Tuesday 10 October 2017



 'പെണ്മക്കൾ '  ബി എച് യു  വിൽ ആവശ്യപ്പെടുന്നത് സമത്വവും 
സുരക്ഷയും , കിട്ടിയത് പോലീസ്  ലാത്തിച്ചാർജ്

ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനികൾ അവരുടെ സുരക്ഷയ്ക്കും സമത്വത്തിനും വേണ്ടിയുള്ള ഒരു പ്രധാന പ്രശനം ഉയർത്തിയപ്പോൾ അവർക്കു പറയാനുള്ളതു കേൾക്കുന്നതിന് പകരം,  വിദ്യാർഥിനികൾക്കെതിരെ ഉണ്ടായ ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട പരാതികൾ "രാഷ്ട്രീയ ഗൂഢാലോചന"യുടെ ഫലം എന്ന്  ആരോപിക്കാനും, പ്രധിഷേധിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ ലാത്തിപ്രയോഗിച്ചു അവരുടെ സമരത്തെ അടിച്ചമർത്താനുമാണ് വൈസ് ചാൻസലർ ശ്രമിച്ചത്  .
ക്യാമ്പസ് പരിസരത്തു വിദ്യാർഥിനികൾക്കെതിരെ ഉണ്ടായ ഗുരുതരമായ ഒരു ലൈംഗികാക്രമണ സംഭവത്തെ   വൈകുന്നേരങ്ങളിൽ പെൺകുട്ടികൾ "പുറത്തുപോകുന്നതുകൊണ്ട്  വന്ന  ഒരു പ്രശ്ന" മായി  ലഘൂകരിച്ചു കാട്ടാൻ ആണ്   ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ വൈസ് ചാൻസലർ അടക്കമുള്ള അധികാരികൾ ശ്രമിച്ചത് . ഇതിനോടുള്ള പ്രതിഷേധത്തിന്റെ രൂപത്തിൽ ആണ് വിദ്യാർത്ഥികൾ ബി എച് യു വിൽ സമരം ആരംഭിച്ചത്. സംഭവം ലൈംഗിക പീഡനം ആയിരുന്നില്ലെന്നും കേവലം  കളിയാക്കലുകൾ മാത്രം ആയിരുന്നു എന്നു പ്രശ്നത്തെ നിസ്സാരവൽക്കരിച്ചു കൊണ്ട് വി സി അഭിമുഖങ്ങൾ നൽകുകയുണ്ടായി.  തെരുവ് വിളക്കുകളും സ്ത്രീ സുരക്ഷാ ജീവനക്കാരും വേണമെന്നതാണ് വിദ്യാർത്ഥികളുടെ ആവശ്യം.എല്ലാ തലത്തിലുള്ള അധികൃതരെയും ലിംഗ സമത്വത്തെക്കുറിച്ചു ബോധവൽക്കരിക്കുന്നതിനുംലൈംഗികാതിക്രമപരാതികൾ കൈകാര്യം ചെയ്യുന്നതിനും ആയി GSCASH സമിതി പ്രവർത്തിക്കണം എന്നും അവർ ആവശ്യപ്പെടുന്നു. വിദ്യാർത്ഥിനികൾക്ക് പുരുഷന്മാരിൽ നിന്ന് വ്യത്യസ്തമായി    "കർഫ്യൂ "ഏർപ്പെടുത്തുന്നതും , ഹോസ്റ്റലിൽ മാംസാഹാരം വില ക്കുന്നതും നിർത്തണമെന്നത്  അവരുടെ ദീർഘകാലമായുള്ള ആവശ്യമാണ് ബി ജെ പി യെയും ആർ എസ്  എസിനെയും പിന്തുണക്കുന്ന ആളാണെന്നു സ്വയം പ്രഖ്യാപിച്ച വൈസ് ചാൻസലർ പ്രസ്തുത സമരത്തെ വാഖ്യാനിക്കുന്നത് , പ്രധാനമന്തി നരേന്ദ്ര മോദിയുടെ ബനാറസ് സന്ദർശനത്തിനിടെ കുഴപ്പം ഉണ്ടാക്കാൻ വേണ്ടി ആരുടേയോ പ്രേരണയാൽ നടത്തുന്ന സമരമായിട്ടാണ്   .
ഹോസ്റ്റൽ മുറിക്കുള്ളിൽപൂട്ടി യി രിക്കുമ്പോൾ മാത്രമാണ്  വിദ്യാർത്ഥിനികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനാവുക എന്ന വി സി യുടെ നിലപാട് ഞെട്ടിക്കുന്നതാണ്.കാമ്പസ്സിലെ വഴികളിൽ അവരുടെ സുരക്ഷ  അദ്ദേഹത്തിന് ഉറപ്പാക്കാനാവില്ല! നിലവിലുള്ള  സമയ നിയന്ത്രണങ്ങൾ കൊണ്ട്  അവരുടെ രക്ഷ ഉറപ്പാക്കാൻ കഴിഞ്ഞില്ല എന്ന വാസ്തവം  അംഗീകരിക്കാനും അദ്ദേഹം   തയ്യാറാവുന്നില്ല   .പകരം അക്രമത്തിനിരയായവർ    ക്യാമ്പസ്സിലെ വഴികളിൽ  ഇറങ്ങിയതിനെ കുറ്റപ്പെടുത്തുവാൻ അധികാരികളെ അനുവദിക്കുകയാണ്  അദ്ദേഹം  ചെയ്തത്. 
     ബി എഛ്  യു വി സി  വിദ്യാർത്ഥിനികളുടെ സമരതിനു പിന്നിൽ   പുറത്തുനിന്നുള്ളവരുടെ പ്രേരണയാണെന്ന് ആരോപിക്കുന്നു. വിദ്യാർത്ഥിനികളുടെ   സ്വാതന്ത്രാഭിപ്രായത്തെ   ഗൗനിക്കാൻ  അദ്ദേഹം തയ്യാറാവുന്നില്ല .ഇത് ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു പറഞ്ഞതിന്റെ ബാക്കി പത്രമാണ് . ജെ എൻ യു വിദ്യാർത്ഥിനി   ഗുർമീർ കൗർ സമാധാനത്തിനു വേണ്ടിയും യുദ്ധത്തിനെതിരായും സംസാരിക്കുന്നതു അവരുടെ ചിന്തകളെ ആരോ വിഷലിപ്തമാക്കിയതു കൊണ്ടാണെന്നായിരുന്നു റിജ്ജുവിന്റെ ഭാഷ്യം  .സർവ്വകലാശാലകളു ടെ യും രാജ്യത്തിന്റെയും ഭരണകർത്താക്കൾ  സ്ത്രീകളുടെ സ്വതന്ത്ര   ചിന്തകളെ അംഗീകരിക്കുവാനും ആദരിക്കുവാനും  പഠിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

