Monday, 18 May 2020

തൊഴിലാളിവർഗത്തിനെതിരായ കോർപ്പറേറ്റ്-കാവി യുദ്ധം - വി ശങ്കർ

തൊഴിലാളിവർഗത്തിനെതിരായ കോർപ്പറേറ്റ്-കാവി യുദ്ധം
- വി ശങ്കർ

[ FORWARD PRESS പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് ലേഖനത്തിന്റെ പരിഭാഷ.
സി പി ഐ (എം എൽ ) ലിബറേഷൻ പോളിറ്റ് ബ്യൂറോ മെമ്പറും, പാർട്ടി മുഖപത്രമായ ലിബറേഷൻ മാസികയുടെ പത്രാധിപസമിതിയംഗവും ,ആൾ ഇന്ത്യ കൌൺസിൽ ഓഫ് സെൻട്രൽ ട്രേഡ് യുണിയൻസ് (എ ഐ സി സി ടി യു) പ്രസിഡന്റും, ആണ് ലേഖകൻ ]
മോദിയുടെ നേതൃത്വത്തിലുള്ള ആർ‌എസ്‌എസ്-ബിജെപി സർക്കാർ യഥാർത്ഥത്തിൽ രാജ്യത്തെ തൊഴിലാളിവർഗത്തിനെതിരെ ഒരു യുദ്ധം തന്നെ പ്രഖ്യാപിച്ചിരിക്കയാണ്. ആളുകൾ “ധീരമായ പരിഷ്കാരങ്ങൾക്ക്” തയ്യാറാകണമെന്ന് മോദി തന്റെ ടെലിവിഷൻ പ്രസംഗത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ബിജെപി നേതൃത്വത്തിലുള്ള യുപി, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാന സർക്കാരുകൾ ഇതിനകം തന്നെ തൊഴിൽ നിയമങ്ങൾ തീർത്തും ഫലപ്രദമല്ലാതാക്കിയിരുന്നു. ആരോഗ്യ അടിയന്തിരാവസ്ഥയുടെ ഈ നിർണായക കാലഘട്ടത്തെ തന്നെ ബിജെപി സർക്കാർ കൗശലപൂർവ്വം ഇതിനായ് തിരഞ്ഞെടുത്തു. ലോക്ക് ഡൗൺ, പകർച്ചവ്യാധി-ദുരന്തനിവാരണ നിയമം എന്നിവ പ്രാബല്യത്തിലുള്ളതു കൊണ്ട് ഈ തൊഴിലാളിവിരുദ്ധ നടപടികൾക്ക് സാധാരണഗതിയിൽ തൊഴിലാളികളിൽ നിന്നുണ്ടാകുമായിരുന്ന കനത്ത ചെറുത്തുനിൽപ്പ് അഭിമുഖീകരിക്കേണ്ടതില്ലെന്ന് കണക്കു കൂട്ടുകയാണ് മോദി .
സ്വാശ്രയ ഇന്ത്യ കെട്ടിപ്പടുക്കേണ്ടത് വിദേശ മൂലധനത്തെ ആശ്രയിച്ചല്ല, പുറത്തുനിന്ന് മൂലധനത്തെ ആകർഷിക്കാൻ തൊഴിൽ നിയമങ്ങൾ റദ്ദാക്കിക്കൊണ്ടുമല്ല. മോദിയെ സംബന്ധിച്ചിടത്തോളം, സ്വാശ്രയത്വം ഒരു വാചാടോപം മാത്രമാണ്, ഇത് യഥാർത്ഥത്തിൽ രാജ്യത്തിന്റെയും സ്വന്തം ജനതയുടെയും സ്വാശ്രയത്വം എന്ന ആശയമേ അല്ല. തൊഴിലാളികളെയും അധ്വാനിക്കുന്നവരെയും അടിമത്വത്തിലേക്ക് തള്ളിവിടുകയും ഇന്ത്യയെ സാമ്രാജ്യത്വ ശക്തികളുടെ ആശ്രിതരാക്കുകയും ചെയ്തിട്ട് സ്വാശ്രയത്വത്തെക്കുറിച്ച് സംസാരിക്കുന്നത് പരിഹസിക്കലല്ലാതെ മറ്റൊന്നുമല്ല.
ലോകം മുഴുവൻ കോവിഡ്-19 നെതിരെ പോരാടുന്നതിനിടയിൽ, സി‌എ‌എ, എൻ‌ആർ‌സി, എൻ‌പി‌ആർ വിരുദ്ധ പ്രതിഷേധക്കാരെ, പ്രത്യേകിച്ച് ദില്ലിയിലെ മുസ്‌ലിംങ്ങളെ ലക്ഷ്യമിട്ടുള്ള കലാപത്തിലൂടെയാണ് ഇവയെല്ലാം ആരംഭിച്ചത്. പിന്നെ, കൊറോണയുടെ വ്യാപനത്തിന് തബ്ലിഗു ജമാഅത്തിനെ കുറ്റപ്പെടുത്തി, മുസ്ലീങ്ങളെ കോവിഡ് -19 ന്റെ പ്രതീകവും വാഹകരും ആക്കി വ്യാഖ്യാനിച്ചു, മാത്രമല്ല ലോക്ക്ഡൗൺ 1.0 പ്രഖ്യാപിച്ചതിന് ശേഷമുള്ള കാലയളവിൽ നിരവധി സംസ്ഥാനങ്ങളിൽ ഇതേരീതി പിന്തുടരുകയും ചെയ്തു. കോർപ്പറേറ്റ്- വർഗീയ സർക്കാർ അതിൻ്റെ സ്വഭാവത്തിനനുസൃതമായി ത്തന്നെ കോവിഡ് -19 നെ നേരിടുന്നതിലെ അതിൻ്റെ പരാജയങ്ങൾ മറച്ചുവെക്കാൻ മുസ്ലീങ്ങളിൽ ഒരു ശത്രുവിനെ കണ്ടെത്തുകയും അത് സ്ഥാപിച്ചെടുക്കുകയും ആയിരുന്നു .
ഒരു തയ്യാറെടുപ്പും ഇല്ലാതുള്ള മോദിയുടെ പെട്ടെന്നുള്ള ലോക്ക് ഡൗണിന്റെ ആദ്യത്തെ പ്രധാന ഇരകൾ രാജ്യത്തുടനീളം ഭക്ഷണമോ, പാർപ്പിടമോ, പണമോ ഇല്ലാതെ കുടുങ്ങിയ കോടിക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ്. ഈ കുടിയേറ്റ തൊഴിലാളികളിൽ ബഹുഭൂരിപക്ഷവും ദരിദ്രരാണ്, സമൂഹത്തിലെ ഏറ്റവും താഴ്ന്ന നിലയിലും പിന്നോക്കക്കാവസ്ഥയിലുമുള്ള ഇവർ ഏറ്റവും താഴ്ന്ന സാമൂഹിക പശ്ചാത്തലമുള്ള ദളിത്-പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. വളരെ സാവധാനത്തിൽ ഒഴിപ്പിക്കുന്നതിനുള്ള തന്ത്രങ്ങൾ പ്രയോഗിച്ചുകൊണ്ടും, ട്രെയിനുകളുടെ എണ്ണം കുറച്ചുകൊണ്ടും, നിരക്ക് വർദ്ധിപ്പിച്ചുകൊണ്ടും അർദ്ധ ആശ്രിതത്വ സാഹചര്യങ്ങളിൽ ജോലി ചെയ്യാൻ ഈ കുടിയേറ്റ തൊഴിലാളികളെ നിർബന്ധിതരാക്കുന്നു. മറ്റൊരു പ്രധാന വിഭാഗം മുൻനിര തൊഴിലാളികളാണ്, പ്രത്യേകിച്ചും ആശാ വർക്കേർസ്, അങ്കണവാടി ജീവനക്കാർ, ഉച്ചഭക്ഷണ പാചകക്കാർ, വീട്ടുജോലിക്കാർ, ശുചീകരണത്തൊഴിലാളികൾ തുടങ്ങിയവർ, ഇവർക്ക് പൊള്ളയായ വാചാടോപങ്ങൾ മാത്രമാണ് വാഗ്ദാനം, ദൃഢനിശ്ചയത്തോടെ കോവിഡ്- 19 നെതിരെ പോരാടുന്ന ഇവരുടെ സേവനത്തെ ആദരിക്കുന്ന സ്പെഷ്യൽ വേതനമില്ലന്ന് മാത്രമല്ല മിനിമം വേതനം പോലും നൽകാതെ തൊഴിലാളികളാണെന്ന പരിഗണന പോലും നൽകുന്നില്ല. ഈ തൊഴിലാളി വിഭാഗത്തിനെതിരായ ആക്രമണം തൊഴിലാളിവർഗത്തിൽ ഏറ്റവും അപകടകരമായ തൊഴിൽ സാഹചര്യങ്ങളിൽ പണിയെടുക്കുന്നവർക്ക് എതിരെയുള്ളത് മാത്രമല്ല, ഇവരുടെ ദലിത്-പിന്നോക്കാവസ്ഥയ്ക്ക് നേരെയുള്ള ക്രൂരമായ ആക്രമണവുമാണ്.
ലോക്ക്ഡൗൺ 3.0 രൂപകൽപ്പന ചെയ്തതു തന്നെ കോവിഡ്-19 ൻ്റെ മറവിൽ മുസ്ലിങ്ങൾക്കും ദലിതരോടുമൊപ്പം തൊഴിലാളിവർഗത്തിനും എതിരായ ഒരു യുദ്ധമായാണ്. കോർപ്പറേറ്റ് കുത്തക മൂലധനത്തെ സംരക്ഷിക്കുക, മൂലധനത്തിന്റെ ബലിപീഠത്തിൽ തൊഴിലാളിവർഗത്തെ ബലിയർപ്പിക്കുക എന്നീ ദൗത്യങ്ങൾ ആണ് മോദി സർക്കാർ മറയില്ലാതെ പ്രദർശിപ്പിക്കുന്നത്. മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ത്രികക്ഷി അല്ലെങ്കിൽ ഉഭയകക്ഷി ചർച്ചകളില്ലാതെ, കൊറോണയുടെ മറവിൽ ഐ‌എൽ‌ഒ കൺവെൻഷനുകളുടെ മാർഗനിർദ്ദേശങ്ങൾ പോലും ലംഘിച്ചുകൊണ്ട് തൊഴിലാളി വിരുദ്ധ കോഡുകൾ പുറംവാതിലിലൂടെ നടപ്പിലാക്കാൻ ഒരുങ്ങുകയാണ്. മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഇതിനകം പൊതുമേഖലാ ജീവനക്കാർക്ക് 30 ശതമാനം വേതനം വെട്ടിക്കുറച്ചിട്ടുണ്ട്. ക്ഷാമബത്ത മരവിപ്പിച്ചു. ഇപ്പോൾ ഇത് വ്യവസായ തൊഴിലാളികൾക്കും സംസ്ഥാന സർക്കാർ ജീവനക്കാർക്കുമായിക്കൂടി ബാധകമാകും വിധം വ്യാപിപ്പിക്കുകയാണ് . കൂലി വെട്ടിക്കുറക്കലും വൻതോതിലുള്ള പിരിച്ചുവിടലും കോർപ്പറേറ്റ് തന്ത്രം ആയിത്തന്നെ ഉയർന്നുവരികയാണ്.
അധ്വാനത്തിൻ്റെ വിലയിടിക്കും വിധം തൊഴിൽ നിയമങ്ങൾ റദ്ദാക്കലിലൂടെ
യോഗിയുടെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാർ സംസ്ഥാനത്തെ 38 തൊഴിൽ നിയമങ്ങളുടെ പ്രാബല്യം താത്കാലികമായി എടുത്തു കളയുകയും ഒരലങ്കാരത്തിനു മാത്രം അവയിൽ ചിലത്‌ ശേഷിപ്പിച്ചുകൊണ്ട് 'മൂന്ന് വർഷത്തേക്ക് നിർത്തിവക്കുകയും ചെയ്തു. [പ്രവൃത്തി സമയത്തെക്കുറിച്ചുള്ള ഒരു പ്രത്യേക വിജ്ഞാപനം സർക്കാർ പിൻവലിച്ചുവെന്നത് ഇതിന്റെ ഭാഗമായ മറ്റൊരു കഥയാണ്. [ഇത്തരമൊരു സാഹചര്യത്തിൽ, യുപി സർക്കാർ ഗൗരവബുദ്ധിയോടെയാണ് പ്രശ്നത്തെ കൈകാര്യം ചെയ്യുന്ന തെങ്കിൽ, പ്രവർത്തന സമയവുമായി ബന്ധപ്പെട്ട അനുബന്ധ നിയമങ്ങൾ താൽക്കാലികമായി റദ്ദാക്കിയ നടപടിയും നിർത്തിവച്ചു ഫാക്ടറീസ് ആക്ട് അടക്കം പുനസ്ഥാപിക്കുകയും വേണമായിരുന്നു ]. തീവ്രമായ പോരാട്ടങ്ങളിലൂടെയും അസംഖ്യം ത്യാഗങ്ങളിലൂടെയും നേടിയതും, ഭരണഘടന വ്യവസ്ഥ ചെയ്തത് ഉൾപ്പടെയുള്ളതുമായ തൊഴിലാളികളുടെ അനിഷേധ്യമായ അവകാശങ്ങളും, 8 മണിക്കൂർ പ്രവൃത്തിദിനം മുതൽ, മിനിമം വേതനം, ഇ എസ് ഐ, പി എഫ്, ഗ്രാറ്റുവിറ്റി, പരാതി പരിഹാരവും തൊഴിൽ വകുപ്പുകളുടെയും ലേബർ കോടതികളുടെയും തർക്കപരിഹാര സംവിധാനങ്ങളും, പരിശോധനാ സംവിധാനവും, യൂണിയൻ രൂപീകരിക്കുന്നതിനും അംഗീകരിച്ചുകിട്ടുന്നതിനും ഉള്ള അവകാശവും, നിയമനങ്ങൾ സ്ഥിരപ്പെടുത്തുന്നതിന്റെ പ്രശ്നവുമൊക്കെ ഇല്ലാതാക്കാൻ പേനയുടെ ഒറ്റ വര മതിയെന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ് . തൊഴിലാളികളുടെ അവകാശങ്ങൾ നിഷ്‌കരുണം അപഹരിക്കപ്പെടുകയും ക്രൂരമായി ചവിട്ടിമെതിക്കപ്പെടുകയും ചെയ്യുകയാണ് .
മധ്യപ്രദേശ് അവലംബിച്ച തൊഴിൽ നിയമങ്ങളിലെ ‘സമതുലിതമായ’ മാറ്റങ്ങൾ ക്രൂരവും ഭീകരവുമാണ്. വ്യാവസായിക തർക്കനിയമം, കരാർതൊഴിൽ നിയന്ത്രണ നിയമം, ഫാക്ടറീസ് ആക്ട് മുതലായ നിർണായക തൊഴിൽ നിയമങ്ങളുടെ പ്രാബല്യം ഒഴിവാക്കിയതിലൂടെ കോർപ്പറേറ്റുകളോടുള്ള സ്നേഹവും തൊഴിലാളിവർഗത്തോടുള്ള വെറുപ്പുമാണ് സർക്കാർ പ്രകടിപ്പിച്ചത്. തർക്കപരിഹാരത്തിനുള്ള വ്യവസ്ഥാപിത സംവിധാനങ്ങളും, പരിശോധനാ സംവിധാനങ്ങളും തകർക്കപ്പെടുന്നു. സ്വകാര്യ ഏജൻസികൾ നടത്തുന്ന പരിശോധനകൾ പോലും അനുവദനീയമായി. 100 ൽ താഴെ തൊഴിലാളികളെ മാത്രമാണ് നിയമിക്കുന്നതെങ്കിൽ തൊഴിൽ നിയമങ്ങളൊന്നും ഒരു കമ്പനിക്ക് ബാധകമല്ലാതാവും . കമ്പനികൾക്ക് ഒറ്റദിവസം കൊണ്ട് ലൈസൻസ് നൽകുമെന്ന് ഉറപ്പുനൽകുന്നു, കൂടാതെ വിശാഖ് ഗ്യാസ് ചോർച്ച പോലുള്ള വ്യാവസായിക അപകടങ്ങൾ ആവർത്തിക്കുന്നതിന് കാരണമായേക്കാവുന്ന വിധം 10 വർഷത്തേക്ക് കമ്പനികൾ ലൈസെൻസ് പുതുക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്യുന്നു . "ലാഭം ജനങ്ങൾക്കും മേലെ " എന്ന മൂലമന്ത്രമാണ് ഈ മാറ്റങ്ങളുടെയെല്ലാം പിന്നിൽ വർത്തിക്കുന്നത് .
ഗുജറാത്തും പിന്തുടരുന്നത് മേൽപ്പറഞ്ഞതുപോലെയുള്ള നയങ്ങൾ ആണ് ; 8 മണിക്കൂർ പ്രവൃത്തിദിനം അവസാനിപ്പിക്കുകയും പകരം12 മണിക്കൂർ പ്രവൃത്തിദിനം അനുവദിക്കുകയും ചെയ്തുകൊണ്ടാണ് ഇതാരംഭിച്ചത് . കോൺഗ്രസും മറ്റ് പ്രതിപക്ഷങ്ങളും ഭരിക്കുന്ന സർക്കാരുകളും ഇതിനൊരു അപവാദമല്ല, കോർപ്പറേറ്റ് യജമാനന്മാരോടുള്ള വിധേയത്വം സന്തോഷപൂർവ്വം പ്രകടിപ്പിക്കുന്നതിൽ ബിജെപിയെ ഇവർ പിന്തുടരുന്നു. കോൺഗ്രസ് നേതൃത്വത്തിലുള്ള രാജസ്ഥാൻ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളും , ബിജെഡിയുടെ നേതൃത്വത്തിലുള്ള ഒഡീഷയും മേൽപ്പറഞ്ഞ വഴിതന്നെ യാണ് സ്വീകരിച്ചിട്ടുള്ളത് . നിലവിൽ ബാധകമായ തൊഴിൽ നിയമങ്ങളുടെ സ്ഥാനത്ത് നടപ്പിലാക്കാൻ പോകുന്ന വ്യവസായാനുകൂല നിയമഭേദഗതികളെക്കുറിച്ച് കർണാടകയും തമിഴ്‌നാടും ഗൗരവമായി ചർച്ച ചെയ്യുന്നു. വ്യാവസായിക - നിർമാണ ലോബികളുടെ ആവശ്യപ്രകാരം കുടിയേറ്റ ത്തൊഴിലാളികളുടെ ട്രെയിനുകൾ റദ്ദാക്കുന്ന നടപടിയെടുക്കാൻ പോലും കർണാടക സർക്കാർ തയ്യാറായി. തൊഴിലുടമകളുടെ അസോസിയേഷന്റെ നിവേദനത്തെത്തുടർന്ന് യെദ്യൂരപ്പ തൊഴിൽ വകുപ്പ് സെക്രട്ടറിയെ മാറ്റിയത് മറ്റൊരു ഉദാഹരണം ആണ് . കോടിക്കണക്കിന് തൊഴിലാളികളെയും അവരുടെ താൽപ്പര്യങ്ങളെയും ചവറുകൂനയിൽ വലിച്ചെറിയുന്നതിനിടയിൽ ത്തന്നെ വ്യവസായികളുടെ ആവശ്യങ്ങളോട് ഗവൺമെന്റുകൾ പ്രതികരിക്കുന്നത് അതീവ വിധേയത്വത്തോടെയാണ്
വേതനം കുറയ്ക്കൽ, 12 മണിക്കൂർ ജോലി, പിരിച്ചുവിടലുകൾ ഇവ ഒരു തന്ത്രമാക്കുമ്പോൾ തന്നെ,
സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ 20 ലക്ഷം കോടിയുടെ പാക്കേജ് മോദി പ്രഖ്യാപിച്ചു. എന്നാൽ സ്വന്തം വീടുകളിലെത്താൻ നൂറുകണക്കിന് മൈലുകൾ നടക്കേണ്ടി വരുന്ന കുടിയേറ്റ തൊഴിലാളികൾക്ക് ഒരു സഹായവും ആ പ്രഖ്യാപനത്തിൽ ഉണ്ടായിരുന്നില്ല . രാജ്യത്തെ തൊഴിലാളികളിൽ 40 ശതമാനവും കുടിയേറ്റതൊഴിലാളികൾ ആണ് . സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ കോടാനുകോടി അസംഘടിത തൊഴിലാളികൾക്കും എന്തിന് സ്ഥിരം തൊഴിലാളികളിൽ ഭൂരിഭാഗത്തിനും മോദി സർക്കാർ തുടക്കത്തിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ വേതനം നിഷേധിക്കപ്പെട്ടു . MSME മേഖലയിൽ മാത്രമല്ല, വൻകിട കോർപ്പറേറ്റ് കമ്പനികളിലും ഇതാണവസ്ഥ.
കോവിഡ്- 19 നെതിരെ പോരാടാനായി ജോലി സമയം 8 മണിക്കൂറിൽ നിന്ന് 12 മണിക്കൂറാക്കി വർദ്ധിപ്പിക്കുക വഴി കമ്പനികൾക്ക് 50 ശതമാനം അല്ലെങ്കിൽ 65 ശതമാനം തൊഴിൽ ശക്തി ഉപയോഗിച്ച് പ്രവർത്തിക്കാൻ കഴിയുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ, ഇത് ഓരോ കമ്പനിയിലും നിലവിലുള്ള തൊഴിലാളികളുടെ 35 മുതൽ 50 ശതമാനം വരെ വെട്ടികുറയ്ക്കുന്നതിനുള്ള ദുഷ്ടലാക്കോടെയുള്ള തന്ത്രമാണ്. ഇത് വൻതോതിലുള്ള പിരിച്ചുവിടലിൽ നിന്നോ, വേതന വെട്ടിക്കുറവിൽ നിന്നോ തൊഴിലാളികളെ സംരക്ഷിച്ചില്ലങ്കിലും, കോർപ്പറേറ്റ് കമ്പനികളുടെ ലാഭം സംരക്ഷിക്കാനായുള്ള സർക്കാരിന്റെ വ്യഗ്രത എടുത്തുകാട്ടുന്നുണ്ട്. സർക്കാർ പി.എഫ് വിഹിതം 4 ശതമാനം കുറച്ചതും ഇതു പോലെയാണ്. തൊഴിലുടമകളുടെയും ജീവനക്കാരുടെയും പുതുക്കിയവിഹിതത്തിൻ്റെ ।0 ശതമാനം നൽകാമെന്ന് സർക്കാർ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും തൊഴിലാളികളുടെ പി.എഫിലേക്കുള്ള വിഹിതം വേതനത്തിൽ നിന്ന് പല തൊഴിലുടമകളും കുറയ്ക്കുകയാണ്. നിർദ്ദിഷ്ട ഗ്രാമീണ പാക്കേജിന് MNREGA ക്ക് കീഴിൽ ജോലിയോ വേതനമോ ഉറപ്പ് വരുത്തുന്നതിനെക്കുറിച്ച് സർക്കാറിന് ഒന്നും പറയാനില്ല, മറിച്ച് സമ്പന്നകർഷകരെയും കുലാക്കുകളെയും സഹായിക്കുന്നതിനായി ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾക്കുള്ള പിന്തുണയുടെ രൂപത്തിൽ ആണ് പാക്കേജ് വരുന്നത് . പാവപ്പെട്ട കാർഷിക തൊഴിലാളികൾ ചിത്രത്തിലേ ഇല്ല. MNREGA വിഹിതം ക്രമേണ കുറച്ചുകൊണ്ട് തിരക്കേറിയ നഗരങ്ങളിലേക്ക് ഇതിനകം തൊഴിൽ തേടി ഗ്രാമീണ തൊഴിലാളികളെ കുടിയേറാൻ നിർബന്ധിതരാക്കി മാറ്റുകയും ചെയ്തിരുന്നു. കോർപ്പറേറ്റുകൾക്കും മറ്റ് വ്യവസായങ്ങൾക്കും വേണ്ടി അധ്വാന ശക്തികളെ ദുർബലമാക്കി കൂട്ടത്തോടെ പിരിച്ചുവിടാനും, നാമമാത്രമായമായ വേതനമുള്ളവരാക്കിത്തീർക്കാനും ശ്രമിക്കുകയാണ് സർക്കാർ . വൻതോതിലുള്ള തൊഴിലില്ലായ്മ സൃഷ്ടിക്കുക എന്നത് കോർപ്പറേറ്റുകളെ പിന്തുണയ്ക്കുന്നതിനും, അവരുടെ ലാഭം സംരക്ഷിക്കുന്നതിനും മാത്രമല്ല വർദ്ധിപ്പിക്കുന്നതിനുവേണ്ടി ക്കൂടിയുമുള്ള സർക്കാരിന്റെ തന്ത്രമാണ്.

