Sunday 16 September 2018

AIPWA ഐക്യദാർഢ്യം : ബലാൽസംഗക്കേസിൽ നീതി തേടുന്ന കന്യാസ്‌ത്രീയ്‌ക്കൊപ്പം
ബിഷപ്പ് ഫ്രാങ്കോ യ്ക്കെതിരെ ബലാത്സംഗവും ലൈംഗിക അതിക്രമവും ആരോപിച്ചു സമരത്തിൽ ഏർപ്പെട്ട കന്യാസ്ത്രീയെ  AIPWA പൂർണ്ണമായും പിന്തുണയ്ക്കുകയും അവരുമായി ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു.  2014നും  2016 നും ഇടയ്ക്കുള്ള കാലഘട്ടത്തിൽ തനിക്കെതിരെ  ബിഷപ്പ് ആവർത്തിച്ച് ലൈംഗികാക്രമണങ്ങൾ  നടത്തിയെന്ന അവരുടെ ആരോപണത്തെ ആ സഭയിലെ അഞ്ച് കന്യാസ്ത്രീകൾ പിന്തുണച്ചിട്ടുണ്ട് .
അധികാരവും സ്വാധീന ശക്തിയും ഉള്ള പുരുഷന്മാർ ഉത്തരവാദപ്പെട്ട സ്വന്തം  സ്ഥാനങ്ങൾ  സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമങ്ങൾ നടത്തുന്ന തിന് ഉപയോഗിച്ച സംഭവങ്ങളുടെ നീണ്ട പട്ടികതന്നെ നമ്മുടെ മുന്നിലുണ്ട്. ബാബ രാം റഹിം , ആശാറാം ബാപ്പു എന്നിവർ തൊട്ട്‌ തരുൺ തേജ്‌പാലും TERI യിലെ ആർ കെ പച്ചൗരി വരെയുള്ളവർ  പദവികൾ നീചമായ വിധത്തിൽ ദുരുപയോഗം ചെയ്ത് ലൈംഗികാതിക്രമണക്കേസ്സുകളിൽ കുറ്റാരോപിതരായവരുടെ  കൂട്ടത്തിലുണ്ട്.  ഇത്തരത്തിലുള്ള ഒട്ടുമിക്ക കേസുകളിലും സ്വന്തം പീഡാനുഭവങ്ങൾ പുറത്തുപറയാനും പരാതിപ്പെടാനും  ധൈര്യസമേതം രംഗത്തുവരുന്ന  സ്ത്രീകൾക്കെതിരെ  സംഘടിതമായ സ്വഭാവഹത്യകളും അപവാദ പ്രചാരണങ്ങളും നടത്തി കുറ്റക്കാരെ സഹായിക്കാൻ ആളുകൾ രംഗത്തെത്തുന്നതും പതിവായിരിക്കുന്നു.   ഇതിലെല്ലാം ഉപരിയായി , 
ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും  തീർത്തും അനുഭാവരഹിതമായ സമീപനമാണ് പലപ്പോഴും ഇരകൾക്ക് നേരിടേണ്ടിവരുന്നത്. ഈ കേസിലും പരാതിപ്പെട്ട സ്ത്രീ  നേരിടുന്നത് സമാനമായ പ്രതികൂലതകളെയാണെന്നത് നിർഭാഗ്യകരമാണ്.
പരാതിയുമായി കന്യാസ്‌ത്രീ പരസ്യമായി രംഗത്തുവന്നതിനു ശേഷം  അത് പിൻവലിക്കാനുള്ള ഭീഷണികളും പ്രലോഭനങ്ങളും ഉണ്ടായതോടൊപ്പം , ഇരയെ കുറ്റപ്പെടുത്തലും, സ്വഭാവഹത്യ ലക്‌ഷ്യം വെക്കുന്ന ദുഷ് പ്രചാരണങ്ങളും  അവർക്കെതിരെ ധാരാളമായി ഉണ്ടായിക്കൊണ്ടിരിക്കുന്നു.  മിഷനറീസ് ഓഫ് ജീസസ്സിലെ ഉയർന്ന സ്ഥാനം വഹിക്കുന്ന പുരോഹിതർ കന്യാസ്ത്രീയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് ഇരയുടെ താൽപ്പര്യം സംരക്ഷിക്കാനുള്ള നിയമത്തെ കാറ്റിൽ പറത്തിക്കൊണ്ടാണ്.  സംഭവവുമായി ബന്ധപ്പെട്ടു ആഭ്യന്തരമായി   ഒരു അന്വേഷണം നടത്തി എന്നവകാശപ്പെട്ട ചർച് കണ്ടെത്തിയത് മറ്റാരുടെയോ പ്രേരണയാൽ പ്രസ്തുത കന്യാസ്ത്രീ വേറെ അഞ്ചു കന്യാസ്ത്രീകളുമൊത്തു ഗൂഢാലോചന നടത്തിയെന്നും ,തെളിവുകളിൽ കൃത്രിമം കാട്ടിയെന്നും ആയിരുന്നു. എം എൽ എ ആയ പി സി ജോർജ് കന്യാസ്ത്രീയെ ഒരു വേശ്യയെന്ന്  വിളിക്കുകപോലും ചെയ്തു. കാത്തലിക്ക് ബിഷപ്പ്‌സ് കൗൺസിൽ ഓഫ് ഇന്ത്യ എന്ന ബിഷപ്പുമാരുടെ സംഘടന സ്വന്തം ഉത്തരവാദിത്തത്തിൽ നിന്നും പൂർണ്ണമായും കൈ കഴുകി രക്ഷപ്പെടാൻ നോക്കുകയായിരുന്നു.  വെവ്വേറെ  വ്യക്തികൾ എന്ന നിലയ്ക്ക് ബിഷപ്പുമാർ ചെയ്യുന്ന പ്രവൃത്തികൾ നിയന്ത്രിക്കാനുള്ള നിയമാനുസൃതമായ ജ്യൂറിസ് ഡിക്ഷൻ കൗൺസിലിന് ഇല്ലെന്നു വാദിച്ചു കൈ മലർത്താൻ അവർക്കു മടിയുണ്ടായില്ല. വൻപിച്ച  പൊതുജന പ്രതിഷേധങ്ങളെത്തുടർന്ന്, പ്രശ്നം  വത്തിക്കാൻ വരെ എത്തുമെന്നായപ്പോൾ മാത്രമാണ് ബിഷപ്പ് ഫ്രാങ്കോ മൂലക്കൽ  തൽസ്ഥാനം ഒഴിഞ്ഞു മറ്റൊരു പുരോഹിതന് ചുമതലകൾ കൈമാറിയത്.