 
ജെ എൻ യു വിലും ഡൽഹി സർവ്വകലാശാലയിലും  ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലും ഉള്ള വിദ്യാർത്ഥികൾ സെമിനാറുകൾ സംഘടിപ്പിച്ചപ്പോഴും ചോദ്യങ്ങൾ ഉന്നയിച്ചപ്പോഴും അവരെ കൈകാര്യം ചെയ്യാൻ ശ്രമിച്ച അതെ രീതിയിലാണ് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി വൈസ് ചാൻസലറും ഉത്തർ പ്രദേശ് സർക്കാരും വിദ്യാത്ഥിനികളുടെ സുരക്ഷയെ സംബന്ധിച്ച പരാതികളെയും സമരത്തെയും  കൈകാര്യം ചെയ്യുന്നത്. തികച്ചും ന്യായമായ വിദ്യാർത്ഥിനികളുടെ ആവശ്യത്തെ അവർ "ദേശദ്രോഹ"മായി മുദ്ര കുത്തി പോലീസിനെ കൊണ്ട് അടിച്ചമർത്തുകയാണ് . ഏകദേശം ആയിരത്തോളം വിദ്യാർത്ഥിളുടെ മേലാണ് ഇതിന്റെ പേരിൽ എഫ് ആർ ചുമത്തിയിട്ടുള്ളത്.
പ്രധാനമന്ത്രി ഉയർത്തുന്ന മുദ്രവാക്യമാണ് " ബേട്ടി ബചാവോ , ബേട്ടി പഠാവോ " ( പെൺകുട്ടികളെ സംരക്ഷിക്കൂ , പെൺകുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കൂ  " ) .പക്ഷെ ബി ജെ പി യുടെ നേതാക്കന്മാർ പെൺകുട്ടികളെ അപമാനിക്കുകയാണ് ചെയ്യുന്നത് , ബി ജെ പി നിയമിച്ച വൈസ് ചാൻസലർ അവരുടെ ന്യായമായ ആവശ്യങ്ങളെ പോലീസിനെ കൊണ്ട് അടിച്ചമർത്തുകയാണ് ചെയ്യുന്നത് .   മനുസ്മൃതിയുടെ ശാസനകൾ
അനുസരിച്ചു
സ്ത്രീകളുടെ അവകാശങ്ങളെ നിയന്ത്രിക്കണം എന്ന് പറഞ്ഞ വ്യക്തിയാണ് യു പി മുഖ്യമന്ത്രി ആദിത്യനാഥ്‌.
സ്ത്രീകൾ  "അതിരുകൾ വിട്ട്" പെരുമാറുന്നതും , പുരുഷമേധാവിത്വത്തെ ചോദ്യം ചെയ്യുന്നതും  ആദിത്യനാഥിനും  ബി എച് യു വൈസ്ചാൻസലർ ജി സി ത്രിപാഠിക്കും  അനുഭവപ്പെടുന്നത് സ്വന്തം അസ്തിത്വത്തിനു തന്നെയുള്ള ഒരു ഭീഷണിയായിട്ടാണ്.
. തികഞ്ഞ പരസ്പര ധാരണയോടെയെങ്കിലും  സ്ത്രീയും പുരുഷനും പൊതുസ്ഥലങ്ങളിൽ ഒരുമിച്ചു കാണപ്പെടുമ്പോൾ  യോഗി ആദിത്യനാഥിന്റെആന്റി റോമിയോ സ്ക്വാഡ്” ഇന്ന് പിടിച്ചു ഉപദ്രവിക്കുന്ന സ്ഥിതിയുള്ളപ്പോൾ പീഡകർക്ക്  ബി എഛ്  യു കാമ്പസിൽ അഴിഞ്ഞാടാൻ കഴിയില്ലെന്ന് ഉറപ്പു വരുത്താൻ യു പി പോലീസിനും കാമ്പസ് അധികാരികൾക്കും കഴിഞ്ഞില്ല.    
 