തൊഴിലാളികൾക്ക് മിനിമം വേതനം നിഷേധിക്കപ്പെടുന്നു, അത് പട്ടിണിവേതനമായി ചുരുങ്ങുന്നു, എന്നാൽ ഈ നിഷേധം നിയമവിധേയമാക്കപ്പെടുന്നു എന്നതാണ് ഏറ്റവും മോശപ്പെട്ട വസ്തുത. ന്യായമായ വേതനം, ജീവിക്കാനാവശ്യമായ വേതനം, ജോലി സമയം കുറയ്ക്കുക തുടങ്ങിയ തൊഴിലാളി പ്രസ്ഥാനത്തിന്റെ ദീർഘകാല ആവശ്യങ്ങൾ കാറ്റിൽ പറത്തികൊണ്ട് ജോലി സമയം കൂട്ടുക, വേതനം കുറയ്ക്കുക, വൻതോതിൽ പിരിച്ചുവിടുക, ചിലവുകുറഞ്ഞ അധ്വാനശക്തിക്കായി വൻതോതിൽ തൊഴിലില്ലായ്മ സൃഷ്ടിക്കുക എന്നിവയിലൂടെ ലാഭം വർദ്ധിപ്പിക്കുകയോ പരിരക്ഷിക്കുകയോ ചെയ്യുക എന്ന നയം ആണ് സ്വീകരിക്കപ്പെടുന്നത്, അല്ലാതെ ഉൽപാദനമോ ഉൽപാദനക്ഷമതയോ വർദ്ധിപ്പിക്കലല്ല. നൂറ്റമ്പത് വർഷങ്ങൾക്ക് പിന്നിലേക്ക് ചരിത്രത്തിന്റെ ചക്രങ്ങൾ കീഴ്മേൽ മറിയുന്നു. തൊഴിലാളികളുടെയും തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെയും സമരങ്ങളെയും ത്യാഗങ്ങളെയും പരിഹസിച്ചുകൊണ്ട് 12 മണിക്കൂർ പ്രവൃത്തിദിനം നിയമവിധേയമാക്കുന്നു. തൊഴിൽ നിയമങ്ങൾ റദ്ദാക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യുന്നതിലൂടെ തൊഴിലാളികളുടെ അടിമത്തവും ആശ്രിതത്വവും സ്ഥാപനവൽക്കരിക്കപ്പെടുകയും നിയമവിധേയമാക്കുകയും ചെയ്യുന്നു. ആധുനിക ഇന്ത്യ എന്ന് വിളിക്കപ്പെടുന്ന ഇവിടെ അടിമത്തത്തിനായുള്ള തിരക്കഥ രചിച്ചു കൊണ്ട് ആധുനികതയല്ല, സാമ്പത്തികേതര ബലപ്രയോഗങ്ങളെ അടിസ്ഥാനമാക്കിയുള്ള മനുഷ്യത്വരഹിതവും തീവ്രതരവുമായ ചൂഷണത്തെ ആശ്രയിക്കുന്ന കാടത്തമായി അതിനെ മാറ്റുകയാണ് ചെയ്യുന്നത് .
കൊറോണ ഒരു ഒഴിവ്കഴിവ ല്ലാതെ മറ്റൊന്നുമല്ല. കൊറോണയുടെ പേരിൽ തൊഴിൽ നിയമങ്ങൾ റദ്ദാക്കിയാൽ, ചൈനയിൽ നിന്ന് വലിയ അളവിൽ പിൻവലിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന അന്താരാഷ്ട്ര മൂലധനത്തെ ഇന്ത്യയിലേക്ക് ആകർഷിക്കാൻ കഴിയുമെന്ന് സർക്കാരും വ്യാവസായിക മൂലധനവും പകൽകിനാവ് കാണുകയാണ്. തൊഴിലാളികളുടെ സ്വമേധയാ ഉണ്ടാകുന്ന പ്രതിഷേധങ്ങളിൽ നിന്ന് രക്ഷപ്പെടാൻ മൂലധനത്തിന് തൊഴിൽ സാഹചര്യങ്ങളിൽ ചില ചിട്ടപ്പെടുത്തലുകൾ ആവശ്യമാണെന്നത് അവർ മനസ്സിലാക്കുന്നില്ല. തൊഴിൽ അവകാശങ്ങൾ, തൊഴിൽ നിയമങ്ങൾ മുതലായവ റദ്ദാക്കുന്നത് അരാജകത്വത്തിനും, പ്രതിഷേധത്തിന് ഇന്ധനം പകരാനും, പ്രതിഷേധം ശക്തമാക്കുന്നതിനും ഇടയാക്കും. നിയമങ്ങളുടെയും, ചട്ടങ്ങളുടെയും യഥാർത്ഥ ഉദ്ദേശം തന്നെ ചൂഷണ സാഹചര്യങ്ങളിൽ നിന്നുണ്ടാകുന്ന തൊഴിലാളികളുടെ പ്രതിഷേധത്തിൽ നിന്ന് സ്വയരക്ഷ നേടാൻ മൂലധനത്തെ സഹായിക്കുക മാത്രമാണ്. ഫ്യൂഡൽ സമൂഹം അടിമത്തവും ആശ്രിതത്വവും നിലനിർത്തി കൊണ്ട് തൊഴിലാളികളുടെ മേൽ മനുഷ്യത്വരഹിതവും ക്രൂരവുമായ ചൂഷണം വഴി ഭീമമായ ലാഭം നേടി. ചൂഷണവും അതിന്റെ അനന്തരഫലമായ തൊഴിലാളികളുടെ പ്രതിഷേധവും നിയന്ത്രിക്കാൻ നിയമങ്ങളൊന്നും ഉണ്ടായിരുന്നില്ല. വ്യാവസായിക വിപ്ലവങ്ങൾ ലാഭം വർദ്ധിപ്പിക്കുന്നതിനായി പുതിയ തൊഴിലുപകരണങ്ങളടങ്ങിയ സാങ്കേതികവിദ്യ ഉൾപ്പടെയുള്ള പുതുരൂപങ്ങളുടെ കണ്ടുപിടിത്തം, ഫോർഡിസ്റ്റ് അസംബ്ലി ലൈൻ ഉൽ‌പാദന രീതികൾ തുടങ്ങിയവയെയാണ് ആശ്രയിച്ചത്. ഉൽ‌പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനായി മൂലധനസാന്ദ്രമായ ചൂഷണ രീതികൾ സ്വീകരിച്ചപ്പോൾ ത്തന്നെ, ബൂർഷ്വാ വിപ്ലവങ്ങളുടെ വിജയങ്ങളിലെ കാലാൾ പടയാളികളായ തൊഴിലാളികൾ‌ക്കും, മറ്റ് ചൂഷിതർക്കും സ്വാതന്ത്ര്യത്തിന്റെ ഒരു മിഥ്യാധാരണയും അവ വാഗ്ദാനം ചെയ്തു. എല്ലാ കേന്ദ്ര തൊഴിൽനിയമങ്ങളും റദ്ദാക്കി മോദി സർക്കാർ നാല് ലേബർ കോഡുകൾക്കുള്ള നിർദേശങ്ങൾ കൊണ്ടുവന്നപ്പോൾ, ‘ആധുനിക അടിമത്വത്തിൻ്റെ' തിരക്കഥാ രചനയായാണ് നമ്മൾ ഇതിനെ വിശേഷിപ്പിച്ചത്. കാരണം, നിയമവാഴ്ചയുടെ ചില അവശിഷ്ടങ്ങൾ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. കഠിനമായ നിയമങ്ങളിലൂടെ ചൂഷണം തീവ്രമാക്കാനുള്ള ശ്രമമായിരുന്നു അത്. നിർഭാഗ്യവശാൽ, കൊറോണയുടെ മറവിൽ ഇപ്പോൾ തൊഴിലാളിവർഗത്തിനെതിരെ നടക്കുന്ന യുദ്ധം അപരിഷ്കൃത രീതികളെയാണ് സൂചിപ്പിക്കുന്നത്. അതിനാൽ, ഇപ്പോഴിത് ഒരു ആധുനിക അടിമത്തമല്ല, ലളിതവും ശുദ്ധവുമായ രൂപത്തിലുള്ള ഫ്യൂഡൽ അടിമത്തവും ആശ്രിതത്വവുമാണ്.
പഴയ രീതിയിൽ ഭരിക്കാനാവില്ലെന്ന് ഭരണവർഗം തീരുമാനിക്കുകയും പ്രകോപനങ്ങളിലൂടെ തൊഴിലാളികളുടെ അനിയന്ത്രിതമായ പ്രതിഷേധത്തിൻ്റെ സാഹചര്യം ഉണ്ടാക്കുകയും ചെയ്യുന്നു. കാടത്തസ്വഭാവം നിറഞ്ഞ ഫ്യൂഡൽ ചൂഷണത്തിനായി നിയമവാഴ്ച ഇല്ലാതാക്കുമ്പോൾ തൊഴിലാളിവർഗത്തിനു അതിന്റെ പുതിയ രൂപത്തിലുള്ള പ്രതിഷേധങ്ങളെയും പോരാട്ടങ്ങളെയും കുറിച്ച് തീരുമാനിക്കേണ്ടതുണ്ട്.
തൊഴിലാളിവർഗത്തിനെതിരെ കോർപ്പറേറ്റ് യുദ്ധം നടത്താനുള്ള ഒരു ഒഴിവ്കഴിവ് മാത്രമാണ് മോദിക്ക് കൊറോണ.
[പരിഭാഷ: സുജിത് രവീന്ദ്രൻ]

