പോയിക്കൊണ്ടിരിക്കുന്നു  എന്നതാണ്. അതിലെല്ലാമുപരിയായി വെളിപ്പെട്ട മറ്റൊരു പ്രധാനപ്പെട്ട വിഷയം വിശപ്പിന്റെ ആഗോള സൂചികയുടെ കാര്യത്തിലും ഇന്ത്യയുടെ പദവിക്ക് സമീപകാലത്തു് ഉണ്ടായ അധഃപതനം ആണ്.  2000 -)0 ആണ്ടിൽ 113 രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയുടെ സ്ഥാനം 83 ആയിരുന്നുവെങ്കിൽ രണ്ട് ദശാബ്ദങ്ങൾ പിന്നിട്ടപ്പോൾ അത് 117 ൽ 102 എന്ന സ്ഥാനത്തേക്ക്  താഴോട്ടായി. നമ്മുടെ അയൽരാജ്യങ്ങളായ ചൈന (25 ), ശ്രീലങ്ക(66 ),  മ്യാൻമർ (69 ) , നേപ്പാൾ (73 ), ബംഗ്ലാദേശ് (88 ) , പാകിസ്ഥാൻ (94) എന്നിവയുടേതുമായി താരതമ്യം ചെയ്യുമ്പോൾ ഗ്ലോബൽ ഹംഗർ ഇൻഡക്സിൽ (GHI ) ഇന്ത്യയുടെ സ്ഥാനം മേൽപ്പറഞ്ഞ രാജ്യങ്ങളുടെയെല്ലാം പുറകിൽ ആണെന്ന് മനസ്സിലാകും . 

അഞ്ചു വയസ്സിൽ താഴെ പ്രായക്കാരായ കുട്ടികളുടെ ക്കിടയിൽ പോഷകാഹാരക്കുറവ് നിമിത്തമായ മുരടിച്ച ശരീര വളർച്ചയുടെ തോത് ആശങ്ക ഉളവാക്കുന്നതാണ്. 2019 ലെ ഗ്ലോബൽ ഹംഗർ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ 20.8 % കുട്ടികൾ ഉയരത്തിനൊത്ത ശരീരഭാരം ഇല്ലാതെയും , 37.9 % കുട്ടികൾ പ്രായത്തിനൊത്ത ഉയരം വെക്കാതെയും വളർച്ച മുരടിച്ചവരായി ഉണ്ടെന്നാണ് പുതിയ കണക്കുകൾ പറയുന്നത്. ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കുകൾ ആണ്. അതേ  റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്ന മറ്റൊരു കാര്യം 6 മാസത്തിനും 23 മാസത്തിനും ഇടയ്ക്കു പ്രായമുള്ള ശിശുക്കളിൽ വെറും 9.6 % (അതായത് ഏകദേശം പത്തിൽ ഒന്ന് ) ത്തിന് മാത്രമേ ആവശ്യമായ മിനിമം പോഷകാഹാരമെങ്കിലും ലഭിക്കുന്നുള്ളൂ എന്നതാണ് !  ഇതിൽ നിന്നെല്ലാം വ്യക്തമാവുന്നത് വിശപ്പിന്റെ പ്രശ്നം ഇന്ത്യയിൽ  ഇത്രയും വ്യാപകമായിട്ടും സർക്കാർ ഒന്നും ചെയ്യുന്നില്ല എന്നാണ്. മാത്രമല്ല, ഈ വിഷയം പൊതു മണ്ഡലത്തിൽ ഗൗരവമായി ഉന്നയിക്കാനുള്ള ഏതൊരു ശ്രമത്തെയും സർക്കാർ തടയുന്നതായും  കാണാം. ജാർഖണ്ഡിൽ നടക്കുന്ന പട്ടിണിമരണങ്ങളും അതിന്റെ കാരണങ്ങളും ശ്രദ്ധയിൽ കൊണ്ടുവരാനുള്ള സാമൂഹ്യപ്രവർത്തകരുടെ പരിശ്രമത്തെ പോലീസ് അടിച്ചമർത്തലിലൂടെയാണ് ഗവണ്മെന്റ് നേരിട്ടത്.   ഉത്തർ പ്രദേശിലെ ഉച്ചഭക്ഷണ വിതരണത്തിൽ നടന്ന വലിയ അഴിമതിയും ക്രമക്കേടും വെളിച്ചത്തുകൊണ്ടുവന്നത്തിന്റെ ഭാഗമായി സ്കൂൾ കുട്ടികൾക്ക് വെറും രോട്ടിയും ഉപ്പുമോ , ചോറും മഞ്ഞൾവെള്ളവുമോ ഉച്ചഭക്ഷണമായി  വിളമ്പുന്നതിന്റെ വീഡിയോകൾ മാദ്ധ്യമ പ്രവർത്തകർ പ്രസിദ്ധീകരിച്ചതിന് പ്രതികാരമായി സർക്കാർ അവരുടെ പേരിൽ വ്യാജക്കേസുകൾ ചുമത്തിയിട്ടുണ്ട് . 

ദീർഘകാലമായി തുടരുന്ന വിശപ്പ് ഗ്രാമീണ ഇന്ത്യയുടെ വിദൂരസ്ഥ മായ   ഉൾപ്രദേശങ്ങളിലോ , ഏതാനും പിന്നോക്ക മേഖലകളിലോ  മാത്രം ഒതുങ്ങിനിൽക്കുന്ന ഒരു പ്രതിഭാസമല്ല. അത് സമീപ കാലത്ത് ജനങ്ങളുടെ ഉപഭോഗശേഷിയിലും ക്രയശേഷിയിലും  ഉണ്ടായ  ഇടിവ് എന്ന കൂടുതൽ വ്യാപകവും, ആപൽക്കരവും  , ഗുരുതരവും ആയ ഒരു സ്ഥിതിവിശേഷത്തിന്റെ ഭീതിദമായ ഒരു പ്രതിഫലനം മാത്രമാണ്. ഗുരുതരമായ സാമ്പത്തിക മാന്ദ്യം നിമിത്തം പല ഉൽപ്പാദന- വ്യവസായമേഖലകളിലും വിൽപ്പന ഗണ്യമായി കുറഞ്ഞിരിക്കുന്നു. അതിന്റെ ഫലമായി ജനങ്ങളുടെ ഉപഭോഗത്തിലും വലിയ കുറവ് സംഭവിച്ചിരിക്കുന്നു. ഭക്ഷണം അടക്കമുള്ള അവശ്യ വസ്തുക്കളുടെ ദൈനം ദിന ഉപഭോഗം കുറയുമ്പോൾ വിശപ്പും പട്ടിണിയും സർവ്വത്രികമാകുന്ന ഒരു സ്ഥിതിയാണ് ഉണ്ടാകുക. ഒരു വശത്തു്  ജനങ്ങളുടെ ക്രയശേഷി കുറഞ്ഞുവരുന്ന അടിസ്ഥാന പ്രശ്നം പരിഹരിക്കാൻ സർക്കാർ കൂട്ടാക്കാതിരിക്കുമ്പോൾ മറുവശത്തുകൂടി എല്ലാ വിഭവങ്ങളും അതിസമ്പന്നർക്കും കോർപറേറ്റുകൾക്കും ഉപയോഗിക്കാൻ വിട്ടുകൊടുക്കുന്നതും ഇതേ സർക്കാർ ആണ്.  അതിനാൽ പരാജയം ഉറപ്പാക്കുന്ന  സാമ്പത്തിക തന്ത്രങ്ങൾ പിന്തുടരുക മാത്രമല്ല സക്കാർ ചെയ്യുന്നത്, രാജ്യത്തിനുമേൽ ഒരു ദുരിതം അടിച്ചേൽപ്പിക്കുക കൂടിയാണ്; ജനങ്ങൾക്കെതിരായ ഒരു സാമ്പത്തികയുദ്ധത്തിൽ കുറഞ്ഞ ഒന്നുമല്ല ഇത്.  
അടുത്തകാലത്ത് ബാങ്കിങ്  മേഖല  സർക്കാർ നങ്ങൾക്കെതിരെ നടത്തുന്ന  സാമ്പത്തിക യുദ്ധത്തിന്റെ  വേദിയായി  മാറിക്കൊണ്ടിരിക്കുകയാണ്. 2014 ൽ അധികാരത്തിൽ വന്ന സമയത്ത് മോദി സർക്കാർ ബാങ്കിംഗ് കൂടുതൽ ആളുകളിലേക്ക്‌ എത്തിക്കുന്ന ജൻ ധൻ യോജനയെക്കുറിച്ചു ധാരാളം പ്രചാരണങ്ങൾ നടത്തിയിരുന്നു. ബാങ്ക് ദേശസാൽക്കരണം നടന്നു വർഷങ്ങൾ കഴിഞ്ഞിട്ടും ബാങ്കിങ് വേണ്ടത്ര ജനകീയമായിട്ടില്ലെന്നും,  അതിനാൽ ഇന്ത്യയിലെ ബാങ്കുകൾ മധ്യ വർഗ്ഗക്കാരെ മാത്രം സേവിച്ചും പാവപ്പെട്ടവർക്ക് അപ്രാപ്യമായും  ഇരിക്കുന്ന അവസ്ഥ മാറേണ്ടതുണ്ടെന്നു സർക്കാർ പ്രചരിപ്പിച്ചു. പിന്നീട് ഏതാനും മാസങ്ങളും വർഷങ്ങളും കൊണ്ട് ബാങ്ക് അക്കൗണ്ടുകൾ രാജ്യത്തെങ്ങും കൂടുതൽ സർവ്വത്രികമാക്കിയതായി ഗവൺമെന്റ് അവകാശപ്പെട്ടു.  ഇന്ത്യയിൽ കാർഷിക പ്രതിസന്ധികളിൽപ്പെട്ടു നട്ടം തിരിയുന്ന കൃഷിക്കാർക്കോ, ചെറുകിട വ്യാപാരികൾക്കോ, കൈത്തൊഴിൽ സംരംഭകർക്കോ , ചെറുകിട ഉൽപ്പാദകർക്കോ ഇപ്പറയുന്ന സാർവ്വത്രിക ബാങ്കിങ്ങ് മുഖേന കുറഞ്ഞ പലിശയ്ക്ക് ബാങ്ക് വായ്പ്പയൊന്നും ലഭ്യമായിരുന്നില്ല.  മേൽപ്പറഞ്ഞ "ബാങ്കിങ് വിപ്ലവ" ത്തിന്റെ യഥാർഥ ലക്‌ഷ്യം മറ്റൊന്നായിരുന്നുവെന്നു പിന്നീട് നമ്മൾ തിരിച്ചറിഞ്ഞത്  വലിയ നോട്ടുകൾ റദ്ദാക്കിയതായി നരേന്ദ്ര മോദി പൊടുന്നനെ ഒരു പ്രഖ്യാപനം നടത്തുകയും   വലിയ നോട്ടുകൾ ഒന്നൊഴിയാതെ നിശ്ചിത സമയത്തിനുള്ളിൽ ബാങ്കുകളിൽ എത്തിക്കാൻ ജനങ്ങളെ നിർബന്ധിക്കുകയും ചെയ്‌തപ്പോൾ ആയിരുന്നു. മറ്റൊരുതരത്തിൽ പറയുകയാണെങ്കിൽ ,  ആളുകൾ കയ്യിൽ സൂക്ഷിച്ചപണമെല്ലാം  ഒറ്റ രാത്രികൊണ്ട് ബാങ്കിങ് ശൃംഖലയുടെ വരൂതിയിൽ ആയി.  

