Friday, 11 September 2020

 

മാധ്യമ വിചാരണയും വേട്ടയാടലും, ഒരു അതിജീവനത്തിൻ്റെ സാക്ഷ്യം

-          --- പാഞ്ചാലി റേ



-         (ന്യൂ ഡൽഹി കേന്ദ്രമായി  പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര ഗവേഷകയാണ് ലേഖിക)

"വർഷങ്ങൾക്ക് മുമ്പ് ഞാൻ നേരിട്ട പരീക്ഷണങ്ങൾ റിയ ചക്രബർത്തി ഇപ്പോൾ അഭിമുഖീകരിക്കുന്നു!"

എനിക്ക് കഷ്ടിച്ച്  20 വയസ്സ് തികഞ്ഞപ്പോഴാണ് നമ്മുടെ രാജ്യത്ത് ഒരുപാട് സ്ത്രീകൾ പതിവായി  കടന്നുപോകുന്നത് ഏത് തരം അനുഭവങ്ങളിലൂടെ യാണെന്ന്  ഞാനും  തിരിച്ചറിയുന്നത്. ഞാൻ മുൻപ് കേട്ടിട്ടില്ലാത്ത  ഒരു വ്യക്തിയായ റിയാ  ചക്രബർത്തിയുടെ നേരെ ഇപ്പോൾ നടക്കുന്ന മാധ്യമ വിചാരണയുടെ രൂക്ഷത ഞാൻ കെട്ടിപ്പൊക്കിയതായി സങ്കൽപ്പിച്ച പ്രതിരോധത്തിന്റെ കോട്ട പോലും ഇടിച്ചുനിരപ്പാക്കും വിധമുള്ളതാണ് .(വാസ്തവത്തിൽ, സുശാന്ത് സിംഗ് രാജ്പുത് ആരാണെന്നും എനിക്കറിയില്ല.) കഴിഞ്ഞ 19 വർഷമായി ഓരോ ദിവസവും കഠിനമായ വേദനകൾ സഹിച്ച് എനിക്കു ചുറ്റും  പടുത്തുയർത്തിയതാണ് ജാഗ്രതയുടെ കോട്ട.

ഒരു കൗതുകത്താൽ 1998 , ഞാൻ കൊൽക്കത്തയിലെ ഒരു ചെറിയ സൗന്ദര്യമത്സരത്തിൽ  പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു. ശേഷം ആറുമാസത്തിനുള്ളിൽ, ഒരു ദേശീയ മത്സരത്തിൽ പങ്കെടുത്ത്  പരാജയപ്പെടുകയും ചെയ്തു, പിന്നീട് ഏതാനും മാസങ്ങൾക്കുള്ളിൽ ഞാൻ  മോഡലിംഗ് ജീവിതത്തോട് വിട പറഞ്ഞു ;  മോഡലിങ്  ഒരിക്കലും ഞാൻ  ഗൗരവമായി  എടുത്തിട്ടില്ലായിരുന്നുവെന്ന് മാത്രമല്ല , ഗ്ലാമർ ലോകം ഏറെ ആസ്വദിച്ചിരുന്നുമില്ല .  ഒപ്പം എന്റെ പന്ത്രണ്ടാം ക്ലാസ് ഫൈനൽ പരീക്ഷകൾ   അടുത്തുവന്നതും അത്   ഉപേക്ഷിക്കാനുള്ള ഒഴിവ്കഴിവായി.

 താമസിയാതെ ഞാൻ ദിവസവും കോളേജിൽ പോകുന്ന ഒരു യുവതിയായി  മാറുകയും, സുഹൃത്തുക്കളുമായി ചുറ്റിയടിക്കുകയും, ചലച്ചിത്രമേളകളിൽ പങ്കെടുക്കുകയും ചെയ്തു. ഒരിക്കൽ ഞങ്ങൾക്ക് കുറച്ച് പണം ലഭിച്ചപ്പോൾ ഒരു പ്രാദേശിക പബ്ബിൽ പോയി ബിയർ കുടിക്കുകയും റോക്ക് ബാൻഡുകൾ കേൾക്കുകയും ചെയ്തു. എന്റെ കുടുംബാംഗങ്ങളെയും ഒരു  വീട്ടുജോലിക്കാരനനേയും  പോലീസ് പിടികൂടിയതായും, ഞങ്ങളുടെ വീട്ടിൽ സെർച്ച് നടത്തിയതായും അറിഞ്ഞതിനെ തുടർന്ന് 2001 ലെ ഒരു സായാഹ്നത്തിൽ ഞാൻ വീട്ടിലെത്തി. ഞാൻ ഉടനെ ലോക്കൽ സ്റ്റേഷനിലേക്ക് പോയി;  ഞങ്ങളെ സിഐഡി ആസ്ഥാനത്തേക്ക് കൊണ്ടുപോയി, ഖാദിം എംഡിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ ഞങ്ങളെ യോരോരുത്തരെയും ചോദ്യം ചെയ്യുകയും ഏതാനും മണിക്കൂറുകൾക്കുള്ളിൽ വിട്ടയക്കുകയും ചെയ്തു. ( തട്ടി ക്കൊണ്ടുപോകൽ സംഭവത്തിലെ മോചനദ്രവ്യം 9/11 ഭീകരക്രമണം സംഘടിപ്പിക്കാൻ ഉപയോഗിക്കപ്പെട്ടുവെന്ന ആരോപണം കൂടിയുണ്ടായിരുന്നു ).  പുലർച്ചെ 3 മണിയോടെ ഞങ്ങൾ വീട്ടിലെത്തി.  ഇത് അന്വേഷണ ഉദ്യോഗസ്ഥർ  ആളെ തെറ്റിദ്ധരിച്ചുപോയ തിന്റെ പേരിൽ വന്ന കേസാണെന്നും, അത് അവസാനിച്ചുവെന്നും ഞങ്ങൾ കരുതി. (9/11- സെപ്തംബർ 11, 2001 , അമേരിക്കയിൽ അൽ-ഖ്വയിദ നടത്തിയ ഭീകരാക്രമണം)

 എന്നാൽ ഇത് ഒരു തുടക്കമായിരുന്നു. നഗരത്തിലെ പ്രാദേശിക പത്രങ്ങൾ (അല്ല, ടാബ്ലോയിഡുകൾ മാത്രം) എന്റെ  അമ്മയേയും,എന്നേയും  സംശയിക്കപ്പെടുന്നവരായി ചിത്രീകരിച്ചുകൊണ്ട്  തലക്കെട്ടുകൾ  നിരത്തി  ആക്രോശം മുഴക്കി .  അതിന് പിന്നാലെ , താമസിയാതെ ഞങ്ങൾവേശ്യകൾആണെന്നുംലൈംഗിക റാക്കറ്റുകൾനടത്തുന്നുവെന്നുമുള്ള ആരോപണങ്ങൾ വന്നു . ഒരിക്കൽ ഞാൻ ഒരു മോഡലായിരുന്നു എന്ന വസ്തുത ആരോപണങ്ങൾക്കെല്ലാം ആക്കം കൂട്ടി.  എന്റെ മോഡലിംഗ് ദിനങ്ങളിലെ തിരഞ്ഞെടുത്ത ചിത്രങ്ങൾ മുൻ പേജുകളിൽ അച്ചടിച്ചു. വലിയ പത്ര സ്ഥാപനങ്ങളായ ആനന്ദ ബസാർ പത്രിക, ടെലിഗ്രാഫ്, ബർത്തമാൻ, സ്റ്റേറ്റ്സ്മാൻ എന്നിവയൊന്നും ഇത്തരം ശീർഷകങ്ങളിലുള്ള കഥകളൊന്നും പ്രസിദ്ധീകരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്; എന്നാൽ വൻകിട പത്രങ്ങളിലൊന്ന്  ഇതിന് അപവാദമായി ഉണ്ടായിരുന്നു .  'ഇന്ത്യയുടെ ടോയ്ലറ്റ് പേപ്പർഎന്ന് ചിലർ തമാശയായി പരാമർശിക്കാറുള്ള പത്രത്തിന്റെ നിലവാരം നോക്കിയാൽ അവർ ഞങ്ങളെക്കുറിച്ച്  അതുപോലെ വാർത്തകൾ പടച്ചുവിട്ടതിൽ ഒട്ടും അത്ഭുതമില്ലായിരുന്നു . അന്നത്തെ മാധ്യമ വിചാരണ അത്രത്തോളമായപ്പോൾ , എനിക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്ന്  ഒരു പത്രസമ്മേളനത്തിലൂടെ പ്രസ്താവിക്കാൻ സിഐഡി ഇൻസ്പെക്ടർ ജനറൽ പാർഥാ ഭട്ടാചാർജി നിർബന്ധിതനായി . 

 ഖാദിമിന്റെ എംഡിയെ ഞങ്ങളുടെ വീട്ടിൽ ഒളിപ്പിക്കുന്നതിൽ അമ്മയും ഞാനും പങ്കാളികളായി എന്ന്  ആരോ അവർക്ക് അജ്ഞാത സന്ദേശം  അയച്ചതായി പോലീസ് ഞങ്ങളോട് പറഞ്ഞു.  വിവാഹമോചിതയും, വിജയിച്ച ഒരു സംരംഭകയുമായ എന്റെ അമ്മ, എന്റെ പിതാവുമായി നിരവധി കോടതി വ്യവഹാരങ്ങളിൽ പെട്ടിരുന്നു, തർക്കത്തിലുള്ള സ്വത്ത് (ഞങ്ങൾ താമസിച്ചിരുന്ന വീട്) സംബന്ധമായ കേസ് അടക്കം   വിവിധ കേസുകൾ ഫയൽ ചെയ്ത് ബുദ്ധിമുട്ടിച്ചിരുന്നു . ഞങ്ങളെ പോലീസ് ചോദ്യം ചെയ്തതിന്റെ  തെളിവുകളുമായി എൻ്റെ മുത്തശ്ശിയും, പിതാവും ലോക്കൽ കൗൺസിലറെ സമീപിക്കുകയും, ഞങ്ങളെപ്പോലുള്ള 'സദാചാര നിഷ്ഠ യില്ലാത്ത' സ്ത്രീകളെ മാന്യരായ അയൽവാസികളുടെ ഇടയിൽതുടരാൻഅനുവദിക്കണമോ അതോ പുറത്താക്കണമോ എന്നു ചോദിച്ചതായും പിന്നീട് ഞാൻ മനസ്സിലാക്കി. ഞങ്ങൾ അവരുടെ പ്രതീക്ഷയ്ക്കൊത്ത്  'മാതൃകാജീവിതം' നയിക്കുന്ന  സ്ത്രീകളായിരുന്നില്ലെന്ന് ഞാൻ ഇവിടെ കൂട്ടിച്ചേർക്കുന്നു. എന്റെ അമ്മ  അവരുടെ ഇപ്പോഴത്തെ ഭർത്താവായ  പങ്കാളിയുമൊത്ത്  പരസ്യമായി  താമസിക്കുന്നു, ഒപ്പം ഞാൻഅനുചിതമായിവസ്ത്രങ്ങൾ ധരിക്കുകയും, സിഗരറ്റ് വലിക്കുകയും, അയൽവാസികളായ ആൺകുട്ടികളുമായി കൂട്ടുകൂടി കറങ്ങിനടക്കുകയും ചെയ്യുന്ന ' തന്റേടമുള്ളഎൻ്റെ രീതികളിലൂടെയും അറിയപ്പെടുന്നു എന്ന ഒരവസ്ഥയായിരുന്നു .

 ശേഷമുണ്ടായത് ഒരു പേടിസ്വപ്നം പോലെയായിരുന്നു; ലാൻഡ്ലൈനിൽ ഇടവിട്ടുള്ള അജ്ഞാത കോളുകൾ വന്നു .(മൊബൈൽ ഫോണുകൾ അന്ന്  സാധാരണമായിരുന്നില്ല).  ആളുകൾ ഞങ്ങളെക്കുറിച്ച് ഗോസിപ്പ് ഉണ്ടാക്കുകയും അപവാദം പറയുകയും ചെയ്തു.  ഒരു സുഹൃത്തിന്റെ അമ്മ വാർത്താ ക്ലിപ്പിംഗുകളിലൊന്ന് ഫോട്ടോകോപ്പികൾ എടുത്ത്  അയൽക്കാർക്കിടയിൽ വിതരണം ചെയ്തു, സ്കൂൾ കാലത്തെ ഒരു 'ഉത്തമസുഹൃത്ത്'ഞാൻ  ലൈംഗിക ജോലിയിലൂടെ  ഇഷ്ടം പോലെ പോക്കറ്റ് മണിയുണ്ടാക്കുന്നുവെന്ന്   പ്രചരിപ്പിച്ചു. ഞങ്ങൾ  സ്കൂൾ കാലത്ത് വലിയ സുഹൃത്തുക്കൾ ആയിരുന്നു വെന്നതും, കൊൽക്കത്തയിലെ ഒരു 'പേരുള്ള'  കുടുംബത്തിൽ നിന്നുള്ളയാളായിരുന്നുവെ  ന്നതും അവളുടെ വാക്കുകൾക്ക് വിശ്വാസ്യത നൽകി . ഇതൊന്നും കൂടാതെ  വേറെയും  പല കഥകളും എന്നെക്കുറിച്ച് പ്രചരിച്ചിരുന്നു ; ഞാൻ കണക്കെടുപ്പിനില്ല. ബന്ധപ്പെട്ട എല്ലാ പത്രങ്ങൾക്കെതിരെയും ഞങ്ങൾ മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയും, തുടർന്നുള്ള കോടതി കയറ്റം ഒമ്പത് വർഷം തുടരുകയും ചെയ്തു.

 എന്നാൽ,  മാധ്യമ വിചാരണകൾക്കിടയിലും   എനിക്ക്  അതിജീവനം സാദ്ധ്യമായത് അന്ന്  സോഷ്യൽ മീഡിയ നിലവിൽ വരാത്തതിനാലും,    റിപ്പബ്ലിക് ടിവിയോ അതുപോലുള്ള ടെലിവിഷൻ ചാനലുകളോ ഇല്ലാത്തതിരുന്നത് കൊണ്ടുംകൂടിയാണെന്ന്  തോന്നുന്നു .  വാസ്തവത്തിൽ അന്ന് ഒരു ടിവി ചാനൽ  പോലും എന്നെ പേരെടുത്തു  പരാമർശിച്ചിരുന്നില്ല .അന്ന് ഞൊടിയിടയിൽ കെട്ടുകഥകൾ മെനഞ്ഞ് ലോകം മുഴുവൻ എത്തിക്കാൻ കഴിയുന്ന ഇന്റർനെറ്റ്ഉണ്ടായിരുന്നില്ല . എന്റെ പേര് വിളിച്ചു പറഞ്ഞ് അലറുമായിരുന്ന ടി വി ആങ്കർമാർ ഇല്ല ; വൃത്തികെട്ട ഹാഷ് ടാഗ്കൾ ,വാട്സ്ആപ്പ് ഫോർവേഡുകൾ ഇവയ്ക്കൊന്നും സാധ്യതകൾ ഇല്ലാതിരുന്ന ഒരു കാലഘട്ടമായിരുന്നത് കൊണ്ട് കൂടിയാകണം അന്ന് എനിക്ക് അപവാദപ്രചാരണങ്ങൾക്ക് നടുവിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞത് .

       അതിനിടെ , ഞാൻ ഇതിനകം ഒരു ഫെമിനിസ്റ്റായി മാറിയതുകൊണ്ട് കൂടി  എനിക്ക് അതിജീവിക്കാനായി;  എന്റെ കോളേജിലെ ആദ്യ വർഷത്തിൽ തന്നെ ഞാൻ "സെക്കൻഡ് സെക്സ്" ( സ്ത്രീകളെ ചരിത്രത്തിലുടനീളം എങ്ങിനെ പരിഗണിച്ചിരുന്നുവെന്ന തുസംബന്ധിച്ചു  സിമോങ് ദ് ബുവ്വാ എഴുതിയ  ഗവേഷണ സ്വഭാവമുള്ള പുസ്തകം) വായിച്ചിരുന്നു. അന്ന് എനിക്ക് അതിലെ ഉള്ളടക്കം അത്രയൊന്നും മനസ്സിലായിരുന്നില്ലെങ്കിലും , മുകളിൽ പറഞ്ഞ  ആക്രമണങ്ങളെയെല്ലാം  സ്ത്രീവിരുദ്ധതയുടെയും, പുരുഷാധിപത്യപരമായ അച്ചട ക്കം പഠിപ്പിക്കലിന്റെയും അനുഭവങ്ങൾ എന്ന നിലയിൽ ബുദ്ധിപരമായിത്തന്നെ  ഉൾകൊള്ളാനായി - ഇത് കുടുംബം മുതൽ ഭരണകൂടം വരെ നീളുന്നതാണ്.