Friday, 1 May 2020

മേയ് ദിനം 2020: ആഗോള മഹാമാരിയുടെ ദിവസങ്ങളിൽ സാർവ്വദേശീയ തൊഴിലാളി ദിനാചരണം [ സ:ദീപങ്കർ ഭട്ടാചാര്യ ]


മേയ് ദിനം 2020: ആഗോള മഹാമാരിയുടെ ദിവസങ്ങളിൽ സാർവ്വദേശീയ തൊഴിലാളി ദിനാചരണം

[ സ:ദീപങ്കർ ഭട്ടാചാര്യ ]
ന്താരാഷ്ട്ര തൊഴിലാളദിനമായ മേയ് ദിനത്തിന്റെ ഉത്ഭവം എട്ട് മണിക്കൂർ പ്രവൃത്തി സമയം എന്ന മുദ്രാവാക്യം മുഴക്കി തൊഴിലാളികൾ നടത്തിയ ഐതിഹാസിക സമരത്തിൽ നിന്നാണ് . എന്നാൽ നമ്മുടെ രാജ്യത്ത് കൊറോണ വൈറസ് ലോക്ക് ഡൌൺ മറയാക്കിക്കൊണ്ട് തൊഴിലാളികളുടെ പ്രവൃത്തിസമയം 8 മണിക്കൂറിൽനിന്നും വീണ്ടും 12 മണിക്കൂർ ആക്കാൻ ശ്രമിക്കുകയാണ് . മേയ് ദിനം ഉയർത്തിയ മറ്റൊരു പ്രധാനമുദ്രാവാക്യം എല്ലാ തൊഴിലാളികൾക്കും വേതനത്തോടുകൂടിയ അവുധി എന്നായിരുന്നു. എന്നാൽ , തൊഴിലാളികളെന്ന അംഗീകാരം പോലും നിഷേധിക്കപ്പെടുന്ന ദശലക്ഷക്കണക്കിന് തൊഴിലാളികൾ ഇപ്പോഴും ജോലിചെയ്യുന്ന ഒരു രാജ്യമാണ് ഇന്ത്യ .
കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൌൺകാലത്തും ഇളവില്ലാത്ത അധ്വാനഭാരംകൊണ്ട് വീർപ്പുമുട്ടുന്ന തൊഴിലാളിവിഭാഗങ്ങളുടേയും , ലോക്ക്ഡൌൺമൂലം തൊഴിലും ഉപജീവനവും നഷ്ടമായി കഷ്ടതകൾ അനുഭവിക്കുന്നവരുടേയും പ്രശ്നങ്ങൾ സവിശേഷമായി ഉയർത്തിക്കൊണ്ടുവരുന്ന സന്ദർഭം കൂടിയാണ് 2020 ലെ മേയ് ദിനം . ഡോക്ടർമാർ മുതൽ നഴ്സ്മാരും പാരാ മെഡിക്കൽ ജീവനക്കാരുംവരെ ഉള്ള വിഭാഗങ്ങളും , ശുചീകരണരംഗത്തും ട്രാൻസ്‌പോർട് രംഗത്തും പണിയെടുക്കുന്നവരും, സ്ത്രീകളും പുരുഷന്മാരും ഉൾപ്പെട്ട പോലീസ് സേനാംഗങ്ങളും എല്ലാംതന്നെ കഠിനമായ അധ്വാനഭാരം കൊണ്ടും രോഗ സംക്രമണത്തിന്റെ അപായസാധ്യത കൊണ്ടും ഏറെ പ്രയാസങ്ങൾ അനുഭവിക്കുന്നവരാണ്‌. പ്രത്യേകിച്ചും വ്യക്തിഗതരക്ഷയ്ക്കുള്ള മുൻകരുതൽ ആയി അവശ്യം വേണ്ട ഉപാധികൾ (PPE ) ലഭ്യമാക്കാത്ത സാഹചര്യത്തിലും ജോലിചെയ്യാൻ അധികാരികൾ നിർബന്ധിച്ച അനുഭവങ്ങൾ ഇപ്പറഞ്ഞ എല്ലാ വിഭാഗത്തിനും ഉണ്ടായിട്ടുണ്ട്‌. അവരുടെ സുരക്ഷിത്വം ഉറപ്പാക്കാൻ വേണ്ടതൊന്നും ചെയ്യാത്തവർ ഡോക്ടർമാരേയും ആരോഗ്യ പ്രവർത്തകരെയും കയ്യടിച്ചു പ്രോത്സാഹിപ്പിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നത് മുറിവിന് മേലെ അപമാനം കൂടി ചാർത്തിക്കൊടുക്കുന്നതിന് തുല്യമാണ് .
മേയ് ദിനം തൊഴിലിന്റെ അന്തസ്സിനും തൊഴിലിടത്തിന്റെ സുരക്ഷിതത്വത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളെക്കൂടി പ്രതീകവൽക്കരിക്കുന്നു. കക്കൂസുകളും ഓടകളും നേരിട്ട് വൃത്തിയാക്കുന്ന ജോലിക്കിടയിൽ ദിവസേനയെന്നോണം മരിച്ചു വീഴുന്ന തൊഴിലാളികൾ മേൽപ്പറഞ്ഞ തൊഴിലിടത്തിന്റെ സുരക്ഷിതത്വവും തൊഴിലിന്റെ അന്തസ്സും രണ്ടും നിഷേധിക്കപ്പെട്ടവരാണ്.. തൊഴിലിടങ്ങളിൽ ദിനം പ്രതി അവഹേളനവും ലൈംഗികമോ ജാതീയമോ ആയ പീഡനം ഉൾപ്പെടെ നിരവധി പീഡനങ്ങളും സഹിക്കേണ്ടിവരുന്നവരുടെ എണ്ണം ഇന്ത്യയിൽ നിരവധിയാണ്. തൊഴിലെടുക്കുന്നവരുടെ ജനാധിപത്യപരമായ അവകാശങ്ങളും അന്തസ്സും പണിയിടങ്ങളുടെ സുരക്ഷിതത്വവും അംഗീകരിച്ചുകിട്ടാനുള്ള തുടർച്ചയായ പോരാട്ടങ്ങളെ ഉയർത്തിപ്പിടിക്കാനുള്ള സന്ദേശവും മേയ് ദിനം നമുക്ക് നൽകുന്നു.
' വീട്ടിലിരുന്ന് ജോലി ചെയ്യാം ' എന്ന സന്ദേശം ഈ മേയ് ദിനത്തിൽ, ഹരം പകരുന്ന ഒരു പുതിയ ആശയം പോലെ നമുക്കിടയിൽ പ്രചരിക്കുമ്പോൾ പ്രാഥമികമായും നമ്മൾ ഓർക്കേണ്ടത് വീടും തൊഴിലും രണ്ടും ഇല്ലാതെ വിദൂര സ്ഥലങ്ങളിൽ പെട്ടുകിടക്കുന്ന കുടിയേറ്റത്തൊഴിലാളികളായ സഹോദരീസഹോദരന്മാരെ യാണ് .പണിയും വരുമാനവും ഇല്ലാതെ അരക്ഷിതത്വവും അവഹേളനങ്ങളും വിശപ്പും ദാരിദ്ര്യവും മാത്രം സന്തത സഹചാരികളായുള്ള അവരുടെ എണ്ണം ദശലക്ഷക്കണക്കിനാണ്. സുരക്ഷിതരായും അകലങ്ങൾ പാലിച്ചും ഇരിക്കാൻ ജനങ്ങളോട് അധികാരികൾ പറയുന്ന വീടുകൾ നിർമ്മിച്ച പണിക്കാർക്ക് അവരുടേതെന്ന് പറയാൻ വീടുകൾ ഇല്ലാത്ത അവസ്ഥയാണ്.
എല്ലായ്പ്പോഴും വീട്ടിലും പുറത്തും ജോലി ചെയ്യുന്ന, എന്നാൽ എല്ലായ്പ്പോഴും അദൃശ്യരായി തുടരുന്ന സ്ത്രീകളും കുട്ടികളും; ഒരിക്കലും വിലമതിച്ചിട്ടില്ലാത്ത അവരുടെ സംഭാവനകൾ, ഇവരെ കുറിച്ച് നമുക്ക് ചിന്തിക്കാം. ഐടി മേഖലയിലെ തൊഴിലാളികളുടെ വലിയൊരു വിഭാഗത്തിന് വീടും ജോലിസ്ഥലവും തമ്മിലുള്ള അതിർവരമ്പുകൾ മങ്ങിയതിനെക്കുറിച്ച് നമുക്ക് ചിന്തിക്കാം, ഈ പരിവർത്തനം അത്യധികമായ സമ്മർദ്ദമുണ്ടാക്കുന്നു. എല്ലായ്പ്പോഴും വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങിനിൽക്കുന്നവർ മുതൽ ഇപ്പോൾ വീട്ടിൽ നിന്ന് ജോലി ചെയ്യുന്നുവെന്ന ആനുകൂല്യങ്ങളുടെ ഭാരവും ചുമത്തപ്പെടുന്ന എല്ലാതരത്തിലുമുള്ള തൊഴിലാളികളുടെ ഈ സ്പെക്ട്രത്തിന് വേണ്ടിയാണ് മെയ് ദിനം.
2020 മെയ് ദിനത്തിൽ ആസന്നമായ മാന്ദ്യം നമ്മെ തുറിച്ചുനോക്കുന്നു. ഈ വിനാശകരമായ ആഘാതത്തിൽ നിന്നും തകർച്ചയിൽ നിന്നും സമ്പദ്‌വ്യവസ്ഥയെ എങ്ങനെ വീണ്ടെടുക്കും? ഈ വലിയ നഷ്ടം ആരാണ് വഹിക്കുക? ഇതിനകം ദശലക്ഷക്കണക്കിന് ആളുകൾക്ക് ജോലിയും ഉപജീവനവും നഷ്ടപ്പെട്ടു. വേതനം വെട്ടിക്കുറയ്ക്കുകയാണ്, ഡിയർനസ്സ് അലവൻസുകൾ മരവിപ്പിക്കുകയാണ്, അവശ്യവസ്തുക്കളുടെ വില കുതിച്ചുയരാൻ തുടങ്ങിയപ്പോഴും മിക്ക വ്യവസായങ്ങളും വൻതോതിൽ "വെട്ടികുറക്കലിനെ" കുറിച്ചാണ് സംസാരിക്കുന്നത്. പാൻഡെമിക്കിന്റെ ഭാരവും ആസന്നമായ ഈ മാന്ദ്യവും ഇതിനകം ദരിദ്രരും ദുർബലരുമായ അധ്വാനിക്കുന്ന ജനങ്ങളിലേക്ക് മാറ്റാൻ സാധ്യമല്ല. സമ്പദ്‌വ്യവസ്ഥയുടെ പുനർനിർമ്മാണത്തിനും ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനും ആവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതിന് "കോവിഡ് വെൽത്ത് ടാക്സ്" അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നതിനാണ് 2020 മെയ് ദിനം.
തൊഴിലാളികളാണ് ഉൽപാദനത്തിൻ്റെ കേന്ദ്രമായിരിക്കുന്നത്. പ്രകൃതിയിൽനിന്നുള്ള വിഭവങ്ങൾ മനുഷ്യന്റെ അധ്വാനത്തിലൂടെ ചരക്കുകളിലേക്കും സേവനങ്ങളിലേക്കും പരിവർത്തനം ചെയ്യപ്പെടുന്നു. ഈ ഉൽ‌പ്പന്നങ്ങളാണ് ഒരു ചെറിയ ന്യൂനപക്ഷത്തിന്റെ കയ്യിൽ സമ്പത്തിന്റെ പർ‌വ്വതങ്ങളായി അടിഞ്ഞുകൂടി അധ്വാനിക്കുന്ന ജനതയ്‌ക്കെതിരെ യുദ്ധം ചെയ്യുന്നതിനുള്ള ആയുധമായി മാറുന്നത്. 2020 മെയ് ദിനം സമ്പത്ത് ഉൽപാദനം, ഏറ്റെടുക്കൽ, വിതരണം എന്നിവയെക്കുറിച്ച് പുനർവിചിന്തനം നടത്തുവാനുള്ളതാണ്. പൊതുജനങ്ങൾക്ക് ചെലവുചുരുക്കൽ, കുറച്ച് പേർക്ക് അഭിവൃദ്ധി, ലാഭത്തിന്റെ സ്വകാര്യവൽക്കരണം, നഷ്ടത്തിന്റെ ദേശസാൽക്കരണം, സാമൂഹ്യവത്കൃത ഉൽപാദനത്തിൻ്റെ കോർപ്പറേറ്റ് നിയന്ത്രണവും സ്വകാര്യ ശേഖരണവും ഇവയെല്ലാം ആവശ്യത്തിലേറെ ഉണ്ടായിട്ടുണ്ട്. കോർപ്പറേറ്റ് അത്യാഗ്രഹത്തിന്റെയും കൊള്ളയുടെയും പിടിയിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാനും പുതിയതും കൂടുതൽ നീതിപൂർവവുമായ ഒരു ലോകം സൃഷ്ടിക്കാനുമുള്ള ഒരു ഉണർത്ത് കാഹളമാണ് കോവിഡ് -2019.
ജാതി എന്നത് തൊഴിൽ വിഭജനമല്ല, അത് തൊഴിലാളികളുടെ വിഭജനമാണെന്നുള്ള അംബേദ്കർ വാക്യം പ്രസിദ്ധമാണല്ലോ. മെയ് ദിനം എന്നത് തൊഴിലാളികളുടെ ഐക്യമാണ്. ലോകമെമ്പാടുമുള്ള തൊഴിലാളികളുടെയും അടിച്ചമർത്തപ്പെട്ട ജനങ്ങളുടെയും ഐക്യമാണ്. ലോകമെമ്പാടും, കോവിഡ് -19 മഹാമാരിയുടെ ഏറ്റവും വലിയ ആഘാതം അനുഭവിക്കുന്നത് അധ്വാനിക്കുന്ന ജനതയാണ്.  അതിനു കാരണം മിക്ക രാജ്യങ്ങളിലെയും പൊതുജനാരോഗ്യ വ്യവസ്ഥയുടെ സ്വകാര്യവൽക്കരണത്തിലൂടെ ഉണ്ടായ പ്രത്യാഘാതങ്ങൾ ആണ്. എന്നിട്ടും, സർക്കാരുകൾ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ ഉപേക്ഷിക്കുന്നതിൻ്റെയും പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിലും, തൊഴിലാളികളെ കുറ്റപ്പെടുത്തുന്നതിൻ്റെയും ഭിന്നിപ്പിക്കുന്നതിതിൻ്റെയും തിരക്കിലാണ്. ഈ വിഭജന അജണ്ടയെ ചെറുക്കുന്നത് എന്നത്തെകാളും കൂടുതൽ അടിയന്തരമായത് ഇന്നാണ്. ഇന്ന് ആഗോള മുതലാളിത്തവും മനുഷ്യന്റെ നിലനിൽപ്പും തമ്മിലുള്ള പൊരുത്തക്കേട് വളരെ തെളിച്ചമുള്ളതാവുകയും, മറ്റൊരു ലോകം, പുതിയതും മികച്ചതുമായ ഒരു ലോകം തികച്ചും അനിവാര്യവും അടിയന്തിരവുമായി മാറിയിരിക്കുന്നു. ഒരു പുതിയ ലോകം കെട്ടിപ്പടുക്കാനും, വിജയിക്കാനും നമുക്കുണ്ട്. ഐക്യപ്പെടുന്ന ജനങ്ങൾ പരാജയപ്പെടുകയില്ല.

