Wednesday 24 August 2022

 





എഡിറ്റോറിയൽ 


കോഴിക്കോട് സെഷൻസ് കോടതിയുടെ സ്ത്രീവിരുദ്ധമായ  വിധി 




 സ്ത്രീപീഡനക്കേസിൽ പ്രതിയായ 74 വയസ്സുള്ള  സാമൂഹ്യപ്രവർത്തകൻ സിവിക് ചന്ദ്രന്റെ ജാമ്യാപേക്ഷ അനുവദിച്ചുകൊണ്ട്  കോഴിക്കോട് സെഷൻസ് കോടതി ആഗസ്ത് 12 ന് പുറപ്പെടുവിച്ച ഉത്തരവിലെ  നിരീക്ഷണം  നോക്കുക : " ജാമ്യാപേക്ഷയോടൊപ്പം പ്രതി ഹാജരാക്കിയ ഫോട്ടോകളിൽനിന്ന് വ്യക്തമാകുന്നത് ഈ കേസിലെ  പരാതിക്കാരിയുടെ വസ്ത്രധാരണം തന്നെ  ലൈംഗികമായി  പ്രകോപനമുണ്ടാക്കും വിധമായിരുന്നുവെന്നതാണ് .അതുകൊണ്ട് 354 എ വകുപ്പ് പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ ബാധകമാവുന്നില്ല. " കോടതിയുടെ മേൽപ്പറഞ്ഞവിധമുള്ള തീർപ്പ്  ഭരണഘടനാപരമായ  സദാചാരത്തിൻറെ ലംഘനവും,ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതുമാണ്.  ഒരു സ്ത്രീയുടെ വസ്ത്രധാരണം നീതിയ്ക്കും  നീതിപൂർവ്വമായ വിചാരണയ്ക്കും ഉള്ള ആ വ്യക്തിയുടെ അവകാശം നിഷേധിക്കുന്നതിന് കാരണമായി എടുത്തുകാട്ടുകയാണ് കോടതി ചെയ്തിരിക്കുന്നത്.    

"ജാമ്യാപേക്ഷയോടൊപ്പം പ്രതി ഹാജരാക്കിയ പരാതിക്കാരിയുടെ ഫോട്ടോ ലൈംഗികമായി പ്രകോപനമുണ്ടാക്കുന്ന വസ്ത്രധാരണം വ്യക്തമാക്കുന്നു"വെന്നും , "74 വയസ്സും, ശാരീരികമായി അവശതയും ഉള്ള ഒരു വ്യക്തിക്ക്   പരാതിക്കാരിയെ ബലം പ്രയോഗിച്ചു മടിയിലിരുത്തി പീഡിപ്പിക്കാൻ കഴിയും എന്ന് ഒരിക്കലും വിശ്വസിക്കാനാവില്ലെന്നും" കോടതി നിരീക്ഷിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്. 

