Wednesday, 20 August 2025

 തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ താനേ നീക്കം ചെയ്യപ്പെടുന്നതിനുള്ള ഡ്രക്കോണിയൻ വ്യവസ്ഥകൾ ഉൾപ്പെട്ട ബില്ലിനെക്കുറിച്ച് സിപിഐ(എംഎൽ) ലിബറേഷൻ ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യ പ്രസിദ്ധീകരിച്ച പ്രസ്താവന: 20-08-2025

ഏതെങ്കിലും ആരോപണത്തിന്റെ പേരിൽ അറസ്റ്റ് ചെയ്ത് മുപ്പത് ദിവസത്തിലധികം ജയിലിലടയ്ക്കപ്പെട്ട മന്ത്രിമാരെ സ്വയമേവ നീക്കം ചെയ്യുന്നതിനായി ഓഗസ്റ്റ് 19 ന് രാത്രി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിതരണം ചെയ്ത 130-ാം ഭരണഘടനാ ഭേദഗതി ബിൽ ഫെഡറൽ ചട്ടക്കൂടിനും പാർലമെന്ററി ജനാധിപത്യ സംവിധാനത്തിനുമെതിരായ തുറന്ന ആക്രമണമാണ്.
ഇഡി, സിബിഐ, ഐടി, എൻഐഎ തുടങ്ങിയ കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്നതും ഗവർണർമാരുടെ ഭരണഘടനാപരമായ പദവി സങ്കുചിത താൽപ്പര്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതും പോലെ സുപ്രീം കോടതി പോലും പലതവണ ഗൗരവമായി അപലപിച്ചിട്ടുള്ള പ്രവണതകൾക്ക് നിയമപരമായ സാധുത നൽകുന്നതുമാണ് ഈ ബില്ലിലെ ഉള്ളടക്കം.
ബിജെപിയുടെ രാഷ്ട്രീയത്തെയും നയങ്ങളെയും എതിർക്കുന്ന എല്ലാ സംസ്ഥാന സർക്കാരുകളും ഇനിമുതൽ സ്ഥിരമായി അസ്ഥിരീകരണഭീഷണി നേരിടുകയോ , പ്രവർത്തനരഹിതമാവുകയോ ചെയ്യും. എല്ലാ എൻഡിഎ സഖ്യകക്ഷികളും ബിജെപിയുമായി യോജിക്കാൻ ശ്രമിക്കും.
തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം മുതൽ ' ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്' സമ്പ്രദായത്തിനായുള്ള നിരന്തരശ്രമങ്ങൾ വരെ, തെരഞ്ഞെടുപ്പ് സമ്പ്രദായത്തിന്റെ തുടർച്ചയായ അട്ടിമറിയും കൂടി ഒന്നിച്ച് കാണുമ്പോൾ, ഈ ഭേദഗതി ഇന്ത്യയിലെ ഫെഡറലിസത്തിന്റേയും പാർലമെന്ററി ജനാധിപത്യത്തിന്റേയും മരണമണി മുഴക്കുന്ന ഒന്നാണ്.
ജനാധിപത്യത്തെയും നമ്മുടെ റിപ്പബ്ലിക്കിന്റെ ഭരണഘടനാ അടിത്തറയെയും പ്രവർത്തനത്തെയും പരിപാലിക്കാൻ പ്രവർത്തിക്കുന്ന ഏവരും ദുഷ്ട ലക്കോടെയുള്ള ഈ ഭരണഘടനാ ഭേദഗതിബില്ലിനെ സമ്പൂർണ്ണമായും നിരസിക്കണം

Tuesday, 19 August 2025

 ജനസംഖ്യാനുപാതസംബന്ധമായ വീൺവാക്കുകൾ :

പൗരന്മാരെ നുഴഞ്ഞുകയറ്റക്കാരായി ചിത്രീകരിക്കൽ

[ദീപങ്കർ ഭട്ടാചാര്യ,
ജനറൽ സെക്രട്ടറി ,സിപിഐ (എംഎൽ )]

ന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയിൽ തുടർച്ചയായി പന്ത്രണ്ടാം സ്വാതന്ത്ര്യദിന പ്രസംഗമാണ് നരേന്ദ്ര മോദി നടത്തിയത്. തുടർച്ചയായി നടത്തിയ സ്വാതന്ത്ര്യദിന അഭിസംബോധനകളുടെ സമയദൈർഘ്യത്തിന്റെ കാര്യത്തിൽ അദ്ദേഹം ഇപ്പോൾ ഇന്ദിരാഗാന്ധിയെക്കാൾ മുന്നിലും ജവഹർലാൽ നെഹ്‌റുവിന് തൊട്ടുപിന്നിലും ആണ്. മുൻഗാമികളെയെല്ലാം മറികടന്ന് അദ്ദേഹം ഇതിനകം തന്നെ വളരെ മുന്നിലായിരുന്നു, ഈ വർഷം 103 മിനിറ്റ് മുഴുവൻ എടുത്ത ഒരു പ്രസംഗത്തിലൂടെ സമയത്തിൽ സെഞ്ച്വ റിയും മറികടന്ന് അദ്ദേഹം സ്വന്തം റെക്കോർഡ് തകർത്തു. എന്നാൽ ഈ കണക്കുകൾ ഒഴികെയുള്ള വേറെ കാരണങ്ങളാൽ ഈ വർഷത്തെ സ്വാതന്ത്ര്യദിന പ്രസംഗം നാം ശ്രദ്ധിക്കേണ്ടതാണ്. അദ്ദേഹത്തിന്റെ നിശ്ശബ്ദതകളും പ്രസ്താവനകളും ഉച്ചത്തിൽ മുഴങ്ങുമ്പോൾ, തന്റെ സർക്കാരിന്റെയും ഇപ്പോൾ നൂറാം വാർഷികത്തിൽ എത്തിയിരിക്കുന്ന അദ്ദേഹത്തിന്റെ മാതൃ സംഘടനയായ ആർ‌എസ്‌എസിന്റെയും വികസിച്ചുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് അജണ്ടയുടെ വരാനിരിക്കുന്ന മുൻഗണനകളെക്കുറിച്ച് വ്യക്തമായ സന്ദേശങ്ങൾ ആണ് ആ പ്രസംഗം നൽകിയത് .
ആർ‌എസ്‌എസിനെ ലോകത്തിലെ ഏറ്റവും വലിയ എൻ‌ജി‌ഒ എന്ന് വിശേഷിപ്പിച്ച് മോദി പ്രത്യേക പരാമർശം തന്നെ നടത്തി! അതിനെക്കുറിച്ച് പിന്നീട് കൂടുതൽ. ആദ്യം നിശ്ശബ്ദതകളെക്കുറിച്ച്.

സ്വാതന്ത്ര്യദിനം പ്രധാനമായും ഇന്ത്യയുടെ കൊളോണിയൽ വിരുദ്ധ സ്വാതന്ത്ര്യ പ്രസ്ഥാനത്തെക്കുറിച്ചും, പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും ലോകത്തിലെ ഏറ്റവും വലിയ കോളനിയായിരുന്ന ഇന്ത്യയിൽ പതിറ്റാണ്ടുകളായി നടന്ന ശ്രദ്ധേയമായ സാമൂഹികവും രാഷ്ട്രീയവുമായ ചലനങ്ങളിലൂടെ ആ പ്രസ്ഥാനത്തെ മുന്നോട്ട് നയിച്ച സ്വതന്ത്രവും ആധുനികവുമായ ഒരു ഇന്ത്യയുടെ ദർശനത്തെക്കുറിച്ചുമാണ്. ഇന്ത്യയുടെ മുൻ കൊളോണിയൽ ഭരണാധികാരികൾക്ക് ഇപ്പോൾ ഇന്ത്യയെ ഒരു സാമന്ത രാഷ്ട്രമായി കണക്കാക്കാൻ കഴിയില്ലെങ്കിലും, യുഎസ് സാമ്രാജ്യത്വം പ്രത്യേകിച്ച് ഇപ്പോൾ ട്രംപ് പ്രസിഡൻസിക്ക് കീഴിൽ, ഇന്ത്യയെ ഒരു നവ-കൊളോണിയൽ ആശ്രിത വ്യവസ്ഥയ്ക്ക് വിധേയമാക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യൻ കയറ്റുമതിയിൽ ശിക്ഷാ തീരുവ ചുമത്തുന്നതും യുഎസിൽ രേഖപ്പെടുത്താത്ത ഇന്ത്യൻ പൗരന്മാരെ വിലങ്ങിടുന്നതും മുതൽ ഇന്ത്യയുടെ അന്താരാഷ്ട്ര വ്യാപാര, വിദേശ നയങ്ങളുടെ നിബന്ധനകൾ നിർദ്ദേശിക്കുന്നതും വരെ, ട്രംപ് ഭരണകൂടം ഇന്ത്യയെ അപമാനിക്കുകയും ഒരു പരമാധികാര റിപ്പബ്ലിക് എന്ന നിലയിൽ നമ്മുടെ ആത്മാഭിമാനത്തെ ഓരോ ഘട്ടത്തിലും തകർക്കുകയും ചെയ്യുന്നു. ചരിത്രപ്രസിദ്ധമായ ലാൽ കിലയുടെ കൊത്തളങ്ങളിൽ നിന്നുള്ള മോദിയുടെ പന്ത്രണ്ടാമത്തെ പ്രസംഗം ഇന്ത്യയുടെ രാഷ്ട്രീയ, സാമ്പത്തിക പരമാധികാരത്തിന് നേരെ വളർന്നുവരുന്ന ഈ സാമ്രാജ്യത്വ ഭീഷണിയെക്കുറിച്ച് വ്യക്തമായും മൗനം പാലിക്കുകയായിരുന്നു
ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക്, ഇന്ന് അതിജീവനം ഒരു വലിയ വെല്ലുവിളിയാണ്. 2016 നവംബറിലെ വിനാശകരമായ നോട്ട് നിരോധനത്തിനുശേഷം, തൊഴിലില്ലായ്മ, വരുമാനം കുറയൽ, അവശ്യവസ്തുക്കളുടെയും സേവനങ്ങളുടെയും വില കുതിച്ചുയരൽ എന്നിവ ഇന്ത്യയിലെ തൊഴിലാളികളുടെ വലിയൊരു വിഭാഗത്തിന്റെ ഉപജീവനമാർഗ്ഗത്തെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു, അവരുടെ ജീവിത സാഹചര്യങ്ങൾ കൂടുതൽ വഷളാക്കുന്നു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഒന്നിനുപുറകെ ഒന്നായി തിരിച്ചടി നേരിട്ടതോടെ. എല്ലാ മേഖലകളെയും ഇപ്പോൾ വിഴുങ്ങിയിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ തീവ്രത അംഗീകരിക്കുന്നതിനുപകരം, 250 ദശലക്ഷം ഇന്ത്യക്കാരെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ച് 'പുതിയ മദ്ധ്യവർഗ്ഗ'മാക്കി മാറ്റിയതായ അത്ഭുതകരമായ അവകാശവാദമാണ് മോദി ഉന്നയിച്ചത്.