 ഞാൻ ഒളിച്ചോടിയില്ല. അടുത്ത പത്തുവർഷക്കാലം ഞങ്ങൾ അതേ വീട്ടിൽ താമസിച്ചു, എന്റെ അമ്മ പുനർവിവാഹം ചെയ്തു, ഞാൻ എം ചെയ്യാൻ മുംബൈയിലേക്ക് പോയി. ശേഷം ഒരു സംസ്ഥാന സർവകലാശാലയിൽ പിഎച്ച്ഡി പ്രോഗ്രാമിൽ ചേരാൻ കൊൽക്കത്തയിൽ തിരിച്ചെത്തി, തുടർന്ന് അഞ്ച് വർഷത്തിലേറെ "വിമൻസ് സ്റ്റഡി സെൻ്ററിൽ" പഠിപ്പിച്ചു. പക്ഷെ എൻ്റെ അശുഭ ചിന്തകളൊഴിഞ്ഞില്ല. ഇപ്പോൾ പ്പോലും പിറുപിറുക്കലുകൾ ഞാൻ കേൾക്കുന്നുണ്ട് :  എന്നെ തിരിച്ചറിഞ്ഞശേഷം ഒന്ന് കൂടി സൂക്ഷിച്ചു നോക്കിയുള്ള  പുതിയ ആമുഖം,  ചോദ്യ രൂപത്തിലുള്ള ഒരു നോട്ടം - ഇവൾ   പെൺകുട്ടിതന്നെ യാണോ? അങ്ങിനെയാവുക  സാധ്യമാണോ?

എൻ്റെ ഇരുപതുകളും, മുപ്പതുകളുടെ വലിയൊരു ഭാഗവും വിഷാദം, കുറ്റബോധം, ലജ്ജ, ഒന്നും ഒഴിവാക്കാനാവില്ലെന്നുള്ള നിരാശയാൽ ഇടിഞ്ഞുകൊണ്ടിരുന്ന സ്വയംമതിപ്പ് , ഇവയോട് പോരാടിയാണ് ഞാൻ നാളുകൾ  ചെലവഴിച്ചത്. എന്നിരുന്നാലും, ഗ്രാമീണ ബംഗാളിലെ കാർഷികത്തൊ  ഴിലാളികളുടെ ഒരു ട്രേഡ് യൂണിയനുമായി ചേർന്ന് ഞാൻ പ്രവർത്തിച്ചിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിന് എതിരെയും, സ്ത്രീ അവകാശങ്ങൾക്ക് വേണ്ടിയുള്ളതുമായ  ജനകീയ പ്രസ്ഥാനങ്ങളിൽ ഞാൻ സജീവമായി പങ്കെടുത്തു . പക്ഷെ, മാധ്യമങ്ങളിലൂടെ ശ്രദ്ധിക്കപ്പെടാനുള്ള സാഹചര്യങ്ങളിൽ നിന്നെല്ലാം ഞാൻ തെന്നിമാറിയിരുന്നു എന്നത് സമ്മതിക്കുന്നു.

 ഭരണകൂട അതിക്രമങ്ങൾ ഉൾപ്പെടെയുള്ള പുരുഷാധിപത്യ കടന്നാക്രമണങ്ങൾ  അഭിമുഖീകരിക്കുന്ന ഗ്രാമീണസ്ത്രീകൾക്കും,   തൊഴിലാളിവർഗം, ദലിത്, മുസ്ലീം , വിഭാഗങ്ങളിൽപ്പെട്ട സ്ത്രീകൾക്കും ഒപ്പം പ്രവർത്തി ച്ചതിന്റെ  അനുഭവങ്ങൾ ആണ് ജാതീയവും വർഗ്ഗപരവും ആയ വരേണ്യ പദവിയിൽ നിക്ഷിപ്തമായ  സാമൂഹികവും സാംസ്കാരികവും ആയ മൂലധനം  ഉപരിവർഗ്ഗക്കാരായ സ്ത്രീകൾക്ക്  താരതമ്യേന അധികമായി നൽകുന്ന പരിരക്ഷകൾ  എന്തെന്ന്  എന്നെ പഠിപ്പിച്ചത് . എന്നേയും അമ്മയേയും പോലീസ് അതിക്രമങ്ങളിൽനിന്നും  അന്യായമായി  കസ്റ്റഡിയിലെടുക്കപ്പെടലിൽ നിന്നും അന്ന്  സംരക്ഷിച്ചത് മേൽപ്പറഞ്ഞ വരേണ്യ സാമൂഹ്യ പദവിയാണ് എന്ന് തിരിച്ചറിയുന്നു . ധാരാളം നല്ല മനുഷ്യർ അന്ന്  ഞങ്ങളെ സഹായിക്കുകയും ചെയ്തിരുന്നു .  അടുത്ത കാലത്ത്  ഛത്തീസ്ഗഡിൽ പോവുകയും, ഒരു ഗവേഷണ പ്രോജക്റ്റിനായി തീപ്പൊരി പോലത്തെ  നേതാവായ സോണി സോറിയുടെ അഭിമുഖമെടുത്തു . തുടർന്ന്, നിശ്ചയദൃഢതയുടെ പ്രതീകമായ  ഇറോം ഷർമിളയുമായി മണിപ്പൂരിൽ വെച്ചും അഭിമുഖം നടത്താൻ എനിക്ക് അവസരം ഉണ്ടായി.  ഭരണകൂട അതിക്രമങ്ങൾ, വേട്ടയാടലുകൾ, അപവാദ പ്രചരണങ്ങൾ, മാധ്യമ വിചാരണകൾ ഇവയൊക്കെ നേരിട്ട രണ്ട് സ്ത്രീകൾ:   എന്നിട്ടും അവർ തളർച്ചയില്ലാതെ നീതിക്കുവേണ്ടി പോരാടുന്നു.

സ്ത്രീ വിരുദ്ധ ലൈംഗിക പരിഹാസങ്ങളെ നേരിടുന്നതിനെക്കുറിച്ച് സോറി വിശദമായി സംസാരിച്ചു . സ്ത്രീവിരുദ്ധത തീവ്രമായതും , മറയില്ലാതെ നിരന്തര മാധ്യമവിചാരണകൾ  നടക്കുന്നതുമായ രാഷ്ട്രീയ മേഖലയിൽ പ്രവേശിക്കാനുള്ള അവരുടെ ദൃഢനിശ്ചയം എന്നെ ആശ്ചര്യപ്പെടുത്തി. എന്റെ കണ്ണുകളിലേക്ക് ഉറ്റ്നോക്കി അവർ പറഞ്ഞു:  "നിങ്ങൾ എന്തിനാണ് ലൈംഗിക അതിക്രമത്തെക്കുറിച്ച് സംസാരിക്കുന്നത്?" എൻ്റെ ഭർത്താവ് എന്നോട് ചോദിച്ചു. ആളുകൾ എന്നെ പരിഹസിക്കുന്നു, എന്നെ കളിയാക്കുന്നു, വളരെയധികം സാമൂഹിക സമ്മർദ്ദമുണ്ട്. നിങ്ങൾക്ക് മറ്റ് തരത്തിലുള്ള അക്രമങ്ങളെക്കുറിച്ച് സംസാരിക്കാം, പക്ഷേ ലൈംഗിക അതിക്രമത്തെക്കുറിച്ച് പറയരുത്. ഞാൻ പോരാട്ടം നിറുത്തില്ല, അതുകൊണ്ട് എനിക്ക് വിവാഹമോചനം നൽകാൻ ഞാൻ അദ്ദേഹത്തോട് പറഞ്ഞു. മാനഹാനി, ആളുകളെ അഭിമുഖീ കരിക്കൽ തുടങ്ങിയ വിഷയങ്ങൾ  മാത്രമാണ് അദ്ദേഹം ചിന്തിച്ചിരുന്നത്, ഞാൻ  അവയിലൊന്നിലും ഇനിമേലിൽ ചൂളിപ്പോവില്ല.”

 ഇത് എന്നെ വല്ലാതെ സ്പർശിച്ചു. വേദനയോടെ മൗനത്തിലൊളിക്കൽ, ആളുകളെ ഒഴിവാക്കൽ, തീവ്രമായ സാമൂഹിക ഇടപെടലുകൾ നടത്തൽ, ഏകാന്തമായ എന്നാൽ അസ്വസ്ഥമായ ജീവിതം നയിക്കാനുള്ള എന്റെ പ്രവണത തുടങ്ങിയ എൻ്റെ രീതികളിലേക്ക് ഞാൻ നോക്കി. സാറാ അഹമ്മദ് നമ്മോട് പറയുന്നതുപോലെ, "ലജ്ജ," ഒരു തീവ്രമായ വികാരമാണ്, “അപമാനം നമ്മുടെ സജീവത ചോർത്തുന്നു.”  മൗനം നമ്മെ സംരക്ഷിക്കില്ലെന്ന് സോറി എന്നെ ഓർമ്മിപ്പിച്ചു. നിശ് ശബ്ദത പുരുഷാധിപത്യത്തെ ശക്തമാക്കുന്നു.

 ചില വസ്തുതകൾ: മാനനഷ്ടക്കേസ് ഒൻപത് വർഷം തുടർന്നു - ചില ടാബ്ലോയിഡുകൾക്ക് താഴുകൾ  വീണു; ഫയൽനഷ്ടമായതിനാൽഒന്നിൻ്റെത് വർഷങ്ങളോളം വൈകി;  ഒടുവിൽ ചിലത് ഖേദ പ്രകടനം അച്ചടിച്ചു.  വർഷങ്ങൾക്കുശേഷം ഞാൻ എന്റെ പിതാവിനെ കണ്ടു;  നീണ്ടുനിന്ന മദ്യപാനം മൂലം ഉണ്ടാകുന്ന ഡിമെൻഷ്യ ( ഓർമ്മക്ഷയം ) ബാധിച്ച അദ്ദേഹത്തിന് ഇനി സംഭവങ്ങൾ ഓർമിക്കാൻ കഴിയില്ല. അദ്ദേഹത്തിൻ്റെ അവസാനനാളുകളിൽ ഞാൻ അദ്ദേഹത്തെ പരിപാലിച്ചു, അത് ഞാൻ അദ്ദേഹത്തിന്റെ കുറ്റങ്ങൾക്ക് മാപ്പ് നൽകിയത് കൊണ്ടല്ല, മറിച്ച് എല്ലാ വിദ് വേഷമനോഭാവങ്ങളും  ഞാൻ അവസാനിപ്പിച്ചതിനാലായിരുന്നു . വിനാശകരമായ ഓർമ്മകളിൽ നിന്നും പേടിസ്വപ്നങ്ങളിൽ നിന്നും ഞാൻ വിമുക്തയായി. എനിക്ക് ഒന്നും ലഭിച്ചില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

 19 വർഷത്തിനുശേഷം, ഞാൻ വളരെ വേദനയോടെയും, തീവ്രതയോടെയും കെട്ടി ഉയർത്തിയതെല്ലാം പൊളിച്ചുമാറ്റാനുള്ള സാഹസികത എനിക്ക് നൽകിയതും , എന്നെ പേന എടുക്കാൻ പ്രേരിപ്പിച്ചതും എന്താണ്? ഒരുപക്ഷേ, ഞാൻ കുറച്ച് മാസങ്ങൾക്ക് മുമ്പ് ഒരു ട്വിറ്റർ അക്കൗണ്ട് തുറന്നതും ഇടതടവില്ലാത്ത #rhea (റിയ ചക്രബർത്തി) യിൽ നിന്ന് രക്ഷപ്പെടാൻ കഴിയാത്തതും കാരണമാകാം ( ഒരു ടിവി   സ്വന്തമായി വേണമെന്ന് ഒരിക്കലും എനിക്ക് തോന്നിയിട്ടില്ല . അത്  കാണുകയും  ചെയ്യാറില്ല).  ഒരുപക്ഷേ രാജ്യത്ത് ഒരു സ്ത്രീയും സുരക്ഷിതയല്ല എന്ന അറിവും മേൽപ്പറഞ്ഞ തിന് കാരണമാകാം.

 ബെംഗളൂരുവിലെ ഒരു നടിയുടെഅനുചിതമായ വസ്ത്രധാരണത്തെ  അപഹസിച്ചു കൊണ്ടുള്ള  ഒരു വീഡിയോയുടെ  പശ്ചാത്തലത്തിലാണ്  ഇന്നലെ ഞാൻ ഉണർന്നത്, അവളെ ഒരു പാഠം പഠിപ്പിക്കാൻ, നടന്നുകൊണ്ടിരിക്കുന്ന മയക്കുമരുന്ന് അന്വേഷണവുമായി അവളുടെ പേര് ബന്ധിപ്പിക്കുമെന്ന് ചില പുരുഷന്മാർ ഭീഷണിപ്പെടുത്തുന്നത് കേൾക്കാം. സ്ത്രീകളുടെ വിശ്വാസ്യത നശിപ്പിക്കുന്ന  പ്രവൃത്തികളുടെ  ഉത്തമ ഉദാഹരണമാണ് ഇത്, ഇത് അവരെ ദുർബലരാക്കുകയും സംസാരിക്കാനുള്ള അവരുടെ അവകാശത്തെപ്പോലും നശിപ്പിക്കുകയും ചെയ്യുന്നു.

 എന്നിരുന്നാലും, സദാചാര വിചാരണകളും, ആൾകൂട്ട ക്കൊലകളും നമ്മുടെ രാജ്യത്തിനും ( ആഗോളതലത്തിലും) പുതിയതല്ല, മിക്കപ്പോഴും കുറ്റകൃത്യങ്ങൾ തെളിയാതിരിക്കുക/ തെളിയിക്കാനാവാതിരിക്കുക എന്നതാണ് അവസ്ഥ. കിംവദന്തികൾ പലപ്പോഴും പൊതു വികാരത്തെ നിർമ്മിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു, ഇത് സദാചാര വിചാരണകളിലേക്ക് നയിക്കുകയും കൊലപാതകങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. ആൾക്കൂട്ട നീതി സ്ത്രീകൾ, ദലിതർ, ആദിവാസികൾ, മുസ്ലീങ്ങൾ, സ്വവർഗ്ഗപ്രേമക്കാർ  എന്നിവരുടെ നേരെ സാധാരണമാവുകയും ചെയ്യന്നു.  ലിഞ്ചിംഗ് കേസുകളിൽ ഭൂരിഭാഗവും സ്വമേധയാ രൂപമെടുക്കുന്നതല്ല, മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതാണ്. (കൂടുതലും സങ്കൽപ്പിച്ചുണ്ടാക്കിയ) കുറ്റാരോപണങ്ങൾ; സാമൂഹിക മേധാവിത്വത്തെ- അട്ടിമറിക്കുന്നു, മാനദണ്ഡം ലംഘിക്കുന്നു, സാമൂഹിക ക്രമത്തിന് ഭീഷണിയുണ്ടാക്കുന്നു  തുടങ്ങിയവയാണ് കൃത്രിമമായി നിർമ്മിക്കുന്ന ആരോപണങ്ങൾ . കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗോ രക്ഷാസംഘങ്ങൾ മുസ്ലീങ്ങളെ  എത്രമാത്രം ലക്ഷ്യം വച്ചിട്ടുണ്ടെന്ന് നമ്മൾ കണ്ടു, വാട്ട്സ്ആപ്പ് പോലുള്ള സാങ്കേതികവിദ്യയുടെ സാർവത്രികത സംഭവങ്ങളുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിച്ചുവെന്ന് ആരോപണമുണ്ട്.

 

 പക്ഷെ, സാമൂഹിക അംഗീകരത്തോടെയുള്ള അക്രമങ്ങൾ , അതിനു ലഭിക്കുന്ന  നിയമസാധുത, കുറ്റവാളികളെ ശിക്ഷാനടപടികളിൽ നിന്നും സംരക്ഷിക്കുക എന്നതിനുള്ള ഒഴികഴിവ് മാത്രമാണ് സാങ്കേതികവിദ്യയെ പ്പറ്റിയുള്ള കുറ്റപ്പെടുത്തൽ. സമൂഹം, രാഷ്ട്രം എന്നിവ ഭീഷണിയിൽ ആണെന്ന കെട്ടുകഥ  നിർമ്മിച്ച്   സങ്കൽപ്പിക ഭീഷണിയിൽനിന്ന്  രക്ഷനേടുന്നതിന് ഹിംസ  അനിവാര്യമായ ഒന്നായി കാണുന്നതിനാലാണ് പ്രതികൾക്ക് ശിക്ഷാ ഇളവ് ലഭിക്കുന്നത് -  ലിംഗപരമായ വിഭജനത്തിന്റെ  അടിസ്ഥാനത്തിൽ താൻ ചെയ്യാൻ ബാധ്യസ്ഥമായ   കർത്തവ്യങ്ങൾ ചെയ്യാൻ  വിസമ്മതിക്കുന്ന ഒരു ' വ്യത്യസ്ത' സ്ത്രീ, അല്ലെങ്കിൽ പരിശുദ്ധമായ ഒരു സ്ഥലം തന്റെ സാന്നിധ്യം കൊണ്ട് മലിനമാക്കുന്ന ദലിതൻ , തുടങ്ങിയ ഗണങ്ങളിലുള്ളവർ ഹിംസയ്ക്ക് പ്രത്യേകം പാത്രങ്ങളാവുന്നത് അങ്ങനെയൊരു ചുറ്റുപാടിൽ ആണ്‌ .

