Tuesday, 24 June 2025



ഗാസയിലെ ആക്രമണം അവസാനിപ്പിക്കുക ; ഇറാനെ തൊട്ടുപോകരുത് ! ആക്രമണത്തിന്റെയും യുദ്ധത്തിന്റെയും യുഎസ്-ഇസ്രായേൽ അച്ചുതണ്ടിനെ പരാജയപ്പെടുത്തുക

- ദീപങ്കർ ഭട്ടാചാര്യ


May be an image of ‎2 people, crowd and ‎text that says '‎s100 coKocu BD nluising Somls FARE ARE THE= THE 4O00 ለባ a 0i M PALESTINE 4553CHILDREN CHILDREN STO الم MRFNI 3 WILL BEFREE AS TOO?? ITS NOT WAR ITS TACONFLICT ACONOCIDE GENOCIDE NOT STINE ITSCOLNIALISM UECC NIALISM‎'‎‎




ല്ലാ യുദ്ധങ്ങളും നിർത്തലാക്കുമെന്നും, വിദേശ മണ്ണിലെ അമേരിക്കയുടെ സൈനിക ഇടപെടൽ കുറയ്ക്കുമെന്നും, സമ്പദ്‌വ്യവസ്ഥയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വാഗ്ദാനം ചെയ്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച ട്രംപ് ഭരണകൂടം ഇപ്പോൾ ഇറാനെ ആക്രമിക്കുന്നതിൽ ഇസ്രായേലിനൊപ്പം ചേർന്നിരിക്കുകയാണ്. ഇറാന്റെ ആണവ പദ്ധതിയെച്ചൊല്ലിയുള്ള തർക്കത്തിന് സാദ്ധ്യമായ നയതന്ത്ര പരിഹാരം കണ്ടെത്താൻ ഇറാൻ യുഎസുമായി ചർച്ചകൾ നടത്തുന്നതിനിടെയാണ് ജൂൺ 12 ന് ഇറാനെതിരായ ഇസ്രായേലിന്റെ ആക്രമണത്തിന്റെ ഇപ്പോഴത്തെ ഘട്ടം ആരംഭിച്ചത്. ഇറാൻ മിസൈലുകൾ ഉപയോഗിച്ച് തിരിച്ചടിക്കുകയും, ഗണ്യമായ നാശനഷ്ടങ്ങൾ വരുത്തിക്കൊണ്ട് ഇസ്രായേലിന്റെ അജയ്യ സൈനിക ശക്തിയുടെയും പ്രഭാവത്തിന്റെയും മിഥ്യയെ തകർക്കുകയും ചെയ്തതിനുശേഷം, ഇസ്രായേൽ ഇപ്പോൾ അമേരിക്കൻ സഹായത്തിനായി യാചിക്കാൻ തുടങ്ങിയിരിക്കുന്നു. കാനഡയിൽ നടന്ന ജി 7 ഉച്ചകോടിയിൽ നിന്ന് പാതിവഴിയിൽ ഇറങ്ങിപ്പോയ ഡൊണാൾഡ് ട്രംപ് ഇറാനോട് നിരുപാധികമായി കീഴടങ്ങാൻ ആവശ്യപ്പെട്ടു. ജൂൺ 21 ന് ഇറാനിൽ ബോംബാക്രമണം നടത്തിക്കൊണ്ട് ചർച്ചകൾക്ക് രണ്ടാഴ്ചത്തെ സമയം നൽകുകയും , അതിനെ 'സമാധാനത്തിലേക്കുള്ള വഴി' എന്ന് വിളിക്കുകയും ചെയ്തു ! രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് യുഎസ് ഇറാഖ് ആക്രമിച്ച സംഭവത്തിലേതിന് സമാനമായി, വളരെ സാമ്യമുള്ള തിരക്കഥ യാണ് ഇപ്പോഴത്തേത് എന്നു തോന്നുന്നു.
ഇറാഖിൽ രാസായുധങ്ങൾ ഉണ്ടെന്ന് അന്ന് ആരോപിക്കപ്പെട്ടിരുന്നു. കൂട്ട നശീകരണ ആയുധങ്ങൾ എന്ന് വിളിക്കപ്പെടുന്നവ, അന്യായമായ ഒരു അധിനിവേശത്തെ ന്യായീകരിക്കുന്നതിനുള്ള ഒരു ദുഷ്ട തന്ത്രമായി മാത്രം ഉപയോഗിച്ച, വലിയ ഒരു തട്ടിപ്പായിരുന്നു അത് എന്ന സത്യം വെളിപ്പെട്ടു. ഇറാന്റെ ആണവായുധ ശേഷിയാണ് ഇഇപ്പോഴത്തെ ആക്രമണത്തിന് ന്യായീകരണമായി എടുത്തുകാട്ടുന്ന തെളിവ്. കഴിഞ്ഞ മുപ്പത് വർഷമായി ഇസ്രായേൽ ഈ ആരോപണം ആവർത്തിക്കുന്നുണ്ട്. ഇറാൻ ബോംബിൽ നിന്ന് 'ഏതാനും മാസങ്ങൾ മാത്രം അകലെയാണ്' എന്നാണ് എപ്പോഴും പറയുന്നത്. ആണവ നിർവ്യാപന കരാറിൽ ഇറാൻ ഒപ്പുവച്ചിട്ടുണ്ടെന്നതും അന്താരാഷ്ട്ര പരിശോധനയ്ക്ക് വിധേയമായാണ് ഇറാന്റെ ആണവ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്നും അവർക്ക് പ്രശ്നമല്ല. ട്രംപിന്റെ സ്വന്തം ഇന്റലിജൻസ് മേധാവി തുൾസി ഗബ്ബാർഡ് ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നുണ്ടെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് കഴിഞ്ഞ മാർച്ചിൽ കണ്ടെത്തിയ തിനെ ട്രംപ് ശാസിക്കുകയും പ്രസ്താവന മാറ്റുകയും ചെയ്തു. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA)യാകട്ടെ, ആണവായുധങ്ങൾ നിർമ്മിക്കാൻ ഇറാൻ നടത്തിയ ഏതെങ്കിലും വ്യവസ്ഥാപിത ശ്രമത്തിന് തെളിവില്ലെന്ന് ജൂൺ 19 ന് പോലും വ്യക്തമാക്കിയിരുന്നു.
യുഎസ്-ഇസ്രായേൽ അച്ചുതണ്ടിന് വസ്തുതകൾ പ്രശ്നമല്ലെന്ന് ഇതിൽ നിന്നും വെളിപ്പെടുന്നു. പശ്ചിമേഷ്യയിൽ തന്ത്രപരമായ മേധാവിത്വവും വിഭവങ്ങളുടെ മേലുള്ള പൂർണ്ണമായ നിയന്ത്രണവും ഉറപ്പാക്കാനുള്ള ഏകമനസ്സോടെയുള്ള നീക്കമാണ് ട്രംപ്-നെതന്യാഹു ജോഡിയെ നയിക്കുന്നത്. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ്, സോവിയറ്റ് യുണിയന്റെ തകർച്ചയ്ക്ക് ശേഷമുള്ള ലോകക്രമത്തിന്റെ രൂപീകരണ വർഷങ്ങളിൽ, യുഎസും ഇസ്രായേലും പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്താനുള്ള ഒരു തന്ത്രം ആവിഷ്കരിച്ചു. 1996-ൽ "ക്ലീൻ ബ്രേക്ക്" റിപ്പോർട്ട് എന്നറിയപ്പെടുന്ന നവയാഥാസ്ഥിതികയുടെ ബ്ലൂപ്രിന്റുമായി നെതന്യാഹു ഇസ്രായേൽ പ്രധാനമന്ത്രിയായി. തന്റെ നീണ്ടതും എന്നാൽ തടസ്സപ്പെട്ടതുമായ ഭരണത്തിന്റെ ആദ്യ ഘട്ടം അതോടെയാണ് ആരംഭിച്ചത്. ഇറാഖ്, അഫ്ഗാനിസ്ഥാൻ മുതൽ ലിബിയ, സിറിയ വരെ, ഭീകരത, അധിനിവേശം, യുദ്ധം, നാശം, ഭരണമാറ്റം, രാജ്യങ്ങളുടെ വിഘടനം എന്നിവ വ്യവസ്ഥാപിതമായ രീതിയിൽ പ്രയോഗിച്ചുകൊണ്ട് ഈ തന്ത്രം നടപ്പിലാക്കിയിട്ടുണ്ട്. അധിനിവേശം, കൊള്ള, നിയന്ത്രണം എന്നിവയുടെ ഈ ദുഷ്ടതന്ത്രത്തിന് മുന്നിൽ പശ്ചിമേഷ്യയിലെ അവസാന അതിർത്തിയായി ഇറാൻ വേറിട്ടുനിൽക്കുന്ന തുകൊണ്ടാണ് ഇറാനെതിരെ ഇപ്പോൾ യുദ്ധം നടത്താൻ ട്രംപ്-നെതന്യാഹു കൂട്ടുകെട്ടിന്റെ ഹതാശമായ ശ്രമം.
ജനാധിപത്യത്തിന്റെ പേരിൽ, അല്ലെങ്കിൽ 'ഇറാനെ വീണ്ടും മഹത്തരമാക്കുക' എന്ന ട്രംപിന്റെ ഏറ്റവും പുതിയ വീമ്പിളക്കൽ ഉപയോഗിച്ച്, ഇറാനിൽ ഒരു പാവ ഭരണകൂടം സ്ഥാപിക്കുന്ന തിനുവേണ്ടിയുള്ള യുഎസ് അന്വേഷണം പുതിയതല്ല. അതിന് ഒരു നീണ്ട ചരിത്രമുണ്ട്. 1952-53 കാലഘട്ടത്തിൽ, മുഹമ്മദ് മൊസാദ്ദെഗിന്റെ നേതൃത്വത്തിലുള്ള തെരഞ്ഞെടുക്കപ്പെട്ട ജനകീയ നാഷണൽ ഫ്രണ്ട് സർക്കാരിനെ പുറത്താക്കാനും, ഇറാന്റെ എണ്ണ ദേശസാൽക്കരണ പദ്ധതികൾ അട്ടിമറിക്കാനും സിഐഎ ഇറാനിൽ ഒരു അട്ടിമറി ആസൂത്രണം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട മൊസാദെഗ് സർക്കാരിന്റെ കീഴിൽ കുറഞ്ഞുകൊണ്ടിരുന്ന ഇറാനിലെ പഹ്‌ലവി രാജവംശത്തിന്റെ അധികാരങ്ങൾ യുഎസിന്റെയും യുകെയുടെയും ആഭിമുഖ്യത്തിൽ പുനഃസ്ഥാപിച്ചത് അതിന്റെ ഫലമായിട്ടായിരുന്നു ; തുടർന്ന് ഷായുടെയും അദ്ദേഹത്തിന്റെ കുപ്രസിദ്ധ രഹസ്യ പോലീസിന്റെയും കീഴിൽ ദീർഘകാലമായി അടിച്ചമർത്തലുകൾ തുടർന്നു. 1979 ലെ ഇറാനിയൻ വിപ്ലവം ഒടുവിൽ ഈ പാവ ഭരണം അവസാനിപ്പിച്ചു. പ്രസിഡൻഷ്യൽ ഗവൺമെന്റ് രൂപവും മതരാഷ്ട്ര ക്രമവും സംയോജിപ്പിക്കുന്ന നിലവിലെ ഇസ്ലാമിക് റിപ്പബ്ലിക്കിന് അത് വഴിയൊരുക്കി. യുഎസും യുകെയും ഇറാനിൽ അന്നുമുതൽ നഷ്ടപ്പെട്ട സ്വാധീനം വീണ്ടെടുക്കാനുള്ള വഴികൾ തേടുകയാണ്.
ഇറാനിലെ നിലവിലെ മതാധിപത്യ ക്രമം വ്യക്തമായും പിന്തിരിപ്പനും മർദ്ദകസ്വഭാവം കാട്ടുന്നതും ആയിരുന്നു, ഇറാനിലെ സ്ത്രീ മുന്നേറ്റ പ്രസ്ഥാനവും മറ്റ് പുരോഗമന ശക്തികളും കടുത്ത അടിച്ചമർത്തലിനെ വെല്ലുവിളിച്ച് ജനാധിപത്യത്തിനുവേണ്ടി ധീരമായ ചെറുത്തുനിൽപ്പ് നടത്തിവരികയാണ്. എന്നാൽ ഇറാനിലെ ഭൂരിഭാഗം പുരോഗമന ശക്തികളും സാമ്രാജ്യത്വ വിരുദ്ധരായി തുടരുമ്പോൾ തന്നെ, യുദ്ധത്തിലൂടെ ഭരണമാറ്റം എന്ന യുഎസ്-ഇസ്രായേൽ അജണ്ടയെ നിരാകരിക്കുകയും ചെയ്യുന്നു . ഇറാനിലെ യുഎസ്-ഇസ്രായേൽ അധിനിവേശത്തെയും, ഒരു ഭരണമാറ്റത്തിനും ഇറാന്റെ വിഭജനത്തിനും വേണ്ടിയുള്ള പ്രചാരണത്തെയും ചെറുക്കാൻ ലോകമെമ്പാടുമുള്ള ജനാധിപത്യത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും ശക്തികൾ ഒന്നിച്ചുനിൽക്കണം. ഹിരോഷിമയിലും നാഗസാക്കിയിലും തലമുറകളെ അപകട ത്തിലാക്കിയ മാരകമായ ഒരു ആണവ ആക്രമണത്തിന്റെ ഭീകരതയാൽ ലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ട്, ആണവായുധങ്ങൾ യഥാർത്ഥത്തിൽ ഉപയോഗിച്ച ഒരേയൊരു രാജ്യം അമേരിക്കയാണ്. ഇറാന്റെ ആണവശേഷി നശിപ്പിക്കുന്നതിന്റെ പേരിൽ ഇറാനിലെ ജനങ്ങൾക്ക് മേൽ യുഎസ് ഇപ്പോൾ ബോംബാക്രമണം നടത്തുന്നതിനേക്കാൾ വലിയ കാപട്യം മറ്റൊന്നില്ല.ഇറാനെതിരായ ആക്രമണത്തെ, പലസ്തീനിലെ ഇസ്രായേൽ അധിനിവേശത്തിന്റെയും ഗാസയിലെ ഫലസ്തീനികളുടെ തുടർച്ചയായ വംശഹത്യയുടെയും പശ്ചാത്തലത്തിൽ കൂടി കാണേണ്ടതുണ്ട്. കൊളോണിയൽ കാലഘട്ടത്തിലെ കൊള്ളയടിക്കലിന്റെയും വംശഹത്യകളുടേയും, നാസി ഹോളോകോസ്റ്റിന്റെയും, ദക്ഷിണാഫ്രിക്കയിലെ വംശീയ വർണ്ണവിവേചന ഭരണകൂടത്തിന്റെയും ഭയാനകമായ ഓർമ്മകൾ വീണ്ടും ഉണർത്തുന്ന, മനുഷ്യരാശിക്കെതിരായ ഏറ്റവും മോശമായ കുറ്റകൃത്യമാണിത്. ഇന്നത്തെ ലോകത്ത് മനുഷ്യരാശിയുടെ നിലനിൽപ്പിന്റെ ഏറ്റവും ഉച്ചത്തിലുള്ള സ്ഥിരീകരണമായി വംശഹത്യാവിരുദ്ധ ശബ്ദങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. ഒപ്പം, പലസ്തീൻ ലക്ഷ്യം മുമ്പെന്നത്തേക്കാളും വലിയ ജനപിന്തുണയും ഐക്യദാർഢ്യവും ആവശ്യപ്പെടുന്നു. ഏറ്റവും പുതിയ യുഎൻ പ്രമേയത്തിൽ, ഫ്രാൻസ്, ജർമ്മനി, യുകെ തുടങ്ങിയ പ്രധാന യൂറോപ്യൻ ശക്തികളെല്ലാം വംശഹത്യയ്‌ക്കെതിരെ വോട്ട് ചെയ്തു, ഇസ്രായേലിലേക്കുള്ള ആയുധ വിതരണം നിർത്തലാക്കാനുള്ള ആഹ്വാനങ്ങൾക്കിടയിൽ യുഎസ്-ഇസ്രായേൽ അച്ചുതണ്ട് പൂർണ്ണമായും ഒറ്റപ്പെട്ടിരിക്കുന്ന അവസ്ഥ യാണ്. ഇറാനുമായുള്ള സൈനിക സംഘർഷം വർദ്ധിപ്പിക്കുന്നതിലൂടെ, യുഎസ്-ഇസ്രായേൽ യുദ്ധ അച്ചുതണ്ട് അതിന്റെ ഒറ്റപ്പെടലിനെ മറികടന്ന് യുഎസിന്റെ അധോലോകത്തിന്റെ തകർച്ചയ്ക്ക് കീഴിൽ പടിഞ്ഞാറിനെ വീണ്ടും ഒന്നിപ്പിക്കാൻ ശ്രമിക്കുകയാണ്.
ഇന്ത്യയിൽ, ഗാസയിലെ വംശഹത്യയെയും ഇപ്പോൾ യുഎസ്-ഇസ്രായേൽ അച്ചുതണ്ട് ഇറാനെ ആക്രമിച്ചതിനെയും അപലപിക്കാൻ മോദി സർക്കാർ വിസമ്മതിക്കുന്നത് ഇന്ത്യയുടെ വിദേശനയ ഉത്തരവാദിത്തത്തോടും ദേശീയ താൽപ്പര്യങ്ങളോടും ഉള്ള ഏറ്റവും വലിയ വഞ്ചനയാണ്. അത് പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ നേരിടുന്ന അന്താരാഷ്ട്ര ഒറ്റപ്പെടലിലും, ട്രംപ് ഭരണകൂടം ഇന്ത്യയെ ആവർത്തിച്ച് അപമാനിച്ചതിലും, രേഖകളില്ലാത്ത ഇന്ത്യൻ പൗരന്മാരെ നാടുകടത്തുന്നതിലോ, യുഎസിൽ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ ഇന്ത്യൻ വംശജരോടുള്ള വർദ്ധിച്ചുവരുന്ന വംശീയ പെരുമാറ്റത്തിലോ, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസയും വിദ്യാഭ്യാസ അവസരങ്ങളും നിഷേധിക്കുന്നതിലോ എന്തും ആകട്ടെ. ട്രംപിന്റെ താരിഫ് ഭീകരതയുടെ പ്രതികൂല പ്രത്യാഘാതങ്ങൾ ആണെങ്കിൽ പ്രത്യേകിച്ച് പറയേണ്ടതില്ല. തെളിയിക്കപ്പെട്ട ഈ പരാജയങ്ങൾ എല്ലാം ഉണ്ടായിരുന്നിട്ടും, മോദി ഭരണകൂടം പശ്ചിമേഷ്യയിലെ യുഎസ്-ഇസ്രായേൽ അജണ്ടയ്ക്ക് ലജ്ജയില്ലാതെ കീഴടങ്ങുന്നത് തുടരുകയാണ്.
ഇത്തരം വിധേയത്വത്തിന് വലിയ സാമ്പത്തിക ചെലവും ഉണ്ട്. എണ്ണയ്ക്കും കുടിയേറ്റ ഇന്ത്യൻ തൊഴിലാളികളുടെ വലിയൊരു കൂട്ടത്തിന് ജോലി അവസരങ്ങൾക്കുമായി ഇന്ത്യ പശ്ചിമേഷ്യയെ ആശ്രയിക്കുന്നു. എന്നിട്ടും, മേൽപ്പറഞ്ഞ തെറ്റായ വിദേശനയം മോദി സർക്കാർ തുടരുന്നത് ഏഷ്യയിലെ നമ്മുടെ അയൽക്കാരിൽ നിന്ന് ഇന്ത്യയെ കൂടുതൽ അകറ്റുകയും ചെയ്യും. അതുകൊണ്ട് പുരോഗമനവാദികളും ദേശസ്നേഹികളുമായ എല്ലാ ഇന്ത്യക്കാരും ഇന്ത്യൻ വിദേശനയത്തിൽ അടിയന്തര തിരുത്തൽ ആവശ്യപ്പെടേണ്ട സമയമാണിത്. ലോകമെമ്പാടുമുള്ള സാമ്രാജ്യത്വ വിരുദ്ധ യുദ്ധവിരുദ്ധ ഐക്യദാർഢ്യങ്ങൾ കൂടുതൽ ശക്തമാക്കേണ്ട സമയമാണിത്. സൈനിക ശക്തിയുടെയും തയ്യാറെടുപ്പിന്റെയും കാര്യത്തിൽ 2025 ലെ ഇറാൻ 2003 ലെ ഇറാഖല്ല; ട്രംപിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ കൂടുതൽ കൂടുതൽ ആളുകൾ പ്രതിഷേധവുമായി ഉയർന്നുവരുന്നതോടെ യുഎസിനുള്ളിലെ സ്ഥിതിയും മാറിയിരിക്കുന്നു; ആഗോള ശക്തികളുടെ സന്തുലിതാവസ്ഥ യുഎസ് സാമ്രാജ്യത്വത്തിന്റെ ഏകപക്ഷീയമായ ഏകധ്രുവ രൂപകൽപ്പനകൾക്ക് ഇനി അനുയോജ്യമല്ല. യുഎസ്-ഇസ്രായേൽ അച്ചുതണ്ട് ലോകത്തെ ഒരു വലിയ യുദ്ധത്തിന്റെ വക്കിലേക്ക് തള്ളിവിടുമ്പോൾ, അത് മൂന്നാമത് ഒരു ലോകയുദ്ധത്തിലേക്ക് നയിച്ചേക്കാം. അതിനാൽ, അത്തരമൊരു സ്ഥിതിവിശേഷം ഉണ്ടാക്കുന്ന ശക്തികളെ നിർണ്ണായകമായി പിന്തിരിപ്പിക്കാൻ പ്രാപ്തിയുള്ള വിദേശനയം ആണ് ഇന്ത്യക്ക് ആവശ്യം.