അല്ലെങ്കിൽ ഭരണത്തിന്റെ കാര്യം എടുക്കുക. മാസങ്ങളായി മണിപ്പൂർ കത്തിക്കൊണ്ടിരിക്കുകയാണ്, ഈ കാലയളവിൽ ഒരിക്കൽ പോലും സംസ്ഥാനം സന്ദർശിക്കാൻ മോദി മെനക്കെട്ടില്ല. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മണിപ്പൂരിനെക്കുറിച്ച് വീണ്ടും മൗനം പാലിച്ചു. ഇന്ത്യയിലുടനീളമുള്ള ആദിവാസികൾ വനങ്ങളിലും ധാതു സമ്പന്നമായ പ്രദേശങ്ങളിലും ക്രൂരമായ കുടിയൊഴിപ്പിക്കലും പൊളിച്ചുമാറ്റലും നേരിടുമ്പോൾ, ഛത്തീസ്ഗഢിലെ നിയമബാഹ്യമായ ഉന്മൂലന പരിപാടിയായ ഓപ്പറേഷൻ കാഗറിനെ ആദിവാസി നേതാവ് ആയിരുന്ന ബിർസ മുണ്ടയ്ക്ക് അദ്ദേഹത്തിന്റെ 125-ാം ചരമ വാർഷികത്തിൽ നൽകുന്ന ആദരമായി അവതരിപ്പിക്കാൻ നരേന്ദ്ര മോദി ധൈര്യപ്പെടുന്നു! ഇന്ത്യയെ കൊളോണിയൽ അടിമത്തത്തിന്റെ ചങ്ങലകളിൽ നിന്ന് മോചിപ്പിക്കുക മാത്രമല്ല, ഭൂപ്രഭുത്വത്തിന്റെയും 'ലോൺപ്രഭുത്വത്തിന്റെയും' (പലിശ) അടിത്തറ ഇളക്കുകയും ചെയ്ത നമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മഹത്തായ ഒരു അദ്ധ്യായമാണ് ആദിവാസി കലാപങ്ങൾ. ഇന്ന് നരേന്ദ്ര മോദി ഇന്ത്യയിലെ തദ്ദേശീയ ജനതയുടെ ഏറ്റവും വലിയ വീരന്മാരിൽ ഒരാളായ, നമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ എക്കാലത്തെയും പ്രചോദനാത്മകമായ ഒരു ഐക്കണിന്റെ ഓർമ്മകളെ കളങ്കപ്പെടുത്താൻ ശ്രമിക്കുകയാണ്. ഏറ്റവും രക്തരൂഷിതമായ രീതിയിൽ ഇന്ത്യയിലെ തദ്ദേശീയ ജനതയെ ഉന്മൂലനം ചെയ്ത കോളോ ണിയൽ ഭരണകൂടത്തിന്റെ സഹയാത്രികരുടെ പിൻഗാമികളുടെ നേതൃത്വത്തിൽ ആണ് ഈ 'ആദരാഞ്ജലി' ബിർസ മുണ്ടയ്ക്ക് നൽകുന്നത്. ബിഹാറിൽ പെട്ടെന്ന് ആരംഭിച്ച പ്രത്യേക തീവ്ര വോട്ടർ പട്ടികാ പരിഷ്കരണം, ലക്ഷ്യമിട്ടുള്ള ഒഴിവാക്കലിന്റെ ഒരു വലിയ വ്യായാമമായി മാറിക്കൊണ്ടിരിക്കുകയാണ്. ബെംഗളൂരു സെൻട്രൽ ലോക്‌സഭാ മണ്ഡലത്തിലെ ഒരു നിയമസഭാ മണ്ഡലത്തിൽ മാത്രം ഒരു ലക്ഷത്തിലധികം വ്യാജ വോട്ടർമാരെ ചേർത്തുകൊണ്ടുള്ള തെരഞ്ഞെടുപ്പ്മോഷണത്തെക്കുറിച്ച് രാഹുൽ ഗാന്ധി ഓഗസ്റ്റ് 7 ന് നടത്തിയ പത്രസമ്മേളനം ഏവരുടെയും ശ്രദ്ധാകേന്ദ്രമായ ശേഷം, രാജ്യം മുഴുവൻ "വോട്ട് ചോരി"യെക്കുറിച്ച് ചർച്ച ചെയ്യുകയാണ്. 6.5 ദശലക്ഷം വോട്ടർമാരുടെ ശുദ്ധീകരണത്തെ 'വോട്ടർ പട്ടികയുടെ ശുദ്ധീകരണ'മായി അംഗീകരിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നമ്മളോട് ആവശ്യപ്പെടുന്നത്. ഇത് 'വംശീയ ഉന്മൂലന'ത്തിന്റെ ഒരു തെരഞ്ഞെടുപ്പ് വേർഷന് സമാനമാണ്.


അതേസമയം, ജീവിച്ചിരിക്കുന്ന ആളുകളെ മരിച്ചതായി പ്രഖ്യാപിച്ചതും, ഉപജീവനമാർഗ്ഗം തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറാൻ നിർബന്ധിതരായ ബിഹാറിലെ സ്വന്തം നിവാസികളെ പുറത്തുനിന്നുള്ളവരായി മുദ്രകുത്തി ബിഹാറിലെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നതും ലോകം മുഴുവൻ ഇപ്പോൾ കാണുമ്പോൾ, നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ, കൂട്ട വോട്ടവകാശം നിഷേധിക്കുന്നതിനുള്ള എസ്‌ഐആർ നീക്കത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല. എന്നാൽ, 103 മിനിറ്റ് നീണ്ട പ്രസംഗത്തിന്റെ അവസാനം അദ്ദേഹം എസ്‌ഐആറിനെയും സർക്കാരിന്റെ മറ്റ് നടപടികളെയും തന്ത്രപരമായ വീക്ഷണകോണിൽ പ്രതിഷ്ഠിക്കുകയായിരുന്നു വിദേശികളുടെ നുഴഞ്ഞുകയറ്റം രാജ്യം നേരിടുന്ന ഗുരുതരമായ വെല്ലുവിളിയാണെന്നും, അത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും, സമുദായങ്ങൾക്കിടയിൽ ഇന്ത്യയുടെ ജനസംഖ്യാനുപാതനില മാറ്റാനുള്ള ബോധപൂർവമായ ഗൂഢാലോചനയാണെന്നും മോദി കുറ്റപ്പെടുത്തി. നുഴഞ്ഞുകയറ്റക്കാരെ ക്കുറിച്ചുള്ള വ്യാജ വ്യവഹാരങ്ങൾ കുത്തിനിറച്ച ഒരു വിഷലിപ്തമായ പ്രസംഗമായി ആ അഭിസംബോധന മാറി - 'നമ്മുടെ യുവാക്കളുടെ ഉപജീവനമാർഗം തട്ടിയെടുക്കുക', 'നമ്മുടെ സഹോദരിമാരെയും പെൺമക്കളെയും ലക്ഷ്യം വയ്ക്കുക', 'നിരപരാധികളായ ആദിവാസികളെ തെറ്റിദ്ധരിപ്പിച്ച് അവരുടെ ഭൂമി പിടിച്ചെടുക്കുക', 'ദേശീയ സുരക്ഷയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുക' എന്നിവയ്ക്ക് 'അവരെ' മോദി കുറ്റപ്പെടുത്തി. നുഴഞ്ഞുകയറ്റ പ്രതിസന്ധി പരിശോധിക്കുന്നതിനും ഇന്ത്യയെ 'നുഴഞ്ഞുകയറ്റക്കാരില്ലാത്തതാക്കുന്നതിനുള്ള' നടപടികൾ ശുപാർശ ചെയ്യുന്നതിനുമായി പ്രധാനമന്ത്രി മോദി 'ഉയർന്ന അധികാരങ്ങൾ ഉള്ള ജനസംഖ്യാ മിഷൻ ' പ്രഖ്യാപിച്ചു.

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആകെത്തുകയും സത്തയും ഇതായിരുന്നു, ബംഗ്ലാദേശിൽ നിന്നും മ്യാൻമറിൽ നിന്നുമുള്ള നുഴഞ്ഞുകയറ്റത്തിന്റെ വ്യാജക്കഥകൾ ഉപയോഗിച്ച് ബിഹാർ എസ്‌ഐആർ നീക്കത്തെ ന്യായീകരിക്കാനും മോദി ശ്രമിക്കുന്നു. അസമിൽ NRC യുടെ മുഴുവൻ അജണ്ടയും 'ജനസംഖ്യാനുപാതം രക്ഷിക്കുക' എന്ന പ്രചാരണത്തിന്റെ ഒരു ഭാഗമായിട്ടാണ് നിശ്ചയിക്കപ്പെട്ടത്. ജാർഖണ്ഡിൽ ബിജെപിയുടെ നുഴഞ്ഞുകയറ്റ വിരുദ്ധ ഹിസ്റ്റീരിയ വൻ പരാജയമായിരുന്നു എന്നത് മറ്റൊരു കാര്യം. 6.5 ദശലക്ഷം പേരുകൾ വിവിധ കാരണങ്ങളാൽ ഇല്ലാതാക്കിയിട്ടും ബിഹാറിൽ ഇതുവരെ ഒരു 'വിദേശ പൗരൻ' പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അസമിൽ ആറ് വർഷവും രണ്ട് റൗണ്ട് NRC യും കഴിഞ്ഞിട്ടും, ബിജെപി സർക്കാർ ഇപ്പോഴും അവരുടെ നുഴഞ്ഞുകയറ്റ വിരുദ്ധ ഹിസ്റ്റീരിയയ്ക്ക് അനുയോജ്യമായ ഒരു ' ലക്ഷണമൊത്ത NRC ' തിരയുകയാണ്.

ഹിന്ദുത്വ ഹിസ്റ്റീരിയയെ ഇളക്കിവിടുന്നതിനിടയിൽ, ഇതെല്ലാം ആരംഭിച്ചതും നൂറു വർഷമായി ഈ അജണ്ട നിരന്തരം പിന്തുടരുന്നതുമായ സംഘടനയായ രാഷ്ട്രീയ സ്വയംസേവക് സംഘിന് മോദി അംഗീകാരം നൽകി. എന്നാൽ അങ്ങനെ ചെയ്യുമ്പോൾ, ലോകത്തിലെ ഏറ്റവും വലിയ NGO എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്! ഏറ്റവും വലിയ 'NGO' ലോകത്തിലെ ഏറ്റവും നിഴൽവീണ NGO ആണെന്ന സത്യം അദ്ദേഹം മറന്നു. അതിന് ഒരിക്കലും രജിസ്ട്രേഷനോ ഓഡിറ്റോ ഇല്ലെന്നതും. അല്ലെങ്കിൽ, ഇപ്പോൾ ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒരു നോൺ-സ്റ്റേറ്റ് പാർട്ടിയെന്ന് അദ്ദേഹത്തിന് വിശേഷിപ്പി ക്കാമായിരുന്നു. വിഭജനത്തെ ഓർമ്മിക്കാനും മുസ്ലീങ്ങളെ മുൻകാല വിഭജനത്തിന്റെ കുറ്റവാളികളായും വർത്തമാനകാലത്ത് തീവ്രവാദികളോ നുഴഞ്ഞുകയറ്റക്കാരോ ആയി ചിത്രീകരിക്കാനുമുള്ള അവസരമാണ് ബിജെപിക്ക് സ്വാതന്ത്ര്യദിനം.

പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യദിന പരസ്യത്തിൽ സവർക്കറിനെ ഗാന്ധിയുടെ മുകളിൽ ചിത്രീകരിച്ചപ്പോൾ, വിഭജനത്തെക്കുറിച്ചുള്ള ഒരു നിർദ്ദിഷ്ട NCERT മൊഡ്യൂൾ 1940-കളിൽ രാജ്യത്തിന്റെ രക്തരൂഷിതമായ വിഭജനത്തിന് മൗണ്ട് ബാറ്റനേയും മുസ്ലീം ലീഗിനെയും കോൺഗ്രസ്സിനെയും കുറ്റപ്പെടുത്തുന്നുണ്ട്. ഒരു ഹിന്ദു രാഷ്ട്രത്തെക്കുറിച്ച് ആദ്യമായി സംസാരിച്ചത് സവർക്കറാണെന്ന വസ്തുതയെ ഇത് മറയ്ക്കുന്നു. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 79-ാം വർഷത്തിലേക്ക് കടക്കുമ്പോൾ, 'ഒരു വ്യക്തി, ഒരു വോട്ട്' എന്ന അടിസ്ഥാന തത്ത്വത്തിനെതിരായ ഫാസിസ്റ്റ് ഭീഷണിക്കെതിരെ സാദ്ധ്യമായ എല്ലാ വഴികളിലൂടെയും നാം പോരാടുകയും ഭരണഘടന, ജനാധിപത്യം, സ്വാതന്ത്ര്യം എന്നിവയ്ക്കെതിരായ ആക്രമണത്തെ പ്രതിരോധിക്കുകയും ചെയ്യണം. 'ഉയർന്ന അധികാരമുള്ള ജനസംഖ്യാ ദൗത്യം' എന്ന് വിളിക്കപ്പെടുന്ന ഹിന്ദു രാഷ്ട്രസ്ഥാപന അജണ്ട യെ വർദ്ധിത ജനകീയശക്തിയാൽ പരാജയപ്പെടുത്തേണ്ടതുണ്ട്.