എ ഐ സി സി ടി യു മേയ് ദിന പ്രതിജ്ഞ - 2020

എ ഐ സി സി ടി യു
മേയ് ദിന പ്രതിജ്ഞ - 2020
രു ആഗോള മഹാമാരിയുടെയും , തുടർന്ന് മുൻകൂട്ടിയുള്ള ഒരുക്കങ്ങൾ ഒന്നും നടത്താതെ മോദി സർക്കാർ പ്രഖ്യാപിച്ച രാജ്യവ്യാപകമായ ലോക്ക് ഡൌൺ നിമിത്തം ജനങ്ങൾക്കുണ്ടായ ദുരിതങ്ങളുടെയും അസാധാരണ സാഹചര്യത്തിൽ ആണ് നാം 2020 ലെ മേയ് ദിനം ആചരിക്കുന്നത് . പൊടുന്നനെ പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൌൺ നിമിത്തം
രാജ്യത്തിന്റെ പല ഭാഗങ്ങളിലും പെട്ടുപോയ അസംഘടിതർ, പ്രത്യേകിച്ചും കുടിയേറ്റത്തൊഴിലാളികൾ തൊഴിലും ഉപജീവനമാർഗ്ഗവും ഇല്ലാതായതിനാൽ, ഭക്ഷണത്തിനും പാർപ്പിടത്തിനും അവശ്യ വൈദ്യസഹായത്തിനും മാർഗ്ഗങ്ങൾ കണ്ടെത്താൻ കഴിയാതെ ഗതിമുട്ടിയ അവസ്ഥയിലാണ് . ലോക്ക് ഡൌൺ സമയത്ത് വാഗ്ദാനം ചെയ്യപ്പെട്ട വേതന വും , പിരിച്ചുവിടലിനെതിരായ സംരക്ഷണവും, തൃപ്തി കരമായ റേഷൻ വിതരണവും എല്ലാം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ആയിരുന്നുവെന്ന് വ്യക്തമായി. സർക്കാരുകൾ ജനങ്ങളുടെമേൽ ഇത്രയേറെ ദുരിതങ്ങൾ അടിച്ചേൽപ്പിച്ച ഈ വിഷമസന്ധിയിൽ നമ്മൾ ജനങ്ങൾക്കൊപ്പം ഉറച്ചു നിൽക്കും. പെരുവഴിയിൽ ആശ്രയമറ്റ് നിൽക്കുന്ന കുടിയേറ്റത്തൊഴിലാളികൾ അടക്കമുള്ള എല്ലാ അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കും വേണ്ടി നാം പോരാട്ടം തുടരും .
രാജ്യത്തിലെ മുൻനിര ആരോഗ്യ പ്രവർത്തകർ, സ്കീം തൊഴിലാളികൾ ,ശുചീകരണ ജോലിക്കാർ എന്നീ വിഭാഗങ്ങൾ ഒരു വശത്ത് കൊറോണ വിപത്തിനെതിരെ പോരാടാൻ നിർ ബന്ധിതരായിരിക്കേതന്നെ അവർക്ക് PPE അടക്കം ഉള്ള അവശ്യമായ സുരക്ഷാ ഉപാധികൾ ലഭ്യമല്ലാത്ത അവസ്ഥയിൽപ്പോലും പണിയെടുക്കേണ്ടിവരുന്നു. ഇത്തരത്തിൽ കൊറോണ വിപത്തിനു ഇരകൾ ആവുമ്പോഴും അവർ സാമൂഹ്യ ബഹിഷ്കരണത്തിനും ശാരീരിക കയ്യേറ്റങ്ങൾക്കും പോലും പാത്രമാവുന്നു. മുൻ നിര ആരോഗ്യപ്രവർത്തകരും ,പ്രത്യേകിച്ച് സ്കീം ജോലിക്കാരും ശുചീകരണത്തൊ ഴിലാളികളും സാമ്പത്തികമായും അങ്ങേയറ്റം കഷ്ടപ്പാടുകൾ അനുഭവിച്ചുകൊണ്ടാണ് കൊറോണക്കെതിരായ പ്രവർത്തനങ്ങളിൽ അവരുടെ പങ്ക് നിർവഹിക്കുന്നത്. ഈ യവസരത്തിൽ അവർക്ക് വേണ്ടി പോരാട്ടം തുടരുമെന്ന് നാം പ്രതിജ്ഞ ചെയ്യുന്നു.
ദശലക്ഷക്കണക്കിന് ദരിദ്രരേയും അസംഘടിത തൊഴിലാളികളേയും തീരാദുരിതങ്ങളിലേക്കും ഇല്ലായ്മകളിലേക്കും തള്ളി വിട്ട ശേഷം മോദി സർക്കാരും കോർപ്പറേറ്റുകളും കൊറോണാ ഭീതിയെ ചൂഷണം ചെയ്ത് തൊഴിലാളികളുടെ അവകാശ ങ്ങൾ തട്ടിയെടുക്കാനും, സ്വന്തം ലാഭം വർദ്ധി പ്പിക്കാനും ശ്രമിക്കുകയാണ്. കോർപ്പറേറ്റ് അനുകൂലവും തൊഴിലാളിവിരുദ്ധവും ആയ ലേബർ കോഡ് നടപ്പാക്കിയും, ജനങ്ങളുടെ ഉപജീവനോപാധികൾ നശിപ്പിച്ചുകൊണ്ട് വൻകിട കോർപ്പറേറ്റ്കളുടെ ആസ്തിയും ലാഭവും സംരക്ഷിക്കാനും ആണ് മോദി സർക്കാർ ശ്രമിക്കുന്നത്. ഇതിന്റെ തുടക്കം എന്നോണം ഗുജറാത്ത്‌ ,ഹിമാചൽ ,രാജസ്ഥാൻ ,പഞ്ചാബ് എന്നീ നാല് സംസ്ഥാനങ്ങളിൽ ജോലി സമയം 12 മണിക്കൂർ എന്ന നിയമം വന്നുകഴിഞ്ഞു. 2021 ജൂലൈ വരെയുള്ള ഒന്നര വർഷക്കാലത്തേക്ക് മോദി സർക്കാർ കേന്ദ്ര ഗവണ്മെണ്ട് ജീവനക്കാരുടെ ക്ഷാമബത്ത മരവിപ്പിക്കുന്ന ഉത്തരവ് ഇറക്കി. വ്യവസായത്തൊ ഴിലാളികൾ അടക്കം എല്ലാ വിഭാഗം ജീവനക്കാർക്കും ക്ഷാമബത്തയും മറ്റ് എല്ലാ വിധ അലവൻസുകളും നിഷേധിക്കുന്ന പരിപാടിക്ക് വേണ്ടി സംസ്ഥാനങ്ങൾക്ക് ഇതിലൂടെ വഴികാട്ടിക്കൊ ടുക്കാൻ ആണ് കേന്ദ്ര സർക്കാർ ഉദ്ദേശിച്ചത് എന്ന് വ്യക്തമാണ് .
ബിജെപിയുടെ നേതൃത്വത്തിലുള്ള യുപി സർക്കാർ മറ്റ് അലവൻസുകൾ പിൻവലിക്കുന്നതിൽ മുൻകൈയെടുത്തു. വിവിധ സംസ്ഥാനങ്ങൾ ഡിഎ മരവിപ്പിക്കുന്നതിനും വേതനം കുറയ്ക്കുന്നതിനും ശ്രമിക്കുന്നുണ്ട്. ബിജെപിയുടെ നേതൃത്വത്തിലുള്ള ഹരിയാന സർക്കാർ ഒരു വർഷത്തേക്ക് പുതിയ നിയമനത്തിന് മൊറട്ടോറിയം ഏർപ്പെടുത്തി. യൂണിയനുകൾ നിരോധിക്കണമെന്നും, ലോക്ക്ഡൗൺ വേതനം സംബന്ധിച്ച ഉപദേശം പിൻവലിക്കണമെന്നും തൊഴിലുടമകൾ ആക്രോശിക്കുന്നു. ബാങ്കുകളിലെ ജനങ്ങളുടെ സമ്പാദ്യം കവർന്നെടുക്കുക, പൊതു സമ്പത്ത് കൊള്ളയടിക്കുക, തൊഴിൽ ചൂഷണം തീവ്രമാക്കുക, തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുക, അങ്ങനെ ആധുനിക അടിമത്തത്തിൻ്റെ തിരക്കഥ രചിച്ചുകൊണ്ടാണ് മോദി സർക്കാർ വ്യവസായത്തിനും കോർപ്പറേറ്റുകൾക്കുമായി സാമ്പത്തിക പുനരുജ്ജീവന പാക്കേജുകൾ തയ്യാറാക്കുന്നത്. മോദി സർക്കാർ തൊഴിലാളികളുടെ അടിമത്തത്തെ സ്ഥാപനവൽക്കരിക്കുകയും നിയമവിധേയമാക്കുകയും ചെയ്യുന്ന 4 ലേബർ കോഡുകകളുടെ നിയമനിർമാണത്തിനും നടപ്പാക്കുന്നതിനുമായി പാൻഡെമിക് പ്രതിസന്ധിയുടെ ഈ കാലഘട്ടത്തിൽ പോലും ഓവർടൈം പ്രവർത്തിക്കുന്നു. അതേസമയം, വിയോജിപ്പും, ജനാധിപത്യവും, മൊത്തത്തിലുള്ള ഭരണഘടനാ അവകാശങ്ങളും ലോക്ക്ഡൗൺ നടപ്പിലാക്കുന്നതിന്റെ പേരിൽ തീവ്രമായ ആക്രമണം നേരിടുന്നു. വിലയേറിയ പോരാട്ടങ്ങളിലൂടെയും എണ്ണമറ്റ ത്യാഗങ്ങളിലൂടെയും നേടിയ നമ്മുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഞങ്ങളുടെ എല്ലാ ശക്തിയോടും പോരാടുമെന്ന് ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു.
കൊവിഡ് -19 പാൻഡെമിക്കിനും ലോക്ക് ഡൗണിനും ആളുകൾ കനത്ത വില നൽകുമ്പോൾ; മരണങ്ങൾ - കൊറോണ, ദാരിദ്ര്യം, പട്ടിണി എന്നിവയിലേതെങ്കിലും തിരഞ്ഞെടുക്കാൻ അവർ നിർബന്ധിതരാകുമ്പോൾ, ആർ‌എസ്‌എസ്-ബിജെപി കൂട്ട്കെട്ട് അവരുടെ വിദ്വേഷം നിറഞ്ഞ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ തിരക്കിലാണ്. ചൈനയും മുസ്‌ലിം സമൂഹവുമാണ് കൊറോണ വൈറസ് പകർച്ചവ്യാധിയുടെ കാരണമെന്നും; വ്യാജ വാർത്തകളും, അന്ധവിശ്വാസങ്ങളും, അവ്യക്തമായ ആശയങ്ങളും പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. മുസ്‌ലിം സമുദായത്തെ അതിവേഗം സാമൂഹികവും, സാമ്പത്തികവുമായി ബഹിഷ്‌കരിക്കുന്നതിനും, ഉപരോധിക്കുന്നതിനുമായ് സ്വീകരിക്കുന്ന ഈ വർഗീയ പ്രചാരണത്തെ ഞങ്ങൾ അപലപിക്കുന്നു, കൊറോണ വൈറസിനെ ചുറ്റിപറ്റി സൃഷ്ടിക്കപ്പെടുന്ന തീവ്രമായ തൊട്ടുകൂടായ്മയും കളങ്കവും തള്ളികളയുന്നു. അധ്വാനിക്കുന്ന ജനങ്ങളുടെ ഏകതയും
ഐക്യദാർഢ്യവും ശക്തിപ്പെടുത്തുന്നതിനും, യുക്തിസഹവും പുരോഗമനപരവുമായ ആശയങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് വർഗീയതയുടേയും, വിശപ്പിൻ്റെയും വൈറസുകളെ പരാജയപ്പെടുത്തുന്നതിനും ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു.
ഈ കൊറോണ പ്രതിസന്ധി മുതലാളിത്തം, പ്രത്യേകിച്ച് അതിൻ്റെ ആരോഗ്യ വ്യവസ്ഥയും ആരോഗ്യ നയവും ദയനീയമായ പരാജയമായിരുന്നുവെന്ന് വ്യക്തമാക്കുന്നു. അതിന് സാധാരണക്കാരെപറ്റി ഏതൊരു ആശങ്കയുമില്ല, മറിച്ച് “ജനങ്ങൾക്ക് ഉപരി ലാഭം” മാത്രമേയുള്ളൂ. വിനാശകരമായ മുതലാളിത്ത വ്യവസ്ഥയെ മറികടക്കുന്നതിനുള്ള ദൗത്യത്തിലേക്ക് ഞങ്ങൾ സ്വയം സമർപ്പിക്കുകയും മെച്ചപ്പെട്ട ബദൽ സമൂഹം, അധ്വാനിക്കുന്ന ജനങ്ങൾക്ക് നീതിയും തുല്യതയും ഉള്ള ഒരു സോഷ്യലിസ്റ്റ് സമൂഹം എന്നിവയ്ക്കായി പോരാടുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്യുന്നു.
1. ജനങ്ങളുടെ പട്ടിണി മാറ്റുക. വേതനം, ജോലി എന്നിവ സംരക്ഷിക്കുക.
2. കൊറോണയേയും, പട്ടിണിയേയും, ദാരിദ്ര്യത്തേയും പരാജയപ്പെടുത്തുക.
3. ആളുകളുടെ ജീവനും അവരുടെ ഉപജീവനവും സംരക്ഷിക്കുക.
കൊറോണയുടെ പേരിലുള്ള വർഗ്ഗീയവത്കരണം വേണ്ട!
കൊറോണയുടെ പേരിൽ കോർപ്പറേറ്റ് ആക്രമണം വേണ്ട!
അടിമത്തം വേണ്ട!
കോർപ്പറേറ്റ്, വർഗീയ, ഫാസിസ്റ്റ് ഭരണാധികാരികൾ വേണ്ട!
സോഷ്യലിസം നീണാൾ വാഴട്ടെ!
മുതലാളിത്തവും സാമ്രാജ്യത്വവും തുലയട്ടെ!
ഇൻക്വിലാബ് സിന്ദാബാദ്!
മെയ് ദിനം സിന്ദാബാദ്!