er Bilavinakath

Thursday, 12 June 2025

 മോദി ഭരണകാലത്തെ വിദേശനയം സാർവ്വദേശീയ രംഗത്ത് ഇന്ത്യയുടെ നിലയെ പൂർണ്ണമായും വിട്ടുവീഴ്ച ചെയ്തു

[എഡിറ്റോറിയൽ, ML Update ജൂൺ 10-16 2025]



പ്പറേഷൻ സിന്ദൂരിനുശേഷം സാർവദേശീയ തലത്തിൽ മതിപ്പ് നേടുംവിധത്തിൽ അഭിപ്രായം സ്വരൂപിക്കുന്നതിനായി മുപ്പതോളം രാജ്യങ്ങൾ സന്ദർശിച്ച ശേഷമാണ് അമ്പതോളം എംപിമാരും മുതിർന്ന ഉദ്യോഗസ്ഥരും അടങ്ങുന്ന ഏഴ് പാർലമെന്ററി പ്രതിനിധി സംഘങ്ങൾ ഇന്ത്യയിലേക്ക് മടങ്ങിയത്. ഈ ഏഴ് പ്രതിനിധിസംഘങ്ങളിൽ മൂന്നെണ്ണത്തിനും നേതൃത്വം നൽകിയത് എൻ‌ഡി‌എ ഇതര പാർട്ടികളിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങളായിരുന്നു, മോദി സർക്കാർ ദേശവിരുദ്ധരെന്ന് ദിവസവും വിളിക്കുന്ന പാർട്ടികളാണ് ഇവ. ബിജെപിക്ക് ഒരു മുസ്ലീം എംപി പോലുമില്ല എന്ന് മാത്രമല്ലാ, ഇന്ത്യൻ പാർലമെന്റിൽ മുസ്ലീം എംപിമാർക്കെതിരെ വിഷലിപ്തമായ വർഗ്ഗീയപരാമർശങ്ങൾ നടത്തുന്നതും ഭരണപക്ഷ ത്ത് പതിവായി കണ്ടുവരുന്നു. എന്നാൽ, പ്രതിനിധികളിൽ വ്യത്യസ്ത പാർട്ടികളിൽ നിന്നുള്ള ചില മുസ്ലീം അംഗങ്ങളും ഉൾപ്പെട്ടിരുന്നു. പ്രതിപക്ഷ എംപിമാരോടുള്ള മോദി ഭരണകൂടത്തിന്റെ സമീപനത്തിലോ പാർലമെന്ററി ജനാധിപത്യത്തിന്റെ മാന്യതയിലോ തീർച്ചയായും ഒരു മാറ്റവും ഉണ്ടായിട്ടില്ല. സാർവ്വദേശീയ തലത്തിൽ ഇന്ത്യയുടെ കടുത്ത ഒറ്റപ്പെടൽ ആണ് അന്താരാഷ്ട്ര അവമതിയിൽനിന്ന് സ്വയം രക്ഷിക്കുന്നതിനായി പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ മുതിർന്ന കാബിനറ്റ് സഹപ്രവർത്തകരെയും ബഹുകക്ഷി പാർലമെന്ററി പ്രതിനിധികളെ രംഗത്തിറക്കാൻ ഭരണകൂടത്തെ നിർബന്ധിതരാക്കിയത്.
പാർലമെന്ററി പ്രതിനിധികളെ ലോക നേതാക്കൾ സ്വീകരിച്ചത് ആവേശത്തോടെയായിരുന്നില്ല. വിദേശകാര്യ മന്ത്രിമാരുമായോ ആതിഥേയ രാജ്യങ്ങളിലെ നിലവിലെ പ്രതിനിധികളുമായോ പ്രതിനിധികൾ യാതൊരു ആശയവിനിമയവും നടത്തിയിരുന്നുമില്ല . അവരുടെ കൂടിക്കാഴ്ചകൾ പ്രധാനമായും മുൻ നേതാക്കൾ, ഇന്ത്യൻ പ്രവാസികൾ, ചില പ്രത്യേക ചിന്താഗതിക്കാർ എന്നിവർക്കിടയിൽ മാത്രമായി ഒതുങ്ങി. പ്രമുഖ പത്രങ്ങളിലോ, മാദ്ധ്യമ ശൃംഖലകളിലോ ഉള്ള ഇടപെടലുകൾക്ക് വലിയ പ്രാധാന്യമൊന്നും ലഭിച്ചിരുന്നില്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പഹൽഗാമിനു ശേഷമുള്ള സംഭവവികാസങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര ധാരണകളിൽ സന്ദർശനങ്ങൾക്ക് യാതൊരു സ്വാധീനവും ഉണ്ടായിരുന്നില്ല. ശ്രദ്ധേയമായ കാര്യം, ദക്ഷിണേഷ്യയിലെ ഒരു രാജ്യവും പ്രതിനിധികൾ സന്ദർശിച്ചില്ല എന്നതാണ്. നിലവിൽ ജി7 പ്രസിഡന്റും 2025 ജി7 ഉച്ചകോടിയുടെ ആതിഥേയത്വം വഹിക്കുന്നതുമായ കാനഡ പോലുള്ള പ്രധാനപ്പെട്ട ഒരു രാജ്യവും സന്ദർശിച്ച രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ശ്രദ്ധേയമായി ഒഴിവാക്കപ്പെട്ടു. 2023-ൽ ഹർജിത് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ സംശയാസ്പദമായ പങ്കിനെക്കുറിച്ച് ചോദ്യങ്ങൾ ഉയരുമെന്ന് മോദി സർക്കാർ ഭയപ്പെട്ടിരിക്കാം.
പാകിസ്ഥാനെ എഫ്‌എ‌ടി‌എഫിന്റെ ഗ്രേ ലിസ്റ്റിൽ വീണ്ടും ഉൾപ്പെടുത്തണമെന്ന മോദി സർക്കാരിന്റെ ആവശ്യത്തിന് വിരുദ്ധമായി, കള്ളപ്പണം വെളുപ്പിക്കൽ ചെറുക്കുന്നതിനായി ജി7 സ്ഥാപിച്ച ഒരു അന്തർസർക്കാർ സംഘടനയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (തീവ്രവാദത്തിന് ധനസഹായം നൽകുന്നതിന് പാകിസ്ഥാനെ കൂടുതൽ നിരീക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായത്) ഉണ്ടായിട്ടും, പാകിസ്ഥാൻ സമീപകാലത്ത് ഭീകരതയുമായി ബന്ധപ്പെട്ട നിരീക്ഷണമില്ലാതെ ഗണ്യമായ വിദേശ വായ്പകൾ നേടിയിട്ടുണ്ട്. ഇതിൽ ഐഎംഎഫിൽ നിന്നുള്ള 1 ബില്യൺ ഡോളർ, എഡിബിയിൽ നിന്നുള്ള 800 മില്യൺ ഡോളർ പാക്കേജ്, ലോകബാങ്കുമായുള്ള 40 ബില്യൺ ഡോളർ പങ്കാളിത്ത ചട്ടക്കൂട് എന്നിവ ഉൾപ്പെടുന്നു. ഈ കാലയളവിൽ തന്നെ, പാകിസ്ഥാൻ യുഎൻ സുരക്ഷാ കൗൺസിലിന്റെ താലിബാൻ ഉപരോധ സമിതിയുടെ ചെയർമാനും തീവ്രവാദ വിരുദ്ധ സമിതിയുടെ വൈസ് ചെയർമാനുമായി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചതായി ട്രംപ് ഇപ്പോൾ ആവർത്തിച്ച് അവകാശപ്പെടുകയും, ആണവശക്തിയുള്ള രണ്ട് അയൽക്കാരെയും ലോകം ഒരേ ബ്രാക്കറ്റിൽ നിലനിർത്തുകയും ചെയ്യുന്നതിനാൽ, പാകിസ്ഥാനെ ഒറ്റപ്പെടുത്തുക എന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിൽ മോദി സർക്കാരിന്റെ വിദേശനയം വ്യക്തമായും പരാജയപ്പെട്ടു.
2014 ൽ ഡെൽഹിയിൽ മോദി അധികാരത്തിൽ വന്നതിനുശേഷം, അന്താരാഷ്ട്ര രംഗത്ത് ഇന്ത്യ ഇപ്പോൾ ഒരു പ്രമുഖ രാഷ്ട്രമെന്ന പ്രൊഫൈൽ നേടിയിട്ടുണ്ടെന്ന് അവകാശപ്പെട്ടു കേട്ടിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്ന പ്രധാനമന്ത്രിയാണ് മോദി. ലോകത്ത് ഇന്ത്യയുടെ പങ്കിനെയോ പദവിയെയോ വിവരിക്കാൻ ഭരണകൂടം "വിശ്വഗുരു" (ലോകത്തിന്റെ അധ്യാപകൻ) അല്ലെങ്കിൽ "വിശ്വമിത്രൻ" (ലോകത്തിന്റെ സുഹൃത്ത്) തുടങ്ങിയ പദങ്ങൾ ഉപയോഗിക്കുന്നു. ഇത്തരം അവകാശവാദങ്ങളുടെ പൊള്ളത്തരമാണ് ഇപ്പോൾ തുറന്നുകാട്ടപ്പെട്ടിരിക്കുന്നത് വാസ്തവത്തിൽ, ഇന്ത്യയിലെ ജനതയെ വിലകുറഞ്ഞ തൊഴിലാളികളായും, അതിന്റെ പ്രദേശത്തെയും വിഭവങ്ങളെയും 'വിലകുറഞ്ഞത് ' എന്ന നിലയിൽ ബഹുരാഷ്ട്ര കോർപ്പറേറ്റ് മൂലധനത്തിനായി ഉപയോഗിക്കാനും, അന്താരാഷ്ട്ര രംഗത്ത് സ്വാധീനം നേടാനും ആണ് ഗവൺമെന്റ് ശ്രമിക്കുന്നത്. ആഗോള വിതരണ ശൃംഖലകളുടെ ചക്രത്തിൽ ഇന്ത്യയെ ഒരു പിടുത്തക്കാരനാക്കാൻ മാത്രമേ ഈ തന്ത്രത്തിന് കഴിയൂ. പാകിസ്ഥാനുമായുള്ള "വെടിനിർത്തൽ" ചർച്ചയിൽ പൂർണ്ണമായും അനാവശ്യമായ പങ്ക് നൽകുന്നത് മുതൽ, ഇന്ത്യൻ കുടിയേറ്റക്കാരെ കൈകൾ ബന്ധിച്ച് ഇന്ത്യയിലേക്ക് തിരികെ നാടുകടത്താൻ അനുവദിക്കുന്നത് വരെ, ഡൊണാൾഡ് ട്രംപിനോടുള്ള മോദിയുടെ ആവർത്തിച്ചുള്ള ദാസ്യ ഭാവത്തിന്റ പ്രകടനമാണിത്.