Monday, 18 August 2025

 എം എൽ അപ്ഡേറ്റ്

സിപിഐ (എംഎൽ ) പ്രതിവാര പ്രസിദ്ധീകരണം
വോളിയം 28, No. 33 (12-18 ആഗസ്ത് 2025)

എഡിറ്റോറിയൽ

വോട്ടുമോഷ്ടാക്കൾ രാജിവെച്ചൊഴിയുക


ബിഹാറിലെ നീചമായ എസ് ഐ ആർ പരിപാടി ഇപ്പോൾ രണ്ടാം മാസത്തിലേക്ക് കടന്നിരിക്കുന്നു. വീടുവീടാന്തരം കയറിയിറങ്ങിയുള്ള കണക്കെടുപ്പ് എന്ന് അവർ അവകാശപ്പെടുന്ന ഘട്ടം കഴിഞ്ഞതോടെ, 36 ലക്ഷം വോട്ടർമാർ ബിഹാറിൽ നിന്നും സ്ഥിരമായി താമസം മാറിപ്പോവുകയോ, അവരെ 'കണ്ടെത്താൻ ' കഴിയാതാവുകയോ ഉണ്ടായി എന്നും, മറ്റ് 22 ലക്ഷം വോട്ടർമാർ മരിച്ചതായി വിവരം ലഭിച്ചുവെന്നും, വേറെ 7 ലക്ഷം പേർ മറ്റ് സ്ഥലങ്ങളിൽ വോട്ടർമാരായി രജിസ്റ്റർ ചെയ്തുവെന്നും ആണ് ഇ സി ഐ അവകാശപ്പെടുന്നത്. ഈ കണക്കുകൾ അത്രയും അക്കങ്ങളിലല്ല, ശതമാനത്തിന്റെ രൂപത്തിലാണ് അവതരിപ്പിച്ചത് എന്നതും, വോട്ടർമാരുടെ പേരുകളോ, അവരെ ഡ്രാഫ്റ്റ്‌ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനുള്ള കാരണങ്ങളോ കാണിച്ചിട്ടില്ല എന്നതും ദുരൂഹമായി തുടരുകയാണ്.

ഇത്തരത്തിൽ വൻതോതിൽ പേരുകൾ നീക്കിയതിലെ സംശയങ്ങൾക്ക് ആസ്പദമായ മൂന്ന് കാരണങ്ങൾ മുന്നിൽ വന്നിട്ടുണ്ട്. ഒന്നാമതായി, ആകപ്പാടെ കുറച്ചു ദിവസങ്ങൾ മാത്രം എടുത്ത എന്യൂമറേഷന്റെ അവസാന ദിവസങ്ങളിലാണ് സംഖ്യകളിൽ വലിയ കുതിച്ചു ചാട്ടം ഉണ്ടായതെ ന്നത് ശ്രദ്ധേയമാണ്. ജൂലൈ 19 ന്റെ തൽസ്ഥിതി പ്രകാരം, താമസസ്ഥലങ്ങളിൽ 'കണ്ടെത്താൻ ' കഴിയാതെ വന്നവരുടെ എണ്ണം 41,64, 814 ആണ്. അതായത്, നാൽപ്പത് ലക്ഷത്തിന് അൽപ്പം മുകളിൽ. ഒരാഴ്ച്ച കഴിഞ്ഞപ്പോൾ ഇത് 66 ലക്ഷമായി പെട്ടെന്ന് കുതിച്ചുയർന്നു. അതായത്, 7 ദിവസം കൊണ്ട് 25 ലക്ഷം! ഇത്രയും ഭീമമായ തോതിൽ പേരുകൾ നീക്കം ചെയ്തതിനിടെ, വിദേശ പൗരത്വം ഉള്ളവർ എന്ന കാരണത്താൽ പേര് നീക്കം ചെയ്യപ്പെട്ട ഒറ്റക്കേസ് പോലും ഉണ്ടായില്ല. എന്യൂമറേഷൻ നടക്കുന്നതിനിടയിൽ , 'തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങ'ളെ ഉദ്ധരിച്ച് മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ച റിപ്പോട്ടുകൾ നൽകിയ ചിത്രം മറ്റൊന്നായിരുന്നു. ബിഹാറിലെ വോട്ടർപ്പട്ടികയിൽ സ്ഥാനം പിടിക്കാൻ ബംഗ്ലാദേശ്, മ്യാന്മർ, നേപ്പാൾ എന്നീ രാജ്യങ്ങളിൽനിന്നെത്തിയ നുഴഞ്ഞു കേറ്റക്കാർ ശ്രമിക്കുന്നു എന്നായിരുന്നു പ്രചാരണം.

അത്രതന്നെ വിചിത്രമായ മറ്റൊരു കാര്യം, ഡ്യൂപ്ലിക്കേറ്റ് രജിസ്ട്രേഷൻ അഥവാ രണ്ടോ അതിലധികമോ ഇടങ്ങളിൽ വോട്ടർപട്ടികയിൽ പേരുള്ളവർ ആയി തിരിച്ചറിഞ്ഞ കാരണത്താൽ പേര് നീക്കിയവരുടെ എണ്ണം ആദ്യം കാണിച്ച 7.5 ലക്ഷത്തിന്റെ സ്ഥാനത്ത് പെട്ടന്ന് 7 ലക്ഷം ആയി കുറഞ്ഞു എന്നതാണ്. ബിഹാർ എസ് ഐ ആർ വഴി ' സ്ഫുടം ചെയ്തെടുത്ത' കരട് വോട്ടർ പട്ടികയിൽ പശ്ചിമ ചമ്പാരൻ ജില്ലയിലെ ഒറ്റ മണ്ഡലത്തിൽ ഉത്തർപ്രദേശുകാരായ അയ്യായിരം സംശയാസ്പദ വോട്ടർമാർ ഇടംപിടിച്ച വസ്തുത ചില അന്വേഷണാത്മക റിപ്പോർട്ടുകളിൽ പുറത്തു വന്നതിൽ ഒട്ടും അത്ഭുതമില്ല. ബിഹാർ ഡെപ്യൂട്ടി മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് സിഹ്നയുടെ കാര്യമെടുത്താൽ, അദ്ദേഹത്തിന്റെ പേര് രണ്ടിടത്ത് തുടരുകയാണ്, ഒരു മണ്ഡലത്തിൽ പേര് നീക്കം ചെയ്യാൻ സ്വയം അപ്പീൽ നൽകിയിട്ടുണ്ടെന്നാണ് അവകാശവാദമെങ്കിലും. അങ്ങനെയെങ്കിൽ, ബിഹാറിലെ ഉപമുഖ്യമന്ത്രിപോലും ബിഹാർ എസ് ഐ ആർ തട്ടിപ്പിന്റെ 'ഇര'യായ സാഹചര്യത്തിൽ എസ് ഐ ആർ എന്ന അഭ്യാസം മൊത്തത്തിൽ എത്രമാത്രം ചതിയും തട്ടിപ്പും നിറഞ്ഞതാണെന്ന് ആർക്കും എളുപ്പത്തിൽ മനസ്സിലാക്കാവുന്നതേയുള്ളൂ.
ഇപ്പോഴും നമ്മൾ മറന്നുകൂടാത്ത ഒരു കാര്യം തിരിമറികൾ തുടങ്ങിയിട്ടേയുള്ളൂ എന്നതാണ്. മരിച്ചവരുടേ യും ഒന്നിലധികം ഇടത്ത് പേരുള്ളവരുടേയും സംഖ്യകൾ ഏറെക്കുറെ ശരിയാണെന്നു വന്നാൽപ്പോലും, 2025 ജനുവരിയിലെ പുതുക്കിയ വോട്ടർപട്ടികയിൽ പേരുകൾ നീക്കം ചെയ്ത 66 ലക്ഷത്തിൽ 40 ലക്ഷത്തോളം വോട്ടർമാരെങ്കിലും എസ് ഐ ആർ തിരിമറിയുടെ ഇരകൾ ആണ് എന്നാണ് മനസ്സിലാക്കേണ്ടത്. അവരുടെ അനുഭവത്തിൽ എസ്ഐആർ ( SIR ) എന്നത് 'സ്പെഷ്യൽ ഇന്റെൻസീവ് റിമൂവൽ' അഥവാ "പ്രത്യേക കടുംവെട്ടൽ" ആയിരിക്കുന്നു.

രേഖകൾ പരിശോധിച്ച് പട്ടികയ്ക്ക് അന്തിമരൂപം നൽകുന്ന രണ്ടാം ഘട്ടത്തിൽ അതാത് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ (ഇആർഓ)മാർ ആയിരിക്കും ദശലക്ഷക്കണക്കിന് വോട്ടർമാരുടെ ഭാവി തീരുമാനിക്കുക. അവർക്ക് കൊടുത്തിരിക്കുന്ന പ്രത്യേകമായ വിവേചനാധികാരത്തിൽ രാഷ്ട്രീയവും സാമൂഹ്യവുമായ പക്ഷപാതങ്ങൾ ഏതെല്ലാം വഴികളിലൂടെ ഇഴഞ്ഞു കേറുമെന്ന് ഊഹിക്കാൻ പ്രയാസമില്ല. മേൽപ്പറഞ്ഞ രീതിയിൽ വോട്ടർമാരെ തെരഞ്ഞുപിടിച്ച് കൂട്ടമായി ഒഴിവാക്കുന്നതോടൊപ്പം, 'പുതിയ' വോട്ടർമാരെ മഹാദേവപുരയിൽ നമ്മൾ കണ്ട മാതൃകയിൽ മഹാരാഷ്ട്രയിൽ നടപ്പാക്കിയതുപോലെ വലിയ സംഖ്യയിൽ കൂട്ടിച്ചേർക്കാനും സാദ്ധ്യത നിലനിൽക്കുന്നു. എസ് ഐ ആർ നിർത്തിവെക്കാത്ത പക്ഷം, ബിഹാർ വോട്ടർ പട്ടിക കൂടുതൽ ചതിയും കൃത്രിമങ്ങളും നിറഞ്ഞതായി കലാശിക്കാൻ പോവുകയാണ്.

എസ് ഐ ആർ വിഷയത്തിൽ തുടക്കം മുതൽക്കേ നമ്മൾ ഇടപെടൽ നടത്തിയത് അതിന്റെ നടത്തിപ്പിലെ ദുരുദ്ദേശവും ചതിയും തുറന്നുകാട്ടി ജനങ്ങൾക്കിടയിൽ അതിനെതിരായ അവബോധവും ജാഗ്രത യും വളർത്താനും, അതുവഴി സമ്മതിദാനാവകാശം കൂട്ടത്തോടെ നിഷേധിക്കപ്പെടുന്ന ആപത്തിനെ ചെറുക്കാനും ആയിരുന്നു. എന്യൂമറേഷൻ ഫോമുകൾ സമർപ്പിക്കുന്ന പ്രക്രിയയെ പ്രമാണ രേഖകൾ ഹാജരാക്കുന്നതിൽനിന്നും വേറിട്ട ഒന്നായി എടുത്തു കാട്ടുന്ന ഉത്തരവ് ഇറങ്ങിയപ്പോൾ വോട്ടർമാർക്ക് തല്ക്കാലം ഉണ്ടായ ആശ്വാസവും സുരക്ഷിതത്വ ബോധവും മിഥ്യയായിരുന്നുവെന്ന് പിന്നീടാണ് വ്യക്തമായത് . വിദേശി 'നുഴഞ്ഞുകേറ്റക്കാരെ'ക്കുറിച്ചുള്ള സംഘപരിവാർ- ബിജെപി പ്രചാരണം അരങ്ങേറിയത് മുസ്ലീങ്ങളെ ലക്ഷ്യം വെച്ചുള്ള വിദ്വേഷകാംപെയിനിലൂടെ ശരാശരി വോട്ടർമാരുടെ മനസ്സിൽ മുൻവിധി ജനിപ്പിക്കാൻ ആയിരുന്നു. എന്നാൽ, ജനങ്ങളിൽ വർഗ്ഗീയ വികാരം കുത്തിയിളക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്ക് കുടിയേറ്റത്തൊഴിലാളികൾക്കും ബഹുജൻ സമുദായങ്ങൾക്കും ഇടയിൽനിന്നും കാര്യമായ പിന്തുണ ഇപ്പോൾ ലഭിച്ചില്ല. വലിയ വിഭാഗം കുടിയേറ്റ ത്തൊഴിലാളികളേയും മറ്റ് വിഭാഗങ്ങളേയും ഇപ്പോൾത്തന്നെ ബാധിച്ചിരിക്കുന്ന പ്രധാന പ്രശ്നം വോട്ടവകാശ നിഷേധമാണ്. രാഹുൽ ഗാന്ധി തുറന്നുകാട്ടിയ മഹാദേവ്പുര വോട്ടുമോഷണത്തിന്റെ വിവരങ്ങൾ കൂടിയായപ്പോൾ ഫോക്കസ് മൊത്തത്തിൽ മാറുകയായിരുന്നു.