ബാങ്കുകൾക്ക് അവയുടെ പണപ്രതിസന്ധി മറികടക്കാൻ നോട്ടു നിരോധനത്തിലൂടെ തൽക്കാലം കഴിഞ്ഞെങ്കിലും , യഥാർഥത്തിൽ പ്രതിസന്ധി ഉത്ഭവിച്ചത് കോർപറേറ്റുകൾ ബാങ്കുകളിൽനിന്നും എടുത്ത ഭീമമായ തുകകൾക്കുള്ള വായ്‌പകൾ   തിരിച്ചടക്കാത്തതുമൂലം ആയിരുന്നു.  അങ്ങിനെ ഉണ്ടായ ബാങ്കിങ് പ്രതിസന്ധിയുടെ അടുത്ത ഘട്ടം ആണ് ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത് - അതായത് ദുർബ്ബലമെന്ന് വിളിക്കപ്പെടുന്ന ബാങ്കുകൾ പ്രബലമായ ബാങ്കുകളുമായി ലയിപ്പിക്കുന്നു. അതേ  സമയം, നിക്ഷേപകർ സ്വന്തം  പണം ബാങ്കിൽനിന്ന് പിൻവലിക്കുന്നത് ഓരോ ന്യായങ്ങൾ ഉണ്ടാക്കി നിയന്ത്രിക്കുന്നു . പഞ്ചാബ് ആൻഡ് മഹാരാഷ്ട്രാ കോ-ഓപ്പറേറ്റീവ് ബാങ്കിൻറെ കേസിൽ  നിക്ഷേപകർക്ക് പണം തിരികെ എടുക്കുന്നതിന് ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ ആണ് റിസർവ് ബാങ്ക് ഏർപ്പെടുത്തിയിരിക്കുന്നത്.  ആറു മാസത്തിൽ ഒരു നിക്ഷേപകന്  പിൻവലിക്കാവുന്ന പരമാവധി തുക 40,000 രൂപ എന്നും , ഒറ്റത്തവണ എടുക്കാവുന്ന പരമാവധി സംഖ്യ 10,000 രൂപ എന്നും നിശ്ചയിച്ചിരിക്കുകയാണ് .   1984 ൽ സ്ഥാപിതമായ PMC രാജ്യത്തിലെ ഏറ്റവും വലിയ അഞ്ച് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകളിലൊന്നും,  7 സംസ്ഥാനങ്ങളിലായി 137 ശാഖകൾ പ്രവർത്തിക്കുന്നതും  ആണ്. നിക്ഷേപകർ കഠിനാദ്ധ്വാനത്തിലൂടെ ഉണ്ടാക്കിയ അവരുടെ സമ്പാദ്യങ്ങൾ പിൻ വലിക്കുന്നതിന് റിസർവ്വ് ബാങ്ക്  ഏർപ്പെടുത്തിയ അന്യായമായ നിയന്ത്രണങ്ങൾ നിമിത്തം അതീവ ഗുരുതരമായ മാനസിക  സംഘർഷങ്ങളാണ് അവർ ഇന്ന് അഭിമുഖീകരിക്കുന്നത്.  ബാങ്ക് പൊളിയുകയാണെങ്കിൽ ഓരോ നിക്ഷേപകനും ലഭിക്കാൻ അർഹതയുള്ളത് പരമാവധി ഒരു ലക്ഷം രൂപ എന്ന  സ്റ്റാറ്റ്യൂട്ടറി റൂൾ കണക്കിലെടുത്താൽ എല്ലാ സാധാരണ നിക്ഷേപകർക്കും  ആശങ്കകൾ ഏറെയുണ്ടാക്കുന്ന ഒരു പേടിസ്വപ്നമായിരിക്കുകയാണ് ഇത്തരം നിയന്ത്രണങ്ങൾ.
  
നവംബർ മദ്ധ്യത്തിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നത് വലിയൊരു സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആണ്. സാധാരണക്കാർ തൊഴിലുകൾ നഷ്ടപ്പെടുന്നതിന്റെയും, വരുമാനം കുറയുന്നതിന്റെയും , നിത്യോപയോഗ വസ്തുക്കളുടെ ഉപഭോഗം കുറയ്‌ക്കേണ്ടിവരുന്നതിന്റെയും എല്ലാം ആയ സമ്മർദ്ദങ്ങൾക്ക് പുറമേ സംശയാസ്പദവും പൊളിയാൻ സാധ്യതയുള്ളതുമായ ബാങ്കുകളിൽ പെട്ടുകിടക്കുന്ന അവരുടെ  നിക്ഷേപങ്ങൾ മരവിപ്പിക്കുന്നതിന്റെ ദുരിതങ്ങൾ കൂടി അനുഭവിക്കേണ്ടിവരുന്നു .   കഴിഞ്ഞ മൺസൂൺ സമ്മേളനത്തിൽ സാമ്പത്തിക രംഗത്തെ തകർച്ചയുടെ  പ്രശ്നത്തെ അഭിസംബോധന ചെയ്യാൻ മോദി സർക്കാർ കൂട്ടാക്കിയില്ല.  2019 തെരഞ്ഞെടുപ്പിൽ അധികാരം തിരിച്ചു കിട്ടിയതിന്റെ അഹന്തയിൽ , ഒരു തരത്തിലുള്ള ചർച്ചയും സൂക്ഷപരിശോധനയും കൂടാതെയാണ് ജനാധിപത്യ വിരുദ്ധ നടപടികൾ ഒന്നിന് പുറകെ മറ്റൊന്നായി ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ പാർലമെന്റിനെ ഉപയോഗിച്ചത്.

ഹരിയാനയിലും മഹാരാഷ്ട്രയിലും നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഭരണകക്ഷിക്ക് വിഷയങ്ങൾ ആയത് കശ്മീരും , പാകിസ്ഥാനും,  ബ്രിട്ടീഷ്കാരോട്  മാപ്പിരന്ന്
സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ച  സവാർക്കർക്കു  ഭാരതരത്നം പദവി നൽകലും മാത്രം ആയിരുന്നു. ഹിന്ദു ദേശീയത അഥവാ ഹിന്ദുത്വത്തെക്കുറിച്ചു  സവാർക്കർ അവതരിപ്പിച്ച സിദ്ധാന്തം ഏതെല്ലാം വിധത്തിൽ വർഗ്ഗീയതയുടെ വിഷം രാജ്യത്തു വ്യാപിക്കാൻ ഇടവന്നുവെന്ന്  എല്ലാവര്ക്കും അറിയാം. ഇനി വരാൻ പോകുന്ന ജാർഖണ്ഡ് , ഡൽഹി തെരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കാനായിരിക്കും  മോദി - ഷാ സർക്കാർ പാർലമെന്റിനെ ശീതകാല സമ്മേളനത്തെ ഉപയോഗിക്കുക.  വർഗ്ഗീയത കുത്തിപ്പൊക്കാനുള്ള  ലാക്കോടെയുള്ള  പൗരത്വ നിയമ ഭേദഗതി ബില്ലും NRC യും രാജ്യത്ത് അടിച്ചേൽപ്പിക്കാൻ ആയിരിക്കും സർക്കാരിന്റെ നീക്കം. ജനങ്ങൾക്കിടയിൽ  വിഭാഗീയതയും വിദ്വേഷവും വളർത്തുക എന്ന അജൻഡ ഉൾക്കൊള്ളുന്ന NRC (ദേശീയ പൗരത്വ രെജിസ്ട്റി ) യെയും  - CAB (സിറ്റിസൺഷിപ് അമെൻഡ്മെന്റ് ബിൽ ) നേയും ഇന്ത്യയിലെ ജനങ്ങൾ തള്ളിക്കളയുകയും,  സാധാരണ ജനത ഇന്ന് ദിവസംതോറും നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രശ്നങ്ങൾക്ക്  സർക്കാരിനെക്കൊണ്ട് ഉത്തരം പറയിക്കുകയും വേണം  
ML Update Vol. 22, No. 43 (22-28 Oct 2019)
Address: CPI(ML) Central Office
Charu Bhawan
U-90 Shakarpur
Delhi – 110092

Thursday 24 October 2019

ML UPDATE VOL. 22, NO. 43 (22-28 OCT 2019) /
CHRONIC HUNGER AND COLLAPSING
BANKS: INDIA REELS UNDER MODI-MADE
DISASTER
EDITORIAL

THE deepening crisis of the Indian economy and the absolute collapse of governance are now an undeniable everyday reality. Examples abound on every front, evidences mount in every sphere. Economic crisis is no longer a subject of academic debates that the government can deny with the help of statistical jugglery. From IMF to RBI, every international or Indian institution is daily pointing to India’s declining overall growth rate. But the most damning blow has been India’s continuing fall in the Global Hunger Index ranking. In 2000, at the turn of the millennium, India was ranked 83 out of 113 countries. Two decades later, GHI 2019 has put India at 102 among 117 countries. All our neighbouring countries, China (25), Sri Lanka (66), Myanmar (69), Nepal (73), Bangladesh (88) and Pakistan (94) are now way ahead of India.

What is most worrying is the alarmingly high level of wasting among children under five. At 20.8% India’s child wasting rate (low weight for height) is the highest in the Global Hunger report of 2019. India’s child stunting rate (height for age), 37.9 percent, is also very high. The report says that in India, only 9.6 percent (hardly one out of ten) of all children between 6 and 23 months of age are fed a minimum acceptable diet. It is now very clear that hunger in India is massive and well-entrenched and yet the government not only does not do anything about it, it desperately seeks to stop any public attempt to raise the problem. Activists exposing and documenting starvation deaths in Jharkhand face police repression. Journalists exposing the midday meal scam in UP – videos showing children getting just salt and roti, or rice and turmeric water, for their midday meal in schools – are booked in false cases by a wrathful government.

It must be understood that chronic hunger is not confined to just a few backward pockets in remote interiors of rural India. It is just an alarming expression of a much wider and deeper malady of declining mass consumption. The severe economic slowdown now being reported from most industries and sectors talks about dropping sales, the other side of the coin is shrinking consumption. And when that happens in the sphere of daily necessities including food, we enter the realm of chronic hunger and near-famine conditions. And when a government refuses to address this basic problem of declining purchasing power and shrinking mass consumption and instead diverts all resources to the corporate biggies and the super rich, it actually pursues not just a failed economic strategy but inflicts a disaster on the country. It wages an economic war on the people.

The banking sector is fast emerging as another crucial theatre of this war on the people. After coming to power in 2014, one of Narendra Modi’s key talking points was Jan Dhan Yojana or the promotion of mass banking. We were told that the nationalisation of banks had failed to take banks to the people, the banks in India had remained a largely middle class preserve and the poor had hardly any access to banking. Over the next few months and years we were treated to stories of a spectacular proliferation of bank accounts in India. This of course did not mean provision of cheap credit for India’s crisis-ridden farmers, small traders or artisans and small producers. We realised the actual meaning of this ‘banking revolution’ when Narendra Modi announced a sudden ban on big notes and forced the people to deposit all their big notes in banks. In other words, almost the entire amount of money held as cash by the people was overnight sucked into the banking network.

The banks thus overcame their liquidity crisis, but the real crisis emanating from the massive amounts of unpaid corporate loans continued to haunt the banks. And now we are experiencing the next episode of the banking crisis – so-called weak banks are being merged with apparently stronger banks even as withdrawal of money by depositors is being restricted by diverse means. In the case of the Punjab and Maharashtra Cooperative Bank, the RBI has put a severe restriction on withdrawals – only a maximum amount of 40,000 can be withdrawn over a period of six months and only Rs 10,000 in a single withdrawal. Founded in 1984, the PMC is among the country’s top 5 urban cooperative banks with a network of 137 branches spread over 7 states. By freezing the hard-earned money of depositors, the RBI has put them in enormous distress. The statutory rule of only 100,000 rupees of a depositor’s money being insured in the event of a bank collapse has suddenly begun to look like an ominous impending threat to all ordinary depositors.

The winter session of Parliament begins in the middle of November against this backdrop of an alarming economic crisis with the common people reeling under mounting job loss, declining income, shrinking consumption and now frozen deposits in vulnerable dubious banks. The Modi government did not at all address the burning economic agenda in the monsoon session of Parliament. Buoyed by its return to power at the 2019 elections, it used its majority only to bulldoze Parliament with one undemocratic step after another without any debate or scrutiny. In the Haryana and Maharashtra elections the ruling party only talked about Kashmir and Pakistan and its notorious proposal to award India’s highest civilian award Bharat Ratna to Savarkar who betrayed the freedom movement by pleading for mercy from the British rulers and injected the communal venom with his thesis of Hindutva or Hindu nationalism. Now with Jharkhand and Delhi elections in the offing, the Modi-Shah government is bent upon using the winter session to rush the communal Citizenship Amendment Bill and inflict the devious NRC design on the country. The people of India must foil this ploy, reject the divisive NRC-CAB agenda and force the government to answer the pressing everyday economic worries of common Indians.
ML Update Vol. 22, No. 43 (22-28 Oct 2019)
Address: CPI(ML) Central Office
Charu Bhawan
U-90 Shakarpur
Delhi – 110092