Sunday, 19 April 2020

സി പി ഐ (എം എൽ ) സ്ഥാപിതമായതിന്റെ 51 -)0 വാർഷികമായ ഏപ്രിൽ 22, 2020 ന് അഞ്ച് പ്രതിജ്ഞകൾ


http://www.cpiml.net/liberation/2020/04/five-pledges-on-22-april-on
-the-occasion-of-the-51st-anniversary-of-the



സി പി ഐ (എം എൽ ) സ്ഥാപിതമായതിന്റെ
51 -)0 വാർഷികമായ ഏപ്രിൽ 22, 2020 ന് അഞ്ച് പ്രതിജ്ഞകൾ
1.കോവിഡ്-19 മഹാമാരിയുടെ വ്യാപനം തടയാൻ  മോദി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന രാജ്യവ്യാപക ലോക്ക്ഡൌണിനെത്തുടർന്ന് ആരോഗ്യവും ഭക്ഷണവും ഉപജീവനവുമായി ബന്ധപ്പെട്ട് ഗുരുതരമായ പ്രതിസന്ധിയാണ് ഉയർന്നുവന്നിരിക്കുന്നത് . രാജ്യത്തിലെ ദരിദ്രരും അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളും പൊതുവേയും , പ്രത്യേകിച്ചും കുടിയേറ്റത്തൊഴിലാളികളും ആണ്  ഏറ്റവും ദുരിതങ്ങൾ അനുഭവിക്കുന്നത്. ഈ അവസരത്തിൽ നമ്മൾ, "ജനങ്ങളുടെ താൽപ്പര്യങ്ങൾ ആണ് പാർട്ടിയുടെ താൽപ്പര്യങ്ങൾ" എന്ന് സഖാവ് ചാരു മജൂംദാർ കാട്ടിത്തന്ന  ദിശാബോധത്തിന്റെ വിപ്ലവകരമായ അന്തസ്സത്ത പൂർണ്ണമായും ഉൾക്കൊള്ളുകയും,  ലോക്ക്ഡൌൺ മൂലം കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർക്കൊപ്പം നിൽക്കുമെന്ന് ദൃഢമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു.
ജനങ്ങൾക്ക് ഭക്ഷണം നൽകുക, കോവിഡിനെ തോൽപ്പിക്കുക 

2. കോവിഡ് -19 മഹാമാരിയെ നിയന്ത്രിക്കാൻ ഏർപ്പെടുത്തിയ ലോക്ക്ഡൌൺ കാലത്ത്  ജനങ്ങൾ കനത്ത ത്യാഗങ്ങൾ സഹിക്കേണ്ടിവരുമ്പോൾ ആർഎസ്എസ്സ് - ബിജെപി സംഘങ്ങൾ വിദ്വേഷവും തെറ്റിദ്ധാരണകളും പരത്തുന്ന പ്രചാരവേലയിൽ മുഴുകുകയാണ് . കോവിഡ്-19 ന്റെ പേരിൽ ചൈനാ വിരുദ്ധവും മുസ്‌ലിം വിരുദ്ധവും ആയ വ്യാജപ്രചാരണങ്ങൾ നടത്തുന്നതോടൊപ്പം  അന്ധവിശ്വാസപ്രചാരണങ്ങളും അവർ യഥേഷ്ടം നടത്തുന്നുണ്ട് . കൊറോണാ വൈറസിനെ കേന്ദ്രീകരിച്ചു നടത്തുന്ന വർഗീയ പ്രചാരണങ്ങളെ നാം ശക്തമായി അപലപിക്കുന്നു.   ആരോഗ്യ സേവനരംഗത്തു പ്രവർത്തിക്കുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്കും രോഗബാധിതരെന്നോ വാഹകരെന്നോ സങ്കൽപ്പിക്കപ്പെടുന്നവർക്കും എതിരെ അയിത്തവും സമൂഹവിലക്കും നടപ്പാക്കുന്നത്‌  ഒരുതരത്തിലും അംഗീകരിക്കാനാവില്ല . കോവിഡ്-19 വൈറസ് ബാധിച്ചവരോട് സാഹാനുഭൂതിയും,  രോഗപ്രതിരോധപ്രവർത്തനങ്ങൾക്കും ശുചീകരണ പ്രവൃത്തികൾക്കും വേണ്ടി മുൻനിരയിൽ നിലകൊള്ളുന്ന എല്ലാവരോടും പൂർണ്ണ സഹകരണവും പുലർത്തുന്നതോടൊപ്പം യുക്തിയിലധിഷ്ഠിതവും പുരോഗമനപരവുമായ ആശയങ്ങൾകൊണ്ട് വർഗ്ഗീയ വൈറസിനെ നാം എതിർത്തു പരാജയപ്പെടുത്തും. ജനങ്ങൾക്കിടയിൽ ഐക്യദാർഢ്യം വികസിപ്പിക്കാൻ സാധ്യമായ എല്ലാ പരിശ്രമങ്ങളും നമ്മൾ നടത്തും . 
3.  ലോക്ക്ഡൌൺ മൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക്  പരിഹാരം കാണാൻ  കേന്ദ്രം ഭരിക്കുന്ന മോദി സർക്കാരിനോ, ഭൂരിപക്ഷം സംസ്ഥാനങ്ങളിലേയും  ഭരണകൂടങ്ങൾക്കോ താൽപ്പര്യമില്ലെന്നാണ് ഇപ്പോഴത്തെ പ്രതിസന്ധി തുടരുന്നതിൽനിന്നും മനസ്സിലാവുന്നത്. ദരിദ്രർക്കും കഠിനാധ്വാനം ചെയ്ത് അന്നന്നത്തെ ഉപജീവനം കണ്ടെത്തുന്നവർക്കും ഉണ്ടാകാൻ പോകുന്ന ദുരിതങ്ങൾ ഒട്ടും കണക്കിലെടുക്കാതെയാണ് ലോക്ക്ഡൌൺ പ്രഖ്യാപിച്ചത്. ജനാധിപത്യവും സൗകര്യങ്ങളും പണക്കാർക്ക് മാത്രം എന്ന നയം സ്വീകരിച്ച ഭരണകൂടം ദരിദ്രർക്ക് വേണ്ടി കരുതിവെച്ചിരിക്കുന്നത് അവരുടെ നേർക്കുള്ള അവഹേളനവും ബലപ്രയോഗവും മാത്രമാണ്.  സിപിഐ (എംഎൽ)ന്  കൂടുതൽ കരുത്തു പകരാനും ,അതിന്റെ  ബഹുജന അടിത്തറ വിശാലമാക്കാനും അതുവഴി ജനങ്ങളുടെ രാഷ്ട്രീയ അഭിലാഷങ്ങൾക്ക് കൂടുതൽ ആവിഷ്കാരവും സാഫല്യവും നൽകുന്ന ബഹുജനപ്രസ്ഥാനങ്ങൾക്ക് ഊർജ്ജം നൽകാനുമായി നമ്മുടെ എല്ലാ ശേഷിയും നാം വിനിയോഗിക്കും.        
4. മോദി സർക്കാർ അതിന്റെ ഭരണപരമായ പാളിച്ചകളും ജനവഞ്ചനയും മറച്ചുവെക്കാൻ ഒരു ഒഴിവുകഴിവ് എന്ന നിലയിൽ കോവിഡ് -19 എന്ന മഹാമാരിയെ ഉപയോഗിക്കാൻ ശ്രമിക്കുകയാണ് . അനേകം പോരാട്ടങ്ങളിലൂടെ നേടിയെടുത്ത  ജനാധിപത്യാവകാശങ്ങൾ  ജനങ്ങളിൽനിന്നു തട്ടിപ്പറിച്ചു് തൽസ്ഥാനത്തു് പോലീസ് രാജ് സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ലോക്ക് ഡൗണിന്റെ മറവിൽ നടക്കുകയാണ് .കോർപ്പറേറ്റ് ലോബികളും ഫ്യൂഡൽ -വർഗ്ഗീയ -ക്രിമിനൽ സംഘങ്ങളും ജനങ്ങളെ കൊള്ളയടിക്കാനും, സമൂഹത്തിൽ തങ്ങൾക്കുള്ള ആധിപത്യം കൂടുതൽ പിടിമുറുക്കാനും ഉള്ള അവസരമായിട്ടാണ് ഇതിനെ കാണുന്നത്.   ഈ ശക്തികൾക്ക് അവരുടെ വൃത്തികെട്ട ഉദ്ദേശങ്ങൾ നടപ്പാക്കുന്നതിന്  ലോക്ക്ഡൌൺ ഒരു മറയാക്കാൻ നാം അനുവദിക്കുകയില്ല.  ലഭ്യമായ സൂചനകൾ വെച്ചുനോക്കിയാൽ കോവിഡ് -19 മഹാമാരി ഇന്ത്യയെ സാമ്പത്തികപ്രതിസന്ധിയുടെ കൂടുതൽ ആഴമേറിയ ചുഴികളിലേക്കു എടുത്തെറിയാൻ പോകുകയാണ്. എന്നാൽ,സാമ്പത്തിക പ്രതിസന്ധിയുടെ മുഴുവൻ ഭാരവും ജനങ്ങളുടെ ചുമലിൽ കെട്ടിവെക്കാൻ ആണ് മോദി സർക്കാർ തുനിയുന്നത്  . നമ്മുടെ എല്ലാ ശക്തിയും സമാഹരിച്ചു് ഇതിനെ ചോദ്യം ചെയ്യാനും സർക്കാരിനെക്കൊണ്ട് ഉത്തരം പറയിപ്പിക്കാനും നമ്മൾ തയ്യാറാണ്.  ഓരോ പൗരന്നും സൗജന്യവും ഉയർന്ന നിലവാരത്തിലുള്ളതുമായ ആരോഗ്യ ശുശ്രൂഷ ലഭ്യമാവുന്നതും,   കൂടുതൽ സമഭാവനയുള്ളതുമായ ഒരു രാജ്യമായിട്ടായിരിക്കണം കോവിഡ് -19 പ്രതിസന്ധിയിൽനിന്നും ഇന്ത്യ പുറത്തു കടക്കുന്നത് എന്ന് നമ്മൾ വിഭാവന ചെയ്യുകയും അത്തരം  ഒരു സ്ഥിതി ഉറപ്പുവരുത്തുന്നതിനുവേണ്ടി സമരം ചെയ്യുകയും ചെയ്യും. 
5.  ആഗോളമുതലാളിത്തം നിലനിൽക്കുന്നത് എത്രമാത്രം ദുർബ്ബലവും അനാരോഗ്യകരവും ആയ അസ്തിവാരങ്ങളിൽ  ആണെന്നതും തുറന്നുകാട്ടാൻ കോവിഡ് -19 മഹാമാരിക്കു കഴിഞ്ഞു.  അമേരിക്കയ്ക്ക് സ്വന്തം പൗരന്മാരുടെ രക്ഷപോലും ഉറപ്പാക്കാൻ കഴിയുന്നില്ല. അതേ സമയം, ലോകാരോഗ്യ സംഘടന യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കോവിഡ് -19  പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ അമേരിക്ക ആക്രമണങ്ങൾ അഴിച്ചുവിടുകയും , ഇന്ത്യയ്‌ക്കെതിരെ ഭീഷണി മുഴക്കുകയും, വെന്റിലേറ്റർ കമ്പനികൾ  ക്യൂബ, വെനിസ്വേല എന്നീ രാജ്യങ്ങൾക്ക് വിൽക്കുന്നത് തടഞ്ഞുകൊണ്ട് ലോകവ്യാപകമായ ഒരു മഹാമാരിയെ ആയുധവൽക്കരിക്കുകയാണ് യു എസ് ചെയ്യുന്നത്. കോവിഡ് -19  ന്റെ ഇരകളിൽ ഏറിയകൂറും വികസിത  മുതലാളിത്ത ലോകത്തെ മനുഷ്യർ  ആണ്. തീർച്ചയായും ഇവിടങ്ങളിലും ദുരിതങ്ങൾക്ക് ഏറെയും  ഇരകളാവുന്നത് മർദ്ദിതരും പാർശ്വവൽകൃതരും ആയ ജനവിഭാഗങ്ങൾ ആണ് . മുതലാളിത്ത ആരോഗ്യസേവനമേഖലയും ആരോഗ്യനയങ്ങളും ആരോഗ്യത്തെ കാണുന്നത് മനുഷ്യരുടെ അവകാശമായിട്ടല്ല ,ലാഭം ഉണ്ടാക്കാൻ വേണ്ടിയുള്ള ഒരു ബിസിനസ്സ് എന്ന നിലക്കോ കമ്പോളത്തിൽ വാങ്ങാനും വിൽക്കാനും കഴിയുന്ന ചരക്കു എന്ന നിലക്കോ ആണ്.   അതുകൊണ്ടു തന്നെ ജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുന്നതിൽ അവ തുടർച്ചയായി പരാജയപ്പെടുന്നു. ക്യൂബയിലായാലും, ഇന്ത്യയ്ക്കുള്ളിൽത്തന്നെ കേരളം പോലെയുള്ള ഒരു സംസ്ഥാനത്തായാലും , ഇതിന് അപവാദമായി ജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങളുടെ പരിഹാരങ്ങൾക്കു കേന്ദ്രപ്രധാന്യം നൽകുന്ന സമീപനങ്ങൾ ഉണ്ടെന്നു കാണാം. വിനാശകാരിയായ മുതലാളിത്ത വ്യവസ്ഥയെ മറികടക്കാനും സമത്വത്തിലും നീതിയിലും അധിഷ്ഠിതമായ ഒരു സോഷ്യലിസ്ററ്  നിർമ്മിതിക്കായി തൊഴിലാളിവർഗ്ഗത്തിന്റെയും പാരിസ്ഥിതിക നിലനില്പിന്റെയും താൽപ്പര്യങ്ങളെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിച്ചും മുന്നോട്ട് മാർച് ചെയ്യാൻ നമ്മൾ പ്രതിജ്ഞ എടുക്കുന്നു. 