പെട്ടെന്ന് എസ് ഐ ആർ കൊണ്ടുവന്നതും വോട്ടർ പട്ടിക തയ്യാറാക്കുന്നതും വിവാദപരമായ ദേശീയ പൗരത്വ രജിസ്റ്റർ (NRC) നടപ്പാക്കലുമായി അതിനെ കൂട്ടിയിണക്കലും, തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയുടെ ഉപദേശങ്ങൾ പോലുമവഗണിച്ച് ധിക്കാരപൂർവം ഇതെല്ലാം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതും ചെറുത്തു നിൽപ്പിനുള്ള ജനങ്ങളുടെ ദൃഢനിശ്ചയത്തിന് കൂടുതൽ ശക്തി പകർന്നിരിക്കുന്നു. ഫാസിസ്റ്റ് ആക്രമത്തിൽ നിന്നും ഇന്ത്യൻ ഭരണഘടനയെ പ്രതിരോധിക്കാനുള്ള ഐക്യപ്പെടൽകൂടിയാണ് അത്. റിപ്പബ്ലിക്കിന്റെ ചരിത്രത്തിൽ മുൻപൊരിക്കലും സംഭവിച്ചിട്ടില്ലാത്ത വിധം തരംതാണ നിലവാരത്തിൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ എത്തിയിരിക്കുന്നു.

എസ് ഐ ആറിന്റെ ഭാവി എന്തുതന്നെയായാലും, കുടിയേറ്റത്തൊഴിലാളികളുടേയും പാർശ്വവൽകൃതരുടേയും ന്യൂനപക്ഷങ്ങളുടേയും വോട്ടവകാശം കവർന്നെടുത്ത് ബിഹാർ തെരഞ്ഞെടുപ്പ് മൊത്തത്തിൽ മോഷ്ടിക്കാൻ നടത്തുന്ന ഗൂഢാലോചനയെ ബിഹാറിലെ സമ്മതിദായകരും ഇന്ത്യയൊട്ടാകെയുള്ള ജനങ്ങളും സർവ്വ ശക്തിയും ഉപയോഗിച്ച് ചെറുത്ത് തോൽപ്പിക്കുകതന്നെ ചെയ്യും. ഒരുമിച്ചു പോരാടുന്ന ജനതയെ ഒരിക്കലും തോൽപ്പിക്കാനാവില്ല.

Tuesday, 24 June 2025



ഗാസയിലെ ആക്രമണം അവസാനിപ്പിക്കുക ; ഇറാനെ തൊട്ടുപോകരുത് ! ആക്രമണത്തിന്റെയും യുദ്ധത്തിന്റെയും യുഎസ്-ഇസ്രായേൽ അച്ചുതണ്ടിനെ പരാജയപ്പെടുത്തുക

- ദീപങ്കർ ഭട്ടാചാര്യ


May be an image of ‎2 people, crowd and ‎text that says '‎s100 coKocu BD nluising Somls FARE ARE THE= THE 4O00 ለባ a 0i M PALESTINE 4553CHILDREN CHILDREN STO الم MRFNI 3 WILL BEFREE AS TOO?? ITS NOT WAR ITS TACONFLICT ACONOCIDE GENOCIDE NOT STINE ITSCOLNIALISM UECC NIALISM‎'‎‎