Thursday 17 October 2019

പശ്ചിമബംഗാളിലെ ഇടതുപക്ഷ അണികളോടും പുരോഗമന ജനാധിപത്യ പ്രേമികളോടും സി.പി.ഐ. (എം.എൽ.) ലിബറേഷന്റെ ഉള്ളുതുറന്ന ആഹ്വാനം
(2019 ജൂലൈ 29, 30 തീയതികളിൽ കൊൽകൊത്തയിൽ സംഘടിപ്പിച്ച ബഹുജന കൺവെൻഷനിൽ സി.പി.ഐ. (എം.എൽ.) ലിബറേഷൻ ജനറൽ സെക്രട്ടറി സ : ദീപങ്കർ ഭട്ടാചാര്യ നടത്തിയ അഭിസംബോധന)
രിക്കൽക്കൂടി മോദി സർക്കാർ അധികാരത്തിലെത്തിയിരിക്കുന്നു. ഇതുവരെ ഗവണ്മെന്റ് മൂടിവെച്ചിരുന്ന കുറേ യാഥാർത്ഥ്യങ്ങൾ അംഗീകരിച്ചുകൊണ്ടാണിതെന്നത് ഒരു പ്രത്യേകതയാണ്. രാജ്യത്തിന്റെ ജിഡിപി എത്രമാത്രം താഴോട്ടുപോയെന്നതുകൂടാതെ അഞ്ച് ദശാബ്ദങ്ങൾക്കുള്ളിൽ തൊഴിലില്ലായ്മ എത്രമാത്രം വർദ്ധിച്ചുവരുന്നുവെന്നതുമാണ് അതിൽ ഏറെ മുഖ്യമായിട്ടുള്ളത്. ബാൽക്കോട്ട് പട്ടാളനടപടിയെത്തുടർന്ന് ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ തകർക്കപ്പെട്ട ബഡ്ഗാം കൊലപാതകത്തിൽ ഇന്ത്യൻ വ്യോമസേനയിലെ ആറ് ഓഫീസർമാരും ഒരു സാധാരണപൌരനും വെടിയേറ്റുവീണത് യഥാർത്ഥത്തിൽ ഇന്ത്യൻ വ്യോമസേനയുടെ മിസൈലുകൾ കൊണ്ടാണ് എന്നതും നാമറിഞ്ഞു.
അധികാരത്തിലേറി ദിവസങ്ങൾ കഴിയും മുമ്പേ മോദി സർക്കാർ പുതിയ ഭരണപരിഷ്കാരങ്ങൾ ആവിഷ്കരിക്കാൻ തുടങ്ങി. നീതി ആയോഗിന്റെ ശുപാർശയുടെ ബലത്തിൽ അൻപത് പൊതുമേഖലാസ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുകയോ അല്ലെങ്കിൽ സ്വകാര്യവ്യക്തികൾക്ക് കൈമാറ്റം ചെയ്യുകയോ വേണമെന്നതാണ് അതിലൊന്ന്. കൂടാതെ തൊഴിലാളികളുടെ നിലവിലുള്ള അവകാശങ്ങളിൽ വെള്ളം ചേർത്തുകൊണ്ട് തൊഴിൽ നിയമങ്ങൾ തിരുത്തി എഴുതുക എന്നതാണ് മറ്റൊന്ന്. അദാനി-അംബാനി കോർപറേറ്റുകൾക്ക് ഇന്ത്യൻ റെയിൽവെ കൈമാറ്റം ചെയ്യുന്നു. ഹിന്ദി മാതൃഭാഷയല്ലാത്ത സംസ്ഥാനങ്ങൾ ആ ഭാഷ നിർബന്ധമായും പഠിപ്പിക്കണമെന്ന രീതിയിൽ വിദ്യാഭ്യാസനിയമങ്ങൾ മാറ്റിമറിക്കുന്നതും അതിലൊന്നാണ്. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന പേരിൽ, ഗവണ്മെന്റ്, തെരഞ്ഞെടുപ്പ് സമ്പ്രദായത്തെ മാറ്റിക്കൊണ്ട് ജനാധിപത്യത്തെയും ഫെഡറൽ സമ്പ്രദായത്തെയും അട്ടിമറിച്ചുകൊണ്ട് എല്ലാ തലങ്ങളിലും ഏകകാലിക തിരഞ്ഞെടുപ്പ് സമ്പ്രദായത്തെ അടിച്ചേൽപിക്കുന്നു.
ഈ രാഷ്ട്രീയസാഹചര്യത്തിൽ നമ്മൾ ഇടതുപക്ഷകക്ഷികളും അവരോടൊപ്പം കൂട്ടുചേരാൻ താൽപര്യമുള്ള എല്ലാ ജനാധിപത്യശക്തികളെയും കൂട്ടി നഗരങ്ങളിലും ഗ്രാമങ്ങളിലും തെരുവുകളിലും ശക്തമായ പ്രതിഷേധങ്ങൾ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരിക്കൽക്കൂടി നാം ഓർക്കുക; ഒരു കാരണവശാലും നാം നമ്മുടെ ജനാധിപത്യത്തെയോ ഫെഡറൽ സമ്പ്രദായത്തെയോ, ജീവനും ജീവിതവും സംരക്ഷിക്കാനുള്ള അവകാശത്തെയോ എന്തു നഷ്ടപ്പെടുത്തിയാലും മോഡി സർക്കാറിന്റെ മുമ്പിലോ മറ്റേതെങ്കിലും സർക്കാറിന്റെ മുമ്പിലോ അടിയറവ് വയ്ക്കാൻ പാടില്ല.
വർത്തമാനകാലത്ത് പശ്ചിമബംഗാൾ നേരിടുന്ന ഒരു ചോദ്യമുണ്ട്. അതായത് ഇവിടത്തെ വഷളായ സമൂഹ്യസാംസ്കാരിക സ്ഥിതിയോടൊപ്പം തന്നെ രാഷ്ട്രീയ അനിശ്ചിതത്വും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ ബി.ജെ.പി., സംസ്ഥാനത്തെ ജനാധിപത്യസംവിധാനത്തെ പുനരുജ്ജീവിപ്പിക്കുകയാണെന്ന വ്യാജേന ഇവിടത്തെ ജനങ്ങളുടെ ഐക്യവും സമാധാനവും തകർക്കാൻവേണ്ടി പ്രവാചകരും രക്ഷകരുമായി അവതരിക്കുന്നതും കാണാം.

ചൈതന്യയുടെയും ലലാൻ ഫക്കീറിന്റെയും ബംഗാൾ, റാം മോഹന്റെയും വിദ്യാസാഗറിന്റെയും ബംഗാൾ, രവീന്ദ്രനാഥിന്റെയും നസ്റുൾദീന്റെയും ബംഗാൾ, അതിലുപരി ഇന്ത്യൻ രാഷ്ട്രീയത്തിലെ കരുത്തനായിരുന്ന സുഭാഷ് ചന്ദ്രബോസിന്റെ ബംഗാൾ. എന്നാൽ ആ ബംഗാൾ വർത്തമാനകാലത്ത് അതിന്റെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക സുസ്ഥിരതയ്ക്കെതിരെ ക്രൂരമായ തിരിച്ചടികളും ആക്രമണങ്ങളും നേരിടുകയാണ്.
ബംഗാളികൾ ആദരിക്കുന്ന വിദ്യാസാഗറിന്റെ പ്രതിമ തകർത്തുകൊണ്ടുള്ള അമിത് ഷായുടെ അനുയായികളുടെ ലക്കുകെട്ട തിരഞ്ഞെടുപ്പ് പ്രകടനത്തിലൂടെ തന്നെ അത് നാം കണ്ടു. ആൾക്കൂട്ടത്തിന്റെയും അതിനെ നയിക്കുന്ന നേതാവിന്റെയും ലക്ഷ്യം എന്താണെന്നു നാം മനസ്സിലാക്കിക്കഴിഞ്ഞു. തിരഞ്ഞെടുപ്പിനുശേഷവും ഇപ്പറഞ്ഞ രാഷ്ട്രീയവർഗീയവാദികളുടെ ഉന്മത്തമായ താണ്ഡവം ഓരോ ദിവസവും വർദ്ധിച്ചുവരുന്നതായി നമുക്ക് കാണാം. അതേസമയം അസമിലെയും ത്രിപുരയിലെയും നിഷ്കളങ്കരായ ജനങ്ങൾ ഇത്തരത്തിലുള്ള അഴിഞ്ഞാട്ടങ്ങൾക്ക് ഇരകളായിക്കൊണ്ടിരിക്കുകയുമാണ്. NRCയുടെ പേരിലും പൌരത്വബിൽ ഭേദഗതിയുടെ പേരിലും ലക്ഷക്കണക്കായ ജനങ്ങൾ തങ്ങളുടെ പൌരത്വം നഷ്ടപ്പെടുമെന്ന ഭീതിയിൽ കഴിയുകയാണ്. ഈ വർഷത്തെ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയും അമിത് ഷായും ഇതേ ഉല്പന്നങ്ങൾ തന്നെയാണ് പശ്ചിമബംഗാളിൽ കൊണ്ടുനടന്നത്. എന്നിട്ടും പശ്ചിമബംഗാളിൽ ബി.ജെ.പി.യ്ക്ക് രണ്ടാം സ്ഥാനത്ത് എത്തിച്ചേരാനേ കഴിഞ്ഞുള്ളൂ എന്നുള്ള യാഥാർത്ഥ്യം നാം അംഗീകരിക്കേണ്ടി വരും.
ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 24% വോട്ട് കൂടുതൽ ലഭിച്ചു. അതേ സമയം 23% വോട്ടുകൾ ഇടതുകക്ഷികൾക്ക് നഷ്ടപ്പെടുകയും ചെയ്തു. എന്നാൽ ഈ നഷ്ടപ്പെട്ട വോട്ടുകൾ മുഴുവൻ പോയത് ബിജെപിയുടെ കൈകളിലേക്കായിരുന്നു. നമ്മെ സംബന്ധിച്ചിടത്തോളം ലജ്ജാകരമായ ഒന്നാണിത്. എണ്ണമറ്റ രക്തസാക്ഷികളുടെ ജീവത്യാഗത്താലും ലക്ഷക്കണക്കിനാളുകളുടെ തളരാത്ത പ്രവർത്തനത്താലും സമരങ്ങളാലും സൃഷ്ടിക്കപ്പെട്ട ഇടത് ബഹുജന അടിത്തറയെ ഇന്ന് ഏറ്റവും വലിയ വലതുപക്ഷവിഭാഗവും ജനാധിപത്യവിരുദ്ധശക്തികളും ചേർന്ന് പിടിച്ചെടുത്തിരിക്കുന്നു.