മോദി സർക്കാരിനെ സംബന്ധിച്ചിടത്തോളം, വിദേശനയമെന്നത് അന്താരാഷ്ട്ര കാര്യങ്ങളിലുള്ള യഥാർത്ഥ ഇടപെടലുകളേക്കാൾ ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയ ഉപഭോഗത്തെയും മോദി ആരാധനയെ പ്രോത്സാഹിപ്പിക്കുന്നതിനെയുമാണ് കൂടുതൽ പ്രാധാന്യത്തോടെ കാണുന്നത്. വിദേശ യാത്രകളിൽ സംഘടിപ്പിക്കുന്ന വലിയ മോദി പരിപാടികളിൽ പ്രധാനമായും പങ്കെടുത്തത് ആർ‌എസ്‌എസ് അല്ലെങ്കിൽ വിദേശത്തെ ബിജെപിക്കാരുടെ ശൃംഖലയാൽ കൂലിക്ക് സമാഹരിക്കപ്പെട്ട ആൾക്കൂട്ടവും പ്രവാസികളുമാണ്, അഭിപ്രായ രൂപീകരണത്തിനു ശേഷിയുള്ളവർ, വിദ്യാർത്ഥികൾ അല്ലെങ്കിൽ ബന്ധപ്പെട്ട രാജ്യങ്ങളിലെ സാധാരണ പൗരന്മാർ എന്നിവരുടെ പങ്കാളിത്തം ഇത്തരം ആഘോഷങ്ങളിൽ വളരെ കുറവാണ്. മോദിയുടെ വിദേശ സന്ദർശനങ്ങളുടെ ഒരു പ്രധാന ഉദ്ദേശ്യം അദ്ദേഹത്തിന്റെ കോർപ്പറേറ്റ് സുഹൃത്തുക്കൾക്ക്, പ്രത്യേകിച്ച് അദാനി ഗ്രൂപ്പിന് കരാറുകൾ നേടിയെടുക്കുക എന്നതായിരുന്നു. ഈ കരാറുകളിൽ ഭൂരിഭാഗവും അവ നടപ്പാക്കുന്ന രാജ്യങ്ങളിൽ ജനപ്രീതിയില്ലാത്തവയായിരുന്നു, കൂടാതെ അദാനി ഗ്രൂപ്പ് തുറന്നുകാട്ടപ്പെടുകയും അതിന്റെ വ്യാജ കോർപ്പറേറ്റ് ഭരണത്തിന് വിചാരണ ചെയ്യപ്പെടുകയും ചെയ്തതോടെ ഈ കരാറുകളിൽ പലതും ഇപ്പോൾ റദ്ദാക്കപ്പെട്ടു. ഇത് ഇന്ത്യയുടെ വിദേശനയത്തിന്റെ വിശ്വാസ്യതയെ വളരെയധികം ബാധിച്ചു.

മോദി കാലഘട്ടത്തിലെ വിദേശനയത്തിന്റെ ഏറ്റവും അപകടകരമായ പോരായ്മ, ഇന്ത്യയെ ഏഷ്യയിൽ കൂടുതൽ ഒറ്റപ്പെടുത്തിയ യുഎസ്-ഇസ്രായേൽ അച്ചുതണ്ടിനെ ഇന്ത്യ കൂടുതലായി ആശ്രയിക്കുന്നതും തിരിച്ചറിയുന്നതുമാണ്. ഇന്ത്യയുടെ വിദേശനയ സ്വയംഭരണം വർദ്ധിപ്പിക്കുന്നതിന് ഇന്ത്യയ്ക്ക് ബ്രിക്‌സിലെ തന്റെ പങ്ക് ഒരു പ്രതിരോധ ശക്തിയായി ഉപയോഗിക്കാമായിരുന്നു, എന്നാൽ ഇപ്പോൾ കാര്യങ്ങൾ ബ്രിക്‌സുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന് ഇന്ത്യയെ ഭീഷണിപ്പെടുത്തുന്ന ഒരു ഘട്ടത്തിലെത്തിയിരിക്കുകയാണ്. ചൈനയുമായും റഷ്യയുമായും ഉള്ള വ്യാപാരം പരിമിതപ്പെടുത്താൻ പോലും അമേരിക്ക ഇന്ത്യയെ നിർബന്ധിക്കുന്നു, കൂടാതെ പ്രതിരോധ വാങ്ങലുകൾക്ക് യുഎസിനെ കൂടുതലായി ആശ്രയിക്കുകയും ചെയ്യുന്നു. യുഎസിനും ഇസ്രായേലിനും, ഇന്ത്യ ഒരു ലാഭകരമായ വിപണി മാത്രമല്ല, ഏഷ്യയിലെ അവരുടെ തന്ത്രപരമായ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി ഏതാണ്ട് ഒരു സാമന്ത രാഷ്ട്രത്തിന്റെ പദവിയിലേക്ക് അതിവേഗം ചുരുങ്ങുകയാണ്. നവ-സാമ്രാജ്യത്വ ലോകക്രമവുമായി സ്വയം സംയോജിപ്പിക്കാൻ തയ്യാറുള്ള ഇന്ത്യ, ആഴത്തിലുള്ള അസമത്വമുള്ള ആഗോള സാമ്പത്തിക ക്രമത്തിന്റെ അരികുകളിലേക്ക് വ്യവസ്ഥാപിതമായി തള്ളപ്പെട്ട ബഹുഭൂരിപക്ഷം രാജ്യങ്ങളിൽ നിന്നും ഒറ്റപ്പെട്ടിരിക്കുന്നു.

കാനഡയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ ഒരു നിരീക്ഷകനായി പങ്കെടുക്കാനുള്ള ഇന്ത്യയുടെ അവസാന നിമിഷത്തെ ക്ഷണം അന്താരാഷ്ട്ര രംഗത്ത് ഇന്ത്യയുടെ യഥാർത്ഥ നിലയുടെ വസ്തുതാ പരിശോധനയായി കാണണം. സർക്കാരിന്റെ ഹിന്ദു മേധാവിത്വ ​​ആക്രമണവും വിയോജിപ്പിനെതിരെയുള്ള വർദ്ധിച്ചുവരുന്ന ആക്രമണങ്ങളും പല ആഗോള താരതമ്യ സൂചികകളിലും ഇന്ത്യയുടെ ഇടിവിന് കാരണമായി. മോദി ഭരണകൂടത്തിൽ നിന്ന് സിഖ്, മുസ്ലീം പ്രവാസികൾ പൂർണ്ണമായും അകന്നുപോയതാണ് കാനഡയെ അവസാന നിമിഷം ഇന്ത്യയ്ക്കുള്ള ക്ഷണം ന്യായീകരിച്ച് ഒരു പ്രസ്താവന പുറപ്പെടുവിക്കാൻ പ്രേരിപ്പിച്ച മറ്റൊരു ഘടകം. ഇന്ത്യയെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയെന്നും നിരവധി വിതരണ ശൃംഖലകളിൽ കേന്ദ്ര സ്ഥാനം വഹിക്കുന്ന ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രമെന്നുമുള്ള കാനഡയുടെ പരാമർശം, അന്താരാഷ്ട്ര രംഗത്ത് ഇന്ത്യയുടെ നിലവിലെ നയതന്ത്ര പങ്കിനെയല്ല, മറിച്ച് ഇന്ത്യയുടെ വസ്തുനിഷ്ഠമായ സാമ്പത്തിക പ്രാധാന്യത്തെ മാത്രമേ കാനഡ അംഗീകരിക്കുന്നുള്ളൂ എന്ന് വ്യക്തമാക്കുന്നു.

ഇന്ത്യയുടെ ഭരണഘടനയെപ്പോലെ, ഇന്ത്യൻ വിദേശനയവും ഇന്ത്യയുടെ നീണ്ടുനിൽക്കുന്ന സ്വാതന്ത്ര്യ പ്രസ്ഥാനമാണ് രൂപപ്പെടുത്തിയത്. നൂറ്റാണ്ടുകളുടെ കൊളോണിയൽ കൊള്ളയിൽ നിന്നും കീഴടക്കലിൽ നിന്നും കഷ്ടപ്പെട്ടതിന് ശേഷം സ്വാതന്ത്ര്യം നേടിയ ഒരു രാജ്യം സ്വാഭാവികമായും ലോകമെമ്പാടുമുള്ള ദേശീയ വിമോചന പോരാട്ടങ്ങളുമായും സാമ്രാജ്യത്വ വിരുദ്ധ ലക്ഷ്യങ്ങളുമായും സ്വയം തിരിച്ചറിഞ്ഞു. സയണിസ്റ്റ് അധിനിവേശത്തിനെതിരെയോ ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചന വിരുദ്ധ പോരാട്ടത്തിനെതിരെയോ പലസ്തീനിനുള്ള പിന്തുണയോ ഇന്ത്യയുടെ വിദേശനയത്തിന്റെ സ്വാഭാവികമായ ധാർമ്മിക വശം ആയിരുന്നു. ആഗോള വൻശക്തികളുമായുള്ള ചേരിചേരാ മനോഭാവവും മറ്റ് മുൻകൊളോണിയൽ രാജ്യങ്ങളുമായുള്ള സൗഹൃദവും ഇന്ത്യയുടെ ദേശീയ പരമാധികാരം ശക്തിപ്പെടുത്തുന്നതിനും യഥാർത്ഥ അന്താരാഷ്ട്ര സാമ്പത്തിക സഹകരണം കെട്ടിപ്പടുക്കുന്നതിനും തന്ത്രപരമായി നിർണ്ണായകമായിരുന്നു. ഇന്ന് മോദി യുഗത്തിൽ, ഇന്ത്യയുടെ വിദേശനയത്തിൽ നിന്ന് ധാർമ്മികവും തന്ത്രപരവുമായ ആ കാതൽ നീക്കം ചെയ്യപ്പെടുകയും ഇന്ത്യയുടെ പരമാധികാരത്തെ ഗുരുതരമായി വിട്ടുവീഴ്ച ചെയ്യാൻ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. സ്വതന്ത്ര വിദേശനയത്തിനായുള്ള പോരാട്ടം ഇന്ത്യയുടെ റിപ്പബ്ലിക്കിന്റെ മതേതര ജനാധിപത്യ സ്വഭാവത്തിന്റെയും ഇന്ത്യയുടെ ദേശീയതയുടെ എല്ലാവരെയും ഉൾക്കൊള്ളുന്ന സാമ്രാജ്യത്വ വിരുദ്ധ കാതലിന്റെയും പ്രതിരോധത്തിനായുള്ള നിരന്തരമായ പോരാട്ടവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.