അതിനിടെ, മൂലക്കലിനെതിരായ പരാതി പ്രഥമദൃഷ്ട്യാ നിലനിൽക്കത്തക്കതാണെന്ന് സമ്മതിക്കുമ്പോഴും,കേരളാ പോലീസ് പ്രതിയെ അറസ്റ്റുചെയ്യാൻ ഇതേവരെ കൂട്ടാക്കിയില്ല. ഒരു തവണ വിളിച്ചു വരുത്തുകയും ,അന്വേഷണവുമായി സഹകരിക്കാൻ ആവശ്യപ്പെടുകയും മാത്രമാണ്  പോലീസ് ചെയ്തിരിക്കുന്നത്. അതേ സമയം, കേരളത്തിലും ഇന്ത്യയൊട്ടുക്കും ഉള്ള ക്രിസ്തവ വിശ്വാസികൾ ഉൾപ്പെടെയുള്ള പൊതുസമൂഹം പരാതിക്കാരിയെ പിൻതുണച്ച് രംഗത്ത് വന്നിരിക്കുകയാണ്. പരാതിക്കാരിയായ കന്യാസ്ത്രീയ്ക്ക് നീതി ലഭ്യമാക്കാനും, കുറ്റാരോപിതനായ ബിഷപ്പിനെ  ഉടൻ അറസ്റ്റ് ചെയ്യാനും  ആവശ്യപ്പെട്ടു ജോയിന്റ് ക്രിസ്ത്യൻ കൌൺസിലിന്റെ ബാനറിൽ ശക്തമായ പ്രക്ഷോഭം നടക്കുകയാണ്.
ഈയാവശ്യങ്ങൾ  ഉന്നയിച്ചു പ്രക്ഷോഭത്തിലേർപ്പെട്ട കേരളത്തിലെയും ഇന്ത്യയുടെ ഇതര ഭാഗങ്ങളിലെയും പുരോഗമനവാദികളുടെ ശബ്ദത്തോടൊപ്പം  നിലകൊള്ളുകയും ബിഷപ്പിനെതിരെ ഉടൻ നടപടിയെ ടുക്കാൻ  ആവശ്യപ്പെടുകയും ചെയ്യുന്നത്തിനു പുറമേ , പീഡനത്തിന്റെ ഇരയെ കുറ്റപ്പെടുത്തുന്നതും അവരുടെ സ്വഭാവഹത്യ ലാക്കാക്കി ദുഷ് പ്രചാരണങ്ങൾ നടത്തുന്നതും തടയാനുള്ള അടിയന്തര നടപടികൾ കൈക്കൊള്ളാനും ആൾ ഇൻഡ്യാ പ്രോഗ്രസ്സിവ് വിമെൻസ് അസോസിയേഷൻ ( AIPWA ) ആവശ്യപ്പെടുന്നു.