Long live CPI(ML)!
Red Salute to all our departed leaders and great martyrs.
Inquilab Zindabad.
-- CPI(ML) Central Committee

http://www.cpiml.net/liberation/2020/04/five-pledges-on-22-april-on
-the-occasion-of-the-51st-anniversary-of-the


Five Pledges on 22 April on the occasion of the 51st anniversary of the foundation of the CPI(ML)

1.In the wake of the Covid-19 pandemic and the lockdown declared by the Modi government to slow it down, we are facing a major health and food and livelihood crisis in the country. The poor people and the toiling masses, especially the migrant workers are the hardest hit. We pledge to live up to the clarion call of Comrade Charu Mazumdar, “The people’s interest is the party’s interest”, and stand firmly with the affected people. Feed India, Defeat Covid.
2. While the people are paying a heavy price for the Covid-19 pandemic and the lockdown, the RSS and BJP are busy with their hate-filled disinformation campaign blaming China and the Muslim community for the coronavirus epidemic and misleading the people by spreading fake news, superstitious beliefs and obscurantist ideas. We strongly condemn this communal campaign and reject the intensified untouchability and stigma being created around the Coronavirus. We shall do all we can to strengthen the unity and solidarity of the people, extend concern and empathy for victims of Covid-19, support frontline healthcare and sanitation workers, spread rational and progressive ideas, and defeat the communal virus.
3. The crisis has clearly shown that the state in India and the Modi government which is ruling at the Centre and most governments ruling in the states have no concern for the people. They have announced a lockdown without making any arrangement for the poor and toiling people. For the poor the state has only coercion and contempt, reserving all democracy and comfort for the rich. We shall pool all our energy and strength to expand and strengthen the CPI(ML) and intensify the people's movement to secure greater political say and power for the people.
4. The Modi government is treating the Covid-19 pandemic as a grand excuse to hide all its failures and betrayals. The state is using the lockdown as an opportunity to snatch the hard won democratic rights of the people and impose police raj. The corporate lobbies and feudal communal and criminal forces are using this opportunity to increase their loot and domination and tighten their control. We will not allow the lockdown to become a licence for these forces and their ugly designs. By all indications, the Covid-19 pandemic is pushing India deeper into recession and the Modi government is planning to shift the entire burden onto the people. We will use all our strength to fight back and to hold the government accountable. We will struggle to ensure that India comes out of the Covid-19 crisis as a more egalitarian country, in which every citizen has the right to free, quality healthcare
5. The Covid-19 pandemic has exposed the extreme vulnerability of global capitalism. The US state not only failed to protect its own people, it also attacked the WHO efforts, armtwisted India, and is weaponising the pandemic by trying to prevent ventilator companies from selling to Cuba and Venezuela. The advanced capitalist countries have been the worst victims of the epidemic. Of course within these countries, it is the working people and oppressed and marginalised communities who are paying the highest price. The capitalist health system and health policy which treats health as a commodity and profitable business and not as a fundamental human right, has failed to provide any relief and care to the people. By contrast people-oriented healthcare policies and approaches have worked much better whether in Cuba or within India in the state of Kerala. We rededicate ourselves to the mission of overcoming the destructive capitalist system and march towards a more just and equal socialist world with the needs of labouring people and the environment at its centre.

Long live CPI(ML)!
Red Salute to all our departed leaders and great martyrs.
Inquilab Zindabad.
-- CPI(ML) Central Committee

Sunday, 12 April 2020



To
Prime Minister Narendra Modi
*Subject: കോവിഡ് -19 നെ നേരിടാൻ ഇന്ത്യയെ സുസജ്ജവും ശാക്തീകൃതവും ആക്കുക.
Mr. Prime Minister,
മാർച് 24 ന് താങ്കൾ പ്രഖ്യാപിച്ച ലോക്ക് ഡൌൺ അന്ത്യഘട്ടം എത്തിയ ഈ അവസരത്തിൽ ഇപ്പോൾ കേൾക്കാൻ സാധിക്കുന്നത് ചില സംസ്ഥാനങ്ങളിൽ അത് തുടരുമെന്നും ,കോവിഡ് -19 തീവ്രമായി ബാധിച്ചതായി തിരിച്ചറിഞ്ഞ ചില മേഖലകൾ സമ്പൂർണമായും അടച്ചിടും എന്നും ആണ് .കഴിഞ്ഞ മൂന്ന് ആഴ്ചക്കാലത്തെ അനുഭവങ്ങൾ വ്യക്തമാക്കുന്നത് കോവിഡ് -19 എന്ന മഹാമാരിയും ലോക്ക് ഡൌൺ ഉം ചേർന്ന് ഉണ്ടാക്കിയ ഗുരുതരമായ പ്രതിസന്ധിയെ അതിന്റെ സമഗ്രയാഥാർഥ്യം അംഗീകരിച്ചുകൊണ്ട് പരിഹാരം തേടുന്നതിനുള്ള ആവശ്യകത ആണ് . മുൻപ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ബൃഹത്തായ ഈ പ്രതിസന്ധിയുടെ പ്രധാനപ്പെട്ട അഞ്ച്‌ സവിശേഷ വശങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു (1)മതിയായ സജ്ജീകരണങ്ങളുടെയും ധനവിനിയോഗ ത്തിന്റെയും ഗുരുതരമായ അപര്യാപ്തത മൂലം വീർപ്പു മുട്ടുന്ന ആരോഗ്യ സേവന വ്യവസ്ഥയും, ബഹുഭൂരിപക്ഷം ജനങ്ങൾക്കും പ്രയോഗത്തിൽ വരുത്താൻ ഏറെ ദുഷ്കരമെങ്കിലും അനിവാര്യമായ ശുചിത്വപാലന നിബന്ധനകളും ചേർന്ന് സംജാതമായിരിക്കുന്ന ഭീമമായ പൊതു ജനാരോഗ്യ അടിയന്തരാവസ്ഥ.
(ii) ദശലക്ഷക്കണക്കിനു തൊഴിലാളികൾക്ക് തൊഴിലും വരുമാനവും പെട്ടെന്ന് ഇല്ലാതാവുകയും കുടുംബങ്ങളിൽ നിന്ന് ഏറെ അകലെ പെട്ട് കിടക്കുകയും ചെയ്തു അവരിൽ അധികം പേരും വല്ലവിധത്തിലും നാട്ടിൽ എത്തിയാൽ മതി എന്ന് ചിന്തിക്കുകയും ചെയ്യുന്ന സ്ഥിതി . (iii)വിശപ്പ് വ്യാപകമാവുന്നതും ,നിത്യോപയോഗ വസ്തുക്കൾ കിട്ടാതാവുന്നതും കൊണ്ട് സംജാതമാകുന്ന ഗുരുതരമായ പ്രതിസന്ധി (iv)ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിന് ഐക്യം ,സൗഹാർദ്ദ ഭാവന ,യുക്തിബോധം ,ഉൽബുദ്ധത ,കൃത്യമായി വിവരങ്ങൾ മനസ്സിലാക്കൽ എന്നിവ ഏ റ്റവും അവശ്യമായിരിക്കേ ,വിദ്വേഷം,ബഹിഷ്കരണചിന്ത ,അന്ധവിശ്വാസങ്ങൾ ,അഭ്യൂഹങ്ങൾ , വ്യാജ ചികിത്സ എന്നിവയോടുള്ള പ്രതിപത്തി ഭയാനകമായ തോതിൽ പ്രചരിച്ചതായി കാണുന്നു . (v) കൂടുതൽ സുതാര്യത, പൊതുജീവിതത്തിലെ ഉത്തരവാദിത്തം ,ജനങ്ങളെ വിശ്വാസത്തിലെടുക്കൽ ,അടിസ്ഥാന തലങ്ങളിൽവരെ എത്തുന്ന ജനാധിപത്യ പ്രയോഗങ്ങളുടെ ഫലമായി ലഭിക്കുന്ന വർദ്ധിച്ച ജനകീയ പങ്കാളിത്തവും സഹകരണവും ഇവയെല്ലാം വളരെ അത്യാവശ്യമായിരിക്കേ , വർദ്ധിതമായ തോതിൽ അധികാരകേന്ദ്രീകരണവും, തീരുമാനങ്ങൾ എടുക്കുന്നതിലും നടപ്പാക്കുന്ന തിലും ഉള്ള സ്വേച്ഛാധിപത്യ പ്രവണതയും, അടിച്ചമർത്തൽ മുഖമുദ്രയായ ഭരണനയവും, സാർവത്രികമായ പോലീസ് ബലപ്രയോഗവും ആണ് തൽസ്ഥാനത്ത് കാണുന്നത് .
മേൽപ്പറഞ്ഞ സാഹചര്യത്തിൽ , കൂട്ടായ ഇടപെടലിനും ദൃഢനിശ്ചയത്തോടെയുള്ള പരിശ്രമങ്ങൾക്കും വേണ്ടി കേന്ദ്ര- സംസ്ഥാന ഗവണ്മെന്റുകൾക്ക് മുന്നിലും എല്ലാ വിഭാഗങ്ങളിലും പെട്ട ജനങ്ങൾക്ക് മുന്നിലും താഴെപ്പറയുന്ന ഒരു പ്രവർത്തന അജൻഡ ഞങ്ങൾ സമർപ്പിക്കുകയാണ്
* കോവിഡ് -19 നെ നേരിടാൻ ഇന്ത്യയെ സുസജ്ജവും ശാക്തീകൃതവും ആക്കുക *
* ബലപ്രയോഗമല്ലാ , ജനങ്ങളെ വിശ്വാസത്തിലെടുക്കലും അവരുടെ സഹകരണം ആണ് വേണ്ടത് *