സിദ്ധാർത്ഥ ശങ്കർ റായിയുടെ പോലീസിന് ഇടതുപക്ഷമുന്നേറ്റത്തെ അടിച്ചമർത്താൻ കഴിഞ്ഞില്ല. ഇടതുപക്ഷം തൃണമൂൽ കോൺഗ്രസിന്റെ തെറ്റായ ഭരണഭീഷണിയ്ക്കെതിരെ തെരുവിൽ അണിനിരക്കുകയും തങ്ങളുടെ പ്രതിഷേധ ശബ്ദം ഉയർത്തുകയും ചെയ്തു. എന്നാൽ ഇന്ന് ഇതേ ഇടതുപക്ഷത്തിലെ നല്ലൊരു വിഭാഗം ബിജെപിയുടെ വിഷലിപ്തമായ പ്രചാരണങ്ങളിൽ കുരുങ്ങി വർഗീയവികാരങ്ങൾക്ക് അടിമകളായിരിക്കുന്നു.
പശ്ചിമബംഗാളിലോ ഇന്ത്യയിൽ തന്നെയോ ഇതുവരെ ഇത്രമാത്രം ഭീകരവും വഴി തെറ്റിയതുമായ ഒരു രാഷ്ട്രീയപ്രതിസന്ധിയെ ഇന്ത്യൻ ജനത അഭിമുഖീകരിച്ചിട്ടില്ല. ചില ഇടതുപക്ഷ ശകതികൾ ഇങ്ങനെയാണ് പറയുന്നത്: “ബിജെപിക്കെതിരെയുള്ള സമരം പിന്നീടാവാം. ബിജെപിയെ ഉപയോഗിച്ച് തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്തുകയാണ് ഇപ്പോൾ ചെയ്യേണ്ടത്. ഒരു മുള്ളുകൊണ്ട് മറ്റൊരു മുള്ള് എടുക്കുന്ന രീതിയിൽ.” ശരിക്കും ബുദ്ധി ഉപയോഗിച്ച് തുറന്ന മനസ്സോടുകൂടി നോക്കുകയാണെങ്കിൽ ഒരു മുള്ളുകൊണ്ട് മറ്റൊരു മുള്ളിനെ എടുക്കുന്നത് ബിജെപിയാണെന്ന് നമ്മൾ സമ്മതിക്കേണ്ടിവരും.
കുറ്റവാളികളുടെയും ചതിയന്മാരുടെയും അറിയപ്പെടുന്ന അഴിമതിക്കാരുടെയും ഒരാൾക്കൂട്ടം തന്നെയാണ് ബിജെപി. അവരിൽ അധികം പേരും ഇന്നലെവരെ തൃണമൂൽ കോൺഗ്രസിൽ ബന്ദികളായിരുന്നു. ഗതികെട്ട വഴി ഉപയോഗിച്ച് അധികാരം പിടിച്ചെടുക്കുകയാണ് ഇവരുടെ മാതൃക. അതായത് കൂറുമാറ്റം, ബലം പ്രയോഗിച്ച് പാർട്ടി ഓഫീസുകളെയും വിദ്യാർത്ഥികളെയും തൊഴിലാളി യൂനിയനുകളെയും പിടിച്ചെടുക്കൽ. ഈ രീതിയിലൂടെ ജനാധിപത്യ പുനഃസ്ഥാപനത്തിന് എന്തെങ്കിലം വഴിയുണ്ടോ?
ഇത്തരത്തിലുള്ള പ്രവണതകളിലൂടെ ഒരിക്കലും ആർക്കുംതന്നെ പശ്ചിമബംഗാളിലെ ഇടതുപക്ഷ ബോധത്തെയും വികാരത്തെയും കീഴടക്കാൻ കഴിയില്ല. പ്രതിസന്ധികളെ അവഗണിച്ചുകൊണ്ട് ഒരിക്കലും വലതുപക്ഷത്തിന് മുന്നേറാൻ കഴിയില്ല. രാഷ്ട്രീയ സുഹൃത്തുക്കൾ പറയുന്നു മുള്ളുകൊണ്ട് മറ്റൊരു മുള്ളിനെ എടുക്കാൻ. എന്നാൽ ഞങ്ങൾ നിങ്ങളോട് പറയുന്നത് ഇതാണ്. നിങ്ങൾക്ക് നിങ്ങളെത്തന്നെ ചതിക്കാൻ കഴിയുമോ? ഒരു മുള്ളുകൊണ്ട് മറ്റൊരു മുള്ളിനെ എടുക്കാൻ പറയുന്നവർക്ക് തന്നെ ഇത് ബാധകമാകില്ലേ? ഈ പ്രവണത ഒരിക്കലും ഒരു രാഷ്ട്രീയ അടവായി അംഗീകരിക്കാൻ കഴിയില്ല. തീർച്ചയായും അത് ഒരു രാഷ്ട്രീയ ആത്മഹത്യ തന്നെയാണ്. ഒരിക്കൽ രാജ്യത്തെ മുഴുവൻ ഇടതുജനാധിപത്യ ശക്തികൾക്കും ഊർജം പകർന്നിരുന്ന പശ്ചിമബംഗാൾ ഇന്ന് മുന്നറിയിപ്പ് നൽകുന്നത് രാഷ്ട്രീയ ആത്മഹത്യകളുടെ അപകടകരമായ സൂചനയെക്കുറിച്ചാണ്.
കടക്കെണിയിൽ നിന്ന് രക്ഷ നേടാൻ കർഷകർ ആത്മഹത്യയെ ആശ്രയിക്കരുത്. ഞങ്ങൾ, ഇടതുപക്ഷക്കാർ നിങ്ങളോട് പറയുന്നു. വരിക, ഞങ്ങളോടൊത്തു ചേരുക. ഫാക്റ്ററികൾ അടച്ചുപൂട്ടിയതിനാൽ തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികൾ, തൊഴിൽരഹിതരായ യുവാക്കൾ, അതിക്രമങ്ങൾ നേരിടുന്ന വനിതകൾ തുടങ്ങിയവരോട് ഞങ്ങൾ പറയുന്നു. ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്. ഇടതുപക്ഷത്തോടും ഈ സന്ദേശം ഉൾക്കൊള്ളാനും നടപ്പിലാക്കാനും ഞങ്ങൾ ആവശ്യപ്പെടുന്നു. ഇടതുപക്ഷം അതിന്റെ തത്വങ്ങളെ ദുർബലമാക്കാതെ സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കുക. ഇടതുപക്ഷം പിടിവാശിയോടുകൂടി ഏറ്റവും അവസാനം വരെ പോരാടുന്നു. അവസാനം വരെ പോരാടുന്നവരാണ് വിജയം കരസ്ഥമാക്കുന്നതെന്ന് ചരിത്രം നമ്മോട് പറയുന്നു.
ഇത്തവണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, ഇടതുപക്ഷസുഹൃത്തുക്കളോട് ഞങ്ങൾക്ക് അഭ്യർത്ഥിക്കാനുള്ളത് ഇതാണ്. നിങ്ങളുടെ അബദ്ധങ്ങൾ മനസ്സിലാക്കുക, തിരുത്തുക. കൂടാതെ ഈ അപകടത്തിനെതിരായി ഉറച്ചുനിലകൊള്ളുന്ന ഇടതുപക്ഷ സഖാക്കളോട് ഞങ്ങൾ പറയുന്നു. സഖാക്കളെ കൂടുതൽ കരുത്തോടെ പാർട്ടി പതാക ഉയർത്തിപ്പിടിക്കുക.
സിപിഐ (എംഎൽ) ഇടതുധാര പശ്ചിമബംഗാളിലെ മണ്ണിൽ സമരമാരംഭിച്ചുകഴിഞ്ഞു. ധാരാളം പോരാട്ടങ്ങളും വളരെയധികം തിരിച്ചടികളും സമരകാലത്ത് നേരിട്ടു. ഇക്കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിനിടയിൽ നാം നമ്മുടെ പാർട്ടിയുടെ അമ്പതാം വാർഷികത്തിലേക്ക് പ്രവേശിച്ചു. പാർട്ടിയുടെ സ്ഥാപകജനറൽ സെക്രട്ടറി സ. ചാരു മജുംദാറിന്റെ നൂറാം ജന്മവാർഷികം കൂടിയാണിത്.
സിദ്ധാർത്ഥ ശങ്കർ റോയിയുടെ മർദനവാഴ്ച അതിന്റെ പരമകാഷ്ഠയിൽ എത്തിയ കാലത്ത് സ. ചാരു മജുംദാർ തന്റെ അവസാനലേഖനത്തിൽ സിപിഐ(എംഎൽ) പ്രവർത്തകരോട് ഒരു വിശാല ഇടതുജനാധിപത്യ ഐക്യത്തിന് രൂപം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ടു. ജനങ്ങളുടെ താൽപര്യമാണ് കമ്യൂണിസ്റ്റ് പാർടിയുടെ അത്യുൽകൃഷ്ടമായ താൽപര്യം എന്ന് അദ്ദേഹം നമ്മെ ഓർമപ്പെടുത്തുകയും ജനങ്ങളുമായി ഐക്യപ്പെട്ടുക്കൊണ്ട് തിരിച്ചടികളെ മറി കടക്കാനും കൂരിരുട്ടിലും വെളിച്ചം കണ്ടെത്താൻ നമ്മെ പ്രചോദിപ്പിക്കുകയും ചെയ്തു.
ഇന്ന്, അമ്പത് വർഷങ്ങൾക്കുശേഷം, ഈ നിർണായകഘട്ടത്തിൽ ഇടതുപക്ഷം തങ്ങളെ തന്നെ കണ്ടെത്തേണ്ടിയിരിക്കുന്നു. മുള്ള് കൊണ്ട് മുള്ളെടുക്കണമെന്ന അബദ്ധത്തിൽ ചാടിക്കുന്നതും കൌശലം നിറഞ്ഞതുമായ ആശയത്തെ തള്ളിക്കളഞ്ഞുകൊണ്ട് കീഴടങ്ങലിന്റെയും ആത്മഹത്യയുടെയും മാർഗങ്ങൾ നാം വലിച്ചെറിയുകയും, ഒരിക്കൽക്കൂടി ഇടതുപക്ഷ ബദലിനെ ശക്തിപ്പെടുത്തുകയും വേണം. അതിനായി കഴിഞ്ഞകാല പാളിച്ചകളിൽ നിന്ന് പാഠം ഉൾക്കൊള്ളാനുള്ള ധൈര്യം ആർജിച്ചുകൊണ്ട് നിശ്ചയദാർഢ്യത്തോടുകൂടി ഇന്നത്തെ വെല്ലുവിളികളെ നേരിടാനും നമുക്ക് കഴിയണം. അതുകൊണ്ട് എല്ലാ ഇടതുകക്ഷികളോടും ജനാധിപത്യ വിശ്വാസികളോടും ഞങ്ങൾക്ക് പറയാനുള്ളത് ഇതാണ്, ബിജെപി എന്ന വിഷവൃക്ഷത്തെ ബംഗാളിന്റെ മണ്ണിൽ വേരുപിടിക്കാനോ വളരാനോ അനുവദിക്കരുത്.
പുരോഗമനപരവും യുക്തിഭദ്രവുമായ ചിന്തകളുടെ വേരോട്ടവും  വികാസാവും  ശക്തമായിരുന്ന മണ്ണാണ് പശ്ചിമബംഗാൾ. ഇവിടത്തെ കാലാവസ്ഥയേയും ജലത്തേയും മലിനമാക്കാൻ ഒരിക്കലും ആരെയും അനുവദിച്ചുകൂടാ. “മാനവികതയാണ് എല്ലാറ്റിനും മുകളിലുള്ളത്.” പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രസിദ്ധ ബംഗാൾ കവി ചന്ദ്രദാസന്റെ ഉദ്ധരണിയാണിത്. ഈ വാചകം അന്നും ഇന്നും ബംഗാളുകാരുടെ ഹൃദയത്തിലൂടെ നൂറ്റാണ്ടുകളായി മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. അത്തരത്തിലുള്ള മാനവികതയുടെ നാടായ പശ്ചിമബംഗാളിനെ കൊള്ള, ജാതിവ്യത്യാസം, വിദ്വേഷം, അഭയാർത്ഥികളെ കണ്ടെത്താനുള്ള ഗുണ്ടാപണി തുടങ്ങിയവയുടേതാക്കാൻ അനുവദിച്ചുകൂടാ.
മുഴുവൻ രാജ്യത്തെ ജനാധിപത്യം ഇന്ന് ബിജെപിയുടെ കൈകളിൽ പെട്ട് അപകടത്തിലായിരിക്കുകയാണ്. ഭരണഘടനയും നിയമവാഴ്ചയും അപകടത്തിൽ പെട്ടിരിക്കുന്നു. സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ടിരുന്നപ്പോൾ ഈ ശക്തികൾ ബ്രിട്ടീഷ് ഭരണാധികാരികളോട് ചേർന്നുനിന്നുകൊണ്ട് വർഗീയവിദ്വേഷം പരത്തുകയായിരുന്നു. സ്ത്രീകൾ, ദളിതുകൾ, ആദിവാസികൾ മുതലായവരുടെ കഠിനപ്രയത്നത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും പഴയ കാലത്തേക്ക് തിരിച്ചുകൊണ്ടുപോകാനാണ് ഈ ശക്തികൾ ശ്രമിക്കുന്നത്. പശ്ചിമബംഗാളിലെ അടിമത്തം അനുഭവിക്കുന്നവരും മർദ്ദിതരുമായ ജനങ്ങളുടെ, പുരോഗതിക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള അഭിലാഷങ്ങളെ മുതലെടുത്തുകൊണ്ട് കോർപറേറ്റ് ഏജന്റുകളും വൻകിടവ്യാപാരികളും ചേർന്ന് ഭരണം പിടിച്ചെടുക്കാൻ ശ്രമിക്കുന്നു. സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ കോട്ടയും , വിജ്ഞാനത്തിന്റെയും ശാസ്ത്രത്തിന്റെയും കലയുടെയും സാഹിത്യത്തിന്റെയും സംവാദത്തിന്റെയും യുക്തിബോധത്തിന്റെയും സ്വതന്ത്രചിന്തയുടെയുമെല്ലാം ഹൃദയവും ആത്മാവുമായ പശ്ചിമബംഗാളിലെ മണ്ണിൽ ആർ എസ് എസ്-ബിജെപി-ബജ്റംഗ് ദൾ സേനകൾ ചുവടുറപ്പിച്ചിരിക്കുന്നു. ഈ ദുഷ്ടശക്തികൾക്ക് അപകടകരമായ ഒരവസ്ഥയല്ലാതെ എന്താണ് പശ്ചിമബംഗാളിൽ സൃഷ്ടിക്കാൻ കഴിയുക?
തൃണമൂലിന്റെ ദുർഭരണവും മമതാ ബാനർജിയുടെ സ്വേച്ഛാധിപത്യവുമാണ് ബിജെപിക്ക് എളുപ്പം പശ്ചിമബംഗാളിൽ പ്രവേശിക്കുന്നതിനുള്ള വഴി ഒരുക്കിയത്. ഉണരുകയും, വളർന്നുകൊണ്ടിരിക്കുന്ന ബിജെപി ഭീഷണിയേയും തൃണമൂലിന്റെ ദുർഭരണത്തേയും ചെറുക്കുന്നതിനുള്ള സാമൂഹിക സാംസ്കാരികമതിലിനെ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നുള്ളതാണ് മുഴുവൻ ഇടതുപക്ഷത്തിന്റെയും ഇന്നത്തെ കടമ. അതുപോലെത്തന്നെ പശ്ചിമബംഗാളിലെ ജനങ്ങൾക്കുമുമ്പിൽ ഒരിക്കൽക്കൂടി ഇടതുപക്ഷ ബദലിന്റെ സാന്നിദ്ധ്യം അവതരിപ്പിക്കുക. വരിക, ഈ ലക്ഷ്യം നേടാൻ ഉണർന്നെഴുന്നേൽക്കുക. കവി സുകാന്ത് വിളംബരം ചെയ്ത മറക്കാൻ പാടില്ലാത്ത വാക്കുകൾ മുഴുവൻ രാജ്യത്തിനും കാട്ടിക്കൊടുക്കുക: “ഒരിക്കലും ബംഗാൾ ആർക്കും കീഴടങ്ങാനുള്ളതല്ല.”

