Saturday 14 August 2021

 പ്രസ്സ് റിലീസ് :

ഇന്ത്യാവിഭജനചരിത്രത്തിന്റെ ഓർമ്മകളെ വിഭാഗീയതകൾ കുത്തിപ്പൊക്കാൻ ഉപയോഗിക്കുന്ന മോദി സർക്കാരിന്റെ തന്ത്രം തിരിച്ചറിയുക. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ശരിയായ പാരമ്പര്യവും സ്വതന്ത്ര ഇന്ത്യ യെക്കുറിച്ചുള്ള ഭരണഘടനാ വീക്ഷണവും നേരിടുന്ന വെല്ലുവിളികൾ മനസ്സിലാക്കുക. വർഗ്ഗീയ വിഭാഗീയതയും വിദ്വേഷ രാഷ്ട്രീയവും തുടരാൻ അനുവദിക്കുന്നതിന് പകരം, അവയെ സുനിശ്ചിതമായി തള്ളിക്കളയുന്നതിനു വേണ്ടി ഇന്ത്യാവിഭജന ഓർമ്മ പുതുക്കുക. 14 ആഗസ്റ്റ്, 2021: വിഭജനത്തിന്റെ ഭീതിദമായ ഓർമ്മകളിൽ നിന്നും നമുക്ക് പഠിക്കാനുള്ളത് മതസ്വത്വ ഭാവനക ളുടെ കെട്ടുപാടുകളിൽ നിന്നും മുക്തമായ ദേശീയത, ഇന്ത്യയുടെ ആന്തരിക വൈവിധ്യങ്ങളെ ആദരപൂർവ്വം അംഗീകരിക്കൽ, ഒരേ വിഭജനത്തിന്റെ ദുരന്ത ഓർമ്മകൾ പേറുന്ന മൂന്ന് അയൽരാജ്യങ്ങൾ ആയ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഇന്ത്യ എന്നീ രാ ജ്യങ്ങൾക്കിടയിൽ സുഹൃൽ ബന്ധങ്ങൾ സ്ഥാപിക്കപ്പെടൽ എന്നിവയാണ്.

ആഗസ്ത് 14 "വിഭജനദുരന്ത ഓർമ്മദിന"മായി പ്രഖ്യാപിച്ച മോദി ഗവണ്മെന്റ് യഥാർത്ഥത്തിൽ ഉന്നമിടുന്നത് അവിഭക്ത ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ മഹത്തായ ചരിത്രത്തെ കേവലം വിഭജന ദുരന്തത്തിന്റെ ചരിത്രമായി ചിത്രീകരിച്ച് മുറിവുകൾ എക്കാലത്തും ഉണങ്ങാതെ നിലനിർത്താൻ ആണ്. സ്വതന്ത്ര ഇന്ത്യയുടെ മുന്നോട്ടുള്ള ദിശയിൽ കൂടുതൽ ഇരുട്ട് പരത്താൻ മാത്രമേ ഇത് ഉപകരിക്കുകയുള്ളൂ. തീർച്ചയായും നമ്മൾ അത് ആഗ്രഹിക്കുന്നില്ല.
വിഭജനത്തിന്റെ ഭീതിദമായ ദിനങ്ങളിലേക്കു തിരിച്ചുപോകാനോ അവ പുനസ്സൃഷ്ടിക്കാനോ ഉറപ്പായും ഇന്ത്യയിലെ ജനങ്ങൾ ആഗ്രഹിക്കുന്നില്ല. നേരെ മറിച്ച്, ഭൂതകാലത്തിലെ തെറ്റുകളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടു പോകാനാണ് നാം താല്പര്യപ്പെടുന്നത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി എന്നിവ നെടും തൂണുകൾ ആയ ഒരു സ്വതന്ത്ര ഇന്ത്യ ആണ് നമ്മുടെ ഭരണഘടന വിഭാവന ചെയ്യുന്ന മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് . ഇന്ത്യയുടെ 74) മത് സ്വാതന്ത്ര്യദിനത്തെ മോദി സർക്കാർ "വിഭജനദുരന്ത ഓർമ്മദിന"മായി പ്രഖ്യാപിച്ചത് മേൽപ്പറഞ്ഞ അടിസ്ഥാന ഭാവനകളെ കളങ്കിതമാക്കുന്നു

ദീപങ്കർ ഭട്ടാചാര്യ,
ജനറൽ സെക്രട്ടറി,
സിപിഐഎംഎൽ ലിബറേഷൻ.

No comments:

Post a Comment