 രാഷ്ട്രീയ പ്രവർത്തകരുടെയും, വിയോജിക്കുന്നവരുടെയും, അക്കാദമിക് വിദഗ്ധരുടെയും നേരെയുള്ള  വേട്ട പലപ്പോഴും സമാനമായ ഒരു മാതൃക പിന്തുടരുന്നു . ജനാധിപത്യ പരമായി വിയോജിപ്പിന്റെ ശബ്ദം ഉയർത്തുന്നവരെ  വില്ലൻമാരായി  ചിത്രീകരിക്കുകയും, അവരുടെ വിശ്വാസ്യത പൂർണ്ണമായും നശിപ്പിക്കുകയും ചെയ്യാൻ ശ്രമങ്ങൾ നടക്കുന്നു .  സുധാ ഭരദ്വാജിനെതിരെ റിപ്പബ്ലിക് ടിവി നടത്തിയ അപകീർത്തികരമായ പ്രചാരണം അവരെ തടവിലാക്കാൻ കാരണമായി. റിയ ചക്രബർത്തിയുടെ നേരെയുള്ള മാധ്യമ വിചാരണ, ഇപ്പോഴത്തെ രാഷ്ട്രീയമേലാളന്മാരുടെ  അതിമോഹങ്ങളുടെയും, എല്ലാവരെയും  'തെറ്റ്' തിരുത്തി ശരിയാക്കാക്കിയേ അടങ്ങൂ എന്ന മട്ടിൽ ഉന്മത്തരായി നിൽക്കുന്ന  ആൾക്കൂട്ടങ്ങളെ പ്രതിനിധീ കരിക്കുന്ന ഒരു പ്രേക്ഷക വൃന്ദത്തെ തൃപ്തിപ്പെടുത്തുന്നതിന്റെയും , മാതൃക തന്നെയാണ്  റിയാ ചക്രബർത്തിയ്ക്ക് നേരെ നടക്കുന്ന മാധ്യമ വേട്ടയിലും പ്രതിഫലിച്ചു കാണുന്നത്. മകന്റെ മരണത്തിന് /ആത്മഹത്യയ്ക്ക് പിന്നിൽ   കാപട്യക്കാരിയും, സ്വത്തു മോഹിയും, ചോരയൂറ്റിയെടുക്കുന്നവളും, നിരവധി സ്വഭാവദൂഷ്യങ്ങൾ ഉള്ളവളും ആയ ഒരു സ്ത്രീയുടെ പങ്ക് കണ്ടെത്തുന്ന പതിവ് സ്ത്രീവിരുദ്ധതയിൽ സാന്ത്വനം തേടുന്ന ദുഖിതരായ കുടുംബക്കാരുടെ വഴി   മ്ലേഛത/അസൻമാർഗം തിരയലിൽ ആണ് എന്നു വരുന്നു . രാജ്യത്ത് ഒരു സ്ത്രീയും സുരക്ഷിതയല്ലെന്ന്  റിയാ യ്ക്കെതിരായ മാധ്യമ  വിചാരണ നമ്മോട് പറയുന്നു. അവർ രാഷ്ട്രീയ കാഴ്ചപ്പാടുകൾ പ്രകടിപ്പിച്ചിരുന്നില്ല, ഭരണ ത്തോട് വിയോജിപ്പുള്ള ആളുമായിരുന്നില്ല.  അല്ലെങ്കിൽ, അവരുടെ രാഷ്ട്രീയ വീക്ഷണങ്ങൾ എന്താണെന്ന് നമുക്കറിയില്ല.

 പുരുഷാധിപത്യ രീതികൾക്ക് ചേരാത്ത വിധത്തിൽ ജീവിക്കാനും, സ്നേഹിക്കാനും തീരുമാനിച്ച 'ഒരു നഗര വനിതയായിരുന്നു അവർ. സിബിഐ, ഇഡി, എൻസിബി എന്നിവ അവരെപ്പറ്റി അന്വേഷിക്കുന്നുണ്ട്, അവർക്കെതിരേ  ഇപ്പോഴും തെളിവുകൾ കണ്ടെത്തിയിട്ടില്ലെങ്കിലും, അറസ്റ്റ് സാധ്യമാക്കിയിട്ടുണ്ട്.  അവരോടുള്ള മാധ്യമ വിചാരണ (എന്റെ നേർക്ക് മുൻപ് ഉണ്ടായതും ) നമ്മുടെ സമൂഹത്തിലെ മധ്യവർഗം നടത്തുന്ന ഒരു വിചാരണയാണ്; ഉപഭോഗ സംസ്കാരം കൊണ്ട് പരിമിത പ്പെട്ടതും  , വ്യർത്ഥമായ അഭിലാഷങ്ങളെ പിന്തുടരുന്നതും, മടുപ്പ് ഉളവാക്കുന്ന സദാചാരനിയമങ്ങളാൽ   നിർവചിതവും ആയ   മധ്യവർഗജീവിതത്തിന്റെ മാതൃകയിൽ ജീവത്തായി  ശേഷിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഒന്ന്  ഇത്തരം ഗോസിപ്പുകളിലൂടെയും  രക്തം പൊടിയാതെയുള്ള ആക്രമണ ങ്ങളിലൂടെയും സദാചാര ജാഗ്രതയുടെ കാവലാളുകൾ ആകുക എന്നതാണ് .  അവർ ഏറ്റവും ഒടുവിൽ   ആമസോൺ പർചേസിലൂടെ കരസ്ഥമാക്കിയ ആഡംബര ഉപഭോഗവസ്തുവിന്   നൽകാൻ കഴിയുന്നതിനേക്കാൾ  അവരുടെ സ്വന്തം ജീവിതത്തിന് ചില അർത്ഥങ്ങൾ അങ്ങിനെ ലഭിച്ചതായി അവർ കരുതുന്നുണ്ടാവണം .

( വിവർത്തനം: സുജിത് )

The  Wire “Of Media Trials and Witch Hunts: A Testimony of Survival” എന്ന ശീർഷകത്തിൽ പ്രസിദ്ധീകരിച്ച മൂല ലേഖനത്തിന്റെ പരിഭാഷ 

https://thewire.in/media/rhea-chakraborty-media-trial-witch-hunt


 

Tuesday, 1 September 2020

സുപ്രീം കോടതിക്ക് പിടിവാശിയിൽ അയവു കാട്ടേണ്ടിവന്നുവെന്ന കാര്യം അടിവരയിടുന്നത് ജനാധിപത്യാവകാശങ്ങൾക്കുവേണ്ടിയുള്ള തന്റെ തത്വാധിഷ്ഠിത നിലപാടിൽ പ്രശാന്ത് ഭൂഷൺ ഉറച്ചു നിന്നതിൻറെ ശരിയെയാണ് .

 സുപ്രീം കോടതിക്ക് പിടിവാശിയിൽ അയവു കാട്ടേണ്ടിവന്നുവെന്ന കാര്യം അടിവരയിടുന്നത് ജനാധിപത്യാവകാശങ്ങൾക്കുവേണ്ടിയുള്ള തന്റെ തത്വാധിഷ്ഠിത നിലപാടിൽ പ്രശാന്ത് ഭൂഷൺ ഉറച്ചു നിന്നതിൻറെ ശരിയെയാണ് .

(ന്യൂ ഡെൽഹി, 31-08-2020 )
പ്രശാന്ത് ഭൂഷണിനെ ക്കൊണ്ടു മാപ്പ് പറയിപ്പിക്കാനും,അല്ലാത്ത പക്ഷം കോടതിയലക്ഷ്യ ക്കുറ്റത്തിന്റെ ശിക്ഷയായ ജെയിൽവാസം ഏറ്റുവാങ്ങാനും പരമാവധി സമ്മർദ്ദം അദ്ദേഹത്തിന്റെ മേലെ പ്രയോഗിച്ചുനോക്കിയ സുപ്രീം കോടതിക്ക് ഏതാണ്ട് നിരാശപ്പെടേണ്ടിവന്നപ്പോൾ സ്വന്തം മുഖം രക്ഷിക്കാൻ വേറൊരു വഴി കണ്ടെത്തുകയല്ലാതെ മാർഗ്ഗമില്ലെന്ന് വന്നു . പ്രതീകാത്മകമായി ഒരു രൂപ പിഴയടക്കലോ, അല്ലാത്ത പക്ഷം മൂന്ന് മാസം ജെയിലും മൂന്ന് വർഷത്തേക്ക് അഭിഭാഷക വൃത്തിക്കുള്ള വിലക്കുമോ തെരഞ്ഞെടുക്കാൻ സുപ്രീം കോടതി ഭൂഷണോട് ആജ്ഞാപിച്ചു. സുപ്രീം കോടതി സ്വയം ഉണ്ടാക്കിയ ഒരു അസുഖകരമായ അന്തരീക്ഷത്തിൽ നിന്ന്‌ തടിയൂരാൻ ഇതുപോലെ താരതമ്യേന അയവുള്ള നയം സ്വീകരിക്കൽ അല്ലാതെ കോടതിക്ക് വേറെ വഴിയില്ലായിരുന്നു . ഭൂഷണിന് തന്റെ മുൻ നിലപാടിലേതിൽനിന്നും ഒരിഞ്ച് പോലും നട്ടെല്ല് വളക്കേണ്ടി വന്നിട്ടില്ല . എന്നാൽ ,ഈ കേസിൽ സുപ്രീം കോടതി ബെഞ്ചിന് അവർ നേരത്തെ സ്വീകരിച്ച നിലപാടിൽ അയവ് വരുത്തേണ്ടതായിവന്നു . ഭൂഷൺ കുറ്റക്കാരൻ എന്ന് ഒരിക്കൽ വിധി പ്രസ്താവിച്ചതോടെ, ശിക്ഷയായി അദ്ദേഹത്തിനു ജെയിൽവാസം വിധിക്കാൻ ബെഞ്ചിന് സങ്കോചമുണ്ടായി. കാരണം , ജെയിൽ ശിക്ഷ സന്തോഷപൂർവ്വം ഏറ്റുവാങ്ങാൻ ഭൂഷൺ തയ്യാറാണ് എന്ന് കോടതിക്ക് അറിയാമായിരുന്നു . അതിനാൽ , അദ്ദേഹത്തേക്കൊണ്ട് മാപ്പ് എഴുതി വാങ്ങിപ്പിച്ചു് പ്രശ്നം തീർക്കാനോ ,അല്ലാത്ത പക്ഷം ജെയിൽ വാസം വിധിക്കാനോ വേണ്ടിയായി പിന്നത്തെ ശ്രമം . മാപ്പ് പറയാൻ ഭൂഷൺ സന്നദ്ധനല്ലെന്ന് വ്യക്തമായതിനുശേഷമാണ് ഇപ്പോഴത്തെ വിധി ഉണ്ടായത് !
ഇതിൽനിന്നെല്ലാം വ്യക്തമാകുന്നത് , ഭൂഷൺ ധാർമികമായി ജയം നേടി നിൽക്കുമ്പോൾ, അദ്ദേഹത്തിനെതിരെ ഉണ്ടായ കോർട്ടലക്ഷ്യവിധിയോടെ സുപ്രീം കോടതിയെന്ന സ്ഥാപനത്തേക്കുറിച്ച് ജനങ്ങളിലുണ്ടായിരുന്ന മതിപ്പിന് കോട്ടമേൽക്കാൻ ഇടയായി എന്നാണ് .
താൻ പ്രസിദ്ധീകരിച്ച രണ്ട് ട്വീറ്റ്കളുടെ സദുദ്ദേശപരമായ ഉള്ളടക്കത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും, അതിൽ പശ്ചാത്തപിക്കാൻ മനസ്സില്ലെന്നും വ്യക്തമാക്കിയ ഭൂഷൺ സുപ്രീം കോടതി അതിന്റെ ഭരഘടനാപരമായ ദൗത്യത്തിൽ നിന്ന്‌ വ്യതിചലിക്കുന്നതിൽ താൻ അതിയായി ദുഖിക്കുന്നുവെന്നുകൂടി കോടതിയെ അറിയിച്ചു . ഇതിന്റെ പേരിൽ മാപ്പ് പറയുന്നതിന്പകരം കോടതി നൽകുന്ന ഏത് ശിക്ഷയും ഏറ്റുവാങ്ങുന്നതിൽ തനിക്ക് സന്തോഷമേ യുള്ളൂവെന്നും ഭൂഷൺ അറിയിച്ചു .തന്റെ വാക്ക് പാലിച്ചുകൊണ്ട് ഒരു രൂപ പിഴയടക്കുമെന്നും , പരമോന്നത കോടതിയുടെ പ്രവർത്തനങ്ങളിലെ പിഴവുകൾ ചൂണ്ടിക്കാട്ടുന്ന ഉത്തരവാദിത്തപൂർണ്ണമായ വിമർശനം തുടർന്നും തന്റെ ഭാഗത്ത്‌ നിന്ന്‌ ഉണ്ടാവുമെന്നും ഭൂഷൺ അറിയിച്ചു .

ജുഡീഷ്യറിയുടെ സുതാര്യതയെക്കുറിച്ചും ഉത്തരവാദിത്തപൂർണ്ണമായ പ്രവർത്തനങ്ങളെക്കുറിച്ചും നിർണ്ണായകമായ ഒട്ടേറെ ചോദ്യങ്ങൾ ഈ കേസ് ഉയർത്തിവിടുന്നുണ്ട് . അറ്റോർണി ജനറൽ ആയ കെ കെ വേണുഗോപാൽ ജസ്റ്റീസ്‌ അരുൺ മിശ്രയുടെ ബെഞ്ചിനോട് നേരത്തെ പറഞ്ഞത് പരമോന്നത നീതിപീഠത്തിൽ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്ന ഒൻപത് മുൻ സുപ്രീം കോടതി ജഡ്ജിമാരുടെയും, സുപ്രീം കോടതിയിൽ ജനാധിപത്യം പരാജയപ്പെട്ടിരിക്കുന്നു എന്ന് പ്രസ്താവിച്ച അഞ്ച് സുപ്രീംകോടതി ജഡ്ജിമാരുടെയും പേരുകൾ പറയാൻ തനിക്കു കഴിയും എന്നായിരുന്നു. ഇതിൽ നിന്നെല്ലാം പകൽ പോലെ വ്യക്തമായ കാര്യത്തിന് മറയിടാൻ പ്രശാന്ത് ഭൂഷണിന് എതിരെ ഇപ്പോൾ നടപ്പാക്കുന്ന കോടതിവിധികൊണ്ട് കഴിയില്ല എന്നതാണ് സത്യം . ശിക്ഷ പ്രത്യക്ഷത്തിൽ എത്രതന്നെ ലഘുവായിരുന്നാലും, കോടതിയലക്ഷ്യം എന്ന വകുപ്പ് ഈ രൂപത്തിൽപ്പോലും നടപ്പാക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിൽ അപകട കരമായ ചില കീഴ്വഴക്കങ്ങൾക്ക് ഇടവരുത്തും .

. പ്രശാന്ത് ഭൂഷണിന്റെ നിലവാരത്തിൽ ഉള്ള ഒരു വ്യക്തിയുടെ കാര്യത്തിൽ ഉണ്ടായേക്കാവുന്ന വ്യാപകമായ പ്രതിഷേധങ്ങളും ഐക്യദാർഢ്യവും എല്ലാം കണക്കിലെടുത്തു സുപ്രീം കോടതി താരതമ്യേന ലഘുവായ ശിക്ഷ നൽകിയതുപോലെയാവില്ല അത്രയും അറിയപ്പെടാത്ത സാധാരണക്കാരായ ഇന്ത്യൻ പൗരന്മാരുടെ കാര്യത്തിൽ സംഭവിക്കുന്നത് . ഭൂഷൺ ആയത് കൊണ്ട്മാത്രം ശിക്ഷയിൽ നൽകപ്പെട്ട പ്രത്യേക പരിഗണന മറ്റുള്ളവർക്ക് ബാധകമല്ല എന്ന ഒരു നിലപാട് ഒരർത്ഥത്തിൽ ഈ കോടതിവിധി വ്യക്തമാക്കുന്നുണ്ട് .അതിനാൽ ,ഈ വിധിയോട് സാധ്യമായ ഏക പ്രതികരണം കോടതിയലക്ഷ്യ നിയമത്തിനെതിരെ വർദ്ധിതമായ ശക്തിയിൽ ബഹുജന പ്രതിഷേധം വളർത്തിയെടുക്കൽ ആണ്‌ . എല്ലാ സ്വേച്ഛാധിപത്യ ഭരണകൂടങ്ങളും ജനാധിപത്യ ശക്തികളെ അടിച്ചമർത്താൻ ആയുധമാക്കുന്നത് ഇത്തരം നിയമങ്ങൾ ആണ്‌ എന്ന് നാം തിരിച്ചറിയേണ്ടതുണ്ട് . ഈ കേസ്സിൽ രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഭൂഷണിന് ജനങ്ങളുടെ പിന്തുണ ലഭിച്ചത് കാണിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യം പോലുള്ള ജനാധിപത്യ അവകാശങ്ങൾ ക്കുവേണ്ടി ശബ്ദമുയർത്താൻ ജനങ്ങൾ എത്ര ഉൽസുകാരാണ് എന്നാണ് .