Monday 14 October 2019


പുസ്തകത്തിന്
സ: ദീപങ്കർ ഭട്ടാചാര്യ എഴുതിയ അവതാരിക


ർമ്മനിയിൽ ഹിറ്റ്ലർ അഴിച്ചുവിട്ട ദുരിതങ്ങളെയും രക്തച്ചൊരിച്ചിലിനെയും കുറിച്ച് നമുക്കെല്ലാം അറിവുള്ളതാണ്. ഗ്യാസ് ചേമ്പറുകൾ ,നാസി  കോൺസെൻട്രേഷൻ ക്യാമ്പുകൾ, ജൂതന്മാർക്കെതിരായ വംശഹത്യയും ഭീകരമായ മനുഷ്യക്കുരുതിയും, കമ്മ്യൂണിസ്റുകാരെയും ഒപ്പംഎതിർപ്പിന്റെ എല്ലാ ശബ്ദങ്ങളെയും പടിപടിയായി ഇല്ലാതാക്കാനുള്ള പദ്ധതികൾ, ഇവയെല്ലാം  മനംപിരട്ടലുണ്ടാക്കുന്ന അധ്യായങ്ങളായി ലോകത്തിന്റെ ചരിത്രത്തിൽ നിലനിൽക്കുന്നു. നാസിസം/ ഫാസിസം എന്ന രാഷ്ട്രീയവും സാമൂഹ്യവുമായ ദുരന്തത്തിൽ കലാശിച്ച പ്രക്രിയയുടെ സൂത്രധാരൻ ആയ ഹിറ്റ്ലറിന്റെ വളർച്ചയുടെയും ഉയർച്ചയുടെയും നാഴികക്കല്ലുകൾ രൂപം കൊണ്ടത് കൃത്യമായും എങ്ങിനെ ആയിരുന്നുവെന്നത്
സി പി ഐ (എം എൽ ) കേന്ദ്ര പ്രസിദ്ധീകരണമായ ലിബറേഷൻറെ മുതിർന്ന ഒരു എഡിറ്റർ ആയ അരിൻഡം സെൻ രചിച്ച ഈ പുസ്തകം നമുക്ക് കാട്ടിത്തരുന്നു. ഈ ഗ്രന്ഥം ഇംഗ്ലീഷിൽ ആദ്യം പ്രസിദ്ധീകൃതമായത്  2018 മാർച്ചിൽ ആയിരുന്നു. പിന്നീട് ഒരു ഹിന്ദി പതിപ്പ് ഉണ്ടായി. ഇപ്പോൾ ഇത് മലയാളം വായനക്കാർക്ക് ലഭ്യമാക്കുന്നതിൽ ഞങ്ങൾക്ക് അതിയായ ചാരിതാർഥ്യമുണ്ട്.

ചരിത്രത്തിൽനിന്ന് നാം വേണ്ടപോലെ പഠിച്ചില്ലെങ്കിൽ ചരിത്രത്തിന്റെ ദുരിതങ്ങൾ നമുക്ക്   രണ്ടാമതും  അനുഭവിക്കേണ്ടിവരും എന്ന് സാധാരണ പറയാറുണ്ട്. രണ്ടാം ലോകയുദ്ധത്തിന് ഹിറ്റ്ലറുടെ ജര്മനിക്കും സഖ്യശക്തികൾക്കും നേരെ ലോകം ചരിത്രപരമായ വിജയം കണ്ടു ദശാബ്ദങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഫാസിസം എന്നെന്നേക്കുമായി കുഴിച്ചുമൂടപ്പെട്ടു എന്നായിരുന്നു അന്നത്തെ ലോകത്തിൽ പൊതുവെ ഉണ്ടായ ധാരണ. എന്നാൽ, മൂലധനം ലോകവ്യാപകമായ പ്രതിസന്ധിയുടെ മറ്റൊരു ഘട്ടത്തിലൂടെ കടന്നുപോവുന്ന ഈ സന്ദർഭത്തിൽ, ഡൊണാൾഡ് ട്രംപിനെപ്പോലെയോ, വ്ലാദിമിർ പുടിൻ,  എർദോഗാൻ, നരേന്ദ്ര മോഡി എന്നിവരെപ്പോലെയോ, ഏറ്റവുമൊടുവിലായി ബ്രസീലിൽ അധി കാരത്തിലെത്തിയ ജെയിർ ബോൾസൊനാരോവിനെപ്പോലെയോ  ഉള്ളവർ  പ്രതിനിധീകരിക്കുന്ന അധികാരിവർഗ്ഗത്തിന്റെ നേതൃത്വത്തിൽ ഫാസിസ്റ്റ് ശക്തികൾ  പുതിയ മുന്നേറ്റം  കൈവരിച്ചിട്ടുണ്ട്. ഇസ്ലാമോഫോബിയ, വിദേശികളോടുള്ള ഭ്രാന്തമായ വെറുപ്പ്, കുടിയേറ്റക്കാരെ പീഡിപ്പിക്കാനും അവർക്കെതിരെ വിദ് വേഷം വെച്ചുപുലർത്താനും  ഉള്ള പ്രവണത, വംശീയത, ഇവയെല്ലാമാണ് വലതുപക്ഷ ജനപ്രിയതയുടെ പേരിൽ ഇന്ന് അരങ്ങേറുന്ന ഫാസിസ്റ്റ് രാഷ്ട്രീയ കാലാവസ്ഥയുടെ സാർവത്രികമായ അംശങ്ങൾ .

ഇന്നത്തെ ആഗോളപരിതഃസ്ഥിതിയെ ശരിയായി മനസ്സിലാക്കുന്ന കാര്യത്തിൽ സവിശേഷ പ്രസക്തിയുള്ള ചില അംശങ്ങൾ ഹിറ്റ്ലറുടെ വളർച്ചയെ സംബന്ധിച്ച പഠനം നൽകുന്നുണ്ട്. നമ്മൾ ഇന്ന് ഇന്ത്യയിൽ അഭിമുഖീകരിക്കുന്നത് വെറും വലതുപക്ഷ സ്വേച്ഛാധികാരത്തിന്റെയോ, ജനപ്രിയ( പോപ്പുലിസ്റ്റ് ) രാഷ്ട്രീയത്തിന്റെയോ മറ്റൊരു മാതൃക അല്ലെന്നു തീർച്ചയാണ്. നേരെ മറിച്ചു, 1925ൽ തന്നെ മൗലികമായ രീതിയിൽ  മുസ്സോളിനിയിൽ നിന്നും  ഹിറ്റ്ലറിൽ നിന്നും ആവേശവും പ്രചോദനവും ഉൾക്കൊണ്ട് പ്രവർത്തനക്ഷമമായ ഒരു ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെയും സാമൂഹ്യ ചാലകത്വത്തിന്റെയും പരിമിതിയാണ് നമ്മൾ ഇന്ന് ഇന്ത്യയിൽ  കാണുന്നത്.ദീർഘകാലത്തേക്ക് ഈ ശക്തികളെ തടഞ്ഞു നിർത്തിയത്, കൊളോണിയൽ വിരുദ്ധ ഇന്ത്യൻ സ്വാതന്ത്ര്യസമരവും , ഹിറ്റ്ലറുടെ പരാജയവും, സ്വാതന്ത്ര്യാനന്തര ഘട്ടത്തിന്റെ ആദ്യ ദശകങ്ങൾ പൊതുവിൽ ജനങ്ങളിലുയർത്തിയ പ്രതീക്ഷകളും ആവേശവും എല്ലാം ഉണ്ടാക്കിയ സ്വാധീനമായിരുന്നു. ഇന്ന് അനുകൂലമായ ആഗോള രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ടപ്പോൾ രാഷ്ട്രീയ മണ്ഡലത്തിന്റെ കേന്ദ്രസ്ഥാനങ്ങളിൽ  എത്താനും ,മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം ഭരണകൂട അധികാരത്തിന്റെ സമസ്ത മേഖലകളും ഏതാണ്ട് കൈപ്പിടിയിൽ ഒതുക്കാനും അത് ഫാസിസ്റ്റ് ശക്തികളെ സഹായിച്ചിരിക്കുകയാണ്.

നൂറ്റാണ്ടുകൾ മാറിമറിയുമ്പോഴും,അധികാരത്തിലേക്കുള്ള ഹിറ്റ്ലറുടെ ഉയർച്ചയും ഭരണം പിടിച്ചെടുക്കലും സംബന്ധിച്ച കഥ ലോകത്തിൽ എല്ലായിടത്തും അസ്വാസ്ഥ്യം ജനിപ്പിക്കുന്നു. മോദി സർക്കാർ വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചുവന്ന ഇന്നത്തെ ഇന്ത്യൻ സന്ദർഭത്തിൽ ഈ പുസ്തകത്തിന്റെ മലയാളം പതിപ്പ് തീർച്ചയായും പ്രസക്തമാണ്. ഇന്ത്യയിലെ ഫാസിസ്റ്റ് വെല്ലുവിളികൾ കൂടുതൽ ഫലപ്രദമായി നേരിടാൻ സഹായകമാംവണ്ണം ജർമ്മനിയുടെ ചരിത്രാനുഭവങ്ങളെക്കുറിച്ച് സൂക്ഷ്മമായ വിവരവും ഉൾക്കാഴ്ചയും ആർജ്ജിക്കാൻ ഈ പുസ്തകം സഹായിക്കുമെന്ന് പ്രത്യാശിക്കുന്നു .


                                                                        ദീപങ്കർ ഭട്ടാചാര്യ
                                                                       ചാരൂ ഭവൻ, ന്യൂ ഡെൽഹി
                                                                       15 ജൂലൈ 2019
                                                                      

Thursday 10 October 2019


എഡിറ്റോറിയൽ, എം എൽ  അപ്ഡേറ്റ് ഒക്ടോബർ 8 -14 

ആൾക്കൂട്ടക്കൊലകൾക്കെതിരായ പ്രതിഷേധങ്ങളും രാജ്യദ്രോഹമാവുമ്പോൾ


പൂനെയിൽ ജോലിചെയ്തിരുന്ന ജാർഖണ്ഡ്കാരനായ തബറീസ് അൻസാരി എന്ന തൊഴിലാളി യുവാവ് നാട്ടിലെത്തി വിവാഹിതനായതിനു തൊട്ടു പിന്നാലെ യായിരുന്നു മോദി സർക്കാരിന്റെ രണ്ടാം വരവ്. ദാദ്രിയിലെ മുഹമ്മദ് അഖ്ലാഖ്, മേവാഡിലെ പെഹ്‌ലു ഖാൻ, രാംഗറിലെ അലിമുദ്ദിൻ അൻസാരി എന്നിവർ ആൾക്കൂട്ടങ്ങളുടെ കയ്യാൽ അറുംകൊല യ്ക്കിരയായതുപോലെ തബ്രീസും കൊലചെയ്യപ്പെട്ടു. തബ്രീസിനെ ഒരു ഇലക്ട്രിക്ക് പോസ്റ്റിൽ കെട്ടിയിട്ട ശേഷം അയാളോട് ' ജയ് ശ്രീ റാ' മും ' ജയ് ഹനുമാനും' വിളിക്കാൻ ആവശ്യപ്പെട്ടു ആൾക്കൂട്ടം അയാളെ മണിക്കൂറുകളോളം തെരുതെരെ മർദ്ദിച്ചവശനാക്കുന്നതിന്റെ വീഡിയോ എടുത്തു ലോകം മുഴുവൻ പ്രചരിപ്പിച്ചതും കുറ്റവാളികൾ തന്നെ ആയിരുന്നു. അടിയേറ്റ് മരണാസന്ന നിലയിൽ ആയ തബ്രീസിനെ മണിക്കൂറുകൾ കഴിഞ്ഞു ലോക്കൽ പോലീസ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അയാൾ മരിച്ചുകഴിഞ്ഞതായി ഡോക്ടർമാർ പ്രഖ്യാപിച്ചു

ആൾക്കൂട്ടക്കൊലപാതകം നടന്നതിന്റെ തെളിവുകൾ കുറ്റവാളികൾ തന്നെ വീഡിയോ എടുത്തു പ്രചരിപ്പിച്ചിട്ടുപോലും ജാർഖണ്ഡ് പോലീസ് സംഭവത്തിന്റെ പേരിൽ കേസെടുത്തപ്പോൾ കൊലക്കുറ്റത്തിന്റെ വകുപ്പുകൾ ചേർക്കാൻ ആദ്യം കൂട്ടാക്കിയിരുന്നില്ല, നരഹത്യ എന്ന കുറഞ്ഞ വകുപ്പ് ചേർത്ത് മുന്നോട്ടു നീകാനായിരുന്നു പോലീസ് ആദ്യം ശ്രമിച്ചത്. മെഡിക്കൽ റിപ്പോർട്ട് പ്രകാരം മരണകാരണം കാർഡിയാക് അറസ്റ്റ് ആണെന്നായിരുന്നു പോലീസിന്റെ ന്യായീകരണം. കൊല്ലപ്പെട്ട വ്യക്തിയുടെ ഭാര്യ ഷൈസ്ത പർവീൺ മരണം വരെ നിരാഹാരം ഇരിക്കാൻ തീരുമാനിക്കുകയും വമ്പിച്ച പ്രതിഷേധം ഉയർന്നുവരികയും ചെയ്തപ്പോൾ മാത്രമാണ് കൊലപാതകം എന്ന വകുപ്പ് ഈ കേസിൽ പോലീസ് ഉൾപ്പെടുത്തിയത്. സമാനമായ മറ്റു നിരവധി കേസുകളിൽ കുറ്റവാളികളെ രക്ഷപ്പെടാൻ ഭരണകൂടം ഒത്താശ ചെയ്ത സാഹചര്യത്തിൽ, തബ്രീസ് കേസിൽ നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടങ്ങിയിട്ടേയുള്ളൂ.