വിശാഖാ Vs സ്റ്റേറ്റ് ഓഫ് രാജസ്ഥാൻ കേസിലെ വിധിന്യായത്തിൽ കൃത്യമായി നിഷ്കർഷിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ സ്ത്രീപീഡനക്കേസ്സുകൾ കൈകാര്യം ചെയ്യുമ്പോൾ  പാലിക്കാൻ കോടതികൾ ബാധ്യസ്ഥരാണെന്ന് ആൾ ഇന്ത്യാ ലോയേഴ്‌സ് അസോസിയേഷൻ ഫോർ ജസ്റ്റീസ് (AILAJ ) ഒരു പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി : "മൗലികാവകാശങ്ങളുടെ ഭാഗമായ  ലിംഗസമത്വം, ജീവന്നും വ്യക്തിസ്വാതന്ത്ര്യത്തിനും ഉള്ള അവകാശങ്ങൾ, എന്നിവയെ ഉല്ലംഘി ക്കുന്നത് ഭരണഘടനയുടെ 14 ,15 21 എന്നീ ഖണ്ഡികകളിൽ ഉറപ്പു നൽകപ്പെടുന്ന അവകാശങ്ങളുടെ ലംഘനമാണ്. അത്തരം അവകാശ ലംഘനങ്ങളിൽ  കലാശിക്കുന്ന കോടതി വിധികൾ നേരിട്ട് പ്രോത്സാഹിപ്പിക്കുന്നത് ബലാൽസംഗ സംസ്‌കാരത്തേയും സ്ത്രീകൾക്കെതിരായ ആക്രമണങ്ങളേയുമാണ്. സ്ത്രീകളുടെ ലൈംഗികതയെ ആണധികാരരക്ഷാകർത്തൃത്വത്തിന്റെയും    ആൺകോയ്മാ മൂല്യസങ്കല്പങ്ങളുടേയും വരുതിയിൽ നിർത്താനും സ്ത്രീകളെ അടിച്ചമർത്താനുമുള്ള ഇത്തരം ശ്രമങ്ങൾ സ്ത്രീകൾക്ക് മൊത്തത്തിൽ അരക്ഷിതാവസ്ഥയാണ് ഉണ്ടാക്കുന്നത്. കോഴിക്കോട് സെഷൻസ് കോടതിയുടെ തീരുമാനം ഇന്ത്യൻ ഭരണഘടനയുടെ അന്തസ്സത്തയ്ക്കും ഉള്ളടക്കത്തിനും നേർക്കുള്ള വെല്ലുവിളിയാണ്. കാരണം, ലിംഗസമത്വം മുതൽ  മൗലികാവകാശങ്ങൾക്കുള്ള സ്ത്രീകളുടെ അധികാരം, അതിക്രമങ്ങളിൽനിന്നും  ലൈംഗിക പീഡനങ്ങളിൽനിന്നുമുള്ള സംരക്ഷണം,  എന്നിവവരെയുള്ള ബഹുതലസ്പർശിയായ മേഖലകളിൽ സു വ്യക്തമായ നിലപാട് ആണ് ഭരണഘടന  വിളംബരം ചെയ്യുന്നത്. ഭരണഘടനയ്ക്കും നിയമവാഴ്ചയ്ക്കും ചേരാത്ത വിധത്തിൽ മുൻവിധിയോടെയും തോന്നിയപോലെ ഉപാധികൾ വെച്ചും  സ്ത്രീകൾക്കുനേരെ  വച്ചുനീട്ടേണ്ട ഒരു ഔദാര്യമല്ല ലൈംഗിക പീഡനങ്ങളിൽനിന്നും അതിക്രമങ്ങളിൽനിന്നും ഉള്ള സംരക്ഷണം ". 

സിവിക് ചന്ദ്രനെതിരേ ഉണ്ടായ മറ്റൊരു ലൈംഗികപീഡനക്കേസ്സിലും എസ്  കൃഷ്ണകുമാർ ജഡ്ജിയായ ഇതേ കോടതി ജാമ്യം അനുവദിച്ചു. സ്വയം  ജാതിവിരുദ്ധ പ്രവർത്തനങ്ങളിൽ മുഴുകുന്ന അറിയപ്പെടുന്ന ഒരു സാമൂഹ്യപ്രവർത്തകൻ ആയ സിവിക് ചന്ദ്രന് എതിരേ പട്ടികജാതി പട്ടികവർഗ്ഗക്കാർക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമപ്രകാരം കേസ് എടുക്കുക സാധ്യമല്ലെന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. 

ന്യൂസ് ലോൺഡ്രി റിപ്പോർട്ട് ചെയ്തത് പ്രകാരം, കോടതി അതിന്റെ ഉത്തരവിൽ പറഞ്ഞത് ഇങ്ങനെയാണ് : " പ്രതി ഒരു സാമൂഹ്യപരിഷ്കർത്താവും ജാതിവ്യവസ്ഥയ്‌ക്കെതിരെ നിലപാട് ഉള്ള ഒരു സാമൂഹ്യപ്രവർത്തകനും ആണ്... അങ്ങനെയൊരു പശ്ചാത്തലത്തിൽ, പട്ടികജാതിയിലെ അംഗമെന്ന് തനിക്ക് നേരത്തെ അറിയാവുന്ന പരാതിക്കാരിയുടെ ശരീരത്തിൽ പ്രതി സ്പർശിക്കുമെന്ന് വിശ്വസിക്കാനാവില്ല".