ല്ലാ യുദ്ധങ്ങളും നിർത്തലാക്കുമെന്നും, വിദേശ മണ്ണിലെ അമേരിക്കയുടെ സൈനിക ഇടപെടൽ കുറയ്ക്കുമെന്നും, സമ്പദ്‌വ്യവസ്ഥയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വാഗ്ദാനം ചെയ്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച ട്രംപ് ഭരണകൂടം ഇപ്പോൾ ഇറാനെ ആക്രമിക്കുന്നതിൽ ഇസ്രായേലിനൊപ്പം ചേർന്നിരിക്കുകയാണ്. ഇറാന്റെ ആണവ പദ്ധതിയെച്ചൊല്ലിയുള്ള തർക്കത്തിന് സാദ്ധ്യമായ നയതന്ത്ര പരിഹാരം കണ്ടെത്താൻ ഇറാൻ യുഎസുമായി ചർച്ചകൾ നടത്തുന്നതിനിടെയാണ് ജൂൺ 12 ന് ഇറാനെതിരായ ഇസ്രായേലിന്റെ ആക്രമണത്തിന്റെ ഇപ്പോഴത്തെ ഘട്ടം ആരംഭിച്ചത്. ഇറാൻ മിസൈലുകൾ ഉപയോഗിച്ച് തിരിച്ചടിക്കുകയും, ഗണ്യമായ നാശനഷ്ടങ്ങൾ വരുത്തിക്കൊണ്ട് ഇസ്രായേലിന്റെ അജയ്യ സൈനിക ശക്തിയുടെയും പ്രഭാവത്തിന്റെയും മിഥ്യയെ തകർക്കുകയും ചെയ്തതിനുശേഷം, ഇസ്രായേൽ ഇപ്പോൾ അമേരിക്കൻ സഹായത്തിനായി യാചിക്കാൻ തുടങ്ങിയിരിക്കുന്നു. കാനഡയിൽ നടന്ന ജി 7 ഉച്ചകോടിയിൽ നിന്ന് പാതിവഴിയിൽ ഇറങ്ങിപ്പോയ ഡൊണാൾഡ് ട്രംപ് ഇറാനോട് നിരുപാധികമായി കീഴടങ്ങാൻ ആവശ്യപ്പെട്ടു. ജൂൺ 21 ന് ഇറാനിൽ ബോംബാക്രമണം നടത്തിക്കൊണ്ട് ചർച്ചകൾക്ക് രണ്ടാഴ്ചത്തെ സമയം നൽകുകയും , അതിനെ 'സമാധാനത്തിലേക്കുള്ള വഴി' എന്ന് വിളിക്കുകയും ചെയ്തു ! രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് യുഎസ് ഇറാഖ് ആക്രമിച്ച സംഭവത്തിലേതിന് സമാനമായി, വളരെ സാമ്യമുള്ള തിരക്കഥ യാണ് ഇപ്പോഴത്തേത് എന്നു തോന്നുന്നു.
ഇറാഖിൽ രാസായുധങ്ങൾ ഉണ്ടെന്ന് അന്ന് ആരോപിക്കപ്പെട്ടിരുന്നു. കൂട്ട നശീകരണ ആയുധങ്ങൾ എന്ന് വിളിക്കപ്പെടുന്നവ, അന്യായമായ ഒരു അധിനിവേശത്തെ ന്യായീകരിക്കുന്നതിനുള്ള ഒരു ദുഷ്ട തന്ത്രമായി മാത്രം ഉപയോഗിച്ച, വലിയ ഒരു തട്ടിപ്പായിരുന്നു അത് എന്ന സത്യം വെളിപ്പെട്ടു. ഇറാന്റെ ആണവായുധ ശേഷിയാണ് ഇഇപ്പോഴത്തെ ആക്രമണത്തിന് ന്യായീകരണമായി എടുത്തുകാട്ടുന്ന തെളിവ്. കഴിഞ്ഞ മുപ്പത് വർഷമായി ഇസ്രായേൽ ഈ ആരോപണം ആവർത്തിക്കുന്നുണ്ട്. ഇറാൻ ബോംബിൽ നിന്ന് 'ഏതാനും മാസങ്ങൾ മാത്രം അകലെയാണ്' എന്നാണ് എപ്പോഴും പറയുന്നത്. ആണവ നിർവ്യാപന കരാറിൽ ഇറാൻ ഒപ്പുവച്ചിട്ടുണ്ടെന്നതും അന്താരാഷ്ട്ര പരിശോധനയ്ക്ക് വിധേയമായാണ് ഇറാന്റെ ആണവ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്നും അവർക്ക് പ്രശ്നമല്ല. ട്രംപിന്റെ സ്വന്തം ഇന്റലിജൻസ് മേധാവി തുൾസി ഗബ്ബാർഡ് ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നുണ്ടെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് കഴിഞ്ഞ മാർച്ചിൽ കണ്ടെത്തിയ തിനെ ട്രംപ് ശാസിക്കുകയും പ്രസ്താവന മാറ്റുകയും ചെയ്തു. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA)യാകട്ടെ, ആണവായുധങ്ങൾ നിർമ്മിക്കാൻ ഇറാൻ നടത്തിയ ഏതെങ്കിലും വ്യവസ്ഥാപിത ശ്രമത്തിന് തെളിവില്ലെന്ന് ജൂൺ 19 ന് പോലും വ്യക്തമാക്കിയിരുന്നു.
യുഎസ്-ഇസ്രായേൽ അച്ചുതണ്ടിന് വസ്തുതകൾ പ്രശ്നമല്ലെന്ന് ഇതിൽ നിന്നും വെളിപ്പെടുന്നു. പശ്ചിമേഷ്യയിൽ തന്ത്രപരമായ മേധാവിത്വവും വിഭവങ്ങളുടെ മേലുള്ള പൂർണ്ണമായ നിയന്ത്രണവും ഉറപ്പാക്കാനുള്ള ഏകമനസ്സോടെയുള്ള നീക്കമാണ് ട്രംപ്-നെതന്യാഹു ജോഡിയെ നയിക്കുന്നത്. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ്, സോവിയറ്റ് യുണിയന്റെ തകർച്ചയ്ക്ക് ശേഷമുള്ള ലോകക്രമത്തിന്റെ രൂപീകരണ വർഷങ്ങളിൽ, യുഎസും ഇസ്രായേലും പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്താനുള്ള ഒരു തന്ത്രം ആവിഷ്കരിച്ചു. 1996-ൽ "ക്ലീൻ ബ്രേക്ക്" റിപ്പോർട്ട് എന്നറിയപ്പെടുന്ന നവയാഥാസ്ഥിതികയുടെ ബ്ലൂപ്രിന്റുമായി നെതന്യാഹു ഇസ്രായേൽ പ്രധാനമന്ത്രിയായി. തന്റെ നീണ്ടതും എന്നാൽ തടസ്സപ്പെട്ടതുമായ ഭരണത്തിന്റെ ആദ്യ ഘട്ടം അതോടെയാണ് ആരംഭിച്ചത്. ഇറാഖ്, അഫ്ഗാനിസ്ഥാൻ മുതൽ ലിബിയ, സിറിയ വരെ, ഭീകരത, അധിനിവേശം, യുദ്ധം, നാശം, ഭരണമാറ്റം, രാജ്യങ്ങളുടെ വിഘടനം എന്നിവ വ്യവസ്ഥാപിതമായ രീതിയിൽ പ്രയോഗിച്ചുകൊണ്ട് ഈ തന്ത്രം നടപ്പിലാക്കിയിട്ടുണ്ട്. അധിനിവേശം, കൊള്ള, നിയന്ത്രണം എന്നിവയുടെ ഈ ദുഷ്ടതന്ത്രത്തിന് മുന്നിൽ പശ്ചിമേഷ്യയിലെ അവസാന അതിർത്തിയായി ഇറാൻ വേറിട്ടുനിൽക്കുന്ന തുകൊണ്ടാണ് ഇറാനെതിരെ ഇപ്പോൾ യുദ്ധം നടത്താൻ ട്രംപ്-നെതന്യാഹു കൂട്ടുകെട്ടിന്റെ ഹതാശമായ ശ്രമം.
ജനാധിപത്യത്തിന്റെ പേരിൽ, അല്ലെങ്കിൽ 'ഇറാനെ വീണ്ടും മഹത്തരമാക്കുക' എന്ന ട്രംപിന്റെ ഏറ്റവും പുതിയ വീമ്പിളക്കൽ ഉപയോഗിച്ച്, ഇറാനിൽ ഒരു പാവ ഭരണകൂടം സ്ഥാപിക്കുന്ന തിനുവേണ്ടിയുള്ള യുഎസ് അന്വേഷണം പുതിയതല്ല. അതിന് ഒരു നീണ്ട ചരിത്രമുണ്ട്. 1952-53 കാലഘട്ടത്തിൽ, മുഹമ്മദ് മൊസാദ്ദെഗിന്റെ നേതൃത്വത്തിലുള്ള തെരഞ്ഞെടുക്കപ്പെട്ട ജനകീയ നാഷണൽ ഫ്രണ്ട് സർക്കാരിനെ പുറത്താക്കാനും, ഇറാന്റെ എണ്ണ ദേശസാൽക്കരണ പദ്ധതികൾ അട്ടിമറിക്കാനും സിഐഎ ഇറാനിൽ ഒരു അട്ടിമറി ആസൂത്രണം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട മൊസാദെഗ് സർക്കാരിന്റെ കീഴിൽ കുറഞ്ഞുകൊണ്ടിരുന്ന ഇറാനിലെ പഹ്‌ലവി രാജവംശത്തിന്റെ അധികാരങ്ങൾ യുഎസിന്റെയും യുകെയുടെയും ആഭിമുഖ്യത്തിൽ പുനഃസ്ഥാപിച്ചത് അതിന്റെ ഫലമായിട്ടായിരുന്നു ; തുടർന്ന് ഷായുടെയും അദ്ദേഹത്തിന്റെ കുപ്രസിദ്ധ രഹസ്യ പോലീസിന്റെയും കീഴിൽ ദീർഘകാലമായി അടിച്ചമർത്തലുകൾ തുടർന്നു. 1979 ലെ ഇറാനിയൻ വിപ്ലവം ഒടുവിൽ ഈ പാവ ഭരണം അവസാനിപ്പിച്ചു. പ്രസിഡൻഷ്യൽ ഗവൺമെന്റ് രൂപവും മതരാഷ്ട്ര ക്രമവും സംയോജിപ്പിക്കുന്ന നിലവിലെ ഇസ്ലാമിക് റിപ്പബ്ലിക്കിന് അത് വഴിയൊരുക്കി. യുഎസും യുകെയും ഇറാനിൽ അന്നുമുതൽ നഷ്ടപ്പെട്ട സ്വാധീനം വീണ്ടെടുക്കാനുള്ള വഴികൾ തേടുകയാണ്.
ഇറാനിലെ നിലവിലെ മതാധിപത്യ ക്രമം വ്യക്തമായും പിന്തിരിപ്പനും മർദ്ദകസ്വഭാവം കാട്ടുന്നതും ആയിരുന്നു, ഇറാനിലെ സ്ത്രീ മുന്നേറ്റ പ്രസ്ഥാനവും മറ്റ് പുരോഗമന ശക്തികളും കടുത്ത അടിച്ചമർത്തലിനെ വെല്ലുവിളിച്ച് ജനാധിപത്യത്തിനുവേണ്ടി ധീരമായ ചെറുത്തുനിൽപ്പ് നടത്തിവരികയാണ്. എന്നാൽ ഇറാനിലെ ഭൂരിഭാഗം പുരോഗമന ശക്തികളും സാമ്രാജ്യത്വ വിരുദ്ധരായി തുടരുമ്പോൾ തന്നെ, യുദ്ധത്തിലൂടെ ഭരണമാറ്റം എന്ന യുഎസ്-ഇസ്രായേൽ അജണ്ടയെ നിരാകരിക്കുകയും ചെയ്യുന്നു . ഇറാനിലെ യുഎസ്-ഇസ്രായേൽ അധിനിവേശത്തെയും, ഒരു ഭരണമാറ്റത്തിനും ഇറാന്റെ വിഭജനത്തിനും വേണ്ടിയുള്ള പ്രചാരണത്തെയും ചെറുക്കാൻ ലോകമെമ്പാടുമുള്ള ജനാധിപത്യത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും ശക്തികൾ ഒന്നിച്ചുനിൽക്കണം. ഹിരോഷിമയിലും നാഗസാക്കിയിലും തലമുറകളെ അപകട ത്തിലാക്കിയ മാരകമായ ഒരു ആണവ ആക്രമണത്തിന്റെ ഭീകരതയാൽ ലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ട്, ആണവായുധങ്ങൾ യഥാർത്ഥത്തിൽ ഉപയോഗിച്ച ഒരേയൊരു രാജ്യം അമേരിക്കയാണ്. ഇറാന്റെ ആണവശേഷി നശിപ്പിക്കുന്നതിന്റെ പേരിൽ ഇറാനിലെ ജനങ്ങൾക്ക് മേൽ യുഎസ് ഇപ്പോൾ ബോംബാക്രമണം നടത്തുന്നതിനേക്കാൾ വലിയ കാപട്യം മറ്റൊന്നില്ല.ഇറാനെതിരായ ആക്രമണത്തെ, പലസ്തീനിലെ ഇസ്രായേൽ അധിനിവേശത്തിന്റെയും ഗാസയിലെ ഫലസ്തീനികളുടെ തുടർച്ചയായ വംശഹത്യയുടെയും പശ്ചാത്തലത്തിൽ കൂടി കാണേണ്ടതുണ്ട്. കൊളോണിയൽ കാലഘട്ടത്തിലെ കൊള്ളയടിക്കലിന്റെയും വംശഹത്യകളുടേയും, നാസി ഹോളോകോസ്റ്റിന്റെയും, ദക്ഷിണാഫ്രിക്കയിലെ വംശീയ വർണ്ണവിവേചന ഭരണകൂടത്തിന്റെയും ഭയാനകമായ ഓർമ്മകൾ വീണ്ടും ഉണർത്തുന്ന, മനുഷ്യരാശിക്കെതിരായ ഏറ്റവും മോശമായ കുറ്റകൃത്യമാണിത്. ഇന്നത്തെ ലോകത്ത് മനുഷ്യരാശിയുടെ നിലനിൽപ്പിന്റെ ഏറ്റവും ഉച്ചത്തിലുള്ള സ്ഥിരീകരണമായി വംശഹത്യാവിരുദ്ധ ശബ്ദങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. ഒപ്പം, പലസ്തീൻ ലക്ഷ്യം മുമ്പെന്നത്തേക്കാളും വലിയ ജനപിന്തുണയും ഐക്യദാർഢ്യവും ആവശ്യപ്പെടുന്നു. ഏറ്റവും പുതിയ യുഎൻ പ്രമേയത്തിൽ, ഫ്രാൻസ്, ജർമ്മനി, യുകെ തുടങ്ങിയ പ്രധാന യൂറോപ്യൻ ശക്തികളെല്ലാം വംശഹത്യയ്‌ക്കെതിരെ വോട്ട് ചെയ്തു, ഇസ്രായേലിലേക്കുള്ള ആയുധ വിതരണം നിർത്തലാക്കാനുള്ള ആഹ്വാനങ്ങൾക്കിടയിൽ യുഎസ്-ഇസ്രായേൽ അച്ചുതണ്ട് പൂർണ്ണമായും ഒറ്റപ്പെട്ടിരിക്കുന്ന അവസ്ഥ യാണ്. ഇറാനുമായുള്ള സൈനിക സംഘർഷം വർദ്ധിപ്പിക്കുന്നതിലൂടെ, യുഎസ്-ഇസ്രായേൽ യുദ്ധ അച്ചുതണ്ട് അതിന്റെ ഒറ്റപ്പെടലിനെ മറികടന്ന് യുഎസിന്റെ അധോലോകത്തിന്റെ തകർച്ചയ്ക്ക് കീഴിൽ പടിഞ്ഞാറിനെ വീണ്ടും ഒന്നിപ്പിക്കാൻ ശ്രമിക്കുകയാണ്.
ഇന്ത്യയിൽ, ഗാസയിലെ വംശഹത്യയെയും ഇപ്പോൾ യുഎസ്-ഇസ്രായേൽ അച്ചുതണ്ട് ഇറാനെ ആക്രമിച്ചതിനെയും അപലപിക്കാൻ മോദി സർക്കാർ വിസമ്മതിക്കുന്നത് ഇന്ത്യയുടെ വിദേശനയ ഉത്തരവാദിത്തത്തോടും ദേശീയ താൽപ്പര്യങ്ങളോടും ഉള്ള ഏറ്റവും വലിയ വഞ്ചനയാണ്. അത് പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ നേരിടുന്ന അന്താരാഷ്ട്ര ഒറ്റപ്പെടലിലും, ട്രംപ് ഭരണകൂടം ഇന്ത്യയെ ആവർത്തിച്ച് അപമാനിച്ചതിലും, രേഖകളില്ലാത്ത ഇന്ത്യൻ പൗരന്മാരെ നാടുകടത്തുന്നതിലോ, യുഎസിൽ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ ഇന്ത്യൻ വംശജരോടുള്ള വർദ്ധിച്ചുവരുന്ന വംശീയ പെരുമാറ്റത്തിലോ, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസയും വിദ്യാഭ്യാസ അവസരങ്ങളും നിഷേധിക്കുന്നതിലോ എന്തും ആകട്ടെ. ട്രംപിന്റെ താരിഫ് ഭീകരതയുടെ പ്രതികൂല പ്രത്യാഘാതങ്ങൾ ആണെങ്കിൽ പ്രത്യേകിച്ച് പറയേണ്ടതില്ല. തെളിയിക്കപ്പെട്ട ഈ പരാജയങ്ങൾ എല്ലാം ഉണ്ടായിരുന്നിട്ടും, മോദി ഭരണകൂടം പശ്ചിമേഷ്യയിലെ യുഎസ്-ഇസ്രായേൽ അജണ്ടയ്ക്ക് ലജ്ജയില്ലാതെ കീഴടങ്ങുന്നത് തുടരുകയാണ്.
ഇത്തരം വിധേയത്വത്തിന് വലിയ സാമ്പത്തിക ചെലവും ഉണ്ട്. എണ്ണയ്ക്കും കുടിയേറ്റ ഇന്ത്യൻ തൊഴിലാളികളുടെ വലിയൊരു കൂട്ടത്തിന് ജോലി അവസരങ്ങൾക്കുമായി ഇന്ത്യ പശ്ചിമേഷ്യയെ ആശ്രയിക്കുന്നു. എന്നിട്ടും, മേൽപ്പറഞ്ഞ തെറ്റായ വിദേശനയം മോദി സർക്കാർ തുടരുന്നത് ഏഷ്യയിലെ നമ്മുടെ അയൽക്കാരിൽ നിന്ന് ഇന്ത്യയെ കൂടുതൽ അകറ്റുകയും ചെയ്യും. അതുകൊണ്ട് പുരോഗമനവാദികളും ദേശസ്നേഹികളുമായ എല്ലാ ഇന്ത്യക്കാരും ഇന്ത്യൻ വിദേശനയത്തിൽ അടിയന്തര തിരുത്തൽ ആവശ്യപ്പെടേണ്ട സമയമാണിത്. ലോകമെമ്പാടുമുള്ള സാമ്രാജ്യത്വ വിരുദ്ധ യുദ്ധവിരുദ്ധ ഐക്യദാർഢ്യങ്ങൾ കൂടുതൽ ശക്തമാക്കേണ്ട സമയമാണിത്. സൈനിക ശക്തിയുടെയും തയ്യാറെടുപ്പിന്റെയും കാര്യത്തിൽ 2025 ലെ ഇറാൻ 2003 ലെ ഇറാഖല്ല; ട്രംപിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ കൂടുതൽ കൂടുതൽ ആളുകൾ പ്രതിഷേധവുമായി ഉയർന്നുവരുന്നതോടെ യുഎസിനുള്ളിലെ സ്ഥിതിയും മാറിയിരിക്കുന്നു; ആഗോള ശക്തികളുടെ സന്തുലിതാവസ്ഥ യുഎസ് സാമ്രാജ്യത്വത്തിന്റെ ഏകപക്ഷീയമായ ഏകധ്രുവ രൂപകൽപ്പനകൾക്ക് ഇനി അനുയോജ്യമല്ല. യുഎസ്-ഇസ്രായേൽ അച്ചുതണ്ട് ലോകത്തെ ഒരു വലിയ യുദ്ധത്തിന്റെ വക്കിലേക്ക് തള്ളിവിടുമ്പോൾ, അത് മൂന്നാമത് ഒരു ലോകയുദ്ധത്തിലേക്ക് നയിച്ചേക്കാം. അതിനാൽ, അത്തരമൊരു സ്ഥിതിവിശേഷം ഉണ്ടാക്കുന്ന ശക്തികളെ നിർണ്ണായകമായി പിന്തിരിപ്പിക്കാൻ പ്രാപ്തിയുള്ള വിദേശനയം ആണ് ഇന്ത്യക്ക് ആവശ്യം.

er Bilavinakath

Thursday, 12 June 2025

 മോദി ഭരണകാലത്തെ വിദേശനയം സാർവ്വദേശീയ രംഗത്ത് ഇന്ത്യയുടെ നിലയെ പൂർണ്ണമായും വിട്ടുവീഴ്ച ചെയ്തു

[എഡിറ്റോറിയൽ, ML Update ജൂൺ 10-16 2025]