ഈ രാജ്യത്തിലെ ജനകീയപ്രസ്ഥാനങ്ങളുടെ വിശാലമായ വേദികൾക്കൊപ്പം നിലയുറപ്പിച്ചുകൊണ്ട് , ഒരു രൂപാ പിഴയൊടുക്കലിനെ രാജ്യത്തിലെ ജനാധിപത്യപ്പോരാളികളെയും , മനസ്സാക്ഷിസ്വാതന്ത്ര്യത്തിന്റെ പേരിൽ ജെയിലിൽ ആയവരേയും സഹായിക്കാൻ വേണ്ടി ഒരു ദേശീയ ഫണ്ട് സ്വരൂപിക്കാനുള്ള ഉദ്യമമെന്ന നിലയിൽ ഓരോ പൗരനും ഒരു രൂപ വീതം സംഭാവന നൽകി "ഒരു രൂപാ സത്യാഗ്രഹം" അഖിലേന്ത്യാതലത്തിൽ വികസിപ്പിക്കണമെന്ന ഒരു നിർദ്ദേശം ഈയവസരത്തിൽ സമർപ്പിക്കാൻ സിപിഐഎംഎൽ ആഗ്രഹിക്കുന്നു.
ദീപങ്കർ ഭട്ടാചാര്യ,
ജനറൽ സെക്രട്ടറി , സിപിഐഎംഎൽ .
(CPIML കേന്ദ്ര കമ്മിറ്റിക്കു വേണ്ടി )

Tuesday, 25 August 2020

 

 ചൈനയിൽ ഉയ് ഗർ മുസ്ലീങ്ങൾക്കു കോൺസെൻട്രേഷൻ
ക്യാമ്പുകൾ :
 ചൈനയുടെ സ്വന്തം ഭാഷ്യം   

1.     2020 / 

2.     LIBERATION, SEPTEMBER 2020 / 

3.     CHINA'S CONCENTRATION CAMPS FOR UYGHURS: IN CHINA'S OWN WORDS


ചൈനയുടെ സ്വയംഭരണ പ്രവിശ്യകളിൽപ്പെടുന്ന സിൻയാങ് പ്രദേശത്ത്  ന്യൂനപക്ഷ മുസ്‌ലീം  വിഭാഗമായ ഉയ്ഗറുകളെ നിർബന്ധിത തൊഴിൽപരിശീലനത്തിന്നായി ക്യാമ്പുകളിൽ പാർപ്പിക്കുകയാണെന്ന വിവരത്തോടനുബന്ധിച്ച് ഏറെ അസ്വാസ്ഥ്യജനകമായ പല റിപ്പോർട്ടുകളും കഴിഞ്ഞ ഏതാനും വർഷങ്ങളായി പുറത്തുവരുന്നുണ്ട്. അതുപോലെത്തന്നെ , "ഭീകരതയ്‌ക്കെതിരായ ആഗോളയുദ്ധ"ത്തിന്റെ മറവിൽ സിൻയാങ് സ്വയംഭരണ  മേഖലയിൽ ഉയ്‌ ഗറുകൾ വംശീയമായ അടിസ്ഥാനത്തിൽ വിവേചനങ്ങൾ നേരിടുന്നതും, കൂട്ടത്തോടെ 
ക്യാമ്പുകളിൽ തടവിൽ പാർപ്പിക്കപ്പെടുന്നതും സംബന്ധിച്ച് വിശ്വസനീയമായ  അക്കാഡമിക് പഠനങ്ങളും  മാദ്ധ്യമ റിപ്പോർട്ടുകളും ധാരാളം ഉണ്ടായിട്ടുണ്ട് .എന്നാൽ ചൈനീസ് ഭരണകൂടവും മാധ്യമങ്ങളും അവയോട് പ്രതികരിച്ചത് അതെല്ലാം ചൈനയെ അപകീർത്തിപ്പെടുത്തുവാൻ തല്പരരായ "പാശ്ചാത്യ മാധ്യമങ്ങളുടേയും" "പാശ്ചാത്യ രാഷ്ട്രങ്ങളുടെ"യും നുണപ്രചാരണങ്ങൾ മാത്രമായി തള്ളിക്കളഞ്ഞുകൊണ്ടായിരുന്നു.        

മേൽപ്പറഞ്ഞ വിഷയം സംബന്ധിച്ചുള്ള വിവരങ്ങൾ പലതും പുറത്തുവന്നുകൊണ്ടിരിക്കുന്നത് പ്രത്യയശാസ്ത്രപരമായി വിരുദ്ധ ധ്രുവങ്ങളിലുള്ള സ്രോതസ്സുകളിൽനിന്നാണ്.ഇന്നത്തെ ലോകത്തിലെ മറ്റു പല പ്രശ്നങ്ങളിലുമെന്നതുപോലെ, വസ്തുതകളെ അടിസ്ഥാനമാക്കി കാര്യങ്ങൾ വിശകലനം ചെയ്യുന്നതിന് പകരം വാർത്തയുടെ ഉറവിടത്തിന്റെ പ്രത്യയശാസ്ത്രചായ്‌വ് അനുസരിച്ചു നിഗമനങ്ങളിലെത്തുന്ന ഒരു പ്രവണതയുണ്ട്. ഇതനുസരിച്ച് , ബി ബി സി യിലോ, ന്യൂ യോർക്ക് ടൈംസിലോ , വാഷിംഗ്‌ടൺ പോസ്റ്റിലോ വരുന്ന ഏതൊരു റിപ്പോർട്ടിനേയും "പാശ്ചാത്യ പ്രചാരവേല" യോ "വ്യാജവർത്ത" യായോ തള്ളിക്കളയുന്നതുപോലെ സിൻഹുവാ യിലോ ഗ്ലോബൽ ടൈംസ് ലോ വരുന്ന വാർത്തകളെ "ചൈനീസ് പ്രചാരവേല" യായും തള്ളിക്കളയാം.      

ഇന്ത്യയിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും ഉള്ള മാർക്സിസ്റ്റ്-  ലെനിനിസ്റ്റ് ഇടതുപക്ഷത്തിന്റെ നിലപാടിൽ മേൽപ്പറഞ്ഞ വിഷയത്തിൽ നമുക്ക് സ്വീകരിക്കാൻ കഴിയുന്ന കമ്മ്യൂണിസ്റ്റ് നിലപാട് എന്തായിരിക്കണം ? മാർക്സിസ്റ്റുകൾ ഏതു വിഷയത്തിലും  വസ്തുതകളിൽനിന്നു സത്യം കണ്ടെത്തുക, , മർദ്ദിത സമൂഹങ്ങൾക്കും ജനങ്ങളുടെ അവകാശങ്ങൾക്കുമൊപ്പം നിലകൊള്ളുക എന്നീ സമുന്നതമായ തത്വ ങ്ങൾ   പിന്തുടരുന്നവരാണ് .  അതുകൊണ്ടുതന്നെ വർത്തമാന ആഗോള വ്യവസ്ഥയിലെ വിരുദ്ധ  ശാക്തികചേരികളിൽ ഏതെങ്കിലുമൊന്നിന്റെ പക്ഷം പിടിച്ചുകൊണ്ട്   ഭരണകൂട അടിച്ചമർത്തലിനെ പിന്തുണയ്ക്കാനോ എതിർക്കാനോ , അല്ലെങ്കിൽ തൽസംബന്ധമായ യഥാർഥ്യങ്ങൾ വിശ്വസിക്കാനോ അവിശ്വസിക്കാനോ സാദ്ധ്യമല്ല .   

അമേരിക്കയ്ക്കും അതിന്റെ സഖ്യ ശക്തികൾക്കും   ചൈനയെ ഒറ്റപ്പെടുത്തുന്നതിൽ നിക്ഷിപ്തതാല്പര്യമുണ്ടെന്നതിൽ യാതൊരു സംശയവുമില്ല. ചൈനാവിരുദ്ധ വംശീയ പക്ഷപാതം ഉൽപ്പാദിപ്പിക്കുന്നതിനുവേണ്ടി ഈ ശക്തികൾ പറഞ്ഞുപരത്തുന്ന പല കഥകൾക്കും ഇന്ത്യയിലടക്കം വേണ്ടത്ര പ്രചാരം ലഭിച്ചിട്ടുണ്ടെന്നതും നേരാണ്.  പക്ഷെ അതുകൊണ്ട് യുഎസ് / നാറ്റോ അജൻഡയെ എതിർക്കുന്നതിൽ വിട്ടുവീഴ്ചയില്ലാതെ ഉറച്ചുനിൽക്കുന്ന എല്ലാവരും ചൈനീസ് നയങ്ങളെ സ്വതന്ത്രമായി വിലയിരുത്തുന്നതിൽനിന്നും വിമർ ശിക്കുന്നതിൽനിന്നും പിന്തിരിയണമെന്ന് അർത്ഥമില്ല; ചൈനീസ് ഭരണകൂടം രാജ്യത്തിനകത്ത് വിയോജിക്കുന്നവരോടും , ന്യൂനപക്ഷങ്ങളോടും, മർദ്ദിത ദേശീയതകളോടും സ്വീകരിക്കുന്ന നയം വിമർശനങ്ങൾക്കതീതമെന്ന് കരുതുന്ന നിലപാട് അസ്വീകാര്യമാണ് എന്നുമാത്രമല്ല . യഥാർഥ്യം നേരെ മറിച്ചാണ് താനും .  ചൈനയ്‌ക്കെതിരെ വലതുപക്ഷം സൃഷ്ട്ടിച്ചുവിടുന്ന വ്യവഹാരങ്ങൾ വസ്തുതാപരമായി കൃത്യതയോടെ  പരിശോധിക്കാനും വിലയിരുത്താനും  മാർക്സിസ്റ്റ് നിലപാടിൽ അടിയുറച്ചുനിൽക്കുന്നവർക്ക് ഉത്തരവാദിത്വം കൂടിയുണ്ട് .  ശീതയുദ്ധത്തിന്റെ മൂർദ്ധ ന്യാവസ്ഥയിൽപ്പോലും സോവിയറ്റ് യൂണിയനെ സംബന്ധിച്ചു അത്തരം സ്വതന്ത്രമായ വിലയിരുത്തലുകളും വിമർശനങ്ങളും നടത്തിയ അനുഭവം  സി പി ഐ എം എൽ ന്റെ ചരിത്രത്തിൽ ഉണ്ട് . ടിയാനെൻമെൻ സ്‌ക്വയർ കൂട്ടക്കൊലയിലും  സി പി എം എൽ  ചൈനീസ് ഭരണകൂടത്തിന്റെ നടപടിയെ എതിർത്തിരുന്നു.   അന്ന് ടിയാനെൻമെൻ സ്‌ക്വയർ വെടിവെപ്പിൽ മരിച്ചുവീണ പ്രതിഷേധക്കാരായിരുന്ന എല്ലാ വിദ്യാർഥികളും മുതലാളിത്ത വലതുപക്ഷ ഗൂഢാലോചനയിലെ കരുക്കൾ ആയിരുന്നുവെന്ന വാദത്തെ എതിർത്തുകൊണ്ട് സി പി ഐ എം എൽ മുന്നോട്ടുവെച്ച നിലപാട്, പ്രതിഷേധക്കാരായ വിദ്യാർഥികളുടെ കൂട്ടക്കൊലയെ ഒന്നുകൊണ്ടും ന്യായീകരിക്കാൻ സാധ്യമല്ലെന്നതായിരുന്നു. വസ്തുതകളുടെ പിൻബലത്തോടെയുള്ള  ഉറച്ച ഒരു നിലപാട് ആയിരുന്നു ഇത് . ലിബറേഷന്റെ  2009 ആഗസ്ത് ലക്കത്തിൽ ' സിന്സിയാങിലെ വംശീയ സംഘര്ഷങ്ങളും മാവോ സെ ദുങ് ചിന്തയും ' എന്ന ശീർഷകത്തിൽ അരിന്ദം സെൻ എഴുതിയ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു .ന്യൂനപക്ഷ ദേശീയതകളുമായി ചൈനയ്ക്കുള്ള വൈരുധ്യങ്ങളുടെ പശ്ചാത്തലത്തിൽ  , മേധാവിത്തം പുലർത്തുന്ന ഹാൻ വംശത്തിന്റെ   ഷോവനിസ്റ്റ് ദേശീയതയെ എതിർക്കാനുള്ള മാവോവിന്റെ ആഹ്വാനം ചൈനീസ് ഭരണകൂടം എങ്ങിനെയെല്ലാമാണ് അവഗണിക്കുന്നതെന്ന് പ്രസ്തുത ലേഖനം വിശദമായി പ്രതിപാദിക്കുന്നു.     

ചൈനയിൽ ഉയ്ഗറുകൾ നേരിടുന്ന ഇപ്പോഴത്തെ  സാമൂഹ്യാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഉയർന്ന വിമർശനങ്ങളുടെ വെളിച്ചത്തിൽ ചൈനീസ് ഗവൺമെൻറ് അതിന്റെ ഉയ് ഗർ നയം സംബന്ധിച്ച് ഒരു ധവളപത്രം ഇറക്കിയിരുന്നു. വിവിധ മാധ്യമ ഏജൻസികൾ ചോർത്തി പുറത്തുവിട്ട ചൈനീസ് ഗവണ്മെന്റിന്റെ തന്നെ ഔദ്യോഗികരേഖകളുടേയും ധവളപത്രത്തിന്റെയും കാര്യത്തിൽ ചൈനയുടെ   പ്രതികരണങ്ങളുടെയും അവയ്‌ക്കെതിരെ ഉയർന്ന വിമര്ശനങ്ങളുടെയും നെല്ലും പതിരും വേർതിരിച്ചു കാണാനുള്ള ഒരു ശ്രമമാണ്   ഈ ലേഖനത്തിലൂടെ ലിബറേഷൻ നടത്തുന്നത്. ചൈനീസ് ഭരണകൂടത്തിന്റെ നിലപാട് സൂക്ഷ്മമായി വിലയിരുത്താൻ ശ്രമിക്കുമ്പോൾ ഇവിടെ മുഖ്യമായും ഉദ്ദേശിക്കുന്നത് ലോകത്തിലെ ഏതൊരു ഭരണകൂടത്തിൽനിന്നും ഇടതുപക്ഷം ആവശ്യപ്പെടുന്നവിധത്തിൽ ജനങ്ങളുടെയും മർദ്ദിതസമുദായങ്ങളുടെയും അവകാശങ്ങൾ പരിരക്ഷിക്കുക എന്ന തത്വവുമായി ഇണങ്ങുന്ന ഒന്നാണോ ചൈനയുടെ ഉയ് ഗർ നയം  എന്ന പരിശോധനയാണ്.  

2019, മാർച്ച്‌ ധവള പത്രത്തിലെ ഉയ്‌ ഗർ നയം 

സിൻയാൻ പ്രവിശ്യയിൽ ഉയ്‌ ഗറുകൾക്ക് വേണ്ടി നിർബന്ധിത ക്യാമ്പുകൾ പ്രവർത്തിച്ചു വരികയാണ് എന്ന സൂചയുള്ള എല്ലാ റിപ്പോർട്ടുകളും ആദ്യം നിഷേധിച്ച ചൈന പിന്നീട് നയം മറ്റുകയായിരുന്നു. . നിഷേധിക്കുന്നതിന് പകരം ക്യാമ്പുകൾ പ്രവർത്തിക്കുന്നതായി ചൈന  സമ്മതിച്ചു എന്ന് മാത്രമല്ല അവ "ഭീകരവാദത്തെ" ഫലപ്രദ മായി തോൽപ്പിക്കാനുള്ള ഉത്തമമായ മാതൃകകൾ ആണെന്ന   അവകാശവാദം കൂടി മുന്നോട്ടു വെക്കപ്പെട്ടു  .മാർച്ച്‌ 2019 ൽ , ചൈനീസ് റിപ്പബ്ലിക്കിന്റെ സ്റ്റേറ്റ് കൌൺസിൽ ഇൻഫർമേഷൻ ഓഫീസ് ഇറക്കിയ ധവളപത്ര ത്തിന്റെ തലവാചകം "ഭീകരതയ്ക്കും തീവ്രവാദത്തിനും എതിരായ പോരാട്ടവും സിന്യാങ്  ലെ മനുഷ്യാവകാശ സംരക്ഷണവും " എന്നായിരുന്നു . ഈ സമീപനരേഖ ചൈനീസ് സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ്ൽ കാണാം.  official website of the Chinese Government.