Such developments further reveal the deeply engrained casteist attitudes of the judges who are willing to give impunity to abusers and refusing to apply the SC/ST Prevention of Atrocities Act citing the general politics of the abusers.

Such decisions will give cover to a broad range of abusers to escape accountability for their actions by passing off as progressive while being shielded from the specificities of a crime they committed.

AILAJ condemned the blatantly bigoted and anti-women decision of the Kerala Court which fails to recognize and honour gender justice as envisioned by the democratic and constitutional principles of India, and demanded that the said comments be expunged and to reconsider the bail application on the basis of settled legal norms.

“The law does not demand separate standards of evidence from "educated" women complainants. But the judge slut-shames the complainant: using her education, clothes, age, boyfriend, reluctance to file FIR, along with the age and reputation of the accused and his daughters' education against the survivor. Such persons have no right to be in the judiciary,” said Kavita Krishnan, CPIML Politburo member.

Kerala State legislature should immediately begin the procedure for impeachment of the judge and setting an example to make judges accountable to the people and the democratic social justice values imbued in the Constitution.

Tuesday 16 August 2022

 ഗുജറാത്ത് 2002  ബിൽക്കീസ് ബാനു കൂട്ടബലാൽസംഗക്കേസിലും മുസ്‌ലിം കൂട്ടക്കൊലയിലും  ജെയിൽ ശിക്ഷ അനുഭവിക്കുന്ന 11 കുറ്റവാളികളെ  ശിക്ഷാകാലം പൂർത്തിയാവുംമുമ്പ് മോചിപ്പിച്ചതിന് പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷാ യും മറുപടി പറയണം.


ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-)0 വാർഷികമായ ഇന്നലെ ഗുജറാത്ത് ഭരണകൂടം 11 ജീവപര്യന്തത്തടവുകാരെ ശിക്ഷാകാലാവധി പൂർത്തിയാവും മുൻപേ ജെയിൽ മോചിതരാക്കി. 7 മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യുകയും, ബിൽക്കീസ് ബാനു എന്ന് പേരായ ഗർഭിണിയെ കൂട്ടബലാൽസംഗം ചെയ്യുകയും ചെയ്ത 2002 ഗുജറാത്ത് കേസിൽ കോടതി കുറ്റക്കാരായി കണ്ടെത്തി ജീവപര്യന്ത ശിക്ഷ അനുഭവിച്ചുവരവേ യാണ് ഗുജറാത്ത് സർക്കാർ പ്രസ്തുത ഇളവ് നൽകിയത്. പ്രധാനമന്ത്രി മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന 2002 ൽ നടന്ന മുസ്‌ലീം വിരുദ്ധ കൂട്ടക്കൊലയിൽ കോടതി ശിക്ഷിച്ചവർക്ക് 2022 ആഗസ്ത് 15 ന് ഗുജറാത്ത് സർക്കാർ ശിക്ഷാ ഇളവ് നൽകുന്നത് എന്തടിസ്ഥാനത്തിലാണ് ? ഇന്ത്യയുടെ "അമൃത കാലം" എന്ന് മോദി വിളിക്കുന്ന ആഘോഷത്തിന് പൊലിമ കൂട്ടാൻ തെരഞ്ഞെടുത്ത ഒരു വഴിയായിരിക്കുമോ അത്? മുസ്ലീങ്ങളെ കൊലപ്പെടുത്തുന്നതിന്നും മുസ്‌ലിം സ്ത്രീകളെ ബലാൽസംഗം ചെയ്യുന്നതിന്നും ഉള്ള പാരിതോഷികം ആണോ ഈ ശിക്ഷാ ഇളവ് ?
ഒരു സംസ്ഥാന സർക്കാരിന്റേയും പോലീസ് സംവിധാനത്തിന്റേയും ഉപേക്ഷകളും കൃത്യവിലോപങ്ങളും അനാസ്ഥകളും 2002 മുസ്‌ലീം വിരുദ്ധ കൂട്ടക്കൊലപാതകങ്ങൾക്കും ബലാല്സംഗങ്ങൾക്കും കരണമായിത്തീർന്നതു സംബന്ധമായി ഗുജറാത്ത് സർക്കാരിനെക്കൊണ്ട് സുപ്രീം കോടതിയിൽ സമാധാനം പറയിക്കാൻ സാക്കിയ ജെഫ്രി സമർപ്പിച്ച പെറ്റീഷനിൽ ഇരകൾക്കൊപ്പം നിന്നതിനാണ് ടീസ്ത സെതൽവാദ് എന്ന സ്ത്രീ ഇപ്പോൾ ജെയിലിൽ കഴിയുന്നത്. വർഗീയ ഹിംസയും ബലാല്സംഗങ്ങളും നടത്തുന്നവർ ഇന്ത്യയിൽ ശിക്ഷിക്കപ്പെടുന്നത് പോലും പൊതു പ്രവണതയല്ല അപൂർവ്വമായ അപവാദങ്ങൾ ആണ് എന്ന് കാണുമ്പോൾ, ഗുജറാത്ത് കുറ്റവാളികൾക്ക് ഇപ്പോൾ നൽകപ്പെട്ട ശിക്ഷാ ഇളവ് വർഗീയ ഹിംസകളിലെ കൊലയാളികൾക്കും ബലാൽസംഗക്കാർക്കും നിയമത്തെ പേടിക്കാനില്ല എന്ന സന്ദേശമല്ലാതെ മറ്റെന്താണ് നൽകുന്നത് ?
ഹിന്ദുത്വ തീവ്രവാദികൾക്ക് മുസ്ലീങ്ങളെ കൊല്ലാനും ബലാൽസംഗം ചെയ്യാനും പരസ്യമായി ആഹ്വാനം മുഴക്കാമെന്നും നിയമത്തെ പേടിക്കേണ്ടതില്ലെന്നും ഉള്ള ഒരവസ്ഥയാണ് സംജാതമായിരിക്കുന്നത്. ബിൽക്കീസ് ബാനുവിനെ ബലാത്സംഗം ചെയ്ത കുറ്റവാളികൾക്ക് അനുവദിച്ച ജെയിൽമോചനം, അവർക്കും അവരുടെ അനുയായികൾക്കും തുടർന്നും മുസ്ലീങ്ങളുടെ മേലെ ആക്രമണഭീഷണി നടപ്പാക്കാനുള്ള ധൈര്യം നൽകുകയാണ്. ഇന്ത്യയിലെ സ്ത്രീ അവകാശപ്രവർത്തകർ വധശിക്ഷയെ എതിർക്കുന്നത് ചൂണ്ടിക്കാട്ടി ഗോദി മാദ്ധ്യമ ആങ്കർമാർ ഫെമിനിസ്റ്റുകൾ ബലാൽസംഗക്കുറ്റവാളികളോട് മൃദു നയം പുലർത്തുന്നു എന്ന് പലപ്പോഴും ആരോപിക്കാറുണ്ട്.
ബിൽക്കീസ് ബാനു കേസിൽ ബിൽക്കീസ് തന്നെ പറഞ്ഞത് തനിക്കെതിരെ കുറ്റം ചെയ്തവർക്ക് വധശിക്ഷ നൽകണമെന്ന് ഒരിക്കലും ആവശ്യപ്പെടില്ല എന്നും , ആദർശപരമായി വധശിക്ഷയെ എതിർക്കുന്ന നിലപാട് ആണ് തനിക്കുള്ളതെന്നും ആണ്. എന്നാൽ, ഇപ്പോൾ ഏതാനും വർഷങ്ങൾ മാത്രം ശിക്ഷയനുഭവിച്ച ശേഷം ജെയിലിൽനിന്നു ഇറങ്ങിവരുന്ന കുറ്റവാളികളെപ്പറ്റി ഈ ഗോദി മീഡിയാ ആങ്കർമാർ എന്ത് പറയും? ബിൽക്കീസ് ന് നീതി നൽകണമെന്ന ആവശ്യം അവർ ഉയർത്തുമോ ?
ബിൽക്കീസ് ബാനു കേസിലെ കുറ്റവാളികൾക്ക് ഗുജറാത്ത് സർക്കാർ നൽകിയ ശിക്ഷ ഇളവിനെപ്പറ്റി പ്രധാനമന്ത്രി മോദിയ്ക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ യ്ക്കും എന്താണ് പറയാനുള്ളത് ? ബി ജെ പി യിലെ മേൽപ്പറഞ്ഞ രണ്ട് പരമോന്നത നേതാക്കൾ അറിയാതെയാവാം ഗുജറാത്ത് സർക്കാർ പ്രസ്തുത ശിക്ഷാ ഇളവ് നൽകിയതെന്ന് നമ്മൾ വിശ്വസിക്കണമോ ?
#IndiaAt75 ബിൽക്കീസ് ബാനുവിനെ കൂട്ട ബലാൽസംഗം ചെയ്ത കുറ്റവാളികളെ ജെയിലിൽനിന്ന് തുറന്നുവിട്ടുകൊണ്ട് 75 -)0 സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ബി ജെ പി നേതൃത്വം തീരുമാനിച്ചത് ഇന്ത്യൻ സ്ത്രീകളെസ്സംബന്ധിച്ചിടത്തോളം ഈ ദിവസത്തെ അപമാനത്തിന്റെ ദിവസം ആക്കുന്നു.