#മുതലാളിത്തം ജീവിതം സ്വകാര്യവത്കരിക്കാൻ ആഗ്രഹിച്ചു. ഇപ്പോൾ അത് മരണത്തെ സാമൂഹ്യവൽക്കരിക്കാൻ ആഗ്രഹിക്കുന്നു.#

മുതലാളിത്തം ജീവിതം സ്വകാര്യവത്കരിക്കാൻ ആഗ്രഹിച്ചു. ഇപ്പോൾ അത് മരണത്തെ സാമൂഹ്യവൽക്കരിക്കാൻ ആഗ്രഹിക്കുന്നു.
- എൻ. സായ് ബാലാജി 2020 മാർച്ച് 24
ഹാമാരി എത്തിയിരിക്കുന്നു. പുസ്തകങ്ങളിൽ മാത്രം വായിക്കുന്നതും കഥകളായി വിവരിക്കുന്നതും ഭീഷണിയായി മുന്നറിയിപ്പ് നൽകുന്നതുമായ ഒരു കാര്യത്തിന് ലോകം സാക്ഷ്യം വഹിക്കുന്നു. എന്നിട്ടും, നമ്മൾ തീരെ തയ്യാറായിരുന്നില്ല എന്ന് പറയാനാവില്ലെങ്കിലും, വേണ്ടത്ര തയ്യാറായിരുന്നില്ല.
COVID-19 അതിർത്തികൾ മറികടന്ന് സ്വതന്ത്ര വ്യാപാര നിയമങ്ങൾ നിരർഥകമാക്കി. സർക്കാരുകൾ ഉത്തരങ്ങൾക്കായി പരക്കം പായുകയാണ്. പരിഭ്രാന്തിയും ഭയവുമുണ്ട്. നമ്മുടെ വീടുകൾ ലോകത്തിന്റെ അതിർത്തിയായി മാറിയതോടെ ...(this is the beginning) ജീവിതം ആകെ നിലച്ചു. വേഗത കുറയ്ക്കൽ അനിവാര്യമായതോടെ, അഭിവൃദ്ധി പ്രാപിക്കാനും ജയിക്കാനുമുള്ള ഓട്ടം ഇപ്പോൾ പിന്തിരിഞ്ഞോട്ടം ആവുകയാണ് .
നമ്മൾ അവഗണിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിയുടെ യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടാൻ ലോകം ഒടുവിൽ നിർബന്ധിതരായി. അനിവാര്യമായ ദുരിതത്തെ ഒരുവിധം സഹിക്കാവുന്ന വേദനയായും സ്വീകാര്യമായ കഷ്ടപ്പാടുകളായും മാറ്റുന്നതിനായി ഇപ്പോഴത്തെ പരിശ്രമങ്ങൾ. പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കോടിക്കണക്കിന് രൂപയുടെ ഓഹരികൾ, ഹെഡ്ജ് ഫണ്ടുകൾ, മ്യൂച്വൽ ഫണ്ടുകൾ, ഭാവി സുരക്ഷിതമാക്കാൻ വേണ്ടത് എന്നിവയെല്ലാം തന്നെ വിലകെട്ട കടലാസുകളായി മാറിയിരിക്കുന്നു. സുരക്ഷിതമായ ജെറ്റുകളും യാക്ട് കളും - അന്തസ്സിന്റെയും ഉടമസ്ഥതയുടെയും പ്രതീകങ്ങൾ - വെറുതെ കിടക്കുകയാണ്; സർക്കാർ അവയെല്ലാം സംരക്ഷിക്കണമെന്ന് ഉടമസ്ഥർ ഇപ്പോൾ ആവശ്യപ്പെടുന്നു.
എന്തൊരു വിരോധാഭാസം. എല്ലാവർക്കും സൗഭാഗ്യം, സുരക്ഷിത ജീവിതം, “കഠിന പ്രയത്നത്തിന് അർഹമായ സമ്മാനം " ഇവ വാഗ്ദാനം ചെയ്ത മുതലാളിത്തം എല്ലാവരെയും പരാജയപ്പെടുത്തി. സ്വതന്ത്ര കമ്പോളം ഞങ്ങൾക്ക് തന്നത് മരിക്കാനുള്ള ഊഴം കാത്ത് ക്യൂവിൽ നിൽക്കാൻ ഉള്ള സൗകര്യം ആയിരുന്നു. ആകാശവും അമ്പിളിയും വാഗ്ദാനം ചെയ്ത കോർപ്പറേറ്റുകൾ ഇപ്പോൾ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെടുകയാണ് .
മുതലാളിത്തം ജീവിതം സ്വകാര്യവത്കരിക്കണമെന്നാണ് ആഗ്രഹിച്ചിരുന്നത്, എന്നാൽ ഇപ്പോൾ മരണം സാമൂഹ്യവൽക്കരിക്കപ്പെടണമെന്ന് അത് ആഗ്രഹിക്കുന്നു.
'ഏറ്റവും ശക്തൻ', 'ധനികൻ', 'വികസിത സമ്പദ്‌വ്യവസ്ഥകൾ' എന്നിവ പ്രതിസന്ധിയെ നേരിടാനുള്ള വഴികൾക്കായി 'ദരിദ്ര'രേയും 'അവികസിത'ലോകത്തിലെ സംവിധാനങ്ങളിലേക്കും നോക്കുമെന്ന് ആരാണ് കരുതിയത്‌ ? സ്വതന്ത്ര കമ്പോളത്തിനു വേണ്ടി വാദിച്ച സർക്കാരുകളും ആൾക്കാരും ഭക്ഷണത്തിന്റെ റേഷനെക്കുറിച്ച് സംസാരിക്കുന്നു, ആരോഗ്യ പരിപാലനച്ചെലവ് സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്നു. ആരോഗ്യസംരക്ഷണത്തിന്റെ ദേശസാൽക്കരണം, സാർവ്വത്രികലഭ്യത, അവ താങ്ങാനാവുന്ന നയങ്ങൾ എന്നിവ നിരസിച്ചവരാൽ അപമാനിക്കപ്പെട്ട ആശയങ്ങൾ ആഗോള പ്രതിസന്ധിയുടെ ഒരു കാലഘട്ടത്തിലെ ഏക പരിഹാരമായി മാറും.
കമ്മ്യൂണിസത്തെ അനുകൂലിക്കുകയും പരിശീലിക്കുകയും ചെയ്തതിന് പാർശ്വവൽക്കരിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്ത ക്യൂബയോട് വൈദ്യസഹായത്തിനായി ഡോക്ടർമാരെ അയയ്ക്കാൻ അപേക്ഷിക്കുന്നു. സാമ്പത്തിക പുരോഗതിയുടെ വ്യത്യസ്ത മാതൃക പിന്തുടർന്ന തിന്റെ പേരിൽ ആക്ഷേപങ്ങൾക്ക് പാത്രമായ ചൈനയോട് COVID-19 നെതിരെ പോരാടുന്നതിനും സഹായത്തിനും വേണ്ടി ലോകം അഭ്യർത്ഥിക്കുകയാണ് . നമ്മുടെ ആരോഗ്യസംരക്ഷണ സംവിധാനങ്ങൾ സാർവത്രികമായിരുന്നുവെങ്കിൽ, പകർച്ചവ്യാധിയെ നിയന്ത്രിക്കാൻ കൂടുതൽ കഴിവ് നമുക്ക് ഉണ്ടായേനെ . ഉപയോഗശൂന്യമായി മാറിയ ആയുധങ്ങൾ, ടാങ്കുകൾ, യുദ്ധക്കപ്പലുകൾ എന്നിവ വാങ്ങാൻ ചെലവാക്കിയ കോടിക്കണക്കിന് ഡോളർ മാത്രം മതിയാകുമായിരുന്നു വെന്റിലേറ്ററുകൾ, ആശുപത്രികൾ, മരുന്നുകൾ, ഡോക്ടർമാർ, നഴ്‌സുമാർ, പാരാ മെഡിക്കൽ സ്റ്റാഫ്, എന്നിവയെല്ലാം ആവശ്യത്തിന് സജ്ജീകരിക്കാൻ . ജീവിതങ്ങളും സ്വപ്നങ്ങളും ഭാവിയും സുരക്ഷിത മാക്കാൻ നമുക്ക് അതുകൊണ്ട് കഴിയു മായിരുന്നു. സിയാച്ചിനിൽ നിൽക്കുന്ന സൈനികൻ പോലും ഇപ്പോൾ അണുബാധയെ ഭയപ്പെടുന്നു, മിനിമം അടിസ്ഥാന സൌകര്യ ങ്ങളോടെ ജീവൻ രക്ഷിക്കാൻ പാടുപെടുന്ന ഒരു ഡോക്ടറെയെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്നാണ് ആ സൈനികർ ആശിക്കുന്നത് . യുദ്ധക്കപ്പലുകളും സൈനിക താവളങ്ങളും എല്ലാം ക്വാറന്റൈൻ മേഖലകളായി മാറുകയാണ്. സമ്പന്നരെയും ദരിദ്രനെയും ഒരുപോലെ ബാധിക്കുന്നു - എന്നാൽ എല്ലായ്പ്പോഴും എന്നപോലെ, അനുപാതമില്ലാത്ത അളവിലും കൂടുതലും ആയി ബാധിക്കുന്നത് ദരിദ്രരെയാണ്.
'ദേശീയത'യും 'രാഷ്ട്രമഹിമ'യും 'കരുത്തും' സംബന്ധിച്ച ആശയങ്ങൾ മനസ്സുകളിൽ കുത്തിനിറയ്ക്കാൻ നമ്മൾ ചെലവാക്കിയ സമയമൊക്കെയും വൃഥാവിലായിരിക്കുന്നുവെന്ന യാഥാർഥ്യം എങ്ങിനെ മറക്കാൻ കഴിയും ? .കോവിഡ് -19 നെ തോൽപ്പിക്കാൻ ശക്തിയുടെ ലക്ഷണങ്ങളായി നമ്മളെ പഠിപ്പിച്ച സൈനിക മേധാവിത്വമോ ,ട്രില്ല്യൻ കണക്കിന്‌ വെടിയുണ്ടകളോ തോക്കുകളോ, ദശലക്ഷക്കണക്കിനു പട്ടാളക്കാരോ , 'സുരക്ഷിത'മായ ദേശാതിർത്തികളോ ഒന്നുകൊണ്ടും കഴിയാതെ വന്നിരിക്കുന്നു. ആണവായുധങ്ങൾ സർവ്വതിനേയും നശിപ്പിക്കുമെന്ന് നമ്മൾ ഭയപ്പെട്ടിരുന്നുവെങ്കിലും, ഏറെ സമയം നാം ചർച്ചചെയ്ത ദേശ സുരക്ഷയുടെയും സാർവ്വദേശീയ സുരക്ഷയുടെയും വിഷയങ്ങളിൽ നിന്നല്ലാതെ ഒരു വൈറസിൽനിന്ന് ഇത്രയേറെ ഭയാനകമായ പ്രത്യാഘാതങ്ങൾ ഉണ്ടാവുമെന്ന് ആരും കരുതിയില്ല.
ലോകം കഠിനമായ ഒരു പാഠം മനസ്സിലാക്കുകയാണ്, വെടിയുണ്ടകൾക്ക് വൈറസുകളെ കൊല്ലാൻ കഴിയില്ല, വാക്സിനുകൾക്കും മരുന്നുകൾക്കും ഡോക്ടർമാർക്കുമാണ് അതിനു കഴിയുക. . ജീവൻ രക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ശാസ്ത്രത്തെ അവഗണിക്കുകയും, ജീവൻ അപഹരിക്കൽ ലക്ഷ്യമിട്ടുള്ള തെറ്റായതും നിരർത്ഥകവുമായ പ്രയോഗങ്ങൾ വികസിപ്പിക്കാൻ ശാസ്ത്രത്തിന്റെ വിഭവശേഷി വളരെയധികം ദുർവ്യയം ചെയ്യുകയുമാണ് നമ്മൾ ചെയ്തത്.
കൂടുതൽ‌ ആശുപത്രികൾ‌, ആരോഗ്യ സേവനങ്ങൾ, വിദഗ്ധരായ പ്രൊഫഷണലുകൾ‌, ശരിയായതും ഏ വർക്കും അഭിഗമ്യവും താങ്ങാനാവുന്നതുമായ ആരോഗ്യസംരക്ഷണ സംവിധാനം എന്നിവയ്‌ക്കായുള്ള മുറവിളികൾ ഉയർന്നുവന്നത് കൃത്യമായും നാമിന്ന് അഭിമുഖീകരിക്കുന്നതുപോലെയുള്ള കാര്യങ്ങൾ‌ മുന്നിൽ കണ്ടുകൊണ്ടാണ്. പ്രതിസന്ധി തുടങ്ങിയപ്പോഴും ജീവൻ രക്ഷിക്കുന്നതിനും COVID-19 പോലുള്ള പകർച്ചവ്യാധികൾ തടയുന്നതിനും. ആശുപത്രികൾ പണിയണമെന്നും വെന്റിലേറ്ററുകൾ കൊണ്ടുവരണമെന്നും മാസ്കുകൾ നൽകണമെന്നും ആവശ്യപ്പെട്ട് ഡോക്ടർമാർ സർക്കാരിനു മുന്നറിയിപ്പ് നൽകിയിരുന്നു.
അവർ ശാസ്ത്രം സംസാരിക്കുകയും വൈദ്യശാസ്ത്രം നമ്മെ രക്ഷിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തതുകൊണ്ട് അവരെ നാം പരാജയപ്പെടുത്തി.