Friday, 6 June 2025

 ലാൽ നിശാൻ പാർട്ടിയുടെ സിപിഐ(എംഎൽ)-യുമായുള്ള ലയനം: ഫാസിസ്റ്റ് ആക്രമണത്തെ പരാജയപ്പെടുത്താൻ ശക്തമായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് [ എഡിറ്റോറിയൽ എം എൽ അപ്ഡേറ്റ് വീക്‌ലി , ജൂൺ 04 -10 , 2025 ലക്കം ] വളർന്നുവരുന്ന ഫാസിസ്റ്റ് ആക്രമണത്തെ പരാജയപ്പെടുത്താൻ, ഇന്ത്യയ്ക്ക് ഇന്ന് ഇടതുപക്ഷത്തിന്റെ ശക്തമായ സാന്നിധ്യവും പങ്കും അടിയന്തരമായി ആവശ്യമാണ്. മെയ് 31 ന് ശ്രീരാംപൂരിൽ നടന്ന ഐക്യ സമ്മേളനത്തിൽ പ്രഖ്യാപിച്ച ലാൽ നിശാൻ പാർട്ടി ഓഫ് മഹാരാഷ്ട്രയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്)ഉം തമ്മിലുള്ള ലയനം ഈ ദിശയിലുള്ള ഒരു പ്രോത്സാഹജനകമായ ചുവടുവയ്പ്പാണ്. ചരിത്രപരമായി സാമൂഹിക സമത്വത്തിനായുള്ള അന്വേഷണത്തിന്റെ കളിത്തൊട്ടിലായ ഒരു സംസ്ഥാനത്ത് ഇന്ത്യയുടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രണ്ട് മഹത്തായ പൈതൃകങ്ങളെ ഈ ഏകീകരണം ഒരുമിച്ച് കൊണ്ടുവരുന്നു. ഇന്ത്യൻ ഫാസിസത്തിന്റെ പ്രത്യയശാസ്ത്ര ഉറവിടം കൂടിയാണ് മഹാരാഷ്ട്ര, ഇന്ന് മഹാരാഷ്ട്രയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഓരോ മുന്നേറ്റത്തിനും വലിയ മൂല്യമുണ്ട്. അതിനാൽ ഇന്ത്യയുടെ സംഘടിത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശതാബ്ദി വർഷത്തിൽ എൽഎൻപിയുടെയും സിപിഐ(എംഎൽ)-ന്റെയും ഏകീകരണം വളരെയധികം പ്രതീക്ഷ ഉണർത്തുന്നു.

1942 ലെ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിനിടെ കമ്മ്യൂണിസ്റ്റ് സമീപനത്തെക്കുറിച്ചുള്ള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുള്ളിൽ നടന്ന ചർച്ചയിലാണ് മഹാരാഷ്ട്രയിലെ എൽഎൻപിയുടെ ഉത്ഭവം. മഹാരാഷ്ട്രയിൽ നിന്നാണ് ഈ പ്രസ്ഥാനം ഉയർന്നുവന്നത്, രാജ്യത്തെ മുഴുവൻ ആവേശഭരിതരാക്കി, ശക്തമായ ഒരു ബഹുജന കലാപത്തിന് തുടക്കമിട്ടു, മഹാരാഷ്ട്രയിലെ സത്താറയുൾപ്പെടെ ഏതാനും സമാന്തര ഗവൺമെന്റുകൾ രൂപീകരിക്കുന്നതിലേക്ക് പോലും നയിച്ചു. എൽഎൻപിയുടെ സ്ഥാപകർ സിപിഐയിൽ നിന്ന് വേർപിരിഞ്ഞു, ഫാസിസ്റ്റ് വിരുദ്ധ അന്താരാഷ്ട്ര കടമയുടെയും കൊളോണിയൽ വിരുദ്ധ ദേശീയ അനിവാര്യതയുടെയും ശക്തമായ സംയോജനത്തിന് ആഹ്വാനം ചെയ്തു, നവജീവൻ സംഘടനയുടെ ബാനറിൽ പ്രവർത്തിക്കാൻ തുടങ്ങി. സിപിഐയിൽ നിന്ന് സംഘടനാപരമായി വേർപിരിയുമ്പോൾ, നവജീവൻ സംഘടന ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അവിഭാജ്യ ഘടകമായി സ്വയം കണക്കാക്കുകയും മാതൃകാപരമായ പ്രതിബദ്ധതയോടെ പ്രവർത്തിക്കുകയും മഹാരാഷ്ട്രയുടെ പല ഭാഗങ്ങളിലും തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ, പ്രത്യേകിച്ച് ഗ്രാമീണ ദരിദ്രരുടെ ഇടയിൽ, ശക്തമായ സ്വാധീന മേഖലകൾ വികസിപ്പിക്കുകയും ചെയ്തു.

1930 കളുടെ അവസാനത്തിലും 1940 കളുടെ തുടക്കത്തിലും സാമൂഹിക നീതിയുടെയും തൊഴിലാളികളുടെ അവകാശങ്ങളുടെയും ശക്തമായ രാഷ്ട്രീയ ശബ്ദമായി അംബേദ്കറുടെ ഉദയം കണ്ടു. 1936 ൽ അംബേദ്കർ ജാതി ഉന്മൂലനത്തിനുള്ള തന്റെ വ്യക്തമായ ആഹ്വാനവുമായി രംഗത്തെത്തി, ബ്രാഹ്മണിസവും മുതലാളിത്തവും അതിന്റെ ഇരട്ട ലക്ഷ്യങ്ങളായി പ്രഖ്യാപിച്ച ഇൻഡിപ്പെൻഡൻഡ് ലേബർ പാർട്ടി രൂപീകരിച്ചു. ഇത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും അംബേദ്കറും തമ്മിലുള്ള അടുത്ത സഹകരണത്തിന്റെ ഹ്രസ്വകാലത്തേക്കെങ്കിലും ആഴത്തിൽ പ്രാധാന്യമുള്ള ഒരു ഘട്ടത്തിന് വഴിയൊരുക്കി. തൊഴിലാളി-കർഷക ഐക്യത്തിന്റെ ജൈവിക വളർച്ചയുടെയും തൊഴിലാളിവർഗത്തിനായുള്ള പുരോഗമന നിയമനിർമ്മാണങ്ങളുടെയും പ്രോത്സാഹജനകമായ അടയാളങ്ങൾ ഈ ഘട്ടത്തിലൂടെ അടയാളപ്പെടുത്തി. നിർഭാഗ്യവശാൽ ഈ ഘട്ടം അധികകാലം നീണ്ടുനിന്നില്ല, 1940 കളുടെ അവസാനത്തിലും 1950 കളുടെ തുടക്കത്തിലും, രണ്ട് ധാരകളും ഗണ്യമായ കയ്പിനിടയിൽ വേർപിരിഞ്ഞു. 1952 ലും 1954 ലും അംബേദ്കർ മത്സരിച്ച് പരാജയപ്പെട്ട രണ്ട് തിരഞ്ഞെടുപ്പുകളിലും ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷം 1954 ൽ അദ്ദേഹത്തെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കുന്നതിലും സജീവമായി പ്രചാരണം നടത്തിയ ഏക കമ്മ്യൂണിസ്റ്റ് വിഭാഗത്തെ എൽഎൻപി പ്രതിനിധീകരിച്ചു.

തുടർന്നുള്ള വർഷങ്ങളിൽ, സംയുക്ത മഹാരാഷ്ട്ര പ്രസ്ഥാനത്തിന്റെ ഒരു പ്രധാന ഘടകമായും ബാബാസാഹേബ് അംബേദ്കർ ആരംഭിച്ച അവസാന പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ സഖ്യകക്ഷിയായും എൽഎൻപി തുടർന്നു. എൽഎൻപി വിഭാഗത്തിൽ നിന്നുള്ള എട്ട് നേതാക്കളുടെ ഒരു സംഘം - സഖാക്കൾ ദത്ത ദേശ്മുഖ്, ഭായ് സത്ത, വിഎൻ പാട്ടീൽ, ശാന്താറാം പാട്ടീൽ, നാഗ്നാഥ് നായിക്വാഡി, ബാപ്പുസാഹേബ് ഭാപ്കർ, ജയ്സിംഗ് മാലി, ഡോങ്കർ രാമ - 1957-ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചു. ഗ്രാമീണ മഹാരാഷ്ട്രയിലെ അധ്വാനിക്കുന്ന ജനങ്ങളുടെ ക്ഷേമത്തിനും അവകാശങ്ങൾക്കുമായി പാർട്ടി നിരവധി പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി, 1970-കളിൽ സംസ്ഥാനത്ത് ഉണ്ടായ കടുത്ത വരൾച്ചയെത്തുടർന്ന് ഭൂമി പുനർവിതരണത്തിനും വേതന വർദ്ധനവിനും വേണ്ടിയുള്ള പോരാട്ടങ്ങളിലും തൊഴിലുറപ്പ് നിയമനിർമ്മാണം നേടിയതിലും വിജയിച്ചു.

ദലിത് പാന്തേഴ്‌സുമായും 'മഗോവ' ഗ്രൂപ്പുമായും (1970-കളുടെ ആദ്യ പകുതിയിൽ സജീവമായി പ്രവർത്തിച്ചിരുന്ന യുവ മാർക്സിസ്റ്റ് ബുദ്ധിജീവികളുടെയും പ്രവർത്തകരുടെയും ഒരു കൂട്ടം, തിരയൽ അല്ലെങ്കിൽ അന്വേഷണം എന്നർത്ഥം വരുന്ന 'മഗോവ' എന്ന പേരിൽ മറാത്തിയിൽ ഒരു മാർക്സിസ്റ്റ് മാസിക പ്രസിദ്ധീകരിച്ചു) പാർട്ടി നടത്തിയ അടുത്ത ഇടപെടലിനെത്തുടർന്ന് 1970-കളിലും 1980-കളിലും എൽഎൻപി പ്രസ്ഥാനത്തിൽ പുതിയ ഊർജ്ജം പകർന്നു. മഗോവ ഗ്രൂപ്പിന്റെ ഭാഗമായിരുന്ന സഖാക്കളായ അശോക് മനോഹറും മുക്ത മനോഹറും എൽഎൻപിയിൽ ചേരുകയും ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിൽ പുതിയ രാഷ്ട്രീയ, സാമൂഹിക ചലനാത്മകത കൊണ്ടുവരികയും ചെയ്തു. ഡോ. ദത്ത സാമന്ത് നയിച്ച ഉഗ്രൻ ട്രേഡ് യൂണിയൻ പോരാട്ടങ്ങളുമായി, പ്രത്യേകിച്ച് 1982 ജനുവരി 18 ന് ആരംഭിച്ച ചരിത്രപരമായ ടെക്സ്റ്റൈൽ പണിമുടക്കുമായി എൽഎൻപി അടുത്ത ഐക്യം കെട്ടിപ്പടുത്തു. 1984 ൽ മുംബൈ സൗത്ത് സെൻട്രലിൽ നിന്ന് കോൺഗ്രസിനെയും ബിജെപിയെയും പരാജയപ്പെടുത്തി സാമന്ത് ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചു - ഇന്ദിരാഗാന്ധിയുടെ വധത്തിനുശേഷം കോൺഗ്രസ് പിടിച്ചെടുത്ത തിരഞ്ഞെടുപ്പിൽ ബിജെപിക്ക് രണ്ട് സീറ്റുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ, തൊഴിലാളികളുടെ ശക്തിയുടെ ശ്രദ്ധേയമായ പ്രകടനമായിരുന്നു അത്.അതേസമയം, ബിഹാറിൽ സിപിഐ (എംഎൽ) നയിച്ച വിപ്ലവ കർഷക പ്രസ്ഥാനം ഇന്ത്യൻ പീപ്പിൾസ് ഫ്രണ്ടിന്റെ ബാനറിൽ ഭൂരഹിത ഗ്രാമീണ ദരിദ്രരുടെ ശ്രദ്ധേയമായ തെ രഞ്ഞെടുപ്പ് പോരാട്ടത്തിന് ശക്തി പകർന്നു. 1989 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, ഫ്യൂഡൽ വിരുദ്ധ പോരാട്ടം തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ഫ്യൂഡൽ-ക്രിമിനൽ പിടിമുറുക്കലിനെ തകർത്തു, സഖാവ് രാമേശ്വർ പ്രസാദ് തന്റെ ആദ്യ തിരഞ്ഞെടുപ്പ് മത്സരത്തിൽ ആരയിൽ നിന്ന് വിജയിച്ചു. 1990 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഐപിഎഫിന്റെ ആഹ്വാനപ്രകാരം ഒക്ടോബർ 8 ന് ഡൽഹിയിൽ നടന്ന വമ്പിച്ച "ദം ബന്ധോ കാം ദോ" റാലിയിലും കൂടുതൽ വിജയങ്ങൾ രാജ്യത്തുടനീളമുള്ള
പുരോഗമന ശക്തികളുടെ ശ്രദ്ധ ആകർഷിച്ചു.

ഐപിഎഫുമായും സിപിഐ (എംഎൽ) യുമായും എൽഎൻപിയുടെ ബന്ധത്തിന്റെ തുടക്കമായിരുന്നു അത്, അത് വർഷങ്ങളായി കൂടുതൽ അടുത്തു. 1995 ൽ സഖാക്കൾ അശോക് മനോഹറും ദത്ത സാമന്തും അഖിലേന്ത്യാ സെൻട്രൽ കൗൺസിൽ ഓഫ് ട്രേഡ് യൂണിയനുകളുടെ മൂന്നാം സമ്മേളനത്തോടനുബന്ധിച്ച് സഖാവ് വിനോദ് മിശ്രയോടൊപ്പം പട്‌നയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തു. 1997-ൽ ദത്ത സാമന്തിന്റെ വധം, 1998-ൽ സഖാവ് നാഗഭൂഷൺ പട്‌നായിക്, സഖാവ് വിനോദ് മിശ്ര എന്നിവരുടെ മരണം, 2003-ൽ സഖാവ് അശോക് മനോഹറിന്റെ മരണം എന്നിവ നമ്മുടെ സംഘടനകൾക്ക് വലിയ തിരിച്ചടിയായി. എന്നാൽ ഇരു പാർട്ടികളും തമ്മിലുള്ള സഹകരണം വികസിച്ചുകൊണ്ടിരുന്നു, ഇപ്പോൾ അത് ചരിത്രപരമായ ഏകീകരണത്തിൽ കലാശിച്ചു.