രതി റാവു , പ്രസിഡന്റ് ,ആൾ ഇന്ത്യ പ്രോഗ്രസ്സിവ് വിമൻസ് അസ്സോസിയേഷൻ (AIPWA )
മീന തിവാരി , ജനറൽ സെക്രട്ടറി , AIPWA
കവിത കൃഷ്ണൻ , സെക്രട്ടറി , AIPWA

Sunday 14 August 2022

 

ML Update CPIML Weekly  Magazine

ആഗസ്ത് 09 -15 , 2022 ലക്കം എഡിറ്റോറിയൽ 



ബി ജെ പി യുടെ ഫാസിസ്റ്റ് പദ്ധതികളെ  എതിർക്കുന്ന  സാമൂഹ്യ രാഷ്ട്രീയ ശക്തികളുടെ കൂടുതൽ വിശാലാടിസ്ഥാനത്തിലും കാര്യക്ഷമവും ആയ  പുനർവിന്യാസത്തിന്  പ്രചോദനമാവുന്നതാണ് ബീഹാർ സംഭവവികാസങ്ങൾ 




ബിഹാറിലെ ദ്രുതഗതിയിൽ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യം നൽകുന്ന സന്ദേശം മുഴുവൻ രാജ്യത്തിനും ഉള്ളതാണെന്ന് സി പി ഐ (എം എൽ) ജനറൽ സെക്രട്ടറി സഖാവ് ദീപാങ്കർ ഭട്ടാചാര്യ ആഗസ്റ്റ് 9  നു അഭിപ്രായപ്പെട്ടു. ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരേ ബി ജെ പി തുടർച്ചയായി ആക്രമണങ്ങളഴിച്ചുവിടുന്ന സാഹചര്യത്തിൽ ജനങ്ങളുടെ അധികാരങ്ങൾ സംരക്ഷിക്കാനും രാജ്യത്താകെ സ്വേച്ഛാധിപത്യവാഴ്ച അടിച്ചേൽപ്പിക്കാനുള്ള നീക്കത്തെ ചെറുക്കൻ വേണ്ടിയും ഉണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങളാണ് ബിഹാറിലേത് . അതിനാൽ , രാജ്യത്തിനാകമാനം ഒരു പുത്തൻ ദിശ നൽകുകയും , പുതിയ രാഷ്ട്രീയ ധ്രുവീകരണത്തിന്നുള്ള അടിത്തറയൊരുക്കുകയും ചെയ്യുന്നു.  ബി ജെ പി യുടെ അങ്ങേയറ്റത്തെ അധികാരക്കൊതിയും , മറ്റു രാഷ്ട്രീയ കക്ഷികളെ തുടച്ചുനീക്കിക്കൊണ്ടും ആവിഷ്കാരസ്വാതന്ത്ര്യത്തെ ഇല്ലാതാക്കിക്കൊണ്ടും ഏകകക്ഷിഭരണം സ്ഥാപിക്കാനുള്ള  വ്യഗ്രത  അതിന്റെ സഖ്യകക്ഷികൾ പോലും ആശങ്കയോടെയാണ് കാണുന്നത്. 