അടിസ്ഥാന സൗകര്യങ്ങൾ, മെഡിക്കൽ സ്റ്റാഫ്, മെഡിക്കൽ ഉപകരണങ്ങൾ, മാസ്കുകൾ, ശമ്പളം എന്നിവയുടെ അപര്യാപ്തതകൾക്ക് നമ്മുടെ സർക്കാരുകൾക്ക് ഉത്തരവാദിത്തമുണ്ട് എന്ന് ചൂണ്ടിക്കാണിച്ചു പരിഹാരങ്ങൾ ആവശ്യപ്പെട്ടപ്പോൾ അവർ ഉദ്ദേശിച്ചത് സ്വന്തം സൗകര്യങ്ങൾ വർദ്ധിപ്പിക്കുക എന്ന അർത്ഥത്തിൽ ആയിരുന്നില്ല മറിച്ച് നമ്മുടെ ജീവനും ആരോഗ്യവും രക്ഷിക്കാൻ അവർക്ക് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി സംഭാവനകൾ നൽകാൻ അവരെ പ്രാപ്തിയുള്ളവർ ആക്കുക എന്നാണ് .
ഔഷധ നിർമ്മാണത്തിന്റെ കുത്തകാവകാശത്തിന്നായി അമേരിക്ക ഒരു ജർമ്മൻ കമ്പനിയുമായി സംഭാഷണങ്ങൾ നടത്തിയത് ആ നിലക്ക് മാത്രമല്ല അപലപനീയം ആയിരിക്കുന്നത് ; സർക്കാരുകളുടെയും സമൂഹങ്ങളുടെയും അവകാശങ്ങളും കടമകളും പുനർനിർവ്വചിക്കപ്പെടുന്ന പ്രക്രിയയിലെ ഒരു കാൽവെപ്പ് എന്ന നിലയിൽക്കൂടി അത് കാണണം. വികസിതാവസ്ഥയുടെ മകുടോദാഹരണങ്ങളിൽ ഒന്നായി കൊട്ടി ഘോഷിക്കപ്പെട്ട ആരോഗ്യ സേവനങ്ങളുടെ സ്വകാര്യവൽക്കരണം, ജീവൻ രക്ഷിക്കുന്നതിലും രോഗങ്ങൾ ഭേദമാക്കാനും ചികിത്സിച്ചു ഭേദമാക്കുന്നതിലും അമ്പേ പരാജയപ്പെടുന്നു. ഇരുപതാം നൂറ്റാണ്ടിൽ ഔഷധ വ്യവസായത്തെ അടക്കി ഭരിച്ച പേറ്റന്റ് നിയമങ്ങൾ 21-ാം നൂറ്റാണ്ടിലും ആധിപത്യം തുടരുകയാണെങ്കിലും റോയൽറ്റികൾ, ഉടമസ്ഥാവകാശം, പേറ്റന്റുകൾ എന്നിവ അപലപിക്കപ്പെടുന്നുണ്ട് . ഏവർക്കും അഭിഗമ്യതയും താങ്ങാനാവുന്ന വിലയും ഉറപ്പുവരുത്തണമെന്ന ആവശ്യമാണ് ഉയർന്നുവരുന്നത്. .
ആരോഗ്യ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി ജനങ്ങൾ ഇൻഷുറൻസിനായി ചെലവഴിച്ച കോടിക്കണക്കിന് ഡോളർ അപ്രത്യക്ഷമായി എന്ന് മാത്രമല്ല, “ കൈകൾ കഴുകുക”എന്ന തത്വം നടപ്പാക്കുന്നതിൽ ആണ് നിങ്ങളുടെ അടിസ്ഥാനപരമായ ഇൻഷുറൻസ് എന്ന വാദം പോലും ഇപ്പോൾ കേൾക്കുന്നത് അതിശയകരമല്ലേ? :
🤝🤝🤝🤝🤝
തങ്ങളുടെ നിലനിൽപ്പ് തന്നെ മറ്റുള്ളവരുടെ ആരോഗ്യത്തിലും ശുചിത്വനിഷ്ഠയിലും അധിഷ്ഠിതമാണ് എന്ന് ജനങ്ങൾ മനസ്സിലാക്കിവരികയാണ്. മുൻപ് ഉണ്ടായിട്ടില്ലാത്തവിധം പെട്ടെന്ന് ഒരു സമൂഹം എന്ന നിലയിൽ ചിന്തിക്കാനും ജീവിക്കാനും ശ്രമിക്കുകയാണ്.വാൾമാർട്ട്സ്‌ പൊതുവിതരണ സംവിധാനത്തിലെന്നപോലെ ഭക്ഷണവും അവശ്യ വസ്തുക്കളും വിതരണം ചെയ്യുന്ന ജോലിയിൽ പങ്കാളികൾ ആവുന്നുണ്ട്.. സാധ്യമായ ഓരോ ഇടവും ക്വാറന്റൈൻ നുവേണ്ടിയോ സമ്പർക്കവിലക്കിന് വേണ്ടിയോ ഉള്ള മേഖല ആയി മാറുകയാണ്.. പ്രാർത്ഥനാ വേളകളിൽ പുരോഹിതർ വിശ്വാസികളോട് പറയുന്നത് ഡോക്ടർമാരുടെ ഉപദേശങ്ങൾ ചെവിക്കൊള്ളാനാണ്.
നമ്മുടെ കൂട്ടായ അതിജീവനത്തിന് ശാസ്ത്രം പെട്ടെന്ന് നിർണായകമായ ഒരു ഉപാധിയാകുന്നു. നമ്മൾ കീഴടക്കി ചൂഷണം ചെയ്യാൻ ശ്രമിച്ച പ്രകൃതി അതിന്റെ നിയമങ്ങൾ നമ്മളെക്കൊണ്ട് അനുസരിപ്പിക്കുകയാണ്. . .
രോഗവും മരണവും എന്തെന്ന് ഇന്ന് ശാസ്ത്രം കാട്ടിത്തരുകയാണ്. അനിവാര്യമായതിനെ നീട്ടിവെക്കാനും നമുക്ക് രോഗവിമുക്തി നൽകി സഹിക്കാൻ കഴിയുന്ന ഒരു അളവിലേക്ക് ദുരിതങ്ങൾ പരിമിതമാക്കാനും ശാസ്ത്രം സഹായിക്കുന്നു. ഈ പ്രക്രിയയിൽ ചെറുപ്പക്കാരായ നമ്മുടെ ചുമലിൽ വീഴുന്ന ഉത്തരവാദിത്തം വലുതാണ് .കാരണം നമ്മുടെ വിദ്യാഭ്യാസകാര്യത്തിൽ നഷ്ടങ്ങൾ സഹിക്കേണ്ടിവരുമ്പോൾ തന്നെ വിദ്യാഭ്യാസ വായ്പ്പകൾ നമുക്ക് തിരിച്ചടക്കാതിരിക്കാൻ പറ്റില്ല. തൊഴിലുകൾ നഷ്ടപ്പെടുന്നതും , സ്വപ്‌നങ്ങൾ പലതും പൊലിഞ്ഞുപോകുന്നതും, തൊഴിലില്ലായ്മയിൽ നട്ടം തിരിയുന്നതും , ചെയ്യുന്ന തൊഴിലുകളിൽ തുടരാൻ ആവാത്തതും ഒന്നും ഒഴിവാക്കാൻ മാർഗ്ഗമില്ല.
COVID-19 മരണത്തിന്റെയും ജീവിതത്തിന്റെയും കളിയുടെ നിയമങ്ങൾ നിശ്ചയിക്കുകയാണിപ്പോൾ ..
എങ്കിലും നമ്മൾ ചെറുപ്പക്കാർക്ക് അവസരത്തിനൊത്തു് പ്രവർത്തിച്ചേ പറ്റൂ . ഓരോ വെല്ലുവിളിയും ഭാവിയെ തിരുത്തിക്കുറിക്കാനും , വർത്തമാനത്തെ രക്ഷിച്ചുനിർത്താനും , ഭൂതകാലാം തെറ്റായിരുന്നുവെന്ന് തെളിയിക്കാനും ഉള്ള അവസരം ആണ്. എല്ലാവരെയും ഉൾക്കൊള്ളുന്നതും കൂടുതൽ മെച്ചപ്പെട്ടതുമായ ഒരു ഭാവികാലാത്തിന്നായിരിക്കണം നമ്മൾ കൂട്ടായി ആവശ്യപ്പെടേണ്ടത് . അതിൽ ആരോഗ്യസേവനവും വിദ്യാഭ്യാസവും ഓരോരുത്തരുടെയും അവകാശം ആയിരിക്കും .വർത്തമാനാവസ്ഥയോട് പൊരുതിക്കൊണ്ടേ ഭവിക്കുവേണ്ടിയുള്ള ആ യുദ്ധത്തിന് തുടക്കം കുറിക്കാനാകൂ .ഇത്തരം ഒരു പോരാട്ടത്തിലെ യഥാർത്ഥ പോരാളികൾ ഡോക്ടർമാർ , നഴ്സുമാർ , ആരോഗ്യപ്രവർത്തകർ, കമ്മ്യൂണിറ്റി പ്രൊഫഷണലുകൾ എന്നിവരും പൊതുജന സേവനത്തുറയിൽ പണിയെടുക്കുന്ന ഓരോ വ്യക്തിയും ആണ് എന്ന കാര്യം നമ്മൾ തിരിച്ചറിയുക. അവരാണ് മുഴുവൻ സമൂഹത്തിനും വേണ്ടി ഇന്ന് എഴുന്നേറ്റുനിന്ന് പ്രവർത്തിക്കുന്നത്.
ആയിരക്കണക്കിന് ബില്യൺ ഡോളറുകൾ വെട്ടിവിഴുങ്ങിയ ശേഷം ഒന്നുമറിയാത്ത ഭാവത്തിൽ പുറം തിരിഞ്ഞു നിൽക്കുന്നവരാണ് കോർപറേറ്റുകൾ എന്ന യാഥാർഥ്യം യുവജനത തിരിച്ചറിയണം.പൊതുമേഖലയും ശാസ്ത്രവും വൈദ്യശാസ്ത്രവും മാത്രമാണ് ഈ ദുരിതകാലത്തു നമുക്ക് ആശ്രയമാവുന്നത് . നമുക്ക് വേണ്ടത് ജനങ്ങൾക്കായുള്ള ശാസ്ത്രം ആണ്. അത് ജനങ്ങളിൽ നിന്ന് വരുന്നതും ജനങ്ങളിലേക്ക് എത്തുന്നതും ആവണം. എങ്കിൽ മാത്രമേ എല്ലാവർക്കും ആരോഗ്യവും വിദ്യാഭ്യാസവും നൽകുന്നതും , താങ്ങാനാവുന്ന ചെലവിൽ നേട്ടങ്ങൾ എല്ലാവരിലും എത്തുന്നതും, കൂടുതൽ മെച്ചപ്പെട്ട ഭാവി ഉറപ്പു നൽകുന്നതും ആയ സ്വഭാവം ശാസ്ത്രത്തിന് ഉണ്ടായിരിക്കൂ . എല്ലാ കുടുംബങ്ങൾക്കും അടിസ്ഥാനപരമായ മിനിമം വരുമാനവും , ദുർബ്ബലർക്ക് സാമൂഹ്യ സുരക്ഷിതത്വവും , സർക്കാരുകൾക്ക് ജനങ്ങളോട് ഉത്തരവാദിത്വവും വേണമെന്ന് ആവശ്യപ്പെട്ടാണ് യുവജനങ്ങൾ ഇന്ന് സമരങ്ങളിൽ ഏർപ്പെടുന്നത്.
ലോകം ഇത്രയേറെ പ്രതീക്ഷയോടെ യുവാക്കളിലേക്ക് ഉറ്റുനോക്കും എന്ന് ആരെങ്കിലും മുൻപ് വിചാരിച്ചിരുന്നോ ? നാം വെയ്ക്കുന്ന ചുവടുകളിലാണ് ഭാവി കുടികൊള്ളുന്നത്. നാം ഒരുമിച്ച് വേഗത അൽപ്പം കുറയ്ക്കുക. പരസ്പരം ഐക്യദാർഢ്യം പുലർത്തി ജീവിച്ചുകൊണ്ടും ആത്മപരിശോധന നടത്തിയും മുന്നോട്ടു പോകാം. പരസ്പരം സഹാനുഭൂതിയും സ്നേഹവും പുലർത്തിയും ഐക്യദാർഢ്യത്തോടെയും നമുക്ക് നിലകൊള്ളാം. .
വൈറസ് പരിശോധന എല്ലാവർക്കും സൗജന്യമായി നടത്താനും വേണ്ടിവന്നാൽ രോഗം ചികിൽസിക്കാനും സംവിധാനങ്ങൾ ഉണ്ടാകട്ടെ. അതുപോലെ , വിദ്യാർഥികൾക്കും തൊഴിൽരഹിതർക്കും ഉൾപ്പെടെ, ദരിദ്രരും പാർശ്വവൽകൃതരുമായ എല്ലാ വിഭാഗങ്ങൾക്കും ആയി ഒരു സാർവത്രിക മിനിമം വേതനം ഏർപ്പെടുത്തുക; . ചെറുകിട ഇടത്തരം ബിസിനസ്സുകളിലും സംരംഭങ്ങളിലും ഏർപ്പെടുന്നവർക്ക് നികുതിയിൽ ഇളവും ആശ്വാസവും പ്രഖ്യാപിക്കുക; അതുപോലെ, മർദ്ദിത വിഭാഗങ്ങളെ സഹായിക്കുന്ന മറ്റു പ്രത്യേക ആശ്വാസ പരിപാടികൾ ആവിഷ്കരിക്കുക.
സർക്കാർ മർദ്ദിതരുടെ ശബ്ദം കേൾക്കണമെന്നും അവർക്കുവേണ്ടി കാര്യങ്ങൾ ചെയ്യണമെന്നും നമുക്ക് ആവശ്യപ്പെടാം.
ബോംബിട്ടു ആക്രമിക്കാനും പരാജയപ്പെടുത്താനും ഇന്ന് നമുക്ക് ബാഹ്യശത്രുക്കൾ ഇല്ല.
നമുക്ക് പോരാടേണ്ടത് ഇപ്പോൾ നിലവിലുള്ള നമ്മുടെ വ്യവസ്ഥയോട് തന്നെയാണ്.
ചെറിയൊരു ന്യൂനപക്ഷത്തിന് മാത്രമല്ല, എല്ലാവർക്കും നീതിയും സമത്വവും ഉറപ്പു വരുത്തുന്ന ഒരു ലോകം കെട്ടിപ്പടുക്കുന്നതിന് വേണ്ടിയാണ് നമ്മുടെ പരിശ്രമങ്ങൾ..
കാരണം, നാം ഒരുമിക്കുകയാണെങ്കിൽ കോവിഡ് -19 നെ പരാജയപ്പെടുത്താൻ അത്രയും സാദ്ധ്യതയേറുന്നു!
[ ലേഖകൻ ആൾ ഇൻഡ്യ സ്റ്റുഡൻറ്സ് അസോസിയേഷൻ (AISA ) യുടെ പ്രസിഡണ്ട് ആണ്. പരിഭാഷ: ഡോ:ഇ പി മോഹനൻ  ]