1972-ൽ സഖാവ് എ.കെ. റോയ് സ്ഥാപിച്ച മാർക്സിസ്റ്റ് കോർഡിനേഷൻ കമ്മിറ്റിയുടെ 2024 സെപ്റ്റംബറിൽ സിപിഐ (എംഎൽ) യുമായി ഏകീകരണവും ഇപ്പോൾ മഹാരാഷ്ട്രയിലെ ലാൽ നിഷാൻ പാർട്ടിയുടെ ലയനവും ഇന്ത്യയുടെ ഭരണഘടനാ അടിത്തറയും പാർലമെന്ററി ജനാധിപത്യ ചട്ടക്കൂടും നിരന്തരമായ ഫാസിസ്റ്റ് ആക്രമണത്തെ നേരിടുന്ന സമയത്ത് സിപിഐ (എംഎൽ) ന് കൂടുതൽ ശക്തിയും ഊർജ്ജവും നൽകി. മതേതര ജനാധിപത്യം എന്ന റിപ്പബ്ലിക്കിന്റെ ദിശയും ജീവിതത്തിന്റെ വിവിധ മേഖലകളിലെ പൗരന്മാരുടെ അവകാശങ്ങളും ഇന്ന് അപകടത്തിലാണ്, അതില്ലാതെ ഇന്ത്യയെ യഥാർത്ഥത്തിൽ സ്വതന്ത്രവും ജനാധിപത്യം യഥാർത്ഥത്തിൽ പ്രവർത്തനക്ഷമവുമാക്കുമെന്ന വാഗ്ദാനം നമുക്ക് നിറവേറ്റാൻ കഴിയില്ല. ജനങ്ങളുടെ ഓരോ ജനാധിപത്യ പോരാട്ടത്തിലും കൂടുതൽ ആഴത്തിലുള്ള ഇടപെടലിനായി പൂർണ്ണഹൃദയത്തോടെ പ്രവർത്തിക്കാനും, ഇടതുപക്ഷത്തിനിടയിൽ കൂടുതൽ അടുത്ത ഐക്യം സൃഷ്ടിക്കാനും, മുഴുവൻ ബിജെപി ഇതര രാഷ്ട്രീയ സ്പെക്ട്രവുമായും വിശാലമായ ധാരണ തേടാനും കൂടുതൽ ശക്തവും വലുതുമായ ഒരു സിപിഐ (എംഎൽ) ദൃഢനിശ്ചയം ചെയ്തിരിക്കുന്നു.
s

Friday, 2 May 2025


 പഹൽഗാം ഭീകരാക്രമണം : 

മോദി സർക്കാർ ഉത്തരം പറയേണ്ട ചോദ്യങ്ങൾ 

- ദീപങ്കർ  ഭട്ടാചാര്യ 
എഡിറ്റോറിയൽ ,എം എൽ അപ്ഡേറ്റ് വീക്‌ലി , 29 ഏപ്രിൽ- മേയ് 05 

ഭീ
കരവാദവുമായി ഒരിക്കൽക്കൂടി മുഖാമുഖം നിൽക്കേണ്ടിവരുന്ന അവസ്ഥയാണ് അതിക്രൂരമായ പഹൽഗാം ആക്രമണത്തിലൂടെ നമുക്ക് മുന്നിൽ സംജാതമായത്. നേപ്പാളിൽ നിന്നുള്ള വിനോദസഞ്ചാരിയും പഹൽഗാമിൽ നിന്നുള്ള പ്രദേശവാസിയായ ഒരു കുതിരസ്സവാരി ഓപ്പറേറ്ററും ഉൾപ്പെടെ ഇരുപത്തിയാറ് സഞ്ചാരികളെ ഭീകരവാദികൾ ക്രൂരമായി കൊലപ്പെടുത്തി ലോകത്തെ ഞെട്ടിച്ച ഈ ഭയാനകമായ കുറ്റകൃത്യങ്ങൾ ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതുണ്ട് . പല നിലകളിൽ ഉണ്ടായ നിരു ത്തരവാദിത്തവും സുരക്ഷാ പിഴവുകളും മൂലം മാത്രമാണ് കുറ്റവാളികൾക്ക്  ഇത്തരത്തിൽ തോന്നിയപടി ആളുകളെ കൊലപ്പെടുത്തിയ ശേഷം ഓടിപ്പോകാൻ                     സാദ്ധ്യമായത്. അതിനാൽ, ഈ സംഭവത്തിൽ ഉണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ചയ്ക്ക് ഉത്തരവാദികൾ                  ആരുതന്നെയായാലും അവരെ കണ്ടെത്തി ഉചിതമായ നടപടികൾക്ക് വിധേയരാക്കണം.

നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ കേന്ദ്രം ഭരിച്ചത് യു പി എ സർക്കാർ ആയിരുന്നു. അന്ന് ജമ്മു കശ്മീരിലും മറ്റും നടന്ന എല്ലാ ഭീകരാക്രമണത്തിനും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൽ നിന്നാണ് മോദി ഉത്തരങ്ങൾ ആവശ്യപ്പെട്ടത്.  നരേന്ദ്ര മോദിയുടെ അന്നത്തെ വീഡിയോകളിൽ നാം കണ്ടത് അതിർത്തി കടന്നുള്ള  ഭീകരക്രമണങ്ങളും കൊലപാതകങ്ങളും എങ്ങനെ ഉണ്ടായി എന്ന തുടർച്ചയായ ചോദ്യത്തിന് ഉത്തരം പറയാൻ മൻമോഹൻ സിങ്ങിനോട് ആവശ്യപ്പെടുന്നതാണ്.  എന്നാൽ, കഴിഞ്ഞ ഒരു ദശകത്തിൽ നമ്മൾ കാണുന്നത് ഭീകരക്രമണ സംഭവങ്ങൾ ഏറിവരുന്നതാണ്.  താഴ്വരയിലെ അനുഭവങ്ങൾ നോക്കിയാൽ ഇത്രയും വലിയ കൂട്ടക്കൊല വിനോദസഞ്ചാരികളുടെ നേർക്ക് നടക്കുന്ന ആദ്യസംഭവമാണ് പഹൽഗാം ഭീകരാക്രമണം. അതുകൊണ്ട് തന്നെ, ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കുമ്പോൾ അന്നത്തെ പ്രധാന മന്ത്രിയോട് മോദി ചോദിച്ച ചോദ്യങ്ങൾ ഇന്ന് കൂടുതൽ പ്രസക്തമാണ്. അവ മോദിയെ കൂടുതൽ പരിഹാസ്യമായ ഒരു  അവസ്ഥയിലാക്കുകയാണ്. വിശേഷിച്ചുംജമ്മു കശ്മീർ ഇന്ന് ഒരു കേന്ദ്രഭരണ പ്രദേശമാണ്, അതായത് ഈ പ്രദേശത്തെ ക്രമസമാധാന പാലനം കേന്ദ്ര സർക്കാരിന്റെ പ്രത്യേക ഉത്തരവാദിത്തമാണ്. തീവ്രവാദത്തിന്റെ വെല്ലുവിളി കൈകാര്യം ചെയ്യുന്ന ഏകീകൃത കേന്ദ്ര കമാൻഡിനാണ് തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയേ ക്കാൾ അതിൽ ഉത്തരവാദിത്തം ഉള്ളത്. അത് നിർവ്വഹിക്കുന്നത് കേന്ദ്രസർക്കാർ നിയമിച്ച ലെഫ്റ്റനന്റ് ഗവർണറാണ്. ഏപ്രിൽ 22 ന് നടന്ന പഹൽഗാം തീവ്രവാദ ആക്രമണത്തിന് രണ്ടാഴ്ച മുമ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സുരക്ഷാ സാഹചര്യം അവലോകനം ചെയ്യുകയും മുഖ്യമന്ത്രി ഒമർ അബ്ദുല്ലയെ ആ യോഗത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.  മോദി സർക്കാർ കശ്മീരിനെ തീവ്രവാദത്തിന്റെ ബാധയിൽ നിന്ന്  മോചിപ്പിച്ചതായും, അവിടെ സംസ്ഥാനത്ത് സാധാരണ നില പുന സ്ഥാപിച്ചതായും പ്രസ്തുത  യോഗത്തിനു ശേഷം അമിത് ഷാ മാധ്യമങ്ങളോട് പറഞ്ഞു. അപ്പോൾ, പഹൽഗാം ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ലഫ്റ്റനന്റ് ഗവർണർ അജിത് സിൻഹ, ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എന്നിവർ ഉത്തരം പറയാൻ ബാധ്യസ്ഥരാണ്.  അതിനനുസരിച്ച്, ഉരുളേണ്ട തലകൾ ഏതെല്ലാമെന്ന് തീരുമാനിക്കപ്പെടുകയും വേണം. എന്നാൽ ഉത്തരവാദിത്തത്തിന്റെ കാര്യം വരുമ്പോൾ, ഒഴിഞ്ഞു മാറുകയെന്നത് മോദി ഭരണകൂടത്തിന്റെ      മുഖമുദ്രയായിത്തന്നെ തുടരുകയാണ്.

ഭീകരാക്രമണത്തിനുള്ള സാധ്യതയെക്കുറിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് ഉണ്ടായിരുന്നതായി ഇപ്പോൾ റിപ്പോർട്ടുകൾ ഉണ്ട്. ഏപ്രിൽ 19 ന്  നരേന്ദ്ര മോദിയുടെ ജമ്മു കശ്മീർ സന്ദർശനം അവസാന നിമിഷത്തിൽ മാറ്റിവെച്ചതായ  റിപ്പോർട്ടുകൾ അതിന് വിശ്വാസ്യത നൽകുന്നു. തീവ്രവാദ ആക്രമണം ആസൂത്രണം ചെയ്ത കുറ്റവാളികൾ കുറച്ചുനാളുകൾ രംഗനിരീക്ഷണം നടത്തിയ ശേഷമായിരിക്കണം  അവരുടെ പദ്ധതികൾ യഥാസമയം പരിപൂർണ്ണമാക്കിയതെന്ന        സൂചനകൾ സംഭവത്തെ മൊത്തത്തിൽ കൂടുതൽ ഞെട്ടിക്കുന്നതാക്കുന്നതിനു പുറമേ, തൊടുന്യായങ്ങൾ കൊണ്ട് മറച്ചുവെക്കാൻ പറ്റാത്ത ഗുരുതരമായ സുരക്ഷാ വീഴ്ചയെയും സൂചിപ്പിക്കുന്നു. രണ്ടായിരത്തോളം വിനോദ സഞ്ചാരികൾ തത്സമയത്ത് ഉണ്ടായിരിക്കേ, പോലീസിന്റെയോ, സൈന്യത്തിന്റെയോ യാതൊരുവിധ സാന്നിധ്യവും എന്തുകൊണ്ട് അവിടെ ഇല്ലാതായി എന്ന ചോദ്യമാണ് അതിജീവിച്ചവരും, ഇരകളായ നിരവധിപ്പേരുടെ കുടുംബങ്ങളും,  കശ്മീർ നിരീക്ഷകരും ചോദിക്കുന്നത്. കശ്മീർ പോലെ അങ്ങേയറ്റം സൈനികവൽക്കരിക്കപ്പെട്ട ഒരു പ്രദേശത്ത് ഉണ്ടായ നിർണായകമായ രഹസ്യാന്വേഷണ-സുരക്ഷാ വീഴ്ചകൾ എങ്ങനെയുണ്ടായി എന്ന് പലരും ചോദിക്കുമ്പോഴും, സർക്കാരും  ആധിപത്യ മാദ്ധ്യമങ്ങളും അതിനെക്കുറിച്ച് നിശ്ശബ്ദതയിലാണ്. 