പ്പറേഷൻ സിന്ദൂരിനുശേഷം സാർവദേശീയ തലത്തിൽ മതിപ്പ് നേടുംവിധത്തിൽ അഭിപ്രായം സ്വരൂപിക്കുന്നതിനായി മുപ്പതോളം രാജ്യങ്ങൾ സന്ദർശിച്ച ശേഷമാണ് അമ്പതോളം എംപിമാരും മുതിർന്ന ഉദ്യോഗസ്ഥരും അടങ്ങുന്ന ഏഴ് പാർലമെന്ററി പ്രതിനിധി സംഘങ്ങൾ ഇന്ത്യയിലേക്ക് മടങ്ങിയത്. ഈ ഏഴ് പ്രതിനിധിസംഘങ്ങളിൽ മൂന്നെണ്ണത്തിനും നേതൃത്വം നൽകിയത് എൻ‌ഡി‌എ ഇതര പാർട്ടികളിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങളായിരുന്നു, മോദി സർക്കാർ ദേശവിരുദ്ധരെന്ന് ദിവസവും വിളിക്കുന്ന പാർട്ടികളാണ് ഇവ. ബിജെപിക്ക് ഒരു മുസ്ലീം എംപി പോലുമില്ല എന്ന് മാത്രമല്ലാ, ഇന്ത്യൻ പാർലമെന്റിൽ മുസ്ലീം എംപിമാർക്കെതിരെ വിഷലിപ്തമായ വർഗ്ഗീയപരാമർശങ്ങൾ നടത്തുന്നതും ഭരണപക്ഷ ത്ത് പതിവായി കണ്ടുവരുന്നു. എന്നാൽ, പ്രതിനിധികളിൽ വ്യത്യസ്ത പാർട്ടികളിൽ നിന്നുള്ള ചില മുസ്ലീം അംഗങ്ങളും ഉൾപ്പെട്ടിരുന്നു. പ്രതിപക്ഷ എംപിമാരോടുള്ള മോദി ഭരണകൂടത്തിന്റെ സമീപനത്തിലോ പാർലമെന്ററി ജനാധിപത്യത്തിന്റെ മാന്യതയിലോ തീർച്ചയായും ഒരു മാറ്റവും ഉണ്ടായിട്ടില്ല. സാർവ്വദേശീയ തലത്തിൽ ഇന്ത്യയുടെ കടുത്ത ഒറ്റപ്പെടൽ ആണ് അന്താരാഷ്ട്ര അവമതിയിൽനിന്ന് സ്വയം രക്ഷിക്കുന്നതിനായി പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ മുതിർന്ന കാബിനറ്റ് സഹപ്രവർത്തകരെയും ബഹുകക്ഷി പാർലമെന്ററി പ്രതിനിധികളെ രംഗത്തിറക്കാൻ ഭരണകൂടത്തെ നിർബന്ധിതരാക്കിയത്.
പാർലമെന്ററി പ്രതിനിധികളെ ലോക നേതാക്കൾ സ്വീകരിച്ചത് ആവേശത്തോടെയായിരുന്നില്ല. വിദേശകാര്യ മന്ത്രിമാരുമായോ ആതിഥേയ രാജ്യങ്ങളിലെ നിലവിലെ പ്രതിനിധികളുമായോ പ്രതിനിധികൾ യാതൊരു ആശയവിനിമയവും നടത്തിയിരുന്നുമില്ല . അവരുടെ കൂടിക്കാഴ്ചകൾ പ്രധാനമായും മുൻ നേതാക്കൾ, ഇന്ത്യൻ പ്രവാസികൾ, ചില പ്രത്യേക ചിന്താഗതിക്കാർ എന്നിവർക്കിടയിൽ മാത്രമായി ഒതുങ്ങി. പ്രമുഖ പത്രങ്ങളിലോ, മാദ്ധ്യമ ശൃംഖലകളിലോ ഉള്ള ഇടപെടലുകൾക്ക് വലിയ പ്രാധാന്യമൊന്നും ലഭിച്ചിരുന്നില്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പഹൽഗാമിനു ശേഷമുള്ള സംഭവവികാസങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര ധാരണകളിൽ സന്ദർശനങ്ങൾക്ക് യാതൊരു സ്വാധീനവും ഉണ്ടായിരുന്നില്ല. ശ്രദ്ധേയമായ കാര്യം, ദക്ഷിണേഷ്യയിലെ ഒരു രാജ്യവും പ്രതിനിധികൾ സന്ദർശിച്ചില്ല എന്നതാണ്. നിലവിൽ ജി7 പ്രസിഡന്റും 2025 ജി7 ഉച്ചകോടിയുടെ ആതിഥേയത്വം വഹിക്കുന്നതുമായ കാനഡ പോലുള്ള പ്രധാനപ്പെട്ട ഒരു രാജ്യവും സന്ദർശിച്ച രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ശ്രദ്ധേയമായി ഒഴിവാക്കപ്പെട്ടു. 2023-ൽ ഹർജിത് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ സംശയാസ്പദമായ പങ്കിനെക്കുറിച്ച് ചോദ്യങ്ങൾ ഉയരുമെന്ന് മോദി സർക്കാർ ഭയപ്പെട്ടിരിക്കാം.
പാകിസ്ഥാനെ എഫ്‌എ‌ടി‌എഫിന്റെ ഗ്രേ ലിസ്റ്റിൽ വീണ്ടും ഉൾപ്പെടുത്തണമെന്ന മോദി സർക്കാരിന്റെ ആവശ്യത്തിന് വിരുദ്ധമായി, കള്ളപ്പണം വെളുപ്പിക്കൽ ചെറുക്കുന്നതിനായി ജി7 സ്ഥാപിച്ച ഒരു അന്തർസർക്കാർ സംഘടനയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (തീവ്രവാദത്തിന് ധനസഹായം നൽകുന്നതിന് പാകിസ്ഥാനെ കൂടുതൽ നിരീക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായത്) ഉണ്ടായിട്ടും, പാകിസ്ഥാൻ സമീപകാലത്ത് ഭീകരതയുമായി ബന്ധപ്പെട്ട നിരീക്ഷണമില്ലാതെ ഗണ്യമായ വിദേശ വായ്പകൾ നേടിയിട്ടുണ്ട്. ഇതിൽ ഐഎംഎഫിൽ നിന്നുള്ള 1 ബില്യൺ ഡോളർ, എഡിബിയിൽ നിന്നുള്ള 800 മില്യൺ ഡോളർ പാക്കേജ്, ലോകബാങ്കുമായുള്ള 40 ബില്യൺ ഡോളർ പങ്കാളിത്ത ചട്ടക്കൂട് എന്നിവ ഉൾപ്പെടുന്നു. ഈ കാലയളവിൽ തന്നെ, പാകിസ്ഥാൻ യുഎൻ സുരക്ഷാ കൗൺസിലിന്റെ താലിബാൻ ഉപരോധ സമിതിയുടെ ചെയർമാനും തീവ്രവാദ വിരുദ്ധ സമിതിയുടെ വൈസ് ചെയർമാനുമായി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചതായി ട്രംപ് ഇപ്പോൾ ആവർത്തിച്ച് അവകാശപ്പെടുകയും, ആണവശക്തിയുള്ള രണ്ട് അയൽക്കാരെയും ലോകം ഒരേ ബ്രാക്കറ്റിൽ നിലനിർത്തുകയും ചെയ്യുന്നതിനാൽ, പാകിസ്ഥാനെ ഒറ്റപ്പെടുത്തുക എന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിൽ മോദി സർക്കാരിന്റെ വിദേശനയം വ്യക്തമായും പരാജയപ്പെട്ടു.
2014 ൽ ഡെൽഹിയിൽ മോദി അധികാരത്തിൽ വന്നതിനുശേഷം, അന്താരാഷ്ട്ര രംഗത്ത് ഇന്ത്യ ഇപ്പോൾ ഒരു പ്രമുഖ രാഷ്ട്രമെന്ന പ്രൊഫൈൽ നേടിയിട്ടുണ്ടെന്ന് അവകാശപ്പെട്ടു കേട്ടിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്ന പ്രധാനമന്ത്രിയാണ് മോദി. ലോകത്ത് ഇന്ത്യയുടെ പങ്കിനെയോ പദവിയെയോ വിവരിക്കാൻ ഭരണകൂടം "വിശ്വഗുരു" (ലോകത്തിന്റെ അധ്യാപകൻ) അല്ലെങ്കിൽ "വിശ്വമിത്രൻ" (ലോകത്തിന്റെ സുഹൃത്ത്) തുടങ്ങിയ പദങ്ങൾ ഉപയോഗിക്കുന്നു. ഇത്തരം അവകാശവാദങ്ങളുടെ പൊള്ളത്തരമാണ് ഇപ്പോൾ തുറന്നുകാട്ടപ്പെട്ടിരിക്കുന്നത് വാസ്തവത്തിൽ, ഇന്ത്യയിലെ ജനതയെ വിലകുറഞ്ഞ തൊഴിലാളികളായും, അതിന്റെ പ്രദേശത്തെയും വിഭവങ്ങളെയും 'വിലകുറഞ്ഞത് ' എന്ന നിലയിൽ ബഹുരാഷ്ട്ര കോർപ്പറേറ്റ് മൂലധനത്തിനായി ഉപയോഗിക്കാനും, അന്താരാഷ്ട്ര രംഗത്ത് സ്വാധീനം നേടാനും ആണ് ഗവൺമെന്റ് ശ്രമിക്കുന്നത്. ആഗോള വിതരണ ശൃംഖലകളുടെ ചക്രത്തിൽ ഇന്ത്യയെ ഒരു പിടുത്തക്കാരനാക്കാൻ മാത്രമേ ഈ തന്ത്രത്തിന് കഴിയൂ. പാകിസ്ഥാനുമായുള്ള "വെടിനിർത്തൽ" ചർച്ചയിൽ പൂർണ്ണമായും അനാവശ്യമായ പങ്ക് നൽകുന്നത് മുതൽ, ഇന്ത്യൻ കുടിയേറ്റക്കാരെ കൈകൾ ബന്ധിച്ച് ഇന്ത്യയിലേക്ക് തിരികെ നാടുകടത്താൻ അനുവദിക്കുന്നത് വരെ, ഡൊണാൾഡ് ട്രംപിനോടുള്ള മോദിയുടെ ആവർത്തിച്ചുള്ള ദാസ്യ ഭാവത്തിന്റ പ്രകടനമാണിത്.

മോദി സർക്കാരിനെ സംബന്ധിച്ചിടത്തോളം, വിദേശനയമെന്നത് അന്താരാഷ്ട്ര കാര്യങ്ങളിലുള്ള യഥാർത്ഥ ഇടപെടലുകളേക്കാൾ ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയ ഉപഭോഗത്തെയും മോദി ആരാധനയെ പ്രോത്സാഹിപ്പിക്കുന്നതിനെയുമാണ് കൂടുതൽ പ്രാധാന്യത്തോടെ കാണുന്നത്. വിദേശ യാത്രകളിൽ സംഘടിപ്പിക്കുന്ന വലിയ മോദി പരിപാടികളിൽ പ്രധാനമായും പങ്കെടുത്തത് ആർ‌എസ്‌എസ് അല്ലെങ്കിൽ വിദേശത്തെ ബിജെപിക്കാരുടെ ശൃംഖലയാൽ കൂലിക്ക് സമാഹരിക്കപ്പെട്ട ആൾക്കൂട്ടവും പ്രവാസികളുമാണ്, അഭിപ്രായ രൂപീകരണത്തിനു ശേഷിയുള്ളവർ, വിദ്യാർത്ഥികൾ അല്ലെങ്കിൽ ബന്ധപ്പെട്ട രാജ്യങ്ങളിലെ സാധാരണ പൗരന്മാർ എന്നിവരുടെ പങ്കാളിത്തം ഇത്തരം ആഘോഷങ്ങളിൽ വളരെ കുറവാണ്. മോദിയുടെ വിദേശ സന്ദർശനങ്ങളുടെ ഒരു പ്രധാന ഉദ്ദേശ്യം അദ്ദേഹത്തിന്റെ കോർപ്പറേറ്റ് സുഹൃത്തുക്കൾക്ക്, പ്രത്യേകിച്ച് അദാനി ഗ്രൂപ്പിന് കരാറുകൾ നേടിയെടുക്കുക എന്നതായിരുന്നു. ഈ കരാറുകളിൽ ഭൂരിഭാഗവും അവ നടപ്പാക്കുന്ന രാജ്യങ്ങളിൽ ജനപ്രീതിയില്ലാത്തവയായിരുന്നു, കൂടാതെ അദാനി ഗ്രൂപ്പ് തുറന്നുകാട്ടപ്പെടുകയും അതിന്റെ വ്യാജ കോർപ്പറേറ്റ് ഭരണത്തിന് വിചാരണ ചെയ്യപ്പെടുകയും ചെയ്തതോടെ ഈ കരാറുകളിൽ പലതും ഇപ്പോൾ റദ്ദാക്കപ്പെട്ടു. ഇത് ഇന്ത്യയുടെ വിദേശനയത്തിന്റെ വിശ്വാസ്യതയെ വളരെയധികം ബാധിച്ചു.