മോബ് ലിഞ്ചിങിന് ഇരകൾ ആവുന്നവരുടെ പക്ഷത്തുനിന്ന് നീതിക്കു വേണ്ടിയുള്ള സമരം നടത്തുന്നവർ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം സംഘപരിവാർ ഇത്തരം കൊലപാതകങ്ങൾക്കനുകൂലമായി ഒരുക്കിയെടുക്കുന്ന പശ്ചാത്തലം ആണ്. ലവ് ജിഹാദ് മുതൽ പശു വിനെ കൊല്ലുന്നതു സംബന്ധിച്ച് വരെ വ്യാജ പ്രചാരണങ്ങൾ ബോധപൂർവ്വം അഴിച്ചുവിടപ്പെടുന്നു. അതുപോലെ രാജ്യദ്രോഹം, നിയമവിരുദ്ധ കുടിയേറ്റം തുടങ്ങിയവയും ഇരകളെ വളഞ്ഞു ആക്രമിക്കാനുള്ള ന്യായീകരണം ആയി പ്രചരിപ്പിക്കപ്പെടുന്നു . ഇത്തരം കേസുകളിൽ പ്രതികളാവുന്നവർക്ക് സംരക്ഷണവും ഒന്നും പേടിക്കാനില്ലെന്ന പരോക്ഷ സന്ദേശവും ഭരണകൂടത്തിൽ നിന്ന് ലഭിക്കുമ്പോൾ അവയ്‌ക്കെതിരെ ഉയരുന്ന പ്രതിഷേധത്തിന്റെ ശബ്ദങ്ങൾ ഭയപ്പെടുത്തിയും രാജ്യദ്രോഹക്കേസ് ചുമത്തിയും ഇല്ലാതാക്കാൻ ഉള്ള ശ്രമങ്ങളാണ് ഏറ്റവുമൊടുവിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

രാജ്യത്തു് വർധിച്ചുവരുന്ന ആൾക്കൂട്ടക്കൊലകളിൽ ഉൽക്കണ്ഠ അറിയിച്ചു് പ്ര ധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു തുറന്ന കത്ത് എഴുതിയതിനാണ് സാംസ്കാരികരംഗത്തെ പ്രമുഖരായ 49 വ്യക്തികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കാൻ മുസഫർപുരിലെ ഒരു ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്. ' ജയ് ശ്രീ രാം ' എന്ന മുദ്രാവാക്യം വിദ്വേഷം കുത്തിനിറച്ച ഒരു പോർവിളിയായി മാറുന്നതിനെതിരെ പ്രതികരിച്ച പ്രൊഫസർ അമർത്യ സെന്നിനു ഇവർ നൽകിയ ഉപദേശം അദ്ദേഹം സ്വന്തം തട്ടകമായ സാമ്പത്തികശാസ്ത്ര മേഖലയെ ബാധിക്കുന്ന വിഷയങ്ങളിൽ മാത്രം അഭിപ്രായം പറഞ്ഞാൽ മതിയെന്നാണ്.
ഇപ്പോൾ, ആൾക്കൂട്ടകൊലകളുമായി ബന്ധപ്പെട്ട ഉൽക്കണ്ഠകളെയും പ്രതിഷേധങ്ങളെയും വഴി തിരിച്ചുവിടാൻ അങ്ങേയറ്റം കുടിലമായ ഒരു പ്രചാരണത്തിലൂടെ ആർ എസ് എസ് തലവൻ മോഹൻ ഭാഗവത് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ലിഞ്ചിങ് എന്ന് പറയുന്നത് ഇന്ത്യക്കു പുറത്തു് ഉത്ഭവിച്ച മതങ്ങൾ പ്രചരിപ്പിച്ചതും പ്രയോഗിച്ചതും ആയ ഒരു "പാശ്ചാത്യ സങ്കല്പം" ആണെന്നും , അതിനാൽ ഇന്ത്യയ്ക്കുള്ളിൽ അതിനെപ്പറ്റി പറയുന്നതും ചർച്ചചെയ്യുന്നതും ഇൻഡ്യാവിരുദ്ധവും ഹിന്ദുവിരുദ്ധവും ആണെന്നും ആർ എസ് എസ് സ്ഥാപന വാർഷികദിനത്തിലെ ഒരു അഭിസംബോധനയിൽ സ്വയംസേവകരോട് ഭാഗവത് പറഞ്ഞു. ഗുജറാത്തിൽ മുസ്ലിങ്ങൾക്കെതിരായ വംശഹത്യ നടന്ന 2002 ൽ അതിനെതിരെ ഉയർന്ന പ്രതിഷേധത്തെ മോദി നേരിട്ടത് "ഗുജറാത്തിന്റെ മഹിമ"യെ പ്രതിഷേധക്കാർ അപകീർത്തിപ്പെടുത്തുന്നു എന്ന് ആക്ഷേപിച്ചായിരുന്നു. ജാർഖണ്ഡിൽ നടക്കുന്ന ആൾക്കൂട്ടക്കൊലപാതകങ്ങളെ കുറിച്ച് പറയുന്നത് "ജാർഖണ്ഡി സ്വത്വ" മഹിമയെ അപഖ്യാതിപ്പെടുത്താനുള്ള "ക്രിസ്ത്യൻ- മുസ്‌ലിം- വിദേശി ഗൂഢാലോചന" യുടെ ഫലം ആയി ചിത്രീകരിക്കുന്ന ആർ എസ് എസ് തലവന്റെ ദുഷ്ടലാക്ക് തിരിച്ചറിയപ്പെടേണ്ടതുണ്ട്.

മോദി സർക്കാരിന്റെ ജനാധിപത്യധ്വംസന നടപടികൾ ലോകത്തിനു മുന്നിൽ കൂടുതൽ കൂടുതൽ തുറന്നുകാട്ടപ്പെടുമ്പോൾ ഭാഗവത് പറയുന്നത് ജനാധിപത്യമെന്ന സങ്കൽപ്പം തന്നെ ഒരു പ്രാചീന ഭാരത വ്യവസ്ഥ ആണെന്നായിരുന്നു! ഇന്ത്യയുടെ ബഹുദേശീയ ഫെഡറൽ ഘടനയ്ക്ക് ആധാരമായ "വൈവിധ്യത്തിൽ ഏകത്വം" എന്ന ആശയത്തെ തലതിരിച്ചിട്ടുകൊണ്ട് "ഏകത്വത്തിൽ വൈവിധ്യം" എന്നാക്കി പുനർ നിർ വചിച്ച ഭാഗവത് , സമ്പദ് വ്യവസ്ഥയുടെ തകർച്ച സംബന്ധിച്ച എല്ലാ ആശങ്കകളും വരുന്നത് "അശുഭമാത്ര ചിന്ത " നിമിത്തമാണെന്നു പറയുന്നു. ഇപ്പോൾ രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിൽ ഭരണാധികാരികളുടെ പങ്കു മറച്ചു വെക്കാൻ ഉള്ള ശ്രമത്തിന്റെ ഫലമായി അത് ഉണ്ടായത് ആഗോള പ്രതിഭാസം നിമിത്തമാണെന്നു ഭഗവത് പറഞ്ഞു.
ആർ എസ് എസ്സിന്റെ സ്ഥാപനദിനം ചരിത്രത്തിൽ ഇതാദ്യമായാണ് കോർപ്പറേറ്റ് ലോകത്തെ പ്രതിനിധീകരിക്കുന്ന ഒരു വ്യക്തി മുഖ്യാതിഥിയായി ക്ഷണിക്കപ്പെടുന്നത്. .ഹിന്ദുസ്ഥാൻ കംപ്യൂട്ടേഴ്സ് ലിമിറ്റഡ് ന്റെ ഉടമയായ ശിവ് നാടാർ എന്ന കോടീശ്വരൻ ആയിരുന്നു അത്. മോദി സർക്കാരിന്റെ നയങ്ങളെ, പ്രത്യേകിച്ച് "മിനിമം ഗവണ്മെന്റ്" എന്ന ആശയത്തോടുള്ള അതിന്റെ പ്രതിജ്ഞാബദ്ധതയെ വാനോളം പുകഴ്ത്തുമ്പോൾ ഈ വിശിഷ്ടാതിഥി യഥാർത്ഥത്തിൽ പ്രശംസിച്ചത് " മാക്സിമം സ്വകാര്യവൽക്കരണം" എന്ന അതിന്റെ നയത്തെ ആയിരുന്നു.
നാഗ്പൂരിലെ ആർ എസ് എസ് ആസ്ഥാനം സന്ദർശിക്കുന്നത് ഇന്ത്യയിലെ പ്രമുഖരായ കോർപറേറ്റു ഉടമകൾക്ക് തീർത്ഥാടനം പോലെയുള്ള ഒരു പ്രവൃത്തി ആയിരിക്കുന്നു. അംബാനിയും അദാനിയും മോദി സർക്കാരിൽനിന്ന് പരമാവധി ആനുകൂല്യങ്ങൾ വാരിക്കൂട്ടുമ്പോൾ, രത്തൻ ടാറ്റയേയും രാഹുൽ ബജാജിനെയും പോലുള്ള പഴയ കോർപ്പറേറ്റ് പ്രഭുക്കൾ നാഗ്പൂരിലെ ആർ എസ് എസ് ആസ്ഥാനത്തേക്ക് തീർത്ഥ യാത്രകൾ നടത്താൻ മത്സരിക്കുകയാണ്.

"എല്ലാം ഭദ്രം" എന്ന മോദിയുടെ ഹ്യൂസ്റ്റൺ പൊറാട്ട് നാടകവും ഭാഗവതിന്റെ നാഗ്പ്പൂർ സന്ദേശവും ലക്ഷ്യമിടുന്നത് ഒരേ കാര്യമാണ്: ഈ രാജ്യത്തിലെ വഷളായിക്കൊണ്ടിരിക്കുന്ന സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക സ്ഥിതിവിശേഷത്തിനെതിരെ ഇന്ത്യക്കാർക്കിടയിൽ അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ അവബോധത്തെയും അതിൽ നിന്നുമുളവാകുന്ന പ്രതിഷേധങ്ങളെയും മുനയൊടിച്ചും ഗതിതിരിച്ചു വിട്ടും ഇല്ലാതാക്കുകഎന്നതാണ് അത്. എന്നാൽ, ദശലക്ഷക്കണക്കിനു ജനങ്ങൾ മിനിമം വേതനത്തിനും ഉപജീവന മാർഗ്ഗങ്ങൾക്കും മാനുഷികമായ അന്തസ്സിനും അവകാശങ്ങൾക്കും വേണ്ടി ഇഞ്ചോടിഞ്ചു പൊരുതി നിൽക്കുമ്പോൾ മോദി - ഷാ -ഭാഗവത് മാരുടെ പൊള്ളയായ വാചകക്കസർത്തുകൾകൊണ്ടൊന്നും ഈ ജനകീയ ഉണർവിനെ പരാജയപ്പെടുത്താൻ ആവില്ല. കാശ്മീർ താഴ്‌വരയിൽ നടക്കുന്ന ഭരണകൂട അടിച്ചമർത്തലിലായാലും , ഏതാനും മണിക്കൂറുകൾ മഴ പെയ്തപ്പോൾ പട് നാ നഗരം ആകെ വെള്ളത്തിലായ സ്ഥിതിവിശേഷത്തെ നേരിടുന്നതിൽ കണ്ട കെടുകാര്യസ്ഥത ആയാലും ,ഇന്നത്തെ ഇന്ത്യൻ യാഥാർഥ്യം അത്ര വേഗത്തിൽ അധികാരികൾക്ക് അവഗണിച്ചു തള്ളാൻ കഴിയാത്തവിധം അങ്ങേയറ്റം ഗുരുതരവും ശോധനതകവും ആയിരിക്കുന്നു.
ഓരോദിവസം കഴിയുമ്പോഴും, സംഘ്-ബിജെപി കേന്ദ്രങ്ങൾ ഇന്ത്യയെ കൂടുതൽ ആഴമേറിയ പ്രതിസന്ധികളിലേക്കു തള്ളിവിടുകയാണ്. ഈ ദുരവസ്ഥയെ ഇന്ത്യൻജനത ഏതുവിധത്തിലും പോരാട്ടങ്ങളിലൂടെ അതിജീവിച്ചേ മതിയാവൂ.  