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്മീരിലെ  ജനങ്ങൾക്കും മുഴുവൻ മുസ്ലീം സമുദായത്തിനും എതിരെ വെറുപ്പ് പ്രചരിപ്പിക്കാനുള്ള  ദൗത്യമാണ് ബി ജെ പി ഐ ടി സെല്ലും വൻകിട മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുന്നത്.  ഭീകരവാദികൾ വിനോദസഞ്ചാരികളെ ,പ്രത്യേകിച്ചും അവരുടെ മതം ചോദിച്ചറിഞ്ഞ ശേഷം ആക്രമണലക്ഷ്യമാക്കിയെങ്കിൽ, പ്രദേശവാസികളായ കാശ്മീരി മുസ്ലീങ്ങൾ അവരുടെ ജീവന്റെ വിലകൊടുത്തും പണയപ്പെടുത്തിയുമാണ് വിനോദസഞ്ചാരികളിൽ പലരേയും സുരക്ഷിതസ്ഥാനങ്ങളിലും ആശുപത്രികളിലുമെത്തിച്ചത്. ഭീകരാക്രമണം നടന്ന് ഒന്നര മണിക്കൂറോളം സുരക്ഷാ സൈനികരേയോ  ഉദ്യോഗസ്ഥരേയോ സ്ഥലത്ത് ലഭ്യമല്ലാതിരുന്ന ഒരു സാഹചര്യത്തിൽ പ്രദേശവാസികളുടെ സമയോചിതമായ സഹായംമൂലമാണ് അനേകം ജീവനുകൾ രക്ഷിക്കാൻ കഴിഞ്ഞത് ; അല്ലായിരുന്നെങ്കിൽ ഇതിലുമെത്രയോ പേർ ഭീകരരുടെ തോക്കിന്നിരകൾ ആവുമായിരുന്നു. കശ്മീരിലെ ജനങ്ങളുടെ ഉപജീവനമാർഗ്ഗങ്ങളിൽ  മുഖ്യസ്ഥാനം വഹിക്കുന്ന ടൂറിസത്തെ സാരമായി ബാധിക്കാനിടയുള്ള ഭയാനകമായ ഈ ആക്രമണത്തിൽ പ്രതിഷേധിക്കാൻ ജനങ്ങൾ കൂട്ടമായി തെരുവിലിറങ്ങുകയും, സംസ്ഥാനത്തൊട്ടാകെ പ്രതിഷേധങ്ങൾ വ്യാപിപ്പിക്കാൻ വ്യാപാരസ്ഥാപനങ്ങൾ സ്വമേധയാ അടച്ചിടുകയും  ചെയ്തു.  പഹൽഗാം കൂട്ടക്കൊലയെത്തുടർന്ന് പല സ്ഥലത്തും ഒറ്റപ്പെട്ടുപോയ സഞ്ചാരികൾ എത്രയും പെട്ടെന്ന് അവരവരുടെ നാട്ടിലേക്ക് തിരിച്ചെത്താൻ വെപ്രാളപ്പെടുന്നതിനിടെ, വിമാനക്കമ്പനികൾ യാത്രാനിരക്ക് കുത്തനെ കൂട്ടി അവരെ പിഴിയുകയായിരുന്നു. എന്നാൽ,  അവർക്കായി ഹൃദയങ്ങളും സ്വന്തം വീടുകളും തുറന്നിട്ടുകൊണ്ട്  എല്ലാ വിധത്തിലും അവരെ സഹായിക്കാൻ മുന്നോട്ടുവന്നത് കശ്മീരിലെ സാധാരണ ജനങ്ങൾ ആയിരുന്നു. സത്യം ഇതെല്ലാമായിട്ടും , ഗോദി മീഡിയയും സംഘപരിവാറും കശ്മീരി മുസ്ലീങ്ങൾക്കെതിരെ  വിദ്വേഷ പ്രചാരണം അഴിച്ചുവിടുകയാണ്. അതിന്റെ ഫലമായി കശ്മീരി വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും കച്ചവടക്കാർക്കും എതിരായി  രാജ്യത്താകമാനം ഭീഷണികളും ആക്രമണങ്ങളും ഉണ്ടാവുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ആറു വര്ഷം മുൻപ് ഉണ്ടായ ഫുൽവാമാ ഭീകരാക്രമണതിലേതിന് സമാനമായി ഇക്കുറിയും ജനരോഷത്തെ വോട്ടുകൾ ആക്കി മുതലെടുക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. തന്റെ സഊദി അറേബ്യ സന്ദർശനപരിപാടി വെട്ടിച്ചുരുക്കുകയും, ഏപ്രിൽ 24 ന് കാൺപൂരിൽ നടത്താൻ നിശ്ചയിച്ചിരുന്ന മറ്റൊരു പരിപാടി റദ്ദാക്കുകയും ചെയ്ത പ്രധാനമന്ത്രി പറന്നെത്തിയത് കശ്മീരിലേക്കായിരുന്നില്ല, ഈ വർഷമൊടുവിൽ  അസംബ്ലി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിൽ സംഘടിപ്പിച്ച ഒരു റാലിയിൽ പ്രസംഗിക്കാനായിരുന്നു. പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഡെൽഹിയിൽ വിളിച്ചുചേർത്ത അഖിലകക്ഷി യോഗത്തിലും നേരിട്ട് പങ്കെടുക്കേണ്ടെന്ന് പ്രധാനമന്ത്രി തീരുമാനിച്ചു.  

സിന്ധു നദീജലക്കരാർ റദ്ദാക്കൽ, പാക്കിസ്ഥാനി പൗരർക്ക് ഇന്ത്യ അനുവദിച്ച വിസകൾ പിൻവലിക്കൽ,  ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരുടെ അംഗബലം വെട്ടിച്ചുരുക്കൽ ,അട്ടാരിയിലെ അതിർത്തി ചെക്ക് പോസ്റ്റ് അടച്ചിടൽ എന്നീ പ്രതികാര നടപടികൾ ഇന്ത്യ സ്വീകരിച്ചതിന് മറുപടിയായി പാക്കിസ്ഥാനും ഇന്ത്യക്കെതിരെ ചില നടപടികൾ പ്രഖ്യാപിച്ചതോടെ  ഇരു അയൽരാജ്യങ്ങളും തമ്മിലുള്ള സാധാരണ നയതന്ത്ര ബന്ധങ്ങൾക്ക് വിരാമമായിരിക്കുകയാണ്. തൽഫലമായി അതിർത്തിയിൽ സംഘർഷത്തിന്റെ അന്തരീക്ഷം ഉടലെടുത്തതിനാൽ  രണ്ടു രാജ്യങ്ങളിലേയും പൗരന്മാർക്ക് നിയമവിധേയമായ ദൈനംദിന ജീവിതം ദുസ്സാദ്ധ്യമായി എന്നതൊഴിച്ചാൽ ഭീകരപ്രവർത്തനങ്ങൾക്കെതിരെ യഥാർത്ഥത്തിൽ ഫലവത്താകുന്ന  നടപടികൾക്ക് ഒരുതരത്തിലും അത് പകരമാവില്ല. മോദി സർക്കാരിൻറെ പലവിധമായ പരാജയങ്ങളിൽനിന്നും വീഴ്ചകളിൽനിന്നും ജനശ്രദ്ധ തിരിച്ചുവിട്ട് സങ്കുചിത ദേശീയവാദത്തിന്റെയും ഇസ്ലാമോഫോബിയയുടെയും വികാരങ്ങൾ ആളിക്കത്തിക്കുന്നതിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. താഴ്വരകളുടെ സ്വർഗ്ഗം എന്ന് വിശേഷിക്കപ്പെട്ടിരുന്ന കശ്മീർ പ്രദേശത്തെ ജനങ്ങളുടെ വേദനകൾ അഭിസംബോധന ചെയ്യാൻ ഒരു ശ്രമവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ദീർഘകാലമായി കൂട്ടക്കൊലകളും തടവറകളും ആളുകൾ അപ്രത്യക്ഷരാകലും ഒക്കെ സഹിക്കേണ്ടിവന്ന കശ്മീർ ജനതയ്ക്ക് 2019 ന് ശേഷം അനുഭവിക്കേണ്ടിവന്നത് വർദ്ധിതമായ സൈനികവൽക്കരണത്തിന്റെയും ഭരണകൂട അടിച്ചമർത്തലിന്റേയും ആയ മറ്റൊരു ഘട്ടമായിരുന്നു. കശ്മീരിന്റെ ഭരണഘടനാപരമായ അവകാശങ്ങളും  ജനാധിപത്യത്തിന്നായുള്ള ജനകീയാഭിലാഷങ്ങളും കവർന്നെടുക്കപ്പെട്ട കാലഘട്ടംകൂടിയാണ് ഇത് .

തിരിച്ചടികൾക്കായുള്ള മുറവിളികളും കശ്‍മീരികൾക്കെതിരെ സാമൂഹ്യശിക്ഷ നടപ്പാക്കാനുള്ള ആവശ്യങ്ങളും ആസൂത്രിതമായ രീതിയിൽ ഉയർന്നുവന്നതോടെ , രാജ്യത്തിൻറെ പലഭാഗങ്ങളിലുമുള്ള കശ്മീരികളായ  വിദ്യാർത്ഥികളും  കച്ചവടക്കാരും ഭീഷണി നേരിടുകയാണ് .ഗുജറാത്തിൽനിന്നും മഹാരാഷ്ട്രയിൽനിന്നും വരുന്ന വാർത്തകൾ ,  ബംഗാളി ഭാഷ സംസാരിക്കുന്ന തൊഴിലാളികളായ  മുസ്ലീങ്ങൾക്കെതിരെ  ഹിംസാത്മകമായ വിദ്വേഷ കാമ്പെയ്‌നുകളെക്കുറിച്ചാണ്. കശ്മീരിനുള്ളിൽ ആണെങ്കിൽ , ഭീകരപ്രവർത്തനവുമായി ബന്ധം ആരോപിക്കപ്പെടുന്ന വ്യക്തികളുടേയും പ്രതികളാക്കപ്പെടുന്നവരുടേയും കുടുംബവീടുകൾ ഇടിച്ചുതകർക്കപ്പെടുകയാണ് . ബുൾഡോസർ ഉപയോഗിച്ച് പാർപ്പിടങ്ങൾ തകർക്കുന്നതിനെതിരെ അടുത്തയിടെ സുപ്രീം കോടതി ഏർപ്പെടുത്തിയ വിലക്കിനെപ്പോലും കാറ്റിൽ പറത്തിയാണ് സർക്കാർ അത്തരം നടപടികളുമായി മുന്നോട്ടുപോകുന്നത്. ആളുകളെ കൂട്ടത്തോടെ അറസ്റ്റുചെയ്യുന്ന പരിപാടി പുനരാരംഭിച്ച സർക്കാർ , ജനങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിൽ വന്ന വീഴ്ചകൾക്കുള്ള സ്വന്തം ഉത്തരവാദിത്വം പാടേ നിരാകരിച്ചിരിക്കുകയാണ്. അതിന്റെ സ്ഥാനത്ത് തികച്ചും പ്രകടനപരമായ തിരിച്ചടികൾക്കും ഇസ്ലാമോഫോബിയയുടെ ഉന്മാദം പരത്തുന്നതിനും ആണ് ഇപ്പോൾ സർക്കാർ പ്രാധാന്യം കൊടുക്കുന്നത്.   

അതേസമയം, മോദി സർക്കാരിനോട് ചോദ്യങ്ങൾക്കുള്ള മറുപടിയും ഉത്തരവാദിത്തവും ആവശ്യപ്പെടുന്ന പഹൽഗാം ആക്രമണത്തിന്റെ ഇരകളുടേയും കുടുംബാംഗങ്ങളുടേയും ശബ്ദം മനഃപൂർവ്വം അമർച്ച ചെയ്യപ്പെടുകയാണ്. ബാങ്കുദ്യോഗസ്ഥൻ ആയിരുന്ന സ്വന്തം ഭർത്താവിനെ നഷ്ടപ്പെട്ട സൂറത്തിലെ ശീതൾ കലാതിയാ പറയുന്നത് നികുതിദായകരായ സാധാരണ സഞ്ചാരികളുടെ  ജീവന് ഒരു വിലയും കൽപ്പിക്കാത്തതും വിഐപി  സുരക്ഷയെക്കുറിച്ച് മാത്രം ശ്രദ്ധിക്കുന്നതുമായ ഒരു സുരക്ഷാ   സംസ്കാരത്തെക്കുറിച്ചാണ്. കോവിഡ് 19 മഹാമാരിയുടെ സന്ദര്ഭത്തിലായാലും, കുംഭമേളാ ദുരന്തത്തിൽ ആയാലും ഇപ്പോൾ നടന്ന പഹൽഗാം ഭീകരാക്രമണത്തിലായാലും  സർക്കാരിന്റെ ഉപേക്ഷയുടേയും അവഗണനയുടേയും ഫലമായി ജീവൻ നഷ്ടപ്പെട്ട എല്ലാ  മനുഷ്യരുടേയും ഉറ്റ ബന്ധുക്കളുടെ വേദനയാണ് ശീതളിന്റെ വാക്കുകളിൽ പ്രതിഫലിക്കുന്നത്.    സുരക്ഷാ ഏർപ്പാടുകളുടെ പൂർണ്ണമായ അഭാവത്തിന്റെ വിലയായി  പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക്  അവരുടെ ജീവൻ നൽകേണ്ടിവന്നു. എന്നാൽ,  ഈ സംഭവം നടക്കുന്നതിന്  ദിവസങ്ങൾക്ക് മുൻപ് അതേ കശ്മീരിലെ ഗുൽമാർഗ്ഗിൽ  ബി ജെ പി നേതാവും ജാർഖണ്ഡ് എം പി യുമായ നിശികാന്ത് ദുബെയുടെ 25 )0 വിവാഹവാർഷികം  കനത്ത സുരക്ഷാ സംവിധാനങ്ങളുടെ കാവലിൽ  ആർഭാടപൂർവ്വം കൊണ്ടാടിയതിന്റെ  റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. പാർലമെന്റിലെ പ്രതിപക്ഷ നേതാവിനെതിരെയും, സുപ്രീം കോടതി  ചീഫ് ജസ്റ്റിസിന് എതിരേയും  ആക്ഷേപകരമായ വിധം വിദ്വേഷ പരാമർശങ്ങൾ   നടത്തിയതിന് അടുത്തകാലത്ത് കുപ്രശസ്തിയാർജ്ജിച്ച ഒരു വ്യക്തിയാണ് ദുബെ എന്ന സത്യവും മുന്നിലുണ്ട്. പഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്‌കർ- ഏ - തോയ്‌ബാ എന്ന അന്താരാഷ്ട്ര  ഭീകരവാദി സംഘടനയുടെ ഇന്ത്യയിലെ സഹോദര സംഘടനയായ റെസിസ്റ്റൻസ് ഫ്രണ്ട് ഏറ്റെടുത്തതായുള്ള ആദ്യ റിപ്പോർട്ടുകൾ പിന്നീട് നിരാകരിക്കപ്പെട്ടതും മൊത്തത്തിൽ സംഭവത്തിന്റെ ദുരൂഹത പിന്നേയും വർദ്ധിപ്പിക്കുകയാണ് . 

കശ്മീർ പ്രശ്നം 'പരിഹരിച്ച'തായ ബിജെപി യുടെ അവകാശവാദത്തിന് കടകവിരുദ്ധമായി മോദി സർക്കാരിന്റെ കശ്മീർ നയം യഥാർത്ഥത്തിൽ പ്രതിസന്ധിയുടെ ആഴം വർദ്ധിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. 2016 നവംബറിൽ കശ്മീരിൽ ഭീകരപ്രവർത്തനങ്ങൾക്ക് തടയിടാനുള്ള സുനിശ്ചിത മാർഗ്ഗമെന്ന നിലയിൽ പ്രഖ്യാപിച്ച നോട്ട് റദ്ദാക്കൽ നടപടിക്കു പിന്നാലെ ഉണ്ടായ ഫുൽവാമ ആ അവകാശവാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്ന ഒന്നായിരുന്നു. പിന്നീട് 2019 ആഗസ്ത് 5 ന് ജമ്മു കശ്മീരിന്റെ ഭരണഘടനാപരമായ പ്രത്യേക പദവിയും സംസ്ഥാന പദവിതന്നെയും എടുത്തുമാറ്റിയത് മറ്റൊരു ഗംഭീര നടപടിയായി ചിത്രീകരിക്കപ്പെട്ടു . ഇപ്പോൾ പഹൽഗാവിൽ നടന്ന ഭീകരാക്രമണം ഗവണ്മെന്റിന്റെ എല്ലാ പ്രചാരണവേലയുടെയും പൊള്ളത്തരം തുറന്ന് കിട്ടിയിരിക്കുകയാണ്‌. കശ്മീരിലേക്ക് വിനോദ സഞ്ചാരികളെ വീണ്ടും എത്തിക്കുന്നതിൽ അവിടെ സാധാരണ നില പുനഃസ്ഥാപിച്ചതായ  സർക്കാർ പ്രചാരണങ്ങൾക്ക് പങ്കുണ്ട് ; എന്നാൽ, പഹൽഗാം ആക്രമണത്തിനുശേഷം സർക്കാർ നമ്മോട് പറഞ്ഞത് ടൂറിസ്റ്റുകൾ ബൈസരൺ താഴ്വര സന്ദർശിക്കുന്നതിന് മുൻപ് ആവശ്യമായ പോലീസ് അനുമതി എടുത്തില്ലായിരുന്നു എന്നാണ്. 