 വിദ്വേഷവും വിഭാഗീയതയും വളർത്തുന്ന ബി ജെ പിയുടെ  രാഷ്ട്രീയത്തിനെതിരെ നാം കൂടുതൽ കരുത്തോടെയും ഐക്യത്തോടെയും തെരുവുകളിൽ സമരം ചെയ്യേണ്ടതാണെന്ന്  സഖാവ് ദീപങ്കർ തുടർന്ന്  പ്രസ്താവിച്ചു. ബിഹാറിലെ ജനത ദീർഘകാലമായി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്ക് ശരിയായ ചുവടുകൾ വെക്കാനും , ബുൾ ഡോസർ രാജ് കാലത്തെ എല്ലാ ജനവിരുദ്ധ നടപടികളും ചുരുട്ടിക്കെട്ടാനും ബിഹാറിൽ നിലവിൽ വന്ന ബദൽ സർക്കാരിന് കഴിയും എന്ന് ഞങ്ങൾ  പ്രതീക്ഷിക്കുന്നു.  സി പി ഐ (എം എൽ ) ന്റെയും മഹാഗഡ്ബന്ധനിലെ എല്ലാ പാർട്ടികളുടേയും പിന്തുണ ഈ ബദൽ ഗവൺമെന്റിന് ഉണ്ട് .  


ബിഹാറിനെ മറ്റൊരു ഉത്തർപ്രദേശ് ആക്കിമാറ്റാൻ സർവ്വവിധത്തിലും ബി ജെ പി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും, അതിന്റെ ഭാഗമായി സമൂഹത്തിന്റെ അടിത്തട്ടുവരെ  വർഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള പ്രചാരണങ്ങൾ നടക്കുകയാണെന്നും സഖാവ് ദീപങ്കർ ചൂണ്ടിക്കാട്ടി. ഈ വിദ്വേഷ പ്രചാരണത്തിൽനിന്നും സ്വാതന്ത്ര്യം നേടാനുള്ള അഭിലാഷം ഇന്ന് ബിഹാറി  സമൂഹത്തിന്റെ തന്നെ അഭിലാഷമായി മാറിയിരിക്കുകയാണ്.    


- [ സി പി ഐ (എം എൽ ) ബിഹാർ ഘടകം പ്രസിദ്ധീകരിച്ചത് ] 



Thursday 4 August 2022

  ഫുൽവാരി ഷെരീഫ് കേസിന്റെ  പശ്ചാത്തലത്തിൽ ബീഹാർ ഭരണകൂടവും പോലീസും ഒരു പ്രദേശത്തേയും മുസ്‌ലീം സമുദായത്തേയും "ദേശവിരുദ്ധപ്രവർത്തന"ങ്ങളിൽ ഏർപ്പെടുന്നവരും "തീവ്രവാദി"കളും ആയി ചിത്രീകരിക്കുന്നതിനെതിരെ സിപിഐ എംഎൽ ബീഹാർ സംസ്ഥാന സെക്രട്ടറി സഖാവ് കുനാൽ മുഖ്യമന്ത്രിക്ക് കത്തെഴുതി. 