മോദി കാലഘട്ടത്തിലെ വിദേശനയത്തിന്റെ ഏറ്റവും അപകടകരമായ പോരായ്മ, ഇന്ത്യയെ ഏഷ്യയിൽ കൂടുതൽ ഒറ്റപ്പെടുത്തിയ യുഎസ്-ഇസ്രായേൽ അച്ചുതണ്ടിനെ ഇന്ത്യ കൂടുതലായി ആശ്രയിക്കുന്നതും തിരിച്ചറിയുന്നതുമാണ്. ഇന്ത്യയുടെ വിദേശനയ സ്വയംഭരണം വർദ്ധിപ്പിക്കുന്നതിന് ഇന്ത്യയ്ക്ക് ബ്രിക്‌സിലെ തന്റെ പങ്ക് ഒരു പ്രതിരോധ ശക്തിയായി ഉപയോഗിക്കാമായിരുന്നു, എന്നാൽ ഇപ്പോൾ കാര്യങ്ങൾ ബ്രിക്‌സുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന് ഇന്ത്യയെ ഭീഷണിപ്പെടുത്തുന്ന ഒരു ഘട്ടത്തിലെത്തിയിരിക്കുകയാണ്. ചൈനയുമായും റഷ്യയുമായും ഉള്ള വ്യാപാരം പരിമിതപ്പെടുത്താൻ പോലും അമേരിക്ക ഇന്ത്യയെ നിർബന്ധിക്കുന്നു, കൂടാതെ പ്രതിരോധ വാങ്ങലുകൾക്ക് യുഎസിനെ കൂടുതലായി ആശ്രയിക്കുകയും ചെയ്യുന്നു. യുഎസിനും ഇസ്രായേലിനും, ഇന്ത്യ ഒരു ലാഭകരമായ വിപണി മാത്രമല്ല, ഏഷ്യയിലെ അവരുടെ തന്ത്രപരമായ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി ഏതാണ്ട് ഒരു സാമന്ത രാഷ്ട്രത്തിന്റെ പദവിയിലേക്ക് അതിവേഗം ചുരുങ്ങുകയാണ്. നവ-സാമ്രാജ്യത്വ ലോകക്രമവുമായി സ്വയം സംയോജിപ്പിക്കാൻ തയ്യാറുള്ള ഇന്ത്യ, ആഴത്തിലുള്ള അസമത്വമുള്ള ആഗോള സാമ്പത്തിക ക്രമത്തിന്റെ അരികുകളിലേക്ക് വ്യവസ്ഥാപിതമായി തള്ളപ്പെട്ട ബഹുഭൂരിപക്ഷം രാജ്യങ്ങളിൽ നിന്നും ഒറ്റപ്പെട്ടിരിക്കുന്നു.

കാനഡയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ ഒരു നിരീക്ഷകനായി പങ്കെടുക്കാനുള്ള ഇന്ത്യയുടെ അവസാന നിമിഷത്തെ ക്ഷണം അന്താരാഷ്ട്ര രംഗത്ത് ഇന്ത്യയുടെ യഥാർത്ഥ നിലയുടെ വസ്തുതാ പരിശോധനയായി കാണണം. സർക്കാരിന്റെ ഹിന്ദു മേധാവിത്വ ​​ആക്രമണവും വിയോജിപ്പിനെതിരെയുള്ള വർദ്ധിച്ചുവരുന്ന ആക്രമണങ്ങളും പല ആഗോള താരതമ്യ സൂചികകളിലും ഇന്ത്യയുടെ ഇടിവിന് കാരണമായി. മോദി ഭരണകൂടത്തിൽ നിന്ന് സിഖ്, മുസ്ലീം പ്രവാസികൾ പൂർണ്ണമായും അകന്നുപോയതാണ് കാനഡയെ അവസാന നിമിഷം ഇന്ത്യയ്ക്കുള്ള ക്ഷണം ന്യായീകരിച്ച് ഒരു പ്രസ്താവന പുറപ്പെടുവിക്കാൻ പ്രേരിപ്പിച്ച മറ്റൊരു ഘടകം. ഇന്ത്യയെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയെന്നും നിരവധി വിതരണ ശൃംഖലകളിൽ കേന്ദ്ര സ്ഥാനം വഹിക്കുന്ന ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രമെന്നുമുള്ള കാനഡയുടെ പരാമർശം, അന്താരാഷ്ട്ര രംഗത്ത് ഇന്ത്യയുടെ നിലവിലെ നയതന്ത്ര പങ്കിനെയല്ല, മറിച്ച് ഇന്ത്യയുടെ വസ്തുനിഷ്ഠമായ സാമ്പത്തിക പ്രാധാന്യത്തെ മാത്രമേ കാനഡ അംഗീകരിക്കുന്നുള്ളൂ എന്ന് വ്യക്തമാക്കുന്നു.

ഇന്ത്യയുടെ ഭരണഘടനയെപ്പോലെ, ഇന്ത്യൻ വിദേശനയവും ഇന്ത്യയുടെ നീണ്ടുനിൽക്കുന്ന സ്വാതന്ത്ര്യ പ്രസ്ഥാനമാണ് രൂപപ്പെടുത്തിയത്. നൂറ്റാണ്ടുകളുടെ കൊളോണിയൽ കൊള്ളയിൽ നിന്നും കീഴടക്കലിൽ നിന്നും കഷ്ടപ്പെട്ടതിന് ശേഷം സ്വാതന്ത്ര്യം നേടിയ ഒരു രാജ്യം സ്വാഭാവികമായും ലോകമെമ്പാടുമുള്ള ദേശീയ വിമോചന പോരാട്ടങ്ങളുമായും സാമ്രാജ്യത്വ വിരുദ്ധ ലക്ഷ്യങ്ങളുമായും സ്വയം തിരിച്ചറിഞ്ഞു. സയണിസ്റ്റ് അധിനിവേശത്തിനെതിരെയോ ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചന വിരുദ്ധ പോരാട്ടത്തിനെതിരെയോ പലസ്തീനിനുള്ള പിന്തുണയോ ഇന്ത്യയുടെ വിദേശനയത്തിന്റെ സ്വാഭാവികമായ ധാർമ്മിക വശം ആയിരുന്നു. ആഗോള വൻശക്തികളുമായുള്ള ചേരിചേരാ മനോഭാവവും മറ്റ് മുൻകൊളോണിയൽ രാജ്യങ്ങളുമായുള്ള സൗഹൃദവും ഇന്ത്യയുടെ ദേശീയ പരമാധികാരം ശക്തിപ്പെടുത്തുന്നതിനും യഥാർത്ഥ അന്താരാഷ്ട്ര സാമ്പത്തിക സഹകരണം കെട്ടിപ്പടുക്കുന്നതിനും തന്ത്രപരമായി നിർണ്ണായകമായിരുന്നു. ഇന്ന് മോദി യുഗത്തിൽ, ഇന്ത്യയുടെ വിദേശനയത്തിൽ നിന്ന് ധാർമ്മികവും തന്ത്രപരവുമായ ആ കാതൽ നീക്കം ചെയ്യപ്പെടുകയും ഇന്ത്യയുടെ പരമാധികാരത്തെ ഗുരുതരമായി വിട്ടുവീഴ്ച ചെയ്യാൻ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. സ്വതന്ത്ര വിദേശനയത്തിനായുള്ള പോരാട്ടം ഇന്ത്യയുടെ റിപ്പബ്ലിക്കിന്റെ മതേതര ജനാധിപത്യ സ്വഭാവത്തിന്റെയും ഇന്ത്യയുടെ ദേശീയതയുടെ എല്ലാവരെയും ഉൾക്കൊള്ളുന്ന സാമ്രാജ്യത്വ വിരുദ്ധ കാതലിന്റെയും പ്രതിരോധത്തിനായുള്ള നിരന്തരമായ പോരാട്ടവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.


Friday, 6 June 2025

 ലാൽ നിശാൻ പാർട്ടിയുടെ സിപിഐ(എംഎൽ)-യുമായുള്ള ലയനം: ഫാസിസ്റ്റ് ആക്രമണത്തെ പരാജയപ്പെടുത്താൻ ശക്തമായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് [ എഡിറ്റോറിയൽ എം എൽ അപ്ഡേറ്റ് വീക്‌ലി , ജൂൺ 04 -10 , 2025 ലക്കം ] വളർന്നുവരുന്ന ഫാസിസ്റ്റ് ആക്രമണത്തെ പരാജയപ്പെടുത്താൻ, ഇന്ത്യയ്ക്ക് ഇന്ന് ഇടതുപക്ഷത്തിന്റെ ശക്തമായ സാന്നിധ്യവും പങ്കും അടിയന്തരമായി ആവശ്യമാണ്. മെയ് 31 ന് ശ്രീരാംപൂരിൽ നടന്ന ഐക്യ സമ്മേളനത്തിൽ പ്രഖ്യാപിച്ച ലാൽ നിശാൻ പാർട്ടി ഓഫ് മഹാരാഷ്ട്രയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്)ഉം തമ്മിലുള്ള ലയനം ഈ ദിശയിലുള്ള ഒരു പ്രോത്സാഹജനകമായ ചുവടുവയ്പ്പാണ്. ചരിത്രപരമായി സാമൂഹിക സമത്വത്തിനായുള്ള അന്വേഷണത്തിന്റെ കളിത്തൊട്ടിലായ ഒരു സംസ്ഥാനത്ത് ഇന്ത്യയുടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രണ്ട് മഹത്തായ പൈതൃകങ്ങളെ ഈ ഏകീകരണം ഒരുമിച്ച് കൊണ്ടുവരുന്നു. ഇന്ത്യൻ ഫാസിസത്തിന്റെ പ്രത്യയശാസ്ത്ര ഉറവിടം കൂടിയാണ് മഹാരാഷ്ട്ര, ഇന്ന് മഹാരാഷ്ട്രയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഓരോ മുന്നേറ്റത്തിനും വലിയ മൂല്യമുണ്ട്. അതിനാൽ ഇന്ത്യയുടെ സംഘടിത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശതാബ്ദി വർഷത്തിൽ എൽഎൻപിയുടെയും സിപിഐ(എംഎൽ)-ന്റെയും ഏകീകരണം വളരെയധികം പ്രതീക്ഷ ഉണർത്തുന്നു.

1942 ലെ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിനിടെ കമ്മ്യൂണിസ്റ്റ് സമീപനത്തെക്കുറിച്ചുള്ള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുള്ളിൽ നടന്ന ചർച്ചയിലാണ് മഹാരാഷ്ട്രയിലെ എൽഎൻപിയുടെ ഉത്ഭവം. മഹാരാഷ്ട്രയിൽ നിന്നാണ് ഈ പ്രസ്ഥാനം ഉയർന്നുവന്നത്, രാജ്യത്തെ മുഴുവൻ ആവേശഭരിതരാക്കി, ശക്തമായ ഒരു ബഹുജന കലാപത്തിന് തുടക്കമിട്ടു, മഹാരാഷ്ട്രയിലെ സത്താറയുൾപ്പെടെ ഏതാനും സമാന്തര ഗവൺമെന്റുകൾ രൂപീകരിക്കുന്നതിലേക്ക് പോലും നയിച്ചു. എൽഎൻപിയുടെ സ്ഥാപകർ സിപിഐയിൽ നിന്ന് വേർപിരിഞ്ഞു, ഫാസിസ്റ്റ് വിരുദ്ധ അന്താരാഷ്ട്ര കടമയുടെയും കൊളോണിയൽ വിരുദ്ധ ദേശീയ അനിവാര്യതയുടെയും ശക്തമായ സംയോജനത്തിന് ആഹ്വാനം ചെയ്തു, നവജീവൻ സംഘടനയുടെ ബാനറിൽ പ്രവർത്തിക്കാൻ തുടങ്ങി. സിപിഐയിൽ നിന്ന് സംഘടനാപരമായി വേർപിരിയുമ്പോൾ, നവജീവൻ സംഘടന ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അവിഭാജ്യ ഘടകമായി സ്വയം കണക്കാക്കുകയും മാതൃകാപരമായ പ്രതിബദ്ധതയോടെ പ്രവർത്തിക്കുകയും മഹാരാഷ്ട്രയുടെ പല ഭാഗങ്ങളിലും തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ, പ്രത്യേകിച്ച് ഗ്രാമീണ ദരിദ്രരുടെ ഇടയിൽ, ശക്തമായ സ്വാധീന മേഖലകൾ വികസിപ്പിക്കുകയും ചെയ്തു.