സാധാരണ ജനങ്ങളുടെ ജീവന് ഒട്ടും വില കല്പിക്കാത്തതും അവരുടെ അവകാശങ്ങളോട് സഹജമായ ശൈലിയിൽ അനാദരവ് പുലർത്തുന്നതുമായ ഈ സമീപനമാണ്  ഇന്ത്യയിലെ വ്യത്യസ്ത പ്രദേശങ്ങളിലും സമുദായങ്ങളിലും പെട്ട ഏവരുടെയും ദൃഷ്ടിയിൽ മോദി സർക്കാരിനെ ഒരു തികഞ്ഞ പരാജയമായി കണക്കാക്കാൻ പ്രേരിപ്പിക്കുന്നത്. മണിപ്പുർ മുതൽ കശ്മീർ വരെയും, മഹാരാഷ്ട്ര മുതൽ ഛത്തീസ്ഗഢ് വരേയും സംഘപരിവാർ നടത്തുന്ന അധികാരക്കളികൾ മൂലം ഇന്ത്യ കത്തുകയും ചോരയൊലിപ്പിക്കുകയും ചെയ്യുമ്പോൾ അദാനിമാരും അംബാനിമാരും നോട്ടമിട്ടിരിക്കുന്നത് അവരുടെ കൈകളിലെത്തുന്ന ശതകോടിക്കണക്കിന് രൂപയുടെ സമ്പാദ്യത്തിലാണ് . ബി ജെ പി യും സഖ്യകക്ഷികളും ആഘോഷിക്കുന്നത് അതിനെയാണ്. റിപ്പബ്ലിക്കിന്റെ 75 -)൦ വാർഷികവേളയിൽ ഏറ്റവും ഒടുവിലായി  ഇന്ത്യയ്ക്ക് ലഭിച്ച ജാഗ്രതാ സന്ദേശമാണ് പഹൽഗാം. 

പഹൽഗാം ദുരന്തത്തിൽനിന്ന് മുതലെടുത്തുകൊണ്ട് ഫാസിസ്റ്റ് ശക്തികൾ രാജ്യത്ത് കൂടുതൽ വിദ്വേഷത്തിന്റെ വിത്തുകൾ പാകാനും ധ്രുവീകരണം ഉണ്ടാക്കാനും ശ്രമിക്കുന്നതിനെതിരെ ജനങ്ങൾ ഒരുമിച്ചുനിൽക്കേണ്ട സന്ദർഭമാണ് ഇത്. ഇത്രയും ഹീനമായ ഭീകരാക്രമണം എങ്ങനെ സംഭവിച്ചുവെന്നതുസംബന്ധിച്ച്  കൂടുതൽ ചോദ്യങ്ങൾ ഉയർന്നുവരുമ്പോൾ, അധികാരത്തിലിരിക്കുന്നവരെ അവയ്ക്കു ഉത്തരം നൽകാൻ ബാധ്യസ്ഥരാക്കണം. തല്സംബന്ധമായ സത്യം മറ്റൊരു കശാപ്പിന് ഇരയാകാൻ വിട്ടുകൂടാ. ആണവായുധശേഷിയുള്ള  രണ്ട് അയൽരാജ്യങ്ങൾ തമ്മിൽ നില നിൽക്കുന്ന സംഘർഷം ഏതു സമയത്തും ഒരു യുദ്ധമായി മാറാനുള്ള സാദ്ധ്യത ഉരുണ്ടുകൂടുമ്പോൾ ,  സംഘർഷത്തിന് അയവു വരുത്തി ഉഭയകക്ഷി ബന്ധങ്ങൾ സാധാരണ നിലയിലാക്കാൻ എല്ലാവിധത്തിലുമുള്ള പരിശ്രമങ്ങൾ നടത്തേണ്ടത് അതിർത്തിക്കിരുവശത്തുമുള്ള  സമാധാനത്തിന്റെ ശക്തികളുടെ  ഉത്തരവാദിത്തമാണ്.  ദക്ഷിണേഷ്യൻ മേഖലയിലെ  രാജ്യങ്ങൾക്കിടയിൽ പ്രാദേശികമായ ഐക്യവും പരസ്പര സഹകരണവും വികസിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇന്ന് ആവശ്യം. 


Friday, 4 April 2025

 2025 ഏപ്രിൽ 2 ന് മധുരയിൽ സിപിഐ (എം) ൻ്റെ 24-ാം കോൺഗ്രസിൻ്റെ ഉദ്ഘാടന സമ്മേളനത്തിൽ സി പി ഐ (എം എൽ ) ലിബറേഷൻ  ജനറൽ സെക്രട്ടറി സഖാവ് ദീപങ്കർ ഭട്ടാചാര്യ നടത്തിയ  ഐക്യദാർഢ്യ അഭിസംബോധന

 







ദ്ഘാടന സമ്മേളനത്തിൻ്റെ പ്രസിഡൻ്റ് സഖാവ് മണിക് സർക്കാർ, സഖാവ് പ്രകാശ് കാരാട്ട്, സിപിഐ എം കേന്ദ്ര നേതൃത്വത്തിലെ മറ്റ് അംഗങ്ങൾ, സഖാവ് ഡി രാജ, സഖാവ് മനോജ് ഭട്ടാചാര്യ, സഖാവ് ജി ദേവരാജൻ, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ മുതിർന്ന നേതാക്കളേ , മധുരൈയിൽ എത്തിച്ചേർന്ന തമിഴ്നാട്ടിലെ പുരോഗമനപ്രവർത്തകരായ  പൗരന്മാരേ , സിപിഎമ്മിൻ്റെ 24-ാം കോൺഗ്രസ് പ്രതിനിധികളേ , 

വണക്കം!  നിങ്ങൾക്കെല്ലാവർക്കും വളരെ നല്ല പ്രഭാതം.  സിപിഐ(എം) ൻ്റെ 24-ാമത് കോൺഗ്രസിന് ഞങ്ങളുടെ ഊഷ്മളമായ വിപ്ലവാഭിവാദ്യങ്ങൾ അർപ്പിക്കാൻ സിപിഐ(എംഎൽ)നെ പ്രതിനിധീകരിച്ചാണ്  ഞാനിവിടെ നിൽക്കുന്നത് .  ഇന്നത്തെ സമ്മേളനത്തിൽ, സഖാവ് സീതാറാം യെച്ചൂരിയുടെ നഷ്ടം നമുക്ക് വല്ലാതെ അനുഭവപ്പെടുന്നു.   പതിറ്റാണ്ടുകളായി സി.പി.ഐ.എമ്മിനെ നയിച്ചതിനു പുറമെ, 1980-കളുടെ അവസാനം മുതൽ, പ്രത്യേകിച്ച്, 1992 ഡിസംബർ 6, 1992-ൽ ബി.ജെ.പി ഉന്നതരുടെ സാന്നിദ്ധ്യത്തിൽ സംഘ് ആക്രമണകാരികൾ  അയോധ്യയിലെ ബാബറി മസ്ജിദ് തകർത്തത് മുതൽ സംഘ് ബ്രിഗേഡിൻ്റെ ഫാസിസ്റ്റ് പദ്ധതി തുറന്നുകാട്ടുന്നതിൽ സഖാവ് സീതാറാം പ്രധാന പങ്ക് വഹിച്ചു.  മോദി-ഷാ-യോഗി യുഗത്തിൻ്റെ തുടക്കത്തോടെ, വർദ്ധിച്ചുവരുന്ന ഫാസിസ്റ്റ് ആക്രമണത്തെക്കുറിച്ച് രാജ്യത്തിന് മുന്നറിയിപ്പ് നൽകാനും ഫാസിസത്തിനെതിരെ സാദ്ധ്യമായ ഏറ്റവും വിപുലമായ ഐക്യത്തിന് അടിത്തറയുണ്ടാക്കാനും  പാർലമെൻ്റേറിയൻ, പബ്ലിക് സ്പീക്കർ, കോളമിസ്റ്റ് എന്നീ നിലകളിൽ  തൻ്റെ പങ്ക് ഉപയോഗിച്ച  സഖാവ് സീതാറാമിനും , സിപിഐ എമ്മിൻ്റെയും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെയും വേർപിരിഞ്ഞ മറ്റു പ്രമുഖർക്കും ഞാൻ ഹൃദയംഗമമായ പ്രണാമം അർപ്പിക്കുന്നു.

ഭരണഘടനയെ വ്യവസ്ഥാപിതമായി അട്ടിമറിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും, വിവിധ ഭരണകൂടസ്ഥാപനങ്ങളും തെരഞ്ഞെടുപ്പ് പ്രക്രിയയും തന്നെ വെല്ലുവിളിക്കപ്പെട്ട 2024 ൽ, ഒരു രാജ്യം എന്ന നിലയിലും ഒരു തെരഞ്ഞെടുപ്പ് മുന്നണി  എന്ന നിലയിലും, ബിജെപിക്കും എൻഡിഎയ്ക്കും ശക്തമായ ചില പ്രഹരങ്ങൾ ഏൽപ്പിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു.  ബി.ജെ.പിയെ ഒരിക്കൽ കൂടി ശക്തമായി നിരസിക്കുകയും സംസ്ഥാനത്ത് എൻഡിഎ അക്കൗണ്ട് തുറക്കുന്നതിൽ നിന്ന് തടയുകയും ചെയ്തതിന് തമിഴ്‌നാട്ടിലെ ജനങ്ങളെ അഭിനന്ദിക്കാൻ ഞാൻ ഈ അവസരം ഉപയോഗിക്കുന്നു.  എന്നാൽ മോദി സർക്കാർ അതിജീവിച്ചു; തുടർച്ചയായ മൂന്നാം തവണയും അധികാരത്തിൽ തിരിച്ചെത്തി. ജനാധിപത്യത്തെ തകർത്ത് നമ്മുടെ റിപ്പബ്ലിക്കിലെ മതേതരത്വത്തിൻ്റെയും ഫെഡറലിസത്തിൻ്റെയും എല്ലാ അംശങ്ങളും നശിപ്പിക്കാനുള്ള,  കൊള്ളയടിക്കുന്ന ദൗത്യത്തിലേക്ക് സർക്കാർ മടങ്ങി.  ഭരണഘടനയും റിപ്പബ്ലിക്കിൻ്റെ അടിത്തറയും അംഗീകരിച്ചതിൻ്റെ ഈ എഴുപത്തഞ്ചാം വർഷത്തിൽ, ഇന്ത്യയിലെ ജനങ്ങൾ എന്നെന്നേക്കുമായി ഐക്യപ്പെടാനും ഫാസിസ്റ്റ് ആക്രമണത്തെ കൂടുതൽ ധൈര്യത്തോടും കരുത്തോടും നിശ്ചയദാർഢ്യത്തോടും കൂടി ചെറുക്കാനും മുന്നോട്ട് വരേണ്ടതുണ്ട്. സ്വകാര്യവൽക്കരണത്തിനും , ക്രൂരമായ ലേബർ കോഡുകൾക്കും,  കാർഷികമേഖലയിലെ കോർപ്പറേറ്റ് ഏറ്റെടുക്കലിനും എതിരായും  ഉന്നതവിദ്യാഭ്യാസത്തെ പാവപ്പെട്ടവർക്കും  ദരിദ്രർക്കും എത്തിപ്പിടിക്കാവുന്ന  പരിധിയിൽ നിന്ന് മാറ്റിനിർത്തി ഹിന്ദുത്വ അജണ്ടയ്ക്ക് അനുയോജ്യമായ വിധത്തിൽ ക്യാമ്പസുകളും പാഠ്യപദ്ധതികളും ക്രമീകരിക്കാൻ ശ്രമിക്കുന്ന പുതിയ വിദ്യാഭ്യാസ നയത്തിനും എതിരെയുമുള്ള പോരാട്ടത്തിൽ ഇടതുപക്ഷ പാളയത്തിലെ നമ്മൾ   തീർച്ചയായും ഒറ്റക്കെട്ടാണ്.  എല്ലാറ്റിനുമുപരിയായി, നമ്മുടെ റിപ്പബ്ലിക്കിൻ്റെ സ്വഭാവത്തെയും ദിശയെയുംകുറിച്ചുള്ള അടിസ്ഥാന പ്രഖ്യാപനങ്ങൾക്ക് നേരെയുള്ള നിരന്തരമായ ഫാസിസ്റ്റ് ആക്രമണത്തിനെതിരെ ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കുന്നതിൽ നാം  ഒറ്റക്കെട്ടാണ്.  എന്നാൽ ,  നമ്മുടെ അടിയന്തര ശ്രദ്ധ അർഹിക്കുന്ന മറ്റു ചില പ്രശ്നങ്ങളുമുണ്ട്.