കവിതാ കൃഷ്ണൻ
സെക്രട്ടറി ,AIPWA
 
*AIPWA In Solidarity With The Nun Demanding Justice in Rape Case*
AIPWA stands in complete support and solidarity with the nun who has accused Bishop Franco Mulakkal of rape and sexual assault. She has accused the Bishop of repeatedly sexually assaulting her over a long period from 2014-2016. Five other nuns from the same congregation have supported her allegations. 
There is in fact a long list of influential men using their positions of power and responsibility to abuse and violate women. From Baba Ram Rahim and Asaram to Tarun Tejpal and TERIs RK Pachauri, the complaints of gross abuse and misuse of power abound. In most cases when women summon the courage to speak of their experiences of abuse, they are subjected to vile slander and vilification. Moreover, they inevitably bear the brunt of an unsympathetic and uncooperative state machinery. In this case too, unfortunately, the complainant is facing all these odds. 
Ever since she chose to speak up, she has been the target of a horrific campaign of victim blaming, apart from bribes and threats. The Missionaries of Jesus congregation released her photograph, in gross violation of the law. After a so-called internal probe, the Church claimed that the nun had hatched a conspiracy on someones instigation, with the help of five other nuns. She has been accused of tampering and manipulating evidence. MLA PC George has called her a prostitute. The Catholic Bishops Conference of India has completely washed its hands of any responsibility, stating that it is helpless and that it has no jurisdiction over individual Bishops. Following a public outcry, after the matter reached the Vatican, Franco Mullakal has finally stepped down and handed over charge to another priest.
Meanwhile, even as the Kerala Police admits that prima facie the allegations against Mulakkal hold, no arrests have been made as yet. They have only summoned him and asked him to participate and cooperate in the probe. 
Many in Kerala and India, including members of the Christian community, however, have come out in support of the complainant. Protests demanding justice for the complainant and the immediate arrest of the accused Bishop have been organised under the banner of the Joint Christian Council. AIPWA joins the progressive voices across Kerala and India in strongly supporting these demands. Apart from immediate action against the Bishop, there has to be a curb on the campaign of victim blaming and vilification.
Kavita Krishnan,
Secretary, AIPWA