1930 കളുടെ അവസാനത്തിലും 1940 കളുടെ തുടക്കത്തിലും സാമൂഹിക നീതിയുടെയും തൊഴിലാളികളുടെ അവകാശങ്ങളുടെയും ശക്തമായ രാഷ്ട്രീയ ശബ്ദമായി അംബേദ്കറുടെ ഉദയം കണ്ടു. 1936 ൽ അംബേദ്കർ ജാതി ഉന്മൂലനത്തിനുള്ള തന്റെ വ്യക്തമായ ആഹ്വാനവുമായി രംഗത്തെത്തി, ബ്രാഹ്മണിസവും മുതലാളിത്തവും അതിന്റെ ഇരട്ട ലക്ഷ്യങ്ങളായി പ്രഖ്യാപിച്ച ഇൻഡിപ്പെൻഡൻഡ് ലേബർ പാർട്ടി രൂപീകരിച്ചു. ഇത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും അംബേദ്കറും തമ്മിലുള്ള അടുത്ത സഹകരണത്തിന്റെ ഹ്രസ്വകാലത്തേക്കെങ്കിലും ആഴത്തിൽ പ്രാധാന്യമുള്ള ഒരു ഘട്ടത്തിന് വഴിയൊരുക്കി. തൊഴിലാളി-കർഷക ഐക്യത്തിന്റെ ജൈവിക വളർച്ചയുടെയും തൊഴിലാളിവർഗത്തിനായുള്ള പുരോഗമന നിയമനിർമ്മാണങ്ങളുടെയും പ്രോത്സാഹജനകമായ അടയാളങ്ങൾ ഈ ഘട്ടത്തിലൂടെ അടയാളപ്പെടുത്തി. നിർഭാഗ്യവശാൽ ഈ ഘട്ടം അധികകാലം നീണ്ടുനിന്നില്ല, 1940 കളുടെ അവസാനത്തിലും 1950 കളുടെ തുടക്കത്തിലും, രണ്ട് ധാരകളും ഗണ്യമായ കയ്പിനിടയിൽ വേർപിരിഞ്ഞു. 1952 ലും 1954 ലും അംബേദ്കർ മത്സരിച്ച് പരാജയപ്പെട്ട രണ്ട് തിരഞ്ഞെടുപ്പുകളിലും ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷം 1954 ൽ അദ്ദേഹത്തെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കുന്നതിലും സജീവമായി പ്രചാരണം നടത്തിയ ഏക കമ്മ്യൂണിസ്റ്റ് വിഭാഗത്തെ എൽഎൻപി പ്രതിനിധീകരിച്ചു.

തുടർന്നുള്ള വർഷങ്ങളിൽ, സംയുക്ത മഹാരാഷ്ട്ര പ്രസ്ഥാനത്തിന്റെ ഒരു പ്രധാന ഘടകമായും ബാബാസാഹേബ് അംബേദ്കർ ആരംഭിച്ച അവസാന പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ സഖ്യകക്ഷിയായും എൽഎൻപി തുടർന്നു. എൽഎൻപി വിഭാഗത്തിൽ നിന്നുള്ള എട്ട് നേതാക്കളുടെ ഒരു സംഘം - സഖാക്കൾ ദത്ത ദേശ്മുഖ്, ഭായ് സത്ത, വിഎൻ പാട്ടീൽ, ശാന്താറാം പാട്ടീൽ, നാഗ്നാഥ് നായിക്വാഡി, ബാപ്പുസാഹേബ് ഭാപ്കർ, ജയ്സിംഗ് മാലി, ഡോങ്കർ രാമ - 1957-ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചു. ഗ്രാമീണ മഹാരാഷ്ട്രയിലെ അധ്വാനിക്കുന്ന ജനങ്ങളുടെ ക്ഷേമത്തിനും അവകാശങ്ങൾക്കുമായി പാർട്ടി നിരവധി പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി, 1970-കളിൽ സംസ്ഥാനത്ത് ഉണ്ടായ കടുത്ത വരൾച്ചയെത്തുടർന്ന് ഭൂമി പുനർവിതരണത്തിനും വേതന വർദ്ധനവിനും വേണ്ടിയുള്ള പോരാട്ടങ്ങളിലും തൊഴിലുറപ്പ് നിയമനിർമ്മാണം നേടിയതിലും വിജയിച്ചു.

ദലിത് പാന്തേഴ്‌സുമായും 'മഗോവ' ഗ്രൂപ്പുമായും (1970-കളുടെ ആദ്യ പകുതിയിൽ സജീവമായി പ്രവർത്തിച്ചിരുന്ന യുവ മാർക്സിസ്റ്റ് ബുദ്ധിജീവികളുടെയും പ്രവർത്തകരുടെയും ഒരു കൂട്ടം, തിരയൽ അല്ലെങ്കിൽ അന്വേഷണം എന്നർത്ഥം വരുന്ന 'മഗോവ' എന്ന പേരിൽ മറാത്തിയിൽ ഒരു മാർക്സിസ്റ്റ് മാസിക പ്രസിദ്ധീകരിച്ചു) പാർട്ടി നടത്തിയ അടുത്ത ഇടപെടലിനെത്തുടർന്ന് 1970-കളിലും 1980-കളിലും എൽഎൻപി പ്രസ്ഥാനത്തിൽ പുതിയ ഊർജ്ജം പകർന്നു. മഗോവ ഗ്രൂപ്പിന്റെ ഭാഗമായിരുന്ന സഖാക്കളായ അശോക് മനോഹറും മുക്ത മനോഹറും എൽഎൻപിയിൽ ചേരുകയും ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിൽ പുതിയ രാഷ്ട്രീയ, സാമൂഹിക ചലനാത്മകത കൊണ്ടുവരികയും ചെയ്തു. ഡോ. ദത്ത സാമന്ത് നയിച്ച ഉഗ്രൻ ട്രേഡ് യൂണിയൻ പോരാട്ടങ്ങളുമായി, പ്രത്യേകിച്ച് 1982 ജനുവരി 18 ന് ആരംഭിച്ച ചരിത്രപരമായ ടെക്സ്റ്റൈൽ പണിമുടക്കുമായി എൽഎൻപി അടുത്ത ഐക്യം കെട്ടിപ്പടുത്തു. 1984 ൽ മുംബൈ സൗത്ത് സെൻട്രലിൽ നിന്ന് കോൺഗ്രസിനെയും ബിജെപിയെയും പരാജയപ്പെടുത്തി സാമന്ത് ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചു - ഇന്ദിരാഗാന്ധിയുടെ വധത്തിനുശേഷം കോൺഗ്രസ് പിടിച്ചെടുത്ത തിരഞ്ഞെടുപ്പിൽ ബിജെപിക്ക് രണ്ട് സീറ്റുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ, തൊഴിലാളികളുടെ ശക്തിയുടെ ശ്രദ്ധേയമായ പ്രകടനമായിരുന്നു അത്.അതേസമയം, ബിഹാറിൽ സിപിഐ (എംഎൽ) നയിച്ച വിപ്ലവ കർഷക പ്രസ്ഥാനം ഇന്ത്യൻ പീപ്പിൾസ് ഫ്രണ്ടിന്റെ ബാനറിൽ ഭൂരഹിത ഗ്രാമീണ ദരിദ്രരുടെ ശ്രദ്ധേയമായ തെ രഞ്ഞെടുപ്പ് പോരാട്ടത്തിന് ശക്തി പകർന്നു. 1989 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, ഫ്യൂഡൽ വിരുദ്ധ പോരാട്ടം തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ഫ്യൂഡൽ-ക്രിമിനൽ പിടിമുറുക്കലിനെ തകർത്തു, സഖാവ് രാമേശ്വർ പ്രസാദ് തന്റെ ആദ്യ തിരഞ്ഞെടുപ്പ് മത്സരത്തിൽ ആരയിൽ നിന്ന് വിജയിച്ചു. 1990 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഐപിഎഫിന്റെ ആഹ്വാനപ്രകാരം ഒക്ടോബർ 8 ന് ഡൽഹിയിൽ നടന്ന വമ്പിച്ച "ദം ബന്ധോ കാം ദോ" റാലിയിലും കൂടുതൽ വിജയങ്ങൾ രാജ്യത്തുടനീളമുള്ള
പുരോഗമന ശക്തികളുടെ ശ്രദ്ധ ആകർഷിച്ചു.

ഐപിഎഫുമായും സിപിഐ (എംഎൽ) യുമായും എൽഎൻപിയുടെ ബന്ധത്തിന്റെ തുടക്കമായിരുന്നു അത്, അത് വർഷങ്ങളായി കൂടുതൽ അടുത്തു. 1995 ൽ സഖാക്കൾ അശോക് മനോഹറും ദത്ത സാമന്തും അഖിലേന്ത്യാ സെൻട്രൽ കൗൺസിൽ ഓഫ് ട്രേഡ് യൂണിയനുകളുടെ മൂന്നാം സമ്മേളനത്തോടനുബന്ധിച്ച് സഖാവ് വിനോദ് മിശ്രയോടൊപ്പം പട്‌നയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തു. 1997-ൽ ദത്ത സാമന്തിന്റെ വധം, 1998-ൽ സഖാവ് നാഗഭൂഷൺ പട്‌നായിക്, സഖാവ് വിനോദ് മിശ്ര എന്നിവരുടെ മരണം, 2003-ൽ സഖാവ് അശോക് മനോഹറിന്റെ മരണം എന്നിവ നമ്മുടെ സംഘടനകൾക്ക് വലിയ തിരിച്ചടിയായി. എന്നാൽ ഇരു പാർട്ടികളും തമ്മിലുള്ള സഹകരണം വികസിച്ചുകൊണ്ടിരുന്നു, ഇപ്പോൾ അത് ചരിത്രപരമായ ഏകീകരണത്തിൽ കലാശിച്ചു.

1972-ൽ സഖാവ് എ.കെ. റോയ് സ്ഥാപിച്ച മാർക്സിസ്റ്റ് കോർഡിനേഷൻ കമ്മിറ്റിയുടെ 2024 സെപ്റ്റംബറിൽ സിപിഐ (എംഎൽ) യുമായി ഏകീകരണവും ഇപ്പോൾ മഹാരാഷ്ട്രയിലെ ലാൽ നിഷാൻ പാർട്ടിയുടെ ലയനവും ഇന്ത്യയുടെ ഭരണഘടനാ അടിത്തറയും പാർലമെന്ററി ജനാധിപത്യ ചട്ടക്കൂടും നിരന്തരമായ ഫാസിസ്റ്റ് ആക്രമണത്തെ നേരിടുന്ന സമയത്ത് സിപിഐ (എംഎൽ) ന് കൂടുതൽ ശക്തിയും ഊർജ്ജവും നൽകി. മതേതര ജനാധിപത്യം എന്ന റിപ്പബ്ലിക്കിന്റെ ദിശയും ജീവിതത്തിന്റെ വിവിധ മേഖലകളിലെ പൗരന്മാരുടെ അവകാശങ്ങളും ഇന്ന് അപകടത്തിലാണ്, അതില്ലാതെ ഇന്ത്യയെ യഥാർത്ഥത്തിൽ സ്വതന്ത്രവും ജനാധിപത്യം യഥാർത്ഥത്തിൽ പ്രവർത്തനക്ഷമവുമാക്കുമെന്ന വാഗ്ദാനം നമുക്ക് നിറവേറ്റാൻ കഴിയില്ല. ജനങ്ങളുടെ ഓരോ ജനാധിപത്യ പോരാട്ടത്തിലും കൂടുതൽ ആഴത്തിലുള്ള ഇടപെടലിനായി പൂർണ്ണഹൃദയത്തോടെ പ്രവർത്തിക്കാനും, ഇടതുപക്ഷത്തിനിടയിൽ കൂടുതൽ അടുത്ത ഐക്യം സൃഷ്ടിക്കാനും, മുഴുവൻ ബിജെപി ഇതര രാഷ്ട്രീയ സ്പെക്ട്രവുമായും വിശാലമായ ധാരണ തേടാനും കൂടുതൽ ശക്തവും വലുതുമായ ഒരു സിപിഐ (എംഎൽ) ദൃഢനിശ്ചയം ചെയ്തിരിക്കുന്നു.
s