പ്രസ്തുത രേഖ ആരംഭിക്കുന്നത് "ഭീകരവാദം" സംബന്ധിച്ച ദീർഘ മായ ഒരു അവലോകനത്തോടെ യാണ് . 1990കൾ മുതൽ ,വിശേഷിച്ചും അമേരിക്കയിൽ നടന്ന 2001 സെപ്റ്റംബർ 11 ന്റെ ഭീകരാക്രമണത്തിനു ശേഷം ,വിഘടന ശക്തികൾ സിൻയാങ് നെ ചൈനയിൽ നിന്ന് വേർപെടുത്തി "ഈസ്റ്റ്‌ തുർക്കിസ്ഥാൻ" എന്ന സ്വതന്ത്ര രാജ്യം സ്ഥാപിക്കാനുള്ള ഉദ്ദേശത്തോടെ ഭീകര പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നുവെന്ന് ആരോപിക്കുന്നു . ഇതിന് ഉപോൽബലകമായ വസ്തുതയെ ന്നോണം  ഏതാനും സംഭവങ്ങളും രേഖയിൽ പരാമർശിക്കുന്നുണ്ട് .  

മിലിട്ടൻസിക്ക് കാരണക്കാരായി  "ബാഹ്യശക്തി"കളെയോ "മത തീവ്രവാദ"ശക്തികളെയോ  പതിവായി കുറ്റപ്പെടുത്തുന്നതിന് പകരം അന്തർലീനമായ   ഭൗതികമായ സാഹചര്യങ്ങളും രാഷ്ട്രീയ അടിസ്ഥാനവും അറിഞ്ഞു അഭിസംബോധന ചെയ്യാനാണ്     മാർക്സിസ്റ്റ് ലെനിനിസ്റ്റ് തത്വങ്ങൾ നമ്മോട് ആവശ്യപ്പെടുന്നത്. ഉദാഹരണത്തിന്, ഇന്ത്യയിൽ സർക്കാർ കശ്മീർ താഴ് വരയിലെ മിലിട്ടൻസിക്ക്  ഏക കാരണം ആയി "പാക്ക് ഇടപെട"ലോ ,"ഇസ്ലാമിക തീവ്രവാദ"മോ എടുത്തു കാട്ടുമ്പോൾ, കാശ്മീരി ജനതയുടെ രാഷ്ട്രീയമായ സങ്കടങ്ങൾ നിലനിൽക്കുന്നത് കൊണ്ടും, അവ പരിഹരിക്കാൻ ഇന്ത്യാ ഗവണ്മെന്റ് തയ്യാറല്ലാത്തതുകൊണ്ടും ആണ് മിലിട്ടൻസി പ്രാഥമികമായും ഉടലെടുത്തതെന്ന്  ഇന്ത്യയിലെ സഹപൗരന്മാരോട് പറയാൻ നമുക്ക് ബാധ്യതയുണ്ട്. കാശ്മീരിലോ  ,മണിപ്പൂരിലോ നാഗാലാ‌ൻഡിലോ എവിടെയായാലും മിലിറ്റൻസി യുടെ നാരായ വേരുകൾ കിടക്കുന്നത് ചരിത്രപരവും, രാഷ്ട്രീയമായ പരിഹാരം ആവശ്യപ്പെടുന്നതുമായ സങ്കടങ്ങളിലാണ് . ഇന്ത്യൻ ഭരണ കൂടമാവട്ടെ അത്തരം പ്രയാസങ്ങൾ പതിൻമടങ്ങു വർധിപ്പിക്കും വിധത്തിൽ ഒരു പ്രദേശത്തെ ജനങ്ങളെ മുഴുവൻ ഭീകരവാദത്താൽ സ്വാധീനിക്കപ്പെടാൻ സാധ്യത യുള്ളവരായിക്കണ്ട് അവരുടെമേ ൽ നിർദ്ദയമായ അടിച്ചമർത്തൽ അഴിച്ചുവിടുന്നു . ചൈനീസ് ഗവണ്മെന്റിന്റെ ഉയ്‌ഗർ നയം വ്യക്തമാക്കുന്ന ധവളപത്രത്തിൽ കാണുന്നതും മേൽപ്പറഞ്ഞതിന്  സമാനമായ ഒരു സമീപനം ആണ്‌ : മിലിട്ടൻസി യെ "ബാഹ്യ ഇടപെടലിന്റെ" യും "മതതീവ്ര വാദത്തിന്റെ"യും കേവലഫലമായി ചിത്രീകരിച്ചുകൊണ്ട് അടിച്ചമർത്തുന്ന സമീപനമാണ് അത് .ലിബറേഷൻ ആഗസ്ത് 2009 ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഉയ്‌ഗറുകളുടെ അന്യവൽക്കരണത്തിനും ഉയർന്നു വരുന്ന മിലിട്ടൻസിയുടെ പ്രശ്നങ്ങൾക്കും അടിസ്ഥാനമായി വർത്തിക്കുന്ന ഘടകങ്ങളെക്കുറിച്ച് വിശകലനം ചെയ്യാൻ ശ്രമിച്ചിരുന്നു . ഈ പ്രശ്നങ്ങളെ കാതലായി  അഭിസംബോധന ചെയ്യുന്നതിൽ  എന്തുകൊണ്ട്  പരാജയപ്പെട്ടുവെന്നോ ,സിൻയാങ് പ്രാവിശ്യയിലെ ജനങ്ങളുടെ പിന്തുണ നേടിയെടുക്കാൻ  എന്തുകൊണ്ട് സാധിച്ചില്ല എന്നോ ഉള്ള ചോദ്യങ്ങൾക്ക്     ചൈനീസ്  ഭരണകൂടം മറുപടി നൽകുന്നില്ല .    

ചൈനയുടെ ഉയ്ഗർ നയത്തോടുള്ള എല്ലാ വിമർശനങ്ങളെയും "പാശ്ചാത്യ മുതലാളിത്തത്തിന്റെ പ്രചാരവേല"യെന്ന്   ആക്ഷേപിക്കുമ്പോൾത്തന്നെയാണ് ചൈനീസ് ഭരണകൂടം അതിന്റെ സ്വന്തം നയരേഖയിൽ യുഎസ് - നാറ്റോ ശക്തികൾ പ്രചരിപ്പിക്കുന്ന "ഭീകരതയ്‌ക്കെതിരായ യുദ്ധം" എന്ന നയവും പ്രോപഗാന്റയും ആവർത്തിച്ചു പ്രതിഫലിപ്പിക്കുന്നത്. ഇസ്ലാമോഫോബിയയാൽ പ്രചോദിതമായ എല്ലാ  അടിച്ചമർത്തലുകളുടേയും  ഭരണകൂടം സ്‌പോൺസർ ചെയ്യുന്ന വർഗ്ഗീയ ഹിംസകളുടേയും ഉത്ഭവസ്ഥാനം അമേരിക്കയും നാറ്റോ ശക്തികളും നേതൃത്വം നൽകുന്ന "ഭീകരതയ്‌ക്കെതിരായ ആഗോള യുദ്ധം" എന്ന കാമ്പെയിൻ ആണ് . 9 / 11 സംഭവം (2001  സെപ്റ്റംബർ  11 നു അമേരിക്കയിൽ അരങ്ങേറിയ ഭീകരാക്രമണം) ഇതിനെ പരമകാഷ്ഠയിൽ എത്തിക്കാൻ   ഇടവരികയും ചെയ്തു.     

കുറ്റകൃത്യങ്ങൾ 'കാലേക്കൂട്ടിതടയുന്ന'തിന്റെ പേരിൽ ഒരു സമുദായത്തെയാകെ പോലീസ് നിരീക്ഷണത്തിൽ ആക്കൽ 

ലോകത്താകമാനം, അമേരിക്കയിൽ കറുത്തവരേയും , ഇന്ത്യയിൽ കാശ്മീരിലും മണിപ്പൂരിലും നാഗാലാന്റിലും ബസ്തറിലുമുള്ള   ജനതയേയും  ,ബന്ധപ്പെട്ട ഭരണകൂടങ്ങൾ അതാത് സാമുദായിക വിഭാഗങ്ങളെ 'കുറ്റവാളികളും' 'ഭീകരരും' ആകാൻ സാധ്യതയുള്ളവരായി  മുദ്രകുത്തിയിട്ടുണ്ട്. ഈ മുദ്രകുത്തൽ പൗരാവകാശങ്ങളിൽ അതിക്രമിച്ചുകയറുന്ന ഭരണകൂടത്തിന്റെ നിരീക്ഷണ സംവിധാനങ്ങളെയും സമുദായങ്ങളെ ആക്രമണ ലക്ഷ്യമാക്കുന്ന  ഭരണകൂട ഭീകരതയേയും ന്യായീകരിക്കാൻ ഉപയോഗിക്കുന്നു; ഇരകൾ  ചെയ്ത ഏതെങ്കിലും യഥാർത്ഥ കുറ്റങ്ങളുടെ അടിസ്ഥാനത്തിലല്ല ,അവരുടെ സ്വത്വം മാത്രം ആസ്പദമാക്കിയുള്ള ആക്രമണമാണ് ഇത്. ബസ്തറിലെ "സൽവാ ജൂദം" എന്ന പ്രത്യേക സേനാവിഭാഗത്തിന്റെ ചെയ്തികൾ ഇതിന് ഉദാഹരണമാണ്. ഒരു കുറ്റകൃത്യത്തിലും ബന്ധമില്ലാത്ത ആദിവാസി സമൂഹങ്ങളെ നിരീക്ഷണത്തിലാക്കുന്നതിനേയും , ഗ്രാമങ്ങളിൽച്ചെന്ന് അവരെ  കൂട്ടത്തോടെ  പിടിച്ചു ജെയിലിൽ ഇടുന്നതിനേയും  ഇന്ത്യൻ ഭരണകൂടം ന്യായീകരിക്കുന്നത് "മാവോയിസ്റ്റ് ഭീകരപ്രവർത്തനം" തടയുന്നതിന്റെ പേരിലാണ്.   

ചൈനീസ് ഗവൺമെന്റ് ഉയ്ഗറുകളുടെ കാര്യത്തിലും അവലംബിക്കുന്നത് മേൽപ്പറഞ്ഞ നയം തന്നെയെന്ന് ധവളപത്രം വ്യക്തമാക്കുന്നു : ഉയ്ഗർ സമുദായത്തെയാകെ മതതീവ്രവാദത്തിന്റേയും ഭീകരവാദത്തിന്റേയും സ്വാധീനത്തിൽപ്പെടാൻ സാധ്യതയുള്ളവർ  ആയി ചിത്രീകരിച്ചുകൊണ്ട് , ഭീകരപ്രവർത്തനം "കാലേക്കൂട്ടി" തടയുന്നതിന്റെ പേരിൽ അവരെ കൂട്ടത്തോടെ ജയിലുകളിലും "പുനർവിദ്യാഭ്യാസ ക്യാമ്പു"കളിലും പാർപ്പിക്കുന്നതിനെ ന്യായീകരിക്കുകയാണ് സർക്കാർ ചെയ്യുന്നത് 

വർദ്ധിത വീര്യമുള്ള   മറ്റൊരു യു എ പി ഏ 

ഉയ്ഗർ വംശജരായ ജനതയിൽ ഭൂരിപക്ഷത്തേയും ക്യാമ്പുകളിൽ എത്തിക്കാൻ ചൈനീസ് ഗവണ്മെന്റ് തീരുമാനിച്ചതിന്റെ നിയമപരമായ അടിസ്ഥാനമെന്തായിരുന്നു ? ഉയ്ഗർ വംശക്കാരനായ ഒരു വ്യക്തിക്ക് "പുനർവിദ്യാഭ്യാസം" ആവശ്യമാണെന്ന് വിധികൽപ്പന നടത്താൻ നിയമപരമായ അടിസ്ഥാനം എന്താണ് സർക്കാരിന്റെ കയ്യിൽ ഉള്ളത്  ? ചൈനയിൽ നിലവിലുള്ള ഭീകരവാദപ്രതിരോധ നിയമങ്ങളനു
സരിച്ച് പ്രത്യേക മതവിശ്വാസത്തെയോ, വംശീയ സ്വത്വത്തെയോ അടിസ്ഥാനപ്പെടുത്തി ആരേയും കുറ്റക്കാരാക്കാൻ സാധിക്കില്ല. അതുകൊണ്ടു സർക്കാർ അതിന്റെ ധവള പത്രത്തിൽ വിശദീകരിക്കുന്നത് "ജനകീയ കോടതികൾ"ക്ക് വ്യക്തികളെ തീവ്രവാദസ്വാധീനങ്ങളിൽനിന്ന് മോചിപ്പിക്കുന്ന "ഡീ റാഡിക്കലൈസേഷൻ   കേന്ദ്രങ്ങ"ളിലേക്ക് പറഞ്ഞയക്കാൻ പ്രസ്തുത നിയമത്തിൽ വകുപ്പ്കൾ  ഉണ്ട് എന്നാണ് .ഭീകരവാദവിരുദ്ധവും തീവ്രവാദവിരുദ്ധവും ആയ പരിശീലന കാലത്ത് മതം ഉപയോഗിച്ച് വിഭാഗീയത ഉണ്ടാക്കാനും വംശീയ വിദ്വേഷം കുത്തിപ്പൊക്കാനും   രാജ്യത്തെ വിഭജിക്കാനും സാമൂഹ്യക്രമത്തിന്റെ നിലനിൽപ്പിനു ഭീഷണി സൃഷ്ടിക്കാനും പൗരന്മാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഹാനി വരുത്താനും , രാജ്യത്തിലെ ഭരണസംവിധാനവും ആരോഗ്യ-വിദ്യാഭ്യാസ-സാംസ്കാരിക-  നീതിന്യായ വ്യവസ്ഥകൾക്കും ദേശീയ താല്പര്യങ്ങൾക്കും സുരക്ഷയ്ക്കും പൊതുതാൽപ്പര്യങ്ങൾക്കും സിവിൽ അവകാശങ്ങൾക്കും  തടസ്സം ഉണ്ടാക്കാനുമുള്ള ശ്രമങ്ങളിൽനിന്നും ഏതൊരു വ്യക്തിയേയും  സംഘടനയെയും തടയാനും പിന്തിരിപ്പിക്കാനും പ്രാദേശിക ഭരണസംവിധാനങ്ങൾക്ക് അധികാരം ഉണ്ടായിരിക്കും എന്നാണ് . "മതവും മതാടിസ്ഥാനത്തിലുള്ള രീതികളും ഉപയോഗിച്ച് ദുരുദ്ദേശത്തോടെ പ്രവർത്തിക്കുന്നവരേയും    കുഴപ്പങ്ങൾ ഉണ്ടാക്കുകയോ കുറ്റകൃത്യങ്ങൾ  നടത്തുകയോ ചെയ്യുന്നവരേയും തടയാൻ പ്രസ്തുത നിയമം കൊണ്ട് കഴിയുന്നു " വെന്ന് രേഖയിൽ പറയുന്നു. "      

മുകളിൽ കൊടുത്ത ഖണ്ഡികയിലെ ഓരോ വാക്കും അർത്ഥവ്യക്തത ഇല്ലാത്തതും , ഭരണകൂടത്തിന് ഇഷ്ടാനുസൃതം എങ്ങിനെവേണമെങ്കിലും വ്യാഖ്യാനിക്കാവുന്നതും ആണ്. ഉദാഹരണത്തിന്, ഈ നിയമം അനുസരിച്ചു മതവിശ്വാസം പ്രചരിപ്പിക്കലും  "മത തീവ്രവാദം പ്രചരിപ്പിക്കലും" ഒന്നുതന്നെ ആയി വ്യാഖ്യാനിക്കപ്പെടാം.  മദ്യം ഉപേക്ഷിക്കാൻ ഒരു മതപ്രചാരകൻ ഉദ്‌ബോധനം നടത്തുകയാണെങ്കിൽ അയാൾ പ്രചരിപ്പിക്കുന്നത്  തീവ്രവാദമാണോ അതോ വെറും വിശ്വാസമാണോ ?  ഉയ്ഗർ വംശത്തിൽപ്പെട്ട ഒരു വ്യക്തി ഭൂരിപക്ഷത്തിന്റെ  ആധിപത്യപ്രവണതയെക്കുറിച്ചും, മൻഡാരിൻ  ഭാഷ അടിച്ചേൽപ്പിക്കുന്നതിനെക്കുറിച്ചും സംസാരിച്ചാൽ,  "വംശീയ ഐക്യം തകർക്കുന്ന"തോ , "സാമൂഹ്യവ്യവസ്ഥയെ അസ്ഥിരപ്പെടുത്താൻ" ശ്രമിക്കുന്നതോ ആയ കുറ്റം അയാളിൽ ആരോപിക്കുമോ ? ഉയ് ഗർ വംശജൻ  താടി നീട്ടി വളർത്തുകയോ,  റമദാൻ കാലത്ത് നോമ്പ് വ്രതം അനുഷ്ഠിക്കുകയോ ചെയ്താൽ അത് "രാഷ്ട്രത്തിന്റെ സാംസ്‌കാരിക വ്യവസ്ഥകൾ ശരിയായ വഴിയിൽ പരിപാലിക്കുന്നത്  തടസ്സപ്പെടുത്താനുള്ള" പരിശ്രമമായി വ്യാഖ്യാനിക്കുമോ? "ദുരുദ്ദേശത്തോടെ പ്രവർത്തിക്കുന്നവരെ"യും  "സദുദ്ദേശപരമായി പ്രവർത്തിക്കുന്നവരെ"യും തമ്മിൽ എങ്ങിനെയാണ് വേർതിരിച്ചു കാണുക ?    