Editorial, ML Update Oct 8-14 

When Protest against Lynching Invites Charges of Sedition

REMEMBER Tabrez Ansari, the young worker from Jharkhand who used to earn his livelihood in Pune and had returned home and got married even as Narendra Modi was returning to power with an emphatic majority? His marriage was of course not meant to be a newsworthy event, but a few weeks after his wedding he became a household name. Just like Mohammad Akhlaque of Dadri, Pehlu Khan of Mewat and Alimuddin Ansari of Ramgarh. Tabrez had been tied to an electricity pole, and beaten up by a mob for hours together and forced to chant ‘Jai Shri Ram’ and ‘Jai Hanuman’. All this was brazenly captured on video and uploaded for the whole world to watch. A dying Tabrez was not taken to a hospital but to the local police station on charges of having stolen a bike. The transfer to the hospital came quite a few hours later only for the doctors to pronounce him dead.
Tabrez was killed again when the Jharkhand police dropped murder charges against the accused who could be seen in the video enacting the lynching spectacle. According to the police, the medical report attributed his death to cardiac arrest and not injury caused by beating and hence the accused should be charged not with murder but culpable homicide. It took widespread protests and an announcement by Shaista Parveen, the wife of Tabrez Ansari that she would go on a fast unto death for the police to bring back the murder charges. The battle for justice for Tabrez has however only begun, especially given the spate of acquittals and felicitation of the accused we have seen in several other lynching cases.
The real challenge in the battle for justice for lynching victims lies in the prevalent political environment where lynch mobs are incited and mobilised to target various groups of people on a range of pretexts furnished by the Sangh-BJP (from allegations of love jihad and cow slaughter to mention the two most widely invoked excuses, to charges of sedition and illegal immigration), and the accused are blessed with systematic assurances of protection and impunity. Now we have an added element – brazen attempts to persecute, intimidate and malign the voices of protest against mob lynching.
We saw this recently when 49 eminent cultural personalities were targeted after they wrote an open letter to Narendra Modi against the growing incidence of mob lynching and Professor Amartya Sen was advised to restrict himself to economics when he spoke out against the use of ‘Jai Shri Ram’ as a war cry. The targeting has only intensified as illustrated in the directive issued by the CJM of Muzaffarpur to file a sedition case against the signatories of the open letter. And now RSS chief Mohan Bhagwat has joined the mischievous campaign with a brazen and devious argument in his RSS foundation day address.
According to Mohan Bhagwat, lynching is a ‘Western construct’, promoted and practised by religions born outside of India. Any talk of lynching in India is an anti-India anti-Hindu defamatory discourse. This is Bhagwat rendering Modi more profound – remember how Modi portrayed every opposition to the 2002 genocide under his watch as an attack on the ‘glory of Gujarat’, and more recently how he branded the growing public criticism against the spate of lynchings in Jharkhand as an insult to the Jharkhandi identity. By attributing the concept and practice of lynching to Christianity and Islam (the two major religions that came to india from outside, and according to Bhagwat Islam ‘invaded’ India), Bhagwat has further fuelled the Hindu supremacist approach of considering other religions as lesser or inferior in terms of their socio-cultural history and philosophical tradition.
Aware of the growing international criticism of the Modi government’s ongoing war on democracy, especially in the context of Kashmir, Bhagwat described democracy itself as an ancient Indian system! He also inverted the well known formulation ‘unity in diversity’ which highlights India’s composite culture, and acknowledges diversity and pluralism as foundational features of India, to coin his new phrase ‘diversity in unity’, which reduces ‘diversity’ to some superficial variation in unity even as the latter is configured in terms of homogenisation and uniformity! Concern about the economy was dismissed as pessimism, and the slowdown was attributed to trends in the global economy.
For the first time the RSS foundation day programme had a chief guest from the corporate world – billionaire business baron Mr Shiv Nadar of Hindustan Computers Limited was there to praise the Modi government and peddle the Modi goverment’s line of ‘minimum government’ which in real life has become a euphemism for ‘maximum privatisation’. Visiting the RSS headquarters in Nagpur is fast emerging a favourite pilgrimage for India’s well known corporate faces – if Adani and Ambani are garnering maximum favours from the Modi government, traditional corporate tycoons like Ratan Tata and Rahul Bajaj are cozying up to the power centre in Nagpur.
From Modi’s ‘all is well’ Houston theatrics to Bhagwat’s Nagpur address trivialising the growing worries among more and more Indians about the social, political and economic climate in the country under the Modi-Shah duo, the Sangh-BJP establishment is busy painting a rosy picture of India even as millions of Indians battle for minimum livelihood and basic human dignity and rights. Be it the critical condition of the Indian economy, the complete denial of democracy and suppression of the people in the Kashmir valley or the near-flood situation caused by a few hours of incessant downpour in a city like Patna, the reality of India is however too grim and explosive to be explained away by the deceptive and devious Modi-Shah-Bhagwat rhetoric.
With every passing day, the Sangh-BJP establishment is pushing India deeper into an unmitigated and comprehensive disaster. India must fight back and overcome this disaster by all means.

Tuesday 8 October 2019

 # ഫാസിസ്റ്റ് വലത് പിന്തിരിപ്പൻ
വർഗ്ഗീയ ശക്തികളെ കേരള ജനത
പരാജയപ്പെടുത്തുക # . 


 # ഒക്ടോബർ 21- ന്റെ 5 അസംബ്ലി
ഉപതെരഞ്ഞെടുപ്പുകളിൽ ഇടതു ജനാധിപത്യ മുന്നണി സ്ഥാനാർഥികളെ വോട്ടു ചെയ്തു വിജയിപ്പിക്കുക # .

   #  ഐക്യപ്പെടുക, ചെറുത്തുനിൽക്കുക  # 



  സി പി ഐ (എം എൽ) ലിബറേഷൻ  കേരള സ്റ്റേറ്റ് ലീഡിങ് ടീം സെക്രട്ടറി സ: ജോൺ കെ എരുമേലി പ്രസിദ്ധീകരിച്ച പ്രസ്താവന


ബഹുജനങ്ങളേ ,

ഇക്കഴിഞ്ഞ പാലാ അസംബ്ലി ഉപതെരഞ്ഞെടുപ്പിൽ ഇടതു ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയെ ജനങ്ങൾ വോട്ടു ചെയ്തു വിജയിപ്പിച്ചപ്പോൾ ആ മണ്ഡലത്തിൽ കേരളാ കോൺഗ്രസ് എം അഞ്ചു പതിറ്റാണ്ടുകളായി നിലനിർത്തിയ ആധിപത്യം തകർക്കപ്പെടുകയായിരുന്നു. .അതുകൊണ്ട് എൽ ഡി എഫ് പാലാ യിൽ നേടിയത് ഒരു ചരിത്ര വിജയം
തന്നെ  ആയിരുന്നു. 

ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ എതിർക്കുന്ന കാര്യത്തിൽ ഐക്യ
ജനാധിപത്യ മുന്നണിക്കും ബി ജെ പി ക്കും തമ്മിൽ  കാര്യമായ വ്യത്യാസം ഒന്നും ഇല്ലെന്നത് ഒരു യാഥാർഥ്യമാണ്. 1957 -ലെ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മന്ത്രിസഭയെ അട്ടിമറിക്കാൻ വിമോചനസമരം നടത്തിയ എല്ലാ ശക്തികളും  സമുദായ ചേരികളും കമ്മ്യൂണിസ്റ്റ് വിരുദ്ധരും മേൽസൂചിപ്പിച്ച ഇരു വിഭാഗങ്ങളിലും ഉൾപ്പെട്ടിട്ടുണ്ട് . കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിനെയും കമ്മ്യൂണിസ്റ്റ് ആശയത്തെയും കേരളത്തിന്റെ  മണ്ണിൽ നിന്ന് തൂത്തെറിയാൻ ആയിരുന്നു അവർ അന്ന് വിമോചനസമരം സംഘടിപ്പിച്ചതെങ്കിൽ , ഇന്ന് സംഘപരിവാർ - ആർ എസ് എസ് -ബി ജെ പി കക്ഷികളുടെ കേരളത്തിലെ മുഖ്യ അജൻഡ  കമ്മ്യൂണിസ്റ്റ് പാർട്ടികളെയും അവർ നേതൃത്വം നൽകുന്ന സർക്കാറുകളെയും ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിൽ നിന്ന് തന്നെ  തുടച്ചു നീക്കുക എന്നതാണ്. ത്രിപുരയിലും പശ്ചിമ ബംഗാളിലും ഈ സ്വഭാവത്തിലുള്ള പരിശ്രമം വിജയം കണ്ടതിനു പിന്നാലെ യാണ് ഈ ശക്തികൾ കേരളത്തിൽ അത് പ്രയോഗിക്കാൻ ഒരുങ്ങിയിരിക്കുന്നത്. അതിനാൽ, കേരളത്തിൽ വരുന്ന ഒക്ടോബർ 21  നു നടക്കാനിരിക്കുന്ന 5 അസംബ്ലി ഉപതെരഞ്ഞെടുപ്പുകൾ ജനങ്ങൾ അടിയന്തര പരിഹാരം തേടുന്ന മറ്റ് പ്രശ്നങ്ങളുടെ കാര്യത്തിൽ എന്നപോലെ രാഷ്ട്രീയ മായും ഏറെ പ്രാധാന്യമർഹിക്കുന്നതാണ്.
ഈ ഉപതെരഞ്ഞെടുപ്പുകളിലും  ജനകീയ പ്രശ്നങ്ങളേക്കാളുപരിയായി  കോൺഗ്രസ് മുന്നോട്ടുവെക്കുന്നത് മൃദുഹിന്ദുത്വ നിലപാടാണ്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇവർക്ക് ലഭിച്ച മികച്ച ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ ഹിന്ദുത്വ പ്രീണന നയം ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമെന്നാണ് കോൺഗ്രസ് കരുതുന്നത്. പാലാ ഉപതെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽപ്പോലും,  ഏ കെ ആന്റണിയെപ്പോലുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ ശബരിമലയിലെ യുവതീപ്രവേശം ഒരു മുഖ്യ പ്രശ്നമായി ഉയർത്താൻ ശ്രമിച്ചു.ശബരിമല യിലെ യുവതീപ്രവേശം എന്നത് വാസ്തവത്തിൽ സ്ത്രീകളുടെ തുല്യ പൗരത്വഅവകാശം ആചാരസംരക്ഷണത്തിന്റെ പേരിൽ  നിഷേധിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട  ഒരു  പ്രശ്നമാണ്. ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നതിനെതിരായുള്ള ആചാരപരമായ  വിലക്ക്  ഭരണ ഘടനാദത്തമായ ഒരു അവകാശത്തിന്റെ ലംഘനമായി കണ്ടതുകൊണ്ടാണ് സുപ്രീം കോടതി അത് നീക്കിക്കൊണ്ടുള്ള വിധി പ്രസ്താവിച്ചത്. ഇതിൽ സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വം കോടതിവിധി പ്രയോഗികമാക്കുക എന്നതായിരുന്നു. എൽ ഡി എഫ് സർക്കാർ അതിനപ്പുറം ഒന്നും ചെയ്തുമില്ല. എന്നിട്ടും ഇതിന്റെ പേരിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വലതു- യാഥാസ്ഥിതിക ശക്തികളും ബി ജെ പി യും അഴിച്ചുവിട്ട പ്രചാരണങ്ങൾ പാലാ ഉപതെരഞ്ഞെടുപ്പിൽ വിലപ്പോയില്ല എന്നത് ശ്രദ്ധേയമാണ്. ശബരിമല യുവതീപ്രവേശം ഒരു രാഷ്ട്രീയ വിഷയമായി ഉപ്രയോഗിക്കാൻ ശ്രമിച്ചാൽ അത് വലതുപക്ഷത്തിന്‌ വലിയ പ്രയോജനം ചെയ്യില്ല എന്നാണ് പാലാ ഉപതെരഞ്ഞെടുപ്പ് ഫലം കാട്ടിത്തരുന്നത്. എന്നാൽ, പഴമയുടെ ശക്തികൾ ഇത് ഇപ്പോഴും അംഗീകരിക്കാൻ തയ്യാറല്ല. ജനകീയ പ്രശ്നങ്ങളിൽനിന്നു സഹായകമായ ഒരു വിഷയമായാണ് ശബരിമല യുവതീപ്രവേശത്തെ   അവർ കൈകാര്യം ചെയ്യുന്നത് .

ബി ജെ പി സർക്കാർ രാജ്യവ്യാപകമായ തലത്തിൽ  അതിന്റെ ഹിന്ദു രാഷ്ട്ര അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായി ജനങ്ങൾക്കിടയിൽ വിദ്വേഷവും പരസ്പര ശത്രുതാ മനോഭാവവും അഴിച്ചുവിടുകയാണ് . കോർപ്പറേറ്റ് കയ്യേറ്റങ്ങളും സ്വകാര്യവൽക്കരണവും അതോടൊപ്പം സമസ്ത മേഖലകളിലും പ്രോത്സാഹിപ്പിക്കപ്പെടുന്നു. പരമ്പരാഗതമായ തൊഴിൽ രക്ഷാ നിയമങ്ങൾ തിരുത്തിയെഴുതി അവയുടെ സ്ഥാനത്ത് തൊഴിലുടമസ്ഥർക്ക് തൊഴിലാളികളെ യഥേഷ്ടം ചൂഷണം ചെയ്യാൻ സൗകര്യങ്ങൾ ഉറപ്പാക്കുന്ന ലേബർ കോഡ് നിയമം  ബി ജെ പി സർക്കാർ പാസ്സാക്കിയിരിക്കുന്നു.. വിദ്യാഭ്യാസനിയമങ്ങളും അതുപോലെ തിരുത്തിയെഴുതപ്പെട്ടിരിക്കുന്നു.  പശുവിന്റെ പേരിലും ലവ് ജിഹാദ്  ആരോപിച്ചും  മറ്റു പലവിധത്തിലും മുസ്ലിങ്ങളെയും മറ്റു ന്യൂനപക്ഷങ്ങളെയും  ദലിത് ജനതയെയും  ആൾക്കൂട്ടങ്ങൾ വേട്ടയാടുകായും കൊലപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങൾ രാജ്യത്തിൻറെ പല ഭാഗങ്ങളിലും തുടർക്കഥകളാവുകയാണ്.ഒരു വോട്ടു ഒരു രാജ്യം, ഒരു ഭാഷ എന്ന പ്രചാരണം നടത്തി ഇന്ത്യൻ ഫെഡറലിസത്തെയും ജനാധിപത്യ ത്തെയും തകർക്കാൻ ശ്രമങ്ങൾ നടക്കുന്നു.ഇതിനെല്ലാം ഉപരിയായി സ്വാതന്ത്ര്യദിന നാളുകളിൽത്തന്നെ ജമ്മു-കശ്മീരിൻറെ ഭരണഘടനാപരമായ പ്രത്യേക പദവിക്ക് അടിസ്ഥാനമായ 370 -)൦ അനുച്ഛേദം ദുർബ്ബലപ്പെടുത്തുകയും പ്രസ്തുത സംസ്ഥാനത്തെ ജമ്മു കാശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും, തുടർന്ന്   കശ്മീരിലെ 90 ലക്ഷം വരുന്ന ജനതയെ അനിശ്ചിതകാല കർഫ്യൂവിനും   അധിനിവേശ പട്ടാളത്തിന്റെ അടിച്ചമർത്തലിനും വിധേയരാക്കുകയും ചെയ്തു.

