Wednesday 30 March 2022

 

ശ്രീലങ്കയിൽ  സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുന്നു. 


ഇന്ധനവിലയും അവശ്യ വസ്തുക്കളുടെ വിലകളും കുതിച്ചു കയറിക്കൊണ്ടിരിക്കുന്ന ശ്രീലങ്കയിൽ രാജ്യത്തെമ്പാടുമായി പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു. പെട്രോൾ പമ്പുകളിൽ ഇന്ധനത്തിനായും, കടകൾക്ക് മുന്നിൽ അവശ്യ സാധനങ്ങൾ വാങ്ങാനും കാത്തു നിൽക്കുന്നവരുടെ ക്യൂ കൾ നീളുമ്പോൾ രാജ് പക്ഷാ സർക്കാർ ആൾക്കൂട്ടത്തെ നിയന്ത്രിക്കാനായി പെട്രോൾ പമ്പുകളിൽ പട്ടാളത്തെ നിയോഗിച്ചതായി പ്രഖ്യാപിച്ചിരിക്കുന്നു.  പമ്പുകൾക്ക് മുന്നിലെ തിക്കിലും തിരക്കിലും പെട്ട് ഇതിനകം മൂന്ന് വയോധികർ മരിച്ചുവീണതായി റിപ്പോർട്ടുകൾ പറയുന്നു.  ഇപ്പോഴത്തെ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് ശ്രീലങ്ക കൂപ്പുകുത്തിയത്തിന്റെ പ്രധാനപ്പെട്ട കാരണങ്ങൾ നിയോലിബറൽ സാമ്പത്തിക നയങ്ങളും  പ്രത്യേകിച്ചും കോവിഡ് പ്രതിസന്ധിയുടെ മറവിൽ വിയോജിപ്പിന്റെ  എല്ലാ സ്വരങ്ങളെയും അടിച്ചമർത്തിക്കൊണ്ട് ഭരണകൂടം   അവ അടിച്ചേല്പിച്ച രീതിയും ആണ്.  ഇവയ്ക്ക് പുറമേ, വികസന പദ്ധതി കളുടെ പേരിൽ ശ്രീലങ്കയുടെ സമ്പദ് വ്യവസ്ഥയെ  കൂടുതൽ കട ബാധ്യതകളിലേക്കു വലിച്ചിഴക്കും വിധത്തിൽ സമീപ കാലത്ത്   ഇന്ത്യയിൽ നിന്നും ചൈന യിൽ നിന്നും  സ്വീകരിച്ച വൻ വായ്പകൾ സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം വർധിപ്പിക്കുകയാണ് ചെയ്തത്. രാജ്യത്തിന്റെ കയ്യിലുള്ള വിദേശ  നാണ്യശേഖരത്തിൽ പെട്ടെന്ന്  ഉണ്ടായ ഇടിവ് മൂലം വ്യാപാരികളുടെ പക്കൽ   ഇറക്കുമതികൾ നടത്താൻ ആവശ്യമായ വിദേശനാണ്യം ലഭ്യമല്ലാതായി. ആഭ്യന്തര യുദ്ധാനന്തരകാലഘട്ടത്തിൽ 2009 ൽ  ഐ എം എഫ് ന്റെ എക്സിക്യൂട്ടീവ് ബോർഡ് 2600 കോടി യു എസ് ഡോളറിനുള്ള ഒരു സ്റ്റാൻഡ് ബെ എഗ്രിമെന്റ് ശ്രീലങ്കയുമായി ഒപ്പു വെക്കുന്നതോടെ  യാണ് നിയോ ലിബറൽ സാമ്പത്തിക പരിഷ്കാര ങ്ങളുടെ രണ്ടാം തരംഗം അവിടെ ആരംഭിച്ചത്.  