മൊത്തത്തിൽ , ചൈനയിലെ ജനകീയ റിപ്പബ്ലിക്ക് കൊണ്ടുവന്ന തീവ്രവാദവിരുദ്ധ നിയമം ഇന്ത്യയിലെ യുഎപിഎ പോലെ ( അതിന്റെ മുൻഗാമികളായ പോട്ടായും ടാഡാ യും പോലെയോ ) തന്നെ ഡ്രാക്കോണിയൻ സ്വഭാവത്തിലുള്ളതാണ്. വ്യക്തികൾ ചെയ്യുന്ന സാധാരണവും നിരുപദ്രവവു മായ പ്രവൃത്തികൾപോലും നിരീക്ഷിക്കാനും ക്രിമിനൽവൽക്കരിക്കാനും ഭരണകൂടത്തിന്  അത് സൗകര്യം നൽകുന്നു;   അത്തരം സാധാരണ പ്രവൃത്തികൾ  ന്യൂനപക്ഷ മതവിഭാഗമോ, പ്രത്യയശാസ്ത്രപരമായി വിമതപക്ഷത്ത് നിൽക്കുന്നവരോ ചെയ്യുമ്പോൾ പ്രത്യേകിച്ചും  അവയെ നിരീക്ഷിക്കാനും ക്രിമിനൽവൽ ക്കരിക്കാനും സാധ്യതഏറുന്നു.

 

മാന്ഡാരിൻ ഭാഷ അടിച്ചേൽപ്പിക്കൽ 

 ബഹുദേശീയതകളുടെ വൈവിദ്ധ്യത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ഭാഷയുമായി ബന്ധപ്പെട്ട സംവേദനക്ഷമതയുടെ പ്രശ്നങ്ങൾ നമുക്ക് സുപരിചിതമാണ് .ഇന്ത്യൻ ഫാസിസ്റ്റുകൾ ഹിന്ദി അടിച്ചേൽപ്പിക്കാനും ,"ഹിന്ദു" മേധാവിത്വം ഉറപ്പിക്കാനുള്ള വഴികൾ അതിലൂടെ തേടുന്നതും നമുക്ക് അറിയാം . തമിൾനാട്ടിലും അസമിലും പശ്ചിമ ബംഗാളിലും കർണ്ണാടകത്തിലും ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ ബഹുജനപ്രക്ഷോഭങ്ങൾതന്നെ ഉയർന്നു വന്നിട്ടുണ്ട് .   

സിൻയാങ് പ്രാവിശ്യയിലെ ഉയ്‌ഗറുകളും ഇതര വംശീയ ന്യൂനപക്ഷങ്ങളും നേരിടുന്നത് മേൽപ്പറഞ്ഞതിന് സദൃശമായ ഭാഷാപ്രശ്നങ്ങൾ ആണ്‌. ഭാഷ അവരുടെ സ്വത്വത്തിലെ നിർണ്ണായകമായ ഒരംശമാണ്‌. ചൈനയിലെ ഭൂരിപക്ഷമായ  ഹാൻ വംശത്തിന്റെ ഭാഷയായ മാൻഡാരിൻ  ഉയ്‌ഗറുകളുടേയും മറ്റു ന്യൂനപക്ഷങ്ങളുടേയുംമേലെ അടിച്ചേൽപ്പിക്കുമ്പോൾ സ്വാഭാവികമായും അത് എതിർക്കപ്പെടും .ഉയ്‌ഗറുകളുടെ സംസ്കാരത്തെയും തനിമയേയും തുടച്ചു നീക്കാനുള്ള വലിയ ആക്രമണമായി അത് വീക്ഷിക്കപ്പെടുന്നു എന്നതാണ് അതിന്റെ കാരണം .

സിൻയാങ് ലെ ജനങ്ങൾക്ക് മൻഡാരിൻ ഭാഷ കൈകാര്യം ചെയ്യാൻ ശേഷി കുറവായതിനാൽ ശരിയും തെറ്റും വേർതിരിച്ചറിയാനും, നിയമാനുസൃത പ്രവർത്തനങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളും തമ്മിലുള്ള  വ്യത്യാസമ റിയാനുമാവുന്നില്ലെന്ന്  ധവളപത്രം ആവർത്തിച്ചു പറയുന്നു . ധവള പത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന പല പദങ്ങളും ഉയ്‌ഗർ സമുദായത്തെ ഒന്നടങ്കം  മാനസിക വളർച്ചയെത്താത്തവരും , അപരിഷ്കൃ തരും ചിത്രീകരിക്കുന്നവയാണ് .ചൈനീസ് മൻഡാരിൻ ഭാഷയും നിയമ വാഴ്ച്ചയുടെ പ്രാധാന്യവും പഠിപ്പിച്ച് പരിഷ്കാരത്തിലേക്ക് പിടിച്ചുകയറ്റ പ്പെടേണ്ടവരായിട്ടാണ്‌ അവരെ കാണുന്നത് . 

"സിൻയാങ്ലെ  നാട്ടുമ്പുറത്തുകാർ"ക്ക് ചൈനീസ് മാനകഭാഷയിൽ "എഴുതാനും പറയാനുമുള്ള കഴിവ് ഇല്ലാത്തതിനാൽ ആധുനികമായ അറിവുകൾ വേഗത്തിൽ സ്വാംശീ കരിക്കാനും ഫലവത്തായി  ആശയനിവേദനം നടത്താനും ശേഷി കെട്ടവരാകുന്നു"വെന്നും , അതുകൊണ്ട് അവരിൽ കുറ്റവാസനകൾ ഉണ്ടാകുന്നു വെന്നും ധവള പത്രത്തിൽ പറയുന്നു . അത്തരം ഒരു സമുദായം, "തീവ്രവാദ ശക്തികളുടെയും ഭീകര പ്രസ്ഥാനങ്ങളുടെയും സ്വാധീനങ്ങൾക്ക് എളുപ്പത്തിൽ വശംവാദരാവുമെന്ന്"  ധവള പത്രം പറയുന്നു . ഏറ്റവും അസ്വാസ്ഥ്യജനകമായ കാര്യം ,ഇതെല്ലാം ഒരു മറയുമില്ലാതെ   പറഞ്ഞുവെച്ചിരിക്കുന്നത് ചൈനീസ് ഭരണകൂടത്തിന്റെ വെബ്സൈറ്റിൽ പരസ്യമായി  ലഭ്യമായ ഒരു രേഖയിൽ ആണ്‌ എന്നതാണ് .ഇത്രയും വംശീയപക്ഷപാതം മുറ്റി നിൽക്കുന്ന ഒരു ഔദ്യോഗിക നയരേഖ പുറത്തു വിടുമ്പോൾ യാതൊരു മനസ്സാക്ഷിക്കുത്തും ഇല്ലാതെ സ്റ്റീരിയോ ടൈപ്പ്കൾ ഉണ്ടാക്കിയെടുക്കുകയാണ് ചൈനീസ് ഭരണകൂടം! കോളനി വാഴ്ചക്കാലത്തെ ഇന്ത്യയിൽ അധിനിവിഷ്ട രാജ്യത്തെ വംശീയ ന്യൂനപക്ഷങ്ങളെക്കുറിച്ച് ബ്രിട്ടീഷ്കാർ സൃഷ്ടിച്ച സ്റ്റീരിയോടൈപ്കളെ  ഓർമ്മിപ്പിക്കുന്നതാണ് ഇത് .അവരുടെ ഭാഷകൾ "വേഗതകുറഞ്ഞവ"യും ,"ആശയനിവേദനക്ഷമതയിൽ പിന്നോക്ക"വും, "ആധുനിക"മല്ലാത്തതും, അക്കാരണങ്ങൾ കൊണ്ട് കുറ്റവാസനകൾ പേറുന്നതും ആണെന്ന വീക്ഷണം ആയിരുന്നു കോളനി വാഴ്ച ക്കാലത്തെ ഇന്ത്യയിൽ പാസ്സാക്കപ്പെട്ട "ക്രിമിനൽ ട്രൈബ്സ് ആക്ടി"നു പിന്നിൽ .ചൈനീസ് ഗവണ്മെന്റിന്റെ ഔദ്യോഗിക നയം ഉയ്‌ഗർ ജനതയെ അടിച്ചമർത്താനും , അവരുടെ      ഭാഷയേയും സംസ്കാരത്തനിമയേയും ക്രിമിനൽവൽക്കരിച്ചു് അനഭിലഷണീയ മെന്ന് മുദ്രചാർത്താനും  ആണ് ശ്രമിക്കുന്നത് .   


കുറിപ്പ് :
ചൈനയുടെ ഔദ്യോഗിക നയം മൻഡാരിൻ ചൈനീസ് എന്ന അധീശത്വഭാഷയിലുള്ള പരിജ്ഞാനം രാജ്യസ്നേഹത്തിന്റെ അളവുകോൽ ആയി കണക്കാക്കുന്നു.  ഒരു ഇന്ത്യൻ പൗരന് എത്രത്തോളം ഹിന്ദിഅറിയുമെന്നതാണ് അയാളുടെ  രാജ്യസ്നേഹത്തിന്റെ അളവുകോലെന്നും, ഹിന്ദി പഠിക്കാത്തതോ അറിയാത്തതോ ഒരാളുടെ വിവരമില്ലായ്മയുടേയും രാജ്യത്തോട് കൂറില്ലായ്മയു
ടേയും ക്രിമിനൽ-ഭീകരവാദ പ്രവണതയുടേയും ലക്ഷണമായി മോദി ഭരണകൂടം ഒരു സുപ്രഭാതത്തിൽ പ്രഖ്യാപിക്കുകയാണെങ്കിൽ  അത് ഒരു ഫാസിസ്റ്റ് നയമായി ഉറപ്പായും  തിരിച്ചറിഞ്ഞു എങ്ങിനെ എതിർക്കപ്പെടും എന്ന് സങ്കല്പിച്ചാൽ ചൈനീസ് സർക്കാരിന്റെ മേൽപ്പറഞ്ഞ ഔദ്യോഗിക ഭാഷാനയത്തിലെ  അപകടം മനസ്സിലാവും.  

കൂട്ടത്തോടെ മാറ്റിപ്പാർപ്പിക്കൽ /  നിർബന്ധിതവേല ചെയ്യിക്കൽ ?

സിൻയാങ് പ്രവിശ്യയിലെ തൊഴിൽനയത്തെ ധവളപത്രം വിശേഷിപ്പിക്കുന്നത് "മാറ്റിപ്പാർപ്പിച്ചുള്ള തൊഴിൽദാനം " ("transfer employment ")എന്നാണ് . ഈ പ്രയോഗം ഡോക്യൂമെന്റിൽ  പല സ്ഥലത്തും ആവർത്തിക്കുന്നുണ്ട്. 2018 -2020 കാലത്തെ മൂന്ന് വർഷം കൊണ്ട് ദക്ഷിണ സിൻയാങ് ലെ ഒരുലക്ഷം തൊഴിലാളികൾക്ക് "മാറ്റിപ്പാർപ്പിച്ചുള്ള തൊഴിൽദാനം " എന്ന പ്രഖ്യാപിത ലക്ഷ്യത്തിൽ മുക്കാൽ ഭാഗവും പൂർത്തീകരിച്ചുവെന്നും ,  "ഗ്രാമീണ മേഖലയിലെ 8.305 ദശലക്ഷം വരുന്ന അധികപ്പറ്റായ സിൻയാങ് തൊഴിലാളികളെ"  2016 മുതൽ 2018 വരേയുള്ള കാലഘട്ടത്തിൽ "മാറ്റിപ്പാർപ്പിച്ചുള്ള തൊഴിൽദാനം "വഴി പുനരധിവസിപ്പിച്ചു എന്നും ധവളപത്രം പറയുന്നു.  "ട്രാൻസ്ഫർ എംപ്ലോയ്‌മെന്റ്" എന്നാൽ കൃത്യമായും എന്താണ് ഉദ്ദേശിക്കുന്നത് ? മാറ്റിപ്പാർപ്പിക്കപ്പെടാൻ തൊഴിലാളികൾക്ക് സമ്മതമായിരുന്നുവോ എന്നോ , എവിടെ ജീവിച്ചു ജോലിചെയ്യണമെന്ന കാര്യത്തിൽ അവരുടെ ഇഷ്ടങ്ങൾ പരിഗണിക്കപ്പെടുന്നുവെന്നോ എന്ന ചോദ്യങ്ങൾക്ക് ഇവിടെ യാതൊരു വിലയും കല്പിക്കപ്പെടുന്നില്ല.    പടിഞ്ഞാറൻ ചൈനയിലെ സിൻയാങ്ൽനിന്നും ആയിരക്കണക്കിന് ഉയ്ഗർ വംശജരെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ മാറ്റിപ്പാർപ്പിച്ചു് ഫാക്ടറികളിൽ 

"നിർബന്ധിതവേലയുടേതെന്ന് ബലമായ സംശയം ജനിപ്പിക്കുന്ന  സാഹചര്യങ്ങളിൽ"  ജോലിചെയ്യിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആപ്പിൾ, നൈക്ക് ,ആമസോൺ ,സാംസങ് ,സാരാ , എച് & എം , മൈക്രോസോഫ്റ്റ് ,മേഴ്‌സിഡസ് -ബെൻസ് , യുണീക് ലോ , തുടങ്ങിയ കമ്പനികൾക്കുവേണ്ടി ഗ്ലോബൽ ബ്രാൻഡ് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ഫാക്ടറികൾ ആണ് അവയെല്ലാം.  

 "ട്രാൻസ്ഫർ എംപ്ലോയ്‌മെന്റ്" നയം നിർബന്ധിതതൊഴിലിന്റെ മറ്റൊരു പേര് ആണോ ? ഈ ചോദ്യത്തിന് ഉത്തരം പറയാൻ കഴിയുക ഉയ്ഗർ തൊഴിലാളികൾക്ക് മാത്രമായിരിക്കും. പക്ഷെ, അങ്ങനെ തുറന്നുപറയാൻ അവർക്ക് സാധിക്കുന്നത് ഭയത്തിന്റേയും സ്വാതന്ത്ര്യനിഷേധത്തിന്റേയും അന്തരീക്ഷത്തിൽനിന്ന് മോചിതരാവുമ്പോൾ മാത്രമാണ് എന്നാൽ, അത്തരമൊരു സ്ഥിതിയിലല്ല അവരിപ്പോൾ എന്ന് ചൈനീസ് ഭരണകൂടം പ്രസിദ്ധീകരിച്ച ഔദ്യോഗിക രേഖകൾ വെച്ചുതന്നെ നമുക്ക് തീർച്ചയായും കാണാൻ കഴിയും.  

ചോർന്ന രേഖകളുടെ ആധികാരികത ചൈന നിഷേധിക്കുന്നുണ്ടോ ? 

ഇനി നമുക്ക് ചൈനീസ് ഉദ്യോഗസ്ഥരുടെ  സഹായത്തോടെ ന്യൂയോർക്ക് ടൈംസ് ന്  ചോർത്തിക്കിട്ടിയതെന്ന് വിശേഷിപ്പിക്കപ്പെടുന്നതും ,നവംബർ 2019 ൽ അവർ പ്രസിദ്ധീകരിച്ച ലേഖനത്തിനു ആസ്പദമായതും ആയ  രേഖകളിലേക്കു വരാം.  

ലിബറേഷൻ ആദ്യമായി പരിശോധിച്ച കാര്യം പ്രസ്തുത രേഖകളുടെ ആധികാരികത ചൈനീസ് അധികാരികൾ ചോദ്യം ചെയ്തിരുന്നോ എന്നതാണ്.  വ്യക്തമായും ഞങ്ങൾക്ക് മനസ്സിലായത് ഇല്ല എന്നാണ്. 