മേൽപ്പറഞ്ഞ  പശ്ചാത്തലത്തിൽ,കേരളത്തിൽ ഇപ്പോൾ നടക്കാൻ പോവുന്ന ഉപതെരഞ്ഞെടുപ്പുകൾക്ക് ജനകീയ പ്രശ്നങ്ങൾക്കൊപ്പം രാഷ്ട്രീയ പ്രശ്നങ്ങൾക്കും തുല്യ പ്രാധാന്യമുണ്ട്..ആയതിനാൽ, ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾക്ക് നിങ്ങളുടെ വിലയേറിയ വോട്ടുകൾ നൽകി ഈ തെരഞ്ഞെടുപ്പിനെ  കേരളത്തിലെ ജനങ്ങളുടെ ചരിത്രപരമായ വിജയം ആക്കിത്തീർക്കണമെന്നു പ്രബുദ്ധരായ മുഴുവൻ വോട്ടര്മാരോടും അഭ്യർത്ഥിക്കുന്നു.

തൃശ്ശൂർ,
03 -10 -2019

Sunday 6 October 2019

കശ്മീരിൽ എന്താണ് സംഭവിക്കുന്നത് ?

നേർ സാക്ഷ്യവിവരണവും
കശ്മീർ ഐക്യദാർഢ്യ കൺവെൻഷനും


ഒക്ടോബർ 27 ഞായർ
രാവിലെ 10 മണി മുതൽ 


തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ

അദ്ധ്യക്ഷൻ :
സ: ജോൺ കെ എരുമേലി
( സെക്രട്ടറി , സംസ്ഥാന ലീഡിങ് ടീം , സി പി ഐ (എം എൽ) ലിബറേഷൻ )

ഉദ്‌ഘാടനം :
സ : കവിത കൃഷ്ണൻ
( പോളിറ്റ് ബ്യൂറോ മെമ്പർ ,സി പി ഐ (എം എൽ) ലിബറേഷൻ )


സാന്നിദ്ധ്യം:
രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരായ പ്രവർത്തകർ


സുഹൃത്തുക്കളേ ,

ഭണഘടനയുടെ 370-)൦  അനുച്ഛേദം ദുർബ്ബലപ്പെടുത്തിയും, ഭരണഘടനാപരമായി പ്രത്യേക പദവിയുള്ള  ജമ്മു -കാശ്മീർ സംസ്ഥാനത്തെ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി  വിഭജിച്ചും ഉള്ള പ്രസിഡൻഷ്യൽ ഉത്തരവ് പ്രഖ്യാപിക്കപ്പെട്ട  ആഗസ്റ്റ് 5 നുശേഷം ഗുരുതരമായ സ്ഥിതിയാണ് കശ്മീരിൽ  നിലനിൽക്കുന്നത്.
 നേരത്തെതന്നെ വൻ തോതിൽ സൈനികവത്കൃതമായിരുന്ന കശ്മീരിലേക്ക് ആഗസ്ത് 5 ന്റെ നടപടികൾക്ക് മുന്നോടിയായി അധിക സൈനിക വിഭാഗങ്ങളെ വിന്യസിക്കുകയും ,  പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിൽ ആക്കുകയും മുഴുവൻ ജനങ്ങളുടെയും  സാധാരണ ജീവിതം അസാധ്യമാകുംവിധം  90 ലക്ഷം  കാശ്മീരികളെ സൈനിക  കാവലിൽ കൂട്ടിലടക്കുകയും ചെയ്തു. അനിശ്ചിതമായി നീളുന്ന കർഫ്യു  നിമിത്തം, ജനങ്ങൾ അവശ്യ സാധനങ്ങളും  മരുന്നുകളും വാങ്ങാൻ  വീടുകൾക്ക് വെളിയിൽ ഇറങ്ങുന്നതിനു പോലും കടുത്ത നിയന്ത്രണങ്ങൾക്ക്  വിധേയരാണ്.  ഇന്റർനെറ്റും മൊബൈൽ ഫോണുകളും  വഴിയുള്ള വാർത്താവിനിമയവും ആളുകൾക്ക് പരസ്പരം ബന്ധപ്പെടാനുള്ള സ്വാതന്ത്ര്യവും തടയപ്പെട്ടിരിക്കുന്നു. പതിവായി സൈനികർ വീടുകൾ കയറി രാത്രികളിൽ റെയ്‌ഡ്‌കൾ നടത്തുകയും പ്രായപൂർത്തിയാകാത്ത കുട്ടികളെപ്പോലും എങ്ങോട്ടെന്നറിയാതെ പിടിച്ചുകൊണ്ടുപോവുകയും ചെയ്യുന്നതായി  റിപ്പോർട്ടുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. കശ്മീരിൽ ആഗസ്ത് 5 നു ശേഷം നടന്നുവരുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളേക്കുറിച്ചു് ആശങ്കയുണർത്തുന്ന വാർത്തകൾ പുറത്തു വന്നുകൊണ്ടിരിക്കുമ്പോഴും  കശ്മീർ തികച്ചും സാധാരണ നിലയിൽ ആണെന്ന നുണയാണ്   കേന്ദ്ര സർക്കാർ ആവർത്തിച്ചു് പ്രചരിപ്പിക്കുന്നത്.

ആഗസ്ത് 5 ൻറെ കേന്ദ്ര സർക്കാർ  നടപടിക്ക് തൊട്ടു പിന്നാലെ  ആഗസ്റ്റ് 9-13 തീയ്യതികളിൽ ജമ്മു-കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചു ജനങ്ങളിൽ നിന്നും നേരിട്ട് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആദ്യമായി  ഒരു വസ്തുതാന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ മുന്നോട്ടു വന്നത്  പുരോഗമന  ജനാധിപത്യ പ്രസ്ഥാനങ്ങളുടെ വ്യത്യസ്ത മണ്ഡലങ്ങളിൽ പ്രവർത്തിച്ചു പോരുന്ന നാല് വ്യക്തികൾ ഉൾപ്പെട്ട ഒരു വസ്തുതാന്വേഷണ സംഘം ആയിരുന്നു. സ : കവിതാ കൃഷ്ണൻ [സി പി ഐ (എം എൽ ) പോളിറ്റ് ബ്യൂറോ അംഗം ], ജീൻ ഡ്രീസ് [ പ്രമുഖ സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധനും സാമൂഹ്യ പ്രവർത്തകനും ], സ: മൈമുന  മൊല്ല [ അഖിലേന്ത്യാ  ജനാധിപത്യ മഹിളാ അസോസിയേഷൻ (AIDWA) നേതാവ് , വിമൽ ബായ് [ NAPM - നാഷണൽ അലയൻസ് ഫോർ പീപ്പിൾസ് മൂവ് മെൻറ്സ് നേതാവ് ] എന്നിവർ ആണ് പ്രസ്തുത സംഘത്തിലെ അംഗങ്ങൾ.

കശ്മീരിലെ കേന്ദ്ര നടപടി രണ്ടാം മോദി  സർക്കാർ ആസൂത്രിതമായി നടപ്പാക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് അജണ്ടയുടെ ഭാഗം ആണ്.  കോർപ്പറേറ്റ് മൂലധനത്തിന്റെ പ്രവർത്തനം രാജ്യത്താകമാനം സുഗമമാക്കാനും കൂടുതൽ  വ്യാപിപ്പിക്കുന്നതിനുമുള്ള പദ്ധതിയും അതിൽ ഉണ്ട്  ,
 
 1985  ലെ ആസാം ഉടമ്പടിയും  1971 മാർച്ച് 24 നു നിലനിന്ന പൗരത്വ  തെളിവുകളും അടിസ്ഥാനമാക്കി അസമിൽ  ആരംഭിച്ച   ദേശീയ പൗരത്വ രജിസ്റ്റർ (NRC ) പ്രക്രിയയെ ബി ജെ പി ഇന്ന് അതിന്റെ വർഗ്ഗീയ ഫാസിസ്റ്റ് അജൻഡയുടെ പൂർത്തീകരണത്തിന് ഉപയോഗിക്കുകയാണ്. ഇതിന്റെ ഫലമായി അസമിൽ  തലമുറകളായി താമസിച്ചുപോന്നവരടക്കമുള്ള 19  ലക്ഷം ജനങ്ങൾ പൗരത്വഅവകാശങ്ങളിൽ നിന്നും പുറം തള്ളപ്പെട്ട് ഡീറ്റെൻഷൻ ക്യാമ്പുകളിൽ എത്തിപ്പെടുന്ന വലിയ ഒരു മാനവിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.  തലമുറകളായി ഇന്ത്യയിൽ കുടിയേറി പാർക്കുന്നവരുടെ പൗരത്വ അപേക്ഷകൾ   മുസ്ലീങ്ങളും അല്ലാത്തവരും എന്ന വർഗീയ അടിസ്ഥാനത്തിൽ പരിഗണിച്ചു തീർപ്പാക്കാനുള്ള അധികാരം സർക്കാരിന് നൽകുന്ന തരത്തിൽ    ഇന്ത്യൻ പൗരത്വ നിയമ  ഭേദഗതി കൂടി നിലവിൽ വന്നാൽ ,    ഏകദേശം നാസി കോൺസെൻട്രേഷൻ ക്യാമ്പുകൾക്ക് സമാനമായ രീതിയിൽ രാജ്യത്തിൻറെ പല ഭാഗത്തും  നിർമ്മിക്കപ്പെടാൻ സാധ്യതയുള്ള ഡീറ്റെൻഷൻ സെന്ററുകളിലേക്ക് ഭൂമിയും സമ്പാദ്യങ്ങളും പൗരത്വവും എല്ലാം കവർന്നെടുത്ത്  തള്ളിവിടപ്പെടുന്നവരുടെ എണ്ണം ഇനിയും കൂടാൻ സാധ്യതയുണ്ട്. 

മേൽവിവരിച്ച ഒരു രാഷ്ട്രീയ സാഹചര്യത്തിൽ , ഇടതു പുരോഗമന ജനാധിപത്യ ശക്തികൾ ഐക്യപ്പെട്ട് ശക്തമായ ജനകീയ പ്രതിരോധം ഉയർത്തുമ്പോഴേ കോർപ്പറേറ്റ് - ഹിന്ദുത്വ ഫാസിസത്തെ ചെറുത് തോൽപ്പിക്കാൻ കഴിയുകയുള്ളൂ. ഈ ദിശയിലുള്ള പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുന്നതിനും, കശ്മീർ ജനതയോടും  NRC പ്രക്രിയയിൽ ഇരകളാക്കപ്പെടുന്ന അസമിലെയും മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളിലെയും പാർശ്വവൽക്കരിക്കപ്പെട്ട ജനതയോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനും , ആഗസ്ത് 5 നു ശേഷം ഉള്ള കശ്മീരിൻറെ യഥാർഥ ചിത്രം മനസ്സിലാക്കുന്നതിനും വേണ്ടി ഒക്ടോബര് 27 നു രാവിലെ 10 മുതൽ തൃശ്ശൂർ സാഹിത്യ അക്കാഡമി ഹാളിൽ നടക്കുന്ന കൺവെൻഷനിൽ മുഴുവൻ ഇടതു പുരോഗമന മതേതര ജനാധിപത്യ പ്രവർത്തകരുടെയും പങ്കാളിത്തവും സഹായ സഹകരണങ്ങളും അഭ്യർത്ഥിക്കുന്നു.

പ്രസ്തുത കൺവെൻഷനിൽ  താങ്കളുടേയും, താങ്കൾ പ്രതിനിധീകരിക്കുന്ന സംഘടനയുടെയും  സാന്നിധ്യം ഉണ്ടാകണമെന്ന് പ്രത്യേകം അഭ്യർത്ഥിക്കുന്നു.

എന്ന് ,

ജോൺ കെ എരുമേലി
സെക്രട്ടറി,
സംസ്ഥാന ലീഡിംഗ് ടീം,
സി പി ഐ (എം എൽ )ലിബറേഷൻ
കേരളം .