തുടർന്നങ്ങോട്ട്  വൻ തോതിലുള്ള ആഗോള ഫൈനാൻസിങ് നെ  ആശ്രയിക്കുന്ന  ഇൻഫ്രാ സ്ട്രക് ചർ വികസനം, റിയൽ എസ്റ്റേറ്റ് വികസനം, സ്വകാര്യ വൽക്കരണം എന്നിവ നടപ്പാക്കാൻ തുടങ്ങി. കടം തിരിച്ചടവിന് സഹായകമാകേണ്ട വരുമാന സ്രോതസ്സുകളിൽ മുഖ്യമായിരുന്ന ടൂറിസം മേഖല കോവിഡ് മഹാമാരിയുടെ ആഘാതത്തിൽ തകർന്നപ്പോൾ തൊഴിലില്ലായ്മ യുടെ നിരക്ക് 5.2% ആയി ഉയർന്നു. ഇതിനെതിരെ  പിടിച്ചുനിൽക്കാനുള്ള ശ്രമത്തിൽ ശ്രീലങ്കക്കാരിൽ ഗണ്യമായ ഒരു വിഭാഗം  കാർഷിക വൃത്തിയിലേക്കു തിരിഞ്ഞു. എന്നാൽ, 100 ശതമാനം ജൈവകൃഷി എന്ന പുതിയ നയം നടപ്പാക്കിയ സർക്കാർ 2021 ൽ രാസവളങ്ങൾ ഇറക്കുമതി ചെയ്യുന്നതിനെതിരെ പൊടുന്നനെ ഏർപ്പെടുത്തിയ നിരോധനം  രാജ്യത്തിലെ കാർഷികോൽ പ്പാദനത്തെയും കാർഷിക സമ്പദ് വ്യവസ്ഥയെയും അങ്ങേയറ്റം പ്രതികൂലമായി ബാധിച്ചു. ജൈവ കൃഷി നിര്ബന്ധിതമാക്കിയ സർക്കാർനയം മൂലം വരുമാനം നഷ്ടപ്പെട്ട ദശലക്ഷക്കണക്കിനു  കർഷകർക്ക്  സർക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ ഒരു സഹായവും ലഭിച്ചുമില്ല. എങ്കിലും, 20 കോടി യു എസ് ഡോളറിന് തുല്യമായ തുക ഓർഗാനിക് ഫാമിംഗ് സ്കീമിൻ കീഴിൽ കർഷകർക്ക് നഷ്ടപരിഹാരം നൽകാനായി ചെലവാക്കാൻ സർക്കാർ നിർബന്ധിത മായി. കഴിഞ്ഞ ദശവർഷത്തിലെ  ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന ശ്രീലങ്കയിലെ രാജ്‌പക്ഷെ ഗവണ്മെന്റ്അതിനെ മറികടക്കാൻ ശ്രമിക്കുന്നത് സാമൂഹ്യ മേഖലയ്ക്കുള്ള ബഡ്ജറ്റ് വിഹിതങ്ങൾ വൻതോതിൽ വെട്ടിക്കുറച്ചു കൊണ്ടാണ്. ഇതുമൂലം ദശലക്ഷക്കണക്കിനു ശ്രീലങ്കൻ തൊഴിലാളികളും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളും ജീവിതം മുന്നോട്ടു നീക്കാൻ മർഗ്ഗമില്ലാത്ത അവസ്‌ഥയിലൂടെ കടന്നുപോകുകയാണ്.  ഐഎം എഫിന്റെ വാതിലിൽ മുട്ടിയ പ്പോൾ സർക്കാരിന് കിട്ടിയ മറുപടി ഇപ്പോൾത്തന്നെ 5100 കോടി യു എസ് ഡോളർ കടബാധ്യതയുള്ള ഒരു സർക്കാർ കർശനവും  അടിയന്തരവുമായ പരിഷ്‌കാരങ്ങൾ ഏർപ്പെടുത്തുക എന്ന ഉപാധിയോടെ മാത്രമേ     വായ്പ്പയ്ക്കുള്ള അപേക്ഷ പരിഗണിക്കാനാവൂ എന്നായിരുന്നു. എന്നാൽ, ഐ എം എഫ് കൽപ്പിക്കുന്ന ഉപാധികൾ സ്വീകരിക്കുന്ന പക്ഷം ശ്രീലങ്കയിലെ ദശലക്ഷക്കണക്കിനു സാധാരണക്കാരുടെ ജീവിതം കൂടുതൽ പ്രതിസന്ധിയിലാവുകയും, ഒപ്പം സാമൂഹ്യ സുരക്ഷയ്ക്കുള്ള എല്ലാ സർക്കാർ സംവിധാനങ്ങളും പിൻവലിക്കപ്പെടുകയും  ആയിരിക്കും അതിന്റെ പ്രത്യാഘാതം.

No comments:

Post a Comment