2026 മാർച്ചോടെ ഇന്ത്യയെ 'നക്സൽ വിമുക്ത'മാക്കാനാണ് അമിത് ഷാ സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ച ഈ ലക്ഷ്യം കൈവരിക്കാനല്ല നടപടിയെ  ഛത്തീസ്ഗഢ് ബിജെപി സർക്കാർ ഓപ്പറേഷൻ കഗർ അല്ലെങ്കിൽ 'അന്തിമ ദൗത്യം' എന്ന് വിളിക്കുന്നു.  ബസ്തറിലെ ആദിവാസികൾക്കെതിരെ ക്രൂരമായ യുദ്ധമാണ്  2023 മുതൽ അഴിച്ചുവിട്ടിരിക്കുന്നത് .  നിയമവിരുദ്ധമായ അക്രമത്തിൻ്റെയും പ്രത്യയശാസ്ത്രപരമായ ദുർമന്ത്രവാദവേട്ടയുടെയും ഈ ഭരണം മറ്റേത് ഇടത്തും ആവർത്തിക്കപ്പെടുമെന്നതിൽ സംശയമില്ല. ഭരണഘടനാപരമായ നിയമവാഴ്ചയുടെ ഏതെങ്കിലും മാതൃകയിൽ അടങ്ങിയിരിക്കുന്ന ഉത്തരവാദിത്തത്തിൽ നിന്ന് ഭരണകൂടത്തെ അത്  നിയമരാഹിത്യത്തിലേക്ക് നയിക്കുമെന്നത് കൂടാതെ , ഇന്ത്യയിലെ പ്രത്യയശാസ്ത്രപരമായ എതിർപ്പുകളുടെയും രാഷ്ട്രീയ വിയോജിപ്പുകളുടെയും എല്ലാ പ്രവാഹങ്ങളും തീർത്തും ദുർബ്ബലമാക്കപ്പെടുക എന്ന ഭീഷണികൂടി അതിലുണ്ട് . കൂസലില്ലാത്ത  ഭരണകൂട ഭീകരതയുടെ ഈ ഭരണം ഉടൻ അവസാനിപ്പിക്കുന്നതിനും ,   ന്യായമായ വിചാരണ കൂടാതെ നിലവിൽ അനിശ്ചിതകാല തടങ്കലിൽ കഴിയുന്ന എല്ലാ പ്രവർത്തകരെയും  മോചിപ്പിക്കാനും ,പൗരന്മാർക്കെതിരായ ഭരണകൂടത്തിന്റെ നിരീക്ഷണ  സംവിധാനങ്ങളുടെ നിയമരാഹിത്യത്തിനും എതിരെ പോരാട്ടങ്ങൾ ആവശ്യമാണ് .

ഇസ്ലാമോഫോബിയ ഇന്ത്യയുടെ അപ്രഖ്യാപിത ഭരണ തത്വമായി മാറിയിരിക്കുന്നു.  ഏകീകൃത  സിവിൽ കോഡിൻ്റെയും വഖഫ് ബോർഡ് നിയന്ത്രണത്തിൻ്റെയും പേരിൽ ഭരണകൂടം  മുസ്ലീം സമുദായത്തെ ലക്ഷ്യം വയ്ക്കുമ്പോൾ, യുപി, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ മുതിർന്ന ബിജെപി നേതാക്കളുടെയും മുഖ്യമന്ത്രിമാരുടെയും തുറന്ന പ്രോത്സാഹനവും പ്രേരണയും ലഭിക്കുന്ന ,  സർക്കാർ സ്‌പോൺസർ ചെയ്യുന്ന  സ്വകാര്യ മിലീഷ്യകളും ആൾക്കൂട്ടങ്ങളും പള്ളികളും ശവകുടീരങ്ങളും ലക്ഷ്യമിടുകയാണ് .  ആൾക്കൂട്ടക്കൊലയായി തുടങ്ങിയത് ഇപ്പോൾ ബുൾഡോസർ രാജിലേക്ക് വഴിമാറിയിരിക്കുന്നു. ജുഡീഷ്യൽ നിർദ്ദേശങ്ങളെയും നിയമവാഴ്ചയുടെ ഭരണഘടനാ മാതൃകയെയും പൂർണ്ണമായും അവഹേളിച്ചുകൊണ്ട് ഭരണകൂടം  തന്നെ മുസ്ലീം വിരുദ്ധ അക്രമം സംഘടിപ്പിക്കുകയും ആഘോഷിക്കുകയും ചെയ്തുവരുന്നു.  ഏകീകൃതത്വത്തിന്റെ പേരിൽ നടപ്പാക്കുന്ന നടപടികൾ ഒരു സമൂഹത്തെ മാത്രമല്ല, വ്യത്യസ്തത പുലർത്തുന്ന എല്ലാ ആശയങ്ങളെയും പ്രയോഗങ്ങളെയും ആക്രമിക്കുന്നുവെന്ന് ഉത്തരാഖണ്ഡ് നടപ്പാക്കുന്ന ഏകീകൃത സിവിൽ കോഡ്  മാതൃക നമ്മോട് വ്യക്തമായി പറയുന്നു.  മതാന്തര വിവാഹങ്ങളും മിശ്രവിവാഹങ്ങളും പ്രായപൂർത്തിയായ രണ്ടുപേർ സ്വമേധയാ ഉണ്ടാക്കുന്ന സഹവാസബന്ധങ്ങളും ക്രിമിനൽ കുറ്റമാക്കാൻ ഏകീകൃത സിവിൽ കോഡിനെ ആയുധമാക്കുകയാണ്.  
 ഹീനമായ ഇസ്‌ലാമോഫോബിയക്കെതിരെ ശക്തമായി പോരാടുകയും  ഏകീകൃതത്വത്തിന്റെ  ബുൾഡോസറിനെതിരെ ഇന്ത്യയുടെ വൈവിധ്യത്തെ പ്രതിരോധിക്കുകയും വേണം. മോദി ഭരണത്തിൻ്റെ പ്രചാരണ യന്ത്രവും സംഘ്-ബിജെപി ബ്രിഗേഡും ചേർന്ന് , നരേന്ദ്ര മോദിഭരണത്തിൻ  കീഴിൽ  ഇന്ത്യയുടെ അന്താരാഷ്ട്ര യശസ്സ് വർദ്ധി ച്ചുവെന്ന ഒരു മിഥ്യ കെട്ടിപ്പടുത്തിരുന്നു.  ഇന്ത്യൻ പൗരന്മാരെ അപമാനകരമായി നാടുകടത്തുന്ന  രീതിയിലും ,  ഇന്ത്യയുടെ വിദേശ വ്യാപാരത്തിലും ആഭ്യന്തര സമ്പദ്‌വ്യവസ്ഥയിലും, പ്രത്യേകിച്ച് കാർഷിക, ഉൽപ്പാദന മേഖലകളിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന താരിഫ് ഭീഷണിയിലും മോദി സർക്കാർ ലജ്ജയില്ലാതെ ട്രംപ് ഭരണകൂടത്തിന് കീഴടങ്ങിയതോടെ സമീപകാല സംഭവവികാസങ്ങൾ ഈ മിഥ്യയെ തകർത്തിരിക്കുന്നു. ഒരു മുൻ സർക്കാരും ഇന്ത്യയുടെ ദേശീയ അഭിമാനത്തെയും താൽപ്പര്യങ്ങളെയും നിലവിലെ സർക്കാർ ചെയ്യുന്നതുപോലെ  വ്രണപ്പെടുത്തിയിട്ടില്ല.   ഗാസയിലും ഇപ്പോൾ വെസ്റ്റ്ബാങ്കിലും ഫലസ്തീനികൾക്കെതിരെ വംശഹത്യാ യുദ്ധം  നടത്തുമ്പോഴും നെതന്യാഹു ഭരണകൂടത്തിനുള്ള സർവ പിന്തുണയുമായി മോദി സർക്കാർ  ട്രംപ്-മസ്‌ക് വ്യവഹാരത്തിന് കീഴടങ്ങുകയാണ് .  ഇത് നമ്മെ സംബന്ധിച്ചിടത്തോളം വിദേശനയത്തിന്റെ മാത്രം പ്രശ്നമല്ല , ഇന്ത്യയുടെ ആഗോള പ്രതിച്ഛായ നമ്മുടെ ആന്തരിക സ്വത്വവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ് .   എഴുപത്തിയഞ്ച് വർഷം മുമ്പ്, ഇന്ത്യൻ ഭരണഘടനയ്ക്ക് ഇന്ത്യയെ ഒരു പരമാധികാര സോഷ്യലിസ്റ്റ് സെക്കുലർ ഡെമോക്രാറ്റിക് റിപ്പബ്ലിക്കായി പ്രഖ്യാപിക്കാൻ കഴിഞ്ഞത്  സ്വാതന്ത്ര്യ പ്രസ്ഥാനം ഇന്ത്യയുടെ ദേശീയതയ്ക്ക് പ്രധാനമായും മതനിരപേക്ഷവും സാമ്രാജ്യത്വ വിരുദ്ധ സ്വഭാവവും നൽകിയിരുന്നത് കൊണ്ടാണ് .   ഇന്ന് ഫാസിസം ഇന്ത്യയുടെ ദേശീയതയെ പുനർനിർവചിക്കാൻ ശ്രമിക്കുന്നത്, അദാനിയുടെ താൽപ്പര്യം ഇന്ത്യയുടെ താൽപ്പര്യമായി മാറുകയും വിയോജിപ്പ് ദേശവിരുദ്ധമായി മാറുകയും ചെയ്യുന്ന ഇന്ത്യയിലെ പുതിയ ശത കോടീശ്വരഭരണത്തെ പ്രതിനിധീകരിക്കുന്ന കോർപ്പറേറ്റ് പ്രഭുവർഗ്ഗത്തിന് കീഴ്‌പ്പെട്ടിരിക്കുന്ന ഒരു ഹിന്ദു മേൽക്കോയ്മാ  ഭൂരിപക്ഷവാദത്തിൻ്റെ അടിസ്ഥാനത്തിൽ ആണ് .   ദേശീയതയുടെ ഈ പോരാട്ടത്തിൽ അതിൻ്റെ സാംസ്കാരിക വൈവിദ്ധ്യവും യോജിപ്പും ഉയർത്തിപ്പിടിച്ച് ഇന്ത്യയിലെ സാധാരണക്കാരുടെ താൽപ്പര്യങ്ങളിൽ  കേന്ദ്രീകരിച്ച് ഇതിനുമേൽ വിജയമ നേടുക എന്നതാണ് ഇന്ന് നാം നേരിടുന്ന വെല്ലുവിളി.   ഫാസിസ്റ്റ് ആക്രമണം നാൾക്കുനാൾ  വർ  ദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ചെറുത്തുനില്പ്പിന്റെ അടിയന്തരമായ ആവശ്യകത പ്രത്യേകം പറയേണ്ടതില്ല  

  ആർഎസ്എസിൻ്റെ ശതാബ്ദിവർഷം കൂടിയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ശതാബ്ദി വർഷത്തിലാണ് നാമിപ്പോൾ.   ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലൂടെയും സ്വതന്ത്ര ഇന്ത്യയിലെ പാർലമെൻ്ററി ജനാധിപത്യത്തിൻ്റെ തുടർന്നുള്ള ദശാബ്ദങ്ങളിലൂടെയും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ആർഎസ്എസിൻ്റെ ഫാസിസ്റ്റ് പദ്ധതിയ്‌ക്കെതിരെ നിരന്തരം പോരാടിയിട്ടുണ്ട്.   ഈ നൂറുവർഷങ്ങളിൽ ഏറിയ കാലവും   ഒറ്റപ്പെട്ട നിലയിലായിരുന്നു ആർ എസ്സ് എസ്സ് .  എന്നാൽ ഇന്ന് അവർ  അധികാരത്തിൻ്റെ മുൻതൂക്കത്തിൽ നിന്ന് പ്രവർത്തിക്കുന്നതിനാൽ, ഭരണകൂടത്തിന്റെ സമസ്ത  മേഖലകളിലും സമൂഹത്തിൻ്റെ എല്ലാ മേഖലകളിലും പിടിമുറുക്കാനും അധികാരം നിലനിർത്താനും സാദ്ധ്യ മായതെല്ലാം ചെയ്തുകൂട്ടുകയാണ് .   ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളുടെ തെര രഞ്ഞെടുപ്പ് പ്രഹരശക്തിക്ക് സമീപ ദശകങ്ങളിൽ ചില വലിയ തിരിച്ചടികൾ നേരിട്ടിട്ടുണ്ടെന്നത് നേരാണെങ്കിലും,  ഫാസിസ്റ്റ് ഭീഷണിക്കെതിരായ കമ്മ്യൂണിസ്റ്റ് പ്രതിരോധത്തെ ദുർബ്ബലപ്പെടുത്താൻ ആ അവസ്ഥയെ നമ്മൾ അനുവദിക്കരുത്.
 
  കൂട്ടായ പ്രവർത്തനത്തിൻ്റെ എല്ലാ മേഖലകളിലും കൂടുതൽ ഐക്യവും സഹകരണവും ഉണ്ടെങ്കിൽ, ഇന്ത്യയുടെ സമ്പന്നമായ കമ്മ്യൂണിസ്റ്റ് പൈതൃകത്തിൻ്റെ അവകാശികളായ ഇന്നത്തെ തലമുറയ്ക്ക് തീർച്ചയായും ഫാസിസ്റ്റ് ശക്തികൾക്ക് നേരെ വിജയം നേടാനാകും .  നമ്മുടെ എല്ലാ ചരിത്രപരമായ അഭിപ്രായഭിന്നതകൾക്കിടയിലും , ജനങ്ങളുടെ കൂട്ടായ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും ഇന്നത്തെ വെല്ലുവിളികളെ നേരിടുന്നതിനും ഊഷ്മളമായ സഹകരണത്തിൻ്റെയും സാഹോദര്യബോധത്തിൻ്റെയും മനോഭാവത്തിൽ മുമ്പെന്നത്തേക്കാളും കൂടുതൽ അടുത്ത് സിപിഐ എമ്മുമായും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ മറ്റ് വിഭാഗങ്ങളുമായും സഹകരിച്ച് പ്രവർത്തിക്കാൻ സിപിഐ(എംഎൽ) പ്രതീക്ഷിക്കുന്നു.   ഇന്ത്യയുടെ പുരോഗമന ജനാധിപത്യ പ്രസ്ഥാനത്തിൻ്റെ ഈ നിർണായക ഘട്ടത്തിൽ സിപിഐ എമ്മിൻ്റെ 24-ാം കോൺഗ്രസ് എല്ലാ വിജയങ്ങളും നേരുന്നു.  
ആധുനിക ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭൂതപൂർവമായ പ്രതിസന്ധിയിലൂടെയാണ് നാം കടന്നുപോകുന്നത്, ഫാസിസത്തിൻ്റെ പിടിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ നാം ഒന്നിക്കണം.


 എന്നെ കോൺഗ്രസിലേക്ക് ക്ഷണിച്ചതിനും നിങ്ങളുടെ വിലയേറിയ സമയം നൽകിയതിനും എല്ലാവർക്കും നന്ദി.

  ഇൻക്വിലാബ് സിന്ദാബാദ്!
  ഇടതുപക്ഷ ശക്തികളുടെ ഐക്യം നീണാൾ വാഴട്ടെ!
  ഫാസിസം  തുലയട്ടെ ,  ജനാധിപത്യം വിജയിക്കട്ടെ! 

https://www.facebook.com/watch/?v=955119236609969