 

രാജ്യമാകമാനം വിദ്യാർഥിനി കൾ തുല്യതക്കും  സുരക്ഷക്കുംവേണ്ടി  അവകാശമുന്നയിക്കുകയാണ് .സുരക്ഷയെ പുരുഷാധിപത്യ നിയന്ത്രണവുമായി ബന്ധിപ്പിക്കുന്നത് അവർക്കു സ്വീകാര്യമല്ല . ഇരയുടെ പേരിൽ കുറ്റം ചാർത്തുന്നതും സദാചാര പോലീസിങ്ങും സമ്മതിച്ചു തരാനും അവർ ഒരുക്കമല്ല.വിയോജിപ്പ് , ചോദ്യം ചെയ്യൽ , സെമിനാറുകൾ, ഗവേഷണം എന്നിവയെ  ദേശവിരുദ്ധതയായി അടയാളപ്പെടുത്താനുള്ള ആർ എസ എസ -ബി ജെ പി വി സി മാരുടെ ശ്രമത്തോട്  രാജ്യവ്യാപകമായി വിദ്യാർത്ഥി സമൂഹം  വിയോജിക്കുന്നു . ബി എഛ് ത് യു വിദ്യാർഥികൾ വഴികാണിക്കുന്നു -.പെണ്മക്കൾ പഠിക്കും ,പെണ്മക്കൾ  പൊരുതും ,പെണ്മക്കൾ  മുന്നേറും.

No comments:

Post a Comment