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗികദിനപത്രമായ പീപ്പിൾസ് ഡെയ്‌ലി യുടെ സാർവ്വദേശീയ പതിപ്പായ 'ഗ്ലോബൽ ടൈംസ്'  2019 നവംബറിൽ   "പാശ്ചാത്യ മാദ്ധ്യമങ്ങളുടെ  സിൻയാങ് റിപ്പോർട്ട് സദാചാരവിരുദ്ധം" എന്ന തലക്കെട്ടിൽ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചു . വടക്ക്പടിഞ്ഞാറൻ ചൈനയിലെ സിൻയാങ് ഉയ്ഗർ സ്വയംഭരണപ്രവിശ്യയെ സംബന്ധിക്കുന്ന "ചോർത്തിയ ഫയലു"കളിൽനിന്നും  400 പേജുകൾ   "ന്യൂയോർക് ടൈംസ് പരസ്യമാക്കുകയും " "സിൻയാങ് ലെ ചൈനീസ് ഭരണത്തെ ദുരുദ്ദേശ്യപരമായി ആക്രമിക്കുകയും" ചെയ്തു എന്നായിരുന്നു ഗ്ലോബൽ ടൈംസിന്റെ  ആരോപണം.  "പരസ്യമാക്കി' അല്ലെങ്കിൽ വെളിപ്പെടുത്തി (disclosed ) എന്ന പ്രയോഗമാണ് ഗ്ലോബൽ ടൈംസ്  ഉപയോഗിച്ചത്.  അത് സൂചിപ്പിക്കുന്നത് ചൈനീസ് ഭരണകൂടമോ, സി പി സി യോ പ്രസ്തുത ഡോക്യൂമെന്റുകളുടെ ആധികാരികതയെക്കുറിച്ചു തർക്കം ഉന്നയിക്കുന്നില്ല എന്നാണ് . 

എന്നാൽ, ഗ്ലോബൽ ടൈംസിന്റെ ഇതേ റിപ്പോർട്ടിൽ  ന്യൂയോർക് ടൈംസ് പ്രസ്തുത രേഖകൾവെച്ച് നടത്തിയ വിമർശനാത്മക വിശകലനത്തിന്റെ പേരിൽ ആ പത്രത്തെ കുറ്റപ്പെടുത്തുകയാണ്. "പാശ്ചാത്യമായ പൊതുജനാഭിപ്രായത്തിന്റെയും മൂല്യവ്യവസ്ഥയുടേയും അളവുകോലുകൾ വെച്ച് സിൻയാങ് ലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ-  പരിശീലന കേന്ദ്രങ്ങളെ വിമർശിച്ചത്" ചൈനയോട് ചെയ്ത വലിയ ഒരു അപരാധമെന്ന നിലക്കാണ്  ഗ്ലോബൽ ടൈംസ് ലേഖനത്തിൽ ചിത്രീകരിക്കുന്നത്. 

കിഴക്കിന്റേതിൽനിന്ന് വ്യത്യസ്തമായിനിലനിൽക്കുന്ന  "പാശ്ചാത്യമായ മൂല്യവ്യവസ്ഥ" ഉണ്ടെന്ന ഭാവനതന്നെ കൊളോണിയലിസം ഉൽപാദിപ്പിച്ചുപയോഗിച്ച് പഴകിയതും വംശീയതയുടെ കറപുരണ്ടതുമായ  ഒരു സങ്കൽപ്പമാണ്. "കിഴക്കും പടിഞ്ഞാറും" തമ്മിൽ ഉള്ളതായി സങ്കല്പിക്കപ്പെടുന്ന അന്തരങ്ങളിൽ അഭിരമിക്കുന്ന വലതുപക്ഷ  പ്രത്യയശാസ്ത്രങ്ങളുടെ പ്രണേതാക്കളാണ് അത് ഇന്നും ആവർത്തിച്ചു് ഉറപ്പിക്കാൻ ശ്രമിക്കുന്നത്.  ഇന്ത്യയിലെ തീവ്ര വലതുപക്ഷം മാർക്സിസത്തേയും കമ്മ്യൂണിസത്തേയും ആക്രമിക്കാൻ പലപ്പോഴും ആവർത്തിക്കുന്ന ആരോപണം അവ "പാശ്ചാത്യ മൂല്യവ്യവസ്ഥ"യുടെ ഉൽപ്പന്നങ്ങൾ ആണെന്നാണ്. 

സിൻയാങ് നഗരങ്ങളിൽ ഇപ്പോൾ കുറ്റകൃത്യങ്ങളും ഭീകരപ്രവർത്തനങ്ങളും അവകാശപ്പെട്ട ശേഷം ഗ്ലോബൽ ടൈംസ് തുടർന്ന് ഒരു ചോദ്യം ഉന്നയിക്കുന്നുണ്ട്:  " സ്വന്തം നഗരങ്ങളിൽ ഇത്തരം നല്ല മാറ്റങ്ങൾ കാണുമ്പോൾ  അവയെ  എതിർക്കാനും , തീവ്രവാദത്താലും ഭീകരവാദ പ്രവർത്തനങ്ങളാലും ജീവിതം ദുസ്സഹമായ,  സ്വതന്ത്ര-ജനാധിപത്യ ലോകങ്ങൾ എന്ന് വിളിക്കപ്പെടുന്ന സമൂഹങ്ങളിൽ ജീവിക്കാനും ലോകത്തു്  എത്രപേർ മുന്നോട്ടു വരും ? " 
ലോകത്തിലെ എല്ലാ മർദ്ദക ഭരണകൂടങ്ങളും (കാശ്മീരിൽ ഇന്ത്യ അടക്കം) ഉന്നയിക്കുന്ന ഒരു വാദമാണ് മേല്പറഞ്ഞത് . ജനാധിപത്യാവകാശങ്ങൾക്കും സ്വാതന്ത്ര്യങ്ങൾക്കും മേലെ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ "സുരക്ഷിതത്വ" ത്തിനും, "ക്ഷേമ"ത്തിനും , "വികസനത്തിനും" വേണ്ടി ജനങ്ങൾ നൽകേണ്ട വിലയോ , ത്യാഗമോ ആയി ചിത്രീകരിക്കുന്ന രീതിയാണ് ഇത്. സ്വകാര്യതയ്ക്കുള്ള അവകാശത്തെ ഉയർത്തിപ്പിടിക്കുന്ന ഇന്ത്യൻ സുപ്രീം കോടതിവിധിയിൽ കോടതി ശരിയായി ചൂണ്ടിക്കാട്ടിയതുപോലെ,  
 " ദരിദ്രരെ  സംബന്ധിച്ച്  സാമ്പത്തിക സുരക്ഷിതത്വമല്ലാതെ സിവിൽ അവകാശങ്ങളോ, രാഷ്ട്രീയമായ അവകാശങ്ങളോ ഒന്നും പ്രസക്തമല്ലെന്ന വാദം ചരിത്രത്തിലുടനീളം ഉപയോഗിക്കപ്പെട്ടത്‌ ഗുരുതരമായ മനുഷ്യാവകാശലംഘനങ്ങൾക്ക് മറയിടാൻ വേണ്ടിയായിരുന്നു. ചോദ്യം ചെയ്യാനും , വസ്തുതകൾ സൂക്ഷ്മവിശകലനം ചെയ്യാനും , വിയോജിക്കാനും  ഉള്ള സ്വാതന്ത്ര്യമാണ് സർക്കാരിന്റെ ചെയ്തികൾ കൂലങ്കഷമായി പരിശോധിക്കാൻ ഉല്ബുദ്ധമായ ഏതൊരു പൗരസമൂഹത്തേയും പ്രാപ്തരാക്കുക എന്നത് എല്ലാറ്റിലുമുപരിയായി നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്."   

ഗ്ലോബൽ ടൈംസിന്റെ വാക്കുകളിൽ, സിൻയാങിലെ ചൈനീസ് ഭരണത്തിൽ ജനാധിപത്യമോ സ്വാതന്ത്ര്യമോ അനുവദിക്കപ്പെടുന്നില്ല എന്ന് ഭരണകൂടം ഫലത്തിൽ സമ്മതിക്കുന്നുണ്ട്. സുരക്ഷയും ക്ഷേമവും വികസനവും കാമ്പുള്ളതാവണമെങ്കിൽ ഏതൊരു വ്യവസ്ഥയിലും ജനാധിപത്യവും സ്വാതന്ത്ര്യവും അനുവദിക്കപ്പെടേണ്ടതാണെന്നു നിങ്ങൾ പറയുന്നുവെന്നിരിക്കട്ടെ; ചൈനീസ് ഭരണകൂടം ആ നിമിഷത്തിൽ നിങ്ങളെ "പാശ്ചാത്യ മൂല്യവ്യവസ്ഥയുടെ" വക്കാലത്തുകാരനാക്കും ! 

മുതലാളിത്തത്തിന്റെയോ, സാമ്രാജ്യത്വത്തിന്റേയോ എതിർപക്ഷത്തു   നിലകൊള്ളുന്ന സോഷ്യലിസ്റ്റ് മൂല്യവ്യവസ്ഥയെ  ചൈനീസ് ഭരണകൂടം ഇവിടെ ഉയർത്തിക്കാട്ടുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഒരർത്ഥത്തിൽ,  അത് അത്രയും ആശ്വാസകരമാണ്. കാരണം സോഷ്യലിസ്റ്റ് മൂല്യവ്യവസ്ഥയിൽ ബൂർഷ്വാ ജനാധിപത്യത്തേക്കാളും എത്രയോ ഉയർന്ന നിലവാരത്തിലുള്ള ജനാധിപത്യവും സ്വാതന്ത്ര്യവും മനുഷ്യാവകാശ സങ്കൽപ്പങ്ങളും സ്വാഭാവികമായും ഉണ്ടായിരിക്കുമല്ലോ.

ചിന്തയുടെമേൽ പോലീസ് നിയന്ത്രണം 

ചോർത്തപ്പെട്ട രേഖകളിൽ, ജോർജ് ഓർവെലിന്റെ 1984 എന്ന നോവലിലേതിന് സദൃശമായ  വരികൾ  കാണാൻ കഴിയും. 

ചൈനയുടെ വിവിധഭാഗങ്ങളിലുള്ള കാംപസുകളിൽനിന്നും വേനൽ അവധിക്ക് സിൻയാങിലേക്ക് മടങ്ങിയെത്തിയ വിദ്യാർഥികൾ അവരുടെ മാതാപിതാക്കളേയും അപ്പൂപ്പന്മാരേയും മറ്റു ബന്ധുക്കളേയും കാണാൻ കഴിയാത്ത  തീവ്രമനോവേദന അനുഭവിച്ചപ്പോൾ , പ്രാദേശിക അധികാരികൾക്ക് വേണ്ടി തയ്യാറാക്കിയ വിശദമായ നിർദ്ദേശങ്ങളെക്കുറിച്ചും  ഉൽക്കണ്ഠാകുലരായ വിദ്യാർഥികളുടെ  ചോദ്യങ്ങളെ അവർ എങ്ങിനെ കൈകാര്യം ചെയ്യണമെന്നതുസംബന്ധിച്ച ഒരു മാതൃകാചോദ്യോത്തര സ്ക്രിപ്റ്റിനെക്കുറിച്ചും  ഒരു രേഖയിൽ വിശദമായി  പറയുന്നുണ്ട്. . 

രേഖകളിൽ ക്യാമ്പുകളെക്കുറിച്ചു പരാമർശിക്കുന്ന തിനിടയിൽ  ആവർത്തിച്ചുവരുന്ന ഒരു പ്രയോഗം ആരുടേയും ശ്രദ്ധയിൽപ്പെടുന്നതാണ്.  " കോൺസെൻട്രേറ്റഡ് എഡ്യുക്കേഷൻ ആൻഡ് ട്രെയിനിങ് സ്കൂൾ സ്റ്റുഡന്റ്സ് " അഥവാ "തീവ്ര വിദ്യാഭ്യാസ - പരിശീലന സ്കൂൾ വിദ്യാർത്ഥികൾ" എന്നാണ് അത്. ചൈനീസിൽ നിന്നും ഇംഗ്ളീഷിൽ വിവർത്തനം ചെയ്തു കിട്ടുന്ന അർത്ഥമാണ് ഇത് എന്ന പരിമിതി ഉണ്ടെങ്കിലും , ഇത് ശരിയായ പരിഭാഷയല്ലെന്ന് ഔദ്യോഗികമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടില്ല. ആ സ്ഥിതിക്ക് ഏറെക്കുറെ വ്യക്തമാവുന്ന ഒരു കാര്യം , ഉയ്ഗർ ജനതയെ " കോൺസെൻട്രേഷൻ ക്യാമ്പുകളിൽ" പാർപ്പിച്ചു വരുന്നതായി  ചൈനയുടെ ആഭ്യന്തരരേഖകൾ  ഫലത്തിൽ സമ്മതിക്കുന്നുവെന്നാണ്.    

ഒരു കുറ്റവും ചെയ്യാത്ത വ്യക്തികളെ ക്യാമ്പിൽ കൊണ്ടുപോയി പാർപ്പിക്കുന്നുവെന്നതിന്   നേരത്തെ പറഞ്ഞ ചോദ്യോത്തര സ്ക്രിപ്റ്റുകൾ വ്യക്തമായ സൂചന നൽകുന്നുണ്ട്‌ .  ഉദാഹരണത്തിന് അവർ കുറ്റമെന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് കൊടുക്കാൻ നിർദ്ദേശിച്ചിരിക്കുന്ന ഉത്തരം "അവർ കുറ്റം ചെയ്തിട്ടില്ല , അവരെ ശിക്ഷിക്കുകയുമില്ല"  എന്നാണ് . 

പ്രസ്തുത സ്ക്രിപ്റ്റ് , "ആരോഗ്യമില്ലാത്തവർ", "രോഗബാധ", "വൈറസ്" , "രോഗം" ,"അപകടകാരിയായ മുഴ" ( "മാലിഗ്നന്റ് ട്യൂമർ" ) തുടങ്ങിയ വാക്കുകൾ ഉയ്ഗർ തടവുകാരെ വിശേഷിപ്പിക്കാൻ ആവർത്തിച്ചു പ്രയോഗിക്കുന്നുണ്ട്   .“ഇപ്പോൾ ആരോഗ്യകരമല്ലാത്ത ചിന്തകൾ അവരെമാത്രമേ ബാധിച്ചിട്ടുള്ളൂ. പെട്ടെന്ന് വിദ്യാഭ്യാസംനൽകി അവരെ നേരെയാക്കിയില്ലെങ്കിൽ അവ സമൂഹത്തിനകമാനവും , നിങ്ങളുടെ കുടുംബത്തിനും വലിയ ഭീഷണിയായി വളർന്നേക്കും. ചിന്തയിലെ വൈറസുകളെ ചെറിയ സമയം കൊണ്ട്  പൂർണ്ണമായും നശിപ്പിക്കുക സാധ്യമല്ല. അതുകൊണ്ടു മയക്കുമരുന്നിനു അടിമകളായവരെ ചികില്സിക്കുന്നതുപോലെ പെട്ടെന്ന് അവരെ വിഷമുക്തരാക്കേണ്ടിവരും." 

സ്ക്രിപ്റ്റ്  പ്രകാരം വിദ്യാർഥികൾക്ക് നൽകപ്പെടുന്ന ഒരു മുന്നറിയിപ്പ്,  അവരുടെ ബന്ധുക്കളും രക്ഷിതാക്കളും എത്രവേഗം മോചിതരാവുമെന്നത്‌ വിദ്യാർഥികളുടെ സൽസ്വഭാവപൂർണ്ണമോ, മോശപ്പെട്ടതോ ആയ പെരുമാറ്റത്തെ ആശ്രയിച്ചിരിക്കുമെന്നതാണ്.   " നിങ്ങൾ അടങ്ങുന്ന കുടുംബാംഗങ്ങൾ രാജ്യത്തിലെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചു ജീവിക്കണം; ഊഹാപോഹങ്ങൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. സാമൂഹ്യജീവിതത്തിൽ സജീവമായ പങ്കു വഹിക്കണം. അതിനനുസരിച്ച് നിങ്ങൾ സമ്പാദിക്കുന്ന പോയിന്റുകൾക്കാനുപാതികമായി നിങ്ങളുടെ  കുടുംബാംഗത്തിനും നേട്ടം ഉണ്ടാകും , വിലയിരുത്തലിന്റെ ഒരു കാലയളവ് കഴിഞ്ഞാൽ തൃപ്തികരമായി കോഴ്‌സ് പൂർത്തിയാക്കുന്ന മുറയ്ക്ക് അവർക്കു സ്കൂൾ വിടാം."  