Tuesday 11 September 2018

സി പി ഐ (എം എൽ ) സംസ്ഥാന പാർട്ടി സ്കൂൾ സെപ്റ്റംബർ 28 ,29

സി പി ഐ (എം എൽ ) സംസ്ഥാന പാർട്ടി സ്കൂൾ 
സെപ്റ്റംബർ 28 ,29 തീയതികളിൽ തൃശ്ശൂർ മുണ്ടശ്ശേരി ഹാൾ
29 ശനി വൈകു: 5 മണിക്ക് 
തൃശ്ശൂർ കോർപറേഷൻ  സ്‌ക്വയറിൽ പൊതുസമ്മേളനം
 
ഉൽഘാടനം : 
സഖാവ് വി ശങ്കർ  (പി ബി മെമ്പർ , സി പി ഐ (എം എൽ )ലിബറേഷൻ 

ബഹുമാന്യരേ,
ഇന്ത്യയിൽ നവലിബറൽ  നയങ്ങൾ നടപ്പാക്കിയതിനെത്തുടർന്ന് സാമ്രാജ്യത്വ മൂലധന കോർപ്പറേറ്റ് ശക്തികൾ സമസ്തമേഖലകളും കയ്യടക്കിയതിനാൽ തൊഴിലാളികളും കർഷകരും ചെറുകിട വ്യാപാരികളും ആദിവാസികളും ദളിതരുമടക്കമുള്ള മറ്റു മർദ്ദിതവിഭാഗങ്ങളും അടങ്ങിയ ഭൂരിഭാഗം ജനങ്ങളും പാപ്പരീകരിക്കപ്പെടുന്നത്തിന്റെ തീവ്രത അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. ജനജീവിതം കൂടുതൽ ദുസ്സഹമാവും വിധത്തിൽ ഇന്ധനവില ദിനം പ്രതി വർധിപ്പിക്കുകയും നികുതിഭാരം കോർപ്പറേറ്റുകളിൽനിന്നും  സാധാരണ ജനങ്ങളുടെ ചുമലിലേക്ക് മാറ്റുകയും, സാമൂഹ്യക്ഷേമ കാര്യങ്ങളിൽനിന്നു സർക്കാർ പിൻവാങ്ങുകയും ചെയ്യുന്നു. വിലക്കയറ്റവും തൊഴിലില്ലായ്മയും അതി രൂക്ഷമായിരിക്കുന്നു .നോട്ടുനിരോധനം, ജി എസ് ടി  തുടങ്ങിയ നടപടികളിലൂടെ മോദി സർക്കാർ നടത്തിയത് ജനങ്ങൾക്കുനേരെയുള്ള കടന്നാക്രമണമാണ്.രാജ്യം ഇന്നുവരെ അഭിമുഖീകരിക്കാത്ത വിധത്തിലുള്ള പ്രതിസന്ധിയെത്തുടർന്ന് ജനങ്ങൾ ഭൂമി, ജോലി, ജീവിതം, അന്തസ്സ് എന്നീ ആവശ്യങ്ങൾക്കുവേണ്ടി രാജ്യമാസകാലം പ്രക്ഷോഭത്തിന്റെ പാതയിലാണ്. 