  ഫുൽവാരി  ഷെരിഫ് കേസുമായി ബന്ധപ്പെട്ട്  മുസ്‌ലിം സമുദായത്തെ ആകമാനം ലക്ഷ്യമാക്കി നടന്നുവരുന്ന  വ്യാജ പ്രചാരണങ്ങളുടെ സാഹചര്യത്തിൽ , മുഖ്യമന്ത്രി നിതീഷ് കുമാർ സ്വന്തം നിലക്ക് കേസ് മൊത്തത്തിൽ പരിശോധിക്കണമെന്ന് ജൂലൈ 24  നു  എഴുതിയ കത്തിലൂടെ സി പി ഐ എം എൽ  ബിഹാർ സംസ്ഥാന സെക്രട്ടറി സഖാവ് കുനാൽ ആവശ്യപ്പെട്ടു.  

ഒന്നോ രണ്ടോ സംശയാസ്പദമായ സംഭവങ്ങളെ മുൻനിർത്തിക്കൊണ്ടു മുസ്‌ലിം സമുദായത്തേയും ഫുൽവാരി ഷെരീഫ് എന്ന പ്രദേശത്തേയും "തീവ്രവാദപ്രവർത്തനങ്ങളുടെ വിളനിലം" ആയി പോലീസും ഭരണകൂടവും മാധ്യമങ്ങളിലൂടെ ചിത്രീകരിക്കുന്നതിനെ സി പി ഐ എം എൽ ചോദ്യം ചെയ്തു. ഇങ്ങനെ  ഒരു സമുദായത്തിലെ അംഗങ്ങളെ തുടർച്ചയായി മാധ്യമങ്ങളിലൂടെ താറടിച്ചു കാണിക്കുന്നത് മുസ്ലീങ്ങൾക്കെതിരെ വിദ് വേഷം ഉൽപ്പാദിപ്പിക്കാനും അവരെ ഭീതിയുടെ അന്തരീക്ഷത്തിൽ നിലനിർത്താനും ആണെന്ന് പ്രസ്തുത കത്തിൽ സ:കുനാൽ  ചൂണ്ടിക്കാട്ടി. കോടതിയുടെ പരിഗണയിലിരിക്കുന്ന കേസുകൾ മാദ്ധ്യമങ്ങൾ  വിചാരണചെയ്യുന്ന ഏർപ്പാട് നിർത്തണമെന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റീസ് അടുത്ത ദിവസം പ്രസ്താവിച്ച കാര്യവും സ:കുനാൽ ബീഹാർ മുഖ്യമന്ത്രിയെ ഓർമ്മിപ്പിച്ചു.  

 ഒരു തെളിവും ജനങ്ങൾക്ക് മുന്നിൽ കാണിക്കാനില്ലാത്തപ്പോഴും പോലീസ് മാധ്യമങ്ങൾ വഴി പലതരത്തിലുള്ള കഥകൾ പ്രചരിപ്പിക്കുകയാണെന്നും , അതുമൂലം ഗുരുതരമായ ആശയക്കുഴപ്പവും തെറ്റിദ്ധാരണയുമാണ് ജനങ്ങൾക്കിടയിൽ ഉണ്ടാവുക എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഇത്തരം കേസുകളിൽ മാധ്യമങ്ങൾ നടത്തുന്ന മുൻ‌കൂർ വിചാരണ ഭരണഘടനയനുസരിച്ചും ജനാധിപത്യത്തിന്റെ താല്പര്യങ്ങളനുസരിച്ചും ആശാസ്യമല്ല. മുസ്‌ലിം സമുദായത്തെയും ഫുൽവാരി ഷെരീഫ് എന്ന  പ്രത്യേക പ്രദേശത്തേയും അപകീർത്തിപ്പെടുത്താനായുള്ള ശ്രമത്തിന്റെ ഭാഗമായ അത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി നിതീഷ് കുമാർ സ്വന്തം നിലയ്ക്ക് ഇടപെടൽ നടത്തണമെന്ന്  സ: കുനാൽ ആവശ്യപ്പെട്ടു.