സ്ക്രിപ്റ്റിൽ നിന്ന് വ്യക്തമാവുന്ന മറ്റൊരു കാര്യം, ക്യാമ്പുകൾ ജെയിലുകളെക്കാൾ ഒട്ടും മോശമല്ലെന്നതാണ്. "എന്റെ കുടുംബാംഗങ്ങൾ ക്ക് എന്നെ കാണാനായി ലീവ് അനുവദിച്ചുകിട്ടുമോ ?" എന്ന ചോദ്യത്തിന്റെ ഉത്തരം ,  " ഇത് അടച്ച വാതിലിന്നുള്ളിൽ നടക്കുന്ന തീവ്രവും, ഏറെ നിയന്ത്രണങ്ങൾ ഉള്ളതുമായ ഒരു വിദ്യാഭ്യാസപരിപാടിയാണ്.. പൊതുവെ , പഠനത്തിലും പരിശീലനത്തിനും ഇടയിൽ ആർക്കും ലീവ് അനുവദിക്കില്ല. നിങ്ങൾക്ക് കുടുംബാംഗത്തെ കാണാൻ അത്ര ആശയുണ്ടെങ്കിൽ അവരെ വിഡിയോയിൽ കാണിക്കാൻ ഞങ്ങൾ ഏർപ്പാട് ചെയ്യാം. "  

വിദ്യാർഥികളെ കർശനമായും നിരീക്ഷിക്കുകയും അവരുടെ സോഷ്യൽ മീഡിയാ പ്രവർത്തനങ്ങൾ സെന്സർഷിപ്പിനു വിധേയമാക്കുകയും ചെയ്യേണ്ട കാര്യം രേഖകളിൽ എടുത്തുപറയുന്നുണ്ട്. "ചൈനയുടെ വിവിധ പ്രദേശങ്ങളിൽനിന്നും മടങ്ങിയെത്തുന്ന പഠിതാക്കൾക്ക് എമ്പാടും സാമൂഹ്യ ബന്ധങ്ങൾ കാണും" എന്നതിനാൽ, അവരെ ബോധവൽക്കരിക്കുന്നതിനു വേണ്ടി "അവരുടെ ചിന്തകൾ നേരിട്ടുള്ള വഴികാട്ടലിന് വിധേയമാക്കണം    "   എന്ന് നിർദ്ദേശിക്കുന്നു.  " വീചാറ്റ് ,വെയ്‌ബോ തുടങ്ങിയ സോഷ്യൽ മീഡിയാ പ്ലാറ്റുഫോമുകളിൽ ശരിയല്ലാത്ത ഒരു അഭിപ്രായം അവർ പ്രകടിപ്പിക്കാൻ ഇടവരുന്ന നിമിഷം മുതൽ അതിന്റെ ദോഷഫലങ്ങൾ വ്യാപിക്കുകയും , അവ പാടേ ഇല്ലാതാക്കാൻ പ്രയാസമാവുകയും ചെയ്യുന്നു. " . ചൈനീസ് ഭരണകൂടം ഇവിടെ ചിന്തകളുടെ മേൽ പോലീസധികാരം ഉപയോഗിക്കുന്നുവെന്ന് -  വിദ്യാർത്ഥികൾ എങ്ങനെ ചിന്തിക്കണമെന്നും, ഏത് തരം  അഭിപ്രായങ്ങളാണ് ശരി എന്നും ഏതാണ് തെറ്റ് എന്നും ഗവണ്മെന്റ് തീരുമാനിക്കുമെന്ന് -  വ്യക്തമാക്കപ്പെടുകയാണ് ഇവിടെ. 

തടവിലാക്കപ്പെട്ടവരിൽ പലരും മുൻപേതന്നെ ഉന്നത വിദ്യാഭ്യാസം നേടിയവരും ആ നിലയിൽ സിവിൽ  ജീവനക്കാരും അധ്യാപകരും കലാപ്രവർത്തകരുമൊക്കെയായി ജോലിചെയ്തിരുന്നവരും ആണെന്നുള്ളത് , സർക്കാർ ഇവർക്കെല്ലാം "തൊഴിലുകളും" "തൊഴിൽപരിശീലന"വും നൽകിവരികയാണെന്ന അവകാശവാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നു. യഥാർത്ഥത്തിൽ അവർ തടവുകാരാക്കപ്പെട്ടത് അവരുടെ "ശരിയല്ലാത്ത  ചിന്തകളുടെ"  പേരിൽ  ശിക്ഷ കൊടുക്കാൻ വേണ്ടിയാണ്.

“പിടിക്കേണ്ട ആളുകളെ മുഴുവൻ പിടിക്കാൻ അയാൾ കൂട്ടാക്കിയില്ല "  

ന്യൂയോർക്‌ ടൈംസിന്  ചോർത്തിക്കിട്ടിയ രേഖകളിലൊന്നിൽ , 2016 ആഗസ്റ്റിൽ നടന്ന ഒരു സംഭവത്തെക്കുറിച്ചു പറയുന്നുണ്ട്. ചെൻ എന്ന് പേരുള്ള തീവ്രസർക്കാർ അനുകൂലിയായ ഒരു  ഉദ്യോഗസ്ഥനെ ടിബറ്റിൽ നിന്നും സിൻയാങ് ഭരണ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ചെൻ തന്റെ കീഴുദ്യോഗസ്ഥർക്കു നൽകിയ ഒരു ഉത്തരവ്  , " പിടിക്കേണ്ട എല്ലാവരെയും പിടിക്കുക " എന്നായിരുന്നു. എന്താണ് ആളുകളെ തടവിലാക്കാനുള്ള മാനദണ്ഡങ്ങൾ എന്ന് അതിൽ വിശദീകരിച്ചിരുന്നില്ല.  വാങ് എന്നു പേരുള്ള മറ്റൊരു ഉദ്യോഗസ്ഥൻ പിന്നീട് 7000 ത്തിലധികം തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു.  ഇതിനു ശിക്ഷയായി വാങിന് ജോലി പോയി എന്ന് മാത്രമല്ല,  സ്വയം തടവിലാവുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു.  പിന്നീട് ( മിക്കവാറും നിർബന്ധിച്ചു് എഴുതിപ്പിച്ച ) ഒരു കുറ്റസമ്മതത്തിൽ " ഞാൻ തന്നിഷ്ടപ്രകാരം നിയമം ലംഘിച്ചു, അംഗീകാരമില്ലാത്ത പ്രവൃത്തി ചെയ്തു " എന്ന് പ്രസ്താവിച്ചത് സിൻയാങ് ലെ ഉദ്യോഗസ്ഥർക്കിടയിൽ പരസ്യമായി വായിച്ചു കേൾപ്പിച്ചു.  എന്നാൽ,  അദ്ദേഹത്തെ ശിക്ഷിച്ചതിനുള്ള  യഥാർത്ഥ കാരണം ഒരു ഔദ്യോഗിക രഹസ്യമെന്ന മട്ടിൽ രേഖപ്പെടുത്തിയത്  ചോർന്നു കിട്ടിയ രേഖകളിൽ  ഉണ്ടായിരുന്നു: “പിടിക്കേണ്ട ആളുകളെ മുഴുവൻ പിടിക്കാൻ അയാൾ കൂട്ടാക്കിയില്ല " എന്നായിരുന്നു അത്. ഈ പദാവലി ഓർവെല്ലിന്റെ പേനയിൽ നിന്നും നേരിട്ട് ഊതിർന്നു വീണതാണെന്നു തോന്നും. 
 (The New York Times article on the leaked documents can be read on 
Indian Express)

ഇസ്ലാമോഫോബിയ, ഇരട്ടത്താപ്പുകൾ   

ട്രംപ് പ്രഖ്യാപിച്ച "മുസ്‍ലീം  നിരോധനം" ഓർമ്മിക്കുക. ചില മുസ്‌ലീംഭൂരിപക്ഷരാജ്യങ്ങളിൽനിന്ന് കുടിയേറ്റക്കാരായോ, അഭയാർത്ഥി കളായോ എത്തുന്നവർക്കെതിരെ ട്രംപ് കൽപ്പിച്ച വിലക്കിന്  കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത് ആ രാജ്യങ്ങൾക്ക് ഭീകരവാദ പ്രവർത്തനങ്ങളുമായി  ബന്ധമുണ്ടെന്നായിരുന്നു.    അമേരിക്കൻ സർക്കാർ നയത്തിലെ ഇസ്ലാമോഫോബിയയും വംശീയതയും അന്ന്  ലോകമാകെ ന്യായമായും എതിർക്കപ്പെട്ടു. എന്നാൽ ചൈനീസ് ഗവണ്മെന്റിന്റെ ഔദ്യോഗിക രേഖകൾ വെളിവാക്കുന്നത് സമാനമായ അളവിലുള്ള ഇസ്ലാമോഫോബിയ ആണ്. ചോദ്യോത്തരങ്ങളുടെ സ്ക്രിപ്റ്റ്  തടവിലാക്കപ്പെട്ട ബന്ധുക്കളെക്കുറിച്ചു വിദ്യാർഥികൾ ആവർത്തിച്ചു ചോദിക്കുന്ന ഒരു ചോദ്യം സംബന്ധിച്ച് പറയുന്നുണ്ട് :  "ചൈനീസ് ഭരണകൂടം നൽകുന്ന പാസ്സ്പോർട്ടുകൾ ഉപയോഗിച്ച് സിൻയാങ് നിവാസികൾ തുർക്കിയും സൗദി അറേബിയയും ഉൾപ്പെട്ട  പന്ത്രണ്ട് മുസ്‌ലീം രാജ്യങ്ങൾ സന്ദർശിക്കുന്നതിൽ എന്താണ് തെറ്റ് ?  എന്തിനാണ് അവരെ അതിന്റെപേരിൽ കുറ്റക്കാരാക്കുന്നതും, തടവിൽ പാർപ്പിക്കുന്നതും ?" ഇതിന്റെ ഉത്തരം: " അവർ സന്ദർശിച്ച രാജ്യങ്ങളിൽ മതതീവ്രവാദം ഗുരുതരമായ അവസ്ഥയിലായതിനാൽ , അവർ അതിന്റെ സ്വാധീനത്തിൽപ്പെട്ടിരിക്കാം. അവരിൽ ഒരിക്കൽ മതതീവ്രവാദം നാമ്പെടുക്കുന്നതിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ ഉള്ള അപകടങ്ങൾ വലുതാണ്. തന്മൂലം, അവർ തിരിച്ചുവരുമ്പോൾ നിയമവ്യവസ്ഥയെക്കുറിച്ചും, ദേശസ്നേഹത്തെക്കുറിച്ചും  തീവ്രമായ വിദ്യാഭ്യാസം നൽകേണ്ടത് അത്യാവശ്യമായ ഒരു കാര്യമാണ്. " നേരത്തെ  സൂചിപ്പിച്ച  ഗ്ലോബൽ ടൈംസ് റിപ്പോർട്ടിലും , ദക്ഷിണ സിൻയാങ് മേഖല " പാക്കിസ്ഥാന്റെയും അഫ് ഗാനിസ്താന്റെയും" തൊട്ടയലത്തു് കിടക്കുന്ന പ്രദേശമായതുകൊണ്ട് ഭീകരവാദത്തിനും അസ്വസ്ഥതകൾക്കും സാദ്ധ്യതകൾ ഏറെയാണെന്ന് പറയുന്നുണ്ട്.    

ഇസ്ലാമോഫോബിയ, പൗരാവകാശങ്ങൾ, വംശീയത, ഡീറ്റെൻഷൻ/ കോൺസെൻട്രേഷൻ ക്യാമ്പുകൾ , എന്നീ വിഷയങ്ങളിൽ അമേരിക്ക ചൈനയെ കുറ്റപ്പെടുത്തുന്നതിലെ ഇരട്ടത്താപ്പും ആത്മവഞ്ചനയും വ്യക്തമാണ് . പക്ഷെ, പാക്കിസ്ഥാൻ, തുർക്കി, സൗദി അറേബിയ തുടങ്ങിയ രാജ്യങ്ങൾ ചൈനയുടെ ഉയ്ഗർ നയത്തെ പിന്താങ്ങുന്നതിലെ ഇരട്ടത്താപ്പും ആത്മവഞ്ചനയും അതുപോലെത്തന്നെ പ്രകടമാണ്. 

സിൻയാങ് ലെ ചൈനീസ് "ഭരണനടപടികളെ " പിന്തുണച്ചുകൊണ്ടു പ്രസിദ്ധീകൃതമായ  ഒരു കത്തിൽ   അൻപതിലധികം ലോകരാജ്യങ്ങൾ ഒപ്പുവെച്ചിട്ടുണ്ട്. ചൈനീസ് രേഖകളിൽ ഭീകരവാദവുമായും മതതീവ്രവാദവുമായും ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട പാകിസ്ഥാനും സൗദി അറേബിയയും ഈ രാജ്യങ്ങളുടെ കൂട്ടത്തിൽ ഉണ്ട് എന്നത് മറ്റൊരു വിരോധാഭാസമാണ്.   പാകിസ്ഥാനും സൗദി അറേബിയയും സന്ദർശിച്ചു എന്ന പേരിൽ  ഉയ്ഗർ പൗരന്മാരെ  ചൈനീസ് ഭരണകൂടം പീഡിപ്പിക്കുമ്പോൾ , അതേ പാകിസ്ഥാനും സൗദി അറേബിയയും ഈ പീഡനങ്ങളെ പിന്തുണയ്ക്കുന്നു എന്നാണ് വ്യക്തമാവുന്നത്.   തുർക്കിയിലെ എർദോഗാൻ ഉയ്ഗർ അഭയാർത്ഥികളെ  ചൈനീസ് തടവറകളിലേക്കും, ഒരു പക്ഷെ മരണത്തിലേക്കും എറിഞ്ഞുകൊടുക്കുന്നതിൽ കലാശിക്കാനിടയുള്ള  ചില സൂത്രപ്പണികൾ പുനരധിവസിപ്പിക്കൽ എന്നപേരിൽ തിരക്കിട്ട് നടപ്പാക്കുകയാണ്.  ഒരു മൂന്നാം രാജ്യത്തിലേക്ക് അവരെ മാറ്റിപാർപ്പിക്കാൻ സൗകര്യമൊരുക്കിക്കൊണ്ട്  അവിടുന്ന് ചൈനയിലേക്ക് അഭയാർത്ഥികൾ കൈമാറ്റം ചെയ്യപ്പെടാൻ പാകത്തിലുള്ള ഒരു ഒഴിഞ്ഞുമാറൽ നയമാണ് എർദോഗന്റെത്.    ഇന്ത്യൻഭരണകൂടം കശ്മീരിൽനടത്തുന്ന മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച്  പലപ്പോഴും വാചാലരാവുന്ന പാകിസ്ഥാനും തുർക്കിയും ,   ചൈനീസ് ഗവൺമെൻറ് ഉയ്ഗർ ജനതയ്ക്കെതിരെ നടത്തുന്ന മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ചു മിണ്ടാത്തതും, അവയ്ക്കു  കൂട്ടുനിൽക്കുന്നതും എന്തുകൊണ്ടാണ് ? 

ചൈനീസ് ഭരണകൂടം ഉയ്ഗർ വംശജരായ നിരവധിയാളുകളെ തടങ്കൽപാളയ ങ്ങളിൽ വെക്കുകയും, ക്യാമ്പുകൾക്കകത്തും പുറത്തും ഒരു സാമുദായത്തെയൊട്ടാകെ നിർബന്ധിത ശിക്ഷണത്തിനും, നിരീക്ഷണ സംവിധാനങ്ങൾക്കും, ആവിഷ്കാര സ്വാതന്ത്ര്യങ്ങളുടെ അടിച്ചമർത്തലിനും, വിധേയരാക്കിക്കൊണ്ട് ഉയ്ഗർ ജനതയുടെ സാംസ്കാരികത്തനിമയും സ്വത്വവും തുടച്ചുനീക്കാൻ ശ്രമിക്കുകയാണ്. ചൈനയുടെ സ്വന്തം ഔദ്യോഗിക രേഖകളും പ്രോപ്പഗാന്റാ രീതിയും പരിശോധിക്കുന്ന ആർക്കും ഇത് ബോധ്യമാകും. വാസ്തവം ഇതെല്ലാമായിട്ടും, ഭീകരവാദത്തെ നേരിടുന്നത്തിന്റെ ലോകോത്തരമാതൃക എന്ന നിലക്ക് "സിൻയാങ് മോഡൽ" ഉയർത്തിക്കാട്ടാൻ ചൈനയ്ക്ക് യാതൊരു സങ്കോചവുമില്ല. 

തീർച്ചയായും നരേന്ദ്രമോദിക്കും അദ്ദേഹത്തിന്റെ ഇന്ത്യയിലെ ഫാസിസ്റ്റ്‌ ഭരണകൂടത്തിനും ഇത് സന്തോഷമുണ്ടാക്കും. ചൈനയുടെ സിൻ യാങ് മോഡൽ കാശ്മീരിനുവേണ്ടിയും, ഇന്ത്യയിലെമ്പാടുമുള്ള ന്യൂനപക്ഷങ്ങൾക്കും വിമതശബ്ദങ്ങളുയർത്തുന്നവർക്കും വേണ്ടിയും അത് വള്ളിപുള്ളി വ്യത്യാസമില്ലാതെ അത് പകർത്താമെന്ന് അവർക്കുതോ ന്നിയാൽ അത്ഭുതമില്ല.