അതേസമയം, ജനരോഷവും ജനതാൽപ്പര്യങ്ങളും പരിഗണിക്കാതെ സർക്കാർ ജനങ്ങളെ അടിച്ചമർത്തുകയാണ്. സാധാരണ ജനങ്ങളെ മാത്രമല്ല, വിയോജിപ്പിന്റെ സ്വരം പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരേയും, എഴുത്തുകാരേയും, പൗരാവകാശപ്രവർത്തകരേയും, ബുദ്ധിജീവികളേയും നിരന്തരം വേട്ടയാടുകയാണ്. ഈ സാഹചര്യത്തിൽ,ചങ്ങാത്ത മുതലാളിത്ത- കോർപ്പറേറ്റ് ആശ്രിത നയങ്ങൾ തിരുത്താനും ,ഫാസിസത്തെ പരാജയപ്പെടുത്തി പുരോഗമനപരവും മതേതര ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതുമായ ജനങ്ങളുടെ ഇന്ത്യ കെട്ടിപ്പടുക്കാനും കഴിയുക  ഇടതുപുരോഗമന ജനാധിപത്യ ശക്തികളുടെ ഐക്യത്തോടെയുള്ള ശക്തമായ ജനകീയ പ്രക്ഷോഭത്തിലൂടെ മാത്രമാണ്.  ഈയൊരു    ലക്ഷ്യം വെച്ചാണ് ഇന്ത്യയിലെ വിപ്ലവ കമ്യൂണിസ്റ്റ് പ്രസ്ഥാനമായ സി പി ഐ (എം എൽ) ലിബറേഷൻ രാജ്യത്താകമാനം പ്രവർത്തനത്തിൽ വ്യാപൃതമായിരിക്കുന്നത് 

ഇന്ത്യയിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പൊതുപ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നതിനു പുറമെ , കേരളം കഠിനമായ പ്രളയക്കെടുതികളിൽ ജനജീവിതം തകർന്നതുമൂലം അതിജീവനത്തിനായുള്ള കഠിന പരിശ്രമത്തിലാണ് ഇന്ന്.  പ്രളയക്കെടുതികളുടെ സന്ദർഭത്തിൽ ദുരിതനിവാരണത്തിനും ദുരിതാശ്വാസത്തിനും കേന്ദ്രസർക്കാർ അമാന്തം കാണിച്ചപ്പോൾ കേരളത്തിലെ ജനങ്ങൾ മാതൃകാപരമായി സ്വയം പ്രവർത്തനം നടത്തുകയും  മറ്റു സംസ്ഥാനങ്ങളിലേയും വിദേശത്തേയും പുരോഗമനവിഭാഗങ്ങളും മനുഷ്യസ്നേഹികളും അതുമായി ഐക്യദാർഢ്യപ്പെട്ടു പ്രവർത്തിച്ചുവരികയുമാണ് കാലാവസ്ഥാ വ്യതിയാനത്തിൽ പ്രളയം രൂക്ഷമാക്കുന്നതിനിടയായ കോർപ്പറേറ്റ് അനുകൂല - ചങ്ങാത്ത മുതലാളിത്ത  മോഡൽ വികസനനയം കേരളത്തിൽ നിർത്തലാക്കുന്നതിനും ,പ്രളയക്കെടുതിക്ക്‌ ശേഷമുള്ള പുനരധിവാസവും പുനർ നിർമ്മാണവും പാരിസ്ഥിക വിവേകവും ജനതയുടെ താൽപ്പര്യവും ഒന്നിക്കുന്ന തരത്തിൽ നടപ്പിലാക്കുന്നതിന് ഇടതു പുരോഗമന -ജനാധിപത്യ ശക്തികളുടെ മുൻകൈ അനിവാര്യമാണ്. 

മേൽസൂചിപ്പിച്ച ദിശയിലുള്ള പ്രവർത്തനങ്ങൾ കേരളത്തിൽ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പാർട്ടി സ്കൂൾ സംഘടിപ്പിക്കുന്നത്. ആയതിനാൽ, ഏവരുടെയും സഹായ സഹകരണങ്ങളും പിന്തുണയും പിൻ തുണയും അഭ്യർത്ഥിക്കുന്നു 

അഭിവാദനങ്ങളോടെ ,

ജോൺ കെ എരുമേലി 
സെക്രട്ടറി , 
സംസ്ഥാന ലീഡിങ് ടീം 
സി പി ഐ (എം എൽ) ലിബറേഷൻ ( ph: 9747190135 ) 

അജിതൻ എടക്കളത്തൂർ (ph:  7907242509 )  
[തൃശ്ശൂർ ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി , സി പി ഐ (എം എൽ) ലിബറേഷൻ]